Friday, December 30, 2011

20011:ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം


ആതിരേ
കലണ്ടര്‍ താളുകള്‍ പന്ത്രണ്ടും മറിയുന്നു;
ഒരു വര്‍ഷം കൂടി മറയുന്നു....
പതിവുപോലെ വിവാദങ്ങളും വിയോഗങ്ങളും ദുരന്തങ്ങളും വീശിയടിച്ചു കടന്നു പോയി.
നോവും നീറ്റലും മനസ്സുകളില്‍ നിറഞ്ഞു തുളുമ്പി.
അധികാര രാഷ്ട്രിയത്തിന്റെയും അതിജീവന രാഷ്ട്രീയത്തിന്റെയും അശ്ലീലതകളില്‍ മലയാളിയുടെ പൊതുബോധം പ്രതിഷേധമായി.
നീതിയും ന്യായവും സത്യവും പകല്‍ വെളിച്ചത്തില്‍ പൊതു നിരത്തില്‍ ബലാത്സംഗത്തിനിരയായി.
മകളെ പീഡിപ്പിക്കുന്ന പിതാക്കന്മാരും അദ്ധ്യാപകരും ബന്ധങ്ങളുടെ ധാര്‍മീകതയില്‍ കയ്പ്പ്‌ നിറച്ചു.
തട്ടിപ്പും ഉഡായിപ്പും ബഹുനില മന്ദിരങ്ങളുടെ രൂപമാര്‍ജിച്ചു.
രാഷ്ട്രീയ വിലയിരുത്തലില്‍ കേരളത്തിന്റെ സമ്മതിദാനവിവേകം സമദൂരം പാലിച്ചു.
വിലക്കയറ്റത്തിലും രൂപയുടെ മൂല്യമിടിയലിലും പതിവുപോലെ സഹനത്തിന്റെ വിശുദ്ധരായി എല്ലാം സഹിച്ചു.
സാഹിത്യത്തിലും സിനിമയിലും ഓര്‍ത്തു വയ്ക്കാനൊന്നുമില്ലാത്ത ശൂന്യത സൃഷ്ടിക്കപ്പെട്ടു.
മാലാഖമാര്‍ അറച്ചു നിന്നതു കൊണ്ട്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുണ്ടകള്‍ തിമിര്‍ത്താടി.
മൊബെയില്‍ഫോണ്‍ ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്തു.

ഒരു കെട്ടകാലം കൂടി കടന്നു പോകുന്നെന്ന്‌ വൃദ്ധമാനസങ്ങള്‍
നിരാശതയല്ലതെ മറ്റൊന്നുമില്ലെന്ന്‌ യുവഹൃദയങ്ങള്‍

ചുള്ളിക്കാട്‌ പറഞ്ഞത്‌ പോലെ
"കലണ്ടറില്‍ നിത്യജീവിതത്തിന്റെ ദുഷ്ക്കര പദപ്രശ്നം,
പലിശ, പറ്റുപടി; വൈദ്യനും വാടകയും പകുത്തെടുത്ത പലകള്ളികള്‍,
ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം."

എല്ലാ വിതാനങ്ങള്‍ക്കും മുകളില്‍
മുല്ലപ്പെരിയാര്‍ ഭീഷണിയുടെ
നിലയ്ക്കാത്ത ഇടിമുഴക്കങ്ങള്‍

ഈ തിരിച്ചടികള്‍ക്കിടയിലും
ആഗാമിയാകുന്ന നവവത്സരത്തെ
പ്രത്യാശയോടെ വരവേല്‍ക്കാനാകുമെങ്കില്‍
സുഹൃത്തേ,സുകൃതം ചെയ്തതാണ്‌
താങ്കളുടെ ജന്മം

Wednesday, December 28, 2011

ലതാന്റി കുലുങ്ങിച്ചിരിക്കുമ്പോള്‍ സിബിഐ കൂടെച്ചിരിക്കുന്നു


ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ കൗമാരക്കുരുന്നുകളെ വലവീശിപ്പിടിച്ച്‌ ഉന്നതസുഖാന്വേഷകരുടെ കിടപ്പറകളിലെത്തിച്ച്‌ കാമക്കമ്പോളത്തില്‍ തൃഷ്ണാശമനത്തിന്റെ പണ്ടികശാലകള്‍ പണിതുയര്‍ത്തിയ പെണ്‍വാണിഭ രാജ്ഞിയായിരുന്നു ഒരു കാലത്ത്‌ ലതാ നായര്‍. അന്ന്‌ ശോഭാ ജോണൊന്നും രതിവിപണിയുടെ നാലയലത്തെത്തിയിരുന്നില്ല. കിളിരൂരിലെ ശാരിയെ കണ്ടക്ടറായ പ്രവീണിനും കവിയൂരിലെ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരിക്കും കൂട്ടിക്കൊടുക്കാന്‍ മാത്രമാണ്‌ ലതാ നായര്‍ മാംസവില്‍പ്പനയുടെ മൊത്തക്കച്ചവടം തുടങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ നമ്മളാരും സിബിഐ ഉദ്യോഗസ്ഥരല്ലല്ലോ






ആതിരേ,ഇത്രയൊക്കെ കോലാഹലം നടന്നിട്ടും കുലുങ്ങാത്ത ഒരാളുണ്ട്‌. കുലുങ്ങുന്നില്ലെങ്കിലും സംഭവങ്ങളുടെ പരിണതി കണ്ട്‌ കുലുങ്ങി ചിരിക്കുന്നുണ്ടെന്നത്‌ തീര്‍ച്ച. അതാണ്‌ ലതാ നായര്‍ എന്ന ലതാന്റി!
രതിവിപണനത്തിന്‌ കൊണ്ടു നടന്ന പെണ്‍കുട്ടികള്‍ മാത്രമല്ല, സുഖംപറ്റുകാരും ലതാ നായരെ സ്നേഹപൂര്‍വ്വം സംബോധന ചെയ്തിരുന്നത്‌ ലതാന്റി എന്നാണ്‌. എം.എ.ബേബി അടക്കമുള്ള രാഷ്ട്രീയ ഉന്നതന്മാരും ജോയി ആലുക്കാസിനെപ്പോലെയുള്ള വ്യാപാര പ്രമുഖരും ഏഷ്യാനെറ്റ്‌ മോഹനെപ്പോലെയുള്ള മാധ്യമ മേധാവികളും തോമസ്‌ ചാണ്ടിയെപ്പോലെയുള്ള റിസോര്‍ട്ട്‌ ഉടമകളും എന്‍.ഗോപിനാഥന്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ സൗഹൃദ ശൃംഖലയാണ്‌ ലതാന്റിക്ക്‌ ഉണ്ടായിരുന്നത്‌.
ആവശ്യപ്പെടുന്ന എല്ലാവരുടേയും നിഷിദ്ധരതിപ്രിയത്വം തിരിച്ചറിഞ്ഞ്‌ സര്‍വാംഗ സുഖദായിനിയായി, കുളുര്‍സ്ത്രൈണസമ്പന്നതകളോടെ , തത്സമയം ലതാ നായര്‍ എത്തുമ്പോള്‍ "ആന്റീീ‍ീ‍ീ‍ീ‍ീ‍ " എന്നാരും വിളിച്ചു പോകും ." കസ്റ്റമേഴ്സിന്റെ സുഖഭോഗം എന്റെ സംതൃപ്തി " എന്നതാണ്‌ ലതാന്റിയുടെ കസ്റ്റമര്‍ കീയര്‍ സര്‍വീസിന്റെ ലൈന്‍ തന്നെ.
തിരിച്ച്‌, "ലതാന്റി എന്റെ തൃഷ്ണകളുടെ ഐശ്വര്യം" എന്ന്‌ പറ്റുപടിക്കാര്‍ ആരാധനയോടെ വാഴ്ത്തുകയും ചെയ്തിരുന്നു..
ലതാന്റിയുടെ ഈ ബിസിനസ്‌ കരിസ്മയ്ക്ക്‌ മുന്നില്‍ നിന്നപ്പോള്‍ , ആതിരേ, ലോകം വിറപ്പിക്കുന്ന സിബിഐ ഏമാന്മാര്‍ക്കുപോലും വീര്യം നഷ്ടപ്പെട്ടു.മുട്ടുമാത്രമല്ല സര്‍വാംഗം വിറച്ചു, തരിച്ചു; ഫ്ലാറ്റായി.ആ അശ്ലീലതയില്‍ നിന്നാണ്‌ അനഘയുടെ പീഡകനായി പിതാവ്‌ നാരായണന്‍ നമ്പൂതിരിയെ ടീം നന്ദകുമാര്‍ നായര്‍ കണ്ടെടുത്തത്‌..
ലോക്കല്‍ പോലീസ്‌ കേസന്വേഷണം അട്ടിമറിച്ചതിനു പിന്നിലെ സമ്മര്‍ദ്ദവും പ്രലോഭനവും ഒക്കെ നമുക്ക്‌ ഊഹിക്കാം. പെണ്ണും പണവും കള്ളും തിരസ്കരിക്കാനുള്ള ആര്‍ജ്ജവമുള്ള ഓഫീസര്‍മാരും കോണ്‍സ്റ്റബിള്‍മാരും ലോക്കല്‍ പോലീസില്‍ തുലോം വിരളമാണ്‌. "എന്തു വന്നാലുമെനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ളീജീവിതം" എന്ന്‌ ചങ്ങമ്പുഴയുടെ രമണനിലെ നായിക ചന്ദ്രിക പറഞ്ഞത്‌ തന്നെയാണ്‌ ലോക്കല്‍ പോലീസിലെ ഭൂരിപക്ഷത്തിന്റേയും ആപ്തവാക്യം
എന്നാല്‍, ഏത്‌ നരകത്തില്‍ ചെന്നും തെളിവ്‌ ശേഖരിച്ച്‌, എത്ര ഉന്നതരാണെങ്കിലും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്ന്‌ വീമ്പിളക്കിയിരുന്ന സിബിഐ ഏമാന്മാരാണ്‌ ലതാന്റിക്കു മുന്നിലെത്തിയപ്പോള്‍ തളര്‍ന്നസ്തപ്രജ്ഞരായത്‌. അതുകൊണ്ടാണ്‌ കവിയൂര്‍ - കിളിരൂര്‍ പീഡനക്കേസുകളിലെ പ്രതികളായ ഉന്നതന്മാര്‍ക്കുനേരെ വിരല്‍ ചൂണ്ടാന്‍ പോലുമാകാതെ ടീം നന്ദകുമാര്‍ നായര്‍ തളര്‍ന്ന്‌ തൂങ്ങിയത്‌.
കിളിരൂരിലെ ശാരിയെ കണ്ടക്ടറായ പ്രവീണിനും കവിയൂരിലെ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരിക്കും കൂട്ടിക്കൊടുക്കാന്‍ മാത്രമാണ്‌ ലതാ നായര്‍ മാംസവില്‍പ്പനയുടെ മൊത്തക്കച്ചവടം തുടങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ നമ്മളാരും സിബിഐ ഉദ്യോഗസ്ഥരല്ലല്ലോ, ആതിരേ...
ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ കൗമാരക്കുരുന്നുകളെ വലവീശിപ്പിടിച്ച്‌ ഉന്നതസുഖാന്വേഷകരുടെ കിടപ്പറകളിലെത്തിച്ച്‌ കാമക്കമ്പോളത്തില്‍ തൃഷ്ണാശമനത്തിന്റെ പണ്ടികശാലകള്‍ പണിതുയര്‍ത്തിയ പെണ്‍വാണിഭ രാജ്ഞിയായിരുന്നു ഒരു കാലത്ത്‌ ലതാ നായര്‍. അന്ന്‌ ശോഭാ ജോണൊന്നും രതിവിപണിയുടെ നാലയലത്തെത്തിയിരുന്നില്ല.
ഇനിയൊരു ഫാസ്റ്റ്‌ കട്ട്‌
തിരുവനന്തപുരം സിബിഐ കോടതി
കിളിരൂര്‍ പീഡനക്കേസിന്റെ വിചാരണ
കവിയൂര്‍ കേസുമായി ബന്ധപ്പെടുത്തി അന്വേഷിച്ചെങ്കില്‍ മാത്രമേ തന്റെ മകളെ നശിപ്പിച്ച കാമക്കോമരങ്ങളെ കൈയ്യാമം വയ്ക്കാനാകൂ എന്ന്‌ ശാരിയുടെ പിതാവ്‌ സുരേന്ദ്രന്റെ യാചന.
എന്നാല്‍,ആതിരേ, സാങ്കേതിക 'ഞായം' പറഞ്ഞ്‌ സിബിഐ കോടതി ഹതഭാഗ്യനായ ആ പിതാവിന്റെ അപേക്ഷ ചുരുട്ടിക്കൂട്ടി വേസ്റ്റ്ബാസ്കറ്റിലെറിഞ്ഞു. .
ആ കോടതിമുറിയില്‍ വെളിപ്പെട്ട ഒരു വസ്തുത ശാരിയെയും അനഘയെയും പോലുള്ള മറ്റു പല കൗമാരക്കാരികളെയും ലതാ നായര്‍ തന്റെ പറ്റുപടിക്കാര്‍ക്ക്‌ എത്തിച്ചുകൊടുത്തിരുന്നു എന്നതാണ്‌. സുന്ദരികളായ കൂട്ടുകാരികളുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ആല്‍ബത്തിലും സീരിയലിലും അഭിനയിക്കാനവസരമുണ്ടാക്കിക്കൊടുക്കാമെന്ന്‌ ലതാ നായര്‍ ശാരിയോട്‌ പറഞ്ഞതായി ശാരിയുടെ മാതാവാണ്‌ മൊഴി നല്‍കിയത്‌.
ഓര്‍ക്കണം കേവലം ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക്‌ ശാരിയെ കൂട്ടിക്കൊടുക്കാനും, നാരായണന്‍ നമ്പൂതിരിയുടെ കാമമോഹിതങ്ങളിലേയ്ക്ക്‌ മകളെ എത്തിക്കാനും ലതാ നായരെപ്പോലെയുള്ള ഒരു സ്ത്രീയുടെ ആവശ്യമുണ്ടോ? ശാരി എന്ന 14-കാരിയെ പഴനി, തേക്കടി, കുട്ടനാട്‌ തുടങ്ങിയ സ്ഥലങ്ങളിലും റിസോര്‍ട്ടുകളിലും നഗരഫ്ലാറ്റുകളിലും ഹൗസ്ബോട്ടുകളിലും കൊണ്ടുപോയി അനുഭവിക്കാനുള്ള സാമ്പത്തിക സൗകര്യം ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കുണ്ടോ..?അയല്‍വാസികളില്‍ നിന്ന്‌ നാരായണന്‍ നമ്പൂതിരിയെകൊണ്ട്‌ ലക്ഷങ്ങള്‍ കടം വാങ്ങിപ്പിച്ചത്‌ അനഘയുടെ, പ്രായത്തേക്കാള്‍ വളര്‍ച്ചയും മാദകത്വവുമുണ്ടായിരുന്ന ശരീരത്തിന്റെ വിലയായിട്ടായിരുന്നോ..?
അതേ എന്ന്‌ സിബിഐ അന്വേഷക സംഘങ്ങള്‍ ഒരേസ്വരത്തില്‍ ആണയിടുമ്പോള്‍ ലതാന്റി , പാലാരിവട്ടത്തെ ഫ്ലാറ്റിലിരുന്ന്‌ കുലുങ്ങിക്കുലുങ്ങിക്കുലുങ്ങിച്ചിരിക്കുകയാണ്‌...
വാല്‍ക്കഷ്ണം:"അങ്കുശമില്ലാത്ത പെണ്‍വാണിഭമേ
മന്നില്‍ ലതാന്റിയെന്നു വിളിക്കുന്നു നിന്നെ ഞാന്‍.."

നാളെ: കിളിരൂരില്‍ ഓമനക്കുട്ടി;കവിയൂരില്‍ രമ്യാ രാജന്‍

Tuesday, December 27, 2011

കവിയൂര്‍ പീഡനം:നന്ദകുമാര്‍ നായരെ നാര്‍കോ അനാലിസിസിന് വിധേയനാക്കണം


ശ്രീകുമാരിയുടെ പുറകില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ഒന്നുകില്‍ ലതാ നായരുടെ സംഘാംഗങ്ങളില്‍ ഒരാളാകാം അല്ലെങ്കില്‍ ഈ വിവരം എല്ലാം അറിയാവുന്ന പോലീസിലെ ഒരാള്‍, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സത്യം തെളിയിക്കപ്പെടില്ല എന്ന തിരിച്ചറിവില്‍ മറ്റൊരാളെക്കൊണ്ട്‌ കത്തെഴുതിച്ചതായിക്കൂടേ? . ആ സാദ്ധ്യതകളിലേയ്ക്ക്‌ കടക്കുക പോലും ചെയ്യാതെ, അനഘയെ പിച്ചിച്ചീന്തിയവരെ കണ്ടെത്താനുള്ള കോടതി വിധി ധിക്കരിച്ച്‌ പീഡനവീരന്മാരെ സംരക്ഷിച്ച, സിബിഐ സംഘത്തിന്‌ വരുന്ന റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചില്ലെങ്കില്‍, അതില്‍ പരം നെറികേടെന്താണുള്ളത്‌..?!

ആതിരേ,കവിയൂര്‍ പീഡനക്കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവായ ശ്രീകുമാരിയുടെ കത്തിന്റെ മറവില്‍ സിബിഐ നടത്തിയ മ്ലേച്ഛനീക്കങ്ങളുടെ ഉള്ളുകള്ളികളിലേയ്ക്ക്‌ കടക്കും മുന്‍പ്‌ അസിസ്റ്റന്റ്‌ എസ്പി നന്ദകുമാര്‍ നായരുടെ യുക്തിയില്‍ ഉരുത്തിരിഞ്ഞ വക്രതകള്‍ ശ്രദ്ധിക്കുക:
1. അനഘയെ പീഡിപ്പിച്ചത്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണ്‌.
2. അനഘയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക്‌ കാരണം ലതാ നായരാണ്‌.
3. ശ്രീകുമാരി എന്നൊരു സഹപാഠി അനഘയ്ക്കില്ല.
4. കേസ്‌ അന്വേഷണം വഴി തെറ്റിക്കാനാണ്‌ ശ്രീകുമാരിയുടെ കത്ത്‌ .
അനഘയുടെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക്‌ കാരണം ലതാ നായര്‍, ശ്രീകുമാരി എന്നൊരു സഹപാഠി അനഘയ്ക്കില്ല- ഇത്രയും നന്ദകുമാര്‍ നായര്‍ പറഞ്ഞത്‌ സത്യമാണ്‌. മറ്റ്‌ രണ്ട്‌ കള്ളത്തരങ്ങള്‍ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങളും വ്യക്തികളും സംവിധാനങ്ങളും ഏതൊക്കെയാാ‍ണെന്ന്‌ അറിയണമെങ്കില്‍, നന്ദകുമാര്‍ നായരെ നാര്‍ക്കോ അനാലിസിസിന്‌ വിധേയനാക്കിയേ തീരൂ.
കവിയൂര്‍ പീഡനം സംബന്ധിച്ച്‌ ഗൂഢവും ഭ്രാന്തവുമായ സങ്കല്‍പ്പങ്ങളിലാണ്‌, ആതിരേ, നന്ദകുമാര്‍ നായരും കൂട്ടരും അഭിരമിച്ചത്‌.ആ വൃത്തികേടിന്റെ സന്തതിയാണ്‌ നാരയണന്‍ നമ്പൂതിരി എന്ന പീഡകന്‍.ഈ കണ്ടത്തലിനേയും നിഷ്പ്രഭമാക്കുന്ന അനുമാനമാണ്‌ അന്വേഷണം അട്ടിമറിക്കാനാണ്‌ ശ്രീകുമാരി എന്ന പേരില്‍ ജസ്റ്റിസ്‌ ബസന്തിന്‌ കത്തയച്ചതെന്നത്‌.പൂര്‍വാപരവിരുദ്ധമാണ്‌ ,ആതിരേ,ഈ മഹത്തായ കണ്ടെത്തല്‍.
നന്ദകുമാര്‍ നായരുടെ സിബിഐ യുക്തി വലിച്ചു നീട്ടിയാല്‍ അനഘയെ പീഡിപ്പിച്ച പിതാവോ, അനഘയുടെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക്കാരണക്കാരിയായ ലതാനായരോ ആയിരിക്കണം ശ്രീകുമാരി എന്ന പേരിനുപിന്നില്‍ ഒളിച്ചിരുന്ന്‌ അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചത്‌.അവരാണല്ലോ ഈ കേസിലെ പ്രതികള്‍.പ്രതികളാണല്ലോ അന്വേഷണം അട്ടിമറിക്കുക.ആത്മഹത്യ ചെയ്ത നാരായണന്‍ നമ്പൂതിരി തന്നെയാണ്‌ ശ്രീകുമാരിയെന്ന്‌ പറയാതിരുന്നത്‌ ആരുടെ സുകൃതമാണോ ആവോ?
നാരായണന്‍ നമ്പൂതിരിയെ നിര്‍ദ്ധാരണം ചെയ്തു കഴിയുമ്പോള്‍ അവശേഷിക്കുന്നത്‌ ലതാ നായരാണ്‌.പക്ഷെ ലതാന്റി അതു ചെയ്യില്ലെന്ന്‌ സിബിഐക്ക്‌ ഉറപ്പുണ്ട്‌.ഇങ്ങനെ ഒരു കുരുട്ടു ബുദ്ധി പ്രയോഗിച്ചില്ലെങ്കിലും ലതാന്റിയെ സംരക്ഷിക്കാന്‍ ഉന്നതരുണ്ട്‌; അവരുടെ താളത്തിനൊത്തു തുള്ളാന്‍ സിബിഐയും തയ്യാറാണ്‌'.അങ്ങനെ 'മാഷിന്റെ ആരോഗ്യവും ഗൃഹത്തിന്റെ ഐശ്വര്യവും സംരക്ഷിക്കപ്പെടുമ്പോള്‍"ലതാന്റിയെ സംശയിക്കേണ്ട കാര്യമേയില്ല എന്നാണ്‌, ആതിരേ, ടീം നന്ദകുമാറിന്റെ ബുദ്ധി,യുക്തി.
അനഘയ്ക്ക്‌ ശ്രീകുമാരി എന്നൊരു സഹപാഠി ഇല്ല എന്നത്‌ ഞങ്ങളുടെ അന്വേഷണത്തില്‍ 2005ല്‍ തന്നെ വ്യക്തമായതാണ്‌.അപ്പോള്‍ ലതാ നായരെയും അവരുടെ ഇടപാടുകാരെയും കുറിച്ച്‌ നന്നായി അറിയാവുന്ന ആരോ ആണ്‌ ഈ കത്തിന്‌ പിന്നിലുള്ളതെന്ന്‌ ഊഹിക്കാന്‍ ഏത്‌ പോലീസുകാരനും കഴിയും.അതിന്‌ നന്ദകുമാര്‍ നായരുടെ ബുദ്ധിയൊന്നും വേണമെന്നില്ല. അനഘയുടെ സഹപാഠികളില്‍ ഒരാള്‍ ഇങ്ങനെയൊരു കത്തെഴുതുമെന്ന്‌ കരുതുന്നതും മൗഢ്യമാണ്‌. ഒരു ജഡ്ജിക്ക്‌ കത്തെഴുതിയാല്‍ അത്‌ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന്‌ ചിന്തിക്കാന്‍ പ്രായപൂര്‍ത്തിയായ, പക്വമായ ഒരു ബുദ്ധിക്കേ കഴിയുകയുള്ളൂ. അപ്പോള്‍ ശ്രീകുമാരി എന്ന പേരില്‍ ഒളിഞ്ഞിരിക്കുന്നത്‌ റോയല്‍ പിമ്പ്‌ ലതാ നായരെക്കുറിച്ചും അവരുടെ മാംസവ്യാപാരത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിയാവുന്ന ഒരാളാണ്‌.
ഇത്രയും ഊഹിക്കാനുള്ള സാമാന്യബോധം , ആതിരേ,സിബിഐക്ക്‌ ഇല്ലാതെ പോയി. അതുകൊണ്ടാണ്‌ അനഘയ്ക്ക്‌ ശ്രീകുമാരി എന്നൊരു സഹപാഠി ഇല്ല എന്ന തൗസന്റ്‌ ഡോളര്‍ കണ്ടുപിടിത്തത്തിലൂടെ നന്ദകുമാര്‍ നായര്‍ ഫയല്‍മടക്കിയത്‌!.
എന്നാല്‍, ഈ കത്തിന്റെ കോപ്പി ജസ്റ്റിസ്‌ ആര്‍. ബസന്തില്‍ നിന്നോ അല്ലെങ്കില്‍ കത്തിന്റെ കോപ്പി ജസ്റ്റിസ്‌ ബസന്ത്‌ ഏല്‍പ്പിച്ച ഡിഐജി ശ്രീലേഖയില്‍ നിന്നോ കണ്ടെത്തി അതിലെ കൈയ്യക്ഷരം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെ ശ്രീകുമാരിക്കു പിന്നിലൊളിച്ച കൗശലത്തെ കണ്ടുപിടിക്കാന്‍ നന്ദകുമാര്‍ നായര്‍ക്കും കൂട്ടര്‍ക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്തം കൂടിയാണ്‌ തുടരന്വേഷണ വിധിയില്‍ കോടതി ആവശ്യപ്പെട്ടത്‌. എന്നാല്‍, അതിന്‌ മുതിരാതെ കത്തെഴുതിയ വ്യക്തിയെയും കത്തിലെ വിശദാംശങ്ങളെയും തമസ്കരിച്ച്‌ കോടതിയലക്ഷ്യം കാട്ടി കോടതിയേയും വെല്ലുവിളിച്ചിരിക്കുകയാണ്‌ ടീം നന്ദകുമാര്‍.
ഇനി 'കല്ലുകളെല്ലാം ഇളക്കി 'പരതിയിട്ടും കത്തെഴുതിയ വ്യക്തിയെ കണ്ടെത്താന്‍ സാധിച്ചില്ല എന്നു തന്നെ കരുതുക. എങ്കില്‍പ്പോലും ആ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ നാരായണന്‍ നമ്പൂതിരിയാണ്‌ അനഘയെ പീഡിപ്പിച്ചതെന്ന പിതൃരഹിത നിഗമനത്തില്‍ സിബിഐ എത്തുമായിരുന്നില്ല, ആതിരേ...
ശ്രീകുമാരിയുടെ പുറകില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ഒന്നുകില്‍ ലതാ നായരുടെ സംഘാംഗങ്ങളില്‍ ഒരാളാകാം അല്ലെങ്കില്‍ ഈ വിവരം എല്ലാം അറിയാവുന്ന പോലീസിലെ ഒരാള്‍, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സത്യം തെളിയിക്കപ്പെടില്ല എന്ന തിരിച്ചറിവില്‍ മറ്റൊരാളെക്കൊണ്ട്‌ കത്തെഴുതിച്ചതായിക്കൂടേ? . ആ സാദ്ധ്യതകളിലേയ്ക്ക്‌ കടക്കുക പോലും ചെയ്യാതെ, അനഘയെ പിച്ചിച്ചീന്തിയവരെ കണ്ടെത്താനുള്ള കോടതി വിധി ധിക്കരിച്ച്‌ പീഡനവീരന്മാരെ സംരക്ഷിച്ച, സിബിഐ സംഘത്തിന്‌ വരുന്ന റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചില്ലെങ്കില്‍, അതില്‍ പരം നെറികേടെന്താണുള്ളത്‌..?!
വാല്‍ക്കഷ്ണം:കവിയൂര്‍ പീഡനക്കേസിന്റെ തുടരന്വേഷണം "ജമ്പനേയും തുമ്പനേയും ' ഏല്‍പ്പിച്ചിരുന്നെങ്കില്‍ കുറ്റവാളികള്‍ എപ്പോള്‍ പിടിക്കപ്പെട്ടെന്ന്‌ ചോദിച്ചാല്‍ മതിയെന്ന്‌ സിബിഐയിലെ ക്ലാസ്‌ ഫോര്‍ ജീവനക്കാര്‍
നാളെ: ലതാന്റി ചിരിക്കുന്നു.
cartoon courtesy:Sathish Acharya,Midday,Mumbai-Kundapura

Friday, December 23, 2011

കവിയൂര്‍ പീഡനം:ലതാ നായര്‍ക്കും ഒരു 'ബിനാമി'


എം.എ ബേബി മുതല്‍ മാംസവില്‍പ്പനക്കാലത്ത്‌ ലതാ നായരുടെ ഡ്രൈവര്‍മാര്‍ ആയിരുന്ന മിന്നല്‍ ജോസും മണ്ണില്‍ രാജുവും അടങ്ങുന്ന 31 പേരുടെ ലിസ്റ്റ്‌ , കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സിബിഐക്ക്‌ കൈമാറിയതാണ്‌.ആ ലിസ്റ്റ്‌ ഒന്നു മറിച്ച്‌ നോക്കാന്‍ പോലും നന്ദകുമാര്‍ നായര്‍ ശ്രമിച്ചിട്ടില്ല എന്ന്‌ വ്യക്തം. മിന്നല്‍ ജോസിനെ മാത്രം ചോദ്യം ചെയ്താല്‍ മതിയായിരുന്നു, അനഘയെ കടിച്ചു കുടഞ്ഞ വക്രരതിപ്രിയരെ കണ്ടെത്താന്‍.പക്ഷെ, ആ കാമമോഹിതരേക്കാള്‍ മ്ലേച്ഛവും അശ്ലീലഭരിതവുമായ ഒരു മനസ്സോടെയാണല്ലോ സിബിഐ കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണം നടത്തിയത്‌.അപ്പോള്‍ പിന്നെ...


ആതിരേ,കവിയൂര്‍ പീഡനക്കേസിലെ പ്രതികളെ കണ്ടെത്താന്‍ ഹൈക്കോടതിനിയോഗിച്ച സിബിഐ, കളത്തിന്‌ പുറത്തെ കളിയിലൂടെ ഗോളടിച്ച്‌ മിടുക്കരായി ഞെളിയുകയാണ്‌.യഥാര്‍ത്ഥപ്രതികളെ തമസ്ക്കരിച്ചും നമസ്ക്കരിച്ചും റോയല്‍ പിമ്പ്‌ ലതാ നായര്‍ക്ക്‌ ഒരു ബിനാമിയെ കണ്ടെത്തി,കേസ്‌ അട്ടിമറിച്ചതിന്റെ ആവേശത്തിലും ആശ്വാസത്തിലുമാണ്‌ അഡിഷണല്‍ എസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണപ്പുലികള്‍.അവരിപ്പോള്‍ അല്‍പം ദീര്‍ഘിച്ച കൊമേഴ്സ്യല്‍ ബ്രേക്കിലാണ്‌.
നമ്മളെടുത്ത,ചെറിയ ബ്രേക്കിന്റെ സമയം ഇതിനിടയില്‍ തീര്‍ന്നിരിക്കുന്നു.
അതു കൊണ്ട്‌ നമുക്ക്‌ രമ്യാ രാജനിലേയ്ക്ക്‌ മടങ്ങാം
സിബിഐ പുലികള്‍ ഇമ്പോസിഷന്‍ എഴുതി പഠിപ്പിച്ചതു കൊണ്ട്‌, ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട്‌ രമ്യാ രാജന്‍ പറഞ്ഞത്‌ " പല കൂട്ടുകാരികളില്‍ ഒരു കൂട്ടുകാരി മാത്രമാണ്‌" അനഘ എന്നാണ്‌.
യഥാ രാജാ, തഥാ പ്രജ എന്നും തലയിരിക്കുമ്പോള്‍ വാലാടരുത്‌ എന്നും രമ്യാ രാജനും അറിയാം.അല്ല രമ്യാ രാജനെ അങ്ങനെ അറിയിച്ചിട്ടുണ്ട്‌ നന്ദകുമാറിന്റെ തടിയന്മാരായ മൂന്ന്‌ സാറുമ്മാര്‍.അതു കൊണ്ട്‌ സിബിഐ പച്ചക്കള്ളം പറയുമ്പോള്‍ രമ്യാ രാജന്‍ ഒരു കൊച്ചു കള്ളം പറയുന്നെന്നേയുള്ളു.
കവിയൂരില്‍ അനഘയും രമ്യാ രാജനും താമസിക്കുന്ന ഭാഗത്ത്‌ നിന്ന്‌ ഇരവിപുരം സെന്റ്‌.ജോണ്‍സ്‌ സ്കൂളില്‍ പഠിച്ച രണ്ടു പെണ്‍കുട്ടികളേയുള്ളു- അനഘയും രമ്യാ രാജനും.7-ാ‍ം ക്ലാസുമുതല്‍ അതായിരുന്നു അവസ്ഥ.പിന്നെയുള്ളത്‌ ഒന്‍പത്‌ ആണ്‍കുട്ടികളാണ്‌.അവരോട്‌ പക്ഷെ, അടക്കവും ഒതുക്കവുമുള്ള അങ്ന്‍ഘയോ രമ്യാ രാജനോ ചങ്ങാത്തത്തിലായിരുന്നില്ല.ഒന്നിച്ച്‌ സ്കൂളിലേയ്ക്കും, ട്യൂഷനും തിരിച്ച്‌ വീട്ടിലേയ്ക്കും നിത്യവും, നാലുവര്‍ഷം യാത്രചെതിരുന്ന അനഘയെ കുറിച്ച്‌ രമ്യാ രാജന്‌ അപ്പോള്‍ ഒന്നും അറിയാതെ വരുമെന്നോ..?രമ്യാ രാജന്‍ പറയാതെ അമ്മ ഗീതയെങ്ങനെയാണ്‌ ലതാ നായരെക്കുറിച്ചും, ലതാ നായര്‍ക്കൊപ്പമുള്ള അനഘയുടെ യാത്രകളെക്കുറിച്ചും അറിയുന്നത്‌..? എങ്ങനെയാണ്‌ ,ലതാ നായരെ അനഘ ,ആന്റിയെന്നാണ്‌ വിളിക്കുന്നതെന്നറിഞ്ഞത്‌..?
വേണ്ടാ,ആതിരേ, രമ്യാ രാജനെ ചോദ്യം ചോദിച്ച്‌ വിഷമിപ്പിക്കേണ്ട. ആ കുട്ടിക്ക്‌ എല്ലാം അറിയാം.പക്ഷെ തടിയന്‍ സാറുമ്മാര്‌ പറഞ്ഞതു പോലെ പറഞ്ഞില്ലെങ്കില്‍ കളിമാറുമെന്നല്ലേ ഭീഷണി.അച്ഛനില്ലാത്ത ആ പാവം കുട്ടി അതു കൊണ്ട്‌ കറതീര്‍ന്ന നുണപറയാന്‍ നിര്‍ബന്ധിതയാവുന്നു.
ലതാ നയര്‍ക്ക്‌ ഒരു ബിനാമിയെ കണ്ടെത്തി, ലതാ നായരേയും പീഡക വീരന്മാരേയും സംരക്ഷിക്കാനുള്ള നന്ദകുമാര്‍ നായരുടേയും സംഘത്തിണ്ടേയും ഗര്‍ഹണീയമായ നീക്കത്തിലെ കരുവായങ്ങനെ രമ്യാ രാജന്‍ പരിണമിച്ചെന്ന്‌ മാത്രം.
ലതാ നായരില്‍ നിന്ന്‌ ലഭിക്കേണ്ടിയിരുന്ന വക്രബുദ്ധിനിറഞ്ഞ മറുപടിയാണ്‌, ആതിരേ, പാവം രമ്യാ രാജന്റെ വായിലേയ്ക്ക്‌ സിബിഐ തിരുകിയത്‌.അങ്ങനെയാണ്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണ്‌ കുരുത്തം കെട്ട പീഡകന്‍ എന്ന്‌ നന്ദകുമാര്‍ നായരും സംഘവും ഒപ്പിച്ചെടുത്തതും.അനഘയുടെ സഹപാഠിയായിരുന്നു എന്നതിലപ്പുറം പാതകമൊന്നും ചെയ്യാത്ത ആ പാവം കുട്ടിയെ ലതാ നായരുടെ ബിനാമിയാക്കി നന്ദകുമാര്‍ നായരും സംഘവും കളത്തിനു പുറത്തെ കളിക്ക്‌ അവാര്‍ഡ്‌ വാങ്ങനൊരുങ്ങുകയാണ്‌.
എം.എ ബേബി മുതല്‍ മാംസവില്‍പ്പനക്കാലത്ത്‌ ലതാ നായരുടെ ഡ്രൈവര്‍മാര്‍ ആയിരുന്ന മിന്നല്‍ ജോസും മണ്ണില്‍ രാജുവും അടങ്ങുന്ന 31 പേരുടെ ലിസ്റ്റ്‌ , കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സിബിഐക്ക്‌ കൈമാറിയതാണ്‌.ആ ലിസ്റ്റ്‌ ഒന്നു മറിച്ച്‌ നോക്കാന്‍ പോലും നന്ദകുമാര്‍ നായര്‍ ശ്രമിച്ചിട്ടില്ല എന്ന്‌ വ്യക്തം. മിന്നല്‍ ജോസിനെ മാത്രം ചോദ്യം ചെയ്താല്‍ മതിയായിരുന്നു, അനഘയെ കടിച്ചു കുടഞ്ഞ വക്രരതിപ്രിയരെ കണ്ടെത്താന്‍.പക്ഷെ, ആതിരേ, ആ കാമമോഹിതരേക്കാള്‍ മ്ലേച്ഛവും അശ്ലീലഭരിതവുമായ ഒരു മനസ്സോടെയാണല്ലോ സിബിഐ കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണം നടത്തിയത്‌.അപ്പോള്‍ പിന്നെ...
വാല്‍ക്കഷ്ണം:' നിഷിധരതിപ്രിയര്‍ക്ക്‌ സിബിഐയില്‍ പ്രത്യേക പരിഗണന ' എന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ താമസ്സിയാതെ ഉണ്ടാകുമെന്നാണിപ്പോള്‍ സിബിഐയുടെ ഉപശാലാ സംസാരം
നാളെ: ശ്രീകുമാരിക്ക്‌ പിന്നില്‍ കളിക്കുന്ന സിബിഐ

Thursday, December 22, 2011

അരുണിന്റെ മാതാപിതാക്കളുടെ മാര്‍ഗം എത്രപേര്‍ പിന്തുടരും..


ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലാണ്‌, അവയവമാറ്റ ശസ്ത്രകിയകളും അവയവദാനവും ജീവന്‍രക്ഷോപാധികളായി മാറുന്നത്‌. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നടത്തുന്ന അവയവ ദാനത്തിലൂടെ മരിച്ചു ജീവിക്കുന്ന 90 ശതമാനം രോഗികളേയും ജീവിതത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ, അവയവ ദാനത്തിന്‌ നമ്മില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌..... നമ്മില്‍ ആര്‍ക്കും അല്ലെങ്കില്‍ നമ്മുടെ തൊട്ടടുത്ത ബന്ധുക്കളിലാര്‍ക്കും അവയവം മാറ്റിവയ്ക്കലിലൂടെ മാത്രം ജീവിക്കേണ്ട സാഹചര്യമില്ലാത്തതുകൊണ്ട്‌ അവയവദാനത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയായിരിക്കാം. എന്നാല്‍, ഛേദമില്ലാത്ത ഈ ഉപകാരം ചെയ്യാന്‍ ഈ ബ്ലോഗിന്റെ വായനക്കാരെങ്കിലും തയ്യാറാകണമെന്നാണ്‌ എന്റെ ആഗ്രഹം. മനുഷ്യത്വമാണ്‌ ലോകത്തില്‍ ഏറ്റവും മഹത്തരമായ വികാരം, ഈടുവയ്പ്‌. മരണാനന്തര ജീവിതമല്ല ഇഹലോക ജീവിതമല്ലേ നമുക്കോരോര്‍ത്തര്‍ക്കും ഇപ്പോള്‍ പ്രധാനം.



ജീവിതശൈലിയിലെ വ്യതിയാന-വക്രതകള്‍ മൂലവും ജനിതക കാരണങ്ങളാലും വൃക്ക, ഹൃദയം, കരള്‍ ,ശ്വാസകോശം, ത്വക്ക്‌ , മജ്ജ ഇവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ ലക്ഷക്കണക്കിനാണ്‌, ആതിരേ. ഔഷധങ്ങളും സാങ്കേതിക ചികിത്സാസഹായങ്ങളും കൊണ്ട്‌ ഒരു പരിധിവരെ രോഗത്തേയും രോഗവ്യാപനത്തേയും പ്രതിരോധിക്കാം എന്നല്ലാതെ രോഗിക്ക്‌ ശാശ്വതമായ മോചനം നല്‍കുവാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഇന്ന്‌ അപര്യാപ്തമാണ്‌.
ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലാണ്‌, ആതിരേ, അവയവമാറ്റ ശസ്ത്രകിയകളും അവയവദാനവും ജീവന്‍രക്ഷോപാധികളായി മാറുന്നത്‌. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നടത്തുന്ന അവയവ ദാനത്തിലൂടെ മരിച്ചു ജീവിക്കുന്ന 90 ശതമാനം രോഗികളേയും ജീവിതത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ, അവയവ ദാനത്തിന്‌ നമ്മില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌.
ഈശ്വരവിശ്വാസികളാണ്‌ ഭൂരിപക്ഷം പേരും. സ്വസഹോദരനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിക്കുന്നതാണ്‌ എല്ലാ മതബോധനങ്ങളും. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായി വരേണമെന്ന്‌ ഉദ്ബോധിപ്പിച്ചത്‌ പൂര്‍ണ മനുഷ്യനായി ജീവിച്ചു മരിച്ച ശ്രീനാരായണ ഗുരുവാണ്‌. അഹംബ്രഹ്മാസ്മിയും തത്വമസിയും പ്രസംഗങ്ങളില്‍ ഉദ്ധരിക്കേണ്ട ആശയങ്ങളല്ലെന്നും അവ പ്രവര്‍ത്തിയിലാക്കേണ്ട ആവശ്യകതകളാണെന്നും പഠിപ്പിച്ചത്‌ ഋഷിവര്യന്മാരാണ്‌. പറഞ്ഞുവരുമ്പോള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ഏകോദര സഹോദരങ്ങളുമാണ്‌. പക്ഷേ,ആതിരേ, കഠിന രോഗത്താല്‍ വലയുന്ന സുഹൃത്തിന്‌ ജീവിച്ചിരിക്കുമ്പോഴോ മരിച്ച ശേഷമോ അവയവം നല്‍കി സഹായിക്കാനുള്ള മനുഷ്യപ്പറ്റ്‌ നമ്മില്‍ ഒരു ശതമാനം പേര്‍ക്കുപോലുമില്ല. ദയനീയമാണ്‌ അവസ്ഥ. രക്തദാനത്തിനുപോലും തയ്യാറാകാത്ത സ്വാര്‍ത്ഥ ജഡിലമായ ജീവിതമോഹങ്ങളും അത്യാര്‍ത്തികളുമാണ്‌ നാമെല്ലാവരും.
ആതിരേ, നമ്മുടെയൊക്കെ നികൃഷ്ടമായ ഇത്തരം സ്വാര്‍ത്ഥ ചിന്തകള്‍ക്ക്‌ വെല്ലുവിളിയാകുകയാണ്‌ കോഴിക്കോട്‌ കൂടരഞ്ഞി സ്വദേശി അരുണ്‍ ജോര്‍ജും ആ യുവാവിന്റെ മാതാപിതാക്കളും. ഒരു ബൈക്ക്‌ ആക്സിഡന്റ്‌ അരുണ്‍ ജോര്‍ജിന്റെ പ്രാണന്‍ കവര്‍ന്നെങ്കിലും അഞ്ചു ജീവിതങ്ങളെയാണ്‌, ഒരു വലിയ ത്യാഗത്തിലൂടെ, അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ രക്ഷിച്ചെടുത്തത്‌.
അരുണ്‍ ജോര്‍ജിന്റെ വൃക്ക, കരള്‍, കണ്ണുകള്‍ സ്വീകരിച്ചതിലൂടെ മരണത്തെ മുന്നില്‍ കണ്ടവരും ജന്മനിമിഷം മുതല്‍ ഇരുട്ടിന്റെ ലോകത്തില്‍ കഴിഞ്ഞവരുമാണ്‌ ജീവിതത്തിലേക്കും വെളിച്ചത്തിലേക്കും ഉണര്‍ന്നത്‌.
കഴിഞ്ഞ ദിവസം കൂടരഞ്ഞി കാരമൂലയ്ക്കടുത്ത്‌ ബൈക്ക്‌ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണിന്‌ ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അരുണിന്റെ പിതാവ്‌ കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജിനെ സമീപിച്ച്‌ മകന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്ത്‌ കുറച്ചു ജീവിതങ്ങളെ രക്ഷിച്ചു കൂടെ എന്ന്‌ ആരാഞ്ഞു. മകന്റെ മരണം സൃഷ്ടിച്ച അപരിഹാര്യമായ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിലായിരുന്നു ജോര്‍ജ്‌ എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യത്വവും മനുഷ്യസ്നേഹിയും ഡോക്ടര്‍മാരുടെ സമീപനത്തില്‍ ഉന്നിദ്രമാവുകയും മകന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അരുണ്‍ ജോര്‍ജിന്റെ വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ കാണിച്ച സൗമനസ്യമാണ്‌, ആതിരേ, മരണത്തിലേക്ക്‌ നീങ്ങുകയായിരുന്ന മൂന്നുപേരെ ജീവിതത്തിലേക്കും അന്ധരായ രണ്ടുപേരെ കാഴ്ചയുടെ ലോകത്തേയ്ക്കും കൈപിടിച്ചുയര്‍ത്തിയത്‌.
വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ ഡയാലിസിസ്‌ ചെയ്ത്‌ ജീവിതം നീട്ടിക്കൊണ്ടുപോവുകയായിരുന്ന ബത്തേരി കോളേരി തോലമ്മാക്കല്‍ വീട്ടില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യ മഞ്ജു (32), തലശ്ശേരി എരഞ്ഞാളി മീത്തലേതടത്തില്‍ ശ്രീധരന്റെ മകന്‍ വിനേഷ്‌ എന്നിവര്‍ക്കും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസൃതക്രിയയ്ക്കായി കാത്തിരുന്ന ഒരാള്‍ക്കുമാണ്‌ അരുണിന്റെ അവയവങ്ങളിലൂടെ പുനര്‍ജന്മം ലഭിച്ചത്‌. കണ്ണുകള്‍ കോഴിക്കോട്‌ കോംട്രസ്റ്റ്‌ ആശുപത്രിയിലെ നേത്രബാങ്കാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌.
ബുധനാഴ്ച വൈകീട്ട്‌ കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ബി ഷപ്പ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അരുണ്‍ ജോര്‍ജിന്റെ സംസ്കാരം നടത്തി. ജീവിച്ചിരുന്നപ്പോള്‍ സഹജീവികള്‍ക്ക്‌ ഉപകാരമായതിലും എത്രയോ ഉന്നതവും വിശുദ്ധവുമായ രീതിയിലാണ്‌ അരുണ്‍ ജോര്‍ജ്‌ തന്റെ മരണം കൊണ്ട്‌ സഹജീവികള്‍ക്ക്‌ അനുഗ്രഹമായി പരിണമിച്ചത്‌. ഈ സൗമനസ്യത്തിന്‌ തയ്യാറായ അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലാണ്‌ മതിയാവുക..?!
അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്‌ നിയമവിധേയമാണെങ്കിലും , ആതിരേ, മരണശേഷം പോലും കണ്ണും ആന്തരികാവയവങ്ങളും ദാനം ചെയ്യാന്‍ നമ്മില്‍ ഭൂരിപക്ഷത്തിനും മനസ്സില്ല. മതപരവും സാമൂഹികവുമായ ചില ഭയങ്ങളാണ്‌ ഇക്കാര്യത്തില്‍ ഭൂരിപക്ഷം പേരെയും ഭരിക്കുന്നത്‌. ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണ്‌ രക്തദാനം മുതല്‍ മരണാനന്തരമുള്ള അവയവ ദാനം വരെ നടക്കാതെ പോകുന്നതും രക്ഷിക്കാമായിരുന്ന നിസ്സഹായ ജന്മങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്നതും.
ജീവിച്ചിരിക്കുമ്പോള്‍ രക്തം, വൃക്ക, ത്വക്ക്‌ തുടങ്ങിയവ ദാനം ചെയ്യാവുന്നതാണ്‌. ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം സാക്ഷര കേരളത്തില്‍ പോലും നടപ്പായിട്ടില്ല എന്നത്‌ ദുഃഖകരമായ അവസ്ഥയാണ്‌. അതേസമയം, ഈ അവയവങ്ങള്‍ വിറ്റ്‌ ലക്ഷങ്ങള്‍ കൊയ്യുന്ന മാഫിയ കേരളത്തില്‍ വിലസുന്നുമുണ്ട്‌. പ്രശസ്തമായ സ്വകാര്യ ആശുപത്രികളും അവിടത്തെ ഡോക്ടര്‍മാരും ഈ പൈശാചികതയ്ക്ക്‌ കൂട്ടു നില്‍ക്കുന്നുമുണ്ട്‌. എന്നാല്‍, അവയവദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമാക്കി അവയവം മാറ്റിവയ്ക്കല്‍ ശസൃതക്രിയയ്ക്ക്‌ സഹായകമായ പരിസരം സൃഷ്ടിക്കാന്‍ ഈ ഡോക്ടര്‍മാര്‍ക്കും സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിനും ഉത്തരവാദിത്തം ഏറെയാണ്‌..
കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി നടത്തിയ വൃക്കദാനം വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. അദ്ദേഹത്തിന്‌ സമൂഹത്തിലുള്ള സ്ഥാനമാണ്‌ അതിനു കാരണമായത്‌. എന്നാല്‍, അദ്ദേഹം പ്രദര്‍ശിപ്പിച്ച ത്യാഗത്തിന്‌ ഗുണഭോക്താക്കളായവരുടെ ബന്ധുക്കള്‍ വൃക്കദാനം ചെയ്ത്‌ വൃക്കദാതാക്കളുടെ ഒരു ചങ്ങല തന്നെ സൃഷ്ടിച്ചിട്ടുണ്ട്‌. അനുമോദിക്കേണ്ടതാണ്‌ ഈ മാനസിക ഭാവം.
ആതിരേ, നമ്മില്‍ ആര്‍ക്കും അല്ലെങ്കില്‍ നമ്മുടെ തൊട്ടടുത്ത ബന്ധുക്കളിലാര്‍ക്കും അവയവം മാറ്റിവയ്ക്കലിലൂടെ മാത്രം ജീവിക്കേണ്ട സാഹചര്യമില്ലാത്തതുകൊണ്ട്‌ അവയവദാനത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയായിരിക്കാം. എന്നാല്‍, ഛേദമില്ലാത്ത ഈ ഉപകാരം ചെയ്യാന്‍ ഈ ബ്ലോഗിന്റെ വായനക്കാരെങ്കിലും തയ്യാറാകണമെന്നാണ്‌ എന്റെ ആഗ്രഹം. മനുഷ്യത്വമാണ്‌ ലോകത്തില്‍ ഏറ്റവും മഹത്തരമായ വികാരം, ഈടുവയ്പ്‌. മരണാനന്തര ജീവിതമല്ല ഇഹലോക ജീവിതമല്ലേ ആതിരേ, നമുക്കോരോര്‍ത്തര്‍ക്കും ഇപ്പോള്‍ പ്രധാനം.

( ആത്മപ്രശംസയായി വ്യാഖ്യാനിക്കില്ലെങ്കില്‍ എന്റെ വായനക്കാരുമായി ഞാനൊരു സ്വകാര്യം പങ്കുവയ്ക്കാം.നിരവധി തവണ രക്തം ദാനം ചെയ്തിട്ടുള ഞാന്‍ എന്റെ വൃക്കകളില്‍ ഒന്നും ദാനം ചെയ്തിട്ടുണ്ട്‌.സ്വന്തക്കാര്‍ക്കോ, ബന്ധുക്കള്‍ക്കോ അല്ല, തികച്ചും അപരിചിതനായ ഒരു യുവാവിന്‌.12 വര്‍ഷം മുന്‍പ്‌ )

Wednesday, December 21, 2011

സിബിഐ അവിടെ നില്‍ക്കട്ടെ; നമുക്ക്‌ കവിയൂര്‍ വരെ പോയ്‌ വരാം


25-09-2004 രാത്രിക്കും 28-09-2004 പുലര്‍ച്ചയ്ക്കുമിടയില്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നാണ്‌ സിബിഐയുടെ അനുമാനം.ഈ ദിവസങ്ങളില്‍ അനഘ വീടുവിട്ട്‌ വെളിയില്‍ പോയിട്ടില്ലത്രെ.അപ്പോള്‍ "ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ " എന്ന ന്യായപ്രകാരം പീഡകന്‍ നാരായണന്‍ നമ്പൂതിരി അല്ലാതെ മറ്റാരുമല്ല!!.അനഘയുടെ ശരീരത്ത്‌ കാണപ്പെട്ട പുരുഷ ബീജം നാരായണന്‍ നമ്പൂതിരിയുടേത്‌ തന്നെയാണെന്ന്‌ എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചാല്‍ ഒരു വികടച്ചിരിയാകും നന്ദകുമാരന്‍ നായരുടെ മറുപടി.ലതാ നായരുടെ പറ്റുപടിക്കാരായ മുന്‍മന്ത്രി മുതലുള്ള ഉന്നതന്മാര്‍ക്കനുകൂലമായി ഇങ്ങനെ ചിലതെല്ലാം ഊഹിക്കാനാവില്ലെങ്കില്‍ പിന്നെന്തിന്‌ സിബിഐ ജന്മം, അല്ലേ.?



ആതിരേ,നട്ടെല്ലുറപ്പുള്ള മൂന്ന്‌ ചോദ്യം സിബിഐ അസിസ്റ്റന്റ്‌ എസ്പി നന്ദകുമാരന്‍ നായരോട്‌ ചോദിച്ചേ മതിയാകൂ.
1) പിതാവ്‌ നാരായണന്‍ നമ്പൂതിരിക്ക്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാ നായര്‍ അനഘയെ ഷൂട്ടിംഗ്‌ സെറ്റുകളിലും ഉന്നതരുടെ ഫ്ലാറ്റുകളിലും പഞ്ചനക്ഷത്ര റിസോര്‍ട്ടുകളിലും കൊണ്ടു നടന്നത്‌?
2) അതിനായിരുന്നോ അവര്‍ അനഘയുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക്‌ സന്ദര്‍ശനം നടത്തിയത്‌?
3) അതിനായിരുന്നോ അവര്‍ അവിടെ അന്തിയുറങ്ങിയിരുന്നത്‌?
ഈ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി നന്ദകുമാരന്‍ നായര്‍ ഉത്തരം പറഞ്ഞാല്‍ അനഘയെ കടിച്ചു കീറിയ കാമപ്പിശാചുക്കളുടെ പേരുകള്‍ മണിമണിയായ്‌ പുറത്ത്‌ വരും.അതു കൊണ്ട്‌ ആ മാന്യത സിബിഐ ഏമാനില്‍ നിന്ന്‌ പ്രതീക്ഷിക്കണ്ട.മറിച്ച്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനേക്കാള്‍ കടുത്ത ചെറ്റത്തരം കേസിന്റെ തുടര്‍ന്നുള്ള നടപടികളില്‍ പ്രതീക്ഷിച്ചാല്‍ മതി..
ലതാ നായര്‍ മൂലമുള്ള അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്ത ( അല്ലെങ്കില്‍ ചില ഉന്നതന്മാരുടെ അപമാനഭയം കൂട്ടക്കൊല ചെയ്ത ) ഒരു അച്ഛനേയും മകളേയും നന്ദകുമാരന്‍ നായരെക്കാള്‍ മ്ലേച്ഛമായി ഇനി ഒരാള്‍ക്കും അവഹേളിക്കാന്‍ കഴിയില്ല.കാക്കിയുടെ ബലത്തില്‍ ചിലരുടേയെല്ലാം പണക്കൊതിയേയും കാമക്കൊതിയേയും തമസ്ക്കരിച്ച്‌ നട്ടാല്‍ കുരുക്കാത്ത കള്ളം റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ കോടതിയില്‍ ഹാജരാക്കിയ തെമ്മാടിത്തത്തിന്‌ കാലം തീര്‍ച്ചയായും പ്രതിഫലം നല്‍കുമെന്ന്‌ സിബിഐ ഏമാനെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ രമ്യാ രാജനിലേയ്ക്ക്‌..
രമ്യാ രാജനാണ്‌ കവിയൂര്‍ പീഡനക്കേസിലെ സിബിഐയുടെ ഏക പിടിവള്ളി! രമ്യാ രാജനാണ്‌ അനഘയും പിതാവും തമ്മിലുണ്ടായിരുന്ന നിഷിധരതിയുടെ സൂചന അന്വേഷണോദ്ദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയത്‌.ശാസ്ര്തിയത്തെളിവുകളോ സാഹചര്യത്തെളിവുകളോ ഇല്ലാതിരുന്ന ഒരു കേസില്‍ ആ പിടിവള്ളിയിലൂടെ സഞ്ചരിച്ച്‌ സിബിഐ വിജയത്തിന്റെ സര്‍വജ്ഞപീഠം കയറിയിരിക്കുകയാണിപ്പോള്‍.
അവരവിടെ സ്വസ്ഥമായി ഇരിക്കട്ടെ
നമുക്ക്‌ കവിയൂരിലേയ്ക്ക്‌ പോകാം
25-09-2004 രാത്രിക്കും 28-09-2004 പുലര്‍ച്ചയ്ക്കുമിടയില്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നാണ്‌ സിബിഐയുടെ അനുമാനം.ഈ ദിവസങ്ങളില്‍ അനഘ വീടുവിട്ട്‌ വെളിയില്‍ പോയിട്ടില്ലത്രെ.അപ്പോള്‍ "ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ " എന്ന ന്യായപ്രകാരം പീഡകന്‍ നാരായണന്‍ നമ്പൂതിരി അല്ലാതെ മറ്റാരുമല്ല!!.അനഘയുടെ ശരീരത്ത്‌ കാണപ്പെട്ട പുരുഷ ബീജം നാരായണന്‍ നമ്പൂതിരിയുടേത്‌ തന്നെയാണെന്ന്‌ എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചാല്‍ ഒരു വികടച്ചിരിയാകും നന്ദകുമാരന്‍ നായരുടെ മറുപടി.ലതാ നായരുടെ പറ്റുപടിക്കാരായ മുന്‍മന്ത്രി മുതലുള്ള ഉന്നതന്മാര്‍ക്കനുകൂലമായി ഇങ്ങനെ ചിലതെല്ലാം ഊഹിക്കാനാവില്ലെങ്കില്‍ പിന്നെന്തിന്‌ സിബിഐ ജന്മം, അല്ലേ.?
കവിയൂര്‍ ഇടയോലിയില്‍ പരേതനായ രാജന്റേയും ഗീതയുടേയും സീമന്ത പുത്രിയാണ്‌ രമ്യാരാജന്‍.ഒരു സഹോദരിയുണ്ട്‌-സൗമ്യ.പെന്തക്കോസ്ത്‌ സഭാവിശ്വാസികളാണ്‌ രമ്യാരാജന്റെ കുടുംബാംഗങ്ങള്‍.പിതാവ്‌ രാജന്‍ പാസ്റ്റര്‍ ആയിരുന്നു.ഇരവിപേരൂര്‍ സെന്റ്‌.ജോണ്‍സ്‌ സ്കൂളില്‍ 7-ാ‍ം ക്ലാസ്‌ മുതല്‍ 10-ാ‍ം ക്ലാസ്‌ വരെ, അനഘ ദുര്‍മരണത്തിന്‌ ഇരായാകുന്നത്‌ വരെ ഇരുവരും ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ച സഹപാഠികള്‍;സുഹൃത്തുക്കള്‍.ഒന്നിച്ചാണ്‌ സ്കൂളിലും ട്യൂഷന്‍ ക്ലാസിലും പോയിരുന്നത്‌ പോകുന്നത്‌.ഒന്നിച്ചാണ്‌ വീട്ടിലേയ്ക്ക്‌ മടങ്ങിയിരുന്നത്‌.രമ്യയുടെ വീടാണ്‌ ആദ്യം.അതു കൊണ്ട്‌ രമ്യയെ യാത്രയാക്കിയിട്ടേ അനഘ വീട്ടിലേയ്ക്ക്‌ പോകാറുണ്ടായിരുന്നുള്ളൂ.ഇരു മെയ്യാണെങ്കിലും ഒരുമനസ്സുണ്ടായിരുന്ന കൂട്ടുകാരികള്‍.
എന്നിട്ടും അനഘയെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നാണ്‌, ആതിരേ, രമ്യാരാജന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട്‌ പറഞ്ഞത്‌.സിബിഐയുടെ ഈ തുരുപ്പു ചീട്ടിനെ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തുമെന്ന്‌ രമ്യാരാജനോ സിബിഐയോ സ്വപനത്തില്‍ പോലും കരുതിയതല്ല.അതു കൊണ്ടാണല്ലോ അവരെ കണ്ടപ്പോള്‍ രമ്യാ രാജന്‍ പകച്ചു പോയത്‌.ചോദ്യങ്ങളില്‍ നിന്നെല്ലാം അസഹ്യതയോടെ ഒഴിഞ്ഞു മാറിയത്‌."എനിക്കൊന്നും അറിയില്ലെ"ന്ന പല്ലവി സ്ഥാനത്തും അസ്ഥാനത്തും ഉരുവിട്ടു കൊണ്ടിരുന്നത്‌.അതേസമയം രമ്യയുടെ അമ്മ ഗീതക്ക്‌ ലതാ നായരെക്കുറിച്ചും ലതാനായര്‍ അനഘയേയും കൊണ്ട്‌ ടൂര്‍ പോകുന്നതുമെല്ലാം അറിയാം.സംഭാഷണ മദ്ധ്യേ അവരത്‌ സൂചിപ്പിക്കുകയും ചെയ്തു.അപ്പോള്‍ കൂര്‍ത്തൊരു നോട്ടം കൊണ്ട്‌ മാതാവിനെ ശാസിച്ച്‌ മൊഴിമുട്ടിച്ചു, രമ്യാ രാജന്‍
റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ കാര്യത്തോടടുത്തപ്പോള്‍ "പലകൂട്ടുകാരികളിലൊരു കൂട്ടുകാരി "യാണ്‌ അനഘയെന്ന പ്രസ്താവനയില്‍ രമ്യാരാജന്‍ സംസാരത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറി. സിബിഐ ഏമാന്മാര്‍ ഉരുവിട്ട്‌ പഠിപ്പിച്ച ഉത്തരങ്ങളാണ്‌ മണിമണിയായി ആ കുട്ടി പറയുന്നതെന്ന്‌ ബോദ്ധ്യമാകാന്‍ മറ്റൊന്നും ആവശ്യമായിരുന്നില്ല.
ഇതിനിടെ ഒരു ഭീഷണി മുഴക്കാന്‍, പക്ഷേ രമ്യാ രാജന്‍ മറന്നില്ല:.
"അനഘയെക്കുറിച്ച്‌ ചോദിച്ച്‌ ആരുവന്നലും ഞങ്ങളെ അറിയിക്കണമെന്ന്‌ സിബിഐയിലെ സാറുമ്മാര്‌ പറഞ്ഞിട്ടുണ്ട്‌.വിളിച്ചു പറയാന്‍ ഒരു നമ്പരും തന്നിട്ടുണ്ട്‌ "
തടിയന്മാരായ മൂന്ന്‌ സാറുമ്മാരാണ്‌ ചോദ്യം ചെയ്തതെന്നും നിര്‍ദേശങ്ങള്‍ കൊടുത്തതെന്നും പറഞ്ഞത്‌ രമ്യാ രാജന്‍ തന്നെ .
അതു കൊണ്ട്‌ രമ്യാ രാജന്‍ അവിടെ നില്‍ക്കട്ടെ
നമുക്കൊരു ചെറിയ ബ്രേക്കേടുക്കാം
********************
സീന്‍- തിരുവനന്തപുരത്തെ സിബിഐ ഓഫീസ്‌.
പകല്‍;ഇന്റീരിയര്‍.
രമ്യാ രാജനെ ഞങ്ങള്‍ കണ്ടെത്തിയതില്‍ കോപിഷ്ടരായ ഉദ്യോഗസ്ഥര്‍.
അവരുടെ മുന്‍പാകെ ചോദ്യം ചെയ്യപ്പെടുന്ന ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍.
കസ്റ്റംസിലെ രണ്ട്‌ ഉദ്യോഗസ്ഥരും ഹാജര്‍
രമ്യാ രാജനെ കണ്ട്‌ സംസാരിച്ചതിലെ നിയമപരവും ധാര്‍മ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച്‌ വിശദീകരിച്ച്‌ ഭീഷണിപ്പെടുത്താനാണ്‌ സാറുമ്മാരുടെ ശ്രമം.
രമ്യാ രാജന്റെ വീട്ടില്‍ പോയതും ആ കുട്ടിയോട്‌ സംസാരിച്ചതും ഞങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയിരുന്നു.ആ കാമറ രമ്യയുടെ സാറുമ്മാര്‍ ആദ്യമേ തന്നെ വാങ്ങി.( കുറ്റം പറയരുതല്ലോ, അന്വേഷണാര്‍ത്ഥം കാമറ കൈപ്പറ്റി എന്ന രസീത്‌ തന്നിട്ടുണ്ട്‌ ) ഒളികാമറയില്‍ അതൊക്കെ ചിത്രീകരിച്ചത്‌ രമ്യയുടെ അനുവാദത്തോടെയാണോ?ആരാണ്‌ നിങ്ങള്‍ക്കതിന്‌ ലൈസന്‍സ്‌ തന്നത്‌?അത്‌ രമ്യാ രാജന്റെ സ്വകാര്യതയിലേയ്ക്കുള്ള അനധികൃതമായ കടന്നുകയറ്റമല്ലേ? എന്നു തുടങ്ങി കാക്കത്തോള്ളായിരം ചോദ്യങ്ങള്‍
അനഘയെ പീഡിപ്പിച്ച രതിവേട്ടക്കാര്‍ക്ക്‌ മുന്‍പില്‍ ഓച്ഛാനിച്ച്‌ നിന്ന സിബിഐ സാറുമ്മാരുടെ അത്യുത്സാഹം കണ്ടപ്പോള്‍ മനസ്സിലുണര്‍ന്ന സനേഹമിതായിരുന്നു:
അനഘയെ പീഡിപ്പിച്ചവരെ കണ്ടെത്താനാണോ അതോ രമ്യാരാജനെ സംരക്ഷിക്കാനാണോ ഹൈക്കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടത്‌..?
വാല്‍കഷ്ണം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്നത്‌ പഴയ പോലീസ്‌ ശൈലി.ചത്തവനെ പീഡകനാക്കുന്നത്‌ പുതിയ സിബിഐ ലൈന്‍
നാളെ രമ്യ ആര്‍ക്ക്‌ വേണ്ടിയാണ്‌ കള്ളം പറഞ്ഞത്‌..?

Tuesday, December 20, 2011

നന്ദകുമാരന്‍ നായര്‍ ഊഹിച്ചു; നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചു


നിശിതമായ വിശകലനവും, തീക്ഷണമായ നിരീക്ഷണവും ഉന്നിദ്രമായ ധാര്‍മികബോധവും സത്യത്തോടും നീതിയോടുമുള്ള കറതീര്‍ന്ന പ്രതിബദ്ധതയും ആവശ്യപ്പെട്ട കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എസ്പി നന്ദകുമാരന്‍ നായരെ നയിച്ചത്‌ ലൈംഗീകവൈകൃതം ബാധിച്ച മനസ്സും നിരീക്ഷണവുമായിരുന്നെന്നോ..!


ആതിരേ,സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ്‌ കോട്ടൂര്‍,ഫാ.ജോസ്‌ പൂതൃക്ക,സിസ്റ്റര്‍ സെഫി എന്നിവരെ വിദഗ്ദമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ സിബിഐ എസ്പി നന്ദകുമാരന്‍ നായര്‍ക്ക്‌ കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എവിടെ എങ്ങനെയാണ്‌ കാലിടറിയത്‌..?
നാര്‍കോ അനാലിസിസും ഹൈമനൊപ്ലാസ്റ്റി ടെസ്റ്റും നടത്തി, അതുവരെ ക്നനായ സഭയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരിലെ ഉന്നതരും ജസ്റ്റിസ്‌ സിറിയക്‌ ജോസഫിനെപ്പോലെയുള്ള ന്യായാധിപന്മാരും സ്വാധീനം ചെലുത്തി സംരക്ഷിച്ച പ്രതികളെ പുറത്തുകൊണ്ടുവന്ന്‌ സിബിഐയുടെ വിശ്വാസ്യത വീണ്ടെടുത്ത അന്വേഷണ ഉദ്യോഗസ്ഥാനായിരുന്നു നന്ദകുമാരന്‍ നായര്‍.ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണങ്ങളിലൂടെ തെളിവുകളെല്ലാം നശിപ്പിച്ച്‌ പ്രതികളെ കുറ്റവിമുക്തരാക്കിയ ഒരു കേസിലായിരുന്നു, ഒന്നര ദശാബ്ദത്തിന്‌ ശേഷം വൈദീക-സന്യസ്ത പ്രതികളെ കൈയാമം വച്ചത്‌. പക്ഷേ ആ നന്ദകുമാരന്‍ നായരുടെ ഈ കേസിലെ പരിണതി ഭയങ്കരവും സമാനതകളില്ലാത്തതുമായത്‌ ആരുടെ ഇടപെടല്‍ മൂലം?
മുത്തൂറ്റ്‌ ജോര്‍ജ്‌ വധക്കേസില്‍ മുഖ്യ പ്രതികളായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും രക്ഷപേടുത്താന്‍ വിന്‍സന്‍ എം.പോള്‍ കണ്ടെത്തിയ 'എസ്‌ കത്തി' തിയറിയെ എത്രയോ കാതം പിന്നിലാക്കിയിരിക്കുന്നു നന്ദകുമാരന്‍ നായരുടെ അനുമാനം.
ഡിഎന്‍എ ടെസ്റ്റ്‌ നടത്താതെ ബീജം,ഉമിനീര്‍,രക്തം എന്നിവയുടെ ഉടമയെ കണ്ടെത്താന്‍ കഴിയില്ല എന്നത്‌ ഫോറെന്‍സിക്‌ സയന്‍സിലെ അടിസ്ഥാന തത്വമാണ്‌.ഉളുപ്പില്ലാതെ അത്‌ അട്ടിമറിക്കാനും കോടതിയേയും പൊതുസമൂഹത്തേയും വിഡ്ഢികളാക്കാനും സിബിഐയ്ക്ക്‌ ഒരിക്കലും മായ്ക്കാനാവാത്ത നാണക്കേടുണ്ടാക്കാനും നന്ദകുമാരന്‍ നായര്‍ക്ക്‌ പ്രേരണയായത്‌ എന്താണ്‌..?ആരാണ്‌ അതിനുപിന്നില്‍ ചരട്‌ വലിച്ചത്‌..?കേസ്‌ വീണ്ടും കേള്‍ക്കുന്ന ദിവസം ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍, ആതിരേ, നന്ദകുമാരന്‍ നായര്‍ കുറച്ചൊന്നും വിയര്‍ത്താല്‍ പോരാ.
കൂട്ട ആത്മഹത്യക്ക്‌ മുമ്പ്‌ കവിയൂരിലെ അനഘയെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന സിബിഐയുടെ കണ്ടെത്തല്‍, ഡിഎന്‍എ പരിശോധന പോലും നടത്താതെയാണെന്ന്‌ തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ട്‌ പച്ചയായി പറയുന്നു.ഊഹങ്ങളുടേയും അനുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ്‌ അനഘയ്ക്കും കുടുംബത്തിനും ആചന്ദ്രകാലം അപമാനമുണ്ടാക്കുന്ന പീഡന തിയറിയില്‍ നന്ദകുമാരന്‍ നായരും സംഘവും എത്തിച്ചേര്‍ന്നത്‌.
അനഘയുടെ ഉള്ളില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം പോസ്റ്റുമോര്‍ട്ടത്തിലാണ്‌ കണ്ടെത്തിയതാണ്‌. സാമ്പിള്‍ ശേഖരിച്ച്‌ തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനക്ക്‌ അയച്ചെങ്കിലും ഡിഎന്‍എ പരിശോധന വേണമെന്ന്‌ പൊലീസ്‌ അന്ന്‌ ആവശ്യപ്പെട്ടില്ല. അച്ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ രക്തസാംപിളും ശേഖരിച്ചിരുന്നെങ്കിലും ഇതും ലാബില്‍ സൂക്ഷിച്ചിട്ടില്ല. അനഘയുടെയും നാരായണന്‍ നമ്പൂതിരിയുടെയും വസ്ത്രങ്ങള്‍ ഫൊറന്‍സിക്‌ പരിശോധനക്ക്‌ അയച്ചു.ഈ സാംപിളുകളെല്ലാം ചെന്നൈ ഫൊറന്‍സിക്‌ ലാബില്‍ അയച്ചെങ്കിലും അവിടെയും ഡിഎന്‍എ പരിശോധന നടന്നില്ല.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനയൊന്നും ഇനി സാധ്യമല്ല. ഉള്ള തെളിവുവച്ച്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്ന്‌ കോടതിയും പൊതുസമൂഹവും വിശ്വസിച്ചുകൊള്ളണമെന്നാണ്‌ ,ആതിരേ, സിബിഐ ശഠിക്കുന്നത്‌. ഇതിന്‌ ചൂണ്ടിക്കാണിക്കുന്ന വസ്തുതയാകട്ടെ അതി വിചിത്രവും. പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയ സമയത്തൊന്നും അനഘ പുറത്തുപോയിട്ടില്ല. പിന്നെ വീട്ടിലാകെയുള്ള പുരുഷന്‍ അച്ഛനായതിനാല്‍ അച്ഛന്‍ പീഡിപ്പിച്ചുവെന്ന്‌ വിശ്വസിച്ചോളണം.. അച്ഛന്റെ വിചിത്രമായ ഏതോ പെരുമാറ്റത്തെക്കുറിച്ച്‌ അനഘ , സഹപാഠി രമ്യാ രാജനോട്‌ പറഞ്ഞിരുന്നുവെന്ന ദുര്‍ബലമായ മൊഴിയും തങ്ങളുടെ ഊഹത്തിന്‌ ബലം നല്‍കാന്‍ സിബിഐ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്‌.
മക്കള്‍ സംശയത്തിന്റെ നിഴലിലുള്ള സിപിഎം നേതാക്കളായ എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ പേരിനൊന്ന്‌ ചോദ്യം ചെയ്ത്‌ ആരോപണത്തിലൊന്നും അടിസ്ഥാനമില്ല എന്ന അവരുടെ മൊഴികളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്‌.പക്ഷെ മന്ത്രിപുത്രന്മാരായ അശോക്‌ ബേബിയേയും ബിനീഷ്‌ കോടിയേരിയേയും കൂളായിട്ട്‌ ഒഴിവക്കി .
അങ്ങനെ കൂടുതലൊന്നിനും മിനക്കെടാതെയാണ്‌ അനഘയെ പീഡിപ്പിച്ചത്‌ പിതാവ്‌ തന്നെയെന്ന ഞെട്ടിക്കുന്ന വഴിത്തിരിവ്‌ നല്‍കിക്കൊണ്ട്‌ എസ്പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സിബിഐ സംഘം പുനരന്വേഷണം അവസാനിപ്പിച്ചത്‌.
ആതിരേ,നിശിതമായ വിശകലനവും, തീക്ഷണമായ നിരീക്ഷണവും ഉന്നിദ്രമായ ധാര്‍മികബോധവും സത്യത്തോടും നീതിയോടുമുള്ള കറതീര്‍ന്ന പ്രതിബദ്ധതയും ആവശ്യപ്പെട്ട കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എസ്പി നന്ദകുമാരന്‍ നായരെ നയിച്ചത്‌ ലൈംഗീകവൈകൃതം ബാധിച്ച മനസ്സും നിരീക്ഷണവുമായിരുന്നെന്നോ..!
വാല്‍ക്കഷ്ണം: ഡിഎന്‍എ പരിശോധന ആവശ്യം വരുമ്പോള്‍ സമീപിക്കുക: നന്ദകുമാരന്‍ നായര്‍, എഎസ്പി, സിബിഐ, തിരുവനന്തപുരം. ഊഹം കൊണ്ട്‌ കാര്യസാദ്ധ്യം, പണച്ചെലവില്ല; കാലതാമസവുമില്ല
( നാളെ രമ്യാ രാജന്‍ സിബിഐയുടെ തടവിലോ)

Friday, December 16, 2011

അര്‍മാദിക്കാന്‍ വരട്ടെ, സത്യംപറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കും

പരമപുച്ചത്തോടെ,അവജ്ഞയോടെ,ഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ, സിബിഐയുടെ കണ്ടെത്തലിനെ ഞാന്‍ അഴുക്കുചാലിലെറിയുന്നു.ഒരു കേസന്വേഷണം എങ്ങനെ സത്യത്തില്‍ നിന്ന്‌ അകറ്റിക്കൊണ്ടു പോകാമെന്നും എത്രനാള്‍ കുറ്റവാളികളെ സംരക്ഷിക്കാമെന്നും സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണത്തില്‍ സിബിഐ 'കൃതഹസ്തതയോടെ' തെളിയിച്ചതാണല്ലോ.ആ തെമ്മാടിത്തം തന്നെയാണ്‌ ഈ കേസിലും അനുവര്‍ത്തിച്ചിരിക്കുന്ന്ത്‌.സിസ്റ്റര്‍ അഭയയുടെ അമ്മയെ ഭ്രാന്തിയാക്കിയ അധമപോലീസ്‌ ബുദ്ധിയാണ്‌ അനഘയുടെ പിതാവിനെ കാമഭ്രാന്തനാക്കിയിരിക്കുന്നത്‌
അഭയ കേസിലേതെന്നപോലെ ഈ കേസിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌. . അതുവരെ ആ കുഞ്ഞിനെ കടിച്ചു കുടഞ്ഞ രതിഭ്രാന്തന്മാര്‍ക്ക്‌ ആശ്വസിക്കാം. അത്രമാത്രം.


ആതിരേ,സാക്ഷരകേരളത്തിന്റെ പ്രജ്ഞയില്‍ വെള്ളിടിവീഴ്ത്തി,കവിയൂര്‍ പീഡനക്കേസില്‍ സിബിഐ അതിന്റെ അധമത്വം നിറഞ്ഞ കണ്ടെത്തല്‍ പുറത്തുവിട്ടു.പണത്തിനും സ്വാധീനത്തിനും മുകളില്‍ സിബിഐ പറക്കില്ല എന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ഇനി
എം.എ.ബേബിക്കും
മകന്‍ അശോക്‌ ബേബിക്കും
കോടിയേരി ബാലകൃഷ്ണന്റെ തലതെറിച്ച സന്തതി ബിനീഷ്‌ കോടിയേരിക്കും
സജി നന്ത്യാട്ടിനും
ജോയ്‌ ആലുക്കാസിനും
ഏഷ്യാനെറ്റ്‌ മോഹനും
ശബരിമലതന്ത്രി കണ്ഠരരു മോഹനര്‍ക്കും
പോലീസ്‌ ഏമാന്‍ എന്‍.ഗോപിനാഥിനും
റോയല്‍ പിമ്പ്‌ ലതാ നായര്‍ക്കും
കുറച്ചു കാലം അര്‍മാദിക്കാം.
അനഘയെ പീഡിപ്പിച്ചത്‌ സ്വന്തം പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണെന്ന്‌
സിബിഐ കണ്ടെത്തിക്കഴിഞ്ഞല്ലോ.
പീഡനത്തിന്റെ എണ്ണവും സമയവും ദൈര്‍ഘ്യവുമെല്ലാം എത്രകൃത്യമായി,'ശാസ്ര്തീയമായാണ്‌',ആതിരേ, സിബിഐ നിര്‍ണയിച്ചിരിക്കുന്നത്‌.കുറ്റാനേഷണത്തിനും നോബേല്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തി അത്‌ കവിയൂര്‍ പീഡനക്കേസ്‌ പുനരന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കി ' മാതൃകാപരമായ'ഈ ശ്രമത്തെ ആദരിക്കണമെന്നാണ്‌ സ്വീഡിഷ്‌ അക്കാഡമിയോട്‌ ്‌ അപേക്ഷിക്കേണ്ടതല്ലേ..!
ഒരു സാക്ഷരസമൂഹത്തെ എത്രലാഘവബുദ്ധിയോടെയാണ്‌ ആതിരേ,സിബിഐ അവഹേളിച്ചിരിക്കുന്നത്‌ ! .പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പീക്കുകയും മാംസച്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്ന നികൃഷ്ടപിതാക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതു കൊണ്ട്‌ പെണ്മക്കളുള്ള പിതാക്കന്മാരെല്ലാം അത്തരക്കാരാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ എം.എ.ബേബി മുതലുള്ള വേട്ടക്കാരില്‍ നിന്ന്‌ എത്ര ലക്ഷങ്ങളാണ്‌ കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയത്‌..?എത്ര ലിറ്റര്‍ മദ്യമാണ്‌ കുടിച്ചു വറ്റിച്ചത്‌..?എത്ര പെണ്‍ശരീരങ്ങളിലാണ്‌ ആസക്തികള്‍ ഒഴുക്കിയൊടുക്കിയത്‌..?
പരമപുച്ചത്തോടെ,അവജ്ഞയോടെ,ഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ, ആതിരേ, സിബിഐയുടെ കണ്ടെത്തലിനെ ഞാന്‍ അഴുക്കുചാലിലെറിയുന്നു.ഒരു കേസന്വേഷണം എങ്ങനെ സത്യത്തില്‍ നിന്ന്‌ അകറ്റിക്കൊണ്ടു പോകാമെന്നും എത്രനാള്‍ കുറ്റവാളികളെ സംരക്ഷിക്കാമെന്നും സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണത്തില്‍ സിബിഐ 'കൃതഹസ്തതയോടെ' തെളിയിച്ചതാണല്ലോ.ആ തെമ്മാടിത്തം തന്നെയാണ്‌ ഈ കേസിലും അനുവര്‍ത്തിച്ചിരിക്കുന്ന്ത്‌.സിസ്റ്റര്‍ അഭയയുടെ അമ്മയെ ഭ്രാന്തിയാക്കിയ അധമപോലീസ്‌ ബുദ്ധിയാണ്‌ അനഘയുടെ പിതാവിനെ കാമഭ്രാന്തനാക്കിയിരിക്കുന്നത്‌.നാരായണന്‍ നമ്പൂതിരിക്ക്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാനായര്‍ അനഘയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്‌?അനഘയേയും കൊണ്ട്‌ സിനിമ-സീരിയല്‍ സെറ്റുകളിലും റിസോര്‍ട്ടുകളിലും ഫ്ലാറ്റുകളിലും കറങ്ങി നടന്നത്‌.?
തങ്ങളുടെ ചെറ്റത്തരം നിറഞ്ഞ കണ്ടെത്തലിനെ ശാസ്ര്തീയമായി വെല്ലുവിളിക്കാന്‍ നാരായണന്‍ നമ്പൂതിരിയോ അനഘയോ ജീവിച്ചിരിക്കുന്നില്ല എന്ന ഗര്‍വില്‍,നാണക്കേടുകൊണ്ട്‌ ജീവിതമവസാനിപ്പിച്ച നാരായണന്‍ നമ്പൂതിരിയുടെ ശരീരത്തില്‍ മന്ത്രിയുടേയും മന്ത്രിപുത്രന്മാരുടേയും മാധ്യമ മേധാവിയുടേയും രാഷ്ട്രാന്തര സ്വര്‍ണവ്യാപാരിയുടേയും പോലീസ്‌ ഏമാന്റേയും,അങ്ങനെയുള്ള മറ്റു കാമഭ്രാന്തന്മാരുടേയും രതിവൈകൃതം സന്നിവേശിപ്പിച്ച ഒറ്റക്കാരണം കൊണ്ട്‌ തന്നെ ഈ കേസില്‍ സിബിഐയേയും പ്രതി ചേര്‍ത്തേമതിയാകൂ.കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളെയും അവരുടെ പിതാകന്മാരേയും ഒരുപോലെ അവഹേളിക്കുന്നതാണ്‌ സിബിഐയുടെ കണ്ടെത്തലെന്ന്‌ അടിവരയിട്ട്‌ പറയേണ്ടിയിരിക്കുന്നു.
ലതാനായരെന്ന പെണ്‍വാണീഭ രാജ്ഞിയേയും അവരുടെ ഇടപാടുകരായിരുന്ന ഉന്നതന്മാരേയും മാന്യന്മാരാക്കാന്‍ എത്രയ്ക്ക്‌ അശ്ലീല തലത്തിലേയ്ക്കാണ്‌ ,ആതിരേ, രാജ്യത്തെ പരമോന്നത കേസന്വേഷണസംഘം അധ:പതിച്ചിരിക്കുന്നത്‌.
രമ്യാരാജന്റെ ചിലസൂചനകളുടെ അടിസ്ഥാനത്തില്‍ ഇത്രഗഹനമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞവര്‍ എന്തുകൊണ്ടാണ്‌ ലതാനായരെ മര്യാദയ്ക്കൊന്നു ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്തത്‌?എന്തു കൊണ്ടാണ്‌ ഇന്നും ഈ കേസുമായി നിര്‍ണായകബന്ധമുള്ളതും സജീവമായതുമായ മറ്റു ഘടകങ്ങള്‍ വിലയിരുത്തലിനും വിശകലനത്തിനും വിധേയമാക്കത്തത്‌..?
അനഘ ആത്മഹത്യചെയ്തയുടനെ ആ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന്‌ പി.കെ.ശ്രീമതി ആര്‍ക്കുവേണ്ടിയാണ്‌ ജാമ്യമെടുത്തത്‌..?അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ അവര്‍ക്കെന്തു ബാദ്ധ്യതയാണുണ്ടായിരുന്നത്‌.?അവര്‍ നടത്തിയ അട്ടിമറിയെപ്പോലും നാണിപ്പിക്കുന്നതാണ്‌, ആതിരേ, സിബിഐയുടെ കണ്ടെത്തല്‍.
സത്യം കണ്ടെത്താനല്ല കുഴിച്ചുമൂടാനാണ്‌ സിബിഐയിലെ അനേഷകര്‍ക്ക്‌ നമ്മുടെയൊക്കെ നികുതിപ്പണം ശമ്പളമായി കൊടുക്കുന്നത്‌ എന്ന വാസ്തവവും നേരത്തെ വ്യക്തമായതാണ്‌.അതുകൊണ്ട്‌ സിബിഐയുടേത്‌ ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ നടപടിയാണ്‌.അതിനെതിരേ പ്രതിഷേധത്തിന്റെ പടയണികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.ഒരു സാക്ഷരസമൂഹത്തേയും അതിന്റെ മൂല്യബോധങ്ങളേയും അവഹേളിച്ച്‌ ഇവര്‍ മിടുക്കന്മാരായി വിലസാന്‍ പാടില്ല.അതിനനുവദിക്കരുത്‌.പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റേയും ശലാഖയായി മനുഷ്യപറ്റുള്ള ഒരോമലയാളിയും രംഗത്തെത്തിയേ മതിയാകൂ.ഏതു പെണ്‍കുട്ടിക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്‌ അനഘയുടെ ദുരന്തം.പ്രലോഭനത്തിന്റെ വലവിരിച്ച്‌ ലതാനായര്‍മാരും ശോഭാജോണ്‍മാരും അതുപോലെ മറ്റനേകരും നമുക്കുചുറ്റുമുണ്ട്‌.ഇവരുടെ ഇടപാടുകാരായി സമൂഹത്തിലെ ഉന്നതന്മാരുമുണ്ട്‌.അവരെല്ലാം വലിച്ചുകീറുന്ന പെണ്‍കുട്ടിയെ നശിപ്പിച്ചത്‌ അവരുടെ പിതാവാണെന്ന്‌ വരുത്തിതീര്‍ക്കാനുള്ള കീഴ്‌വഴക്കം, ആതിരേ, സൃഷ്ടിക്കപ്പെട്ടുകൂടാ.
നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചിട്ടുണ്ടാകാം. അതല്ല കവിയൂര്‍ പീഡനക്കേസിലെ അടിസ്ഥാന പ്രശ്നം. ലതാ നായര്‍ എന്ന വാണിഭ രാജ്ഞി ആര്‍ക്കെല്ലാം അനഘയെ കാഴ്ചവച്ചു എന്നതാണ്‌ തെളിയക്കപ്പെടേണ്ടത്‌..
പറയട്ടെ,അങ്ങനെ ഉദാസീനമായി കവിയൂര്‍ പീഡനക്കേസ്‌ എഴുതി തള്ളാന്‍ സിബിഐക്ക്‌ കഴിയുകയില്ല. അഭയ കേസിലേതെന്നപോലെ ഈ കേസിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ ആതിരേ എനിക്കുറപ്പുണ്ട്‌. . അതുവരെ ആ കുഞ്ഞിനെ കടിച്ചു കുടഞ്ഞ രതിഭ്രാന്തന്മാര്‍ക്ക്‌ ആശ്വസിക്കാം. അത്രമാത്രം.

Thursday, December 15, 2011

മുല്ലപ്പെരിയാര്‍: ചാണ്ടിയുടെ ചതിക്ക്‌ വിജയന്റെ ലാവലിന്‍ ടച്ച്‌


മുല്ലപ്പെരിയാര്‍ സമരത്തെ തുടക്കം മുതല്‍ മനസ്സുകൊണ്ട്‌ എതിര്‍ത്തവരായിരുന്നു കോണ്‍ഗ്രസും സിപിഎം-ഉം. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തങ്ങളുടെ ഒരു രോമത്തിന്‌ പോലും പ്രശ്നമുണ്ടാകില്ല എന്ന അഹങ്കാരത്തിലാണ്‌ ഈ നേതാക്കളുടെ ഊണും ഉറക്കവും ഭോഗവുമെല്ലാം. അതുകൊണ്ടാണ്‌ കേരളം കണ്ട ഏറ്റവും മാന്യമായ ഒരു ജനകീയ മുന്നേറ്റത്തെ ഇവരെല്ലാം ചേര്‍ന്ന്‌ വഞ്ചിച്ചൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്‌; യാത്രായാനം പാതി വഴിയില്‍ മുക്കിക്കളഞ്ഞത്‌. ഇവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്‌, വോട്ടുകൊണ്ടല്ല ഇവരോട്‌ പ്രതികരിക്കേണ്ടത്‌. തെറിക്കുത്തരം മുറിപ്പത്തലാണെന്ന്‌ മുന്നേപോയവര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ.



മുല്ലപ്പെരിയാര്‍ സമരത്തിന്റെ പാലംവലിച്ചു കൊണ്ട്‌,ആതിരേ, ഒരു ജനതയുടെ അതിജീവനാഭിലാഷങ്ങള്‍ സംരക്ഷിക്കുകയല്ല മറിച്ച്‌ അധികാര രാഷ്ട്രീയത്തിലഭിരമിക്കുന്നതാണ്‌ തങ്ങളുടെ പ്രഥമ ലക്ഷ്യവും പ്രധാന കര്‍ത്തവ്യവുമെന്ന്‌, ഉളുപ്പില്ലാതെ സ്ഥാപിക്കുകയായിരുന്നു, ആതിരേ, ചാണ്ടിയുടെ യുഡിഎഫും പിണറായിയുടെ എല്‍ഡിഎഫും .
ജനപക്ഷ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്നും ഷണ്ഡത്വം മാത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ള മന്‍മോഹന്‍സിങ്ങിന്റെ താല്‍പര്യപ്രകാരം മുല്ലപ്പെരിയാര്‍ സമരം നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചതിലൂടെ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം അഞ്ച്‌ ജില്ലകളിലെ 35 ലക്ഷം ജനങ്ങളെയാണ്‌ നീറ്റായി വഞ്ചിച്ചത്‌.
മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണി വ്യാപകമാക്കി കേരളത്തിലെ ജനങ്ങളില്‍ ഭയാശങ്കയുടെ ഉന്മാദം സൃഷ്ടിച്ചതില്‍ ഉമ്മന്‍ചാണ്ടി ഒഴിച്ചുള്ള നേതാക്കന്മാരുടെ പങ്ക്‌ ആര്‍ക്ക്‌ നിഷേധിക്കാനാവും? മുല്ലപ്പെരിയാറില്‍ ഒരു ദുരന്തമുണ്ടായാല്‍ കേരളത്തിനത്‌ നൂറ്റാണ്ടുകളോളം അപരിഹാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന കാര്യത്തിലാര്‍ക്കാണ്‌ സന്ദേഹമുള്ളത്‌? എന്നിട്ടും ജനാധിപത്യ ഭാരതത്തിന്റെ വര്‍ത്തമാനകാല ശാപമായ മന്‍മോഹന്‍സിങ്ങിന്റെ നെറികേട്‌ തൊണ്ടതൊടാതെ വിഴുങ്ങാന്‍ കേരളത്തില്‍ നിന്ന്‌ പോയ നേതാക്കള്‍ക്ക്‌ മനസ്സാക്ഷിക്കുത്ത്‌ ഇല്ലാതെ പോയി, ആതിരേ... പി.ജെ.ജോസഫും വി.എസ്‌.അച്യുതാനന്ദനും മാത്രമാണ്‌ വിമത നിലപാട്‌ സ്വീകരിച്ചത്‌. അപ്പോള്‍ "അവരവരിരിക്കുന്ന സ്ഥാനത്തിന്റെ വിലയറിഞ്ഞു വേണം സംസാരിക്കാന്‍" എന്ന്‌ പിണറായി വിജയന്‍ പി.ജെ.ജോസഫിനോട്‌ പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ മുഴങ്ങിയത്‌ ഒരു തെരുവുഗുണ്ടയുടെ തെമ്മാടിത്തം നിറഞ്ഞ അഹന്തയും ആക്രമണോത്സുകതയുമായിരുന്നു.
തമിഴ്‌നാടിനെ ചര്‍ച്ചയുടെ മേശയ്ക്കരികിലേയ്ക്ക്‌ എത്തിക്കണമെങ്കില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ പിന്‍വലിച്ച്‌ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്നാണ്‌ മന്‍മോഹന്‍ ആവശ്യപ്പെട്ടത്‌. ഉമ്മന്‍ചാണ്ടിയും കേരളത്തിലെ വഞ്ചകനേതാക്കളും മന്‍മോഹന്റെ സൗമനസ്യത്തിനായി ഭിക്ഷ തെണ്ടുമ്പോള്‍ തന്റെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളില്‍ അണുവിടപോലും അനുരഞ്ജനത്തിന്‌ തയ്യാറല്ല എന്ന നിലപാടാണ്‌ ജയലളിത സ്വീകരിച്ചത്‌. കേരളത്തിലെ നേതാക്കന്മാരെല്ലാം, ആതിരേ ആണുങ്ങളാണെന്നാണ്‌ വയ്പ്‌. ഷണ്ഡത്വം ബാഹ്യരൂപങ്ങളില്‍ ദര്‍ശനീയവും അനുഭവവേദ്യവും അല്ല എന്ന്‌ ഖദര്‍ അണിഞ്ഞ ഈ ജനവഞ്ചകര്‍ ഓരോ നിമിഷവും കേരളീയരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. സുതാര്യമായ ഭരണം എന്ന കബളിപ്പിക്കലിലൂടെ ഇവര്‍ പ്രദര്‍ശിപ്പിക്കുന്നത്‌, തീരുമാനങ്ങള്‍ എടുക്കുന്നതിലും അത്‌ നടപ്പിലാക്കുന്നതിലുമുള്ള പൗരുഷമില്ലായ്മ തന്നെയാണ്‌.
കേരളത്തോട്‌ സമരം അവസാനിപ്പിക്കണെന്ന്‌ ആവശ്യപ്പെടാന്‍ മന്‍മോഹന്‌ എന്ത്‌ അവകാശമാണുള്ളതെന്ന്‌ ചോദിക്കാനുള്ള തന്റേടം പോലും ഇവിടെ നിന്ന്‌ പോയ ഒരു നേതാവിനും ഇല്ലാതെ പോയതില്‍ നാം സ്വയം ശപിക്കുക; വരാനിരിക്കുന്ന ദുരന്തത്തിന്നിരകളാകുവാന്‍ മാനസികമായി തയ്യാറെടുക്കുക. ശ്രദ്ധിക്കുക. ഒരു ഫെഡറല്‍ സംവിധാനത്തിന്റെ ഭരണകര്‍ത്താവാണ്‌ മന്‍മോഹന്‍സിങ്ങ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സൃഷ്ടിക്കുന്ന അപായ ഭീഷണി കേരളത്തിനെന്നപോലെ തമിഴ്‌നാടിനും ബാധകമാണ്‌. എന്നിട്ടും തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രിക്കൊപ്പം ഒരു ചര്‍ച്ചയ്ക്കായി വിളിക്കാന്‍ പോലുമുള്ള തന്റേടം 'അങ്ങോര്‍ക്കും' ഇല്ലാതെ പോയി. ജയലളിതയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ കൊണ്ട്‌ മുട്ടിലിഴയിപ്പിക്കാന്‍ പക്ഷേ, മന്‍മോഹന്‌ എന്തു മിടുക്കായിരുന്നു. മുട്ടിലിഴയാന്‍ ചാണ്ടിക്ക്‌ അതീവ സന്തോഷവും.ആനുഷംഗീകമായിപ്പറയട്ടേ,ചില്ലറ വില്‍പ്പനയുടെ ഭൂമികയില്‍ ബഹുരാഷ്ടകുത്തകകളെ കുടിയിരുത്താന്‍ ശ്രമിച്ചപ്പോള്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ പുല്ലുപോലെ തള്ളിക്കളഞ്ഞ മന്മോഹന്‍ മമതാ ബാനര്‍ജിയുടേയും ജയലളിതയുടേയും കാല്‍ക്കല്‍ ഫ്ലാറ്റായി വീണത്‌ ഇന്ത്യ കണ്ടതല്ലേ? "കണ്ട്‌ പഠിക്ക്‌ മന്ഥാ,മുഖ്യമന്ത്രിയായിട്ടെന്താ"എന്ന്‌ ചാണ്ടിയോട്‌ കേരളം ഒറ്റസ്വരത്തില്‍ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ആതിരേ...
1800 ദിവസങ്ങള്‍ കഴിയുന്നു, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹം ആരംഭിച്ചിട്ട്‌. തീര്‍ത്തും സമാധാനപരവും ഗാന്ധിയന്‍ സമരപാതയില്‍ മാന്യമായി ആരൂഢം ഉറപ്പിച്ചുമാണ്‌ ആ സമരം തുടരുന്നത്‌. കഴിഞ്ഞ 1800 ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും അതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഇന്ന്‌ എതിര്‍ ശബ്ദം ഉയര്‍ന്നിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭീഷണി ശക്തമായപ്പോള്‍ ഇ.എസ്‌.ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചപ്പോഴും തമിഴ്‌നാടിന്‌ പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍, യൂത്ത്‌ കോണ്‍ഗ്രസുകാരും യുവമോര്‍ച്ചക്കാരും ഗുണ്ടായിസത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചപ്പോഴാണ്‌ തമിഴ്‌നാട്ടില്‍ അതിന്റെ അനുരണനം ഉണ്ടായത്‌. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ സമരത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ പ്രദര്‍ശിപ്പിച്ച ഉത്സാഹം കാണുമ്പോള്‍ ഒരു കാര്യം ഉറപ്പാക്കാം. മുല്ലപ്പെരിയാര്‍ സമരം പൊളിക്കാന്‍ വേണ്ടി ബുദ്ധികെട്ട യൂത്തന്‍മാരെക്കൊണ്ട്‌ ചൂടുചോറ്‌ വാരിപ്പിക്കുകയായിരുന്നു മന്‍മോഹനും ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും എല്ലാം.
മന്‍മോഹന്റെ ഇഷ്ടത്തിന്‌ വഴങ്ങി സമരം അവസാനിപ്പിച്ചെങ്കിലും അദ്ദേഹം പ്രശ്നത്തിനെങ്ങനെ കേരളത്തിന്‌ ഹിതകരമായ പരിഹാരം ഉണ്ടാക്കും എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ ധാരണയൊന്നുമില്ല. ചര്‍ച്ച... ചര്‍ച്ച... ചര്‍ച്ച എന്ന നേരം കൊല്ലി ഇടപാടിനെക്കുറിച്ച്‌ മാത്രമേ അദ്ദേഹത്തിന്‌ അറിവുള്ളൂ. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതിയുടെ തീര്‍പ്പ്‌ വരുന്നതിന്‌ മുമ്പ്‌ ഒരു തലത്തിലുമുള്ള ചര്‍ച്ചയ്ക്ക്‌ തയ്യാറല്ല എന്നാണ്‌ ബുധനാഴ്ചയും ജയലളിത അസന്ദിഗ്ധമായി പ്രസ്താവിച്ചത്‌. ഭരണകര്‍ത്താക്കളായാല്‍ ഇതുപോലെ നെഞ്ചുറപ്പുണ്ടാകണം. ജയലളിതയുടെ കാല്‌ കഴുകിയ വെള്ളം കുടിക്കാന്‍ പോലുമുള്ള യോഗ്യത ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കോ കെ.എം.മാണിക്കോ കുഞ്ഞാലിക്കുട്ടിക്കോ പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ഇല്ല എന്ന്‌ അവര്‍ തെളിയിച്ചു കഴിഞ്ഞു. ഈ നേതൃമ്മന്യന്മാരോട്‌ ഇനി മാന്യമായി പ്രതികരിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ തയ്യാറാകരുത്‌ എന്നാണ്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌. മരണഭീതിയില്‍ ആഴ്‌ന്ന്‌ ജീവിക്കുന്ന 35 ലക്ഷം ജനങ്ങളെ രായ്ക്കുരാമാനം വഞ്ചിച്ച രാഷ്ട്രീയ കാപട്യങ്ങളാണ്‌ ഇവരെല്ലാം.കണ്ണിന്‌ കണ്ണ്‌ എന്നു തന്നെയാകണം, ആതിരേ, ഈ വേതാളങ്ങളോട്‌ ഇനിയുള്ള പാരസ്പര്യത്തിലെ നിലപാട്‌.
ശ്രദ്ധിക്കുക. മുല്ലപ്പെരിയാര്‍ സമരത്തെ തുടക്കം മുതല്‍ മനസ്സുകൊണ്ട്‌ എതിര്‍ത്തവരായിരുന്നു കോണ്‍ഗ്രസും സിപിഎം-ഉം. അതുകൊണ്ട്‌ ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ പ്രതികരണങ്ങള്‍ തങ്ങളെയും തങ്ങളുടെ അധികാരാസ്തിത്വത്തേയും വിഴുങ്ങിക്കളയുമെന്ന ഭയം ഈ തേര്‍ഡ്‌ റേറ്റ്‌ നേതാക്കള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ്‌ സര്‍വ്വകക്ഷി സംഘം മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തും മുന്‍പ്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ്‌ ചെന്നിത്തലയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു കുറുമുന്നണി ഉണ്ടാക്കി തീരുമാനമെടുത്ത്‌ സര്‍വ്വകക്ഷി സംഘത്തിന്റെ യാത്രോദ്ദേശ്യത്തെ അട്ടിമറിച്ചത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തങ്ങളുടെ ഒരു രോമത്തിന്‌ പോലും പ്രശ്നമുണ്ടാകില്ല എന്ന അഹങ്കാരത്തിലാണ്‌ ഈ നേതാക്കളുടെ ഊണും ഉറക്കവും ഭോഗവുമെല്ലാം. അതുകൊണ്ടാണ്‌ കേരളം കണ്ട ഏറ്റവും മാന്യമായ ഒരു ജനകീയ മുന്നേറ്റത്തെ ഇവരെല്ലാം ചേര്‍ന്ന്‌ വഞ്ചിച്ചൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്‌; യാത്രായാനം പാതി വഴിയില്‍ മുക്കിക്കളഞ്ഞത്‌. ഇവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്‌,ആതിരേ, വോട്ടുകൊണ്ടല്ല ഇവരോട്‌ പ്രതികരിക്കേണ്ടത്‌. തെറിക്കുത്തരം മുറിപ്പത്തലാണെന്ന്‌ മുന്നേപോയവര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ.

Monday, December 12, 2011

ഗണേഷ്കുമാറും ശിങ്കിടികളും ചലച്ചിത്ര മേള അലമ്പാക്കുമ്പോള്‍...

തന്റെയും തന്റെ സില്‍ബന്തികളുടെയും കുത്സിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്ര മേളയെ അലമ്പാക്കാന്‍ ഗണേഷന്‌ ഉളുപ്പൊട്ടുമുണ്ടായില്ല. സംസ്കാരം തൊട്ടു തെറിച്ചിട്ടില്ലാത്ത, ഗുണ്ടായിസവും മാടമ്പടിത്തരവും മാത്രം പരിചയമുള്ള ഒരു നികൃഷ്ടി ജീവിയില്‍ നിന്ന്‌ ഇതിലപ്പുറം പ്രതീക്ഷിച്ച ചലച്ചിത്ര പ്രേമികളാണ്‌ വിഡ്ഢികള്‍. കൂട്ടുകക്ഷി ഭരണത്തിന്റെ പേരില്‍ ഈ ശാപങ്ങളെയും പേറാന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികളും സമ്മതിദായകരും നികുതിദായകരും നിര്‍ബന്ധിതരായിരിക്കുകയാണ്‌. മോചനമില്ലാത്ത പീഡനമാണിത്‌.വിവേകരഹിതവും അജ്ഞതാഭരിതവും സംസ്ക്കാരശൂന്യവും മാടമ്പിത്തെമ്മാടിത്തം നിറഞ്ഞതുമായ ഈ ഭരണശാപങ്ങളെ എന്ന്‌ ഉന്മൂലനം ചെയ്യുന്നോ അന്നേ സാക്ഷരകേരളത്തിന്‌ സാംസ്ക്കാരികവിമോചനമുണ്ടാകൂ



കീഴൂട്ട്‌ രാമന്‍പിള്ള ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ്‌ കുമാര്‍ ജനകീയ മന്ത്രിയാണെങ്കിലും പ്രവര്‍ത്തനങ്ങളിലെല്ലാം നെറികെട്ട മാടമ്പി ടച്ച്‌ പുലര്‍ത്താന്‍ മറക്കാറില്ല. മന്ത്രിപുത്രനായിരുന്നപ്പോള്‍ തുടങ്ങിയ ഈ അലമ്പ്‌ മന്ത്രിയായി വിലസുമ്പോഴും അഭംഗുരം തുടരുന്നു എന്നതാണ്‌, ആതിരേ കേരള ചലച്ചിത്ര മേഖലയുടെ ശാപം. ഒരു സിനിമാതാരമായതുകൊണ്ട്‌ സാംസ്കാരികവകുപ്പും ചലച്ചിത്ര വിഷയങ്ങളും ഗണേഷിന്റെ കൈയില്‍ സുഭദ്രമായിരിക്കുമെന്ന്‌ ചിന്തിച്ച ഉമ്മന്‍ചാണ്ടിയുടെ വിഡ്ഢിത്തത്തിന്‌ പിഴ മൂളേണ്ടി വന്നിരിക്കുന്നത്‌ നല്ല സിനിമകളെ സ്നേഹിക്കുന്ന കേരളത്തിലും കേരളത്തിന്‌ പുറത്തുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരുമാണ്‌.
കഴിഞ്ഞ 15 വര്‍ഷമായി രാഷ്ട്രാന്തര തലത്തില്‍ കേരള ചലച്ചിത്ര മേഖലയുടെ യശഃസുയര്‍ത്തിയ സംരംഭമാണ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കേരള. എന്നാല്‍, അതിന്റെ 16-ാ‍ം സീസണ്‍, ഗണേഷ്‌ കുമാര്‍ എന്ന മാടമ്പിയുടെയും അയാളുടെ സ്തുതിപാഠകരും സുഖദായകരുമായ 'എട്ടുവീട്ടില്‍ പിള്ള'മാരുടെയും ഗര്‍വ്വു കൊണ്ടും അജ്ഞത കൊണ്ടും വൈര്യനിര്യാതന നിലപാടുകൊണ്ടും മലയാളിക്കും മലയാള ചലച്ചിത്ര മേഖലയ്ക്കും ആഗോളതലത്തില്‍ നാണക്കേട്‌ ഉണ്ടാക്കിയിരിക്കുകയാണ്‌.
മേളയുടെ തുടക്കം മുതല്‍ പിടിപ്പുകേടിന്റെയും വിവരക്കേടിന്റെയും പ്രദര്‍ശനമാണ്‌,ആതിരേ കണ്ടത്‌. ഡലിഗേറ്റ്‌ പാസ്‌ വിതരണവും ബുക്ക്‌ വിതരണവും അവതാളത്തിലാക്കി ലോക സിനിമയിലെ പുതിയ ചലനങ്ങളും സമീപനങ്ങളും മനസ്സിലാക്കാന്‍ എത്തിയവരെ വിഡ്ഢികളാക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. സിനിമ എന്നാല്‍, കട്ട്‌-കോപ്പിയാണെന്ന്‌ വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാംകിട ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്‌ പ്രതിഷ്ഠിച്ചിടത്തു തുടങ്ങുന്നു ഗണേഷ്‌ മാടമ്പിയുടെ അഹങ്കാരവും ഡംഭും. സ്തുതിപാടനത്തിന്റെ മികവില്‍ ബോളിവുഡിലും തിളങ്ങാനായതുമാത്രമാണ്‌ പ്രിയദര്‍ശനിലെ ചലച്ചിത്രകാരന്‌ അവകാശപ്പെടാവുന്ന നേട്ടം. നല്ല സിനിമയെയും അത്തരം സിനിമകളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരെയും വിലയിരുത്തുന്നതില്‍ വക്രനില എന്നും സ്വീകരിച്ചിട്ടുള്ള ഇവരില്‍ നിന്ന്‌ മലയാള സിനിമയ്ക്ക്‌ എങ്ങനെയാണ്‌ മികവിന്റെയും മോചനത്തിന്റെയും ഇടങ്ങളും അടയാളപ്പെടുത്തലുകളും ഉണ്ടാകുക?
അതു തന്നെയാണ്‌, ആതിരേ, 16-ാ‍മത്‌ അന്താരാഷ്ട്ര കേരള ചലച്ചിത്ര മേളയില്‍ സംഭവിച്ചിട്ടുള്ളത്‌. സ്തുതിപാഠകര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കുമായി മേളയെ തീറെഴുതി മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ അധിക്ഷേപിച്ചു എന്നതിലുപരി വിദേശത്തുനിന്ന്‌ എത്തിയ സിനിമ പ്രവര്‍ത്തകരില്‍ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തു നിറഞ്ഞ സ്വജനപക്ഷപാത നിലപാടുകള്‍ വ്യക്തമാക്കി എന്നതുമാണ്‌ നാണക്കേട്‌ ഉണ്ടാക്കിയ വസ്തുത.
ഇതിന്റെ പാരമ്യത്തിലാണ്‌ ഞായറാഴ്ച ഓപ്പണ്‍ ഫോറത്തില്‍ അപ്രിയ ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ഗുണ്ടകളെക്കൊണ്ട്‌ അടിച്ചൊതുക്കിയത്‌. 'ചലച്ചിത്ര മേളകളുടെ അസ്തിത്വം' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച അങ്ങനെ പ്രതിനിധികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ച പുരോഗമിക്കെ വിദേശ പ്രതിനിധികളോട്‌ നിങ്ങളുടെ നാട്ടിലെ ചലച്ചിത്രോത്സവങ്ങളില്‍ നിങ്ങളുടെ ഭാഷയിലുള്ള ചിത്രങ്ങള്‍ ഉണ്ടാകാറില്ലേ എന്ന ചോദ്യം ഉന്നയിച്ചതാണ്‌ സംഘാടകരെ ചൊടിപ്പിച്ചതും ഗുണ്ടകളെ അഴിച്ചു വിടാന്‍ പ്രേരിപ്പിച്ചതും.. 16-ാ‍ം ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ നിന്ന്‌ ബോധപൂര്‍വ്വം മലയാള സിനിമകളെ ഒഴിവാക്കുകയായിരുന്നു എന്ന വാസ്തവം ഗണേഷ്‌ കുമാറിനോ പ്രിയദര്‍ശനോ നിഷേധിക്കാന്‍ കഴിയുകയില്ല. ആദ്യമദ്യാന്തം എന്ന ചിത്രത്തിന്റെ പേരില്‍ ഇവര്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ചില സ്വകാര്യ താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയായിരുന്നു എന്ന്‌ ഇപ്പോള്‍ വ്യക്തമാകുന്നു. ഒരു പുതിയ ചലച്ചിത്ര നിര്‍മ്മാണ രീതിയും സംവിധാന ഭാവുകത്വവും അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമത്തെ പൊളിക്കാന്‍ ചരടു വലിച്ചതില്‍ മന്ത്രി ഗണേഷ്‌ കുമാര്‍ തന്നെയാണ്‌ പ്രമുഖന്‍. മേളയുടെ നിയമാവലികള്‍ എല്ലാം ലംഘിച്ചുകൊണ്ട്‌ ചട്ടങ്ങള്‍ അട്ടിമറിച്ച്‌, മന്ത്രി എന്ന അഹന്തയില്‍ 'ആദ്യമദ്യാന്ത'ത്തിന്റെ കോപ്പി വീട്ടില്‍ കൊണ്ടുപോയി കാണുകയും തന്റെ ശുഷ്കമായ ചലച്ചിത്ര ബോധത്തിന്റെ അടിസ്ഥാനത്തില്‍ അതിലെ സംവിധാന രീതിയെ വിലയിരുത്തുകയും അത്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിളിച്ചു കൂവുകയും ചെയ്ത്‌ തന്നിലെ സാംസ്കാരിക അധമത്വം പ്രദര്‍ശിപ്പിച്ചതു കൂടാതെയാണ്‌ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തെയും മത്സരവിഭാഗത്തില്‍ നിന്ന്‌ ഒഴിവാക്കി മൂന്നാംകിട പ്രതികാരം നിര്‍വഹിച്ചത്‌..
ആദ്യമദ്യാന്തത്തില്‍ ഡബ്ബിംഗ്‌ മുതലുള്ള പോസ്റ്റു പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവാരമില്ലാത്തതാണെന്ന്‌ വിളിച്ചു കൂവിയ ഗണേഷന്‌, ബധിതരനായ കുട്ടിയുടെ കഥ പറയുന്നിടത്ത്‌ സൗണ്ട്‌ ട്രാക്കില്‍ മൗനം നിറച്ച സംവിധായക മികവ്‌ തിരിച്ചറിയാന്‍ കഴിയാതെ പോയി. ആ ബാലന്‍ ഹിയറിങ്ങ്‌ എയ്ഡ്‌ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്‌ സൗണ്ട്‌ ട്രാക്കില്‍ നിന്ന്‌ ശബ്ദം കേള്‍ക്കുന്നത്‌. ഇത്‌ ഡബ്ബിംഗിലെ അപാകമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌, ആതിരേ, ഗണേഷനും സ്തുതിപാഠകവൃന്ദവും അംഗീകാരം ലഭിക്കേണ്ടിയിരുന്ന ഒരു യുവ സംവിധായകന്റെ അവസരം തുലച്ചത്‌. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടുകയും ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം കരസ്ഥമാക്കുകയും ചെയ്ത ആദാമിന്റെ മകന്‍ അബുവിനെ തഴഞ്ഞത്‌ മൂന്നാംകിട സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടിയാണ്‌. മറ്റു മേളകളില്‍ മത്സരവിഭാഗത്തില്‍ പങ്കെടുക്കുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുള്ള സിനിമകളെ കേരള ചലച്ചിത്രമേളയില്‍ നിന്ന്‌ ഒഴിവാക്കണം എന്ന നിയമാവലിയാണത്രെ ഇതിന്‌ കാരണം. എന്നാല്‍, രണ്ടിലേറെ തവണ ഈ നിയമാവലി ലംഘിച്ച്‌ കേരള ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്‌.
എന്നാല്‍,ആതിരേ, വിവരക്കേടിന്റെ മാടമ്പിയായ ഗണേഷിന്‌ ചിലരോടെല്ലാമുള്ള വൈര്യനിര്യാതന ബുദ്ധി മാത്രമാണ്‌ ഈ ചിത്രങ്ങളെ തഴയുന്നതിന്‌ പിന്നിലുണ്ടായിരുന്നത്‌. എന്നു മാത്രമല്ല, മേളയുടെ 120-ല്‍ അധികം പാസ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ നല്‍കി സ്വജനപക്ഷപാതവും പ്രദര്‍ശിപ്പിച്ചു. അതുകൊണ്ട്‌ ബോഡി എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‌ നിലത്തിരുന്ന്‌ കണ്ട്‌ ചിത്രം വിലയിരുത്തേണ്ട ഗതികേടുമുണ്ടായി. ചെയര്‍മാനുവേണ്ടി സീറ്റ്‌ ഒഴിഞ്ഞു കൊടുക്കണം എന്ന അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ ഖദര്‍ അണിഞ്ഞ ഗര്‍വ്വുകള്‍ക്ക്‌ മനസ്സില്ലാതെ പോയത്‌ ഗണേഷന്‍ എന്ന മന്ത്രിയുടെ പിന്‍ബലം ഉണ്ടായിരുന്നതുകൊണ്ടാണ്‌. ചലച്ചിത്ര മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ തിരിച്ചറിയാനും അവ സാക്ഷാത്കരിക്കുന്ന പ്രതിഭകളുമായി ആശയവിനിമയം നടത്താനുമാണ്‌ ചലച്ചിത്ര മേളകളും ഓപ്പണ്‍ ഫോറം ചര്‍ച്ചകളും സംഘടിപ്പിക്കുന്നത്‌. എന്നാല്‍, തന്റെയും തന്റെ സില്‍ബന്തികളുടെയും കുത്സിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്ര മേളയെ അലമ്പാക്കാന്‍ ഗണേഷന്‌ ഉളുപ്പൊട്ടുമുണ്ടായില്ല. സംസ്കാരം തൊട്ടു തെറിച്ചിട്ടില്ലാത്ത, ഗുണ്ടായിസവും മാടമ്പടിത്തരവും മാത്രം പരിചയമുള്ള ഒരു നികൃഷ്ടി ജീവിയില്‍ നിന്ന്‌ ഇതിലപ്പുറം പ്രതീക്ഷിച്ച ചലച്ചിത്ര പ്രേമികളാണ്‌ വിഡ്ഢികള്‍. കൂട്ടുകക്ഷി ഭരണത്തിന്റെ പേരില്‍ ഈ ശാപങ്ങളെയും പേറാന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികളും സമ്മതിദായകരും നികുതി ദായകരും നിര്‍ബന്ധിതരായിരിക്കുകയാണ്‌. മോചനമില്ലാത്ത പീഡനമാണിത്‌.ആതിരേ,വിവേകരഹിതവും അജ്ഞതാഭരിതവും സംസ്ക്കാരശൂന്യവും മാടമ്പിത്തെമ്മാടിത്തം നിറഞ്ഞതുമായ ഈ ഭരണശാപങ്ങളെ എന്ന്‌ ഉന്മൂലനം ചെയ്യുന്നോ അന്നേ സാക്ഷരകേരളത്തിന്‌ സാംസ്ക്കാരികവിമോചനമുണ്ടാകൂ

Saturday, December 10, 2011

അമൃതാനന്ദമയീ, കാലം പ്രതികാരം ചെയ്യാതടങ്ങുകയില്ല

അമൃതാനന്ദമയി എന്ന ഒരു സാധുസ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇറ്റാലിയന്‍ മാഫിയസംഘത്തെ ലജ്ജിപ്പിക്കുന്ന ഒരുകുട്ടം കള്ളസന്യാസിമാരും അധോലോകഭീകരന്മാരുമാണ്‌ ഇന്ന്‌ അമൃതാനന്ദമയീ മഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്‌.ഇവരെ നിയന്ത്രിക്കണമെന്ന്‌ അമൃതാനന്ദമയിയോട്‌ പറയുന്നതില്‍പരം ഫലിതം മറ്റൊന്നുണ്ടാവില്ല.ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്താന്‍ നിലവിലെ ഭരണസംവിധാനവും നീതിപാലകരും തയ്യാറാവുകയുമില്ല.പക്ഷെ ചൂഷണത്തിന്റെ, അധികാരഗര്‍വിന്റെ ധനപ്രമത്തതയുടെ പൈശാചികതയെ പൊതുസമൂഹമദ്ധ്യ പിച്ചിച്ചീന്തിയാണ്‌ കാലം അതിന്റെ കടമനിറവേറ്റുക.സദ്ദാം ഹുസൈനും മുവാമര്‍ ഗദ്ദാഫിയുമൊക്കെ സമീപഭൂതകാലത്തിലെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന്‌ അമൃതാനന്ദമയിയോട്‌ ആരാണൊന്നു പറഞ്ഞു കൊടുക്കുക




ആതിരേ
ലോകമെമ്പാടുമുള്ള ആര്‍ത്തരുടെആഹ്ലാദം,
ആലംബമറ്റവരുടെ ആശാകേന്ദ്രം,
അലിവിന്റെ ആശ്ലേഷം,
ആര്‍ദ്രതയുടെ മൂലമന്ത്രം,
സവര്‍ണ ഡംഭിന്റെ ആരൂഢം തകര്‍ത്ത്‌ അവിടെ മാനവീകതയുടെ പ്രതിഷ്ഠ നടത്തി ഭാരതീയ ഹൈന്ദവ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാനതകളില്ലാത്ത കരുതലിന്റെ മുഖം നല്‍കിയ കനിവിന്റെ നിറകുടം
എന്നൊക്കെ ആരാധകര്‍ ഭക്തിപുരസ്സരം വാഴ്ത്തുന്ന അമൃതാനന്ദമയി ദേവിയുടെ 'ശ്രേയസ്സിന്‌ ' അപരിഹാര്യമായ കളങ്കം ഏല്‍പ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ, ഇടപ്പള്ളിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ നടന്ന പോകൃത്തരങ്ങള്‍
കറതീര്‍ന്ന ഗുണ്ടായിസത്തിന്റെയും കൊമ്പു മുളച്ച അധികാരത്തിന്റെയും അശ്ലീലതകള്‍ മുടിയഴിച്ചാടുകയായിരുന്നു ഈ ദിവസങ്ങളില്‍.
സേവന-വേതന വ്യവസ്ഥകള്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട നഴ്സുമാരെ സമരമുഖത്തേക്ക്‌ തള്ളിവിടുകയും അവരുടെ സംഘടനാ നേതാക്കന്മാരെ തല്ലി ഒതുക്കുകയും ചെയ്തത്‌ അമൃതാനന്ദമയിയുടെ അറിവോടെയല്ലെന്നാണോ വിശ്വസിക്കേണ്ടത്‌..?
അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ അടിമകളേക്കാള്‍ കഷ്ടമായ നിലയില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനെത്തിയ സംഘടനാ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും മുറിക്കുള്ളില്‍ പൂട്ടിയിട്ടും ഇതുവരെ ഒരു മെഡിക്കല്‍ മാനേജുമെന്റും ചെയ്യാത്ത രീതിയിലുള്ള കിരാത പ്രവര്‍ത്തനങ്ങള്‍ നടത്തിയ സമൂഹ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമ്മയ്ക്ക്‌ മനസ്സുണ്ടാകുമോ..ആതിരേ?
സമാധാനകാലത്തും സന്തോഷകാലത്തും സമൂഹത്തിന്‌ ഒരുപോലെ സേവനം ആവശ്യമുള്ള വിഭാഗമാണ്‌ നഴ്സുമാര്‍. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും ഔഷധങ്ങളുടെ രോഗം ഭേദമാക്കാനുള്ള കഴിവ്‌ എത്രയധികം കൂടിയാലും സൗമനസ്യത്തിന്റെയും സേവനത്തിന്റെയും സാന്നിദ്ധ്യങ്ങളായി നഴ്സുമാര്‍ ഇല്ലെങ്കില്‍ രോഗിക്ക്‌ രോഗമോചനം സാധ്യമല്ല തന്നെ. ഔഷധങ്ങളെയും ചികിത്സാ രീതികളെയും ഫലവത്താക്കുന്നത്‌ നഴ്സുമാരുടെ കരുണ നിറഞ്ഞ ഇടപെടലും ശുശ്രൂഷയുമാണ്‌. യുദ്ധത്തില്‍ മുറിവേറ്റ സൈനികര്‍ക്ക്‌ പരിചരണത്തിന്റെ ഈശ്വര സാന്നിദ്ധ്യമായ ഫ്ലോറന്‍സ്‌ നൈറ്റിംഗേലിന്റെ പിന്‍മുറക്കാരായ ഇവര്‍ പക്ഷേ, ഇന്ത്യയിലെമ്പാടും തൊഴില്‍ പീഡനത്തിനും ശരീരിക മുതലെടുപ്പിനും നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ്‌.
ആതിരേ,സേവനത്തിന്റെ വെള്ളരിപ്രാവുകളായി ആശുപത്രികളില്‍ ജോലിക്കെത്തുന്ന യുവതികളില്‍ 95 ശതമാനം പേരും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും എത്തുന്നവരാണ്‌. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വ്യഗ്രതയില്‍ തന്നെയാണ്‌ ഇവര്‍ 24 മണിക്കൂറും രോഗികളുടെ പരിചരണത്തിനായി സ്വയം സമര്‍പ്പിക്കുന്നത്‌. ഇവര്‍ക്ക്‌ പക്ഷേ, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ തൊഴില്‍ പരമായും മാനസികമായും പീഡിപ്പിക്കുന്ന മുതലെടുപ്പിന്റെ സംവിധാനങ്ങളാണ്‌ ഇന്ന്‌ ചികിത്സാ രംഗത്തുള്ളത്‌. ന്യായമായ ശമ്പളമോ വിശ്രമമോ വിനോദത്തിനുള്ള ഉപാധികളോ ഏര്‍പ്പെടുത്താതെ അടിമത്തത്തിന്റെ കിരാത രീതികള്‍ അടിച്ചേല്‍പ്പിച്ച്‌ വ്യക്തിത്വം നശിപ്പിച്ച്‌ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന അതിനീചമായ മുതലാളിത്ത സംസ്കാരമാണ്‌ ഈ മേഖലയില്‍ തഴച്ചാര്‍ത്തു നില്‍ക്കുന്നത്‌.
മാധ്യമങ്ങളില്‍, നിരന്തരം, ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. ഇതര സംസ്ഥാനങ്ങളില്‍ ജോലി എടുക്കുന്ന നഴ്സുമാര്‍ അനുഭവിക്കുന്ന കരാളതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുമുണ്ട്‌. എന്നിട്ടും, മനുഷ്യത്വത്തിന്റെ കേവല പരിഗണന പോലും നല്‍കാതെ ഈ സാധു ജന്മങ്ങളെ മുതലെടുക്കുന്ന സാമ്പത്തികവും സാമുദായികവുമായ ഭീകര സംവിധാനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും.
ഈ വഞ്ചന മൂലമാണ്‌, ആതിരേ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌. കഴിഞ്ഞ മാസമാണ്‌ സമാന രീതിയിലുള്ള ആക്രമണം കൊല്ലത്തെ ശങ്കേഴ്സ്‌ ആശുപത്രിയിലെ നഴ്സസുമാര്‍ക്ക്‌ നേരെയുണ്ടായത്‌. ഗര്‍ഭിണിയായ നഴ്സിനെപ്പോലും ഗുണ്ടകള്‍ ആക്രമിക്കുന്നത്‌ തത്സമയം ചാനലുകളിലൂടെ കേരളം കണ്ടതാണ്‌. അന്യസംസ്ഥാന ചികിത്സാ കേന്ദ്രങ്ങളില്‍ അതിക്രൂരമായ തൊഴില്‍ പീഡനങ്ങള്‍ക്ക്‌ വിധേയരാകുന്ന നഴ്സുമാരെ പക്ഷേ, ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിച്ച സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പരസ്യവാക്യം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സാക്ഷരരുടെ നാട്ടിലാണ്‌ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട നഴ്സുമാരെ ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയത്‌.
സാധുക്കളായ രോഗികളുടെ അവസ്ഥ വിസ്മരിച്ചുകൊണ്ട്‌ സമരപാതയില്‍ നിന്ന്‌ സമ്മര്‍ദ്ദ തന്ത്രങ്ങളും വിലപേശല്‍ കൗശലങ്ങളുമാണ്‌ ഇവര്‍ ഉപയോഗിക്കുന്നതെന്നാണ്‌ നഴ്സുമാര്‍ സമരത്തിലേര്‍പ്പെടുമ്പോള്‍, ആതിരേ, മാനേജ്മെന്റുകള്‍ ഉന്നയിക്കുന്ന ഏറ്റവും ചെറ്റത്തരം നിറഞ്ഞ ആരോപണം. എന്നാല്‍, കേരളത്തില്‍ ഒരു കൂലിത്തൊഴിലാളിക്കു ലഭിക്കുന്ന വേതനം പോലും ഇല്ലാതെ ദിവസേന 15-ഉം 20-ഉം മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ്‌ അമൃത ആശുപത്രിപോലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ നല്‍കാതെ അടിമപ്പണി എടുപ്പിക്കുന്ന ഷൈലോക്കുമാരാണ്‌ സാധുക്കളായ രോഗികളെക്കുറിച്ച്‌ പറയുന്നതെന്നോര്‍ക്കുക.. ഇതില്‍പ്പരം വിരോധാഭാസം എന്താണുള്ളത്‌.
നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരവും ഗുരുതര സാമൂഹിക പ്രശ്നങ്ങളുമാണെന്ന്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠം തന്നെ നിരീക്ഷിച്ചിട്ടുണ്ട്‌. ബോണ്ട്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നഴ്സുമാര്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിക്കണമെന്നും ഈ വിഷയത്തില്‍ എന്ത്‌ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന്‌ ആറാഴ്ചക്കകം അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്‌. അധിക ജോലി ചെയ്യിക്കുന്നതും സര്‍ട്ടിഫിക്കറ്റ്‌ തടഞ്ഞു വയ്ക്കുന്നതുമുള്‍പ്പെടെ നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമായ സാമൂഹിക അവകാശ ലംഘനങ്ങളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്‌.
ഈ പശ്ചാത്തലത്തില്‍ വേണം ,ആതിരേ,അമൃത ഇന്‍സ്റ്റിറ്റിയുട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ നടന്ന സംഭവങ്ങളെ ഒരു പോസ്റ്റുമോര്‍ട്ടത്തിന്‌ വിധേയമാക്കേണ്ടത്‌. അമൃതാനന്ദമയി എന്ന ഒരു സാധുസ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇറ്റാലിയന്‍ മാഫിയസംഘത്തെ ലജ്ജിപ്പിക്കുന്ന ഒരുകുട്ടം കള്ളസന്യാസിമാരും അധോലോകഭീകരന്മാരുമാണ്‌ ഇന്ന്‌ അമൃതാനന്ദമയീ മഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്‌.ഇവരെ നിയന്ത്രിക്കണമെന്ന്‌ അമൃതാനന്ദമയിയോട്‌ പറയുന്നതില്‍പരം ഫലിതം മറ്റൊന്നുണ്ടാവില്ല.ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്താന്‍ നിലവിലെ ഭരണസംവിധാനവും നീതിപാലകരും തയ്യാറാവുകയുമില്ല.പക്ഷെ ചൂഷണത്തിന്റെ, അധികാരഗര്‍വിന്റെ ധനപ്രമത്തതയുടെ പൈശാചികതയെ പൊതുസമൂഹമദ്ധ്യ പിച്ചിച്ചീന്തിയാണ്‌ കാലം അതിന്റെ കടമനിറവേറ്റുക.സദ്ദാം ഹുസൈനും മുവാമര്‍ ഗദ്ദാഫിയുമൊക്കെ സമീപഭൂതകാലത്തിലെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന്‌ അമൃതാനന്ദമയിയോട്‌ ആരാണൊന്നു പറഞ്ഞു കൊടുക്കുക

Wednesday, December 7, 2011

മുല്ലപ്പെരിയാര്‍ പൊട്ടിയാലും തകര്‍ക്കാനാവാത്ത അഴിമതിയുടെ അണകള്‍

രാഷ്ട്രീയ-വ്യവസായ-വാണിജ്യ മേഖലയില്‍ എന്ന പോലെ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മാന്യന്മാര്‍ക്കും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമൊഴുകുന്ന ശാദ്വല ഭൂമിയില്‍ നിക്ഷേപങ്ങളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും ഉണ്ട്‌. അതുകൊണ്ടാണ്‌ ദണ്ഡപാണിയെപ്പോലെ നിയമലോകത്ത്‌ ആര്‍ജ്ജവം ഏറെയുള്ള അഭിഭാഷകര്‍പോലും കോടതിയില്‍ കേരളത്തിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചത്‌. ഈ വഞ്ചകര്‍ക്കെതിരെ നിയമപരമായോ ഭരണപരമായോ നടപടിയുണ്ടാകാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വഞ്ചക പരിഷകളെ പരസ്യ വിചാരണയിലൂടെ ഉന്മൂലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. കാരണം വഞ്ചനയുടെ ചോരുന്ന ഈ ഇടങ്ങളിലൂടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമര സന്നദ്ധതയെ വര്‍ഗ്ഗീയ തീവ്രവാദി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയാണ്‌ സുതാര്യമായിരിക്കുന്നത്‌. അണക്കെട്ടിന്റെ തകര്‍ച്ചപ്പോലെ,ഒരുവേള അതിലും ഭീകരമായ അവസ്ഥായാവും അപ്പോള്‍ സംജാതമാകുക


ആതിരെ,അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ക്ക്‌ പ്രത്യക്ഷത്തിലും അതിലിരട്ടിയിലേറെ പേര്‍ക്ക്‌ പരോക്ഷമായും നാശനഷ്ടങ്ങള്‍ വരുത്താനിടയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയും അതിനെ ശാശ്വതീകരിക്കുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയും കേരളമെമ്പാടും പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും പ്രക്ഷോഭങ്ങള്‍ തീര്‍ത്തപ്പോള്‍ മൗനം പാലിച്ച സൂപ്പര്‍ താരങ്ങളെക്കുറിച്ചും മുല്ലപ്പെരിയാര്‍ ദുരന്തത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേതാളങ്ങള്‍ക്കെതിരെയും ഈ പംക്തി, നിരവധി തവണ ജനകീയ പ്രതികരണത്തിന്റെ പര്യായമായി മാറിയിരുന്നു.
നിഗൂഢവും നീചവുമായ അജണ്ടകളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്‌ നേതാക്കളും മറ്റ്‌ സാംസ്കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്നതെന്നും അന്നെല്ലാം പറഞ്ഞിരുന്നു. നിയമവേദികളില്‍ കേരളത്തിന്റെ താല്‍പര്യം അരക്കിട്ടുറപ്പിക്കാന്‍ ഔദ്യോഗികമായി തന്നെ ഉത്തരവാദിത്തമുള്ള അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയെപ്പോലെയുള്ളവരും തമിഴ്‌നാടിന്‌ അനുകൂലമായ ചതിനിലകളാണ്‌ സ്വീകരിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞായിരുന്നു ഈ പ്രതികരണങ്ങള്‍. മാര്‍ദ്ദവമില്ലാത്ത വാക്കുകള്‍ അതിനായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു.

ഭരണകക്ഷിയിലെയും ഇടതുപക്ഷ പാര്‍ട്ടിയിലെയും പ്രമുഖരും വ്യവസായ വാണിജ്യ മേഖലയിലെ ഉന്നതരും ഉദ്യോഗസ്ഥ മേധാവികളും സൂപ്പര്‍ താരങ്ങളുമടങ്ങിയ വഞ്ചകരുടെ ദൂഷിത വൃത്തത്തിലാണ്‌,ആതിരേ കേരളവും, മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള സാധാരണക്കാരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ തമിഴ്‌നാട്‌ പുലര്‍ത്തുന്ന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവരെക്കാള്‍ ബദ്ധശ്രദ്ധരായി ഈ വഞ്ചക പരിഷകള്‍ നീങ്ങിയത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവരെല്ലാം ലക്ഷങ്ങളാണ്‌ കോഴയായി കൈപ്പറ്റിയത്‌. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ കൃഷി ചെയ്യുന്ന ഇടങ്ങളില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി തുച്ഛ വിലയ്ക്കും സൗജന്യമായും സ്വന്തമാക്കിയാണ്‌ ഇവര്‍ ഇത്രനാളും കേരളത്തെ വഞ്ചിച്ചുകൊണ്ടിരുന്നത്‌. അണക്കെട്ടുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച്‌ വായ്തോരാതെ സംസാരിക്കുന്നതിന്‌ സമാന്തരമായി തമിഴ്‌നാടിന്റെ ഗൂഢലക്ഷ്യങ്ങള്‍ സംരക്ഷിക്കാന്‍ കുമാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയുമായിരുന്നു ഇവര്‍.
ഞെട്ടിപ്പോകുന്നതാണ്‌,ആതിരേ, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍. തേനി, മധുര, രാമനാദപുരം ജില്ലകളില്‍ ആയിരക്കണക്കിനേക്കര്‍ കൃഷി ഭൂമിയാണ്‌ ഈ യൂദാസുകള്‍ കേരളത്തെ വിറ്റ്‌ സ്വന്തമാക്കിയിട്ടുള്ളത്‌. ഏക്കര്‍കണക്കിന്‌ മുന്തിരി തോട്ടങ്ങളും തെങ്ങ്‌ മാവ്‌ കൃഷിയിടങ്ങളും ഒപ്പിച്ചെടുത്ത്‌ കേരളീയന്റെ സുരക്ഷയും ഭാവിയും ദുരന്തത്തിന്‌ വിട്ടുകൊടുത്ത്‌ മദിച്ചുവാഴുകയാണ്‌ ഈ സാമദ്രോഹികള്‍ ഇപ്പോഴും. കൃഷിയിടങ്ങള്‍ക്കു പുറമെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഈ പ്രദേശങ്ങളിലും ലാഭകരമായ മറ്റു മേഖലകളിലും, മുല്ലപ്പെരിയാറിന്റെ മറവില്‍ , സ്വന്തമാക്കിയ മലയാളികളും ധാരാളം.
മുല്ലപ്പെരിയാറില്‍ സമരം നയിക്കുന്ന ഒരു നേതാവ്‌ മുതല്‍ സൂപ്പര്‍ താരം വരെ ഈ വഞ്ചക ശൃംഖലയിലുണ്ട്‌. എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയ്ക്ക്‌ തേനി മേഘമലയില്‍ 300 ഏക്കര്‍, തിരുവനന്തപുരത്ത്‌ താമസമാക്കിയ മുന്‍ റിട്ടയേര്‍ഡ്‌ ഇറിഗേഷന്‍ എഞ്ചിനീയര്‍ക്ക്‌ ചിന്നമന്നൂരില്‍ 120 ഏക്കര്‍, ഒരു എല്‍ഡിഎഫ്‌ എംഎല്‍എയ്ക്ക്‌ ഉത്തമപാളയത്ത്‌ 60 ഏക്കര്‍, കോതമംഗലത്തെ ഒരു നേതാവിന്‌ തേനിയില്‍ ബിനാമി പേരില്‍ 100 ഏക്കര്‍, കേരളത്തിലെ ഒരു സൂപ്പര്‍ താരത്തിന്‌ തേനിയില്‍ 400 ഏക്കര്‍ തെങ്ങിന്‍ തോട്ടവും കൂറ്റന്‍ ബംഗ്ലാവും... ഇത്‌ വഞ്ചനയുടെ ഹിമാനിത്തുമ്പുമാത്രം.
ജനകീയ സമരങ്ങള്‍ മുല്ലപ്പെരിയാറിലും വണ്ടന്‍മേട്ടിലും കേരളത്തില്‍ എല്ലായിടത്തും ശക്തമാകുമ്പോഴും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ബുദ്ധിപരമായ അകലം പാലിക്കുകയും കൗശലം നിറഞ്ഞ ഇടപെടല്‍ നടത്തുകയും ചെയ്തതിന്‌ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളില്‍ ചിലതാണ്‌, ആതിരേ, മേല്‍സൂചിപ്പിച്ചത്‌. ഈ പേരു പറഞ്ഞവരെക്കൂടാതെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള ധാരാളം പ്രമുഖര്‍ക്ക്‌ ബിനാമി പേരില്‍ ഈ പ്രദേശങ്ങളില്‍ കൃഷിയിടവും റിസോര്‍ട്ടും ഫാം ഹൗസും എല്ലാമുണ്ട്‌. മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടണമെന്ന ആവശ്യം ശക്തമാക്കി കേന്ദ്രത്തെ പ്രശ്നത്തിലേക്ക്‌ ക്ഷണിച്ച്‌ തമിഴ്‌നാടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ സ്ഥലവും ബംഗ്ലാവും ഫാം ഹൗസും റിസോര്‍ട്ടും സ്വന്തമാക്കിയിട്ടുള്ള വഞ്ചക ശിരോമണിമാരുടെ പേരുകള്‍ പുറത്താക്കുമെന്നാണ്‌ ജയലളിതയുടെ ഏറ്റവും പുതിയ ഭീഷണി. അധികാരത്തില്‍ എത്തിയ ഉടനെ ഡിഎംകെയുടെ ഭരണകാലത്ത്‌ നേതാക്കള്‍ നടത്തിയ സ്ഥലമിടപാടുകളും അതിലെ വെട്ടിപ്പുകളും പുറത്തുകൊണ്ടു വന്ന്‌ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ്‌ ചെയ്യുകയും പ്രതിപക്ഷത്തിരിക്കുന്ന അവരുടെ പ്രതികരണത്തിന്റെ മുനയൊടിക്കുകയും ചെയ്ത ഭരണതന്ത്രം തന്നെയാണ്‌ ജയലളിത ഇക്കാര്യത്തിലും അനുവര്‍ത്തിക്കുന്നത്‌.
ജയലളിതയുടെ ഭീഷണിക്കു മുന്‍പില്‍ മുട്ടു വിറയ്ക്കുന്നതുകൊണ്ടാണ്‌ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗര്‍ഹണീയമായ മൗനം പുലര്‍ത്തുന്നതും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും ഉരുണ്ടു കളിക്കുന്നതും. പുതിയ അണകെട്ടുകയും മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ താഴ്ത്തുകയും ചെയ്യണമെന്ന്‌ കേരളത്തിലെ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ മുറവിളി കൂട്ടുമ്പോള്‍ അത്‌ ശ്രദ്ധിക്കുക പോലും ചെയ്യാതെ തമിഴ്‌നാടിന്‌ അനുകൂലമായി ഈ പാര്‍ട്ടികളുടെ ദേശീയ നേതൃത്വം നിലപാടെടുത്തതിന്‌ പിന്നിലും ഈ ഭയമാണുള്ളത്‌. സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികളെ ഭര്‍ത്സിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്ന ബിജെപിയുടെ തമിഴ്‌നാട്‌ ഘടകം ഇടം തിരിഞ്ഞ്‌ നില്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരിനെ പിരിച്ചു വിടണം എന്നാണ്‌ അവരുടെ ആവശ്യം.
രാഷ്ട്രീയ-വ്യവസായ-വാണിജ്യ മേഖലയില്‍ എന്ന പോലെ, ആതിരേ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മാന്യന്മാര്‍ക്കും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമൊഴുകുന്ന ശാദ്വല ഭൂമിയില്‍ നിക്ഷേപങ്ങളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും ഉണ്ട്‌. അതുകൊണ്ടാണ്‌ ദണ്ഡപാണിയെപ്പോലെ നിയമലോകത്ത്‌ ആര്‍ജ്ജവം ഏറെയുള്ള അഭിഭാഷകര്‍പോലും കോടതിയില്‍ കേരളത്തിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചത്‌. ഈ വഞ്ചകര്‍ക്കെതിരെ നിയമപരമായോ ഭരണപരമായോ നടപടിയുണ്ടാകാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വഞ്ചക പരിഷകളെ പരസ്യ വിചാരണയിലൂടെ ഉന്മൂലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. കാരണം വഞ്ചനയുടെ ചോരുന്ന ഈ ഇടങ്ങളിലൂടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമര സന്നദ്ധതയെ വര്‍ഗ്ഗീയ തീവ്രവാദി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയാണ്‌ സുതാര്യമായിരിക്കുന്നത്‌. അണക്കെട്ടിന്റെ തകര്‍ച്ചപ്പോലെ,ഒരുവേള അതിലും ഭീകരമായ അവസ്ഥായാവും അപ്പോള്‍ സംജാതമാകുക

Monday, December 5, 2011

ഡിസംബര്‍ 6-" ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും.."


ആതിരേ,
യുദ്ധം നിഷിദ്ധമായ,
വിശുദ്ധ മുഹറത്തിലെ
10-ാ‍ം ദിനമിന്ന്‌.
ഫറവോയുടെ അടിമത്വത്തില്‍ നിന്ന്‌
മോശ (മൂസാ നബി) തന്റെ ജനത്തെ മോചിപ്പിച്ച
വിജയദിവസം
ഇന്നു തന്നെയാണ്‌
ഡിസംബര്‍ ആറും.
ഭാരത്തത്തിന്റെ മതനിരപേക്ഷതയുടേ
സഹസ്രാബ്ദപാരമ്പര്യശോഭയാര്‍ന്ന താഴികക്കുടങ്ങള്‍
സംഘപരിവാര്‍ ക്രൗര്യങ്ങള്‍
തരിപ്പണമാക്കിയതിന്റെ
19-ാ‍ം
ശ്യാമവാര്‍ഷീക ദിനം.
ആതിരേ,
മസ്ജിദ്‌ തകര്‍ത്തതില്‍
ബി.ജെ.പി നേതാവ്‌ അദ്വാനി ഉള്‍പ്പെടെയുള്ള ഉന്നതരുടെ
കൃത്യമായ പങ്കാളിത്തം പുറത്തുകൊണ്ടുവന്ന
ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട്‌ ലഭിച്ച്‌
രണ്ടു വര്‍ഷം പിന്നിടുമ്പോഴും
കുറ്റവാളികള്‍
നെഞ്ചുവിരിച്ചു വിലസുന്നു;
വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച്‌
ന്യൂനപക്ഷമനസ്സുകളില്‍
നൃശംസതയുടെ
വിഷവിത്തുകള്‍വിതയ്ക്കുന്നു

ഇതോ, മേരീ ഭാരത്‌ മഹാന്‍..?


" ഓര്‍മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോരക്കാഴ്ചകളായ്‌
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!.."
.........
"ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..?
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിരയെത്തും കടന്നുപോമീ വഴി!.."

........
പിണങ്ങള്‍ വഴിമുടക്കി കിടന്ന
ശാപഗ്രസ്ത രാപകലുകള്‍..
നിണച്ചാലൊഴുകി
നിറഞ്ഞ
ഭയാക്രാന്ത
പരിണതികള്‍...
............
കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

..............
അതുകൊണ്ട്‌
ആതിരേ
എല്ലാമെല്ലാം മറന്ന്‌
നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ്‌ സൗമ്യരായെതിരേല്‍ക്കാം
വരിക സഖീയരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ്‌ നില്‍ക്കാം

പുറത്താക്കേണ്ടത്‌ ദണ്ഡപാണിയെ അല്ല; ഉമ്മന്‍ചാണ്ടിയെ

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തങ്ങളുടെ സ്ഥാനം സാധൂകരിക്കാന്‍ ലഭിക്കുന്ന ഓരോ വിവരവും മുതലാക്കുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്‌ വീണു കിട്ടിയ അപൂര്‍വ്വ സൗഭാഗ്യമാണ്‌ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. കേരള സര്‍ക്കാരിന്റ നിലപാട്‌ ഇതാണെന്നും എന്നിട്ടും വെറുതെ ജനങ്ങളില്‍ ഭീഷണി നിറച്ച്‌ വികാരവിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ജയലളിതയുടെ ആരോപണം സത്യമാണെന്ന്‌ വന്നിരിക്കുന്നു. ഇത്‌ മനപ്പൂര്‍വ്വമല്ല എന്നൊന്നും പറഞ്ഞ്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ ഒഴിയാന്‍ കഴിയുകയില്ല. ഭരണ തുടക്കം മുതല്‍ ഈ നിമിഷം വരെ ജനതയെ വഞ്ചിക്കുന്ന നിലപാട്‌ സ്വീകരിച്ച യുഡിഎഫ്‌ മുഖ്യമന്ത്രിയുടെ ജനവിരുദ്ധത എത്ര ക്രൂരമാണ്‌ എന്ന്‌ തെളിക്കുകയായിരുന്നു ദണ്ഡപാണി. അതുകൊണ്ട്‌ ദണ്ഡപാണിയെ അല്ല ഉമ്മന്‍ചാണ്ടിയെ വേണം അധികാരത്തില്‍ നിന്ന്‌ ചവുട്ടിപ്പുറത്താക്കേണ്ടത്‌.




മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ കേരളം ഇതുവരെ കൈക്കൊണ്ട നിലപാടിനെ അട്ടിമറിച്ച്‌ കേരള ഹൈക്കോടതിയില്‍ വാദമുഖങ്ങള്‍ ഉന്നയിച്ച അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയെ ആ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന മുറവിളിയാണ്‌,ആതിരേ, ഇപ്പോള്‍ നാട്ടിലെമ്പാടും ഉയരുന്നത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ അനുവദിക്കാത്ത ജയലളിതയുടെ കോലമാണ്‌ വെള്ളിയാഴ്ചവരെ കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദണ്ഡപാണിയുടെ കോലമാണ്‌ മത്സരിച്ച്‌ കത്തിച്ചുകൊണ്ടിരിക്കുന്നത്‌. സര്‍ക്കാരിനും ജനങ്ങള്‍ക്കും അവരുടെ ആശങ്കകള്‍ക്കും തെല്ലും മാന്യത കല്‍പിക്കാതെ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ സ്ഥാനത്തിരുന്നുകൊണ്ട്‌ ദണ്ഡപാണി നല്‍കിയത്‌ എന്ന്‌ ആരോപിച്ചാണ്‌ ഈ വികാരവിക്ഷോഭവും പ്രകടനങ്ങളുമെല്ലാം.
എന്നാല്‍, ഇക്കാര്യത്തില്‍ കെ.പി.ദണ്ഡപാണി എന്ന അഭിഭാഷകനെ മാത്രമായി കുറ്റപ്പെടുത്താന്‍ ഞാന്‍, ആതിരേ, തയ്യാറല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായാണ്‌ ഡാം തകര്‍ന്നാലും ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഇടുക്കി ഡാമിന്‌ കഴിവുണ്ട്‌ എന്ന്‌ ദണ്ഡപാണി ഹൈക്കോടതിയില്‍ വിശദീകരിച്ചത്‌. അഭിഭാഷകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുകയില്ല. യുഡിഎഫ്‌ സര്‍ക്കാര്‍ അതിന്റെ ആസ്ഥാന അഭിഭാഷകരായി നിയമിച്ചിട്ടുള്ള സംഘത്തില്‍ സത്യസന്ധതയും സുതാര്യതയും കേസുകള്‍ പഠിക്കാനുള്ള മനസ്സും വാദങ്ങള്‍ അവതരിപ്പിക്കാനുള്ള മികവും ദണ്ഡപാണിക്ക്‌ മാത്രമേ ഉള്ളൂ . അത്തരം ഒരു വ്യക്തിയില്‍ നിന്ന്‌ കേരളത്തിന്‌ മുഴുവന്‍ അപമാനമുണ്ടാകുന്ന പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്‌ പിന്നില്‍ അദ്ദേഹത്തിന്റെ സ്ഥാനം നിയന്ത്രിക്കുന്ന ഭരണസംവിധാനത്തിന്റെ സ്വാധീനം ഉണ്ടാകുമെന്ന കാര്യത്തില്‍,ആതിരേ,എനിക്ക്‌ സന്ദേഹമില്ല.
വെള്ളിയാഴ്ച ഈ കേസിന്റെ വാദം നടക്കുന്നതിന്‌ സമാന്തരമായിട്ടാണ്‌ തിരുവനന്തപുരത്ത്‌ ഇതേ പ്രശ്നത്തില്‍, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോരിറ്റിയുടെ യോഗം നടന്നത്‌. യോഗശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ ഒഴുകിയെത്തുന്ന ജലം തടഞ്ഞുനിര്‍ത്താന്‍ ഇടുക്കി ഡാമിന്‌ സംഭരണ ശേഷിയുണ്ട്‌ എന്നാണ്‌.
രാവിലെ കേസിന്റെ വാദം നടക്കുമ്പോള്‍ കോടതി ഉന്നയിച്ച സാങ്കേതികവും അടിസ്ഥാനപരവുമായ സമസ്യകള്‍ക്ക്‌ വിശ്വസനീയമായ ഉത്തരം നല്‍കാന്‍ ദണ്ഡപാണിക്ക്‌ കഴിയാതെ പോയത്‌ അദ്ദേഹത്തിലെ അഭിഭാഷക മികവിന്റെ കുറവു കൊണ്ടായിരുന്നില്ല മറിച്ച്‌ ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടിയിരുന്ന ബ്രീഫിങ്ങ്‌ കൃത്യമായി ,കൃത്യസമയത്ത്‌ ലഭിക്കാതിരുന്നതുകൊണ്ടാണ്‌. തിരുവനന്തപുരത്ത്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോരിറ്റിയില്‍ രൂപം കൊണ്ട അഭിപ്രായം അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വഴി അഡ്വക്കേറ്റ്‌ ജനറലില്‍ എത്തിയപ്പോഴാണ്‌ അദ്ദേഹം അക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്‌. കോടതിയെപോലും വിസ്മയിപ്പിക്കുന്നതായിരുന്നു അഡ്വക്കേറ്റ്‌ ജനറലിന്റെ വിശദീകരണങ്ങള്‍.
ആ വിശദീകരണങ്ങള്‍ പുറത്തറിഞ്ഞതോടെ പ്രതിപക്ഷ നേതാക്കന്മാരും പാര്‍ട്ടിപ്രവര്‍ത്തകരും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളും അതിലെ അംഗങ്ങളും ഒരേ സ്വരത്തില്‍ ദണ്ഡപാണിയെ ഭള്‍ലു പറയുകയാണ്‌. ഈ സാചര്യത്തില്‍ ദണ്ഡപാണിയെ കയ്യൊഴിഞ്ഞ്‌ മാന്യന്മാരാകേണ്ടതും നിരപരാധികളാകേണ്ടതും ഭരണകൂടത്തിന്റെയും യുഡിഎഫ്‌ നേതൃത്വത്തിന്റെയും ഉത്തരവാദിത്തമായി മാറി. അതുകൊണ്ടാണ്‌, ആതിരേ, ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ദണ്ഡപാണി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ നിഷേധിച്ചുകൊണ്ട്‌ പ്രസ്താവനകളും വിശദീകരണങ്ങളും ഇറക്കിയത്‌.
ദണ്ഡപാണിയെ ഇനി ഒരു നിമിഷം പോലും അഡ്വക്കേറ്റ്‌ ജനറലിന്റെ കസേരയില്‍ വച്ചു വാഴിക്കരുത്‌ എന്ന വാശിയിലാണ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. കേരളത്തിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ദണ്ഡപാണിയെ ആ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ സര്‍ക്കാര്‍ ഒട്ടും അമാന്തിക്കരുത്‌ എന്നാണ്‌ വി.എം.സുധീരന്‍ അടക്കമുള്ള യുഡിഎഫ്‌ നേതാക്കളുടെയും ആവശ്യം.
തുറന്നു പറയട്ടെ, ഇക്കാര്യത്തില്‍ പ്രതിപക്ഷവും നല്ല പിള്ള ചമയാന്‍ ഭരണപക്ഷവും ആവശ്യപ്പെടുന്ന കസേര തെറിപ്പിക്കല്‍ ആരുടെയെങ്കിലും കാര്യത്തില്‍ അനിവാര്യമാണെങ്കില്‍ അത്‌ ചെയ്യേണ്ടത്‌ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും മറ്റുമാണ്‌. ഇവരുടെ അറിവും നിര്‍ദ്ദേശവും അംഗീകാരവുമില്ലാതെ 'ഉണ്ടിരിക്കുന്ന നായര്‍ക്ക്‌ ഉണ്ടാകുന്ന വിളി പോലെ' എന്തെങ്കിലും ഹൈക്കോടതിയില്‍ പറയാന്‍ മാത്രം വിഡ്ഢിയോ അവിവേകിയോ അല്ല കെ.പി.ദണ്ഡപാണി. സര്‍ക്കാരിന്റെ നിലപാടു തന്നെയാണ്‌ താന്‍ ഹൈക്കോടതിയില്‍ പറഞ്ഞതെന്ന്‌ ദണ്ഡപാണി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ അഭിപ്രായം കോടതിയെ അറിയിക്കും മുന്‍പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ജയചന്ദ്രനുമായി വിശദമായ ആശയവിനിമയം നടന്നു എന്നും ദണ്ഡപാണി വെളിപ്പെടുത്തിയിട്ടുണ്ട്‌. അപ്പോള്‍ വെള്ളിയാഴ്ചത്തെ കോടതി നാടകത്തിന്റെ സൂത്രധാരനും വിദൂഷകനും അഭിനേതാവും ദണ്ഡപാണി അല്ല എന്ന്‌ വരുന്നു. തിരശീലയ്ക്കു പിന്നില്‍ കുബുദ്ധികളുടെയും ജനവിരുദ്ധതയുടെയും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നു തന്നെയാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌.
ശ്രദ്ധിക്കുക, ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോരിറ്റി യോഗത്തിനുശേഷം റവന്യൂ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞതില്‍ ഒരു വാക്കുപോലും കൂടുതലായി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടില്ല. അപ്പോള്‍ കുറ്റവാളി ദണ്ഡപാണി അല്ല എന്ന്‌ വരുന്നു.
മുന്‍പൊരിക്കല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തന്നെ തമിഴ്‌നാടിനുവേണ്ടി ദണ്ഡപാണി വക്കാലത്ത്‌ സ്വീകരിച്ചു അതുകൊണ്ട്‌ ഇപ്പോഴും അതേ നിലപാടാണ്‌ അദ്ദേഹം സ്വീകരിക്കുന്നതെന്ന ആരോപണവും, ആതിരേ, ഞാന്‍ തള്ളിക്കളയുന്നു. മറിച്ച്‌ ദണ്ഡപാണിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും യുഡിഎഫ്‌ സര്‍ക്കാരും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയും അതിലൂടെ തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ക്ക്‌ ശക്തിപകരുകയുമായിരുന്നു എന്നതാണ്‌ വാസ്തവമെന്ന്‌ വാദിക്കുകയും ചെയ്യുന്നു. ദണ്ഡപാണിയെ നീക്കിയതുകൊണ്ട്‌ ഇനി എന്തെങ്കിലും പ്രത്യേക ഗുണമുണ്ടാകുമെന്ന്‌ കരുതെണ്ട. സര്‍ക്കാരിന്റേതായി അദ്ദേഹം കോടതിയില്‍ പ്രകടിപ്പിച്ച അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. ഇനി അതില്‍ ഭേദഗതി വരുത്താന്‍ സാധ്യമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തങ്ങളുടെ സ്ഥാനം സാധൂകരിക്കാന്‍ ലഭിക്കുന്ന ഓരോ വിവരവും മുതലാക്കുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്‌ വീണു കിട്ടിയ അപൂര്‍വ്വ സൗഭാഗ്യമാണ്‌, ആതിരേ, വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. കേരള സര്‍ക്കാരിന്റ നിലപാട്‌ ഇതാണെന്നും എന്നിട്ടും വെറുതെ ജനങ്ങളില്‍ ഭീഷണി നിറച്ച്‌ വികാരവിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ജയലളിതയുടെ ആരോപണം സത്യമാണെന്ന്‌ വന്നിരിക്കുന്നു. ഇത്‌ മനപ്പൂര്‍വ്വമല്ല എന്നൊന്നും പറഞ്ഞ്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ ഒഴിയാന്‍ കഴിയുകയില്ല. ഭരണ തുടക്കം മുതല്‍ ഈ നിമിഷം വരെ ജനതയെ വഞ്ചിക്കുന്ന നിലപാട്‌ സ്വീകരിച്ച യുഡിഎഫ്‌ മുഖ്യമന്ത്രിയുടെ ജനവിരുദ്ധത എത്ര ക്രൂരമാണ്‌ എന്ന്‌ തെളിക്കുകയായിരുന്നു ദണ്ഡപാണി. അതുകൊണ്ട്‌ ദണ്ഡപാണിയെ അല്ല ഉമ്മന്‍ചാണ്ടിയെ വേണം അധികാരത്തില്‍ നിന്ന്‌ ചവുട്ടിപ്പുറത്താക്കേണ്ടത്‌.

Wednesday, November 30, 2011

ചെറുകിട കച്ചവടക്കാര്‍ക്ക്‌ 'വായ്ക്കരി'യിടുമ്പോള്‍

രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.




രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌, ആതിരെ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും.
ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിത പ്രശ്നങ്ങളെക്കുറിച്ച്‌ ഒരിക്കലും വേവലാതി കൊള്ളാത്ത ഈ ഭരണകൂട ഭീകരന്മാര്‍ വിദേശ മൂലധന കുത്തകകളുടെ, കൊള്ളലാഭം കൂട്ടാനുള്ള നയങ്ങളും നടപടികളുമാണ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. നികുതിദായകരും സമ്മതിദായകരുമായ അടിസ്ഥാന ജനവിഭാഗത്തെ വിദേശമൂലധന കുത്തകകള്‍ക്ക്‌ വിറ്റുതുലയ്ക്കുന്ന നയങ്ങളാണ്‌ അധികാരത്തിലേറിയ നാള്‍ മുതല്‍ ഇവര്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ആ വഞ്ചനയുടെ തുടര്‍ച്ചയായിട്ടാണ്‌ ഇന്ത്യയിലെ പല ചരക്ക്‌ വിപണി രാഷ്ട്രാന്തര കച്ചവട ഷൈലോക്കുകള്‍ക്ക്‌ അടിയറ വയ്ക്കുന്നത്‌.
ആതിരേ,കൃഷി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമാണ്‌ പലചരക്ക്‌ വ്യാപാരം. ഈ മേഖലയെയാണ്‌ അമേരിക്കയിലെ വാള്‍മാര്‍ട്ട്‌, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച്‌ കമ്പനിയായ കാരിഫര്‍, ജര്‍മ്മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട വ്യാപാര ശൃംഖലയ്ക്ക്‌ അടിമ കിടത്താന്‍ മന്‍മോഹനും ഒപ്പമുള്ള രാഷ്ട്രദ്രോഹീസംഘവും കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌.
മള്‍ട്ടി ബ്രാന്‍ഡ്‌ ചില്ലറ വില്‍പന രംഗത്ത്‌ 51 ശതമാനമായും സിങ്കിള്‍ ബ്രാന്‍ഡ്‌ ചില്ലറ വിപണിയില്‍ നിലവിലുള്ള 51 ശതമാനം 100 ശതമാനമായും ഫോറിന്‍ ഡയറക്ട്‌ ഇന്‍വെസ്റ്റിമെന്റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം.
സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഡിപ്പാര്‍ട്ടുമെന്റ്‌ സ്റ്റോറുകളും ചെറുകിട നഗരങ്ങളെപ്പോലും വിഴുങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ചെറുകിട കച്ചവടക്കാരാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഈ മേഖലയിലേക്ക്‌ വിദേശ കുത്തകകള്‍ കടന്നുവരുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഭക്ഷ്യസംസ്കരണ സംവിധാനങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ്‌ മന്‍മോഹന്റെയും കൂട്ടരുടെയും വാദം. വന്‍കിട ടെക്സ്റ്റെയിലുകള്‍ക്ക്‌ സമീപം ചെറുകിട തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും സ്റ്റാര്‍ ഹോട്ടലുകളുടെ പരിസരത്തു തന്നെ തട്ടുകടകള്‍ ലാഭകരമായി നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ്‌ ചെറുകിട വ്യാപാര മേഖലയെ വിദേശ കച്ചവട കുത്തകകള്‍ക്ക്‌ തീറെഴുതുന്നതിനെ മന്‍മോഹനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും ന്യായീകരിക്കുന്നത്‌.
ഈ ന്യായാകരണം ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പോലും എത്തിക്കാന്‍ കോടിക്കണക്കിന്‌ രൂപ ചെലവിട്ട്‌ അച്ചടി-ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ വന്‍കിട പരസ്യങ്ങളാണ്‌, ആതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. രാഷ്ട്രത്തെ അടിയറവയ്ക്കുന്നതും നാട്ടിലെ പൗരന്മാരുടെ ജീവനോപാധി തകര്‍ക്കുന്നതുമായ ഒരു നശീകരണ നയത്തിന്‌ സ്വീകാര്യത വരുത്താനാണ്‌ ഖജനാവ്‌ ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്‌. ഇരുമുഖമുള്ള ആക്രമണ സ്വഭാവമാണ്‌ ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്‌.
ചെറുകിട വ്യാപാര മേഖലകളില്‍ വന്‍കിട കുത്തകകള്‍ നടത്തുന്ന അധിനിവേശം മൂലമുള്ള പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്‌ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഈ വ്യാപാര ഭീമന്മാര്‍ക്കെതിരെ നിയന്ത്രണവും നടപടികളും സ്വീകരിക്കുമ്പോഴാണ്‌ അവരെ ചുവപ്പു പരവതാനി വിരിച്ച്‌ ഇന്ത്യയിലേയ്ക്ക്‌ മന്‍മോഹന്‍ ആനയിക്കുന്നത്‌.അമേരിക്കയില്‍ 300-ഓളം സ്ഥലങ്ങളിലാണ്‌ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച്‌ വാള്‍മാര്‍ട്ടിനെ പ്രതിരോധിക്കുന്നത്‌. തായ്‌ലണ്ടില്‍ നഗരകേന്ദ്രത്തില്‍ നിന്ന്‌ 15 കിലോമീറ്റര്‍ മാറിയാണ്‌ ഈ വിദേശ വ്യാപാര കുത്തകകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഫ്രാന്‍സില്‍ 300 ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ നിരോധിച്ചു കഴിഞ്ഞു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്‌.
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ അവിടത്തെ ചെറുകിട കച്ചവടക്കാരുടെ ഭാവി സുരക്ഷിതമാക്കാനും ചില്ലറ വില്‍പ്പന മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഇത്തരത്തില്‍ കര്‍ശന നയങ്ങളും നടപടികളും നടപ്പിലാക്കുമ്പോഴാണ്‌, ആതിരേ, അമേരിക്കയുടെ പാദസേവകനായ, ലോകബാങ്കിന്റെ പിണിയാളായ മന്‍മോഹന്‍ ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല സമ്പൂര്‍ണ്ണമായി മുതലെടുപ്പിനായി തുറന്നു കൊടുക്കുന്നത്‌.
ഉദാരീകരണത്തിന്റെയും നവസാമ്പത്തിക നയങ്ങളുടെയും ആഗോളീകരണത്തിന്റെയും മറവില്‍ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയും വിതരണ ശൃംഖലയും വിദേശ കോര്‍പ്പറേറ്റുകള്‍ക്കും വ്യാപാര കുത്തകകള്‍ക്കും തീറെഴുതി നല്‍കാന്‍ മന്‍മോഹന്‌ ഒട്ടും ഉളുപ്പില്ല. അതെങ്ങനെയുണ്ടാകും. ലോകബാങ്കിന്റെ ചതിനയം പ്രചരിപ്പിക്കുന്നതില്‍ പ്രാമാണികനായിരുന്ന ഒരു സാമ്പത്തിക കൂട്ടിക്കൊടുപ്പുകാരനായിരുന്ന മന്‍മോഹന്‍ സിംഗില്‍ നിന്ന്‌ ഇത്തരം രാഷ്ട്ര വഞ്ചനകളേ ഉണ്ടാവുകയുള്ളൂ. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്‌ എന്ന സ്വാശ്രയ-സ്വയംശീര്‍ഷ സാമ്പത്തിക സങ്കല്‍പത്തെ കോണ്‍ഗ്രസ്‌ ദശാബ്ദങ്ങള്‍ക്കു മുന്‍പു തന്നെ കുഴിച്ചു മൂടിയതാണ്‌. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ഗ്രാമ്യസാമ്പത്തിക ലക്ഷ്യമുള്ള ഖദര്‍ ധാരികള്‍ക്ക്‌ ഇന്ത്യയിലെ സമ്മതിദായകന്റെയും നികുതി ദായകന്റെയും നിത്യജീവിത പ്രശ്നങ്ങളോ അവര്‍ നേരിടുന്ന പ്രതിസന്ധികളോ പ്രശ്നമേ അല്ല. മറിച്ച്‌ കമ്മീഷന്‍ ലഭിക്കുന്ന ഏത്‌ രാഷ്ട്രവഞ്ചനയ്ക്കും കൂട്ടുനില്‍ക്കാന്‍ സന്നദ്ധരരും തല്‍പ്പരരുമാണവര്‍. ആ താല്‍പര്യങ്ങളുടെ ആള്‍രൂപമായ സോണിയ പിന്‍സീറ്റില്‍ ഇരുന്ന്‌ നിയന്ത്രിക്കുമ്പോള്‍ അതിന്‌ തലയാട്ടാനും അതനുസരിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും വിറ്റ്‌ തുലയ്ക്കാനും മന്‍മോഹന്‌ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ..
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ആശയം ഭരണതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും അതിന്‌ അനുവാദം കൊടുത്ത സവിശേഷ സാഹചര്യം, ആതിരേ, ശ്രദ്ധിക്കേണ്ടതാണ്‌. ആഗോള സാമ്പത്തിക മാന്ദ്യം മൂലം യൂറോപ്പിലും അമേരിക്കയിലും നിക്ഷേപ സാധ്യതയില്ലാതെ വന്നപ്പോഴാണ്‌, നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പു കൊടുത്ത്‌ ഈ വാണിജ്യ കുത്തകകളെ ഇങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസിലും യുപിഎ ഘടകകക്ഷികളിലും പ്രതിപക്ഷ പാര്‍ട്ടികളിലും ചെറുത്തു നില്‍പ്പിന്റെ വികാരം ഉണര്‍ത്തിയിട്ടുള്ള ഈ തീരുമാനം പക്ഷെ, മന്‍മോഹന്‍ പിന്‍വലിക്കുന്ന പ്രശ്നമില്ല. ഇന്ന്‌ ഇതിനെതിരെ ശബ്ദിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളും എന്‍ഡിഎ സഖ്യവും നാളെ ഇതേ നയങ്ങള്‍ തന്നെയായിരിക്കും തുടരുക.
ഇത്തരത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ രാഷ്ട്രീയമായ ഒരു പരിഹാരത്തിന്‌ സാധ്യതയില്ലാത്ത സാഹചര്യം മുതലെടുത്തുകൊണ്ടാണ്‌ മന്‍മോഹനും മാഡവും ഇന്ത്യയിലെ ചെറുകിട വിപണിയിലേക്ക്‌ രാഷ്ട്രാന്തര വാണിജ്യ ഭീമന്‍മാരെ സ്വീകരിച്ചാനയിക്കുന്നത്‌. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, ആതിരേ, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.






3


കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ജനങ്ങള്‍ എന്തു ചെയ്യുമെന്ന്‌ ഹൈക്കോടതി ചോദിച്ചു. ജനങ്ങള്‍ക്ക്‌ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന്‌ ഹൈക്കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങളെക്കുറിച്ച്‌ വെള്ളിയാഴ്ചക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി അഡ്വക്കറ്റ്‌ ജനറലിലോനാട്‌ ആവശ്യപ്പെട്ടു.
45 മിനിറ്റുകൊണ്ട്‌ പറയേണ്ട കാര്യത്തിന്‌ 48 മണിക്കൂര്‍ ചോദിക്കുന്നത്‌ അനുചിതമാണെന്നും ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ലോയേഴ്സ്‌ യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്‌ കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്‌.
ജലനിരപ്പ്‌ താഴ്ത്തുക, പുതിയ ഡാമിന്റെ നിര്‍മ്മാണത്തിന്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ നിയമപ്രകാരം തീരുമാനമെടുക്കുക എന്നിവയാണ്‌ ഹര്‍ജിയിലെ ആവശ്യം വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും ഇടപെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ നല്‍കിയ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമീഷന്‍ തിങ്കളാഴ്ച ഫുള്‍ബെഞ്ചു ചേര്‍ന്ന്‌ പരിഗണിക്കും. വൈസ്‌ ചെയര്‍മാന്‍ ജെ പി മാഥൂര്‍ കേരളസംഘത്തെ അറിയിച്ചതാണ്‌ ഇക്കാര്യം

മുന്നറിയിപ്പുകൊണ്ട്‌ അണക്കെട്ട്‌ തീര്‍ക്കുന്ന ശുംഭന്മാര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌ ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌ ആശ്വാസകരം.




മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌,ആതിരേ, ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.
ഇപ്പോഴത്തെ നിലയില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടാം എന്ന മുന്നറിയിപ്പാണ്‌ വിദഗ്ധര്‍ എന്ന്‌ അഭിമാനിക്കുന്ന കുറെ കൊഞ്ഞാണന്മാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌, ആതിരേ, ആശ്വാസകരം.
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ വെള്ളം ഒഴുകിയെത്തുമെന്ന്‌ കരുതുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ 50 മീറ്റര്‍ ഉയരമുള്ള ഒരിടം കണ്ടുവയ്ക്കണമെന്നാണ്‌ ഏറ്റവും പ്രധാനപ്പെട്ട വിദഗ്ധോപദേശം. ജീവനാംശം ഒഴിവാക്കാനാണ്‌ 'ശാസ്ത്രീയമായ' ഈ നിര്‍ദ്ദേശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുമ്പോള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച്‌, പ്രശ്നങ്ങളെ എങ്ങനെ നേരിടാന്‍ കഴിയുമെന്ന്‌ ചിന്തിക്കുകയാണ്‌ വേണ്ടതെന്ന്‌ പോലീസും മികച്ച സാങ്കേതികോപദേശം നല്‍കുന്നുണ്ട്‌.
മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ അനുവദനീയമായ പരമാവധി ജലമുണ്ട്‌.ഇതെഴുതുമ്പോള്‍ 136.4 അടി. വെള്ളത്തള്ളല്‍ മൂലമോ ഭൂകമ്പം മൂലമോ എന്തെങ്കിലും അരുതാത്തത്‌ സംഭവിച്ച്‌ ഈ വെള്ളം മുഴുവന്‍ താഴേക്ക്‌ പ്രവഹിച്ചാലും അപകടമേഖലയില്‍ വസിക്കുന്നവര്‍ 136 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലത്ത്‌ എത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നാണ്‌ ശാസൃതീയോപദേശം. അതായത്‌ 50 മീറ്റര്‍ ഉയരം സുരക്ഷിത സ്ഥാനമാണ്‌ പോലും.
അണക്കെട്ട്‌ തകര്‍ന്നാല്‍ തന്നെ എല്ലാ സ്ഥലവും പൂര്‍ണമായി മുങ്ങിപ്പോവുകയില്ല. അവ മുന്‍കൂട്ടി കണ്ടെത്താന്‍ എല്ലാവരും യത്നിക്കണമെന്നാണ്‌ പോലീസിന്റെ ഏറ്റവും ക്രൂരമായ ഫലിതം നിറഞ്ഞ നിര്‍ദ്ദേശം. എന്നാല്‍, വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളില്‍ ഇത്രയും ഉയരമുള്ള കെട്ടിടങ്ങളില്‍ കയറി നിന്നാല്‍ രക്ഷപ്പെടാന്‍ കഴിയുകയില്ല എന്നും പോലീസ്‌ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. വെള്ളത്തള്ളലും വെള്ളത്തിലൂടെ ഒഴുകി വരുന്ന കല്ലും മണ്ണും മരങ്ങളും ആ കെട്ടിടങ്ങളെയും നശിപ്പിക്കും. അതുകൊണ്ട്‌ 50 മീറ്ററിലധികം ഉയരമുള്ള കുന്നിന്‍പുറങ്ങളാണ്‌ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്‌- ഏറെ നാളത്തെ ഗവേഷണത്തിന്‌ ശേഷമായിരിക്കാം- പോലീസ്‌ നിര്‍ദ്ദേശിക്കുന്നത്‌.
അണക്കെട്ട്‌ തകര്‍ന്നാല്‍ സമീപസ്ഥലങ്ങളായ കുമളി, വണ്ടിപ്പെരിയാര്‍, പീരുമേടിന്റെ ഒരുഭാഗം, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചപ്പാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യം ജലം എത്തുക. അപകടം ഉണ്ടായശേഷം മുന്നറിയിപ്പ്‌ നല്‍കിയാല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക്‌ ഗുണം ചെയ്യുകയില്ല. അതുകൊണ്ട്‌ ഈ പ്രദേശത്തുള്ളവര്‍ കൂട്ടായ്മകള്‍ ഉണ്ടാക്കി അതിന്റെ നേതൃത്വത്തില്‍ മുന്നറിയിപ്പുകള്‍ കൈമാറണമെന്നാണ്‌ മറ്റൊരു നിര്‍ദ്ദേശം.
എല്ലാ ദിവസവും ഈ കൂട്ടായ്മയില്‍പ്പെട്ടവര്‍ ജലനിരപ്പിനെക്കുറിച്ചും അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കണം. ഇതിനായി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടണം. അപ്പോള്‍ ഉദ്യോഗസ്ഥരും ശ്രദ്ധാലുക്കളാവും. രക്ഷപ്പെടാനുള്ള സ്ഥലങ്ങളെയും അവിടെയെത്താനുള്ള മാര്‍ഗ്ഗത്തെയും കുറിച്ച്‌ കൂട്ടായ്മയിലെ എല്ലാവര്‍ക്കും വിവരങ്ങള്‍ കൈമാറണം. അടുത്തുള്ള പോലീസ്‌- ഫയര്‍ഫോഴ്സ്‌ സ്റ്റേഷനുകളുടെ ഫോണ്‍ നമ്പര്‍ എല്ലാവരും സൂക്ഷിക്കുകയും ആവശ്യമുള്ള പക്ഷം സഹായം ആവശ്യപ്പെടുകയും വേണം. പ്രളയജലം താഴോട്ട്‌ പോകുംതോറും മുന്നറിയിപ്പ്‌ നല്‍കാനുള്ള സമയം കൂടുതല്‍ ലഭിക്കും. ജനകൂട്ടായ്മകള്‍ തമ്മില്‍ ബന്ധമുണ്ടായാല്‍ താഴേക്ക്‌ ഏറ്റവും വേഗത്തില്‍ വിവരം എത്തിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ ജീവനാശം ഉണ്ടാകുമെന്ന്‌ കരുതുന്ന അടിഭാഗങ്ങളില്‍ അത്‌ കുറയ്ക്കാന്‍ ഇതുവഴി കഴിയും. മുല്ലപ്പെരിയാര്‍ അണക്കെട്ടു മുതല്‍ ഏറ്റവും താഴെ വരെ പെരിയാര്‍ ഒഴുകുന്ന സ്ഥലങ്ങളിലും പ്രളയം ബാധിക്കും. ഇതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന്‌ മാത്രം.
ഇങ്ങനെ പോകുന്നു, ആതിരേ, പോലീസിന്റെയും ഭൗമശാസ്ത്ര വിദഗ്ധന്മാരുടെയും മുന്നറിയിപ്പുകള്‍. ആവര്‍ത്തിക്കുന്നു ഒരു വലിയ ദുരന്തത്തിന്റെ ഭീഷണി നേരിടുന്ന 30 ലക്ഷത്തിലധികം ജനങ്ങളെ പമ്പരവിഡ്ഢികളാക്കുന്ന ഉദ്യോഗസ്ഥ തെമ്മാടിത്തത്തിന്റെ തെളിവാണ്‌ ഈ വിദഗ്ധോപദേശങ്ങള്‍.
ഭൂചലനം ഉണ്ടായാല്‍ അതിനെക്കുറിച്ച്‌ പഠിക്കാനോ ഭൂചലനം മുന്‍കൂട്ടി കണ്ടെത്താനോ കഴിയുന്ന അത്യാധുനിക സാങ്കേതിക-ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ കേരളം മാറി മാറി ഭരിച്ച ഒരു സര്‍ക്കാരിനും മനസ്സുണ്ടായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉള്‍പ്പെടുന്ന പഞ്ചായത്ത്‌ ഭരിച്ച നേതൃമ്മന്യന്മാര്‍ക്കും ഈ ബോധം ഉണ്ടായില്ല. ഇങ്ങനെ ബോധപൂര്‍വ്വം ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും നടത്തിയ ജനവഞ്ചന മറച്ചുവയ്ക്കാനാണ്‌ ഇപ്പോള്‍ അപകടം ഉണ്ടായാല്‍ മുന്നറിയിപ്പുകള്‍ കൈമാറാനായി ജനകീയ കൂട്ടായ്മ ഉണ്ടാക്കണമെന്ന്‌ ഉപദേശിക്കുന്നത്‌.
ഈ കൂട്ടായ്മയില്‍ നിന്ന്‌ ദിവസേന അന്വേഷണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ ശ്രദ്ധാലുക്കളാകുകയുള്ളൂ എന്നാണ്‌ പോലീസിന്റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്‌. ഏതവസ്ഥയിലും കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദം പുലര്‍ത്തുന്ന സമൂഹവിരുദ്ധ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന പ്രസ്താവനയാണ്‌ ഇത്‌ . ജനങ്ങള്‍ ബന്ധപ്പെട്ടെങ്കില്‍ മാത്രം ശ്രദ്ധാലുക്കളും ഉത്തരവാദിത്തമുള്ളവരുമായി മാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഒട്ടും താമസിക്കാതെ മുല്ലപ്പെരിയാര്‍ ഭാഗത്തുനിന്ന്‌ ട്രാന്‍സ്ഫര്‍ ചെയ്ത്‌ ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥരെ അവിടെ നിയമിക്കണമെന്ന സങ്കീര്‍ണ്ണവും ഗൗരവും ഏറിയ വാസ്തവത്തിലേക്കാണ്‌ ഈ നിര്‍ദ്ദേശം സര്‍ക്കാരിനെ നയിക്കുന്നത്‌. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയതിന്റെ ദുരന്തഫലമാണ്‌ ഇപ്പോള്‍ 30 ലക്ഷം പേരെ അലട്ടുന്ന ഭീഷണി.എന്നിട്ടും ഉദ്യോഗസ്ഥ ഗര്‍വിന്‌ കുറവുണ്ടാകുന്നില്ല.
ആതിരേ,ബ്രിട്ടീഷ്‌ നിര്‍ബന്ധത്തിന്‌ വഴങ്ങി,125 വര്‍ഷം മുന്‍പ്‌,999 വര്‍ഷത്തേക്കാണ്‌ അന്നത്തെ മദ്രാസ്‌ പ്രസിഡന്‍സിയുമായി തിരുവിതാംകൂര്‍ രാജാവ്‌, പാട്ടക്കരാറില്‍ ഒപ്പിട്ടത്‌. ആ കരാരിന്റെ അടിസ്ഥാനത്തില്‍ പണി കഴിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാമിന്‌ ഇപ്പോള്‍ 116 വര്‍ഷത്തെ പഴക്കമുണ്ട്‌. ഡാമിന്റെ ആയുസ്‌ 60 വര്‍ഷമെന്നായിരുന്നു എഞ്ചിനീയര്‍മാര്‍ പറഞ്ഞത്‌. ബാക്കി 939 വര്‍ഷം ഏത്‌ ഡാമില്‍ നിന്ന്‌ എങ്ങനെ തമിഴ്‌നാടിന്‌ വെള്ളം എത്തിക്കുമെന്ന്‌ ഒരു ശുംഭനും അന്ന്‌ ചോദ്യം ഉന്നയിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ അത്‌ സാധ്യമല്ലായിരിക്കാം. എന്നാല്‍, സ്വാതന്ത്യാനന്തര ഭാരതത്തില്‍ കേരളം ഭരിച്ച ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കും ഈ ചോദ്യം ഉന്നയിക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയി. ഇപ്പോള്‍ പ്രശ്നം വൈകാരിക വിക്ഷോഭത്തിന്റെ തലത്തിലെത്തിയിട്ടും പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ആത്മാര്‍ത്ഥത കാണിക്കുന്നില്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഞാന്‍ ഡല്‍ഹിയില്‍ പോകാം എന്ന ഞായം പറഞ്ഞ്‌ ജനസമ്പര്‍ക്ക തട്ടിപ്പും,ചലചിത്ര അവാര്‍ഡ്ദാനവുമായി നടക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി. ഈ വഞ്ചനകളെല്ലാം മറച്ചുവയ്ക്കാനും ഉത്തരവാദിത്തരാഹിത്യം തമസ്കരിക്കാനുമാണ്‌ ആതിരേ,മുന്നറിയിപ്പുകളുമായി ഉദ്യോഗസ്ഥപ്പരിഷകള്‍ എത്തിയിരിക്കുന്നത്‌

Sunday, November 27, 2011

മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി എന്താണ്‌ ചെയ്യുന്നത്‌?


കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായിനാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.




മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച ആശങ്ക ആകാശത്തോളം ഉയരുമ്പോഴും, ആതിരേ, അരകല്ലിന്‌ കാറ്റു പിടിച്ചതുപോലെ നിസ്സംഗനായി ഇരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എന്തു ചെയ്യണം..?.
ശനിയാഴ്ച ഒറ്റ രാത്രികൊണ്ട്‌ ആറടിയിലധികം വെള്ളം ഉയര്‍ന്ന്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 136 അടിയില്‍ എത്തി നില്‍ക്കുകയാണ്‌. ഇത്‌ അപകടകരമാണ്‌ എന്ന്‌ അറിഞ്ഞിട്ടും സത്വരമായ നടപടികള്‍ സ്വീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടും തമിഴ്‌നാട്‌ സര്‍ക്കാരിനെക്കൊണ്ടും പ്രശ്നപരിഹാരത്തിന്‌ മാര്‍ഗ്ഗങ്ങളാരായാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കേവലം പ്രസ്താവനകളില്‍ ഒതുങ്ങുമ്പോള്‍ കേരളത്തിലെ അഞ്ച്‌ ജില്ലകളേയും 30 ലക്ഷം ജനങ്ങളേയും കടുത്ത ഭീതിയും ഭീഷണിയും മൂടുകയാണ്‌.
ഇന്നലെ പീരുമേട്‌ എം.എല്‍.എ ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചതും ഇന്ന്‌ പാര്‍ലമെന്റിന്‌ മുന്നില്‍ എംപിമാരായ ജോസ്‌ കെ.മാണിയും പി.ടി.തോമസും സത്യഗ്രഹം നടത്തുന്നതും എല്‍ഡിഎഫിന്റെ ആഹ്വാനപ്രകാരം ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതൊന്നും പ്രശ്നപരിഹാരത്തിന്‌ സഹായകമായ നടപടികളല്ല, ആതിരേ.. എന്നാല്‍, ഇവയെല്ലാം ജനങ്ങളുടെ ആശങ്ക എത്ര ബൃഹത്താണെന്ന്‌ സൂചിപ്പിക്കുന്നുമുണ്ട്‌. ഇപ്പോഴും നിസംഗതനിറഞ്ഞ പ്രഖ്യാപനങ്ങളില്‍ ഉത്തരവാദിത്തം ഒതുക്കുകയാണ്‌ ഉമ്മന്‍ചാണ്ടി. ഇന്ന്‌ ജലവിഭവ മന്ത്രി പി.ജെ.ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിയിലെത്തി കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധമന്ത്രി എ.കെ.ആന്റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ധരിപ്പിക്കുമെന്നാണ്‌ യുഡിഎഫ്‌ നേതൃത്വം നല്‍കുന്ന മറ്റൊരു ഉറപ്പ്‌. ഈ ഉറപ്പുകള്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങി നിര്‍ത്താന്‍ കഴിയുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടോ?
ആതിരേ,നിരന്തരമുണ്ടാകുന്ന ഭൂമി കുലുക്കവും ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മഴയും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭാവി സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ഇരട്ടിയിലധികമാക്കിയിട്ടുണ്ട്‌. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌ സുരക്ഷിതമല്ലെന്ന്‌ 1979-ല്‍ കേന്ദ്ര ജലകമ്മീഷന്‍ അഭിപ്രായപ്പെട്ടതാണ്‌. അവരാണ്‌ ജലനിരപ്പ്‌ 136 അടിയായി താഴ്ത്താന്‍ ശിപാര്‍ശ ചെയ്തത്‌. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും ഉണ്ടായ മഴയും നീരൊഴുക്കും മൂലം ഇതെഴുതുമ്പോള്‍ 136 അടി ജലം മുല്ലപ്പെരിയാര്‍ ഡാമിലുണ്ട്‌. അടുത്ത 48 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇടുക്കി ജില്ലയില്‍ മഴ കനക്കുകയും വൃഷ്ടിപ്രദേശത്ത്‌ നീരൊഴുക്ക്‌ വര്‍ദ്ധിക്കുകയും ചെയ്താല്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്ക്‌ ജലം കുത്തിയൊഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ എത്തുന്ന ജലത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഡാമിന്‌ കഴിവില്ല എന്നതും ഇടുക്കി മേഖലയില്‍ ഇനിയും ഭൂചലനങ്ങള്‍ ഉണ്ടാകാം എന്ന സാധ്യതയും വന്‍ വിപത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
ഈ പശ്ചാത്തലത്തിലാണ്‌, ആതിരേ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നിസംഗത പരസ്യവിചാരണയ്ക്ക്‌ വിധേയമാക്കപ്പെടുന്നത്‌.മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണി പലവട്ടം കേരളം തമിഴ്‌നാടിനെയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയുള്ള തമിഴ്‌നാടിന്റെ വിലാപമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ കാതിലെത്തിയിട്ടുള്ളത്‌. മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ കേരളത്തിലെ സര്‍ക്കാരും മാധ്യമങ്ങളും അനാവശ്യ ആശങ്ക പരത്തുകയാണെന്ന നിലപാടിലുമാണ്‌ ജയലളിത സര്‍ക്കാര്‍. ഒരു ഡാം തകര്‍ച്ചയുടെ കഥ പറയുന്ന സോഹന്‍ ലാലിന്റെ ഡാം 999 എന്ന ചിത്രം പോലും തമിഴ്‌നാട്ടില്‍ നിരോധിച്ചുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ അവര്‍ ലഘൂകരിക്കുന്നതും നിസ്സാരമായി തള്ളിക്കളയുന്നതും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന്‌ ഒറ്റക്കെട്ടാണ്‌. ജനങ്ങളും ഐക്യമത്യത്തിലാണ്‌. സിനിമാ താരങ്ങള്‍ ഈ നിലപാടിന്‌ പൂര്‍ണ പിന്തുണയും നല്‍കുന്നു. ഇത്തരത്തില്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിരോധമാണ്‌ ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ ചമച്ചിട്ടുള്ളത്‌.
ഇവിടെ കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം ഓര്‍മ്മിക്കേണ്ടതാണ്‌. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സിനിമാ താരങ്ങളും അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തിയാണ്‌ കേന്ദ്രത്തിനെയും കര്‍ണാടക സര്‍ക്കാരിനെയും മുട്ടു കുത്തിച്ച്‌ തങ്ങളുടെ ആവശ്യം നേടിയെടുത്തത്‌.
ഇത്തരം ഒരു കീഴ്‌വഴക്കം അല്ലെങ്കില്‍ വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായി നാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിരന്തരം ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടുക്കിയില്‍ ഭൂകമ്പം നേരിടാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന സത്യത്തിലേക്ക്‌ പോലും ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധ പതിയുന്നില്ല എന്നതാണ്‌ ഇതിലേറെ പ്രതിഷേധാര്‍ഹമായ മറ്റൊരു വാസ്തവം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ രൂപം കൊടുത്ത ദുരന്ത നിവാരണ സേന നിര്‍ജീവമാണിപ്പോള്‍. പത്തുകോടി രൂപയാണ്‌ അന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചത്‌. ദേശീയ ദുരന്ത നിവാരണ സേനയിലെ കേഡറ്റുകള്‍ ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍, പോലീസ്‌, അഗ്നിശമന വിഭാഗങ്ങള്‍, ആധുനിക വയര്‍ലെസ്‌ സാങ്കേതിക സംവിധാനങ്ങള്‍, നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കാനുള്ള വിദഗ്ധര്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു ദുരന്ത നിവാരണ സേന. എന്നാല്‍, എല്‍ഡിഎഫ്‌ തുടക്കമിട്ട ഈ സംവിധാനം തുടരാന്‍ യുഡിഎഫ്‌ തയ്യാറായിട്ടില്ല. വണ്ടിപ്പെരിയാര്‍, വാഗമണ്‍, കുമളി, പീരുമേട്‌ മേഖലകളിലെ സ്വകാര്യ ഏലം-തേയില തോട്ടങ്ങളില്‍ നിരവധി ചെറിയ ഡാമുകളുണ്ട്‌. തുടര്‍ച്ചയായുള്ള ഭൂചലനം മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ക്കു മാത്രമല്ല ഈ ചെറുകിട ഡാമുകള്‍ക്കും ഭീഷണിയാണ്‌. മുല്ലപ്പെരിയാറും ഇടുക്കിയും തകര്‍ന്നില്ലെങ്കിലും ഈ ചെറുഡാമുകള്‍ ഭൂചലനത്തില്‍ തകര്‍ന്നാല്‍ തന്നെ വന്‍ ദുരന്തമാണ്‌ സംഭവിക്കുക. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട്‌ കേരളത്തിന്റെ ആവശ്യം അംഗീകരിപ്പിച്ചെടുക്കാനും തമിഴ്‌നാടിനെ അതിലേക്ക്‌ നയിക്കാനും ശക്തമായ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി തന്നെ നയിക്കേണ്ടതുണ്ട്‌. അതിനുള്ള ധൈര്യം കാണിക്കാത്ത ഓരോ നിമിഷവും കേരളത്തിലെ 30 ലക്ഷം പേരുടെ ജീവനും അഞ്ച്‌ ജില്ലകളുടെ ഭാവിയുമാണ്‌ ഉമ്മന്‍ചാണ്ടി പന്താടുന്നത്‌. മന്ത്രി പി.ജെ.ജോസഫിന്റെ ആത്മാര്‍ത്ഥതപോലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്തത്‌ കേരളത്തിന്റെ, നീക്കുപോക്കില്ലാത്ത ശാപം എന്നേ പറയാനാകൂ.
ആതിരേ,മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ മാറിമാറി വന്ന മുന്നണിഭരണങ്ങളും സുപ്രീം കോടതിയും "ശുംഭന്‍" കളിക്കുകയാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌.999 വര്‍ഷത്തേയ്ക്കാണ്‌ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ അന്ന്‌ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുന്നാള്‍ മഹാരജാവ്‌,ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുമായി ഒപ്പിട്ടത്‌.രാജാവിന്‌ വേണ്ടി ദിവാനായിരുന്ന വി.രാമയ്യങ്കാറാണ്‌ യഥാര്‍ത്ഥത്തില്‍ കരാറില്‍ ഒപ്പുവച്ചത്‌.കെ.കെ.കുരുവിള,ജെ.എച്ച്‌.പ്രിന്‍സ്‌,ജെ.സി.ഹാന്നിങ്ങ്ടണ്‍ എന്നിവരായിരുന്നു സാക്ഷികള്‍.ആ കരാറിന്റെ അടിസ്ഥാനത്തില്‍ പണിത ഡാമിന്‌ 50 വര്‍ഷത്തെ ആയുസ്സേ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തിരുന്നുള്ളു.അപ്പോള്‍ ബക്കി 949 വര്‍ഷത്തെ കാരാര്‍ പാലിക്കാന്‍ ഏതു ഡാമാണ്‌ വേണ്ടത്‌,അല്ലെങ്കില്‍ എന്താണ്‌ മാര്‍ഗം എന്ന്‌ ഒരു ശുംഭനും അന്നു ചോദ്യമുന്നയിച്ചില്ല.രാജഭരണകാലത്ത്‌ അത്തരം 'തറുതലകള്‍' അറുത്തുവീഴപ്പെട്ടെയ്ക്കാം.എന്നാല്‍ ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാരോ അവരുടെ ജലസേചന മന്ത്രിമാരോ ഈ ചോദ്യം ഉന്നയിക്കാതിരുന്നത്‌ എന്തു കൊണ്ടാണ്‌..?.ഈ ശുംഭത്തരത്തിന്‌ സമാന്തരമായി നീങ്ങുന്നതാണ്‌ സുപ്രീം കോടതിയുടെ നിലപാട്‌.ഒരു വ്യാഴവട്ടമായിട്ടും പരമോന്നത നീതി പീഠത്തിന്‌ മുന്നിലെത്തിയ സമസ്യക്ക്‌ ഇതുവരെ നിയമപരമായ പൂരണം കണ്ടെത്തിയിട്ടില്ലെന്നോര്‍ക്കണം.1800ലധികം ദിവസമായി 'മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി'നടത്തുന്ന സമരത്തെ തമസ്ക്കരിച്ച മാന്യന്മാരാണ്‌ ഇന്ന്‌ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ നിരാഹാരമിരിക്കുന്നതും.ഈ ചതിയന്‍ ചന്തുമാരും ചാണ്ടിയെന്ന അരിങ്ങോടരും ചേരുമ്പോള്‍, ആതിരേ ചതിയുടെ ദൂഷിതവൃത്തം പൂര്‍ത്തിയാവുകയാണ്‌.