Friday, March 14, 2008

കണ്ണൂരെന്നുകേട്ടാലായുധസജ്ജമാകണം.......


അരുത്‌,

കുരുതി-
ച്ചോര-
ക്കാഴ്ച്ച-
യ്ക്കപ്പുറ-
ത്തേയ്ക്ക്‌
മുഖം
തിരിക്കരുത്‌....

അരുത്‌,
കിതച്ചൊ-
ടുങ്ങാതിനി-
ച്ചുരമാന്തി-
ക്കുതിച്ചെത്തും
കൊലവിളി-
ച്ചാത്തന്‌
ചെവി
മറയ്ക്കരുത്‌...

അരുത്‌,
രതിക്കു-
തിപ്പായ്‌,നിത്യ
മൃതിക്കൊതി-
യുറഞ്ഞാടി-
ത്തിമിര്‍ക്കു-
മ്പോളൊരുവേള
മനസ്സ്‌
പറിക്കരുത്‌...

അരുത്‌,
അരുതരുത്‌ ;
തളരരുത്‌...
പതറരുത്‌...

കണ്‍തുറന്ന്‌,
ചെവിതുറന്ന്‌,
മനംതുറ-
ന്നുള്‍ക്കൊണ്ടിരിക്കുക...

അമ്മ തന്നൊടുങ്ങാത്ത നിലവിളി-
യഛന്റെ,യടങ്ങാ നൊമ്പരം;
പ്രിയ തന്‍ നിത്യനഷ്ട-
മരുമക്കുഞ്ഞിന്നനാഥത്വം;
ഉടപ്പിറപ്പിന്‍ കൊടിയ ദുഃഖ-
മാത്മസുഹൃത്തിന്‍ നിറ ഗദ്ഗദം...
ഒക്കെ, നിണഭരിതഭ്രാന്തില്‍
ആന്ധ്യം തെഴുക്കും പാര്‍ട്ടിക്കൂറില്‍
പൊതിഞ്ഞൊ-
തുക്കി-
യടക്കിപ്പിടിച്ച്‌-

ചെങ്കൊടിക്കൂട്ടങ്ങള്‍ക്കും
കാവിപ്പടക്കൗശലങ്ങള്‍ക്കും
ബലികുടീരങ്ങളും
ബലിദാനികളുമാകുന്ന
സാക്ഷര മൗഢ്യങ്ങള്‍
കാണുക...!

(ഇവരോ ,
സ്മരണകളിരമ്പും
രണസ്മാരകങ്ങള്‍ ?.
ഇവിടെയോ,
സമരപുളകങ്ങള്‍തന്‍
സിന്ദൂരമാലകള്‍ ചാര്‍ത്തൂ ??)

ആതിരേ,
ഇത്‌
കണ്ണൂര്‍ക്കാഴ്ച്ചക-
ളാ,സുരദര്‍ശനം...

കണ്‍നിറയെക്കണ്ട്‌,
ചെവിനിറയെക്കേട്ട്‌,
മനംനിറയെക്കോരി ,
അഭിമാനപൂരിത-
മാക്കു,കന്തരംഗം..

1 comment:

പാമരന്‍ said...

ചെങ്കൊടിക്കൂട്ടങ്ങള്‍ക്കും
കാവിപ്പടക്കൗശലങ്ങള്‍ക്കും
ബലികുടീരങ്ങളും
ബലിദാനികളുമാകുന്ന
സാക്ഷര മൗഢ്യങ്ങള്‍
കാണുക...!


ആമീന്‍..