Sunday, September 28, 2014

ഐഎസ്‌ആര്‍ഒ ചാരക്കഥ:മംഗള്‍യാന്‍ വിജയകാലത്തെ പുനര്‍ വായന

ശുഷ്‌കമായ സ്വകാര്യ താത്‌പര്യങ്ങളുടേയും നീചമായ നിക്ഷിപ്‌ത താത്‌പര്യങ്ങളുടേയും അവിശുദ്ധബന്ധത്തില്‍ പിറന്ന അഭിശപ്‌തതയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.കേരളത്തില്‍ അധമ ലൈംഗീകാസക്തി തുളുമ്പിയ മാധ്യമ-പൊലീസ്‌ മനസ്സും കടലുകള്‍ക്കപ്പുറത്ത്‌ അമേരിക്കന്‍ സഞ്ചിത സാമ്രജ്യത്വ ഭീകരതയും അടയിരുന്നു വിരിയിച്ചെടുത്ത ആസുര സമ്പൂര്‍ണത.നിയമവിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികളില്‍ അവര്‍ അര്‍മാദിക്കുകയായിരുന്നു.നിരപരാധികളായ രണ്ട്‌ മാലി യുവതികളെ പൂര്‍ണനഗ്നരാക്കി അവരുടെ ഗുഹ്യപ്രദേശം ഞണ്ടുകളെ കൊണ്ട്‌ കടിപ്പിച്ച്‌ ഇന്ത്യന്‍ പൗരന്മാരായ മൂന്നു പേരെ ചിത്രവധം ചെയ്‌ത്‌,ഗ്ലാവ്‌കോദ്‌മോസിന്റെ മേധാവിയെ ചാരനാക്കി ചോദ്യം ചെയ്‌ത്‌ ഐബിയും റോയും കേരള പോലീസിലെ കുറേ ഉദ്യോഗസ്ഥരും അമേരിക്കയുടെ അഞ്ചാംപത്തികളായി തിമിര്‍ക്കുകയായിരുന്നു.അതു കൊണ്ട്‌ ഇന്ത്യയുടെ ഗവേഷണക്കുതിപ്പ്‌ രണ്ട്‌ പതിറ്റാണ്ട്‌ വൈകിച്ചു.അല്ലായിരുന്നെങ്കില്‍ 20 വര്‍ഷം മുന്‍പ്‌ മംഗള്‍യാന്‍ ചൊവ്വയിലെത്തുമായിരുന്നു
(നമ്പി നാരായണനോടും ശശികുമറിനോടും മാപ്പപേക്ഷ) റോക്കറ്റ്‌ വിക്ഷേപണ മേഖലയിലെ പഞ്ചശക്തികളായ അമേരിക്ക,ഫ്രാന്‍സ്‌,റഷ്യ,ചൈന,ജപ്പാന്‍ എന്നിവയെ വെല്ലുവിളിച്ച്‌ ദ്രവഇന്ധന സാങ്കേതിയക വിദ്യയിലൂടെ (ക്രയോജനിക്‌ ടെക്‌നോളജി )ശൂന്യാകാശത്ത്‌ 36000 കിലോമീറ്റര്‍ ഉയരത്തില്‍,ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ ഈ രംഗത്തെ അമേരിക്കയുടെ സാങ്കേതികവാണിജ്യ കുത്ത തകരുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ അട്ടിമറിക്കാന്‍ ` അങ്കിള്‍ സാം' കെട്ടിപ്പടുത്തതായിരിന്നു,ആതിരേ, `ഐഎസ്‌ആര്‍ഒ ചാരക്കഥ' ` വായുവി,ലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായിക്കാണ്മൂ സാമ്രജ്യത്വ,പണക്കൊതി ' എന്ന്‌ പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഈ മുഖം കാണാന്‍ മലയാളമാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകാതെ പോലീസിലേയും അതിലുപരി ഇന്റലിജന്‍സ്‌ ബ്യൂറോയിലേയും അമേരിക്കന്‍ അഞ്ചാംപത്തികള്‍ സൃഷ്ടിച്ചെടുത്ത കല്‍പിതകഥയക്ക്‌ രതിമേളനത്തിന്റെ മസാല ചേര്‍ക്കാനായിരുന്നു മത്സരിച്ചത്‌.അമേരിക്കക്കൊപ്പം നിന്ന്‌ ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞന്മാരേയും ബഹിരാകാശ ഗവേഷണ ഗവേഷണത്തേയും തകര്‍ക്കുന്നതായിരുന്നു 18 വര്‍ഷം മുന്‍പത്തെ ചാരക്കേസ്‌ സംബന്ധിച്ച മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം.അന്ന്‌ മാലിയിലൊക്കെ പോയി ഇക്കിളിക്കഥകള്‍ എഴുതിപ്പിടിപ്പിച്ചതില്‍ ഇന്നവര്‍ക്ക്‌ കുറ്റബോധം തോന്നുന്നുണ്ടാവണം. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന്‌ തയ്യാറായി എന്നറിയണമെങ്കില്‍, ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാരവാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക്‌ ടെക്‌നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്‌റ്റ്‌ വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം. ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാന്‍ അമേരിക്ക മൂന്ന്‌ റോക്കറ്റാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌.` ടൈറ്റാന്‍4 ;,' ഡെല്‍റ്റ ;.` അറ്റ്‌ലസ്‌ '.ഫ്രാന്‍സിന്റെ റോക്കറ്റാണ്‌ `അരിയാന്‍'.റഷ്യയുടേത്‌ `പ്രോട്ടോണ്‍ '.ചൈനയുടെ റോക്കറ്റ്‌ ` ലോങ്ങ്‌ മാര്‍ച്ച്‌3' ,ജപ്പാന്റേത്‌ `എച്ച്‌2 ' ഈ റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിരഭ്രമണ പഥത്തിലെത്തിക്കാന്‍ വേണ്ട ചെലവ്‌ ഇനി പറയുന്നു:ടൈറ്റാന്‍4 ഉപയോഗിച്ചാല്‍ 43000 ഡോളര്‍, ഡെല്‍റ്റക്ക്‌ 31000 ഡോളര്‍,അറ്റ്‌ലസ്‌ 35000 ഡോളര്‍.ഫ്രാന്‍സിന്റെ `അരിയാന്‍'റോക്കറ്റാകുമ്പോള്‍ അത്‌ 28000 ഡോളര്‍.റഷ്യയുടെ പ്രോട്ടോണ്‍ ` 22000 ഡോളര്‍.ജപ്പാന്റെ ' എച്ച്‌2 `33000 ഡോളരും ചൈനയുടെ ലോങ്ങ്‌ മാര്‍ച്ച്‌3'ന്‌ 20000 ഡോളര്‍.ഇന്ത്യയുടെ ജിഎസ്‌എല്‍വിയാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ അത്‌ കേവലം 18000 ഡോളര്‍ മാത്രം ( 1994 ലെ കണക്കാണിത്‌ ). ആതിരേ, ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയിച്ചാല്‍ റോക്കറ്റ്‌ വിക്ഷേപണ രംഗത്ത്‌ അമേരിക്കയ്‌ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും. ക്രയോജനിക്‌ റോക്ക്‌റ്റ്‌ നിര്‍മ്മാണവിക്ഷേപണ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച്‌ കൂലങ്കക്ഷമായ ചര്‍ച്ചകളാണ്‌ നടത്തിയത്‌.1990കളുടെ മധ്യത്തിലാണ്‌ ഈ ചര്‍ച്ചകള്‍ നടന്നത്‌.ക്രയോജനിക്‌ റോക്കറ്റ്‌ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറുന്നതിന്‌ അമേരിക്കയിലെ `ജനറല്‍ ഡൈനാമിക്‌സ്‌ ' എന്ന സ്ഥാപനം ആവശ്യപ്പെട്ടത്‌ 950 കോടി ഡോളറാണ്‌.ഫ്രഞ്ച്‌ കമ്പനി ആവശ്യപ്പെട്ടത്‌ 650 കോടി ഡോളറും.ഈ ഘട്ടത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇന്ത്യ കുഴങ്ങി.കുറഞ്ഞ മുടക്കുള്ള ഫ്രാന്‍സിന്റെ സാങ്കേതിക വിദ്യ വാങ്ങണോ,അതോ കൂടുതല്‍ മുടക്കുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യ വാങ്ങി പുതിയൊരു വാണിജ്യബന്ധം സ്ഥാപിക്കണമോ എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്‌. ഭാഗ്യം,അവസാനവട്ട ചര്‍ച്ച തുടങ്ങും മുന്‍പ്‌ വളരെ ചീപ്‌ റേറ്റുമായി റഷ്യ മുന്നോട്ടുവന്നു.റഷ്യയിലെ ഗ്ലാവ്‌കോസ്‌മോസ്‌ കമ്പനിയാണ്‌ പ്രലോഭിപ്പിക്കുന്ന വാഗ്‌ദാനവുമായെത്തിയത്‌. 235 കോടി ഡോളറാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌.പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഇന്ത്യ ആ വാഗ്‌ദാനം സ്വീകരിച്ചു.1992 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയും ഗ്ലാവ്‌കോസ്‌മോസും കരാറില്‍ ഒപ്പുവച്ചു.1996ല്‍ ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ വിജയകരമാകുമെന്നായിരുന്നു ധാരണ. ഗൊര്‍ബച്ചേവിന്റെ `ഗ്ലാസ്‌നസ്റ്റും'പെരിസ്‌ട്രോയിക്കയും` തരിപ്പണമാക്കിയ സോവ്യറ്റ്‌ യൂണിയനിലെ റഷ്യയടക്കമുള്ള രാഷ്ടങ്ങള്‍ വിദേശനാണയത്തിനായി വെമ്പുന്ന കാലം.അതിജീവനം മാത്രം ലക്ഷ്യമായിരുന്ന റഷ്യ ക്രയോജനിക്‌ ടെക്‌നോളജി കൈമാറുമ്പോള്‍ കിട്ടാവുന്ന ഉയര്‍ന്ന തുകയെക്കുറിച്ച്‌ ചിന്തിച്ചതേയില്ല.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ. പിന്നെ അവര്‍ അത്‌ തകര്‍ക്കാനുള്ള അടിവലി തുടങ്ങി.
ആതിരേ,ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.റഷ്യ വഴങ്ങുന്നില്ലെന്ന്‌ കണ്ടപ്പോള്‍ ഒരു പെരുംകള്ളത്തിന്റെ മറവില്‍ ഭീഷണി ശക്തമാക്കി.അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ എംറ്റിസിആര്‍ ഉടമ്പടി (ങഠഇഞ ങശശൈഹല ഠലരവിീഹീഴ്യ ഇീിൃേീഹ ഞലഴശാല)യുടെ ലംഘനമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ചൂണ്ടിക്കാട്ടി റഷ്യക്കു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.അതില്‍ റഷ്യ വിരണ്ടു പോയി.കരാര്‍ റദ്ദാക്കപ്പെട്ടു. മിസെയില്‍ സാങ്കേതിക വിദ്യ കൈമാറുന്ന വിഷയത്തില്‍ മാത്രമാണ്‌ എംറ്റിസിആര്‍ ഉടമ്പടി പ്രസക്തമാകുന്നത്‌.ഇവിടെ റോക്കറ്റ്‌ വിക്ഷേപണസാങ്കേതിക വിദ്യയാണ്‌ കൈമാറുന്നത്‌.എന്നിട്ടും അങ്കിള്‍ സാമിന്റെ മുഷ്‌ക്കിന്‌ കുറവുണ്ടായില്ല അമേരിക്കന്‍ ഭീഷണിക്ക്‌ വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക്‌ ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറി കോടികള്‍ നേടേണ്ടത്‌ നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു.അതു കൊണ്ട്‌ അമേരിക്കയുടെ കണ്ണുവട്ടിച്ച്‌ സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന്‌ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു ആതിരേ,ശുഷ്‌കമായ സ്വകാര്യ താത്‌പര്യങ്ങളുടേയും നീചമായ നിക്ഷിപ്‌ത താത്‌പര്യങ്ങളുടേയും അവിശുദ്ധബന്ധത്തില്‍ പിറന്ന അഭിശപ്‌തതയായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.കേരളത്തില്‍ അധമ ലൈംഗീകാസക്തി തുളുമ്പിയ മാധ്യമ-പൊലീസ്‌ മനസ്സും കടലുകള്‍ക്കപ്പുറത്ത്‌ അമേരിക്കന്‍ സഞ്ചിത സാമ്രജ്യത്വ ഭീകരതയും അടയിരുന്നു വിരിയിച്ചെടുത്ത ആസുര സമ്പൂര്‍ണത. രണ്ട്‌ പരമാധികാര രാഷ്ട്രങ്ങളിലെ സ്വയം ശീര്‍ഷത്വമുള്ള രണ്ട്‌ ബഹിരാകാകാശ ഗവേഷണ സ്ഥാപനങ്ങള്‍ നേരായമാര്‍ഗത്തില്‍ രൂപം കൊടുത്ത സാങ്കേതികവിദ്യാ കൈമാറ്റക്കരാറിനെ അമേരിക്കന്‍ വാണിജ്യാധിനിവേശ താത്‌പര്യങ്ങള്‍ ചിതറിച്ചിട്ടും പ്രതിഷേധിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരോ,ശാസ്ര്‌തസമൂഹമോ,രാഷ്ട്രിയനേതൃത്വങ്ങളോ തയ്യാറായില്ല.സഹജമായ യജമാന ഭയത്തില്‍ അവരെല്ലാം അശ്ലീലമായ മൗനം പാലിച്ചു.ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ വേണമായിരുന്നു സത്യം പുറത്തു കൊണ്ടുവരേണ്ടിയിരുന്നത്‌.അവരത്‌ ചെയ്‌തില്ലെന്ന്‌ മാത്രമല്ല രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുകയും ,ഇക്കിളിക്കഥാ രചനയില്‍ അന്യോന്യം മത്സരിച്ച്‌ ` അങ്കിള്‍ സാമി 'ന്റെ സാമ്രാജ്യത്വാധിനിവേശത്തെ പൊതുബോധത്തില്‍ നിന്ന്‌ തമസ്‌ക്കരിക്കുകയും ചെയ്‌തു. മിസെയില്‍ സാങ്കേതിക വിദ്യാകൈമാറ്റ നിയന്ത്രണ കരാറിന്റെ (MTCR- Missile Technology Control Regime) ലംഘനം എന്ന ഉമ്മാക്കി കാട്ടി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിയ കരാറിന്‌ പകരം ഐഎസ്‌ആര്‍ഒയും ഗ്ലാവ്‌കോസ്‌മോസും 1993 പുതിയൊരു കരാറില്‍ ഏര്‍പ്പെട്ടു.ആദ്യ കരാറില്‍ പറഞ്ഞിരുന്ന ക്രയോജനിക്‌ ടെക്‌നോളജിക്ക്‌ പകരമായി ശീതീകരിച്ച ദ്രവ ഇന്ധനമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന റോക്കറ്റിന്റെ നാല്‌ ഘടകങ്ങള്‍ റഷ്യ നല്‍കും എന്നായി പുതിയ കരാര്‍!ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന ജിഎസ്‌എല്‍വി റോക്കറ്റിന്റെ മൂന്നാം ഘട്ടമായി ഇവ ഉപയോഗിക്കാം.അങ്ങനെ നാല്‌ വിക്ഷേപണങ്ങള്‍ക്ക്‌ ശേഷം ജിഎസ്‌എല്‍വി പദ്ധതി തന്നെ ഉപേക്ഷിക്കണം .അതായിരുന്നു വ്യവസ്ഥകള്‍. റോക്കറ്റ്‌ നിര്‍മാണവും വിക്ഷേപണവും സങ്കിര്‍ണമായ നിരവധി ഘടകങ്ങളുടെ കൂട്ടായ്‌മയില്‍, വര്‍ഷങ്ങളുടെ കഠിന പ്രയത്‌നത്തിലൂടെ,പരീക്ഷണങ്ങളിലൂടെയാണ്‌ സാക്ഷാത്‌കൃതമാകുന്നത്‌.ദീര്‍ഘകാല പരിശീലനവും പല ഘട്ടങ്ങളായുള്ള പരീക്ഷണവും അനുപേക്ഷണീയമാണ്‌. അറിയുക ബഹിരാകാശത്ത്‌ 817 കിലോ മീറ്റര്‍ ഉയരത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്ന പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (പിഎസ്‌എല്‍വി) വികസിപ്പിച്ചെടുക്കാന്‍ ഐഎസ്‌ആര്‍ഒയിലെ ശാസ്ര്‌തജ്ഞന്മാര്‍ക്ക്‌ ഫ്രാന്‍സില്‍ 135 മനുഷ്യ വര്‍ഷത്തെ പരിശീലനം വേണ്ടിവന്നു.( 40 മണിക്കുര്‍ വീതമുള്ള 52 ആഴ്‌ചയിലെ പ്രയത്‌നമാണ്‌ ഒരു മനുഷ്യ വര്‍ഷം) ഫ്രാന്‍സിന്റെ വൈക്കിംഗ്‌ റോക്കറ്റ്‌ എഞ്ചിനില്‍ നിന്ന്‌ ഇന്ത്യയുടെ വികാസ്‌ റോക്കറ്റ്‌ എഞ്ചിന്‍ വികസിപ്പിച്ചെടുക്കാന്‍ 17 വര്‍ഷത്തെ നിസ്‌തന്ദ്രമായ അദ്ധ്വാനവും പരീക്ഷണങ്ങളും ആവശ്യമായി വന്നെങ്കില്‍ പിഎസ്‌എല്‍വിയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഘടനയിലും പ്രവര്‍ത്തനങ്ങളിലും അതിസങ്കീര്‍ണവും ബൃഹത്തുമായ ജിഎസ്‌എല്‍വി , കേവലം നാല്‌ ക്രയോജനിക്ക്‌ ഘടകങ്ങളില്‍ നിന്ന്‌ വികസിപ്പിച്ചെടുക്കാന്‍ എത്രവര്‍ഷം വേണ്ടിവരുമെന്ന്‌ ഊഹിക്കുക.. അതു കൊണ്ട്‌ അമേരിക്കയുടെ കണ്ണുവെട്ടിച്ച്‌ ക്രയോജനിക്ക്‌ സാങ്കേതിക വിദ്യ ഇന്ത്യക്ക്‌ കൈമാറാന്‍ റഷ്യ ഒരു ബദല്‍ പദ്ധതി തയ്യാറാക്കി.235 കോടിയുടെ വിദേശനാണ്യമായിരുന്നു അവരുടെ പ്രലോഭനം. ഇന്ത്യയില്‍ ക്രയോജനിക്ക്‌ റോക്കറ്റ്‌ എഞ്ചിനുകള്‍ നിര്‍മ്മിക്കുക.അതിനായി സാങ്കേതിക മികവുള്ള ഒരു സ്ഥാപനത്തെ കണ്ടെത്തുക.റഷ്യ അവര്‍ക്ക്‌ നിര്‍മാണാവശ്യത്തിന്‌ കൈമാറുന്ന സാങ്കേതിക വിദ്യ ഐഎസ്‌ആര്‍ഒയ്‌ക്ക്‌ ചോര്‍ത്തി നല്‍കുക.റോക്കറ്റ്‌ നിര്‍മാണത്തില്‍ മികവുള്ള ഒരു സംവിധാനത്തിന്‌ ക്രയോജനിക്ക്‌ സാങ്കേതിക വിദ്യ കൈമാറിയാല്‍ അത്‌ മിസെയില്‍ സാങ്കേതിക വിദ്യാ കൈമാറ്റ നിയന്ത്രണ കരാറിന്റെ ലംഘനാമാകില്ല ഇന്ത്യക്കും സ്വീകാര്യമായിരുന്നു ഈ നിര്‍ദേശം.
അങ്ങനെ റോക്കറ്റ്‌ ഫാബ്രിക്കേഷനില്‍ മികവ്‌ തെളിയിച്ച തിരുവനന്തപുരത്തെ കേരള ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്‌ ഈ ദൗത്യനിര്‍വഹണത്തിനുള്ള നറുക്ക്‌ വീണു.100 കോടി രൂപയുടേതായിരുന്നു പദ്ധതി.ഇതില്‍ 13 കോടി കേരള സര്‍ക്കാരും 13 കോടി ഗ്ലാവ്‌കോസ്‌മോസും മുടക്കും 25 കോടി ലോണായും ബാക്കി 51 കോടി ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും സമാഹരിക്കാനായിരുന്നു ധാരണ.ഇതിനായി നിരവധി എഴുത്തു കുത്തുകള്‍ നടന്നു.അവസനഘട്ട ചര്‍ച്ച 1994 നവംബര്‍ മദ്ധ്യത്തില്‍ തിരുവനന്തപുരത്ത്‌ നടത്താമെന്ന്‌ തീരുമാനവുമായി.ഇന്ത്യയുടേയും റഷ്യയുടേയും ഐസ്‌ആര്‍ഒയുടേയും ഗ്ലാവ്‌കോസ്‌മോസിന്റേയും ഈ നീക്കങ്ങള്‍ അതീവരഹസ്യമായിട്ടാണ്‌ നടന്നത്‌. എന്നിട്ടും അവസാനവട്ട ചര്‍ച്ച കഴിഞ്ഞ്‌ ഗ്ലാവ്‌കോസ്‌മോസിന്റെ ചെയര്‍മാന്‍ എ.ഐ.ഡുനേവ്‌ അടക്കമുള്ള റഷ്യന്‍ ഉന്നതതലസംഘം മടക്കയാത്രയ്‌ക്ക്‌ ബാംഗ്ലൂരിലെത്തിയപ്പോള്‍ ചാരക്കഥ ഫ്‌ളാഷായി.ഗ്ലാവ്‌കോസ്‌മോസുമായുള്ള ഇടപാടിലെ ഇടനിലക്കാരന്‍ ബാംഗ്ലൂരിലെ വ്യവാസായി കെ.ചന്ദ്രശേഖരനെ ,ഗ്ലാവ്‌കോസ്‌മോസ്‌ മേധാവിക്ക്‌ മുന്നില്‍ നിന്ന്‌ തന്നെ ഇന്ത്യയുടെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യാനൊരുമ്പെട്ടു. അതീവ രഹസ്യമായി നടന്ന ചര്‍ച്ചകളും തീരുമാനങ്ങളും,കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങളും അവിടെ പൊലിഞ്ഞു.ഐഎസ്‌ആര്‍ഒയുടേയും ഗ്ലാവ്‌കോസ്‌മോസിന്റേയും ഈ നീക്കം അമേരിക്ക എങ്ങനെയാണ്‌ നിര്‍ണായക മുഹൂര്‍ത്തത്തില്‍ മണത്തറിഞ്ഞതെന്ന അന്വേഷണത്തിലാണ്‌, അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്‍ എം.കെ.ധറിന്റെ,ഐബി തലവനായി തുടാരാനുള്ള അവിഹിത മോഹവും ഐബിക്കുള്ളിലെ അമേരിക്കന്‍ ചാരന്മാരുടെ പ്രവര്‍ത്തനവും ചാരക്കഥയിലുണ്ടാക്കിയ അപായകരമായ ഉള്‍പ്പിരിവുകള്‍ വ്യക്തമാകുന്നത്‌ ആതിരേ,വിശ്വകുപ്രസിദ്ധി നേടിയ ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ ഉള്‍പ്പിരിവുകളിലേയ്‌ക്ക്‌ കടക്കുമ്പോള്‍ കാഴ്‌ചപ്പുറങ്ങളില്‍ പ്രാഥമികമായി നിറയുന്നത്‌ ബാലിശമായ ഈഗോകളും നൈമഷിക ലൈംഗീക തൃഷ്‌ണകളും നിന്ദ്യമായ അധികാരവാഞ്ചകളും നീതികരണമില്ലാത്ത വ്യക്തിവിദ്വേഷങ്ങളുമൊക്കെയാണ്‌. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ഛിന്നഭിന്നമാക്കാന്‍ കാത്തിരുന്ന അമേരിക്കയ്‌ക്ക്‌ തങ്ങളുടെ നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഇവയെല്ലാം പശ്ചാത്തലമൊരുക്കി എന്നിടത്താണ്‌ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നത്‌. സ്‌മാര്‍ട്ട്‌ വിജയന്റെ കാമക്കലികലര്‍ന്ന പ്രതികാരനടപടികളുടെ വഴിത്താരയിലൊരിടത്ത്‌ ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ ശശികുമാരന്റെ ഫോണ്‍ നമ്പര്‍ തെളിഞ്ഞു വന്നപ്പോഴാണ്‌ ചാരക്കഥയുടെ ബീജാവാപം നടന്നത്‌.ദേശാഭിമാനിയും തനിനിറവും മാത്രമാണ്‌ ആ വാര്‍ത്ത സ്‌കൂപ്‌ ആയി കൊടുത്തത്‌.അത്തരം പത്രങ്ങളില്‍ വരാനുള്ള പ്രാധാന്യം മാത്രമേ യഥാര്‍ത്ഥത്തില്‍ സംഭവങ്ങള്‍ക്കുണ്ടായിരുന്നുള്ളു. എന്നാല്‍ ശശികുമാരനുമായി നിരന്തരം കൊമ്പു കോര്‍ത്തിരുന്ന ഐഎസ്‌ആര്‍ഒ ബാംഗ്ലൂര്‍ യൂണിറ്റിലെ ഒരു ഐഎഎസ്‌ ഓഫീസറുടെ ചെവിയില്‍ ഈ വാര്‍ത്ത എത്തിയതോടെയാണ്‌ പ്രശ്‌നത്തിന്‌ ആദ്യത്തെ വക്രീകരണം ഉണ്ടാകുന്നത്‌.
ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട്‌ സാക്ഷാത്‌ക്കരിക്കുമ്പോള്‍ റോക്കറ്റ്‌ നിര്‍മാണത്തിന്റെ ഫാബ്രിക്കേഷന്‍ ജോലികളുടെ കരാര്‍ ലഭിക്കാന്‍ എല്‍&ടി,ഗോദറേജ്‌,എംടിഎആര്‍,ഡബ്ല്യൂഐഎല്‍,എച്ച്‌എഎല്‍,കെല്‍ടെക്‌ എന്നി ആറ്‌ കമ്പനികളാണ്‌ ചരട്‌ വലിച്ചിരുന്നത്‌.ഇതില്‍ ആരെ ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്ന്‌ നിര്‍ണയിക്കാന്‍ ശശികുമാരനും നേരത്തെ സൂചിപ്പിച്ച ഐഎഎസ്‌ ഓഫീസറും അടക്കമുള്ള 15 അംഗകമ്മിറ്റി രൂപീകരിച്ചിരുന്നു.മാസങ്ങളായി കൂടിയാലോചിച്ചിട്ടും രണ്ട്‌ കമ്പനികളെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.അതിന്‌ സവിശേഷമായ കാരണവുമുണ്ടായിരുന്നു. കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്‌ എംടിഎആര്‍ ആയിരുന്നു പഥ്യം.രവീന്ദ്ര റെഢിയായിരുന്നു ഉടമ.ഇയാള്‍ പക്ഷെ ബഹിരാകാശ ഉപകരണങ്ങളും സേവനങ്ങളും ഉപദേശവും നല്‍കാന്‍ രൂപീകരിച്ച്‌ ആന്റ്രിക്‌സ്‌ കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളുമായിരുന്നു.കോണ്‍ട്രാക്ടറായും ഡയറക്ടറായും ഇരട്ട വേഷമുള്ള രവീന്ദ്ര റഢിയെ ഫാബ്രിക്കേഷന്‍ പണികള്‍ ഏല്‍പ്പിക്കുന്നതില്‍ ശശികുമാരന്‍ വിമുഖതകാട്ടി.ഇക്കാര്യം ശശികുമാരന്‍ രേഖാമുലം കമ്മിറ്റിയെ അറിയിക്കുകയും ചെയ്‌തു. ചാരക്കേസ്‌ പത്രവാര്‍ത്തയാകുന്നതിന്റെ 10 ദിവസം മുന്‍പ്‌ നടന്ന മീറ്റിംഗില്‍ രവീന്ദ്ര റഢിയുടേ പേരില്‍ ശശികുമാരനും ഈ ഐഎഎസ്‌ ഓഫീസറും തമ്മില്‍ കൊമ്പു കോര്‍ക്കുകയുണ്ടായി.അന്ന്‌ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ ശശികുമാരന്റെ മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു.പ്രതികാരദാഹിയായി അയാള്‍ കാത്തിരിക്കുമ്പോഴാണ്‌ മറിയം റഷീദ എന്ന ചാരവനിതയുമായി ശശികുമാരനെ ബന്ധിപ്പിച്ചു കൊണ്ട്‌ വാര്‍ത്ത വന്നത്‌. ആതിരേ,രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ ആയപ്പോള്‍ ഐഎഎസ്‌ ഓഫീസര്‍ക്ക്‌ സന്തോഷമടക്കാനായില്ല.അയാള്‍ 1994 നവംബര്‍മൂന്ന്‌, നാല്‌ തിയതികളില്‍ തിരുവനന്തപുരത്ത്‌ താമസിച്ച്‌ കേരളത്തിലെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരെ കണ്ട്‌ വിശദമായി ചര്‍ച്ച നടത്തി ഒരു റിപ്പോര്‍ട്ടുമായി ബാംഗ്ലൂരിലേയ്‌ക്ക്‌ മടങ്ങി. അതേസമയം മറിയം റഷീദ എന്ന ചാരവനിതയുടെ തിരുവനന്തപുരത്തെ താമസവും ശശികുമാരനുമായുള്ള ബന്ധവുമൊക്കെ തങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിയാതെ പോയതില്‍ അതീവ ഹതാശരായിരുന്നു ഐബിയുടെ കേരളാ ഘടകം.അതു കൊണ്ട്‌ തന്നെ ലോക്കല്‍ പോലീസ്‌ കണ്ടെത്തിയ ചാരപ്രവര്‍ത്തനം അവര്‍ ഏറ്റെടുക്കുകയും തങ്ങളുടെ മിടുക്കുകാട്ടാന്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയും ചെയ്‌തു.ഇവരുമായാണ്‌ ഐഎഎസ്‌ ഓഫീസര്‍ ചര്‍ച്ച ചെയ്‌ത്‌ റിപ്പോര്‍ട്ട്‌ ശേഖരിച്ചതെന്നോര്‍ക്കുക. ഈ സമയത്തു തന്നെയാണ്‌ അന്നത്തെ ഇന്റലിജന്‍സ്‌ ബ്യൂറോ ദേശീയ തലവന്‍ എം.കെ.ധര്‍, തന്റെ ഔദ്യോഗിക കാലാവധി നീട്ടിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നത്‌.അതിനായി നടത്തിയ രണ്ട്‌ ശക്തമായ ശ്രമങ്ങള്‍ ചീറ്റിപ്പോയതിനെ തുടര്‍ന്ന്‌ അദ്ദേഹവും നിരാശതയിലാഴന്നിരിക്കുകയായിരുന്നു.തിരുവനന്തപുരത്ത്‌ നടക്കുന്ന സംഭവങ്ങള്‍ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍ സവിസ്‌തരം അറിയിക്കുന്നുണ്ടായിരുന്നു. ബാംഗ്ലൂരില്‍ തിരികയെത്തിയ ഐഎഎസ്‌ ഓഫീസര്‍ നീട്ടിപ്പിടിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്‍ ധറിന്‌ അയച്ചു കൊടുത്തു.ശശികുമാരനോട്‌ പ്രതികാരം ചെയ്യാനാണ്‌ അയാള്‍ ആഗ്രഹിച്ചത്‌.അതു കൊണ്ട്‌ ഇന്ത്യയുടെ മിസെയില്‍ രഹസ്യങ്ങളാണ്‌ ശശികുമാരനും സംഘവും പാകിസ്ഥാനിലേയ്‌ക്ക്‌ കടത്താന്‍ ശ്രമിക്കുന്നതെന്ന്‌ ആ ഐഎഎസ്‌ ഓഫീസര്‍ ` ആധികാരികമായി 'എഴുതിയറിയിച്ചു.തന്റെ പദവിയില്‍ തുടരാന്‍ ഇതുതന്നെ പറ്റിയ സന്ദര്‍ഭമെന്ന്‌ ധറിന്റെ മനസ്സില്‍ `ലഡ്ഡു പൊട്ടി'! ധര്‍ തിരുവനന്തപുരത്ത്‌ പറന്നിറങ്ങി.ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നേരിട്ടേറ്റെടുത്തു.അമേരിക്കയുടെ സമയമങ്ങനെ സുഗമമായി ആഗതമായി.ഐഎസ്‌ആറോയിലും ഐബിയിലും അമേരിക്കന്‍ ചാരസംഘടന പോറ്റിപ്പുലര്‍ത്തിയിരുന്നവര്‍ പുതിയ പേരുകള്‍ ധറിന്‌ നല്‍കി.ഇല്ലാക്കഥകളാല്‍ ഇന്റലിജന്‍സ്‌ ബ്യൂറോ തലവന്റെ കണ്ണുമഞ്ഞളിപ്പിച്ചു.അമേരിക്കയുടെ ഹിഡന്‍ അജണ്ട തിരിച്ചറിയാനാകാതിരുന്ന ധര്‍ തന്റെ ഐബി ചീഫ്‌ പദവി രണ്ട്‌ വര്‍ഷത്തേയ്‌ക്ക്‌ കൂടി നീട്ടിയെടുക്കാന്‍ കഴിയുമെന്ന്‌ തിരിച്ചറിഞ്ഞ്‌ അന്വേഷണവും ആരംഭിച്ചു. കാമമോഹിതനായ പോലീസ്‌ ഇന്‍സ്‌പെക്ടര്‍,ലോക്കല്‍ പോലീസിനെ `ഇരുത്താന്‍' ആഗ്രഹിച്ച കേരളത്തിലെ ഐബി ഘടകം,ശശികുമാരന്‌ പണികൊടുക്കാന്‍ ആഗ്രഹിച്ച ഐഎഎസ്‌ ഓഫീസര്‍,തന്റെ പദവിയില്‍ രണ്ടു വര്‍ഷം കൂടി തുടരാന്‍ കൊതിച്ച ധര്‍...ദൂഷിത വൃത്തമല്ല,ദൂഷിത ചതുഷ്‌കോണം തന്നെ തീര്‍ക്കപ്പെട്ടു. ഗ്ലാവ്‌കോസ്‌മോസില്‍ നിന്ന്‌ ഇന്ത്യ സ്വീകരിക്കുന്നത്‌ മിസെയില്‍ ടെക്‌നോളജിയല്ല,റോക്കറ്റ്‌ ടെക്‌നോളജിയാണെന്ന്‌ ഇവര്‍ വിസ്‌മരിച്ചു.ചിത്രങ്ങളും വിവരണങ്ങളും കൊണ്ട്‌ മാത്രം റോക്കറ്റ്‌ സംയോജനവും വിക്ഷേപണവും സാദ്ധ്യമല്ലെന്ന അടിസ്ഥാന വിവരം ഇവര്‍ ഗൗരവത്തിലെടുത്തില്ല.ഇന്ധനം നിറയ്‌ക്കാന്‍ 48 മണിക്കൂര്‍ വേണ്ടി വരുന്ന ഒരു യുദ്ധോപകരണം,യുദ്ധരംഗത്ത്‌ അനുചിതവും അസംബന്ധവുമാണെന്ന പ്രായോഗിക ജ്ഞാനം ഇവര്‍ക്കില്ലാതെ പോയി.ചാരക്കഥയുടെ അന്വേഷണത്തിനങ്ങനെ കൊഴുപ്പുകൂടി.
ഇതിനിടയില്‍ സ്‌മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയെ ഐബിക്ക്‌ കൈമാറി.ഐബിയുടെ നിര്‍ദേശപ്രകാരം കേരള പോലീസ്‌ ബാംഗ്ലൂരില്‍ നിന്ന്‌ മറിയം റഷീദയുടെ സുഹൃത്തായ ഫൗസിയയെ ബലമായി തിരുവനന്തപുരത്ത്‌ കൊണ്ടു വന്നു.ഐബിയുടെ നിര്‍ദേശപ്രകാരം വഞ്ചിയൂര്‍ പോലീസ്‌ 246/94 എന്ന നമ്പറില്‍ എഫ്‌ഐആര്‍ തയ്യറാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ഫൗസിയ ഒന്നാം പ്രതി.മറിയം റഷീദ രണ്ടാം പ്രതി.1923ലെ ഒഫിഷ്യല്‍ സീക്രട്ട്‌ ആക്ടിന്റെ മൂന്നും നാലും വകുപ്പുകളും ഐപിസി 34ാ?ം സെക്ഷനും അനുസരിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയത്‌.ചാരക്കേസ്‌ അന്വേഷണത്തിന്‍ീ? ഔദ്യോഗിക തുടക്കം .പമ്പരവിഡ്ഡിത്തം നിറഞ്ഞ ഈ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ പിന്നീട്‌ കോടതി ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ കെട്ടുകഥയാണെന്ന്‌ വിധിയെഴുതിയതും അപക്വം,അവിവേകം,അജ്ഞത-ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ അന്വേഷിച്ച ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയുടേയും റോയുടേയും നടപടികളെ,നിലപാടുകളെ അങ്ങനെ മാത്രമേ വിശേഷിപ്പിക്കാനാകൂ.കുറ്റാന്വേഷണ മേഖലയില്‍ ഇന്ത്യയിലെ അതിബുദ്ധിശാലികള്‍ ഉള്‍പ്പെടുന്ന രണ്ട്‌ സംവിധാനങ്ങള്‍ എന്ന്‌ കരുതിയിരുന്ന ഐബിയും റോയും വിഢിക്കൂശ്‌മാണ്ഡങ്ങളുടെ ദേശീയ സംഘമാണെന്ന്‌ ഇതോടെ വ്യക്തമായി.നിയമങ്ങള്‍ അറിയാത്ത,ചട്ടങ്ങളും നടപടിക്രമങ്ങളും ബോദ്ധ്യമില്ലാത്ത വിഢ്യാസുരന്മാരാണ്‌ ഈ രണ്ട്‌ സംവിധാനങ്ങളിലുമിരുന്നു കൊണ്ട്‌ ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നതെന്നും വ്യക്തമായി. കേസന്വേഷണത്തിലും തെളിവുകള്‍ ശാസ്‌ത്രീയമായി സംയോജിപ്പിക്കുന്നതിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ മാതൃക എന്നഹങ്കരിച്ചിരുന്ന കേരള പോലീസിലെ ഉന്നതന്മാരേയും ഐബിയിലേയും റോയിലേയും മന്ദബുദ്ധികളേയും ഒരു നുകത്തിന്‍ കീഴില്‍ കെട്ടാമെന്ന്‌ തെളിയിക്കുന്നതായിരുന്നു അന്വേഷണ രീതികളും കുറ്റപത്രം സമര്‍പ്പിക്കലും. ഒന്നാം പ്രതിയാക്കി വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ഫൗസിയ ഹസ്സനെക്കുറിച്ച്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണര്‍ ഡിജിപി മധുസൂദന്‌ അയച്ച രഹസ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു:` ഞങ്ങളുടെ അന്വേഷണത്തില്‍ ഫൗസിയ ഹസ്സനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.ഈ വിദേശി ഏതെങ്കിലും വിധത്തിലുള്ള ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്‌ തെളിവുകളില്ല.വീസാ കാലാവധി കഴിഞ്ഞ്‌ ഇവിടെ തങ്ങിയാതായി പോലും പറായാന്‍ പറ്റില്ല.അതു കൊണ്ട്‌ അവരെ വിട്ടയച്ചു.അവര്‍ ബാംഗ്ലൂര്‍ക്ക്‌ പോയി' 1994 ഓക്ടോബര്‍ 19 ന്‌ ബാംഗ്ലൂരിലേയ്‌ക്ക്‌ തിരിച്ചു പോയ ഫൗസിയയെ പിന്നീട്‌ കസ്റ്റഡിയിലെടുക്കുന്നത്‌ നവംബര്‍ 11നാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌ 13നും.അതായത്‌ രണ്ടാമത്‌ അറസ്റ്റിലാകും മുന്‍പ്‌ ഫൗസിയ 22 ദിവസം ബാംഗ്ലൂരിലുണ്ടായിരുന്നു.ഈ ദിവസങ്ങളിലാണ്‌ ചാരക്കേസ്‌ മാധ്യമങ്ങളില്‍ ഇക്കിളിക്കഥകളായി പൊലിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത്‌.അതില്‍ ഒന്നാം പ്രതിയായിരുന്നു ഫൗസിയ! ഏതെങ്കിലും ഒരു ചാരപ്രവര്‍ത്തകന്‍/പ്രവര്‍ത്തക ഇത്തരം പശ്ചാത്തലത്തില്‍ തന്നെ സംശയിക്കുന്ന ഒരു രാജ്യത്ത്‌ തങ്ങുമോ? ഐബിയിലേയും റോയിലേയും മന്ദബുദ്ധികള്‍ക്ക്‌ മാത്രമെ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ!! നിര്‍ണായക നിയമങ്ങളെക്കുറിച്ചും അവയുടെ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കുമറിയാത്ത കൊഞ്ഞാണന്മാരാണ്‌ തങ്ങളെന്ന്‌ തെളിയിക്കുന്നതായിരുന്നു,ആതിരേ, കേരളപോലീസിന്റെ ,ഈ കേസ്‌ അന്വേഷണത്തിലെ പല തീരുമാനങ്ങളും. ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ചാണ്‌ പോലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌.ചാരപ്രവര്‍ത്തനം ഈ നിയമത്തിന്‍ കീഴില്‍ വരും എന്ന പ്രാഥമിക അറിവുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പ്രസ്‌തുത നിയമം `അങ്ങാടിമരുന്നാണോ,പച്ചമരുന്നാണോ'എന്നറിയാത്ത പമ്പര വിഢികളായിരുന്നു പോലീസ്‌ ഏമാന്മാര്‍.1920ലെ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ 3,4 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റകാരാണെന്നാണ്‌ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത്‌.1920ല്‍ അങ്ങനെ ഒരു നിയമം ഇന്ത്യയില്‍ പാസ്സാക്കിയിരുന്നില്ല എന്ന പ്രാഥമികവും നിര്‍ണയകവുമയ ബോധം കേരള പോലീസിലെ ഉന്നതര്‍ക്കില്ലാതെ പോയി എന്നു പറയുമ്പോള്‍ 1923 ല്‍ പാസാക്കിയ ആ നിയം ഇവിടുത്തെ ഏമാന്മാരാരും വായിച്ചു പോലും നോക്കിയിട്ടില്ലെന്നര്‍ത്ഥം.! 1923ല്‍ പാസാക്കിയ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ച്‌ കേസ്‌ റജിസ്റ്റര്‍ ചെയ്യേണ്ടത്‌ ഇനി പറയുന്ന പ്രകാരമാണ്‌: ക്രിമില്‍ പ്രോസീജ്യര്‍ കോഡ്‌ (സിആര്‍പിസി)വകുപ്പ്‌ 200 അനുസരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍, മജിസ്‌ട്രേറ്റ്‌ കോടതിയില്‍ പരാതി നലകണം.പരാതി പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റാണ്‌ കേസ്‌ രജിസറ്റര്‍ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌. ഇതിന്റെ യുക്തി സിമ്പിളാണ്‌.ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു വിദേശപൗരനെ അറസ്റ്റ്‌ ചെയ്‌താല്‍ അത്‌ നയതന്ത്രമേഖലയില്‍ എന്ത്‌ പ്രത്യാഘാതമുണ്ടാക്കും എന്ന്‌ വിവേചിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാരിന്‌ മാത്രമേ കഴിയൂ.ചാരപ്രവര്‍ത്തനം നടത്തി എന്നു കണ്ടെത്തിയാല്‍ അന്വേഷണം പോലുമില്ലാതെ ആ വിദേശപൗരനെ നാടുകടത്താന്‍ കേന്ദ്ര സര്‍ക്കാരിന്‌ അധികാരമുണ്ട്‌.ഇത്‌ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയത്രന്ത്ര ബന്ധത്തെ ബാധിക്കുന്ന, സങ്കീര്‍ണമായ വിഷയമാണ്‌ .അത്‌ ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല.അതു കൊണ്ടാണ്‌ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ച്‌ നിയമനടപടി എടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം നിക്ഷിപ്‌തമാക്കിയിട്ടുള്ളത്‌.
ചാരക്കേസിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ അമേരിക്കയുടേയോ ബ്രിട്ടന്റേയോ പൗരത്വമുള്ള വനിതകള്‍ ആയിരുന്നെങ്കില്‍, അവര്‍ യഥാര്‍ത്ഥ ചാരവനിതകള്‍ ആയിരുന്നാലും ഇന്ത്യ വിവരമറിയുമായിരുന്നു.മറിയം റഷീദയും ഫൗസിയ ഹസ്സനും പാവങ്ങള്‍, മാലിക്കാരികള്‍.. ഇത്രയ്‌ക്ക്‌ വിഢ്യാസുരന്മാരായിരുന്നോ ഐബിയിലെ ബുദ്ധിരാക്ഷസന്മാര്‍ എന്നു ചോദിക്കാന്‍ വരട്ടെ. മനസ്സിലാക്കേണ്ടത്‌ മറ്റുചില ചുറ്റിക്കളികളാണ്‌;രാജ്യത്തെ ഒറ്റിക്കൊടുത്ത ഭീകര പ്രവര്‍ത്തനങ്ങളാണ്‌. മറിയം റഷീദയും ഫൗസിയ ഹസ്സനും ശശികുമാരനും നമ്പിനാരായണനും ചന്ദ്രശേഖരനുമൊന്നും ചാരന്മാരായിരുന്നില്ലെന്നും ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഐബിയിലെ ഉന്നതര്‍ക്ക്‌ അറിയാമായിരുന്നു!എന്നിട്ടും അവര്‍ ചാരക്കേസുമായി മുന്നോട്ടുപോയി,കേരള പോലീസിനെ കുരങ്ങ്‌ കളിപ്പിച്ച്‌ അറസ്റ്റുകള്‍ നടത്തി, ചോദ്യം ചെയ്‌തു,വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കി. ഇതൊക്കേയും ഒറ്റ പോയിന്റ്‌ അജണ്ടയുടെ ഭാഗമായ കള്ളക്കളികളായിരുന്നു ;ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പിനെ ചിതറിക്കാനുള്ള അമേരിക്കയുടെ അധിനിവേശത്വരയുടെ ഭാഗമായി നടന്ന അട്ടിമറികളായിരുന്നു .അറസ്റ്റ്‌ ചെയ്യപ്പെട്ടവരുടെ നിരപരാധിത്വം ഒരു നാള്‍ തെളിയിക്കപ്പെടും എന്ന്‌ എം.കെ. ധര്‍ അടക്കമുള്ള ഐബിയിലെ ഉന്നതര്‍ക്ക്‌ അറിയാമായിരുന്നു.എന്നാല്‍ അതു വരെയുള്ള സമയം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം പിന്നോട്ടടിക്കും.അമേരിക്കയും ഫ്രാന്‍സും ചൈനയും ജപ്പാനുമടങ്ങുന്ന ക്രയോജനിക്ക്‌ രാഷ്ടചതുഷ്ടയത്തിന്‌ കുറേക്കാലത്തേയ്‌ക്ക്‌ ഇന്ത്യ ഭീഷണിയാകുകയുമില്ല.അതിനു വേണ്ടിയുള്ള അടിവലിയായിരുന്നു ഇതുവരെ വിവരിച്ച സംഭവങ്ങള്‍. തീരുന്നില്ല,ആതിരേ, ഐബിയുടേയും റോയുടേയും അമേരിക്കയ്‌ക്കു വേണ്ടിയുള്ള ചാരപ്രവര്‍ത്തനം.നിയമവിരുദ്ധവും സദാചാരവിരുദ്ധവുമായ നടപടികളില്‍ അവര്‍ അര്‍മാദിക്കുകയായിരുന്നു.നിരപരാധികളായ രണ്ട്‌ മാലി യുവതികളെ പൂര്‍ണനഗ്നരാക്കി അവരുടെ ഗുഹ്യപ്രദേശം ഞണ്ടുകളെ കൊണ്ട്‌ കടിപ്പിച്ച്‌ ഇന്ത്യന്‍ പൗരന്മാരായ മൂന്നു പേരെ ചിത്രവധം ചെയ്‌ത്‌,ഗ്ലാവ്‌കോദ്‌മോസിന്റെ മേധാവിയെ ചാരനാക്കി ചോദ്യം ചെയ്‌ത്‌ ഐബിയും റോയും കേരള പോലീസിലെ കുറേ ഉദ്യോഗസ്ഥരും അമേരിക്കയുടെ അഞ്ചാംപത്തികളായി തിമിര്‍ക്കുകയായിരുന്നു ആടിനെ പട്ടിയാക്കുക,പട്ടിയെ പേപ്പട്ടിയാക്കുക;എന്നിട്ട്‌ തല്ലിക്കൊല്ലുകമലയാളത്തിലെ ഈ ശൈലിയുടെ നീചമായ വിവര്‍ത്തനമായിരുന്നു ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ എം.കെ.ധറിന്റെ ഇന്റലിജന്‍സ്‌ ബ്യൂറോ ഉളുപ്പില്ലാതെ നടത്തിയത്‌.ഐബിയിലും ഐഎസ്‌ആര്‍ഒയിലും അമേരിക്കയ്‌ക്ക്‌ വേണ്ടി അടിവലി നടത്തിയ രാജ്യദ്രോഹികള്‍ക്ക്‌ അങ്ങനെ ഒരു പരിണതി ഉണ്ടാക്കിയെങ്കില്‍ മാത്രമെ അമേരിക്കന്‍ തിരക്കഥയനുസരിച്ചുള്ള ചാരക്കഥ കൊഴുപ്പിച്ചെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ഐഎസ്‌ആര്‍ഒബഹിരാകാശ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്ത്യയുടെ അഭിമാനസ്‌തംഭമാണെന്ന്‌ സ്‌മാര്‍ട്ട്‌ വിജയന്‌ വരെ അറിയാമായിരുന്നു, എന്നാല്‍ ചാരക്കഥ പൊലിപ്പിച്ചെടുക്കണമെങ്കില്‍ ഇത്തരത്തിലൊരു വക്രീകരണം കൂടിയേ തീരുമായിരുന്നുള്ളൂ.ചിത്രങ്ങളും ചില ഡേറ്റകളും കൈമാറിയാല്‍ റോക്കറ്റ്‌ നിര്‍മാണം സാദ്ധ്യമല്ലെന്നും ഇവര്‍ക്കറിയാമായിരുന്നു.അപ്പോള്‍ ആഗോള ശ്രദ്ധ തിരിച്ചു വിട്ട്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തേയും ക്രയോജനിക്‌ ടെക്‌നോളജി മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയേയും ചിതറിക്കണമെങ്കില്‍ ഐഎസ്‌ആര്‍ഒയെ മിസെയില്‍ നിര്‍മാണ കേന്ദ്രമാക്കണമായിരുന്നു.എങ്കില്‍ മാത്രമേ പാകിസ്ഥാന്‌ മിസെയില്‍ രഹസ്യം വിറ്റുവെന്ന വാര്‍ത്തപ്രചരിപ്പിച്ച്‌ അമേരിക്കയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. പിറവി മുതല്‍ ശത്രുത പുലര്‍ത്തുന്ന പാകിസ്ഥാന്‌ ,ഇന്ത്യയെ ആക്രമിക്കാനുള്ള ശക്തി പകരാന്‍ ഇവിടെ ചിലരെല്ലാം ചാരപ്രവര്‍ത്തനം നടത്തുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചാല്‍ അത്‌ ദേശസ്‌നേഹവുമായി ബന്ധപ്പെടുത്തി വായിക്കപ്പെടുമെന്നും പ്രതികളെന്ന്‌ പറയപ്പെടുന്നവര്‍ ദേശദ്രോഹികളാണെന്ന ചിന്ത ,വിവേകശാലികളില്‍ വരെ ഉദ്ദീപിപ്പിക്കാനാകുമെന്നും തിരിച്ചറിഞ്ഞായിരുന്നു ഈ പെരുങ്കള്ളത്തിന്റെ സംസ്ഥാപനം.അതില്‍ അമേരിക്കയും അമേരിക്കന്‍ ചാരന്മാരും വിജയിക്കുകയും ചെയ്‌തു. ആതിരേ,അവിശുദ്ധവും അധാര്‍മികവുമായ ഈ ആരൂഢത്തില്‍ നിന്നായിരുന്നു പിന്നീടങ്ങോട്ടുള്ള ഐബിയുടെ മുന്നേറ്റവും നിലപാടുകൊള്ളലും നിയമവിരുദ്ധമായ നടപടികളും പ്രചാരണവും. അറിയുക,ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോ ഒരു സിവിലിയന്‍ സംവിധാനമാണ്‌.ദേശവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ ഏതെങ്കിലും കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടോ എന്ന്‌ മണത്തറിഞ്ഞ്‌ അക്കാര്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെയും ആഭ്യന്തര വകുപ്പുകളെയും അറിയിക്കാന്‍ മാത്രമാണ്‌ ഐബിക്ക്‌ അധികാരമുള്ളത്‌.ആരേയെങ്കിലും പ്രതിയെന്ന്‌ ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്യാനോ, അവരെ കസ്റ്റഡിയില്‍ വയ്‌ക്കാനോ, ചോദ്യം ചെയ്യാനോ,തെളിവെടുക്കാനോ ഐബിക്ക്‌ അധികാരമില്ല.എന്നാല്‍ ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നഗ്നമായ അധികാരലംഘനം നടത്തിയാണ്‌ ഐബിയുടെ കേരളഘടകം പ്രവര്‍ത്തിച്ചത്‌.ചെയ്യുന്നത്‌ നിയമലംഘനമാണെന്നറിഞ്ഞു കൊണ്ടാണ്‌ ധര്‍ അതിന്‌ അനുമതി നല്‍കിയത്‌.ഐപിഎസ്‌ ഓഫീസര്‍മാരില്‍ നീതി നിഷ്‌ഠനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന സിബി മാത്യു പോലും നിയമവിരുദ്ധമായാണ്‌ ഇക്കാര്യത്തില്‍ പ്രവൃത്തിച്ചത്‌. കേരള ഹൈക്കോടതിയിലെ നിയമവിജ്ഞരായ ജസ്റ്റിസ്‌മാര്‍ ഈ നിയമവിരുദ്ധതയ്‌ക്ക്‌ അംഗീകാരം നല്‍കിയെന്നതാണ്‌ ഏറ്റവും പ്രതിഷേധാര്‍ഹമായ പരിണതി നിയമവിരുദ്ധം മാത്രമല്ല സദാചാരവിരുദ്ധമായ രീതിയിലുമായിരുന്നു ഐബിയുടെ ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലും.മറിയം റഷീദയാണ്‌ ഐബി ഉദ്യോഗസ്ഥരുടെ ഹീനവും ക്രൂരവുമായ പീഡനത്തിന്‌ ഏറ്റവുമധികം ഇരയായത്‌.മദാലസയായ മറിയം റഷീദയെ പൂര്‍ണനഗനയാക്കി നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍.ഐബി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക്‌ അറിയില്ല എന്നാണ്‌ മറുപടിയെങ്കില്‍ അതി കഠിനമായ ഭേദ്യങ്ങളായിരുന്നു ഏല്‍പ്പിച്ചിരുന്നത്‌.ഒരു പറ്റം പുരുഷന്മാരുടെ മുന്നില്‍ നഗ്നയായി നില്‍ക്കാന്‍ തെരുവു വേശ്യ പോലും തയ്യാറാകില്ലെന്നോര്‍ക്കണം. ഐബിയിലെ കാമപ്പിശാചുക്കളായ ഞെരമ്പ്‌ രോഗികളുടെ മുന്നില്‍ ദിവസങ്ങളോളമാണ്‌ മറിയം റഷീദയ്‌ക്ക്‌ നഗ്നയായി നില്‍ക്കേണ്ടി വന്നത്‌.രാജസദസില്‍ ചാരിത്ര്യശുദ്ധി ചോദ്യം ചെയ്യപ്പെട്ട്‌ നിസഹായയായി നിന്നപ്പോള്‍ ഭൂമി പിളര്‍ന്ന്‌ പാതാളത്തിലേയ്‌ക്ക്‌ പോകാന്‍ കൊതിച്ച സീതാദേവിയെപ്പോലെ ഭൂമി പിളര്‍ന്നു കിട്ടാന്‍ മറിയം റഷീദ ഈ ദിവസങ്ങളിലെല്ലാം പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം.പക്ഷെ നിന്ദിതയും നിസ്സഹായയും സര്‍വോപരി നിരപരാധിയുമായ ആ യുവതിയുടെ പ്രാര്‍ത്ഥന ഒരു ദൈവവും കേട്ടില്ല ! ഇടയ്‌ക്കിടെ ഏല്‍ക്കുന്ന മര്‍ദ്ദനങ്ങള്‍ക്ക്‌ പുറമെ ക്രൂരമായ `ലൈംഗീക പീഡന'ത്തിനും മറിയം വിധേയയായി. അവരുടെ സ്‌തനങ്ങളും നിതംബവും കശക്കി രസിച്ചവര്‍ നിരവധിയാണ്‌.സ്‌മാര്‍ട്ട്‌ വിജയനും അക്കൂട്ടത്തിലുണ്ടായിരുന്നു.നടക്കാതെ പോയ ഭോഗക്കൊതി, അങ്ങനെ അയാളും സ്‌തനനിതംബ താഡനങ്ങളിലൂടെ തീര്‍ത്തു.ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പ്ലെയറുകൊണ്ട്‌ മറിയം റഷീദയുടെ ഗുഹ്യരോമങ്ങള്‍ പിഴുതെടുത്ത്‌ അവരുടെ മുഖത്തെറിഞ്ഞു.വേദനയില്‍ പുളഞ്ഞ മറിയം റഷീദയെ നോക്കി ഐബിയിലെ ദുശാസനന്മാര്‍ അപ്പോള്‍ അട്ടഹസിച്ച്‌ ചിരിക്കുകയാണുണ്ടായത്‌.ആ ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നു സ്‌മാര്‍ട്ട്‌ വിജയന്‍ മറിയം റഷീദയുടെ ഗുഹ്യഭാഗത്ത്‌ ഞണ്ടിനെ കൊണ്ട്‌ കടിപ്പിച്ചത്‌.ഊഹിക്കാനാവുമോ ആ യുവതിയുടെ അപ്പോഴത്തെ സങ്കടങ്ങള്‍? ആത്മ പീഡകള്‍?ഗുഹ്യഭാഗത്തെ നീറ്റലുകള്‍?ദിവസങ്ങളോളം ഇതേ നിലയില്‍, ഉറങ്ങാന്‍ പോലുമനുവദിക്കാതെ, നിര്‍ത്തിയാണ്‌ ഐബിയിലെ കാമക്കോമരങ്ങള്‍ അവരെ കൊണ്ട്‌ പലതും സമ്മതിപ്പിച്ചത്‌!
ഫൗസിയയുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.മധ്യവയസ്സ്‌ കഴിഞ്ഞ സ്‌ത്രീയുടെ നഗ്നത അത്രയ്‌ക്കൊന്നും ഉദ്ദീപനദൃശ്യമല്ലാതിരുന്നത്‌ കൊണ്ട്‌ അവരെ ദിവസങ്ങളോളം നഗ്നയായി നിര്‍ത്തിയില്ലെന്ന്‌ മാത്രം.ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച രീതിയില്‍ മറുപടി കിട്ടാതെ വന്നപ്പോള്‍ അവരേയും കൊടിയ ഭേദ്യങ്ങള്‍ക്കിരയാക്കി.മര്‍ദ്ദനം സഹിക്ക വയ്യാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കാന്‍ അവര്‍ തയ്യാറായി.എങ്കിലും പച്ചക്കള്ളങ്ങള്‍ മുഴുവന്‍ അംഗീകരിക്കാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.രമണ്‍ ശ്രിവാസ്‌തവയെ അറിയുമെന്നും ബാംഗ്ലൂരില്‍ ആര്‍മി ക്ലബില്‍ അദ്ദേഹത്തോടൊപ്പം പോയിയെന്നും സമ്മതിക്കാന്‍ അവരുടെ മനസ്സ്‌ കൂട്ടാക്കിയില്ല.ഒരിക്കലും കണ്ടിട്ടില്ലാത്ത,കേട്ടിട്ടില്ലാത്ത ഒരാളെക്കുറിച്ച്‌ നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ പറയാന്‍ വിമുഖത കാട്ടിയപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന 13കാരിയായ മകളെ ഫൗസിയയുടെ മുന്നിലിട്ട്‌ കൂട്ടബലാത്‌ സംഘം നടത്തുമെന്നായിരുന്നു ഭീഷണി.വഷളത്തം നിറഞ്ഞ ആ ഭീഷണിയില്‍ ഫൗസിയയിലെ അമ്മ തകര്‍ന്നു പോയി.അവര്‍ ഐബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെല്ലാം സമ്മതിച്ചു.ഗ്ലാവ്‌കോസ്‌മോസിന്റെ ഇന്ത്യയിലെ പ്രതിനിധി കെ.ചന്ദ്രശേഖരനില്‍ നിന്ന്‌ ഐബിയിലെ അമേരിക്കന്‍ ചാരന്മാര്‍ ആഗ്രഹിച്ച പ്രകാരമുള്ള മൊഴി ലഭിക്കാന്‍ അവലംബിച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയും ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയുമായ വിജയമ്മയെ വേശ്യാലയം നടത്തിപ്പുകാരിയായി ചിത്രീകരിച്ച്‌ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിക്കുമെന്ന ഭീഷണിയായിരുന്നു.കഠിനമായ ഭേദ്യങ്ങളെ ചെറുത്തു നിന്ന ചന്ദ്രശേഖരന്‍ ആ ഭീഷണിയില്‍ ആകെ ചിതറിപ്പോയി.പിന്നെ ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം സമ്മതിക്കുകയായിരുന്നു. വക്കാലുള്ള ഭീഷണി ഫലിച്ചില്ലെങ്കില്‍ തെളിവായി കാണിക്കുവാന്‍ വൃത്തികെട്ട ഒരു നാടകം ഐബി ഉദ്യോഗസ്ഥര്‍ പ്ലാന്‍ ചെയ്‌ത്‌ നടപ്പാക്കിയിരുന്നു.പക്ഷേ വിജയിച്ചില്ലെന്ന്‌ മാത്രം. ബാംഗ്ലൂരിലുള്ള ചന്ദ്രശേഖരന്റെ വീട്ടില്‍,ഭര്‍ത്താവിന്റെ അവസ്ഥയോര്‍ത്ത്‌ ഖിന്നയായി,ഭയചകിതയായി വിജയമ്മ കഴിഞ്ഞിരുന്ന ഒരു രാത്രി ,ഒരു സ്‌ത്രീ വാതിലില്‍ മുട്ടി `രക്ഷിക്കണേ..'എന്നാവശ്യപ്പെട്ട്‌ ഉച്ചത്തില്‍ കരഞ്ഞു.ആ വിലാപം വിജയമ്മയെ ചിന്തകളില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നുമുണര്‍ത്തി.ആരാണ്‌ എന്താണ്‌ എന്ന ചോദ്യത്തിന്‌ മറുപടി നല്‍കാതെ രക്ഷിക്കണേ എന്നു മാത്രം ആ സ്‌ത്രീ അലമുറയിട്ടു കൊണ്ടിരുന്നു.നിങ്ങളാരാണ്‌ ,നിങ്ങളുടെ മുഖമൊന്നു കാണട്ടെ ജനലിനടുത്തു വരൂ എന്ന്‌ വിജയമ്മ ആവശ്യപ്പെട്ടിട്ടും ഉച്ചത്തില്‍ നിലവിളിച്ച്‌ കതകില്‍ മുട്ടിക്കൊണ്ടേയിരുന്നതേയുള്ളൂ. അപ്പോള്‍ വിജയമ്മ ഒരു അപകടം മണത്തു.അവര്‍ വാതില്‍ തുറന്നില്ല.അല്‍പം കഴിഞ്ഞപ്പോള്‍ പുറത്തെ കരച്ചില്‍ നിന്നു.പുറത്തുണ്ടായിരുന്ന സ്‌ത്രീ ഗെയ്‌റ്റ്‌ തുറന്ന്‌ കുറച്ചപ്പുറം മാറിന്നിന്ന പുരുഷ സംഘത്തോടൊപ്പം ചേര്‍ന്ന്‌ മറയുകയും ചെയ്‌തു.അടുത്ത നിമിഷം ഒരു പോലീസ്‌ വാഹനം അവിടെത്തുകയും അസാധാരണമായതൊന്നും ശ്രദ്ധയില്‍ പെടാതിരുന്നത്‌ കൊണ്ട്‌ ഓടിച്ചു പോകുകയും ചെയ്‌തു. ബാംഗ്ലൂര്‍ നഗരത്തിലെ ഒരു തെരുവു വേശ്യയായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചെത്തിയത്‌.വിജയമ്മ വാതില്‍ തുറന്നിരുന്നെങ്കില്‍ ആ സ്‌ത്രീക്കൊപ്പം പുരുഷ സംഘവും വീട്ടില്‍ കയറുമായിരുന്നു.അവര്‍ അവിടെ നില്‍ക്കുമ്പോള്‍ പോലീസുകാരെത്തി അവരെ അറസ്റ്റ്‌ ചെയ്‌ത്‌ ചന്ദ്രശേഖരന്റെ വീട്ടില്‍ വിജയമ്മ വേശ്യാലയം നടത്തുന്നതിന്റെ തെളിവ്‌ ശേഖരിക്കുമായിരുന്നു ****** സാന്ധ്യശോഭയ്‌ക്ക്‌ കളങ്കമായി പ്രേതഭവനം പോലെ ആ കെട്ടിടം നിന്നു. ചുറ്റും ഘനീഭൂതമായ മൗനത്തിന്റെ തണുപ്പു ഭേദിച്ച്‌ അവശമായൊരു ഞെരക്കം കെട്ടിടത്തിന്‌ പുറത്തേയ്‌ക്ക്‌ ഇഴഞ്ഞിറങ്ങുന്നുണ്ടായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ വിലങ്ങു വയ്‌ക്കപ്പെട്ട കൈകളുമായി ശശികുമാരനെ ആ കെട്ടിടത്തിലേക്ക്‌ കൊണ്ടുവന്നു. ശശികുമാരന്റെ കൈ വിലങ്ങില്‍ നിന്നുള്ള ചങ്ങല അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിടിച്ചിരുന്നു. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ നിശബ്ദനായി,നിസ്സഹായനായി ശശികുമാരന്‍.. പുറത്തേയ്‌ക്ക്‌ കുമിഞ്ഞ വായുവില്‍ നിണത്തിന്റെ ലവണ ഗന്ധം. ശശികുമാര്‍ മുഖം തിരിച്ചു. വാതില്‍ പാതിതുറന്ന ഒരു മുറി. മുറിയില്‍ ഒരു ബഞ്ച്‌. ബഞ്ചില്‍ ഒരു മനുഷ്യന്‍ കമിഴ്‌ന്നു കിടക്കുന്നു. അര്‍ദ്ധനഗ്നനാണ്‌. കാലുകള്‍ അടി കൊണ്ട്‌ വീര്‍ത്ത്‌ പൊട്ടിയിട്ടുണ്ട്‌.അവയില്‍ നിന്ന്‌ രക്തമിറ്റുന്നു. വെളുത്ത ദേഹമാസകലം മര്‍ദ്ദനത്തിന്റെ തിണര്‍പ്പുകള്‍. അവയില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. വേദനയില്‍ പുളഞ്ഞ്‌ ആ മനുഷ്യന്‍ ഞരങ്ങുന്നത്‌ ശശികുമാര്‍ കേട്ടു. അയാളുടെ മുഖം ശശികുമാരന്‍ കണ്ടില്ല. പക്ഷേ, ആ രൂപത്തില്‍ നിന്ന്‌ ആളാരാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം സ്‌തംഭിച്ചു നിന്നുപോയി ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന്റെ ഉത്തോലകമായി വിക്രം സാരാഭായി വിശേഷിപ്പിച്ച നമ്പി നാരായണന്‍! കാഴ്‌ചപ്പുറങ്ങളില്‍ കണ്ണീരിന്റെ നനവു പടര്‍ന്നു. ഈറന്‍ മിഴികളും വിളറിയ ചിരിയുമായി നമ്പി നാരായണന്‍ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ശശികുമാരന്റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു. നിഷ്‌കളങ്കനായ ഈ മനുഷ്യന്‍ ചാരശൃംഖലയിലെ കണ്ണിയാണെന്ന്‌ സമ്മതിച്ച നിമിഷത്തെ അയാള്‍ മനസ്സറഞ്ഞ്‌ പ്‌രാകി. ഒന്നും ആഗ്രഹിച്ചതായിരുന്നില്ല. പക്ഷേ, നിരന്തര ഭേദ്യങ്ങളുടെ കൊടും വേദന അസഹ്യമായപ്പോള്‍ പറഞ്ഞു പോയതാണ്‌. കുറ്റബോധം ഒരു ചുണ്ടെലിയായി ശശികുമാരന്റെ പ്രജ്ഞയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ശശികുമാരനെ ആ മുറിയിലേയ്‌ക്ക്‌ തള്ളിയശേഷം വാതിലടച്ച്‌ അന്വേഷണോദ്ദ്യോഗസ്ഥര്‍ തിരിച്ചു പോയി. മുറിയില്‍ പുതിയൊരാളെത്തിയതും വാതിലടയ്‌ക്കപ്പെട്ടതും നമ്പി നാരായണന്‍ ശ്രദ്ധിച്ചില്ല ഭിത്തിയില്‍ ചാരി പൊടിനിറഞ്ഞ തറയില്‍ ശശികുമാരന്‍ കാലുനീട്ടിയിരുന്നു.പേശികള്‍ തോറും അരിച്ചു കയറുന്ന മര്‍ദ്ദനത്തിന്റെ നീറ്റലിനേക്കാള്‍ നമ്പിനാരായണന്റെ ആ കിടപ്പാണ്‌ ശശികുമാരനെ തളര്‍ത്തിക്കൊണ്ടിരുന്നത്‌ എന്നാണ്‌ നമ്പി നാരായണനെ ആദ്യമായി കണ്ടത്‌..? ഓര്‍മ്മത്താഴ്‌വാരങ്ങളില്‍ വളര്‍ന്നു മുറ്റിയ ഞെരിഞ്ഞില്‍ മുള്ളുകളിലേക്ക്‌ ശശികുമാരന്റെ മനസ്സ്‌ മുഖമടച്ച്‌ വീണു. മുള്‍ക്കുത്തേറ്റ്‌ കിനിഞ്ഞ ചോരച്ചാലുകള്‍ക്കപ്പുറം കൊച്ചുവേളി-തുമ്പ റോഡ്‌ തെളിഞ്ഞു. കുപ്പിക്കഴുത്തുപോലുള്ള റോഡിലൂടെ വാഹനം ഓടിക്കുക ശ്രമകരമായ ജോലിയാണ്‌. എതിരെ ഒരു വാഹനം വന്നാലോ പുറകില്‍ നിന്ന്‌ ഒരു വാഹനം വന്നാലോ സൈഡ്‌ കൊടുക്കാന്‍ കഴിയാത്തത്ര ഇടുങ്ങിയ വീഥി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്കുള്ള വഴി സ്വര്‍ഗ്ഗത്തിലേക്കുള്ളതുപോലെഇടുങ്ങിയതും ഞെരുങ്ങിയതും!
അമ്പാസിഡര്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ശശികുമാരന്‍. പുറകില്‍ നിന്ന്‌ ഒരു സ്‌കൂട്ടറിന്റെ ഹോണ്‍ ശബ്ദം നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ, സൈഡ്‌ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രമിച്ചതാണ്‌, സ്ഥലം ഇല്ലാതിരുന്നതുകൊണ്ട്‌ സാധിച്ചില്ല. ഏറെ ദൂരം ഇങ്ങനെ പോയി. അപ്പോഴെല്ലാം സ്‌കൂട്ടറിന്റെ, ഞരക്കം പോലെയുള്ള ഹോണടി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പം ഇടം കിട്ടിയപ്പോള്‍ കാര്‍ ഇടത്തോട്ട്‌ തിരിച്ച്‌ സ്‌കൂട്ടറിന്‌ കടന്നുപോകാന്‍ വഴിയൊരുക്കി. മുന്നിലെത്തിയ സ്‌കൂട്ടറുകാരന്‍ വണ്ടി കുറുകെ ഇട്ട്‌ ഇറങ്ങി വന്നു. പിന്നെ പുളിച്ച തെറിയുടെ അഭിഷേകമായിരുന്നു. മടിച്ചില്ല. ഉരുളയ്‌ക്ക്‌ ഉപ്പേരി പോലെ താനും മറുപടി കൊടുത്തു. മടുത്തതുകൊണ്ടാകണം. അല്ലെങ്കില്‍ തന്റെ പ്രയോഗങ്ങളിലെ രൂക്ഷതകൊണ്ടാവാം അയാള്‍ തല താഴ്‌ത്തി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ മുന്നോട്ടു പോയി. ദിവസങ്ങള്‍ കഴിഞ്ഞു. റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ ഒരു നിര്‍ണ്ണായക യോഗം. യോഗം നടക്കുന്ന മുറിയിലെത്തിയപ്പോള്‍ ശശികുമാരന്‍ ഒന്നു പകച്ചു. അധ്യക്ഷ സ്ഥാനത്ത്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ വഴിയില്‍ വച്ച്‌ അസഭ്യശരങ്ങളെയ്‌ത്‌ താന്‍ തോല്‍പിച്ച വ്യക്തി. ആത്മ നിന്ദയോടെയാണ്‌ അയാള്‍ക്ക്‌ എതിര്‍വശം, കേള്‍വിക്കാരനായി ശശികുമാരന്‍ ഇരുന്നത്‌. ഐഎസ്‌ആര്‍ഒ ഡയറക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരം രൂപീകരിച്ച ഏകാംഗ കമ്മിറ്റിയുടെ തലവനായ അയാള്‍ ക്രയോജനിക്‌ റോക്കറ്റ്‌ വിക്ഷേപണ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്‌ സംബന്ധിച്ച്‌ റഷ്യയിലെ ഗ്ലാവ്‌ കോസ്‌മോസുമായി ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചും അതിനു മുന്‍പ്‌ ഇന്ത്യാ ഗവണ്‍മെന്റും റഷ്യന്‍ ഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ അമേരിക്കയുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വന്നതുമെല്ലാം പതിഞ്ഞ സ്വരത്തില്‍ അയാള്‍ വിവരിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യത്തിന്‌ ഇന്ത്യ ഒരിക്കലും വഴങ്ങുകയില്ലെന്നും പ്രതിഭാധനരും കര്‍മ്മകുശലരും സമര്‍പ്പണചേതസ്സുകളുമായ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്മാരുടെ മനസ്ഥൈര്യവും ഇച്ഛാശക്തിയും ഈടുവയ്‌പ്പാക്കി, ഗ്ലാവ്‌കോസ്‌മോസിന്റെ സാങ്കേതിക സഹായത്തോടെ അധികം വൈകാതെ ഇന്ത്യ ക്രയോജനിക്‌ ടെക്‌നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നും അതിനായി ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ നിര്‍ലോഭമായ പിന്തുണ തനിക്ക്‌ വേണമെന്നുമൊക്കെയായിരുന്നു അന്ന്‌ അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്‌. വലിയമലയിലെ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സെന്ററില്‍ ഫാബ്രിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ശശികുമാര്‍ നിയമിതനായിട്ട്‌ അധിക നാളുകളായിരുന്നില്ല. അന്ന്‌ വഴിയില്‍ തന്നോട്‌ കൊമ്പുകോര്‍ത്ത വ്യക്തി തന്റെ ഉന്നതോദ്യോഗസ്ഥനാണ്‌ എന്നറിഞ്ഞപ്പോള്‍ ശശികുമാരന്‌ വല്ലാത്ത സങ്കോചം തോന്നി. പക്ഷേ, അത്‌ മറച്ചുവച്ചാണ്‌ പിന്നീട്‌ യോഗത്തില്‍ ശശികുമാരന്‍ സംസാരിച്ചത്‌. ആ യോഗത്തിന്‌ ശേഷം വിരിഞ്ഞത്‌ സൗമ്യസൗഹൃദത്തിന്റെ സുരഭില വിശുദ്ധികളായിരുന്നു. രണ്ടുപതിറ്റാണ്ടിന്റെ സാന്ദ്രമായ സൗഹൃദം. ഔദ്യോഗിക ബന്ധത്തിനപ്പുറം പുഷ്‌കലമായ മാനസീകപ്പൊരുത്തം . ക്രയോജനിക്‌ റോക്കറ്റ്‌ ടെക്‌നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ ഒരേ മനസ്സോടെയുള്ള അദ്ധ്വാനം; പ്രതീക്ഷ. പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ ഇഴയടുപ്പങ്ങള്‍. ആ നമ്പി നാരായണനാണിപ്പോള്‍ .... താന്‍ കൂടി എതിരായി മൊഴി നല്‍കിയതുകൊണ്ടാവണം ഇത്രയും തല്ലിച്ചതയ്‌ക്കപ്പെട്ടതെന്ന്‌ ഓര്‍ത്തപ്പോള്‍ കുറ്റബോധത്തിന്റെ ചിതലുകള്‍ ശശികുമാരന്റെ പ്രജ്ഞയില്‍ കലമ്പല്‍ കൂട്ടി. ആയാസപ്പെട്ട്‌ ശശികുമാരന്‍ എഴുന്നേറ്റു.ലാത്തിയടിയേറ്റ്‌ വിങ്ങിയ കാല്‍പാദങ്ങള്‍ നിലത്തു കുത്തിയപ്പോള്‍ പ്രാണനെടുക്കുന്ന വേദന.അത്‌ കടിച്ചമര്‍ത്തി നമ്പി നാരായണന്റെ സമീപത്തേക്ക്‌ ചെന്നു. പിന്നെ നമ്പി നാരായണന്‍ കിടന്നിരുന്ന ബഞ്ചിനരികില്‍ ശശികുമാരന്‍ മുട്ടുകുത്തിനിന്നു. വേദനയുടെ കാഠിന്യത്തില്‍ നമ്പി നാരായണന്‍ ഞരങ്ങിക്കൊണ്ടേയിരുന്നു. ആ ഞരക്കം ആത്മാവിലേയ്‌ക്കേറ്റുവാങ്ങി വിലങ്ങുവച്ച കൈകൊണ്ട്‌ ശശികുമാരന്‍ നമ്പി നാരായണനെ തന്റെ മാറോട്‌ ചേര്‍ത്താഞ്ഞുപുല്‍കി. ശശികുമാരന്റെ ഹൃദയമിടിപ്പ്‌ നമ്പി നാരായണന്‍ തിരിച്ചറിഞ്ഞു. നോവുന്ന ഹൃദയങ്ങളുടെ ഇഴുകിച്ചേരല്‍. നമ്പി നാരായണന്‍ മെല്ലെ കണ്ണുയര്‍ത്തി ശശികുമാരനെ നോക്കി. ദൃഢനിശ്ചയമുള്ള, സംസാരത്തിലും പെരുമാറ്റത്തിലും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഫാബ്രിക്കേഷന്‍ എഞ്ചിനീയര്‍ വാവിട്ട്‌ കരയുന്നത്‌ കണ്ടപ്പോള്‍ മര്‍ദ്ദനമേറ്റ്‌ തിണിര്‍ത്ത കൈകള്‍ കൊണ്ട്‌ നമ്പി നാരായണന്‍ ശശികുമാരന്റെ കണ്ണുനീര്‍ തുടച്ചു. * * * * നായനാര്‍ സര്‍ക്കാരിന്‌ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്‌സ്‌ ആക്ട്‌ അനുസരിച്ച്‌ കേസെടുക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലാതിരുന്നിട്ടും അതേ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ്‌ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഇതു സംബന്ധിച്ച്‌ ഒരു ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്‌തു. നീതിയുടെ തുലാസ്‌ നിരപരാധികള്‍ക്ക്‌ അനുകൂലമായി ... കേസിന്റെ ഗതി തിരിയുകയാണ്‌. സര്‍ക്കാര്‍ ഉത്തരവിനെതിരെ ചാരക്കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ ഓരോരുത്തരായി റിട്ട്‌ പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബിജെപിയും സിപിഎമ്മും വ്യത്യസ്‌ത റിവിഷന്‍ പെറ്റീഷനുകളൊടെ കക്ഷിചേര്‍ന്നു. ഒപ്പം സ്‌മാര്‍ട്ട്‌ വിജയന്റെ റിവിഷന്‍ പെറ്റീഷനും പരിഗണനയ്‌ക്ക്‌ എത്തി .കോടതിയില്‍ മാസങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍... തെളിവുകള്‍... രേഖകള്‍... ഒടുവില്‍ നാലുമാസത്തിന്‌ ശേഷം നിര്‍ണായകമായ ആ വിധി വന്നു.. സ്‌മാര്‍ട്ട്‌ വിജയനും കേരളസര്‍ക്കാരും അടക്കമുള്ള വാദികള്‍ക്ക്‌ ആര്‍ക്കും ഈ കേസില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാന്‍ അര്‍ഹതയില്ല എന്ന്‌ അസന്ദിഗ്‌ധമായി ഹൈക്കോടതി വിധിച്ചു. കേരള സര്‍ക്കാരിന്‌ ചാരക്കേസ്‌ വീണ്ടും അന്വേഷിക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലായെന്ന്‌ ഹൈക്കോടതി അടിവരയിട്ട ഉത്തരവിട്ടു. ശശികുമാരനും നമ്പി നാരായണനും രമണ്‍ ശ്രിവാസ്‌തവയും കെ.ചന്ദ്രശേഖറും എസ്‌.കെ.ശര്‍മ്മയും മറിയം റഷീദയും ഫൗസിയ ഹസനും�കുറ്റവിമുക്തരാക്കപ്പെട്ടു. ആശ്വാസത്തിന്റെ തീരത്ത്‌ അണഞ്ഞതിന്റെ സന്തോഷം പക്ഷേ, ശശികുമാരന്‌ മാത്രം വിധി നല്‍കിയില്ല. കേരള പോലീസിന്റെ അപേക്ഷ പ്രകാരം വീണ്ടും ഒരു അന്വേഷണത്തിന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അനുമതി�നല്‍കി. വീണ്ടും പ്രതിയായി ശശികുമാരന്‍ വാര്‍ത്തകളില്‍ .. ഇതിനെതിരെ സുഹൃത്തുക്കളുടെ സഹായത്തോടെ സുപ്രീംകോടതിയില്‍ സ്‌പെഷല്‍ ലീവ്‌ പെറ്റീഷന്‍ ശശികുമാരന്‍ സമര്‍പ്പിച്ചു. മൂന്ന്‌ വര്‍ഷത്തെ ജയില്‍ വാസവും കോടതി നടപടികളും ഒരു സത്യം ശശികുമാരനെ ബോധിപ്പിച്ചു. അണിയുന്ന ഗൗണിനെക്കാള്‍ കറുപ്പു നിറഞ്ഞതാണ്‌ അഭിഭാഷകരുടെ മനസ്സ്‌. കേസ്‌ വിജയിപ്പിക്കുകയല്ല മറിച്ച്‌, നീട്ടിക്കൊണ്ടുപോവുകയാണ്‌ അവരുടെ ആവശ്യം. നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വ്യാഖ്യാനിച്ച്‌ തങ്ങളുടെ കക്ഷികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ നിന്ന്‌ അവരെ മുക്തരാക്കേണ്ടതിന്‌ പകരം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി കോടതി നടപടികള്‍ ദീര്‍ഘിപ്പിച്ച്‌ സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കുക മാത്രമാണ്‌ അഭിഭാഷകരുടെ ലക്ഷ്യം. ആ തിരിച്ചറിവിലാണ്‌ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ തന്റെ ഭാഗം താന്‍ തന്നെ വാദിക്കുമെന്ന്‌ ശശികുമാരന്‍ നിശ്ചയിച്ചത്‌. ******** ഏപ്രില്‍ ഒന്ന്‌, 1998. ലോകവിഡ്‌ഢിദിനം. അന്ന്‌ സുപ്രീംകോടതിയിലെ കൊലകൊമ്പന്മാരായ അഭിഭാഷകരെ സാക്ഷി നിര്‍ത്തി ശാസ്‌ത്രജ്ഞനായ ശശികുമാരന്‍ നിയമങ്ങള്‍ ഇഴകീറിക്കാട്ടി തന്റെ ഭാഗം ന്യായീകരിച്ചപ്പോള്‍ അഭിഭാഷകര്‍ അമ്പരന്നെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. വാദം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ സിബിഐയുടെ ജോയിന്റ്‌ ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ ശശികുമാരന്റെ ചാരത്തേക്ക്‌ വന്നു. ` നിങ്ങള്‍ വാദിച്ചു കുളമാക്കി ' എന്നായിരുന്നു പുച്ഛം കലര്‍ന്ന അദ്ദേഹത്തിന്റെ കമന്റ്‌. ശശികുമാരന്‍ അത്‌ കേട്ടതായി നടിച്ചില്ല. പുറത്ത്‌ കോടതി വരാന്തയില്‍, ഡിഐജി ടി.പി.സെന്‍കുമാര്‍ നീട്ടിയ ചായയും ബിസ്‌ക്കറ്റും പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഐജി സിബി മാത്യു രോഷത്തോടെ തട്ടിത്തെറിപ്പിക്കുന്നത്‌ ആശ്വാസത്തോടെ ശശികുമാരന്‍ കണ്ടു. കേസിന്റെ ഗതി എങ്ങോട്ടെന്ന്‌ വ്യകതമാക്കുന്നതായിരുന്നു സിബി മാത്യുവിന്റെ രോഷപ്രകടനം വര്‍ഷങ്ങള്‍ക്ക്‌ അന്നാദ്യമായി ശശികുമാരന്‍ പ്രശാന്തിയെന്തെന്നറിഞ്ഞു * * * * ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച്‌ ചാരക്കേസ്‌ അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന്‌ വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ്‌ ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്‌ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക്‌ അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്‌ക്കും പൊതു മനസ്സില്‍ നിന്ന്‌ മായ്‌ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു. ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്‌ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്‌മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി... 18 വര്‍ഷം പിന്നെയും കടന്നുപോയി. ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണന്‌ കേരള സര്‍ക്കാര്‍ നല്‍കണമെന്ന്‌ വിധിയായി. 18 വര്‍ഷം മുന്‍പ്‌ കേരളത്തെ പിടിച്ചുലച്ച, ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെ ചിതറിച്ച ചാരക്കേസിന്‌ പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ കളിയും തന്റെ പിതാവ്‌ കെ.കരുണാകരനെ ഒതുക്കാനുള്ള നീചശ്രമവും ഉണ്ടായിരുന്നു എന്ന പ്രസ്‌താവനയുമായി കെ.മുരളീധരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ ഇന്നും ഈ വിഷയം സജീവ ചര്‍ച്ചയാണ്‌. ദേശാഭിമാനി കുത്തിപ്പൊക്കിക്കൊണ്ടു വന്ന അന്താരാഷ്ട്ര ഗൂഢാലോചന അങ്ങനെ ഉള്ളി പൊളിച്ചതുപോലെയായി. അന്ന്‌ നമ്പി നാരായണനെയും ശശികുമാരനെയും ചന്ദ്രശേഖരനെയും ശര്‍മ്മയെയും മറിയം റഷീദയെയും ഫൗസിയ ഹസനെയും അനധികൃതമായി തടഞ്ഞുവയ്‌ക്കുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്‌ത സംഭവത്തില്‍ അന്നത്തെ ഡിഐജി സിബി മാത്യുവും സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവനും സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസിലെ വിദേശ പൗരവിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ വിജയനും കുറ്റക്കാരാണെന്ന്‌ സിബിഐ കണ്ടെത്തി. പക്ഷേ, അവരാരും ശിക്ഷിക്കപ്പെട്ടില്ല. മറിച്ച്‌, സിബി മാത്യുവിനും വി.ആര്‍.രാജീവനും പോലീസിന്റെ വിശിഷ്ട മെഡല്‍ നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു. ആഭാസങ്ങളും അസംബന്ധങ്ങളുമാണ്‌ എന്നും അധികാര രാഷ്ട്രീയത്തെ സജീവമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍. എന്നും എവിടെയും ജനാധിപത്യ രാഷ്ട്രങ്ങളുടെ സ്വയം ശീര്‍ഷത്വം നശിപ്പിച്ചൊടുക്കുക എന്നതാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റപ്പോയിന്റ്‌ അജണ്ട.ആ നൃശംസതയുടെ മുടയഴിച്ചാട്ടമായിരുന്നു മലയാള മാധ്യമങ്ങള്‍ കൊണ്ടാടിയ ഐഎസ്‌ആര്‍ഒ ചാരക്കഥ `വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായികാണ്‍മൂ സാമ്രാജ്യപ്പണക്കൊതി...' (പാബ്ലോ നെരൂദ)

Wednesday, September 24, 2014

മംഗള്‍യാന്‍ :ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌

പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട്‌ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ലോകനാശകമായ അമേരിക്കന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.പിഎസ്‌എല്‍വി (Polar Satellite Launch Vehicle)യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ (Geo Stationary Orbit))ശീതീകരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്‌(Cryogenic Technology)എത്തിക്കാനുള്ള ജിഎസ്‌എല്‍വി(Geo synchronous Satellite Launch Vehicle )റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്‌ ചാരക്കേസിന്റെ ഉത്ഭവം. അമേരിക്ക,റഷ്യ,ഫ്രാന്‍സ്‌,ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ടങ്ങള്‍ക്ക്‌ മാത്രമെ ക്രയോജനിക്‌ ടെക്‌നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള നൈപുണ്യം (Technical know how)ഉള്ളു.ആ കുത്തക തകര്‍ത്തുകൊണ്ട്‌ ഇന്ത്യ ആ മേഖലയില്‍ എത്തുന്നത്‌ മേല്‍ സൂചിപ്പിച്ച രാഷ്ടങ്ങള്‍ക്ക്‌ പൊതുവേയും അമേരിക്കയ്‌ക്ക്‌ പ്രത്യേകിച്ചും അസഹനീയമായിരുന്നു.
ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച്‌ പ്രഥമ ശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഐഎസ്‌ആര്‍ഒ മംഗള്‍യാനെ എത്തിച്ചതില്‍ ഒരോ ഇന്ത്യാക്കാരനും അഭിമാനം കൊണ്ട്‌ വിജൃംഭിക്കുമ്പോള്‍,ആതിരേ,ഇന്ത്യയുടെ ബഹിരാകാശക്കുതിപ്പിനെ രണ്ട്‌ ദശാബ്ദം പിന്നോട്ടടിച്ച ഐഎസ്‌ആര്‍ഒ ചാരക്കേസാണ്‌ എന്റെ ഓര്‍മ്മയിലെത്തുന്നത്‌. 1994ല്‍ അങ്ങനെയൊരു കള്ളക്കേസുണ്ടയിരുന്നില്ലെങ്കില്‍, അല്ല,ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ എത്രയോ മുന്‍പ്‌ തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്ന്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍.കേരള പൊലീസിനേയും ഇന്ത്യയുടെ ഇന്റലിജന്‍സ്‌ ബ്യൂറോയേയും കരുവാക്കി അമേരിക്ക നടത്തിയ ബൃഹത്തായ ബഹിരാകാശ ഗവേഷണ അട്ടിമറിയായിരുന്നു ചാരക്കേസ്‌.അതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി നമ്പിനാരായണനെന്ന ശാസ്‌ത്രജ്ഞന്‍ ഇന്ന്‌,തിരുവനന്തപുരത്ത്‌ ജീവിക്കുന്നു.ഇന്നലെ മംഗള്‍യാനിലെ മൊമന്റം വീല്‍ പ്രവര്‍ത്തിപ്പിച്ച്‌ പേടകത്തിന്റെ ദിശ തിരിച്ച്‌ ചൊവ്വയുടെ ഭ്രമണപഥത്തിലേയ്‌ക്കുള്ള യാത്ര ശാസ്‌ത്രജ്ഞര്‍ സുഗമമാക്കിയപ്പോള്‍,പുലര്‍ച്ചെ ആറരയ്‌ക്ക്‌ തിരുവനന്തപുരത്തെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നാളികേരമുടച്ച്‌ മംഗള്‍യാന്‌ മംഗളം നേര്‍ന്ന സാത്വികനായ ശാസ്‌ത്രജ്ഞന്‍. പലരുമിപ്പോള്‍ നമ്പി നാരായണനെ ഓര്‍ക്കുന്നുണ്ടാവില്ല.ആരുടേയും ഓര്‍മ്മപ്പുറങ്ങളില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസുമുണ്ടാവില്ല.കാലം എല്ലാം മായ്‌ക്കുമെന്ന്‌ പറയുന്നത്‌ എത്രസത്യമാണ്‌ മംഗള്‍യാന്റെ വിജയം നല്‍കുന്ന ആനന്ദത്തിന്റെ എത്രയോ ഇരട്ടി വേദനയും അഭിമാനക്ഷതവും ആത്മനിന്ദയുമാണ്‌ ,ആതിരേ,ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ ഉണ്ടാക്കിയത്‌.1994ന്‌ ശേഷമുള്ള ഇന്ത്യയുടെ ഓരോ ബഹിരാകാശ വിജയവും യഥാര്‍ത്ഥത്തില്‍ ചാരക്കേസില്‍ പീഡിപ്പിക്കപ്പെട്ട ശാസ്‌ത്രജ്ഞന്മാരോടുള്ള ക്ഷമായാചനയാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ആതിരേ,പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട്‌ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ലോകനാശകമായ അമേരിക്കന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.പിഎസ്‌എല്‍വി (ജീഹമൃ ടമലേഹഹശലേ ഘമൗിരവ ഢലവശരഹല)യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ (ഇലീ ടമേശ്‌ിമൃ്യ ഛൃയശ)ശീതീകരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്‌(ഇൃ്യീഴലിശര ഠലരവിീഹീഴ്യ)എത്തിക്കാനുള്ള ജിഎസ്‌എല്‍വി(ഇൃ്യീ ര്യിരവൃീിീൗ െടമലേഹഹശലേ ഘമൗിരവ ഢലവശരഹല )റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്‌ ചാരക്കേസിന്റെ ഉത്ഭവം. അമേരിക്ക,റഷ്യ,ഫ്രാന്‍സ്‌,ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ടങ്ങള്‍ക്ക്‌ മാത്രമെ ക്രയോജനിക്‌ ടെക്‌നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള നൈപുണ്യം (ഠലരവിശരമഹ സിീം വീം)ഉള്ളു.ആ കുത്തക തകര്‍ത്തുകൊണ്ട്‌ ഇന്ത്യ ആ മേഖലയില്‍ എത്തുന്നത്‌ മേല്‍ സൂചിപ്പിച്ച രാഷ്ടങ്ങള്‍ക്ക്‌ പൊതുവേയും അമേരിക്കയ്‌ക്ക്‌ പ്രത്യേകിച്ചും അസഹനീയമായിരുന്നു. രണ്ടുണ്ട്‌ കാരണങ്ങള്‍.1) റോക്കറ്റ്‌ വിക്ഷേപണകലയിലെ ഈ വിജയം ബഹിരാകാശ ഗവേഷണ മേഖലയില്‍ അമേരിക്കന്‍ കുത്തകയ്‌ക്ക്‌ തിരിച്ചടിയാകും.ആ ഭയത്തിന്‌ ശാസ്‌ത്രീയ അടിത്തറയുണ്ട്‌.ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയാണല്ലോ ആദ്യമായി ചന്ദ്രനില്‍ ജലസാന്നിദ്ധ്യത്തിന്റെ സൂചനകള്‍ നല്‍കിയത്‌.2)റോക്കറ്റ്‌ വിക്ഷേപണത്തിലെ വാണിജ്യമേഖലയില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കും അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ജപ്പാന്റേയും ചൈനയുടേയും റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ വേണ്ടിവരുന്ന ചെലവ്‌ നേര്‍പകുതികണ്ട്‌ ഇന്ത്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാല്‍ കുറയ്‌ക്കാന്‍ പറ്റും.അപ്പോള്‍ മറ്റു രാഷ്ടങ്ങള്‍ ഇന്ത്യയെ ആശ്രയിക്കും .ഇത്‌ ഇന്ത്യയുടേ സാമ്പത്തീക മേഖലയ്‌ക്ക്‌ വന്‍ കരുത്താകും;അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടാക്കും. അതു കൊണ്ട്‌ ഇന്ത്യയുടെ ജിഎസ്‌എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലിക്കുകയായിരുന്നു അമേരിക്ക. ക്രയോജനിക്‌ ടെക്‌നോളജി ഇന്ത്യക്ക്‌ കൈമാറാന്‍ റഷ്യ തയ്യാറയപ്പോള്‍ റഷ്യക്ക്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌,ആതിരേ, അമേരിക്ക തിരിച്ചടി തുടങ്ങിയത്‌.അതിനെ വിജയകരമായി മറികടന്നപ്പോള്‍ അമേരിക്കയുടേ പ്രതികാരം ഇരട്ടിച്ചു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളെ തകര്‍ക്കാന്‍ ഒരു നിസാര കാരണം കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ച്‌ അമേരിക്ക കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ്‌ സ്റ്റേഷനിലെ സിഐ സ്‌മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന്‌ മറിയം റഷീദയും ഐഎസ്‌ആര്‍ഒ ശാസ്‌ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്‌.പിന്നീടെല്ലാം അമേരിക്കന്‍ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു.ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ അമരിക്കന്‍ അഞ്ചാംപത്തികള്‍ അവസരത്തിനൊത്തുയര്‍ന്നു.ചാരക്കാഥയക്ക്‌ പൊടിപ്പും തൊങ്ങലും ലഭിച്ചു.അത്‌ രതിവര്‍ണനത്തിലേയ്‌ക്ക്‌ വഴുതി വീണു.മുഖ്യധാരാമലയാളം മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതേയോ അമേരിക്കന്‍ ഹിഡന്‍ അജണ്ട കൊഴുപ്പിച്ചു. അങ്ങനെ 1996ല്‍ നടക്കേണ്ടിയിരുന്ന ജിഎസ്‌എല്‍വി വിക്ഷേപണത്തിന്‌ 2001 വരെ ഇന്ത്യക്ക്‌ കാത്തിരിക്കേണ്ടി വന്നു. ആതിരേ,ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന്‌ മേലുണ്ടായ ഈ `യാങ്കി' അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റിവ്‌ ശിങ്കങ്ങള്‍ക്ക്‌ കഴിയാതെ പോയി.റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല.അതിന്‌ മെനക്കെട്ടില്ല എന്ന്‌ പറയുന്നതാണ്‌ ശരി.അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌ മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത്‌ ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു.
ചാരക്കേസ്‌ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ.യുടെ താല്‍പര്യത്തിനു കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കുന്നതായിരുന്നു അമേരിക്കയില്‍ നിന്നു പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നു റഷ്യയില്‍ അഭയംതേടിയ എഡ്വേര്‍ഡ്‌ സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ . ഐ.ബിയുടെ നിര്‍ദേശമനുസരിച്ച്‌ കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കെട്ടിപ്പടച്ച കൊടും വഞ്ചന;പെരുംകള്ളം.. വഞ്ചിയൂര്‍ പോലീസ്‌ സ്റ്റേഷനില്‍ ഇന്ത്യന്‍ ഔദ്യോഗിക രഹസ്യ നിയമം 3, 4, 5 വകുപ്പുകള്‍ അനുസരിച്ച്‌ 246/1994ാം നമ്പറായി രജിസ്റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസ്‌. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സിബിഐ. പിന്നീട്‌ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതു പോലെ തെറ്റായതും കെട്ടിച്ചമച്ചതുമാണ്‌. ഈ റിപ്പോര്‍ട്ട്‌ കേരളാ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിട്ടുണ്ട്‌. ക്രയോജനിക്‌ സാങ്കേതിക വിദ്യ, പാകിസ്‌താനു കൈമാറി എന്നാരോപിച്ച്‌ മാലി സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന്‍, ഐ.എസ്‌.ആര്‍.ഒയിലെ ശാസ്‌ത്രജ്ഞന്‍മാരായ നമ്പി നാരായണന്‍, ശശികുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ എതിരേയാണു പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. ഇന്ത്യയില്‍ അന്ന്‌ സ്വായത്തമല്ലാതിരുന്ന സാങ്കേതിക വിദ്യാ രഹസ്യങ്ങള്‍ കൈമാറി എന്നായിരുന്നു കേസ്‌. 1994 ല്‍ ഐഎസ്‌ആര്‍ഒ ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കിയിരുന്നില്ല എന്നതാണ്‌ യഥാര്‍ത്ഥ്യം; ഇന്നും സ്വായത്തമല്ല. ഐഎസ്‌ആര്‍ഒയുടെ 2012-2013 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ക്രയോജനിക്‌ സാങ്കേതിക വിദ്യയെക്കുറിച്ച്‌ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഐബി. ഉദ്യോഗസ്ഥര്‍ക്കും പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ ഈ വിദ്യ കൈമാറിയെന്നു മനസിലാക്കാനായി എന്ന ചോദ്യത്തിന്‌ ഇന്നും ഉത്തരമില്ല. അന്വേഷണസംഘത്തില്‍ സാങ്കേതിക വിദഗ്‌ധരില്ലായിരുന്നു എന്നുമോര്‍ക്കണം. ഔദ്യോഗിക രഹസ്യനിയപ്രകാരം കേന്ദ്രസര്‍ക്കാരിനോ, കേന്ദ്രം പ്രത്യേകം ചുമതലപ്പെടുത്തിയ ഏജന്‍സിക്കോ മാത്രമേ ചാരവൃത്തി സംബന്ധിച്ച്‌ പരാതി നല്‍കാന്‍ അധികാരമുള്ളു. ഇക്കാര്യം ഹൈക്കോടതി തന്നെ വ്യക്തമാക്കിയിുണ്ട്‌. ഇതു സുപ്രീം കോടതി ശരിവച്ചിട്ടുമുണ്ട്‌. തങ്ങള്‍ക്കു കേസെടുക്കാന്‍ അധികാരമില്ലെന്ന്‌ അറിയാത്തവരല്ല കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍. എന്നിട്ടും ചാരക്കേസുണ്ടായി അമേരിക്ക ചാരവൃത്തി നടത്തുന്നതിനു സിഐഎ., എന്‍എസ്‌എ. മുതലായ ചാരസംഘടനകളെയാണ്‌,ആതിരേ, ഉപയോഗിക്കുത്‌. സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രകാരം അമേരിക്ക ചാരവൃത്തി നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ ബഹിരാകാശം, ആണവ പരീക്ഷണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണിത്‌. റഷ്യ ഇന്‍ സ്‌പേസ്‌ എ ഫെയില്‍ഡ്‌ ഫ്രോണ്ടിയര്‍ എന്ന തന്റെ പുസ്‌തകത്തില്‍ ബി.ബി.സി. ലേഖകന്‍ ബ്രെയിന്‍ ഹാര്‍വേ ചാരക്കേസ്‌ ചമച്ചതില്‍ സി.ഐ.എയ്‌ക്കു പങ്കുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. പ്രമുഖ പത്രപ്രവര്‍ത്തകനായ ജെ. രാജശേഖരന്‍ നായര്‍ എഴുതിയ സ്‌പൈസ്‌ ഫ്രം സ്‌പേസ്‌ എന്ന പുസ്‌തകത്തിലും ഈ പങ്കിനെക്കുറിച്ച്‌ തെളിവു സഹിതം വിവരിക്കുന്നുണ്ട്‌. 1991 ലാണു ക്രയോജനിക്‌ സാങ്കേതിക വിദ്യ കൈമാറുന്നതിനു റഷ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസുമായി ഇന്ത്യന്‍ സ്‌പേസ്‌ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ കരാറുണ്ടാക്കുന്നത്‌. രാഷ്ട്രീയ കച്ചവട താല്‍പര്യങ്ങള്‍ക്ക്‌ എതിരായിരുന്നതു കൊണ്ട്‌ അമേരിക്ക ഇടപെട്ട്‌ കരാര്‍ തടയുകയായിരുന്നു. ഇക്കാര്യം 1993 ഓഗസ്റ്റ്‌ 18ന്‌ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. അതിനു ശേഷം 1993ല്‍ ഐഎസ്‌ആര്‍ഒ നാലു ക്രയോജനിക്‌ എന്‍ജിനുകള്‍ വാങ്ങാന്‍, ഗ്ലാവ്‌കോസ്‌മോസുമായി കരാറുണ്ടാക്കി. എന്‍ജിന്‍ കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ സാങ്കേതിക വിദ്യ പഠിക്കുതിന്‌ ഐഎസ്‌ആര്‍ഒ യ്‌ക്കു ചില സ്വകാര്യ പദ്ധതികളുണ്ടായിരുന്നു. അതു മനസിലാക്കിയ അമേരിക്ക കരാര്‍ അട്ടിമറിക്കുന്നതിനാണു സിഐഎ. ഉപയോഗിച്ച്‌ ഇന്ത്യയിലെ ഐബി. ഉദ്യോഗസ്ഥരെയും പോലീസ്‌ ഉദ്യോഗസ്ഥരെയും സ്വാധീനിച്ച്‌ 1994 ല്‍ ഈ ചാരക്കേസുണ്ടാക്കിയത്‌. ഇക്കാരണത്താല്‍ ഇന്ത്യക്കു ഈ സാങ്കേതിക വിദ്യ സ്വായത്തമാക്കാനായില്ല. ക്രയോജനിക്‌ വിദ്യ രംഗത്തുണ്ടാകേണ്ട ഇരുപതു വര്‍ഷത്തെ പുരോഗതിയാണ്‌ അമേരിക്കയുടെ അഞ്ചാംപത്തികളായ ഈ ഉദ്യോഗസ്ഥര്‍ തടഞ്ഞത്‌.ഇവരുടെ നെറുകയിലല്ലെ,ആതിരേ നമ്പിനാരായണന്‍ ഇന്നലെ നാളികേരമുടച്ചത്‌?

Thursday, September 18, 2014

കെടുകാര്യസ്ഥതയ്‌ക്കും ജനങ്ങള്‍ നികുതി നല്‍കണമെന്നോ?

സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല.ബജറ്റിനെ മറികടന്ന്‌ നികുതി കൂട്ടാന്‍ രണ്ട്‌ അവസരത്തില്‍ മാത്രമാണ്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ്‌ ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്‌;ഏകാധിപത്യ നടപടിയാണ്‌.അത്‌ അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക്‌ ബാദ്ധ്യതയില്ല.അതു കൊണ്ടാണ്‌ അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്‌.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത്‌ മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന്‌ ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്‌
മാര്‍ക്കോ റൂബിയോയെ ഉമ്മന്‍ ചാണ്ടിക്ക്‌ പരിചയമുണ്ടാകില്ല, ആതിരേ.ധനമന്ത്രി കെ.എം.മാണിക്കും അങ്ങനെയാവാനാണ്‌ സാദ്ധ്യത.യുദ്ധകാലത്തും ക്ഷാമകാലത്തും ബജറ്റ്‌ അവതരിപ്പിക്കാതെ നികുതി കുട്ടാനുള്ള അധികാരം ദുര്‍വിനിയോഗം ചെയ്‌ത്‌ കേരളീയരുടെ പിടലിക്ക്‌ 2000 കോടിയോളം രൂപയുടെ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിച്ച ഇവര്‍ക്ക്‌ മാര്‍ക്കോ റൂബിയോ അജ്ഞാതനായി നില്‍ക്കുന്നതാണ്‌ സൗകര്യപ്രദം. അമേരിക്കന്‍ സെനറ്റര്‍മാരിലെ `ബേബി'യാണ്‌ ഫ്‌ളോറിഡോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ മാര്‍ക്കോ റൂബിയോ.നികുതി പിരിവിനെക്കുറിച്ചും ധന വിനിയോഗത്തെക്കുറിച്ചും മാര്‍ക്കോ റൂബിയോയുടെ നിരീക്ഷണം ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയുമടക്കമുള്ള മന്ത്രിമാര്‍ ഹൃദിസ്ഥമാക്കുകയും പ്രയോഗത്തില്‍ വരുത്തുകയും വേണം.`` കൂടുതല്‍ നികുതികള്‍ കൊണ്ടുവരുന്നതല്ല നികുതിദായകരില്‍ നിന്ന്‌ ലഭിക്കാനുള്ള നികുതി കൃത്യമായി പിരിച്ചെടുക്കുന്നതാണ്‌ ഭരണകൂടത്തിന്റെ ചുമതല.ഇങ്ങനെ പിരിച്ചെടുക്കുന്ന പണം അച്ചടക്കത്തോടെ വിനിയോഗിച്ച്‌ കമ്മി നികത്തുമ്പോളാണ്‌ ഭരണകൂടം കാര്യക്ഷമമാകുന്നത്‌''എന്നാണ്‌ മാര്‍ക്കോ റൂബിയോ നിരീക്ഷിക്കുന്നത്‌. പക്ഷേ,കാര്യക്ഷമതയല്ല കെടുകാര്യസ്ഥതയാണ്‌, ആതിരേ, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ മുഖമുദ്ര.സാമ്പത്തിക അച്ചടക്കം തൊട്ടുതെറിച്ചിട്ടില്ലാത്ത തോന്ന്യാസികളുടെ കൂട്ടമാണ്‌ ഉമ്മന്‍ ചാണ്ടിയും 20 മന്ത്രിമാരും.ഇവരുടെ ധാര്‍ഷ്ട്യത നിറഞ്ഞ കെടുകാര്യസ്ഥതതയ്‌ക്ക്‌ നികുതി നല്‍കാനാണ്‌ കേരളീയരുടെ പുതിയ നിയോഗം. സംസ്ഥാന മന്ത്രിസഭാ യോഗം ബുധനാഴ്‌ച അംഗീകരിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ അംഗീകരിക്കാനും അനുസരിക്കാനും കേരളീയര്‍ ബാദ്ധ്യസ്ഥരല്ല,ആതിരേ.ബജറ്റിനെ മറികടന്ന്‌ നികുതി കൂട്ടാന്‍ രണ്ട്‌ അവസരത്തില്‍ മാത്രമാണ്‌ ഒരു ജനാധിപത്യ ഭരണകൂടത്തിന്‌ അവകാശവും അധികാരവുമുള്ളൂ-യുദ്ധവും ക്ഷാമവുമാണ്‌ ആ അനിവാര്യതകള്‍.അത്തരമൊരു നിര്‍ണായക സന്ധിയില്ലെങ്കില്‍ സംസ്ഥാന ബജറ്റിലൂടെയല്ലാതെ നികുതി ഉയര്‍ത്തുന്ന നടപടി രാഷ്ട്രീയ തെമ്മാടിത്തമാണ്‌;ഏകാധിപത്യ നടപടിയാണ്‌.അത്‌ അംഗീകാരിക്കാനും അനുസരിക്കാനും നികുതിദായകര്‍ക്ക്‌ ബാദ്ധ്യതയില്ല.അതു കൊണ്ടാണ്‌ അടിച്ചേല്‍പ്പിച്ച ഇപ്പോഴത്തെ നികുതി നല്‍കരുതെന്ന സിപിഎമ്മിന്റെ ആഹ്വാനം യുക്തിഭദ്രമാകുന്നത്‌.എന്നാല്‍ നികുതി നിഷേധം അഹ്വാനങ്ങളിലും പ്രഖ്യാപനങ്ങളിലും പ്രസംഗങ്ങളിലും നിറഞ്ഞാല്‍ പോര.അത്‌ മൂര്‍ത്തമായ നടപടിയാകണം.അതാകട്ടെ പ്രായോഗികവും സാദ്ധ്യവുമാണെന്ന്‌ ഗാന്ധിജി മുതല്‍ ഡല്‍ഹി നിവാസികള്‍ വരെ തെളിയിച്ചതുമാണ്‌. ഉപ്പിന്‌ നികുതി വര്‍ദ്ധിപ്പിച്ചപ്പോഴാണ്‌ ദണ്ഡിയാത്രയിലൂടെ ഗാന്ധിജിയും കോണ്‍ഗ്രസും ബ്രിട്ടീഷ്‌ മേല്‍ക്കോയമയെ മുട്ടുകുത്തിച്ചത്‌.84 വര്‍ഷം മുന്‍പ്‌ 1930 മാര്‍ച്‌ 12 ന്‌ ആരംഭിച്ച ദണ്ഡിയാത്രയ്‌ക്ക്‌ മുന്‍പ്‌ ഗാന്ധിജി ചൂണ്ടിക്കാണിച്ച ഒരു വാസ്‌തവമാണ്‌ ഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിയിലൂടെ പൈശാചികമായി ഉയിര്‍കൊള്ളുന്നത്‌.``ഇപ്പോള്‍ ബ്രിട്ടന്‍ ഉപ്പിന്‌ മാത്രമാണ്‌ നികുതി കൂട്ടുന്നത്‌.ഇതിനെ എതിര്‍ത്ത്‌ തോല്‍പ്പിച്ചില്ലെങ്കില്‍ നാളെ അത്‌ വായുവും ആകാശവുമാകാം''എന്നാണ്‌ അന്ന്‌ ഗാന്ധിജി ആഹ്വാനം ചെയ്‌തത്‌.ഉപ്പ്‌ സത്യഗ്രഹത്തോട്‌ നെഹൃവിനും പട്ടേലിനുമൊന്നും ഒട്ടും യോജിപ്പുണ്ടായിരുന്നില്ല.`` കേട്ടിട്ട്‌ ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല'' എന്നെഴുതിയാണ്‌, ആതിരേ, `സ്റ്റേറ്റ്‌സ്‌മാന്‍' പത്രം ഗാന്ധിജിയെ അധിക്ഷേപിച്ചത്‌.എന്നാല്‍ ബ്രിട്ടന്റെ മാത്രമല്ല പാശ്ചാത്യ ലോകത്തിത്തിന്റെ തന്നെ മനോഭാവത്തെ മാറ്റിമറിക്കാനും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചാലക ശക്തിയാകാനും ആ നിയമലംഘന പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.ആ സാദ്ധ്യത സാര്‍ത്ഥകമാക്കാനുള്ള നട്ടെല്ലുറപ്പാണ്‌ കേരളത്തിലെ നികുതിദായകര്‍ പ്രദര്‍ശിപ്പിക്കേണ്ടത്‌. സമാനസ്വഭാവത്തിലുള്ള ജനകീയ നിയമലംഘനം അടുത്തകാലത്താണ്‌ ഡല്‍ഹി നിവാസികള്‍ നടത്തിയത്‌.ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച വൈദ്യുതിക്കരം നല്‍കാതെ അരവിന്ദ്‌ കേജ്രിവാളിന്റേയും ആം ആദ്‌മി പാര്‍ട്ടിയുടേയും നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ ചെറുത്തു നില്‍പ്പ്‌ വിജയം കണ്ടത്‌ കേരളീയര്‍ക്ക്‌ പ്രോത്സാഹനവും പ്രചോദനവുമാണ്‌. 1941 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ട്‌ ബജറ്റ്‌ മര്യാദകള്‍ ലംഘിച്ച്‌ പിരിക്കുന്ന നികുതി, ബജറ്റ്‌ വിഭാവനം ചെയ്‌ത റവന്യൂ വരവ്‌ കണക്കുകള്‍ മാറ്റി മറിക്കും എന്നറിഞ്ഞിട്ടും കേരളത്തിലെ നികുതിദായകന്റെ പിടലിക്ക്‌ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതേ ശൗര്യത്തോടെ അതിനെ ചെറുക്കുക തന്നെ വേണം.അതിനുള്ള മര്യാദ കേരളത്തിലെ നികുതിദായകര്‍ കാണിക്കണം.ഉമ്മന്‍ ചാണ്ടിയുടേയും മാണിയുടെയും സാമ്രാജ്യത്തിലെ അടിമകളൊന്നുമല്ല മലയാളികള്‍.
സുധീരന്‌ പണികൊടുക്കാന്‍ കൊണ്ടുവന്ന സമ്പൂര്‍ണ മദ്യനിരോധനമാണ്‌ റവന്യൂ വരുമാനം കുറച്ചതെന്ന കെ.എം.മാണിയുടെ വിലയിരുത്തല്‍ പരമാബദ്ധവും മലയാളികളെ വിഢികളാക്കുന്ന `കൊഞ്ഞാണത്തര'വുമാണ്‌.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്‌ ഇപ്പോള്‍ തന്നെ മദ്യത്തില്‍ നിന്നുള്ള നികുതി വരുമാനം.ബാറുകള്‍ പൂട്ടുമ്പോള്‍ ബിവ്‌റേജസ്‌ ഔട്ട്‌ ലെറ്റുകളിലൂടെയുള്ള വരുമാനം ഇരട്ടിയാകും.കാരണം ബാറുടമകള്‍ വെട്ടിക്കാവുന്നതിന്റെ പരമാവധി വെട്ടിച്ച ശേഷമാണ്‌ ഒരു വര്‍ഷം 8000 കോടി നികുതി നല്‍കിയിരുന്നതെന്നോര്‍ക്കണം.ബിവ്‌റേജസിലൂടെയുള്ള മദ്യവില്‍പ്പനയില്‍ ഈ വെട്ടിപ്പുണ്ടാകില്ല എന്നതാണ്‌ അതിന്റെ സാമാന്യമായ യുക്തി. അപ്പോള്‍ പിന്നെങ്ങനെ ഖജനാവ്‌ കാലിയായി? ഖജനാവിലേയ്‌ക്കു പണമെത്തിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നില്ല എന്നതാണ്‌ ,ആതിരേ ഒന്നാമത്തെ ഘടകം. അതേ സമയം ചെലവുകള്‍ ബജറ്റില്‍ വിഭാവനം ചെയ്‌തിരുന്നതിനെക്കാള്‍ ഉയരുകയും ചെയ്‌തു. കൃത്യമായ പരിശോധനയും അവലോകനവുമില്ലാതെ അധികച്ചെലവുകള്‍ ധനകാര്യ വകുപ്പ്‌ അംഗീകരിച്ചതോടെയാണ്‌ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ നിശ്ചിത പ്രവൃത്തികളുടെ എസ്റ്റിമേറ്റുകള്‍ അകാരണമായി ഉയര്‍ത്തി . നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികം നടത്തിയെന്ന്‌ അവകാശപ്പെടുമ്പോഴും റോഡുകളുടെയും പാലങ്ങളുടെയും സ്ഥിതി ശോചനീയമായി തുടരുകയാണ്‌. ചെലവ്‌ 300 ഇരട്ടി വരെ വര്‍ധിച്ചെങ്കിലും ആനുപാതികമായ ഗുണഫലം ലഭിച്ചില്ല. ഇതു പരിശോധിക്കാന്‍ ധനവകുപ്പ്‌ കാര്യക്ഷമമായി നടപടികള്‍ സ്വീകരിച്ചില്ല.ധനവകുപ്പിന്റെ പരിശോധനയും അനുമതിയുമില്ലാതെ പുതുതായി സൃഷ്ടിച്ച തസ്‌തികകള്‍, പ്ലസ്‌ ടു സ്‌കൂളുകള്‍ക്ക്‌ അനുമതി നല്‍കിയത്‌, വ്യക്തമായ പദ്ധതി നിര്‍ദേശങ്ങളില്ലാതെ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ നടത്തിയ നീക്കങ്ങള്‍, നികുതി വരവിനെക്കുറിച്ചുള്ള പരിശോധനയില്ലായ്‌മയും നിയന്ത്രണമില്ലായ്‌മയും, വന്‍കിട നിക്ഷേപ സംരംഭങ്ങള്‍ ആകര്‍ഷിക്കാനെന്ന പേരില്‍ നടത്തിയിരുന്ന മേളകള്‍, അനിയന്ത്രിതമായി നല്‍കിയ ആനുകൂല്യങ്ങള്‍, ഭരണപരമായ ചെലവുകളിലുണ്ടായ വര്‍ധന, ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നത്‌ തുടങ്ങിയ നടപടി ദൂഷ്യങ്ങളാണ്‌,ആതിരേ, സര്‍ക്കാരിനെ കടക്കെണിയിലാക്കിയത്‌. തീര്‍ന്നില്ല മന്ത്രിമാര്‍ 20% ശമ്പളം വേണ്ടെന്നു വയ്‌ക്കുകയും വിദേശ യാത്രകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോഴും പേഴ്‌സനല്‍ സ്റ്റാഫുകളെ നിയന്ത്രിക്കാന്‍ തയാറായിട്ടില്ല. ഓരോ മന്ത്രിമാര്‍ക്കും ചീഫ്‌ വിപ്പിനും 30 പേഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളുണ്ട്‌. സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്റിന്റെ ശമ്പളവും ആനുകൂല്യവും മുതല്‍ അഡീഷണല്‍ സെക്രട്ടറിക്കു സമാനമായി ശമ്പളം പറ്റുന്ന പേഴ്‌സനല്‍ സ്റ്റാഫ്‌ അംഗങ്ങളുമുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ 16 ആയി ചുരുക്കിയപ്പോള്‍ കേരളം എണ്ണം കൂട്ടുകയായിരുന്നു. ആതിരേ,ഈ കെടുകാര്യസ്ഥതയ്‌ക്ക്‌ നമ്മള്‍ ഇനിയും നികുതി നല്‍കേണ്ടതുണ്ടോ? വെള്ളക്കരം വര്‍ദ്ധിപ്പിച്ചതിലൂടെ( നോക്കൂ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ ഗാന്ധിജിയുടെ അപായസൂചന നടപ്പിലായത്‌)200 കോടിയുടെ അധികവരുമാനമാണ്‌ ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും പ്രതീക്ഷിക്കുന്നത്‌.എന്നാല്‍ വാട്ടര്‍ അതോരിറ്റിക്ക്‌ നികുതിയിനത്തില്‍ നിലവില്‍ പിരിഞ്ഞു കിട്ടാനുള്ളത്‌ 400 കോടി.അതു കാര്യക്ഷമമായി പിരിച്ചെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ കുതിരകയറ്റം വേണ്ടി വരുമായിരുന്നോ?വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ സ്റ്റേ നല്‍കിയിട്ടുള്ള നികുതി 2000 കോടി വരും.അത്‌ പിരിച്ചെടുക്കുന്നതില്‍ ആരാണ്‌ വിഘാതം നില്‍ക്കുന്നത്‌?കണ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിന്റെ കണക്ക്‌ പ്രകാരം വിവിധ നികുതിയിനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്‌ 16000 കോടി രൂപയാണ്‌.ഇതൊന്നും സാധാരണക്കാരന്റേതല്ല.ഇന്നാട്ടിലെ പ്രമാണിമാരുടേതാണ്‌.അവരെ തൊടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഒരു സര്‍ക്കാരിനും, ആതിരേ, കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അവകാശമോ സ്വാതന്ത്ര്യമോ ഇല്ല. അതു കൊണ്ട്‌ ഗാന്ധിജി കാണിച്ചു തന്ന സമരമാര്‍ഗത്തിലൂടെ,സമധാനപരമായ നിയമലംഘനത്തിലൂടെ ഗാന്ധി ശിഷ്യനെന്നഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിച്ച്‌ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന ഭരണ തെമ്മാടിത്തത്തെ നിലയ്‌ക്ക്‌ നിര്‍ത്താന്‍,ആതിരേ, കേരളത്തിലെ ഓരോ നികുതിദായകനും ബാദ്ധ്യസ്ഥനാണ്‌.

Thursday, September 11, 2014

ബാര്‍:വികലമായ സര്‍ക്കാര്‍ നയത്തേക്കാള്‍ ഭയാനകം തെറ്റായ കോടതി വിധികള്‍

സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എടുത്ത തീരുമാനവും സങ്കീര്‍ണവും അതീവ ഗുരുതരവുമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌.അതില്‍ പ്രധാനം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപം നല്‍കുന്ന നയപരമായ വിഷയങ്ങളില്‍ കോടതികള്‍ക്ക്‌ ഇടപെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്‌.അതില്ലെന്ന്‌ സുപ്രീം കോടതി തന്നെ, അസന്ദിഗ്‌ധമായി, വിധി പറഞ്ഞിട്ടുള്ളതാണ്‌.അതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നത്‌.സമയ ബന്ധിതമായ സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാരിന്റെ പുതിയ നയം എന്തു കൊണ്ട്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാധകമാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതിക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം.ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ല എന്ന കേരള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്‌. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയതാണ്‌. ആ വിധി വിസ്‌മരിച്ചു കൊണ്ട്‌,അല്ലെങ്കില്‍ തമസ്‌ക്കരിച്ചു കൊണ്ട്‌ ഇപ്പോള്‍ ചോദ്യം ചോദിച്ചത്‌ നിയമപരമായി തെറ്റാണ്‌.എന്നാല്‍ ഈ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ കേരളസര്‍ക്കാരിന്‌ വേണ്ടി ഹാജരായ കോണ്‍ഗ്രസുകാരന്‍ കൂടിയായ അഡ്വ.കപില്‍ സിബല്‍ തയ്യാറാകാതിരുന്നിടത്താണ്‌ ബാര്‍ ഉടമകള്‍ക്ക്‌ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പും സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ആര്‍ജവമില്ലായ്‌മയും ഉപരിതലത്തിലെത്തുന്നത്‌.
രോഗി ഇച്ഛിക്കുന്നത്‌ തന്നെ വൈദ്യന്‍ കല്‍പിച്ചാലുണ്ടാകുന്ന സന്തോഷത്തിലാണ്‌,ആതിരേ, കേരളത്തിലെ ബാര്‍ ഉടമകളും മദ്യപന്മാരും സര്‍ക്കാരും.എങ്കിലും ഏറ്റവും അധികം ആഹ്ലാദിക്കുന്നത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്‌സൈസ്‌ മന്ത്രി കെ.ബാബുവുമായിരിക്കും.കാരണം കോണ്‍ഗ്രസിന്റേയോ യുഡിഎഫിന്റേയോ പ്രഖ്യാപിത നയത്തിന്‌ അനുസൃതമായിട്ടല്ലായിരുന്നു സമ്പൂര്‍ണ മദ്യനിരോധനമെന്ന നയപ്രഖ്യാപനമുണ്ടായത്‌.കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കില്‍ മേല്‍ക്കൈ നേടാന്‍ ഉമ്മന്‍ ചാണ്ടി പ്രയോഗിച്ച പത്തൊന്‍പതാമത്തെ അടവായിരുന്നു അത്‌.പൂട്ടിക്കിടക്കുന്ന 418 ബാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടിയ യുഡിഎഫ്‌ യോഗത്തില്‍ പങ്കെടുത്തവരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു കേരളത്തിലെ ബാറുകളെല്ലാം പൂട്ടാനുള്ള ഉമ്മന്‍ ചാണ്ടിയുടെ `നയപ്രഖ്യാപന'മുണ്ടായത്‌.418 ബാറിന്റെ കാര്യത്തില്‍, തന്നെ കാഴ്‌ചക്കാരനാക്കി, കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍ കൈയ്യടി നേടുന്നത്‌ ഒഴിവാക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടി ധൃതിപിടിച്ച്‌ മദ്യനിരോധനം പ്രഖ്യാപിച്ചപ്പോഴെ,ആതിരേ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്‌ പോലൊരു തിരിച്ചടി കേരളം പ്രതീക്ഷിച്ചിരുന്നതാണ്‌.. ഈ മാസം 30ന്‌ മുമ്പ്‌ ബാറുകള്‍ അടച്ച്‌ പൂട്ടരുതെന്നും അതിന്‌ മുമ്പ്‌ ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവ്‌ പുറത്ത്‌ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉള്ളില്‍ ചിരിക്കുകയും വെളിയില്‍ ഞെട്ടല്‍ അഭിനയിക്കുകയും ചെയ്‌ത്‌ കേരളീയരെ ഒരിക്കല്‍ കൂടി വിഢികളാക്കി. ബാറുടമകളുടെ കേസ്‌ പരിഗണിച്ചപ്പോള്‍ ബുധനാഴ്‌ച സുപ്രീം കോടതി നടത്തിയ പരാമര്‍ശം-ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ നല്‍കുന്ന പ്രത്യേക അവകാശം സംബന്ധിച്ചത്‌ - ഇത്തരം ഒരു വിധിയുടെ സൂചനയായിരുന്നു സംസ്ഥാനത്തെ ബാറുകള്‍ക്ക്‌ സെപ്‌റ്റംബര്‍ 11ന്‌ രാത്രി 11 മണിക്ക്‌ താഴു വീഴും എന്ന്‌ പ്രതീക്ഷിച്ചിടത്താണ്‌ ,ആതിരേ,സുപ്രീം കോടതി ബാര്‍ ഉടമകളുടെയും രാഷ്ട്രീയക്കാരുടെയും രക്ഷക്കെത്തിയത്‌. സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ആത്യന്തികമല്ല.അതു കൊണ്ട്‌ അഡ്വ.കാളീശ്വരം രാജ്‌ ചൂണ്ടിക്കാണിച്ചത്‌ പോലെ ആര്‍ക്കെങ്കിലുമൊക്കെ ആഹ്ലാദിക്കാനോ ആര്‍ക്കെങ്കിലുമൊക്കെ അനുശോചിക്കാനോ സമയമായിട്ടില്ല.എങ്കിലും സുപ്രീം കോടതിയുടെ ഈ നിലപാട്‌ ബാര്‍ വിഷയത്തില്‍ വ്യവഹാര വ്യവസായത്തിന്‌ തറക്കല്ലിടുകയാണ്‌.നിരന്തരവും ദീര്‍ഘവുമായ കോടതി നടപടികളാണ്‌ വരാന്‍ പോകുന്നത്‌. മദ്യപരായ മക്കളും ഭര്‍ത്താക്കന്മാരും ഉള്ള സ്‌ത്രീകള്‍ ഒഴിച്ച്‌ കേരളത്തിലെ മറ്റാരെങ്കിലും സുപ്രീം കോടതിയുടെ നിലപാടില്‍ ദു:ഖിക്കുന്നുണ്ടാകുമോ...? ഇല്ല.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നയിക്കുന്ന സര്‍ക്കാരും ഇക്കാര്യത്തില്‍ ലവലേശം വിഷമിക്കുന്നുണ്ടാവില്ലെന്നുറപ്പാണ്‌. ബാറുകളുടെ നിലവാരം നോക്കാതെ ലൈസന്‍സ്‌ അനുവദിക്കണം എന്ന്‌ ആവശ്യപ്പെട്ട കക്ഷിയാണ്‌ ഉമ്മന്‍ ചാണ്ടി. (സുധീരന്‌ പണികൊടുക്കാന്‍ വേണ്ടിയായിരുന്നല്ലോ സമ്പൂര്‍ണ മദ്യ നിരോധനം പ്രഖ്യാപിച്ചത്‌.) മറുവശത്ത്‌ നിലവാരമില്ലാത്ത ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കരുതെന്ന്‌ ആവശ്യപ്പെട്ടായിരുന്നു സുധീരന്‍ നിലപാട്‌ കടുപ്പിച്ചത്‌ . സമ്പൂര്‍ണ മദ്യ നിരോധനത്തെക്കുറിച്ച്‌ അപ്പോള്‍ സുധീരനും ആലോചിച്ചിരുന്നില്ല. എന്നാല്‍ സുധീരന്‍ പോലും അറിയാതെ സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം ഉമ്മന്‍ ചാണ്ടി നടത്തിയപ്പോഴാണ്‌ ഗ്രൂപ്പ്‌ തര്‍ക്കത്തിന്റെ ഗതിമാറിയതും ബാര്‍ വിഷയം കൈവിട്ടുപോയതും. മദ്യ നിരോധനത്തോടെ സര്‍ക്കാരിന്റെ സാമ്പത്തിക നില പരുങ്ങലിലാകും എന്ന്‌ വിലപിക്കുന്ന കെഎം മാണിക്കും സംസ്ഥാനത്തിന്റെ ധനസ്ഥിതി ആലോചിക്കുമ്പോള്‍ സമ്പൂര്‍ണ മദ്യ നിരോധനം തെറ്റായിപ്പോയെന്നു കരുതുന്ന കുഞ്ഞാലിക്കുട്ടിക്കും ഈ വിധി ഒത്തിരി സന്തോഷം പകരും. അതു കൊണ്ട്‌ ഹൈക്കോടതിയുടെ വിധി വരുന്നത്‌ വരെ ,ഏറ്റവും കുറഞ്ഞത്‌ ഈ മാസം മുപ്പതാം തിയതി വരെയെങ്കിലും കേരളത്തിലെ മദ്യപര്‍ക്കും,ബാര്‍ ഉടമകള്‍ക്കും സര്‍ക്കാരിനും `` ആനന്ദ ലബ്ധിക്ക്‌'' മറ്റൊന്നും വേണ്ടതില്ല. മറുവശത്ത്‌ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളും എടുത്ത തീരുമാനവും സങ്കീര്‍ണവും അതീവ ഗുരുതരവുമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌,ആതിരേ..അതില്‍ പ്രധാനം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ രൂപം നല്‍കുന്ന നയപരമായ വിഷയങ്ങളില്‍ കോടതികള്‍ക്ക്‌ ഇടപെടാനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ്‌.അതില്ലെന്ന്‌ സുപ്രീം കോടതി തന്നെ, അസന്ദിഗ്‌ധമായി, വിധി പറഞ്ഞിട്ടുള്ളതാണ്‌.അതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നത്‌.സമയ ബന്ധിതമായ സമ്പൂര്‍ണ മദ്യ നിരോധനമെന്ന സര്‍ക്കാരിന്റെ പുതിയ നയം എന്തു കൊണ്ട്‌ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാധകമാകുന്നില്ല എന്ന ചോദ്യം ഉന്നയിക്കാന്‍ പോലും സുപ്രീം കോടതിക്ക്‌ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല എന്നതാണ്‌ വാസ്‌തവം.ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിച്ചുള്ള ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ല എന്ന കേരള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്‌തു കൊണ്ട്‌. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയതാണ്‌. ആ വിധി വിസ്‌മരിച്ചു കൊണ്ട്‌,അല്ലെങ്കില്‍ തമസ്‌ക്കരിച്ചു കൊണ്ട്‌ ഇപ്പോള്‍ ചോദ്യം ചോദിച്ചത്‌ നിയമപരമായി തെറ്റാണ്‌.എന്നാല്‍ ഈ തെറ്റ്‌ ചൂണ്ടിക്കാണിക്കാന്‍ കേരളസര്‍ക്കാരിന്‌ വേണ്ടി ഹാജരായ കോണ്‍ഗ്രസുകാരന്‍ കൂടിയായ അഡ്വ.കപില്‍ സിബല്‍ തയ്യാറാകാതിരുന്നിടത്താണ്‌ ബാര്‍ ഉടമകള്‍ക്ക്‌ ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പും സമ്പൂര്‍ണ മദ്യനിരോധനം എന്ന നയം നടപ്പിലാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുള്ള ആര്‍ജവമില്ലായ്‌മയും ഉപരിതലത്തിലെത്തുന്നത്‌. മറ്റൊരു തലത്തിലും,ആതിരേ, ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളെക്കുറിച്ചുള്ള സുപ്രീം കോടതി ബഞ്ചിന്റെ ചോദ്യം അപ്രസക്തമാണ്‌.ലൈസന്‍സിംഗ്‌,അത്‌ എത്‌ തരത്തിലുള്ളതായാലും ഏത്‌ മേഖലയിലുള്ളതായാലും വിവേചനപരമാണ്‌.മറ്റൊരു വാക്യത്തില്‍ പറഞ്ഞാല്‍ വിവേചനം ലൈസന്‍സിംഗില്‍ അന്തര്‍ലീനമാണ്‌.ബാര്‍ ഉടമകളുടെ അപ്പീലില്‍ വാദം കേട്ട സുപ്രീം കോടതി ബഞ്ചിന്‌ ഇക്കാര്യം അറിയില്ലെന്ന്‌ വിശ്വസിക്കാനാവില്ല.എന്നിട്ടും ബിവറേജസ്‌ കോര്‍പ്പറേഷന്റെ കാര്യത്തിലും ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തിലും കേരളസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു എന്നാണ്‌ നിരീക്ഷണമുണ്ടായത്‌.അതിനെ പ്രതിരോധിക്കുന്നതില്‍, പക്ഷേ , അഡ്വ.കപില്‍ സിബല്‍ ജാഗ്രത കാണിച്ചില്ല.മറിച്ച്‌ ഹര്‍ജിക്കാര്‍ക്ക്‌ അനുകൂലമായ നിരീക്ഷണത്തിലേയ്‌ക്ക്‌ നയിക്കാന്‍ മാത്രം സഹായകമായ മദ്യവിപത്തിന്റെ പൊതുഘടകങ്ങളില്‍ അഭിരമിക്കാനാണ്‌ താത്‌പര്യപ്പെട്ടത്‌.അതായത്‌ സര്‍ക്കാരിന്റെ മദ്യനയത്തെ ബാര്‍ ഉടമകള്‍ക്കും രാഷ്ട്രാന്തരമദ്യ നിര്‍മാതാക്കള്‍ക്കും ഒപ്പം ചേര്‍ന്ന്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ അട്ടിമറിക്കുകയായിരുന്നു. സര്‍ക്കാരിന്റെ വികലമായ നയത്തേക്കാള്‍ ഭയക്കേണ്ടത്‌ കോടതികളുടെ തെറ്റായ വിധികളെ ആണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഇന്നലത്തെ കോടതി നടപടികള്‍ .ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ അത്തരം വിധികളാണ്‌,ആതിരേ, പലപ്പോഴും രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടാകുന്നത്‌.

Wednesday, September 10, 2014

പുലയ -ഈഴവ വോട്ട്‌ തട്ടാന്‍ മോദി ചരിത്രത്തെ വക്രീകരിക്കുമ്പോള്‍

2000ത്തില്‍ മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭശേഷി വകുപ്പ്‌ മന്ത്രിയായിരുന്നപ്പോളാണ്‌ ചരിത്രത്തെ വളച്ചോടിക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചത്‌.നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏജ്യോൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയ്‌നിംഗ്‌ (എന്‍സിഇആര്‍ടി )അന്ന്‌ പുറത്തിറക്കിയ ടെക്‌സ്റ്റ്‌ ബുക്കുകളില്‍ നിന്ന്‌ ഗാന്ധിജിയുടെ ഘാതകന്‍ നാദുറാം ഗോദ്‌സെയുടെ പേര്‌ നിക്കം ചെയ്‌തുകൊണ്ടായിരുന്നു സംഘപരിവാര്‍ താത്‌പര്യപ്രകാരം ഇന്ത്യാ ചരിത്രത്തെ ആദ്യമായി വക്രീകരിച്ചത്‌.1942ലെ ക്വിറ്റ്‌ ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകളും ജിന്നയുടെ മുസ്ലിം ലീഗും മാത്രമാണ്‌ എതിര്‍ത്തതെന്നും എന്‍സിഇആര്‍ടിയെ കൊണ്ട്‌,പാഠപുസ്‌തകങ്ങളില്‍ പറയിപ്പിച്ചു .യഥാര്‍ത്ഥത്തില്‍ ആര്‍എസ്‌എസും ഹിന്ദുമഹാസഭയും ക്വിറ്റ്‌ ഇന്ത്യ സമരത്തെ എതിര്‍ത്തവരായിരുന്നു.കൂടാതെ ഹാരപ്പന്‍ സംസ്‌കാരത്തെ ഇന്‍ഡസ്‌-സരസ്വതി സംസ്‌കാരമെന്ന്‌ പുനര്‍നാമകരണം ചെയ്‌തും ഇന്‍ഡസ്‌ വാലി സംസ്‌കാരത്തിലും വേദിക്ക്‌ സംസ്‌കാരത്തിലും ദ്രാവിഡ ജനതയ്‌ക്കുള്ള പങ്ക്‌ തമസ്‌ക്കരിച്ചും മുന്നേറിയ ആ അട്ടിമറിയില്‍ വേദകാലത്തെ ഗണിതശാസ്‌ത്രവും ചികിത്സാരീതികളും കരിക്കുലത്തിന്റെ ഭാഗമാകാനുള്ള ശ്രമവും ഉണ്ടായിരുന്നു.ഇതിന്റെയൊക്കെ തുടര്‍ച്ചയാണ്‌ വിജ്ഞാന്‍ ഭവനില്‍ മുഴങ്ങിയത്‌. വരാനിരിക്കുന്നത്‌ ``അച്ചേദിന്‍''അല്ലെന്നും ചരിത്രത്തേപ്പോലും അട്ടിമറിക്കുന്ന സവര്‍ണ ഫാസിസിറ്റ്‌ അധിനിവേശമാണെന്നുമുള്ളതിന്റെ സൂചനകളാണ്‌ ഇവയെല്ലാം.
``വെടക്കാക്കി തനിക്കാക്കുക''എന്ന മലയാളത്തിലെ ചൊല്ല്‌,നിശിതമായ കൗശലത്തോടെ നടപ്പിലാക്കി ഇന്ത്യന്‍ ചരിത്രത്തെ വക്രീച്ച്‌ അതിന്‌ സവര്‍ണഹൈന്ദവ മുഖമേകാന്‍ 2000 മുതല്‍ സംഘപരിവാര്‍ നേതൃത്വം ആരംഭിച്ച അട്ടിമറിയുടെ തുടര്‍ച്ചയായിരുന്നു,ആതിരേ, ന്യൂ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ കേരള പുലയര്‍ മഹാസഭ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 152-ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള പണ്ഡിറ്റ്‌ കറുപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന കായല്‍ സമരം അയ്യങ്കാളിയുടെ നേതൃത്വത്തിലാണ്‌ സംഘടിപ്പിച്ചതെന്ന്‌ മോദി പറഞ്ഞത്‌, ആതിരേ, ചരിത്രത്തിലുള്ള തന്റെ അവഗാഹമില്ലായ്‌മ കൊണ്ട്‌ മാത്രമായിരുന്നില്ല,മറിച്ച്‌ കേരളത്തിലെ പുലയ-ഈഴവ വോട്ടുകള്‍ പെട്ടിയിലാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടുകൂടിയായിരുന്നു. അതിന്റെ തെളിവാണ്‌ നായര്‍ സമുദായ പരിഷ്‌കര്‍ത്താവായ മന്നത്ത്‌ പത്മനാഭന്റെയും ഈഴവ സമുദായ നേതാവായ ഡോ. പല്‍പുവിന്റെയും വാഗ്‌ഭടാനന്ദ ഗുരുവിന്റെയും പേരുകള്‍ എടുത്തുപറഞ്ഞ മോദി കായല്‍ സമരവുമായി ബന്ധപ്പെട്ട കെ പി വള്ളോന്റേയും കൃഷ്‌ണാതിയുടേയും പേരുകള്‍ തമസ്‌ക്കരിച്ചത്‌. കെപിഎംഎസിന്റെയും എസ്‌എന്‍ഡിപി യോഗത്തിന്റെയും പേരുകള്‍ ഊന്നിപ്പറഞ്ഞ മോദി അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റേയും കായല്‍ സമ്മേളനം സംഘടിപ്പിച്ച കൊച്ചി പുലയമഹാസഭയുടേയും പേരുകള്‍ ഒഴിവാക്കിയത്‌ ശരിയാണ്‌,ഗാന്ധിജിക്ക്‌ മുന്‍പേ രാഷ്ട്രീയ-സാമുഹിക വിപ്ലവത്തിന്റെ അഗ്നിശലാകയായ ധീരതയായിരുന്നു അയ്യങ്കാളി. വിദ്യാഭ്യാസത്തിലൂടെ സാമുഹിക സ്വാതന്ത്ര്യം എന്ന ആശയവുമായി 1905ലാണ്‌ അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിക്കുന്നത്‌ അങ്ങനെയാണ്‌. ദളിത്‌ പെണ്‍കുട്ടിക്ക്‌ പള്ളിക്കൂടത്തില്‍ പഠിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ 1907ല്‍ നെയ്യാറ്റിങ്കരയില്‍ നടന്ന സമരത്തിന്റെ സൂത്രധാരനും അയ്യങ്കാളിയാണ്‌. ഈ കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ കര്‍ഷകത്തൊഴിലാളികള്‍ പാടത്തിറങ്ങില്ല എന്ന നിലപാട്‌, അയ്യങ്കാളി സ്വീകരിച്ചു.തിരുവിതാംകൂറിലെ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരമായി ഇതു മാറി. പാടം തരിശ്ശിട്ട്‌ തൊഴില്‍ നിഷേധിച്ചുകൊണ്ടാണ്‌ മാടമ്പിമാര്‍ സമരത്തെ നേരിട്ടതെങ്കിലും ഒടുവില്‍, മാടമ്പിമാര്‍ക്ക്‌, തൊഴിലവകാശങ്ങള്‍ വകവച്ചു കൊടുക്കേണ്ടിവന്നു. ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ്‌ പിന്നീടു കേരളത്തിലുടനീളം കര്‍ഷത്തൊഴിലാളി മുന്നേറ്റത്തിനു ഊര്‍ജ്ജം പകര്‍ന്നത്‌.ഈ ചരിത്ര സമരകാലത്ത്‌ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു.1915ലാണ്‌, ആതിരേ, ഗാന്ധിജി ഇന്ത്യയിലെത്തുന്നതും അമിതമായ ഭൂകരം പിരിവിനെതിരെ കര്‍ഷകരേയും കര്‍ഷകത്തൊഴിലാളികളേയും ഗ്രാമീണത്തൊഴിലാളികളേയും സംഘടിപ്പിച്ച്‌ സമരം ചെയ്യുന്നത്‌
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ തിരുവനന്തപുരത്തെ രാജവീഥിയിലൂടെ വില്ലുവണ്ടിയിലേറി യാത്ര ചെയ്‌തുകൊണ്ട്‌ അധികാരത്തെ വെല്ലുവിളിച്ച അയ്യങ്കാളിയാണ്‌, ആതിരേ, തൊഴിലാളി സ്‌ത്രീകള്‍ക്ക്‌ മേല്‍മുണ്ടു ധരിക്കാനുള്ള അവകാശത്തിനു വേണ്ടിയും പോരാടിയത്‌. തന്റെ ജാതിയിലുള്ള സ്‌ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. അയ്യങ്കാളിയെ അനുസരിച്ച സാധുജനങ്ങളെ അയിത്താചരണത്തിന്റെ വക്താക്കള്‍ നിഷ്‌ഠൂരമായി വേട്ടയാടി. അധഃസ്ഥിത സ്‌ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. ചെറുത്തു നിന്നവരുടെ മുലകള്‍ അറുത്തെറിഞ്ഞു. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട്‌ ഭീകരമായി മര്‍ദ്ദിച്ചു. മാടമ്പി ഭീകരതയ്‌ക്കെതിരെ പ്രതിഷേദിക്കാനായി കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്‌തു. മാടമ്പിമാരുടെ ആക്രമണത്തെത്തുടര്‍ന്ന്‌ നാടും വീടും വിട്ടവര്‍ ഈ സമ്മേളന വേദിയിലേക്കിരച്ചെത്തി. 1915ല്‍ നടന്ന ചരിത്ര പ്രസിദ്ധമായ ഈ മഹാസമ്മേളനത്തില്‍ വച്ചാണ്‌ ജാതീയതയുടെ അടയാളമായ കല്ലുമാല അറുത്തെറിയാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്‌തത്‌. ആഹ്വാനം കേട്ട സ്‌ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞു. കീഴാള ജനവിഭാഗങ്ങള്‍ നടത്തിയ വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്‌. കല്ലുമാല സമരം എന്ന പേരിലാണ്‌ ഈ സമരം അറിയപ്പെടുന്നത്‌.ഇതൊന്നും, ആതിരേ, മോദി പറഞ്ഞില്ല അല്ലെങ്കില്‍ മോദി ബോധപൂര്‍വം തമസ്‌ക്കരിച്ചു
കൊച്ചി രാജ്യത്തും ഇതേ കാലഘട്ടത്തില്‍ ദളിത്‌ മുന്നേറ്റങ്ങളുണ്ടായി . കൃഷ്‌ണാതി, പണ്ഡിറ്റ്‌ കെ പി കറുപ്പര്‍ എന്നിവരായിരുന്നു മുന്നണിപ്പോരാളികള്‍.അവര്‍ രൂപീകരിച്ച കൊച്ചി പുലയ മഹാസഭയാണ്‌ 1914 ഫെബ്രുവരി 14ന്‌ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ കായല്‍ സമ്മേളനം നടത്തിയത്‌.(മോദി പറയുന്നതുപോലെ 1913ലല്ല കായല്‍ സമരം).അന്ന്‌ കൊച്ചിയില്‍ നടന്ന കാര്‍ഷിക മേളയില്‍ പുലയരെ പങ്കെടുപ്പിച്ചില്ല.ഇതിനെതിരെ പ്രതിഷേധിക്കാനായി പുലയര്‍ക്ക്‌ കരയില്‍ യോഗം ചേരാന്‍ ആരും സ്ഥലം നല്‍കിയില്ല. അതിനാല്‍ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ അനേകം കട്ടമരങ്ങള്‍ ഒരുമിച്ച്‌ ചേര്‍ത്തുകെട്ടിയും വള്ളങ്ങള്‍ കൂട്ടിക്കെട്ടി മുകളില്‍ പലകവിരിച്ചുമാണ്‌ കായല്‍ സമ്മേളനത്തിന്‌ വേദിയൊരുക്കിയത്‌. കൊച്ചി പുലയ മഹാസഭയുടെ സ്ഥാപകനുമായ പണ്ഡിറ്റ്‌ കറുപ്പനും കെ പി വള്ളോനുമാണ്‌ ഈ സമരത്തിന്റെ പ്രധാന സംഘാടകര്‍.അല്ലാതെ മോദി അവകാശപ്പെടുന്നത്‌ പോലെ അയ്യങ്കാളിയല്ല. കേരളത്തിലെ ദളിത്‌ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ട കായല്‍ സമരത്തിന്റെ നേതാക്കളായ കൃഷ്‌ണാതിയേയും പണ്ഡിറ്റ്‌ കെ.പി.കറുപ്പനേയും തമസ്‌ക്കരിച്ച്‌, പുലയര്‍ക്ക്‌ അധികം നേതാക്കളില്ലായിരുന്നുവെന്നും അയ്യങ്കാളി മാത്രമായിരുന്നു, ദളിതര്‍ക്കിടയില്‍ നിന്ന്‌ ഉയര്‍ന്നുവന്ന ഏക വിപ്ലവകാരി എന്നും വരുത്തിത്തീര്‍ത്ത നെറികേടായിരുന്നു,ആതിരേ, വിജ്ഞാന്‍ ഭവനിലെ മോദിയുടെ അയ്യങ്കാളി സ്‌മരണ.ഇത്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ത്ഥം മോദി കേരളത്തിലെത്തിയപ്പോള്‍ കൊച്ചിയില്‍ കെപിഎംഎസിന്റെ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ തുടര്‍ച്ചയായിട്ടുവേണം കണക്കാക്കേണ്ടത്‌. ആതിരേ,കൈയ്യടികിട്ടാനും വോട്ടുതട്ടാനും ഇതാദ്യമല്ല, നരേന്ദ്ര മോദി ചരിത്രവും തീയതിയും മറ്റ്‌ അടിസ്ഥാന വിവരങ്ങളും തെറ്റിച്ചുപറയുന്നത്‌. ഒരു കാലത്തും ഗംഗാ സമതലത്തില്‍ പ്രവേശിച്ചിട്ടില്ലാത്ത അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ബീഹാറിലെത്തി യുദ്ധത്തില്‍ പരാജയപ്പെട്ടുവെന്ന്‌ പ്രസംഗിച്ചതും മൗര്യവംശരാജാവായ ചന്ദ്രഗുപ്‌ത മൗര്യനെ, ഗുപ്‌ത സാമ്രാജ്യാധിപനെന്ന്‌ വിശേഷിപ്പിച്ചതും യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാനിലുള്ള തക്ഷശില ബീഹാറിലാണെന്ന്‌ പറഞ്ഞതും ശ്യാമാജി കൃഷ്‌ണ വര്‍മ്മയെ അനുസ്‌മരിക്കേണ്ടിടത്ത്‌, ശ്യാമ പ്രസാദ്‌ മുഖര്‍ജിയെക്കുറിച്ച്‌ വാചാലനായതുമെല്ലാം ഉദാഹരണങ്ങള്‍. സര്‍ദാര്‍ വല്ലഭായി പട്ടേലാണ്‌ 1919ല്‍ അഹമ്മദാബാദ്‌ മുനിസിപ്പാലിറ്റിയില്‍ വനിതാ സംവരണത്തിനു ശിപാര്‍ശ ചെയ്‌തതെന്ന്‌ അവകാശപ്പെട്ടതും ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹൃ, ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തില്ലെന്ന്‌ ആരോപിച്ചതും പട്ടേലിനെ മുന്‍ നിറുത്തിയുള്ള നീച വോട്ടുരാഷ്ട്രിയത്തിനായുള്ള, ചരിത്രത്തിന്റെ ,മറ്റൊരു ഗുരുതര വക്രീകരണമായിരുന്നു. ആതിരേ,മോദിക്ക്‌ മുന്‍പേ,2000ത്തില്‍ മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭശേഷി വകുപ്പ്‌ മന്ത്രിയായിരുന്നപ്പോളാണ്‌ ചരിത്രത്തെ വളച്ചോടിക്കാനുള്ള ശ്രമം സംഘപരിവാര്‍ ആരംഭിച്ചത്‌.നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ഏജ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയ്‌നിംഗ്‌ (എന്‍സിഇആര്‍ടി )അന്ന്‌ പുറത്തിറക്കിയ ടെക്‌സ്റ്റ്‌ ബുക്കുകളില്‍ നിന്ന്‌ ഗാന്ധിജിയുടെ ഘാതകന്‍ നാദുറാം ഗോദ്‌സെയുടെ പേര്‌ നിക്കം ചെയ്‌തുകൊണ്ടായിരുന്നു സംഘപരിവാര്‍ താത്‌പര്യപ്രകാരം ഇന്ത്യാ ചരിത്രത്തെ ആദ്യമായി വക്രീകരിച്ചത്‌.1942ലെ ക്വിറ്റ്‌ ഇന്ത്യാസമരത്തെ കമ്മ്യൂണിസ്റ്റുകളും ജിന്നയുടെ മുസ്ലിം ലീഗും മാത്രമാണ്‌ എതിര്‍ത്തതെന്നും എന്‍സിഇആര്‍ടിയെ കൊണ്ട്‌,പാഠപുസ്‌തകങ്ങളില്‍ പറയിപ്പിച്ചു .യഥാര്‍ത്ഥത്തില്‍ ആര്‍എസ്‌എസും ഹിന്ദുമഹാസഭയും ക്വിറ്റ്‌ ഇന്ത്യ സമരത്തെ എതിര്‍ത്തവരായിരുന്നു.കൂടാതെ ഹാരപ്പന്‍ സംസ്‌കാരത്തെ ഇന്‍ഡസ്‌-സരസ്വതി സംസ്‌കാരമെന്ന്‌ പുനര്‍നാമകരണം ചെയ്‌തും ഇന്‍ഡസ്‌ വാലി സംസ്‌കാരത്തിലും വേദിക്ക്‌ സംസ്‌കാരത്തിലും ദ്രാവിഡ ജനതയ്‌ക്കുള്ള പങ്ക്‌ തമസ്‌ക്കരിച്ചും മുന്നേറിയ ആ അട്ടിമറിയില്‍ വേദകാലത്തെ ഗണിതശാസ്‌ത്രവും ചികിത്സാരീതികളും കരിക്കുലത്തിന്റെ ഭാഗമാകാനുള്ള ശ്രമവും ഉണ്ടായിരുന്നു.ഇതിന്റെയൊക്കെ തുടര്‍ച്ചയാണ്‌ വിജ്ഞാന്‍ ഭവനില്‍ മുഴങ്ങിയത്‌. വരാനിരിക്കുന്നത്‌ ``അച്ചേദിന്‍''അല്ലെന്നും ചരിത്രത്തേപ്പോലും അട്ടിമറിക്കുന്ന സവര്‍ണ ഫാസിസിറ്റ്‌ അധിനിവേശമാണെന്നുമുള്ളതിന്റെ സൂചനകളാണ്‌ ,ആതിരേ,ഇവയെല്ലാം.

Tuesday, September 2, 2014

എന്ത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ ചാണ്ടിക്ക്‌ രണ്ട്‌ കോടതി വിധി

ആ ഉമ്മന്‍ ചാണ്ടിയാണിപ്പോള്‍ കേരളത്തിലെ പൊതുബോദ്ധ്യത്തിന്റെ തോളില്‍ക്കയറിയിരുന്ന്‌ അഴിമതിയും അഹന്തയും വിസര്‍ജിക്കുന്നത്‌.ഇരുപത്തി രണ്ട്‌ വര്‍ഷമായി,അധികാരത്തിന്റെ കൗശലങ്ങളെല്ലാം പ്രയോഗിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക്‌ മുക്തികിട്ടാത്തതാണ്‌ പാമൊലിന്‍ കേസ്‌.അതങ്ങനയേ വരൂ.അന്ന്‌ കരുണാകരനെ കുഴിയില്‍ ചാടിക്കാന്‍ പാമൊലിന്‍ ഇറക്കുമതിയുടെ പിന്നാമ്പുറക്കഥകള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയത്‌ ഉമ്മന്‍ ചാണ്ടിയായിരുന്നു.ഗ്രൂപ്പ്‌ കളിയിലെ മേല്‍ക്കൈക്കും ശുഷ്‌കവും താത്‌കാലികവുമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി നടത്തിയ അടിവലി ഇങ്ങനെ പാരയായി ഭവിക്കുമെന്ന്‌ അന്ന്‌ ഉമ്മന്‍ ചാണ്ടി കരുതിയിട്ടുണ്ടാവില്ല.പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന നാട്ടുചൊല്ലിന്റെ ചാട്ടവാറടിയില്‍ ഉമ്മന്‍ ചാണ്ടി പുളയുന്നത്‌ അനല്‍പമല്ലാത്ത സന്തോഷത്തോടെയാണ്‌ കേരളം കാണുന്നത്‌.
ഉമ്മന്‍ ചാണ്ടിയെന്ന ജനാധിപത്യ കാപട്യത്തിന്റേയും അധികാര ദുര്‍മദത്വത്തിന്റേയും നെറുകുപിളര്‍ത്തുന്ന വിധികളാണ്‌,ആതിരേ,തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ നിന്നും കേരള ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്‌.എന്നാല്‍ നീതിന്യായ വ്യവസ്ഥകളിലും ജനാധിപത്യമൂല്യങ്ങളിലും തരിമ്പെങ്കിലും വിശ്വാസമുള്ള ആരേയും അധികാരമൊഴിഞ്ഞ്‌,അഗ്നിശുദ്ധിവരുത്താന്‍ നിര്‍ബധിക്കുന്ന നീതിബോധത്തിന്‌ നേര്‍ക്കും തന്നെ മുഖ്യമന്ത്രിയാക്കിയ കേരളത്തിലെ സമ്മതിദായകര്‍ക്ക്‌ നേരെയും കൊഞ്ഞനം കുത്തി അധികാരക്കസേരയില്‍ ഉടുമ്പിനെ പോലെ അള്ളിപ്പിടിച്ചിരിക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി.``ഏതന്വേഷണവും നേരിടാമെന്ന'' കപടോക്തിയുടെ ബലത്തിലെ ഈ ഞാണിന്മേല്‍ക്കളി അപഹാസ്യവും അമാന്യവും അശ്ലീലവുമാണെന്ന്‌ ബോദ്ധ്യപ്പെടുത്തി കഴുത്തിന്‌ പിടിച്ചിറക്കിവിടാനുള്ള ആര്‍ജവവും നട്ടെല്ലുറപ്പും കോണ്‍ഗ്രസ്‌ ഹൈക്കാമാന്റ്‌ പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നു. തുടര്‍ച്ചയായി,അഴിമതിക്കേസില്‍ കോടതിയുടെ നിശിതവിമര്‍ശനത്തിന്‌ ഇങ്ങനെ വിധേയനായ ഒരു മുഖ്യമന്ത്രി സമീപ ഭൂതകാലത്ത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലുമില്ല,ആതിരേ!.ഉമ്മന്‍ ചാണ്ടിയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഝാര്‍ഖണ്ഡിലെ ഷിബു സൊറനൊക്കെ എത്ര മാന്യന്മാരാണെന്ന്‌ സമ്മതിക്കേണ്ടിവരുന്നു!പാമൊലിന്‍ കേസിലും പ്ലസ്‌ ടു കേസിലുമുണ്ടായ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിസ്ഥാനത്ത്‌ നിന്ന്‌ മാറ്റാന്‍ കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിക്കും ഐക്യ ജനധിപത്യ മുന്നണിക്കും ബാദ്ധ്യതയുണ്ട്‌.ഒന്നോര്‍ക്കണം,മനസ്സില്ലാ മനസോടെയാണ്‌ കേരളം ഉമ്മന്‍ ചാണ്ടിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും അനുകൂലമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതിയത്‌.കേവലഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റുമാത്രമാണ്‌ ഐക്യജനാധിപത്യ മുന്നണിക്ക്‌ കിട്ടിയത്‌.അതാകട്ടെ ഐക്യജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയുടെ മികവുകൊണ്ടോ,മുന്നണിയെ നയിച്ച ഉമ്മന്‍ ചാണ്ടിയുടെ മിടുക്കു കൊണ്ടോ ആയിരുന്നില്ല.ആ നേട്ടത്തിന്‌,ആതിരേ, ഉമ്മന്‍ ചാണ്ടിയും മുന്നണിയും പിണറായി വിജയനോട്‌ കടപ്പെട്ടിരിക്കുന്നു. ആതിരേ,ആ ഉമ്മന്‍ ചാണ്ടിയാണിപ്പോള്‍ കേരളത്തിലെ പൊതുബോദ്ധ്യത്തിന്റെ തോളില്‍ക്കയറിയിരുന്ന്‌ അഴിമതിയും അഹന്തയും വിസര്‍ജിക്കുന്നത്‌.ഇരുപത്തി രണ്ട്‌ വര്‍ഷമായി,അധികാരത്തിന്റെ കൗശലങ്ങളെല്ലാം പ്രയോഗിച്ചിട്ടും ഉമ്മന്‍ ചാണ്ടിക്ക്‌ മുക്തികിട്ടാത്തതാണ്‌ പാമൊലിന്‍ കേസ്‌.അതങ്ങനയേ വരൂ.അന്ന്‌ കരുണാകരനെ കുഴിയില്‍ ചാടിക്കാന്‍ പാമൊലിന്‍ ഇറക്കുമതിയുടെ പിന്നാമ്പുറക്കഥകള്‍ മാദ്ധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തി നല്‍കിയത്‌ ഉമ്മന്‍ ചാണ്ടിയായിരുന്നു.ഗ്രൂപ്പ്‌ കളിയിലെ മേല്‍ക്കൈക്കും ശുഷ്‌കവും താത്‌കാലികവുമായ രാഷ്ട്രീയ നേട്ടത്തിനും വേണ്ടി നടത്തിയ അടിവലി ഇങ്ങനെ പാരയായി ഭവിക്കുമെന്ന്‌ അന്ന്‌ ഉമ്മന്‍ ചാണ്ടി കരുതിയിട്ടുണ്ടാവില്ല.പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന നാട്ടുചൊല്ലിന്റെ ചാട്ടവാറടിയില്‍ ഉമ്മന്‍ ചാണ്ടി പുളയുന്നത്‌ അനല്‍പമല്ലാത്ത സന്തോഷത്തോടെയാണ്‌ കേരളം കാണുന്നത്‌. കാവ്യനീതിയില്‍ ഒതുക്കാവുന്നതല്ല ഉമ്മന്‍ ചാണ്ടിയുടെ പാതകം.അതിന്‌ അധികാര ദുര്‍വിനിയോഗത്തിന്റെ ദുര്‍ഗന്ധമുണ്ടെന്നും അനീതിയുടെ അശ്ലീലതയുണ്ടെന്നുമാണ്‌ രാജ്യത്തെ പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത്‌.എന്നിട്ടും,``പത്ത്‌ വര്‍ഷം ഇടതുപക്ഷം ഭരിച്ചിട്ടും എന്നെ കുടുക്കാന്‍ കഴിഞ്ഞോ '' എന്ന നെറികെട്ട ചോദ്യമാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ഉന്നയിക്കുന്നത്‌.പാമൊലിന്‍ കേസ്‌ ഒതുക്കാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നികൃഷ്ടനീക്കങ്ങള്‍ എണ്ണിയെണ്ണിപ്പറയാന്‍ കഴിയുന്ന പ്രബുദ്ധ ജനതയുടെ മുഖത്ത്‌ നോക്കി അങ്ങനെ ചോദിക്കാന്‍ തൊലിക്കട്ടി കാണ്ടാമൃഗത്തിന്റെ പോര.പാമൊലിന്‍ കേസ്‌ ഇല്ലാതാക്കാനുള്ള തീരുമാനം രണ്ടുവട്ടം സ്വന്തം മന്ത്രിസഭയെക്കൊണ്ട്‌ എടുപ്പിച്ച കൗശലമാണ്‌ ഉമ്മന്‍ ചാണ്ടി. വിജിലന്‍സ്‌ വകുപ്പ്‌ മന്ത്രി എഴുതിയ വിയോജനക്കുറിപ്പ്‌ കാറ്റില്‍പറത്തി,മുഖ്യമന്ത്രിയെന്ന അധികാരമുപയോഗിച്ച്‌ തനിക്കു കീഴിലെ വിജിലന്‍സിനെക്കൊണ്ട്‌ തനിക്കിതില്‍ പങ്കില്ല എന്നു കാട്ടുന്ന റിപ്പോര്‍ട്ട്‌ എഴുതിച്ച്‌, ആ റിപ്പോര്‍ട്ട്‌ കോടതിയില്‍ കൊടുത്ത്‌ കേസ്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച ചാണക്യനാണ്‌ ചാണ്ടി.തനിക്കെതിരെ ``ഒരു കുഞ്ഞു തെളിവു പോലുമില്ലെന്ന്‌'' അഹങ്കരിക്കുന്ന ഉമ്മന്‍ ചാണ്ടി മറന്ന്‌ പോകുന്ന വാസ്‌തവങ്ങള്‍ നിരവധിയാണ്‌. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ഉമ്മന്‍ചാണ്ടി ഒപ്പുവച്ചാണ്‌ മന്ത്രിസഭയില്‍ വച്ചത്‌ എന്നതാണ്‌ അതില്‍ പ്രധാനം. പാമൊലിന്‍ ഇറക്കുമതിചെയ്യാന്‍ നിശ്ചയിച്ച 1991-92 കാലയളവില്‍ ധനസെക്രട്ടറിയായിരുന്ന എന്‍ വി മാധവന്‍, ഭക്ഷ്യപൊതുവിതരണ അണ്ടര്‍ സെക്രട്ടറി സോമരാജന്‍, പൊതുവിതരണ സെക്രട്ടറി സഖറിയാ മാത്യു എന്നിവരുടെ മൊഴികളാണ്‌ അനുബന്ധത്തെളിവുകള്‍.കോടതി അത്‌ മറന്നിട്ടില്ല.അതു കൊണ്ടാണ്‌ 22 വര്‍ഷം കഴിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി ഇങ്ങനെ വിചാരണ ചെയ്യപ്പെടുന്നത്‌. ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ തുടരന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ നിര്‍ദേശിച്ച വിജിലന്‍സ്‌ ജഡ്‌ജിയെ യുഡിഎഫ്‌ നേതാക്കളെക്കൊണ്ട്‌ ഭര്‍ത്സിച്ചൊതിക്കി ആ കേസ്‌ ആ ജഡ്‌ജി കേള്‍ക്കില്ല എന്നുറപ്പാക്കിയതും പാമൊലിന്‍ കേസിലെ സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ക്ക്‌ രാജിവച്ച്‌ ഒഴിയേണ്ട അവസ്ഥ സൃഷ്ടിച്ചതുമെല്ലാം ഉമ്മന്‍ ചാണ്ടിയുടെ `തൊട്ടിത്തരങ്ങളാണെ'ന്ന്‌ വിളിച്ചു പറയുകയായിരുന്നു,ആതിരേ, സുപ്രീം കോടതി. പ്ലസ്‌ ടു കേസില്‍ കോടതി വിധിയേയും ഹയര്‍ സെക്കണ്ടറി ഡയറക്ടറുടെ ശിപാര്‍ശയേയും പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ച്‌ ലീഗീന്റെ പണക്കൊതിക്കൊപ്പം നിന്നതാണ്‌ ഹൈക്കോടതി സിംഗിള്‍ ബഞ്ച്‌ ആദ്യവും ഡിവിഷന്‍ ബഞ്ച്‌ തിങ്കളാഴ്‌ചയും അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ തുറന്ന്‌ കാട്ടിയത്‌.അഞ്ചാം മന്ത്രിയെ അനുവദിക്കുന്നിടം തൊട്ട്‌ ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമനാ'യിരുന്നു ഉമ്മന്‍ ചാണ്ടി.ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ മറവില്‍ കോടികളുടെ അഴിമതിക്കാണ്‌ മുഖ്യമന്ത്രി എന്ന നിലയ്‌ക്ക്‌ ഉമ്മന്‍ ചാണ്ടി അവസരമൊരുക്കാന്‍ അക്ഷീണം യത്‌നിച്ചത്‌.പ്ലസ്‌ ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചതിലെ അഴിമതി ചൂണ്ടിക്കാണിച്ചവരോട്‌ ``തെളിവ്‌ കൊണ്ടുവരൂ''എന്ന്‌ ഞെളിഞ്ഞ്‌ നിന്ന്‌ വെല്ലുവിളിച്ചതും കേരളം മറന്നിട്ടില്ല.കൈക്കൂലിക്ക്‌ തെളിവുണ്ടാകില്ല എന്ന പ്രഥമിക ബോദ്ധ്യത്തില്‍ നിന്നുകൊണ്ട്‌ മലയാളികളെ വിഢികളാക്കിയ രാഷ്ട്രീയ കൗശലത്തിന്റെ നഗ്നതയാണ്‌ ഹൈക്കോടതി തുറന്ന്‌ കാട്ടിയത്‌.സിംഗിള്‍ ബഞ്ച്‌ വിധിവന്നപ്പോള്‍ തങ്ങളുടെ ഭാഗം കെട്ടില്ലെന്ന ആരോപണവും സുതാര്യമായി വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ക്കണ്ടാണ്‌ നടപടിയെടുത്തതെന്ന അവകാശ വാദവും പെരുംകള്ളങ്ങളാണെന്ന്‌ അന്നേ ബോദ്ധ്യമായതാണ്‌.ആതിരേ,അഴിമതിയുടേയും അനീതിയുടേയും എല്ലാ ശക്തികളുമായി സമരസപ്പെട്ട്‌ അവരെ സംരക്ഷിക്കുന്ന ഭരണഭീഷണിയാണ്‌ ഉമ്മന്‍ ചാണ്ടിയെന്ന്‌ ഹൈക്കോടതി ഒരു വട്ടം കൂടി സ്ഥാപിക്കുകയായിരുന്നു തിങ്കളാഴ്‌ച. സോളാര്‍ കേസില്‍,സലിം രാജിന്റെ ഭൂമിതട്ടിപ്പ്‌ കേസില്‍,ടൈറ്റാനിയം കേസിലൊക്കെ ഇത്തരത്തില്‍ കോടതി ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ചെയ്‌തികളെ നിശിതമായി വിമര്‍ശിച്ച്‌ ഈ മനുഷ്യന്‍ ജനാധിപത്യ ഭരണക്രമത്തിലെ ഭീകരനാണെന്ന്‌ നിസംശയം വിധിയെഴുതിയതാണ്‌.അന്നൊക്കെ ``നിയമം നിയമത്തിന്റെ വഴിക്ക്‌ പോകും.എനിക്ക്‌ ഭയക്കാനൊന്നുമില്ലെന്ന്‌'' വീമ്പിളക്കുകയും ``ഏത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന്‌'' പ്രഖ്യാപിക്കുകയും ചെയ്‌ത ഉളുപ്പില്ലായമായാണ്‌ ഉമ്മന്‍ ചാണ്ടി.അതു കൊണ്ട്‌ തിങ്കളാഴ്‌ചത്തെ വിധികളെ മാനിക്കാനുള്ള ജനാധിപത്യ മര്യാദ ഉമ്മന്‍ ചാണ്ടിക്കുണ്ടാവില്ല.അതു കൊണ്ട്‌ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയുമില്ല.പക്ഷേ ഒന്നുറപ്പ്‌.കരുണാകരന്‌ സംഭവിച്ചതിലും ഹീനവും ഭീകരവുമായ പരിണതിയാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത്‌.അതിനിനി അധികം താമസവുമില്ല