Friday, January 11, 2013
നായ്ക്കുരണപ്പൊടി വിതറുന്ന അധ്യാപകരെ തെരണ്ടി വാലിനടിക്കണം
മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ് ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്. ഫീസ് വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച് ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ് സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്.
ആതിരേ,മാതാവിനും പിതാവിനും ദൈവത്തിനും ഒപ്പമാണ് ഗുരുവിന്റെ സ്ഥാനം എന്ന് കുഞ്ഞുങ്ങളെ പറഞ്ഞ് പഠിപ്പിച്ചിരുന്ന സുഭാഷിതത്തിന് കെട്ടകാലത്തിന്റെ പാഠഭേദം ചമച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിലെ അദ്ധ്യാപകര്‍.അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധവിശുദ്ധിയെ വൈകൃത തൃഷ്ണയുടെ ഉഷ്ണമേഖലകളില്‍ ബലാത്സംഗം ചെയ്യുന്ന ദുഷ്ടതയുടെ വാര്‍ത്തയില്ലാതെ നേരം പുലരാറില്ല, കേരളത്തിലിപ്പോള്‍. അക്ഷരം പഠിച്ച് മനസ്സ് തെളിയാന്‍ കുഞ്ഞുങ്ങളെ ഇനി എങ്ങനെ സ്കൂളില്‍ അയക്കും എന്ന വിഭ്രാന്തിയിലും വിഹ്വലതയിലുമാണ് രക്ഷാകര്‍ത്താക്കള്‍.അവരുടെ ആശങ്കള്‍ക്ക് മീതെ; അക്ഷര വെളിച്ചം തേടിയെത്തിയ കുരുന്നു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ നായ്ക്കുരണപ്പൊടിയെറിഞ്ഞ് അട്ടഹസിക്കുകയാണ് സംഘടിത അദ്ധ്യാപക തെമ്മാടിത്തം.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരംഭിച്ചിട്ടുള്ള സമരത്തില്‍ ,ആതിരേ, കറതീര്‍ന്ന ക്രിമിനലിസത്തിന്റെ പര്യായങ്ങളാകുകയാണ് അദ്ധ്യാപകര്‍. സമരം നാലു ദിവസം പിന്നിട്ടപ്പോള്‍ ഏറ്റവും അധികം ക്ഷതം ഏറ്റിട്ടുള്ളത് വിദ്യാഭ്യാസ മേഖലയ്ക്കാണ്. അകക്കണ്ണ് തുറപ്പിക്കാന്‍ ബാല്യത്തില്‍ എത്തേണ്ട ഗുരുഭൂതന്മാര്‍ സ്കൂള്‍ പൂട്ടിയിട്ട് കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശവും അവസരവും നിഷേധിച്ച് സമരമുഖത്ത് അര്‍മാദിക്കുകയാണ്
പേരൂര്‍ക്കട അമ്പലമുക്ക് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു അധ്യാപികയെയാണ് പണിമുടക്ക് ഭൂതം ഗ്രസിച്ചത്.ആ രാക്ഷസി മതിയായിരുന്നു ഒരു സ്കൂളിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നിഷേധിക്കാന്‍ ശൗര്യം കാട്ടിയ അവരും ഒരു അമ്മയാണ്.അവരെ ജാമ്യത്തിലിറക്കിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും തയ്യാറായവര്‍ക്ക് നേരെയുള്ള പുലയാട്ടലായിരുന്നു.
എട്ടാം തിയതി ആരംഭിച്ച സമരം വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നിഷേധിക്കുക, അവരെ നായ്ക്കുരണപ്പൊടിയില്‍ അഭിഷേകം ചെയ്യുക തുടങ്ങിയ പാതകങ്ങള്‍ ചെയ്യാന്‍ ഉളുപ്പില്ലാത്ത ഈ അദ്ധ്യാപകരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സാംശീകരിക്കുന്ന മൂല്യബോധം എന്തായിരിക്കും? ബുധനാഴ്ച പാലക്കാട് മോയന്‍സ് എല്‍പി സ്കൂളിലെ നായ്ക്കുരുണപ്പൊടി പ്രയോഗം നടത്തിയതില്‍ 11 പിഞ്ചു കുഞ്ഞുങ്ങളാണ് ചൊറിച്ചില്‍ സഹിക്കാനാവാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച കുറ്റൂര്‍ ചന്ദ്രമെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമരാനുകൂലികള്‍ വിതറിയ നായ്ക്കുരുണപ്പൊടി എട്ടാം ക്ലാസിലെ 20 വിദ്യാര്‍ത്ഥികളെയാണ് ദുരിതത്തിലാഴ്ത്തിയത്..
അന്യായമായ ആവശ്യമുന്നയിച്ചാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതെന്ന് ഈ പംക്തിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. 2013-ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയുടെ പേരിലാണ് കുഞ്ഞുങ്ങള്‍ക്ക് വിദ്യ നിഷേധിക്കുന്നതും അവരെ നായ്ക്കുരുണപ്പൊടി എറിഞ്ഞ് പീഡിപ്പിക്കുന്നതും.
തീരുന്നില്ല, ആതിരേ, അധ്യാപക സംഘടനാദ്രോഹങ്ങള്‍. സിപിഎം നേതൃത്വത്തിലുള്ള കെഎസ്ടി എന്ന അധ്യാപക സംഘടന എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഇന്നലെ പഠിപ്പ് മുടക്കിന് ഇറക്കിയാണ് സമരത്തിന്റെ വീറുകൂട്ടിയത്. എസ്‌എഫ്‌ഐവിദ്യാര്‍ത്ഥികളും സമരാനുകൂലികളായ അദ്ധ്യാപകര്‍റ്റും കൈകോര്‍ത്താണ് ഇന്നലെ വിദ്യാലയങ്ങളില്‍ പ്രശ്നം സൃഷ്ടിച്ചത്.. തിങ്കളാഴ്ച, മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങുകയാണ്. അധ്യാപകസമരം കലോത്സവത്തിന്റെ നടത്തിപ്പിന് ഭീഷണിയാണ്. കലോത്സവ മത്സരങ്ങളില്‍ പലതിലും അനാശാസ്യപ്രവണതകള്‍ കടന്നു കൂട്ടിയിട്ടുണ്ടെങ്കിലും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമേളയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസത്തിന് തണലാകേണ്ട അധ്യാപകരാണ് സമരത്തിലൂടെ ഇത്തവണത്തെ കലോത്സവം അലങ്കോലപ്പെടുത്തുന്നത്. തിങ്കളാഴ്ച എസ്‌എഫ്‌ഐക്കാര്‍ സമരത്തിനിറങ്ങിയാല്‍ കലോത്സവം കലക്കി എന്ന പഴി അവര്‍ക്കും കെഎസ്ടിക്കാര്‍ക്കും വീഴുമെന്ന് തിരിച്ചറിഞ്ഞാണ് വെള്ളിയാഴ്ച തന്നെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചൂടുചോറ് വാരിച്ചത്.
മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ് ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ അയക്കുന്നത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്. ഫീസ് വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച് ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ് സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്.
പൊതുജനവും മാധ്യമങ്ങളും തിരസ്കരിച്ച ഒരു സമരം ശ്രദ്ധേയമാക്കാന്‍ സമരക്കാരും അദ്ധ്യാപകരും സ്വീകരിക്കുന്ന ,തുല്യം പറായാനില്ലാത്ത ക്രിമിനല്‍ താന്തോന്നിത്തത്തിനെതിരെ നടപടി സ്വീകരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ് സര്‍ക്കാരും പോലീസും,രക്ഷകര്‍ത്താക്കളും രക്ഷകര്‍തൃ സംഘടനകളും.!
ആതിരേ,ശൂദ്രന്‍ വേദം കേള്‍ക്കുന്നതുപോലും തടയാന്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് നിഷ്കര്‍ഷിച്ച മനുവിന്റെ പിന്‍മുറക്കാരാണോ കേരളത്തിലെ അദ്ധ്യാപകര്‍? . സ്കൂള്‍ പൂട്ടിയും കരിയോയില്‍ ഒഴിച്ചും നായ്ക്കുരുണപ്പൊടി വിതറിയും വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നിഷേധിക്കുന്ന ഈ തെമ്മാടിപ്പറ്റത്തെ മുക്കാലിയില്‍ കെട്ടി തെരണ്ടി വാലുകൊണ്ട് തന്നെ അടിക്കണം. എന്നാല്‍പോലും ഇവര്‍ ചെയ്യുന്ന പാതകത്തിന് അനുപാതമാകുന്നില്ല ഈ അപരിഷ്കൃത ശിക്ഷ.
കടമ്മനിട്ടയുടെ ആകാംക്ഷയാണിപ്പോള്‍ പങ്കുവയ്ക്കാനുള്ളത്: " തലയിതിങ്ങനെ, മുറയതെങ്ങനെ നേരെയാകും..?!"
Tuesday, January 1, 2013
ഡല്‍ഹി പെണ്‍കുട്ടിയില്‍ നിന്ന് സൂര്യനെല്ലി പെണ്‍കുട്ടിയിലേയ്ക്കുള്ള ദൂരം
ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക് മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്? പീഡനം നടന്നിട്ട് 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന് 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്.
പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ് ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്.
ആതിരേ,ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജ്യോതിയുടെ അനുഭവവും ജ്യോതിയോട് അനുഭാവം പ്രകടിപ്പിച്ച് രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും പ്രതിരോധത്തിന്റെ അഗ്നിക്കോട്ടകള്‍ തീര്‍ക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക കടന്നാക്രമണത്തിന് ശമനമില്ല. ഉത്തര്‍പ്രദേശിലും കൊല്‍ക്കത്തയിലും ഡല്‍ഹിയില്‍ തന്നെ ബസിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ സ്ത്രീയുടെ സുരക്ഷിതത്വം എന്നത് പീഡകരുടെ മേച്ചില്‍പ്പുറം എന്നാണ്.ഡല്‍ഹിയിലെ വീട്ടമ്മമാര്‍ കൈത്തോക്കിലും വിദ്യാര്‍ത്ഥിനികള്‍ മുളകു പോടി സ്പ്രേയിലും അഭയം പ്രാപിക്കുമ്പോള്‍ ,സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്ക് സ്ത്രീസമൂഹം പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല എന്നാണവസ്ഥ!.
ദിവസം കഴിയുന്തോറും ലൈംഗികമായ ആക്രാന്തം തീര്‍ക്കാനുള്ള ഉപായമായി മാത്രം പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും പരിണമിക്കുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് ബലാത്സംഗത്തിന് ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിക്കാനുള്ള ബില്‍ പാസാക്കാനുള്ള ശ്രമം നടക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ നിയമം കൊണ്ട് നിരോധിക്കാം എന്ന ഭരണകര്‍ത്താക്കളുടെ പ്രതീക്ഷയോട് സാമൂഹികശാസ്ത്രകാരന്മാരും മനശാസ്ത്രകാരന്മാരും യോജിക്കുന്നില്ല. അതെന്തുമാകട്ടെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചെറിയ കാര്യമല്ല തന്നെ
ആതിരേ, ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന ധാരണയാണ് പ്രധാനമന്ത്രി മുതലുള്ള നേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ അരുന്ധതി റോയി ചൂണ്ടിക്കാണിച്ച സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിമ നേടുകയാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ ഉന്നതന്മാരോ ഉന്നതകുല ജാതരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധവും നിയമനിര്‍മ്മാണ താല്‍പര്യവും സൃഷ്ടിക്കപ്പെടുമായിരുന്നോ ? സന്ദേഹം അവസാനിക്കുന്നില്ല!
പറഞ്ഞു തുടങ്ങിയത് അതൊന്നുമല്ല, ആതിരേ,.ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക് മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്? പീഡനം നടന്നിട്ട് 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന് 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്.
പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ് സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ് ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഒരു കോണില്‍ നിന്നും ഇവര്‍ക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, കള്ളക്കേസും മാനസിക പീഡനവുമായി അവരെ ജീവച്ഛവങ്ങളാക്കി ഒതുക്കി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. നീതിക്കായി ഒപ്പം നിന്നു പോരാടുമെന്ന് പ്രഖ്യാപിച്ച ചില വനിതാ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വന്തം കാര്യം തേടിപ്പോയപ്പോള്‍ ഈ നാലംഗകുടുംബം അധികാരികളുടെയും പീഡകരുടെയും സമ്മര്‍ദ്ദങ്ങളിലും ഭീഷണികളിലും ചതഞ്ഞരഞ്ഞ് ജീവിക്കുകയാണ്
പീഡനം അതി നീചമായി ഇപ്പോഴും തുടരുകയാണ്,ആതിരേ... രണ്ടുവര്‍ഷം മുന്‍പാണ് ഓഫീസിലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്. അന്ന് പൊതുജനങ്ങളുടെ മുന്‍പാകെ വീണ്ടും പെണ്‍കുട്ടിയെ ഹീനമായി അധിക്ഷേപിച്ചു. നടുറോഡില്‍ വച്ച് ഭീകരവാദികളെ കസ്റ്റഡിയില്‍ എടുക്കുന്ന രീതിയിലാണ് അറസ്റ്റ് ചെയ്തത്. ഏഴുദിവസം ജയിലിലടച്ച് നാണം കെടുത്തി. ഇതിനിടെ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിച്ച് ആത്മാഭിമാനം മുറിപ്പെടുത്തി. ഒന്‍പതുമാസം ജോലിയില്ലാതെ പുറത്തു നിര്‍ത്തി.പിന്നീടാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. അതും മാധ്യമങ്ങളും ഇടത്പക്ഷ മഹിളാ പ്രസ്ഥാനവും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടു മാത്രം. തിരികെ ജോലിയില്‍ കയറിയിട്ട് അധികനാളായില്ല. അടുത്ത കള്ളക്കേസ് എന്നാണ് കുത്തിപ്പൊക്കുന്നത് എന്ന ഭയത്തിലാണ് ഈ പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്.
സൂര്യനെല്ലി പീഡനക്കേസ് മറന്നുപോയവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. 17 വര്‍ഷം മുന്‍പ് ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് ഒരു 15 വയസ്സുകാരി പെണ്‍കുട്ടിയെ ഒരു മാസത്തിലേറെ കാണാതായി. ഒടുവില്‍ ഒരു ദിവസം അവള്‍ മടങ്ങി വന്നു. ശരീരത്തിലും മനസ്സിനുമേറ്റ മുറിവുകളില്‍ നിന്ന് അപ്പോള്‍ രക്തം കിനിയുന്നുണ്ടായിരുന്നു. അത് ആ പെണ്‍കുട്ടിക്കും രണ്ടുവയസ്സിന് മൂത്ത സഹോദരിക്കും മാതാപിതാക്കള്‍ക്കും തീരാദുരന്തത്തുടക്കമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷങ്ങളുടെയും വടുക്കള്‍ നിറച്ച ശാരീരിക യാതനകളുടെയും സംവത്സരാരംഭം.
40-ലേറെ ദിവസം 40-ലേറെ പേരുടെ ക്രൂരമായ ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അന്നു മുതല്‍ വെട്ടപ്പട്ടികള്‍ക്ക് നടുവിലാണ്. ചില രാഷ്ട്രീയ പാര്‍ട്ടിക്കാരും അഭിഭാഷകരും പോലീസും കോടതിയുമെല്ലാം ഇവരെ ഇപ്പോഴും കടിച്ചു കീറിക്കുടയുകയാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ് മാതാപിതാക്കള്‍ നിയമയുദ്ധത്തിനൊരുങ്ങിയത്. അതോടെ പ്രതിസന്ധികളും മൂര്‍ച്ഛിച്ചു. നിരന്തരം ഭീഷണികള്‍, വെല്ലുവിളികള്‍... . ബന്ധുക്കളില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും നിന്ദിതരായി ഒറ്റപ്പെട്ടു. സൂര്യനെല്ലിയുടെ പേര് നശിപ്പിച്ചവര്‍ എന്നു പ്‌രാകി. ഗ്രാമീണര്‍ വീണ്ടും ശാപവചനങ്ങളും അപവാദപ്രചാരണങ്ങളും ആരംഭിച്ചപ്പോള്‍ വീടും സ്ഥലവും കിട്ടിയ വിലയ്ക്ക് വിറ്റൊഴിഞ്ഞ് കോട്ടയം ജില്ലയില്‍ ഒരിടത്ത് താമസമാക്കി. എന്നിട്ടും അവരെ വെറുതെ വിടുന്നില്ല അപവാദപ്രചാരകര്‍.
പെണ്‍കുട്ടിയെ വൈകൃതങ്ങളാല്‍ കടിച്ചു കുടഞ്ഞ 40 കാമാധന്മാര്‍ക്കും കോട്ടയത്തെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും 2005-ല്‍ കേരള ഹൈക്കോടതി അവരെ വെറുതെ വിട്ടു. നീതി തേടി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ആ കുടുംബത്തിന് മുന്നില്‍ ഉണ്ടായിരുന്നില്ല. അത്രയെങ്കിലും പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ സമ്പന്നരും രാഷ്ട്രീയ-മത-സ്വാധീനവുമുള്ള വേട്ടക്കാര്‍ ഇവരെ ഞെരിച്ചുകൊല്ലും എന്നതായിരുന്നു അവസ്ഥ. ഇപ്പോഴും ആ ദുരവസ്തയ്ക്ക് മാറ്റമിള്ള.. സുപ്രീംകോടതിയില്‍ കേസ് വിചാരണയ്ക്ക് എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു കള്ളക്കേസില്‍ കുടുക്കി പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യിച്ചത്.
ഇടതുപക്ഷ സര്‍ക്കാരാണ് പെണ്‍കുട്ടിക്ക് വാണിജ്യ നികുതി ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി നല്‍കിയത്. എന്നാല്‍, തിന്മയുടെ ശക്തികള്‍ അവിടെയും ആ നിസ്സഹായയെ വെറുതെ വിട്ടില്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ 11 വയസ്സായിരുന്നു പെണ്‍കുട്ടിക്ക് പ്രായം. എന്നിട്ടും സിസ്റ്റര്‍ അഭയയുടെ കൊലയാളികളുമായി ബന്ധമുണ്ട് എന്നാരോപിച്ച് പോലീസും മാധ്യമങ്ങളും ഈ കുടുംബത്തെ ഇഞ്ചഞ്ചായി പിച്ചിച്ചീന്തിയതും മറക്കാറായിട്ടില്ല.
ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിക്കുവേണ്ടി ഉയരുന്ന രോഷവും ജ്വലിക്കുന്ന പ്രതിഷേധവുമെല്ലാം ബാഷ്പീകൃതമാകുകയാണ് സൂര്യനെല്ലിയിലെ രഞ്ജിതയുടെ തുല്യം ചൊല്ലാനില്ലാത്ത നോവുകള്‍ക്ക് മുന്നില്‍ ! ഇനിയും നീതി ലഭിക്കാത്ത ഈ പെണ്‍കുട്ടിയെപ്പോലെ വലിച്ചുകീറപ്പെട്ട എത്രയോ പെണ്‍ജന്മങ്ങള്‍ സാന്ത്വനത്തിനായി അലയുമ്പോഴാണ് ഒരു കോസ്മെറ്റിക് ട്രീറ്റ്മെന്റായി ബലാത്സംഗത്തിന് ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസും കേന്ദ്രഭരണകൂടവും ശ്രമിക്കുന്നത്. ജ്യോതിക്കുമാത്രം നീതി ലഭിച്ചാല്‍ പോരാ എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ് നഗര സമൂഹം ഇത്തരം സമസ്യകളെ സമീപിക്കുന്നതെന്നതാണ്,അതിരേ, വേട്ടക്കാരന്റെ ക്രൗര്യം ആവാഹിക്കുന്ന മറ്റൊരു വാസ്തവം.
Friday, December 28, 2012
കൂട്ടബലാത്സംഗം:അരുന്ധതി റോയ് പറഞ്ഞതാണ് ശരി
ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളും കൗമാര പ്രായക്കാരും യുവതികളും വീട്ടമ്മമാരും വൃദ്ധകളും ലൈംഗിക പീഡനത്തിന് ഇരയാകുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്.. ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുള്ളവരോ ആണ്. വാര്‍ത്താ മാധ്യമങ്ങളില്‍ ഇവയില്‍ ചില സംഭവങ്ങള്‍ ഇടംനേടുന്നുണ്ട് എന്നതിലപ്പുറം സ്ത്രീപീഡകര്‍ക്കെതിരെ ജനകീയ പ്രക്ഷോഭമോ പൊതുസമൂഹത്തിന്റെ പ്രതിഷേധമോ ഉയരുന്നില്ല എന്നതാണ് പച്ചയായ വാസ്തവം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സവര്‍ണ ധന വര്‍ഗ്ഗത്തിന്റെ വൈകൃതങ്ങള്‍ക്ക് വിധേയരായി നാണം കെട്ട് ജീവിക്കുന്ന അധസ്ഥിത വര്‍ഗ്ഗ സ്ത്രീകള്‍ പതിനായിരക്കണക്കിനുണ്ട്. ധനിക-സവര്‍ണ മുഠാളത്തത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണകള്‍ക്ക് വിധേയരായി കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര ക്രൂരവും ബീഭത്സവും വ്യാപകവുമാണെന്ന് ബോധ്യപ്പെടാന്‍. അവിടങ്ങളിലൊരിടത്തും ഇത്തരത്തിലുള്ള സമുഹിക ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോഴാണ് ഡല്‍ഹി സംഭവത്തിന്റെ പേരിലുള്ള പ്രക്ഷോഭം പ്രത്യേക വിശകലനത്തിന് വിധേയമാക്കേണ്ടി വരുന്നത്. ആ വിശകലനം നമ്മെ കൊണ്ട് എത്തിക്കുക അരുന്ധതി റോയിയുടെ നിരീക്ഷണങ്ങളിലുമാണ്.
ആതിരേ,ഓടുന്ന ബസ്സില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യതലസ്ഥാനം കണ്ട ഏറ്റവും രോഷാകുലമായ യുവജന-വനിതാ പ്രക്ഷോഭത്തിന് കാരണമായി.ഭരണകൂടത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഒന്നിച്ചു കൂടിയ പ്രക്ഷോഭകര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍,ബലാത്സംഗത്തിന് വധശിക്ഷ വിധിക്കാന്‍ നിയം ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാരിന് ഉറപ്പു കൊടുക്കേണ്ടി വന്നു.പൗരസമൂഹത്തിന്റെ പ്രതിഷേധത്തിന് മുന്നില്‍ അധികാരത്തിന്റെ കൊത്തളങ്ങള്‍ ഇളകുമെന്ന് തെളിയിച്ച, 2012-ലെ ഏറ്റവും നിര്‍ണ്ണായകമായ ജനകീയമുന്നേറ്റമാണ് ഡല്‍ഹിയില്‍ കണ്ടത്..
ഒരു നേതാവിന്റെ ആഹ്വാനമോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വമോ ഇല്ലാതെ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് പ്രക്ഷോഭകര്‍, ദിവസങ്ങളൊളം,രാപകലില്ലാതെ തലസ്ഥാന നഗരി സ്തംഭിപ്പിച്ചത് ഡല്‍ഹിയിലെ സമരങ്ങളുടെ ചരിത്രത്തില്‍ ജനരോഷമേറെത്തിളച്ച പ്രതികരണമായിരുന്നു..
കൂട്ടബലാത്സംഗത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് അയക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതും ജനരോഷം ഭയന്നായിരുന്നു . പീഡിപ്പിക്കപ്പെട്ട ഒരു യുവതിക്കുവേണ്ടി ഇന്ത്യന്‍ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ കലാപ കലുഷിതമാകുകയായിരുന്നു.
അഭിമാനകരമായ നേട്ടവും സാമൂഹിക ബോധം ഉന്നിദ്രമായ ജനകീയ ഇടപെടലുമായിരുന്നു ഈ ഐക്യദാര്‍ഢ്യപ്രകടനമെന്ന് സമ്മതിക്കുമ്പോഴും, ആതിരേ, ഇന്ത്യയിലെ മധ്യവര്‍ഗ- സാമൂഹിക- സാമ്പത്തിക വൈരുദ്ധ്യം ഈ പ്രക്ഷോഭങ്ങളില്‍ മുഴച്ച് നിന്നത് കാണാതെ പോയിക്കൂട.
സ്ത്രീകളുടെ സംരക്ഷണ വിഷയം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞൊഴിയുകയും മൂന്നുപെണ്‍മക്കളുടെ പിതാവാണ് ഞാനെന്നും അതുകൊണ്ട് ജനകീയ വികാരം എനിക്ക് മനസ്സിലാകുമെന്നും എന്നാല്‍ ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന സമരരീതി ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരിയതും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനുള്ള മനക്കരുത്തില്ല എന്നു പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ദുര്‍ബലയായതും സമരത്തില്‍ പങ്കെടുത്ത വനിതകളെ അധിക്ഷേപിച്ച് രാഷ്ട്രപതിയുടെ പുത്രന്‍ പ്രസ്താവനയുമായി രംഗത്തെത്തിയതുമെല്ലാം കൂട്ടിവായിക്കുമ്പോഴാണ് ഈ സമരത്തിന്റെ പിന്നിലെ സാമൂഹിക മനഃശാസ്ത്രം വ്യക്തമാകുകയുള്ളൂ.
ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ചര്‍ച്ചയില്‍ വിശ്രുത ഇന്ത്യന്‍ നോവലിസ്റ്റ് അരുന്ധതി റോയി ചൂണ്ടിക്കാണിച്ച വാസ്തവം ഇവിടെ ഏറെ തെളിമ നേടുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി സവര്‍ണ ജാതിയില്‍പ്പെട്ടവളും പീഡകരായ യുവാക്കള്‍ അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരുമായതുകൊണ്ടാണ് ഇത്രയും അധികം ജനരോഷം തലസ്ഥാന നഗരിയില്‍ സൃഷ്ടിക്കപ്പെട്ടതെന്നായിരുന്നു അരുന്ധതി റോയിയുടെ നിരീക്ഷണം.
ആതിരേ, ഈ നിരീക്ഷണത്തിന് ഗൗരവമേറിയ സാംഗത്യമുണ്ടെന്ന് പറഞ്ഞേ തീരൂ. കാരണം ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളും കൗമാര പ്രായക്കാരും യുവതികളും വീട്ടമ്മമാരും വൃദ്ധകളും ലൈംഗിക പീഡനത്തിന് ഇരയാകുന്നതും കൊല്ലപ്പെടുന്നതും നിത്യസംഭവമാണ്.. ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടവരോ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ നിന്നുള്ളവരോ ആണ്. വാര്‍ത്താ മാധ്യമങ്ങളില്‍ ഇവയില്‍ ചില സംഭവങ്ങള്‍ ഇടംനേടുന്നുണ്ട് എന്നതിലപ്പുറം സ്ത്രീപീഡകര്‍ക്കെതിരെ ജനകീയ പ്രക്ഷോഭമോ പൊതുസമൂഹത്തിന്റെ പ്രതിഷേധമോ ഉയരുന്നില്ല എന്നതാണ് പച്ചയായ വാസ്തവം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സവര്‍ണ ധന വര്‍ഗ്ഗത്തിന്റെ വൈകൃതങ്ങള്‍ക്ക് വിധേയരായി നാണം കെട്ട് ജീവിക്കുന്ന അധസ്ഥിത വര്‍ഗ്ഗ സ്ത്രീകള്‍ പതിനായിരക്കണക്കിനുണ്ട്. ധനിക-സവര്‍ണ മുഠാളത്തത്തിന്റെ കുത്തഴിഞ്ഞ ലൈംഗിക തൃഷ്ണകള്‍ക്ക് വിധേയരായി കൊല്ലപ്പെടുന്നവര്‍ ആയിരക്കണക്കിനാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിടുന്ന കണക്കുകള്‍ മാത്രം മതി ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എത്ര ക്രൂരവും ബീഭത്സവും വ്യാപകവുമാണെന്ന് ബോധ്യപ്പെടാന്‍. അവിടങ്ങളിലൊരിടത്തും ഇത്തരത്തിലുള്ള സമുഹിക ഇടപെടല്‍ ഉണ്ടാകാതിരിക്കുമ്പോഴാണ് ഡല്‍ഹി സംഭവത്തിന്റെ പേരിലുള്ള പ്രക്ഷോഭം പ്രത്യേക വിശകലനത്തിന് വിധേയമാക്കേണ്ടി വരുന്നത്. ആ വിശകലനം നമ്മെ കൊണ്ട് എത്തിക്കുക അരുന്ധതി റോയിയുടെ നിരീക്ഷണങ്ങളിലുമാണ്.
നിയമം കര്‍ശനമാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ കുറയുമെന്ന മുറവിളിയില്‍ കാര്യമില്ലാതില്ല.എന്നാല്‍ നിയമങ്ങളുടെ അഭാവമല്ലല്ലൊ, ആതിരേ, ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. നിയമ വ്യവസ്ഥകളെയും നീതി പീഠങ്ങളെയും ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയല്ലേ കാശ്മീരിലും ജാര്‍ഖണ്ഡിലും മിസോറാമിലും മണിപ്പൂരിലുമൊക്കെ സൈന്യവും ഭരണകൂടവും ദുര്‍ബല വിഭാഗത്തില്‍പ്പെട്ട സ്ത്രീകളുടെ മാന്യതയും ചാരിത്ര്യവും കടിച്ചുകുടഞ്ഞുകൊണ്ടിരിക്കുന്നത്. കാശ്മീരില്‍ മാത്രം ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ത്യന്‍ സൈനികരുടെ കാമാന്ധതയില്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരില്‍ രണ്ടുവര്‍ഷം മുന്‍പ് സൈന്യം ഒരു ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ മാനഭംഗപ്പെടുത്തിയത് മറന്നു പോകുന്നതെന്തു കൊണ്ട്?അന്ന് തങ്ങള്‍ക്കേറ്റ അപമാനം ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും പൊതു സമൂഹത്തിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അവിടുത്തെ സ്ത്രീകള്‍ക്ക് മണിപ്പൂരിലെ സൈനീക ആസ്ഥാനത്തിനു മുന്നില്‍ പൂര്‍ണ നഗ്നരായി പ്രതിഷേധ പ്രകടനം നടത്തേണ്ടി വന്നു. പ്രത്യേക സുരക്ഷാ നിയമത്തിന്റെ മറപറ്റി സൈന്യം മണിപ്പൂരില്‍ നടത്തുന്ന ലൈംഗിക ചൂഷണം അടക്കമുള്ള അധിനിവേശത്തിനെതിരെ ഇറോം ശര്‍മ്മിള തുടരുന്ന നിരാഹാര സത്യഗ്രഹം ഒരു ദശകം പിന്നിട്ടു. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളോ സാംസ്കാരിക സംഘടനകളോ സന്നദ്ധ പ്രവര്‍ത്തകരോ വനിതാ സംഘടനാ പ്രവര്‍ത്തകരോ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടില്ല എന്നോര്‍ക്കണം.
ബലാത്സംഗത്തിനും മാനഭംഗത്തിനും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമ്പത്തിക മാനം ഉണ്ട് എന്നതാണ്, ആതിരേ, ഇവിടെ ശ്രദ്ധിക്കേണ്ട ഘടകം. ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പിച്ചിച്ചീന്തുന്നതില്‍ മത്സരിക്കുകയാണ് രാഷ്ട്രീയക്കാരും മത-ജാതി സംഘടനാ പ്രവര്‍ത്തകരും. ജാതീയ ഉന്മൂലനത്തിന്റെ മറവില്‍ ഗുജറാത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തൃശൂലം കൊണ്ട് ഗര്‍ഭിണികളുടെ വയര്‍ കുത്തി പിളര്‍ന്ന് ഭ്രൂണങ്ങളെ ശൂലമുനയില്‍ കോര്‍ത്തുയര്‍ത്തിയപ്പോള്‍ പോലും ഇത്തരത്തില്‍ ഒരു ജനകീയ മുന്നേറ്റമോ ഇടപെടലോ ഉണ്ടായില്ല എന്നത് കാണാതെ പോയിക്കൂട. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് ബലാത്സംഗ വീരന്മാരായ ഗുണ്ടകളെയാണ്. ഈ പ്രത്യേക പശ്ചാത്തലത്തില്‍ വേണം ഡല്‍ഹിയിലെ ജനകീയ മുന്നേറ്റത്തെ നോക്കി കാണേണ്ടതും അതിന് പ്രേരകമായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഘടകങ്ങളെ വ്യവച്ഛേദിക്കേണ്ടതും. പീഡനത്തിന് ഇരയായ പെണ്‍കുട്ടി അധസ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ടതും പീഡിപ്പിച്ചവര്‍ സവര്‍ണ ജാതിക്കാരോ രാഷ്ട്രീയ മേലാളന്മാരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തിലൊരു ജനകീയ പ്രക്ഷോഭം ഉണ്ടാകുമായിരുന്നില്ല,തീര്‍ച്ച. അതുകൊണ്ടാണ്, ആതിരേ, ഈ വിഷയത്തില്‍ അരുന്ധതി റോയിയുടെ നിരീക്ഷണമാണ് യുക്തിസഹവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടിയതെന്നും ഞാന്‍ പറയുന്നത്.
**********
ഇതെഴുതി 12 മണിക്കൂര്‍ കഴിയും മുന്‍പ് വിടന്മാരാല്‍ പിച്ചി ചീന്തപ്പെട്ട ഡല്‍ഹിയിലെ പെണ്‍കുട്ടി,എല്ലാ പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും വിഫലമാക്കി നിത്യവിശ്രമത്തിലായി.ഇപ്പോള്‍ ഓര്‍മ്മയിലെത്തുന്നത് കുമാരനാശാന്റെ വീണപൂവിലെ ചില വരികളാണ്.ഡല്‍ഹിയിലെ ആ ദുരിത നായികയ്ക്ക്‌വേണ്ടി അതിവിടെ സമര്‍പ്പിക്കട്ടേ:
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിരഅസംശയമിന്നു നിന്റെ
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍
ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍
പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ
ട്ടാലാപമാര്‍ന്നു മലരേ, ദലമര്‍മ്മരങ്ങള്‍
********
ഹാ! പാപമോമല്‍മലരേ ബത! നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്‍
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും?
**********
ഞെട്ടറ്റു നീ മുകളില്‍നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്‍ന്നവര്‍ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?
***********
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോള്‍;
എണ്ണീടുകാര്‍ക്കുമിതുതാന്‍ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍, അവനി വാഴ്‌വു കിനാവു, കഷ്ടം
Thursday, December 27, 2012
ബാര്‍ബറുടെ മകളോട് ഇത്രയും വിധേയത്വം വേണോ...?
ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള ഈ അവകാശം അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ഇല്ലെന്ന് വാദിക്കുമ്പോഴാണ് ഭരണകൂടത്തിന്റെ ഭീകരമുഖവും ഒരു ബാര്‍ബറുടെ മകളോടുള്ള നാണം കെട്ട വധേയത്വവും വ്യക്തമാകുന്നത്. ഏതെങ്കിലും ഒരു പെരുന്നാള്‍ ദിവസം വീട്ടുകാരോടൊപ്പം പള്ളിയില്‍പോകാനും നിസ്കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എന്തുകൊണ്ടാണ് മഅ്ദനിയെ അനുവദിക്കാത്തത്? ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പൗരന്മാര്‍ക്കില്ല എന്ന് പറയുമ്പോള്‍ എത്രമാത്രം ഭീകരവും മാനവ വിരുദ്ധവുമാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെന്ന് തിരിച്ചറിയുക. ഉമ്മന്‍ചാണ്ടി മാത്രമല്ല, ഇവിടെ കുറ്റക്കാരന്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുതല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും ശക്തികളും ഇറ്റലിക്കാരിയുടെ പാദസേവകരായതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു അശ്രീകരമായ പരിണതി ഉണ്ടായത്. ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് അയച്ചതില്‍ തെറ്റില്ലെന്ന് ബിഷപ്പ് സൂസപാക്യം കൂടി പറയുമ്പോള്‍ ഈ ചതിക്കു പിന്നിലെ വ്യാപകമായ സ്വാധീനം മനസ്സിലാക്കുക
ആതിരേ,സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുടെ പൗരന്മാരുടെ ജീവനേക്കാള്‍ പ്രാധാന്യം ഇറ്റാലിയന്‍ നാവികക്കാരായ സാല്‍വത്തോറെ ജിറോണിനും ലത്തോറെ മാസിമിലിയാനോയ്ക്കുമാണെന്ന് ഇന്ത്യന്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും വിധിക്കുമ്പോള്‍ വിധേയത്വത്തിന്റെ അശ്ലീലത എത്ര ഗര്‍ഹണീയമാണെന്ന് ഊഹിക്കാമെങ്കില്‍ ഊഹിക്കുക.
നിരപരാധികളായ മത്സ്യത്തൊഴിലാളികളെ, പ്രകോപനമില്ലാതെ വെടിവച്ചു കൊന്ന കേസിലെ പ്രതികളാണ് സാല്‍വത്തോറെയും ലത്തോറെയും.മലയാളികളായ മത്സ്യത്തൊഴിലാളികളെ എന്റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ ഈ സൈനീകര്‍ വെടിവച്ചു കൊന്നത് കഴിഞ്ഞ ഫെബ്രുവരി 15-നാണ്. ആദ്യം ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മലക്കം മറിയുകയായിരുന്നു. രാഷ്ട്രാന്തര കപ്പലോട്ട നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാതിരുന്നിടത്ത് ആരംഭിച്ചു ഇറ്റലിയോടും ഇറ്റലിക്കാരിയായ സോണിയയോടുമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിധേയത്വം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ ഈ വകുപ്പുപ്രകാരം കേസെടുക്കാന്‍ കഴിയുകയുള്ളൂ. അത് ചെയ്യാതെയും കേന്ദ്രാനുമതി തേടാതെയും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ തിടുക്കം കൂട്ടിയത്. കേരള ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് ഈ നീക്കത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ പിന്തിരിപ്പിച്ചത്.
ആതിരേ,ഉമ്മന്‍ചാണ്ടി മാത്രമല്ല, ഇവിടെ കുറ്റക്കാരന്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മുതല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളും ശക്തികളും ഇറ്റലിക്കാരിയുടെ പാദസേവകരായതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു അശ്രീകരമായ പരിണതി ഉണ്ടായത്. ഇറ്റാലിയന്‍ മറീനുകളെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് അയച്ചതില്‍ തെറ്റില്ലെന്ന് ബിഷപ്പ് സൂസപാക്യം കൂടി പറയുമ്പോള്‍ ഈ ചതിക്കു പിന്നിലെ വ്യാപകമായ സ്വാധീനം തിരിച്ചറിയുക. തുടക്കം മുതല്‍ ഇറ്റാലിയന്‍ മറീനുകളെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചനയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നടന്നത്. കോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കുന്ന തെളിവുകളും വാദമുഖങ്ങളും അനുസരിച്ച് മാത്രമേ വിധി ന്യായം ഉണ്ടാകുകയുള്ളൂ. ഇന്ത്യന്‍ പൗരന്മാരുടെ ജീവനെക്കാള്‍ പ്രധാനം ഇറ്റാലിയന്‍ മറീനുകളുടെ മോചനമാണെന്ന് ശഠിക്കുന്ന ഒരു ഭരണസംവിധാനത്തിനു മുന്നില്‍ നീതിന്യായ വ്യവസ്ഥ പോലും നിസ്സാഹയമായി നില്‍ക്കുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരുന്നത്.
ക്രിസ്മസ് ആഘോഷിക്കാനാണ് സാല്‍വത്തോറെ ജിറോണിനെയും ലത്തോറെ മാസിമിലിയാനോയെയും ജാമ്യം നല്‍കി നാട്ടിലേക്ക് അയച്ചത്. ജനുവരി 10-ന് തിരിച്ചു വരണമെന്നാണ് കോടതിയുടെ ഉത്തരവ്. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഈ കൊലയാളികളെ നാട്ടിലേക്ക് കൊണ്ടുപോയത്. ഇവരെ കൊണ്ടുപോകാന്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളായ ഗാന്‍സ പാസ്പുലാസഡ് പ്രസ്യോസ ജിയോ കോമൈക്കിള്‍, കാര്‍ലോസിക, ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസിഡര്‍ ജറ്റ്കാ മൊഫാന്‍വിലേറ്റ, കോണ്‍സല്‍ ജനറല്‍ ജിയാം പോളോ കുട്ടീലിയോ എന്നിവരും എത്തിയിരുന്നു.
ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള ഈ അവകാശം, ആതിരേ, അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ഇല്ലെന്ന് വാദിക്കുമ്പോഴാണ് ഭരണകൂടത്തിന്റെ ഭീകരമുഖവും ഒരു ബാര്‍ബറുടെ മകളോടുള്ള നാണം കെട്ട വധേയത്വവും വ്യക്തമാകുന്നത്. ഏതെങ്കിലും ഒരു പെരുന്നാള്‍ ദിവസം വീട്ടുകാരോടൊപ്പം പള്ളിയില്‍പോകാനും നിസ്കരിക്കാനും ആഘോഷങ്ങളില്‍ പങ്കെടുക്കാനും എന്തുകൊണ്ടാണ് മഅ്ദനിയെ അനുവദിക്കാത്തത്? ഇറ്റാലിയന്‍ മറീനുകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പൗരന്മാര്‍ക്കില്ല എന്ന് പറയുമ്പോള്‍ എത്രമാത്രം ഭീകരവും മാനവ വിരുദ്ധവുമാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെന്ന് തിരിച്ചറിയുക.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ കണക്കനുസരിച്ച് ബഹറൈനില്‍ 133 ഇന്ത്യക്കാരാണ് തടവിലുള്ളത്. കുവൈറ്റില്‍ 228, മലേഷ്യയില്‍ 458, സൗദി അറേബ്യയില്‍ 1226, യുഎഇയില്‍ 1092 എന്നിങ്ങനെ പോകുന്നു ഇന്ത്യന്‍ പൗരന്മാരായ തടവുകാര്‍. ഇവരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇവരില്‍ ഒരാള്‍ക്കുപോലും നാട്ടില്‍ ഏതെങ്കിലും ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ പരോളില്‍ വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓണവും വിഷുവും ദീപാവലിയും നവരാത്രിയും ക്രിസ്മസും റംസാനും ബലി പെരുന്നാളും ഒക്കെ ഇന്ത്യയിലും കേരളത്തിലും ആഘോഷിക്കുന്നവ തന്നെയാണ് അതില്‍ ഒന്നില്‍പ്പോലും പങ്കെടുക്കാന്‍ ഇന്ത്യന്‍ പൗരനായ കുറ്റവാളിയെ വിദേശരാജ്യങ്ങള്‍ അനുവദിക്കാതിരിക്കുമ്പോഴാണ് വിധേയത്വത്തിന്റെ നാണം കെട്ട ഭാവം പ്രകടിപ്പിച്ച് കൊലയാളികളായ ഇറ്റാലിയന്‍ മറീനുകളെ നാട്ടിലേക്ക് അയച്ചത്.
ആതിരേ,ഇറ്റലിയില്‍ തന്നെ 109 ഇന്ത്യക്കാര്‍ തടവിലുണ്ട്. ഇവരുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അറിയില്ല. ഇതേക്കുറിച്ച് മുന്‍പ് വിദേശകാര്യ സഹമന്ത്രിയായിരുന്ന ശശി തരൂര്‍ ലോകസഭയില്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. "ഇറ്റാലിയന്‍ സര്‍ക്കാര്‍ തടവുകാരെക്കുറിച്ച് രഹസ്യം സൂക്ഷിക്കുന്നവരാണ്. അവരോട് ആവശ്യപ്പെട്ടിട്ടും ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ തയ്യാറായിട്ടില്ല". ഇങ്ങനെ മുഠാളത്തം പ്രകടിപ്പിക്കുന്ന ഒരു സര്‍ക്കാരിന്റെ കൊലയാളികളായ പൗരന്മാര്‍ക്ക് സര്‍വ്വവിധ ആനുകൂല്യങ്ങളും പഞ്ചനക്ഷത്ര സൗകര്യങ്ങളും നല്‍കിയാണ്, കേരളത്തില്‍ പാര്‍പ്പിച്ചത്. അവരുടെ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് കേരളത്തിലെ ജയിലില്‍ പ്രവേശിക്കാന്‍ വരെ അനുവാദം കൊടുത്തു. രാഷ്ട്രീയമായി അവര്‍ നടത്തിയ എല്ലാ സമ്മര്‍ദ്ദങ്ങള്‍ക്കും ഇന്ത്യന്‍ ഭരണകൂടം വഴങ്ങിക്കൊടുത്തു. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കൊലയാളികളെ നാട്ടിലേക്ക് അയക്കാന്‍ അനുമതിയും നല്‍കി.
ഓര്‍മ്മയുണ്ടാകണം, കോടികളുടെ ബോഫോഴ്സ് തോക്കിടപാടില്‍ ഇടനിലക്കാരനായിരുന്ന ഇറ്റാലിയന്‍ പൗരന്‍ ഒക്ടോവിയോ ക്വാത്തറോച്ചിക്ക് അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതുകൊണ്ടാണ് 1993-ല്‍ ആ രാജ്യദ്രോഹിക്ക് ഇന്ത്യ വിടാന്‍ കഴിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി ക്വാത്തറോച്ചിയുടെ ബാങ്ക് ഇടപാടുകള്‍ കോടതി മരവിപ്പിച്ചിരുന്നു. അതും തുറന്നു കൊടുത്ത് എല്ലാവിധ സൗകര്യത്തോടെയാണ് അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചത്. കേസിന്റെ തുടരന്വേഷണത്തില്‍ സഹകരിക്കാം എന്ന ഉറപ്പിന്മേലായിരുന്നു ഈ ആനുകൂല്യങ്ങളെല്ലാം. പക്ഷേ, ക്വാത്തറോച്ച് പോയവഴിക്ക് പിന്നീട് ഒരു പുല്ലുപോലും കിളിര്‍ത്തില്ല. അതോടെ ബോഫോഴ്സ് തോക്കിടപാടിന്റെ അന്വേഷണവും മുടങ്ങി.
ഇറ്റലിക്കാരിയായ സോണിയ യുപിഎ സര്‍ക്കാരിന്റെ പിന്‍സീറ്റ് ഡ്രൈവറായി കഴിയുന്നതുകൊണ്ടല്ലേ ഈ വിധത്തിലുള്ള രാഷ്ട്ര വിരുദ്ധവും പൗരന്മാരെ വഞ്ചിക്കുന്നതുമായ വിധേയത്വ നിലപാട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്? അല്ലെങ്കില്‍ നിരപരാധികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കൊലയാളികള്‍ക്ക് ഇത്രയും രാജകീയമായ പരിഗണനയും പരിചരണവും ആനുകൂല്യങ്ങളും നല്‍കുമായിരുന്നില്ലല്ലോ. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിലെ പൗരന്മാരുടെ ജീവനെക്കാള്‍ പ്രധാനം വിദേശരാജ്യത്തിലെ പൗരന്റെ സ്വാതന്ത്ര്യത്തിനാണെന്ന് മന്‍മോഹന്‍ സിംഗും കൂട്ടരും പറയുമ്പോള്‍ , ആതിരേ,ഒരു ബാര്‍ബറുടെ മകളുടെ മിടുക്ക് എന്താണെന്ന് ഊഹിക്കുക.
Sunday, December 23, 2012
കസബിന് നല്‍കിയ പരിഗണനപോലും മഅ്ദനിക്ക് നിഷേധിക്കുന്ന ഭരണകൂട ഭീകരത
ശരിയാണ്, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം തീവ്ര ന്യൂനപക്ഷ വികാരത്തിന്റെ ആളിക്കത്തലായിരുന്നു മഅ്ദനി. മഅ്ദനി അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചതല്ല. മറിച്ച്, മഅ്ദനിയെ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളും ഭൂരിപക്ഷ ഭീകരതയും ആ അപകടകരമായ അവസ്ഥയിലേയ്ക്ക് മഅ്ദനിയെ പരിണമിപ്പിക്കുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്ന് മുസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി മഅ്ദനി സ്വീകരിച്ച നിലപാട് പക്ഷേ, ഇന്ന് മുസ്ലീംങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട് ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിന്റേതുപോലെ സമുദായത്തെ വഞ്ചിക്കുന്നതോ ഭരണഘടനയെ അവഹേളിക്കുന്നതോ വോട്ടര്‍മാരെ നിന്ദിക്കുന്നതോ ആയിരുന്നില്ല. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ഇസ്ലാം അടയാളപ്പെടുത്തലിനെ കാവിക്കൊടികളും കുന്തവും ത്രിശൂലവും പിക്കാക്സുമേന്തിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കര്‍സേവകര്‍ ഇടിച്ചു നിരത്തിയപ്പോഴുണ്ടായ ഒരു ശരാശരി മുസ്ലീമിന്റെ രോഷം, അത് അതിതീവ്രമായ തലത്തില്‍ മഅ്ദനി വികസിപ്പിച്ചെടുത്തു എന്ന് മാത്രമേയുള്ളൂ. മഅ്ദനിയെക്കാള്‍ എത്രയോ ഭീകരന്മാരായ രാഷ്ട്രീയ നേതാക്കളാണ് ഇസഡ് കാറ്റഗറി സുരക്ഷയില്‍ നാട്ടില്‍ നെഞ്ചുവിരിച്ച് നടന്ന് ബലാത്സംഗം മുതലുള്ള സര്‍വ്വ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്! അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മഅ്ദനിയുടെ ഭീകരവാദം എത്രയോ ലഘുവായിരുന്നുവെന്ന് തിരിച്ചറിയാനാവും.
ആതിരേ, ഒരു കാര്യം ഉറപ്പ്. മഅ്ദനിക്ക് ഇനി അധികനാളുകളില്ല. മഅ്ദനിയുടെ അന്ത്യം അടുത്തു എന്ന് ആരും തുറന്നു പറയുന്നില്ലെങ്കിലും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച് മടങ്ങിയവര്‍ക്കെല്ലാം അക്കാര്യത്തില്‍ സന്ദേഹം ഒട്ടുമില്ല. ആ സത്യം തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ കോണ്‍ഗ്രസും ലീഗും മഅ്ദനിക്ക് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്.
ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്ക്,ആതിരേ, നീതിന്യായ വ്യവസ്ഥകള്‍ക്ക് അബ്ദുള്‍ നാസര്‍ മഅ്ദനി കൊടുംഭീകരനാണ്. എന്നാല്‍, മഅ്ദനി ചെയ്ത ഭീകരപ്രവര്‍ത്തനം എന്താണെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കാന്‍ പ്രോസിക്യൂഷനോ ഭരണകൂടങ്ങള്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഒരു ദശകമാണ് മഅ്ദനിയെ വിചാരണ തടവുകാരനായി ജയിലില്‍ അടച്ച് പീഡിപ്പിച്ചത്. കുറ്റവാളിയെന്ന് കോടതി വിധി പറയും വരെ നിരപരാധിയായി കണക്കാക്കേണ്ട ഒരു ഇന്ത്യന്‍ പൗരനോടാണ് ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥയും ഈ കൊടുക്രൂരത കാട്ടിയത്. അനീതിയുടെ ആഘാതം ഏറെയേറെ സഹിച്ച് തളര്‍ന്നപ്പോഴാണ് മഅ്ദനി ആ കേസില്‍ പ്രതിയല്ലെന്ന് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ബോധ്യമായത്. അഹങ്കരിക്കാനും അഭിമാനിക്കാനും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും അതിനെ പിന്താങ്ങുന്നവരും എല്ലായ്പ്പോഴും മൂലമന്ത്രം പോലെ ഉരുവിടുന്ന ഒന്നാണല്ലോ ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ല എന്ന്.
എന്നാല്‍, മഅ്ദനിയുടെ കാര്യത്തില്‍ തെളിയിക്കപ്പെടാത്ത അപരാധങ്ങളുടെ പേരില്‍ എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് മരണത്തെ മുന്നില്‍ കണ്ട് ജയിലറയ്ക്കുള്ളില്‍ കഴിയാനാണ് ഇന്ത്യയിലെ വിവിധ ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും ശഠിക്കുന്നത്.
കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നിന്ന് മോചിതനായി അധികനാള്‍ കഴിയും മുന്‍പാണ് ബംഗളൂരു സ്ഫോടന കേസില്‍ മഅ്ദനിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. രണ്ടരവര്‍ഷമായി വിചാരണയും ജാമ്യവുമില്ലാതെ ഏകാന്ത തടവ് അനുഭവിക്കുകയാണ് മഅ്ദനി. ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അതീവ ഗുരുതരമായ അവസ്ഥയിലാണ് മഅ്ദനി. അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് തന്നെ പറയാം. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലില്‍ 24 മണിക്കൂറും പ്രകാശിക്കുന്ന 600 വാട്ട് ബള്‍ബിന്റെയും ചുറ്റുമുള്ള കാമറകളുടെയും നടുവില്‍ ജീവച്ഛവം പോലെ കഴിയുകയാണ് ഒരു കാലത്ത് കേരളത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമെന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്ലീം നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.
കേശാദിപാദം രോഗഗ്രസ്തമാണ് മഅ്ദനിയുടെ ശരീരം. നട്ടെല്ലുപോലും നിവര്‍ത്താനാവാതെ വായും വയറും നിറയെ വ്രണങ്ങളുമായി അദ്ദേഹം നാളുകള്‍ തള്ളിനീക്കുന്നു.
ശരിയാണ്, ആതിരേ, ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം തീവ്ര ന്യൂനപക്ഷ വികാരത്തിന്റെ ആളിക്കത്തലായിരുന്നു മഅ്ദനി. മഅ്ദനി അങ്ങനെ ആയിത്തീരാന്‍ ആഗ്രഹിച്ചതല്ല. മറിച്ച്, മഅ്ദനിയെ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളും ഭൂരിപക്ഷ ഭീകരതയും ആ അപകടകരമായ അവസ്ഥയിലേയ്ക്ക് മഅ്ദനിയെ പരിണമിപ്പിക്കുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. അന്ന് മുസ്ലീം ന്യൂനപക്ഷത്തിനുവേണ്ടി മഅ്ദനി സ്വീകരിച്ച നിലപാട് പക്ഷേ, ഇന്ന് മുസ്ലീംങ്ങളെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട് ഭരണത്തിന്റെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിന്റേതുപോലെ സമുദായത്തെ വഞ്ചിക്കുന്നതോ ഭരണഘടനയെ അവഹേളിക്കുന്നതോ വോട്ടര്‍മാരെ നിന്ദിക്കുന്നതോ ആയിരുന്നില്ല. നൂറ്റാണ്ടുകളായി ഭാരതത്തിന്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായി വാഴ്ത്തപ്പെട്ടിരുന്ന ഒരു ഇസ്ലാം അടയാളപ്പെടുത്തലിനെ കാവിക്കൊടികളും കുന്തവും ത്രിശൂലവും പിക്കാക്സുമേന്തിയ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ കര്‍സേവകര്‍ ഇടിച്ചു നിരത്തിയപ്പോഴുണ്ടായ ഒരു ശരാശരി മുസ്ലീമിന്റെ രോഷം, അത് അതിതീവ്രമായ തലത്തില്‍ മഅ്ദനി വികസിപ്പിച്ചെടുത്തു എന്ന് മാത്രമേയുള്ളൂ. മഅ്ദനിയെക്കാള്‍ എത്രയോ ഭീകരന്മാരായ രാഷ്ട്രീയ നേതാക്കളാണ് ഇസഡ് കാറ്റഗറി സുരക്ഷയില്‍ നാട്ടില്‍ നെഞ്ചുവിരിച്ച് നടന്ന് ബലാത്സംഗം മുതലുള്ള സര്‍വ്വ സാമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്! അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മഅ്ദനിയുടെ ഭീകരവാദം എത്രയോ ലഘുവായിരുന്നുവെന്ന് തിരിച്ചറിയാനാവും.
ആതിരേ,ശ്രദ്ധിക്കണം. മുംബൈ കൂട്ടക്കൊലയ്ക്കെത്തിയ അജ്മല്‍ കസബിന് മുംബൈയിലെ ജയിലില്‍ നല്‍കിയ പരിഗണനയും അവന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭരണകൂടവും പോലീസും നീതിന്യായ വ്യവസ്ഥയും പ്രദര്‍ശിപ്പിച്ച വ്യഗ്രതയും എന്തു കൊണ്ടാണ് മഅ്ദനിക്ക് നിഷേധിക്കുന്നത്.. എന്തൊക്കെ പറഞ്ഞാലും അജ്മല്‍ കസബിന്റെ ജാനസ്സില്‍പ്പെടുന്ന ഭീകരവാദിയല്ല അബ്ദുള്‍ നാസര്‍ മഅ്ദനി. 92 ഡിസംബര്‍ ആറിന് ശേഷം മഅ്ദനി സ്വീകരിച്ച തീവ്രവാദ നിലപാടുകളെ അദ്ദേഹം പാടെ ഉപേക്ഷിച്ചതാണ്. പക്ഷേ, യുഡിഎഫിനും മുസ്ലീം ലീഗിനുമാണ് മഅ്ദനി തീവ്രവാദി. മഅ്ദനി ജയിലിന് പുറത്താണെങ്കില്‍ ഇന്ന് അധികാര കസേരയില്‍ ഇരിക്കുന്ന പല മുസ്ലീം ലീഗ് മന്ത്രിമാര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുകയില്ല. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ വഞ്ചനയിലും കാപട്യത്തിലും അമര്‍ഷം പൂണ്ടുകഴിയുന്ന അണികള്‍ തീര്‍ച്ചയായും മഅ്ദനിയുടെ പിന്നില്‍ ഉറച്ച് നിന്ന് ഇന്നത്തെ ലീഗ് നേതൃത്വത്തിനെതിരെ ജനാധിപത്യ രീതിയില്‍ തന്നെ വിപ്ലവം ഉണ്ടാക്കുമെന്ന് ഭയന്നാണ് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഉമ്മന്‍ചാണ്ടിയുടെ ഭരണകൂടം അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജയിലില്‍ അടച്ച് മൃഗീയമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്.
24 മണിക്കൂറും കത്തിനില്‍ക്കുന്ന 600 വാട്ട് ബള്‍ബിന്റെ കടുത്ത പ്രകാശത്തിലാണ് കഴിഞ്ഞ രണ്ടരവര്‍ഷമായി ഒരു ഇടുങ്ങിയ മുറിയില്‍ രോഗിയായ ഈ മനുഷ്യനെ അടച്ചിട്ടിരിക്കുന്നത്. ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ട മഅ്ദനിക്ക് രണ്ടാമത്തെ കണ്ണില്‍ അവശേഷിക്കുന്നത് 10 ശതമാനം കാഴ്ച മാത്രമാണ്. മക്കളെപ്പോലും തിരിച്ചറിയാനാവാത്ത നിസ്സഹായാവസ്ഥയിലാണ് മഅ്ദനി. മുട്ടിനു താഴെ മുറിച്ചു മാറ്റിയ വലതുകാലിന്റെ സ്പര്‍ശന ശേഷി പൂര്‍ണമായി നഷ്ടമായി. ഇടതുകാലില്‍ നീരുവന്ന് വീര്‍ത്ത് അതിന്റെ സ്പര്‍ശന ശേഷിയും നശിച്ചുകൊണ്ടിരിക്കുകയാണ്. വൃക്കസംബന്ധമായ രോഗം മൂലം ശരീരത്തില്‍ പലയിടത്തും നീരുണ്ട്. വലതുകാലിലെ കൃത്രിമ കാല്‍ തേഞ്ഞു തീര്‍ന്നതുകൊണ്ട് രണ്ടുകാലും ഒരേ ക്രമത്തില്‍ ഉറപ്പിക്കാനാവാതെ നട്ടെല്ലിന്റെ കശേരുക്കള്‍ ക്രമം തെറ്റി തേഞ്ഞുപോയി ഇപ്പോള്‍ സര്‍വിക്കല്‍ സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തിന് അടിപ്പെട്ട് നോവ് തിന്ന് കഴിയുകയാണ് മഅ്ദനി. ഈ രോഗാവസ്ഥയില്‍ ജയിലില്‍ നിന്ന് നല്‍കുന്ന ഭക്ഷണം കൃത്യമായി കഴിക്കാന്‍ സാധിക്കാത്തതുകൊണ്ട് പെപ്റ്റിക് അള്‍സര്‍ വന്ന് വയറും വായും വ്രണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇങ്ങനെ അടിമുടി രോഗഗ്രസ്തനായി ഭരണകൂടത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും കരുണയറ്റ മുന്‍വിധികള്‍ക്ക് ബലിയാടായി ഇടയ്ക്കിടെ മൂര്‍ച്ഛിക്കുന്ന പ്രമേഹത്തില്‍ ബോധരഹിതനായി അബ്ദുള്‍ നാസര്‍ മഅ്ദനി പരപ്പ ജയിലില്‍ തന്റെ അന്ത്യനിമിഷങ്ങള്‍ എണ്ണി കഴിയുകയാണ്.
മഅ്ദനിയുടെ മരണം സംഭവിച്ചാല്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസും ലീഗുമെല്ലാം അദ്ദേഹത്തിന്റെ പക്ഷം ചേര്‍ന്ന് സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മഅ്ദനിക്ക് മാനവിക നീതി ലഭിക്കണമെന്നും മഅ്ദനിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവനകള്‍ ഇറക്കുയല്ല വേണ്ടത് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിട്ടുള്ള ഇതുവരെ തെളിയിക്കാനാവാത്ത കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുകയാണ് ഇവരെല്ലാം പറയുന്ന വാക്കുകളില്‍ അല്‍പമെങ്കിലും മനുഷ്യപ്പറ്റുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചെയ്യേണ്ടത്. ഇല്ലങ്കില്‍...,ആതിരേ, വരാനിരിക്കുന്ന നാളുകള്‍ കനത്ത തിരിച്ചടിയുടെയും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളുടേതുമായിരിക്കും.അതിന് മഅ്ദനി ഉത്തരവാദിയാകുകയുമില്ല...
Friday, December 21, 2012
ബ്രഹ്മാവ് മുതല്‍ മരട് സുബ്രഹ്മണ്യന്‍ വരെ;പിതൃത്വത്തെ അശ്ലീലമാക്കിയ പിതാക്കന്മാര്‍
ബ്രഹ്മാവുമുതല്‍ ആരംഭിക്കുന്നു, സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രാക്ഷസപിതാക്കന്മാരുടെ ചരിത്രം. ലോകസൃഷ്ടിക്കായി പ്രജാപതികളെയും സന്ധ്യ എന്ന മകളെയും സൃഷ്ടിച്ച ശേഷം തന്റെ മനസ്സില്‍ നിന്ന് കാമദേവനെയും ബ്രഹ്മാവ് സൃഷ്ടിച്ചു. ക്രാമബാണം അയച്ച് പജാപതികളെ സൃഷ്ട്യുന്മുഖരാക്കാന്‍ ബ്രഹ്മാവ് കാമദേവനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് പഞ്ചബാണന്‍ മലരമ്പുകളെയ്തു തുടങ്ങി. ബ്രഹ്മാവിലുമേറ്റു ചില പുഷ്പസായകങ്ങള്‍. അതേത്തുടര്‍ന്ന് മകളോട് അത്യധികമായ ആസക്തി തോന്നിയ ബ്രഹ്മാവ് സന്ധ്യയെ പ്രാപിക്കാനണഞ്ഞു.പിതാവില്‍ നിന്ന് രക്ഷപെടാന്‍ സന്ധ്യ നിരവധി വേഷങ്ങളെടുത്തതിന്റേയും അതിനൊപ്പം വേഷം മാറി ബ്രഹ്മാവ് സന്ധ്യയ്ക്ക് നിത്യഭീഷണിയായതിന്റേയും വിവരണങ്ങള്‍ കലികപുരാണത്തിലും രുദ്രസംഹിതയിലുമുണ്ട്. ഒടുവില്‍ പിതാവിന്റെ ആസക്തികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ സന്ധ്യ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. ഇന്നത്തെ പെണ്‍കുട്ടികളുടെ അവസ്ഥയും മറ്റൊന്നല്ലല്ലോ.
എന്തു കൊണ്ടാണ് , ഈ കൗമാരരോദനങ്ങള്‍ ഈശ്വരന്റെ കാതില്‍ പതിക്കാതെ പോകുന്നത്..?
ആതിരേ,പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റു പുരുഷന്മാര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്യുന്ന കാമവെറിയന്മാരായ പിതാക്കന്മാരുടെയും പെണ്‍മക്കളെ കാമുകന്മാര്‍ക്കും പണത്തിനും വേണ്ടി കൂട്ടിക്കൊടുക്കുന്ന പുംശ്ചലികളായ മാതാക്കളുടെയും വാര്‍ത്തയില്ലാതെ ഒരുദിവസം പോലും ,ദൈവത്തിന്റെ നാട്ടില്‍ പുലരുന്നില്ല...!
ഈ ലോകത്തിന്റെ പോക്കെങ്ങോട്ടെന്ന് അത്ഭുതപ്പെട്ട് മൂക്കത്ത് വിരല്‍ വച്ച് , നടുങ്ങി നിന്നു പോകുന്ന കെട്ടകാലമാണിപ്പോള്‍ കേരളത്തില്‍. മാതാവിനെയും പിതാവിനെയും സംശയത്തോടെയല്ലാതെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് വീക്ഷിക്കാനാവാത്തത്ര തൃഷ്ണ നിറഞ്ഞ പരിസരങ്ങള്‍. മാതാവും പിതാവും കഴിഞ്ഞാല്‍ ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമുള്ള ഗുരുഭൂതന്മാരും ഒട്ടും മോശക്കാരല്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുപോലെ നശിപ്പിക്കുന്നതില്‍ പ്രത്യേക വിരുതാണ് ഈ കുടില ജന്മങ്ങള്‍ക്ക്.
ആതിരേ, ഏകപത്നീ-ഏകഭര്‍തൃ വ്രതത്തോടെയുള്ള ദാമ്പത്യം തുടങ്ങിയ കാലം മുതല്‍ ഇത്തരം വഷള ലൈംഗീക ചൂഷണങ്ങളും ആരംഭിച്ചു എന്നതിന് നമ്മുടെ പുരാണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും നിരവധി തെളിവുകള്‍ നിരത്തുന്നുണ്ട്. അന്നെല്ലാം സംഭവങ്ങള്‍ വളരെ ഗോപ്യമായി വച്ചിരുന്നതുകൊണ്ടോ അന്ന് ഇത്രയധികം വാര്‍ത്താവിനിമയ- മാധ്യമ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടോ ആകാം കഥകള്‍ ഇങ്ങനെ നാട്ടിലാകെ പാട്ടാകാതിരുന്നത്.എന്നാലും ഇത്തരം സാമദ്രോഹികള്‍ക്ക് അന്നും പഞ്ഞമുണ്ടായിരുന്നില്ല!
ബ്രഹ്മാവുമുതല്‍ ആരംഭിക്കുന്നു, ആതിരേ, സ്വന്തം മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രാക്ഷസപിതാക്കന്മാരുടെ ചരിത്രം. ലോകസൃഷ്ടിക്കായി പ്രജാപതികളെയും സന്ധ്യ എന്ന മകളെയും സൃഷ്ടിച്ച ശേഷം തന്റെ മനസ്സില്‍ നിന്ന് കാമദേവനെയും ബ്രഹ്മാവ് സൃഷ്ടിച്ചു. ക്രാമബാണം അയച്ച് പജാപതികളെ സൃഷ്ട്യുന്മുഖരാക്കാന്‍ ബ്രഹ്മാവ് കാമദേവനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് പഞ്ചബാണന്‍ മലരമ്പുകളെയ്തു തുടങ്ങി. ബ്രഹ്മാവിലുമേറ്റു ചില പുഷ്പസായകങ്ങള്‍. അതേത്തുടര്‍ന്ന് മകളോട് അത്യധികമായ ആസക്തി തോന്നിയ ബ്രഹ്മാവ് സന്ധ്യയെ പ്രാപിക്കാനണഞ്ഞു.പിതാവില്‍ നിന്ന് രക്ഷപെടാന്‍ സന്ധ്യ നിരവധി വേഷങ്ങളെടുത്തതിന്റേയും അതിനൊപ്പം വേഷം മാറി ബ്രഹ്മാവ് സന്ധ്യയ്ക്ക് നിത്യഭീഷണിയായതിന്റേയും വിവരണങ്ങള്‍ കലികപുരാണത്തിലും രുദ്രസംഹിതയിലുമുണ്ട്. ഒടുവില്‍ പിതാവിന്റെ ആസക്തികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ സന്ധ്യ ആത്മഹത്യ ചെയ്തു എന്നാണ് പറയുന്നത്. ഇന്നത്തെ പെണ്‍കുട്ടികളുടെ അവസ്ഥയും മറ്റൊന്നല്ലല്ലോ.
പറഞ്ഞുവന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന നീചന്മാരുടെ വംശം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല എന്നാണ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 2011-ല്‍ 423 പെണ്‍കുഞ്ഞുങ്ങളാണ് ബലാത്സംഗത്തിന് വിധേയരായത്. 47 കുട്ടികള്‍ കൊല്ലപ്പെട്ടു. 129 കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി. 2011-ല്‍ കുട്ടികള്‍ക്കെതിരെ ആകെ 1456 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തി. 2012 സെപ്തംബര്‍ വരെ 286 പെണ്‍കുഞ്ഞുങ്ങളാണ് ബലാത്സംഗത്തിന് വിധേയരായത്. 2011-നും അതിനുശേഷവും 24 ശതമാനം വര്‍ദ്ധനവാണ് കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഉണ്ടായിട്ടുള്ളത്. പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ആണ്‍കുഞ്ഞുങ്ങളും സുരക്ഷിതരല്ല. 40 ശതമാനം ആണ്‍കുട്ടികളും 39 ശമതാനം പെണ്‍കുട്ടികളും കൗമാരപ്രായത്തിന് മുന്‍പ് ലൈംഗികമായ പീഡനത്തിന് വിധേയരാകുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.
95 ശതമാനം ബാലപീഡനങ്ങളിലും പ്രതിസ്ഥാനത്ത് വരുന്നത് രക്ഷിതാക്കളും അധ്യാപകരും അടുത്ത ബന്ധുക്കളുമാണ്. പ്രായം കുറയും തോറും പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നതിന്റെ തോത് വര്‍ദ്ധിക്കുന്നു എന്നതാണ് സ്തോഭമുളവാക്കുന്ന വാസ്തവം. ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കണക്കുകള്‍ പ്രകാരം ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന 80 ശതമാനം കുട്ടികളും 15 വയസ്സില്‍ താഴെയുളളവരാണ്. അതായത്, മാതാപിതാക്കളുടെ ശ്രദ്ധയും പരിചരണവും സ്നേഹവും കരുതലും ലഭിക്കേണ്ട പ്രായത്തിലാണ് പെണ്‍കുഞ്ഞുങ്ങളും ആണ്‍കുഞ്ഞുങ്ങളും വീട്ടിലും സ്കൂളിലും മറ്റുമായി ഇങ്ങനെ പിച്ചിചീന്തപ്പെടുന്നത്.
ആതിരേ,ശിഥിലമായ ദാമ്പത്യവും മാതാപിതാക്കളുടെ ലഹരി ആസക്തിയും പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള ആര്‍ത്തിയുമൊക്കെയാണ് കൗമാരത്തിനു മുന്‍പ് പെണ്‍കുഞ്ഞുങ്ങളെ കശക്കിയെറിയുന്ന സാമൂഹിക ഘടകങ്ങള്‍ . ഇവിടെ ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു വാസ്തവം ഉണ്ട്. ആണ്‍കുഞ്ഞുങ്ങളെ തങ്ങളുടെ ലൈംഗിക തൃഷ്ണകള്‍ക്ക് ഇരയാക്കുന്ന മാതാക്കളുടെ എണ്ണവും അപായകരമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണത്.. ഇന്ന് മനഃശാസ്ത്രകാരന്മാരുടെ ചികിത്സയ്ക്കെത്തുന്ന കൗമാരക്കാരായ ആണ്‍കുട്ടികളില്‍ 30 ശതമാനത്തിന് ഇത്തരം പീഡനങ്ങളുടെ പൊള്ളലേറ്റിട്ടുണ്ട്. എങ്ങോട്ടാണ് നമ്മുടെ കുടുംബജീവിത ഭദ്രത പരിണമിക്കുന്നത്? എവിടെയൊക്കെയാണ് മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും വിശുദ്ധികള്‍ കളഞ്ഞു പോകുന്നത്? എന്തിനുവേണ്ടിയാണ് സ്വന്തം പെണ്‍കുഞ്ഞുങ്ങളെ കാമപിശാചുകള്‍ക്ക് കാഴ്ചവയ്ക്കാന്‍ മാതാവും പിതാവും മത്സരിക്കുന്നത്? എവിടെ തൂകിപ്പോയി നമ്മിലെ സദാചാരബോധവും ധാര്‍മ്മിക ചിന്തകളും?...
മുതിര്‍ന്നവരിലെ പ്രത്യേകിച്ച് പുതുതലമുറയിലെ ദമ്പതിമാര്‍ക്കിടയിലെ ഈഗോ ക്ലാഷും അപഥസഞ്ചാരവും സൃഷ്ടിക്കുന്ന ദാമ്പത്യ തകര്‍ച്ചയാണ് യഥാര്‍ത്ഥത്തില്‍ ആണ്‍കുഞ്ഞുങ്ങളെയും പെണ്‍കുഞ്ഞുങ്ങളെയും കൗമാരപ്രായത്തിന് മുമ്പ് കാമകോമരങ്ങളുടെ ഇരകളാക്കുന്നത് . കേരളത്തില്‍ പ്രതിദിനം 70-ഓളം വിവാഹമോചനങ്ങളാണ് നടക്കുന്നത്. പ്രതിവര്‍ഷം 40000വും! വിവാഹ മോചനം നേടുന്ന ദമ്പതികളുടെ ശരാശരി പ്രായം 30-35നും ഇടയിലാണ്. അതായത് വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ സാക്ഷര കേരളത്തിലെ ദമ്പതികള്‍ അടിച്ചു പിരിയുന്നു എന്നര്‍ത്ഥം.
മുതിര്‍ന്നവരുടെ ഈ ദുശാഠ്യവും ഈഗോ ക്ലാഷും ലഹരി ആസക്തിയും അപഥ സഞ്ചാരവും മൂലം 40000 കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ നിത്യജീവിതവും മാനസികാവസ്ഥയും ഭാവിയുമാണ് , ആതിരേ, പിച്ചിചീന്തപ്പെടുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന മരട് പീഡനക്കേസിലെ കുട്ടിയുടെയും ദുരന്തത്തിന് കാരണം മാതാപിതാക്കളുടെ അസാന്മാര്‍ഗ്ഗിക ജീവിതവും വേര്‍പിരിയലും പണത്തിനോടുള്ള ആര്‍ത്തിയുമായിരുന്നു. 300 രൂപയ്ക്ക് വേണ്ടി ഒരമ്മ തന്റെ മകളെ ഒരു കാമാന്ധന് കാഴ്ചവയ്ക്കാന്‍ തയ്യാറായി എന്ന് പറയുമ്പോള്‍ നാമൊക്കെ വാഴ്ത്തിപ്പാടുന്ന മാതൃത്വത്തിന്റെ മഹത്വം എത്ര അശ്ലീലമാണ്!. ഹായ്് ടെക് വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ വഴിപിഴക്കലിന് കാരണമാകുന്നുണ്ട്. മൊബെയില്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ വിവേചനമില്ലാതെ ഉപയോഗിക്കാന്‍ മക്കളെ അനുവദിക്കുന്ന മാതാപിതാക്കള്‍ അവരെ നയിക്കുന്നത് നരകനാശത്തിലേയ്ക്കാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കാന്‍ ഇവിടെ നിയമമില്ല എന്നതാണ് ക്ഷോഭജനകമായ യാഥാര്‍ത്ഥ്യം. കൂടി വന്നാല്‍ മൂന്നുമാസത്തെയോ ആറുമാസത്തെയോ തടവ് ശിക്ഷ മാത്രമാണ് ഈ കാമക്കുറ്റവാളികള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം നല്‍കുന്നത്. ജാമ്യമില്ലാത്ത വകുപ്പോടെ വധശിക്ഷ തന്നെ ഇത്തരം സമൂഹവിരുദ്ധര്‍ക്ക് നല്‍കണമെന്ന് പറയുമ്പോള്‍ അത് സാഡിസമല്ല മറിച്ച്, പിച്ചിച്ചീന്തപ്പെടുന്ന കൗമാരങ്ങളോടുള്ള കനിവാണെന്ന് കരുതുക. . ഇത്തരം കേസുകള്‍ അട്ടിമറിച്ച് അതിന്റെ പങ്ക് പറ്റി പോക്കറ്റ് വീര്‍പ്പിക്കുന്ന പോലീസുകാരും ഇത്തരം കുറ്റവാളികളെ രക്ഷിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന രാഷ്ട്രീയക്കാരുമാണ് വര്‍ത്തമാനകാല കേരളത്തിലെ കൗമാരങ്ങളുടെ മറ്റൊരു അന്തക വര്‍ഗം. ഈ ദുരവസ്ഥയില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കാനെങ്കിലും നമുക്കു കഴിയുമോ...? അതിന് അനുഗുണമാകുമാറ് നമ്മുടെ നാട്ടിലെ നീതിനിര്‍വ്വഹണവും ന്യായപാലനവും സത്യസന്ധവും സുതാര്യവും കര്‍ക്കശവുമാകുമോ?...
എന്തു കൊണ്ടാണ് ആതിരേ, ഈ കൗമാര രോദനങ്ങള്‍ ഈശ്വരന്റെ കാതില്‍ പതിക്കാതെ പോകുന്നത്..?
Wednesday, December 19, 2012
ചേംബര്‍ കോംപ്ലക്സ് നിര്‍മാണം: 7 കോടിയുടെ അഴിമതി;മലര്‍ക്കെ തുറന്നു കിടക്കുന്ന അഴിമതിയുടെ വാതായനങ്ങള്‍
കാട്ടിലെ തടി,തേവരുടെ ആന എന്ന ലൈനിലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ് നിര്‍മാണം.കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ക്കുകയും ഇതിനെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും അവര്‍ പിന്നീട് നിയമിച്ച സബ് കമ്മിറ്റികളും ആശിര്‍വദിക്കുകയും ചെയ്തതു കൊണ്ടാണ് ഏഴ് കോടിയുടെ അഴിമതി നടന്നതെന്നാണ് ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
ആതിരേ,കാട്ടിലെ തടി,തേവരുടെ ആന എന്ന ലൈനിലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ് നിര്‍മാണം.കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ക്കുകയും ഇതിനെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും അവര്‍ പിന്നീട് നിയമിച്ച സബ് കമ്മിറ്റികളും ആശിര്‍വദിക്കുകയും ചെയ്തതു കൊണ്ടാണ് ഏഴ് കോടിയുടെ അഴിമതി നടന്നതെന്നാണ് ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
കരാറുകാരുടെ ഇഷ്ടത്തിന് തുള്ളുകയും അവര്‍ ആവശ്യപ്പെട്ടാപ്പോഴെല്ലാം ചട്ടങ്ങള്‍ ലംഘിച്ച് പണം അനുവദിക്കുകയും ചെയ്തതാണ് അഴിമതിക്ക് വളമായത്.വഴിവിട്ട ഈ സാമ്പത്തിക ഇടപാടുകള്‍ കോര്‍കമ്മിറ്റിയിലേയും സബ് കമ്മിറ്റിയിലേയും സ്വാധീനമുള്ള അഭിഭാഷകരുടെ അഭീഷ്ടപ്രകാരമാണ് നടന്നതെന്നും ഇന്റേണല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അധികം കൈപ്പറ്റിയ തുക കരാറുകാരില്‍ നിന്ന് സൊസൈറ്റിയിലേയ്ക്ക് തിരിച്ചെത്തിക്കാന്‍ നിയമ നടപടി എടുക്കുകയും ചെയ്യേണ്ടതിന് പകരം ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളി കൊണ്ട് അഴിമതിക്കാരേയും അതിന് കൂട്ടുനിന്നവരേയും വെള്ളപൂശുന്ന നിലപാടാണ് തത്പര കക്ഷികള്‍ സ്വീകരിച്ചത്.
ആതിരേ,541 അഭിഭാഷകര്‍ക്കാണ് ചേംബര്‍ കോംപ്ലക്സില്‍ ചേംബരുകള്‍ അനുവദിച്ചിട്ടുള്ളത്.ഇവരടങ്ങുന്നതാണ് ബില്‍ഡിംഗ് നിര്‍മാണ കമ്മിറ്റി.എന്നാല്‍ ഇവരില്‍ ബഹുപൂരിപക്ഷം പേരും ജനറല്‍ ബോദി മീറ്റിംഗില്‍ പോലും പങ്കെടുക്കാറില്ല.സീനിയര്‍ അഭിഭാഷകരടങ്ങുന്നതാണ് കോര്‍ കമ്മിറ്റി. ആ കമ്മിറ്റിമീറ്റിംഗിലും ഭൂരിപക്ഷം പേരും പങ്കെടുക്കാറില്ല.അങ്ങനെ അഭിഭാഷക സമൂഹത്തിന്റെ സജീവവും സക്രിയവുമായ പങ്കാളിത്തമില്ലാതെ ചില പ്രത്യേക വ്യക്തികളുടെ നേതൃത്വത്തില്‍, അവരുടെ താത്പര്യ പ്രകാരമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.അവയാകട്ടെ മാന്യമായി പൂര്‍ട്ഠ്തിയാക്കിയിട്ടുമില്ല.ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത് സിവില്‍ വര്‍ക്കുകളിലാണ്.ശില്‍പ കണ്‍സ്ട്രക്ഷന്‍സും ഷൈന്‍ ഇലക്ട്രിക്കല്‍സുമാണ് അതിന്റെ ഗുണഭോക്താക്കള്‍.ഇന്റേണല്‍ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച് അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ തുക അവര്‍ കൈപ്പറ്റിയിട്ടുണ്ട്.എന്നിട്ടും തങ്ങള്‍ക്ക് പണം കിട്ടാനുണ്ട് എന്നവകാശപ്പെട്ട് അവര്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.കടുവയെ കിടുവ പിടിച്ച അവസ്ഥ.
സ്ടക്ചറല്‍ ഗ്ലൈസിംഗ് വര്‍ക്കുകള്‍ നിലവാരം കുറഞ്ഞതും നിര്‍ദിഷ്ട രീതിയിലും അല്ലാതിരുന്നത് കൊണ്ട് വായൂ സഞ്ചാരം പോലും ഹനിക്കപ്പെട്ടു.അതു കൊണ്ട് അതിപ്പോള്‍ പൊളിച്ചു പണിയുകയാണ്.
ഒര്‍ജിനല്‍ എസ്റ്റിമേറ്റിലുണ്ടായിരുന്ന പല നിര്‍മാണപ്രവര്‍ത്തനവും പിന്നീട് തത്പരകക്ഷികളുടെ ഇഷ്ടപ്രകാരം ഒഴിവാക്കുകയും സ്വതന്റ്രമായ ടെന്‍ഡര്‍ ക്ഷണിച്ച് പണി ഏല്‍പ്പിക്കുകയും ചെയ്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്.ഇവിടേയും ശില്‍പ കണ്‍സ്ട്രക്ഷനെ വഴിവിട്ട് സഹായിച്ചതായി ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തി വിവരിക്കുന്നു.സിവില്‍ വര്‍ക്കുകളുടെ കരാര്‍ ഏറ്റെടുത്ത ശില്‍പ കണ്‍സ്ട്രക്ഷന്‍സ് തന്നെയായിരുന്നു ചേംബറുകളുടെ വാതില്‍ നിര്‍മാണവും നടത്തേണ്ടിയിരുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ടെന്‍ഡര്‍ വിളിച്ചാണ് കരാര്‍ നല്‍കിയത്.
മൂന്ന് കോണ്‍ട്രാക്ടര്‍മാരാണ് വാതില്‍ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ സമര്‍പ്പിച്ചത്.കോണ്ട്രാക്ടര്‍മാരും ടെന്‍ഡര്‍ തുകയും ഇനി പറയുന്നു.1) ജേക്കബ് ജോസഫ്-63,15,738 രൂപ.2)ജോണ്‍ കെ.ആന്റണി-23,75,835 രൂപ.3) ശില്‍പ പ്രോജക്ട്സ്-49,05,945 രൂപ.ഇവിടെയും കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വാട്ട് ചെയ്ത ശില്‍പയ്ക്ക് തന്നെ കരാര്‍ നല്‍കി!
571 വാതിലുകളാണ് പണിതത്.ഒരു വാതലിന് 4000 രൂപയാണ് ഒര്‍ജിനല്‍ എസ്റ്റിമേറ്റിലെ തുക.എന്നാല്‍ ശില്‍പ പ്രോജക്ട്സ് 13,152 രൂപയ്ക്കാണ് വാതിലുകള്‍ പീടിപ്പിച്ചത്.നിര്‍മാണം നടക്കുമ്പോള്‍ എസ്റ്റിമേറ്റ് കാലത്തെ തുകയേക്കാള്‍ കൂടുതല്‍ തുക വാതില്‍ നിര്‍മാണത്തിന് വേണ്ടി വന്നു.2000 രൂപ അധിക.അതായത് ഒരു വാതലിന് 6000 രൂപ.വിജാഗിരി,കൊളുത്ത്,പൂട്ട്,ദോര്‍ ക്ലോസര്‍ എന്നിവ ഐഎസ്‌ഐ മാര്‍ക്കുള്‍ലവയാകുമ്പോഴാണ് ഈ തുക.നിലവാരകാര്യ്ത്തിലെ നിബന്ധനകള്‍ കാറ്റില്‍ പറത്തി നിര്‍മിച്ച വാതില്‍ ഓരോന്നിലും ( 13,152- 6000=)7,152 രൂപയുടെ നസ്ടമാണൂണ്ടായത്.അതായത് ആകെ നഷ്ടം ( 7,152ഃ571=30,842,42 രൂപ എന്ന് ഇന്റേണല്‍ ഓഡിറ്റ് വിഭാഗം വിലയിരുത്തുന്നു.
ഈ നഷ്ടങ്ങള്‍ക്കും ക്രമക്കേടുകളൂം അഴിമതിക്കും ഉത്തരം പറയേണ്ടത് അഡ്വക്കേറ്റ്മാരായ കെ.എല്‍.വര്‍ഗീസ്,ജി.ശ്രീകുമാര്‍,എം.കെ.ദാമോദരന്‍,പീയൂസ് എ.കൊറ്റം,എ.കെ.സെയ്ത് മുഹമദ്,കെ.വി.സോഹന്‍,ബാബു പോള്‍,ജേക്കബ് വര്‍ഗീസ്,ഷിറാസ് അബ്ദുള്ള,എസ്.പി.ചാലി,കൃഷ്ണന്‍ നായര്‍ എന്നിവരാണെന്ന് അഡ്വക്കേറ്റ്മാരായ ജി.ഭഗവത് സിംഗ്,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ് എന്നിവര്‍ തയ്യാറാക്കിയ ഇന്റേണല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു
( പരമ്പര അവസാനിച്ചു-)
Subscribe to:
Posts (Atom)






