Friday, December 16, 2011

അര്‍മാദിക്കാന്‍ വരട്ടെ, സത്യംപറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കും

പരമപുച്ചത്തോടെ,അവജ്ഞയോടെ,ഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ, സിബിഐയുടെ കണ്ടെത്തലിനെ ഞാന്‍ അഴുക്കുചാലിലെറിയുന്നു.ഒരു കേസന്വേഷണം എങ്ങനെ സത്യത്തില്‍ നിന്ന്‌ അകറ്റിക്കൊണ്ടു പോകാമെന്നും എത്രനാള്‍ കുറ്റവാളികളെ സംരക്ഷിക്കാമെന്നും സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണത്തില്‍ സിബിഐ 'കൃതഹസ്തതയോടെ' തെളിയിച്ചതാണല്ലോ.ആ തെമ്മാടിത്തം തന്നെയാണ്‌ ഈ കേസിലും അനുവര്‍ത്തിച്ചിരിക്കുന്ന്ത്‌.സിസ്റ്റര്‍ അഭയയുടെ അമ്മയെ ഭ്രാന്തിയാക്കിയ അധമപോലീസ്‌ ബുദ്ധിയാണ്‌ അനഘയുടെ പിതാവിനെ കാമഭ്രാന്തനാക്കിയിരിക്കുന്നത്‌
അഭയ കേസിലേതെന്നപോലെ ഈ കേസിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌. . അതുവരെ ആ കുഞ്ഞിനെ കടിച്ചു കുടഞ്ഞ രതിഭ്രാന്തന്മാര്‍ക്ക്‌ ആശ്വസിക്കാം. അത്രമാത്രം.


ആതിരേ,സാക്ഷരകേരളത്തിന്റെ പ്രജ്ഞയില്‍ വെള്ളിടിവീഴ്ത്തി,കവിയൂര്‍ പീഡനക്കേസില്‍ സിബിഐ അതിന്റെ അധമത്വം നിറഞ്ഞ കണ്ടെത്തല്‍ പുറത്തുവിട്ടു.പണത്തിനും സ്വാധീനത്തിനും മുകളില്‍ സിബിഐ പറക്കില്ല എന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
ഇനി
എം.എ.ബേബിക്കും
മകന്‍ അശോക്‌ ബേബിക്കും
കോടിയേരി ബാലകൃഷ്ണന്റെ തലതെറിച്ച സന്തതി ബിനീഷ്‌ കോടിയേരിക്കും
സജി നന്ത്യാട്ടിനും
ജോയ്‌ ആലുക്കാസിനും
ഏഷ്യാനെറ്റ്‌ മോഹനും
ശബരിമലതന്ത്രി കണ്ഠരരു മോഹനര്‍ക്കും
പോലീസ്‌ ഏമാന്‍ എന്‍.ഗോപിനാഥിനും
റോയല്‍ പിമ്പ്‌ ലതാ നായര്‍ക്കും
കുറച്ചു കാലം അര്‍മാദിക്കാം.
അനഘയെ പീഡിപ്പിച്ചത്‌ സ്വന്തം പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണെന്ന്‌
സിബിഐ കണ്ടെത്തിക്കഴിഞ്ഞല്ലോ.
പീഡനത്തിന്റെ എണ്ണവും സമയവും ദൈര്‍ഘ്യവുമെല്ലാം എത്രകൃത്യമായി,'ശാസ്ര്തീയമായാണ്‌',ആതിരേ, സിബിഐ നിര്‍ണയിച്ചിരിക്കുന്നത്‌.കുറ്റാനേഷണത്തിനും നോബേല്‍ പുരസ്ക്കാരം ഏര്‍പ്പെടുത്തി അത്‌ കവിയൂര്‍ പീഡനക്കേസ്‌ പുനരന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കി ' മാതൃകാപരമായ'ഈ ശ്രമത്തെ ആദരിക്കണമെന്നാണ്‌ സ്വീഡിഷ്‌ അക്കാഡമിയോട്‌ ്‌ അപേക്ഷിക്കേണ്ടതല്ലേ..!
ഒരു സാക്ഷരസമൂഹത്തെ എത്രലാഘവബുദ്ധിയോടെയാണ്‌ ആതിരേ,സിബിഐ അവഹേളിച്ചിരിക്കുന്നത്‌ ! .പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പീക്കുകയും മാംസച്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്ന നികൃഷ്ടപിതാക്കന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതു കൊണ്ട്‌ പെണ്മക്കളുള്ള പിതാക്കന്മാരെല്ലാം അത്തരക്കാരാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ എം.എ.ബേബി മുതലുള്ള വേട്ടക്കാരില്‍ നിന്ന്‌ എത്ര ലക്ഷങ്ങളാണ്‌ കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയത്‌..?എത്ര ലിറ്റര്‍ മദ്യമാണ്‌ കുടിച്ചു വറ്റിച്ചത്‌..?എത്ര പെണ്‍ശരീരങ്ങളിലാണ്‌ ആസക്തികള്‍ ഒഴുക്കിയൊടുക്കിയത്‌..?
പരമപുച്ചത്തോടെ,അവജ്ഞയോടെ,ഉപയോഗിച്ചുകഴിഞ്ഞ കോണ്ടം പോലെ, ആതിരേ, സിബിഐയുടെ കണ്ടെത്തലിനെ ഞാന്‍ അഴുക്കുചാലിലെറിയുന്നു.ഒരു കേസന്വേഷണം എങ്ങനെ സത്യത്തില്‍ നിന്ന്‌ അകറ്റിക്കൊണ്ടു പോകാമെന്നും എത്രനാള്‍ കുറ്റവാളികളെ സംരക്ഷിക്കാമെന്നും സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണത്തില്‍ സിബിഐ 'കൃതഹസ്തതയോടെ' തെളിയിച്ചതാണല്ലോ.ആ തെമ്മാടിത്തം തന്നെയാണ്‌ ഈ കേസിലും അനുവര്‍ത്തിച്ചിരിക്കുന്ന്ത്‌.സിസ്റ്റര്‍ അഭയയുടെ അമ്മയെ ഭ്രാന്തിയാക്കിയ അധമപോലീസ്‌ ബുദ്ധിയാണ്‌ അനഘയുടെ പിതാവിനെ കാമഭ്രാന്തനാക്കിയിരിക്കുന്നത്‌.നാരായണന്‍ നമ്പൂതിരിക്ക്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാനായര്‍ അനഘയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്‌?അനഘയേയും കൊണ്ട്‌ സിനിമ-സീരിയല്‍ സെറ്റുകളിലും റിസോര്‍ട്ടുകളിലും ഫ്ലാറ്റുകളിലും കറങ്ങി നടന്നത്‌.?
തങ്ങളുടെ ചെറ്റത്തരം നിറഞ്ഞ കണ്ടെത്തലിനെ ശാസ്ര്തീയമായി വെല്ലുവിളിക്കാന്‍ നാരായണന്‍ നമ്പൂതിരിയോ അനഘയോ ജീവിച്ചിരിക്കുന്നില്ല എന്ന ഗര്‍വില്‍,നാണക്കേടുകൊണ്ട്‌ ജീവിതമവസാനിപ്പിച്ച നാരായണന്‍ നമ്പൂതിരിയുടെ ശരീരത്തില്‍ മന്ത്രിയുടേയും മന്ത്രിപുത്രന്മാരുടേയും മാധ്യമ മേധാവിയുടേയും രാഷ്ട്രാന്തര സ്വര്‍ണവ്യാപാരിയുടേയും പോലീസ്‌ ഏമാന്റേയും,അങ്ങനെയുള്ള മറ്റു കാമഭ്രാന്തന്മാരുടേയും രതിവൈകൃതം സന്നിവേശിപ്പിച്ച ഒറ്റക്കാരണം കൊണ്ട്‌ തന്നെ ഈ കേസില്‍ സിബിഐയേയും പ്രതി ചേര്‍ത്തേമതിയാകൂ.കേരളത്തിലെ പെണ്‍കുഞ്ഞുങ്ങളെയും അവരുടെ പിതാകന്മാരേയും ഒരുപോലെ അവഹേളിക്കുന്നതാണ്‌ സിബിഐയുടെ കണ്ടെത്തലെന്ന്‌ അടിവരയിട്ട്‌ പറയേണ്ടിയിരിക്കുന്നു.
ലതാനായരെന്ന പെണ്‍വാണീഭ രാജ്ഞിയേയും അവരുടെ ഇടപാടുകരായിരുന്ന ഉന്നതന്മാരേയും മാന്യന്മാരാക്കാന്‍ എത്രയ്ക്ക്‌ അശ്ലീല തലത്തിലേയ്ക്കാണ്‌ ,ആതിരേ, രാജ്യത്തെ പരമോന്നത കേസന്വേഷണസംഘം അധ:പതിച്ചിരിക്കുന്നത്‌.
രമ്യാരാജന്റെ ചിലസൂചനകളുടെ അടിസ്ഥാനത്തില്‍ ഇത്രഗഹനമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞവര്‍ എന്തുകൊണ്ടാണ്‌ ലതാനായരെ മര്യാദയ്ക്കൊന്നു ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്തത്‌?എന്തു കൊണ്ടാണ്‌ ഇന്നും ഈ കേസുമായി നിര്‍ണായകബന്ധമുള്ളതും സജീവമായതുമായ മറ്റു ഘടകങ്ങള്‍ വിലയിരുത്തലിനും വിശകലനത്തിനും വിധേയമാക്കത്തത്‌..?
അനഘ ആത്മഹത്യചെയ്തയുടനെ ആ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന്‌ പി.കെ.ശ്രീമതി ആര്‍ക്കുവേണ്ടിയാണ്‌ ജാമ്യമെടുത്തത്‌..?അങ്ങനെ ഒരു പ്രസ്താവന നടത്താന്‍ അവര്‍ക്കെന്തു ബാദ്ധ്യതയാണുണ്ടായിരുന്നത്‌.?അവര്‍ നടത്തിയ അട്ടിമറിയെപ്പോലും നാണിപ്പിക്കുന്നതാണ്‌, ആതിരേ, സിബിഐയുടെ കണ്ടെത്തല്‍.
സത്യം കണ്ടെത്താനല്ല കുഴിച്ചുമൂടാനാണ്‌ സിബിഐയിലെ അനേഷകര്‍ക്ക്‌ നമ്മുടെയൊക്കെ നികുതിപ്പണം ശമ്പളമായി കൊടുക്കുന്നത്‌ എന്ന വാസ്തവവും നേരത്തെ വ്യക്തമായതാണ്‌.അതുകൊണ്ട്‌ സിബിഐയുടേത്‌ ജനവിരുദ്ധവും രാഷ്ട്രവിരുദ്ധവുമായ നടപടിയാണ്‌.അതിനെതിരേ പ്രതിഷേധത്തിന്റെ പടയണികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.ഒരു സാക്ഷരസമൂഹത്തേയും അതിന്റെ മൂല്യബോധങ്ങളേയും അവഹേളിച്ച്‌ ഇവര്‍ മിടുക്കന്മാരായി വിലസാന്‍ പാടില്ല.അതിനനുവദിക്കരുത്‌.പ്രതിഷേധത്തിന്റേയും പ്രക്ഷോഭത്തിന്റേയും ശലാഖയായി മനുഷ്യപറ്റുള്ള ഒരോമലയാളിയും രംഗത്തെത്തിയേ മതിയാകൂ.ഏതു പെണ്‍കുട്ടിക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്‌ അനഘയുടെ ദുരന്തം.പ്രലോഭനത്തിന്റെ വലവിരിച്ച്‌ ലതാനായര്‍മാരും ശോഭാജോണ്‍മാരും അതുപോലെ മറ്റനേകരും നമുക്കുചുറ്റുമുണ്ട്‌.ഇവരുടെ ഇടപാടുകാരായി സമൂഹത്തിലെ ഉന്നതന്മാരുമുണ്ട്‌.അവരെല്ലാം വലിച്ചുകീറുന്ന പെണ്‍കുട്ടിയെ നശിപ്പിച്ചത്‌ അവരുടെ പിതാവാണെന്ന്‌ വരുത്തിതീര്‍ക്കാനുള്ള കീഴ്‌വഴക്കം, ആതിരേ, സൃഷ്ടിക്കപ്പെട്ടുകൂടാ.
നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചിട്ടുണ്ടാകാം. അതല്ല കവിയൂര്‍ പീഡനക്കേസിലെ അടിസ്ഥാന പ്രശ്നം. ലതാ നായര്‍ എന്ന വാണിഭ രാജ്ഞി ആര്‍ക്കെല്ലാം അനഘയെ കാഴ്ചവച്ചു എന്നതാണ്‌ തെളിയക്കപ്പെടേണ്ടത്‌..
പറയട്ടെ,അങ്ങനെ ഉദാസീനമായി കവിയൂര്‍ പീഡനക്കേസ്‌ എഴുതി തള്ളാന്‍ സിബിഐക്ക്‌ കഴിയുകയില്ല. അഭയ കേസിലേതെന്നപോലെ ഈ കേസിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും സത്യം പറയാന്‍ അനഘ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്‌ ആതിരേ എനിക്കുറപ്പുണ്ട്‌. . അതുവരെ ആ കുഞ്ഞിനെ കടിച്ചു കുടഞ്ഞ രതിഭ്രാന്തന്മാര്‍ക്ക്‌ ആശ്വസിക്കാം. അത്രമാത്രം.

No comments: