Wednesday, December 21, 2011

സിബിഐ അവിടെ നില്‍ക്കട്ടെ; നമുക്ക്‌ കവിയൂര്‍ വരെ പോയ്‌ വരാം


25-09-2004 രാത്രിക്കും 28-09-2004 പുലര്‍ച്ചയ്ക്കുമിടയില്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നാണ്‌ സിബിഐയുടെ അനുമാനം.ഈ ദിവസങ്ങളില്‍ അനഘ വീടുവിട്ട്‌ വെളിയില്‍ പോയിട്ടില്ലത്രെ.അപ്പോള്‍ "ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ " എന്ന ന്യായപ്രകാരം പീഡകന്‍ നാരായണന്‍ നമ്പൂതിരി അല്ലാതെ മറ്റാരുമല്ല!!.അനഘയുടെ ശരീരത്ത്‌ കാണപ്പെട്ട പുരുഷ ബീജം നാരായണന്‍ നമ്പൂതിരിയുടേത്‌ തന്നെയാണെന്ന്‌ എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചാല്‍ ഒരു വികടച്ചിരിയാകും നന്ദകുമാരന്‍ നായരുടെ മറുപടി.ലതാ നായരുടെ പറ്റുപടിക്കാരായ മുന്‍മന്ത്രി മുതലുള്ള ഉന്നതന്മാര്‍ക്കനുകൂലമായി ഇങ്ങനെ ചിലതെല്ലാം ഊഹിക്കാനാവില്ലെങ്കില്‍ പിന്നെന്തിന്‌ സിബിഐ ജന്മം, അല്ലേ.?



ആതിരേ,നട്ടെല്ലുറപ്പുള്ള മൂന്ന്‌ ചോദ്യം സിബിഐ അസിസ്റ്റന്റ്‌ എസ്പി നന്ദകുമാരന്‍ നായരോട്‌ ചോദിച്ചേ മതിയാകൂ.
1) പിതാവ്‌ നാരായണന്‍ നമ്പൂതിരിക്ക്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാ നായര്‍ അനഘയെ ഷൂട്ടിംഗ്‌ സെറ്റുകളിലും ഉന്നതരുടെ ഫ്ലാറ്റുകളിലും പഞ്ചനക്ഷത്ര റിസോര്‍ട്ടുകളിലും കൊണ്ടു നടന്നത്‌?
2) അതിനായിരുന്നോ അവര്‍ അനഘയുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക്‌ സന്ദര്‍ശനം നടത്തിയത്‌?
3) അതിനായിരുന്നോ അവര്‍ അവിടെ അന്തിയുറങ്ങിയിരുന്നത്‌?
ഈ ചോദ്യങ്ങള്‍ക്ക്‌ സത്യസന്ധമായി നന്ദകുമാരന്‍ നായര്‍ ഉത്തരം പറഞ്ഞാല്‍ അനഘയെ കടിച്ചു കീറിയ കാമപ്പിശാചുക്കളുടെ പേരുകള്‍ മണിമണിയായ്‌ പുറത്ത്‌ വരും.അതു കൊണ്ട്‌ ആ മാന്യത സിബിഐ ഏമാനില്‍ നിന്ന്‌ പ്രതീക്ഷിക്കണ്ട.മറിച്ച്‌ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനേക്കാള്‍ കടുത്ത ചെറ്റത്തരം കേസിന്റെ തുടര്‍ന്നുള്ള നടപടികളില്‍ പ്രതീക്ഷിച്ചാല്‍ മതി..
ലതാ നായര്‍ മൂലമുള്ള അപമാനഭാരത്താല്‍ ആത്മഹത്യ ചെയ്ത ( അല്ലെങ്കില്‍ ചില ഉന്നതന്മാരുടെ അപമാനഭയം കൂട്ടക്കൊല ചെയ്ത ) ഒരു അച്ഛനേയും മകളേയും നന്ദകുമാരന്‍ നായരെക്കാള്‍ മ്ലേച്ഛമായി ഇനി ഒരാള്‍ക്കും അവഹേളിക്കാന്‍ കഴിയില്ല.കാക്കിയുടെ ബലത്തില്‍ ചിലരുടേയെല്ലാം പണക്കൊതിയേയും കാമക്കൊതിയേയും തമസ്ക്കരിച്ച്‌ നട്ടാല്‍ കുരുക്കാത്ത കള്ളം റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ കോടതിയില്‍ ഹാജരാക്കിയ തെമ്മാടിത്തത്തിന്‌ കാലം തീര്‍ച്ചയായും പ്രതിഫലം നല്‍കുമെന്ന്‌ സിബിഐ ഏമാനെ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ രമ്യാ രാജനിലേയ്ക്ക്‌..
രമ്യാ രാജനാണ്‌ കവിയൂര്‍ പീഡനക്കേസിലെ സിബിഐയുടെ ഏക പിടിവള്ളി! രമ്യാ രാജനാണ്‌ അനഘയും പിതാവും തമ്മിലുണ്ടായിരുന്ന നിഷിധരതിയുടെ സൂചന അന്വേഷണോദ്ദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയത്‌.ശാസ്ര്തിയത്തെളിവുകളോ സാഹചര്യത്തെളിവുകളോ ഇല്ലാതിരുന്ന ഒരു കേസില്‍ ആ പിടിവള്ളിയിലൂടെ സഞ്ചരിച്ച്‌ സിബിഐ വിജയത്തിന്റെ സര്‍വജ്ഞപീഠം കയറിയിരിക്കുകയാണിപ്പോള്‍.
അവരവിടെ സ്വസ്ഥമായി ഇരിക്കട്ടെ
നമുക്ക്‌ കവിയൂരിലേയ്ക്ക്‌ പോകാം
25-09-2004 രാത്രിക്കും 28-09-2004 പുലര്‍ച്ചയ്ക്കുമിടയില്‍ നാരായണന്‍ നമ്പൂതിരി മകള്‍ അനഘയെ പീഡിപ്പിച്ചു എന്നാണ്‌ സിബിഐയുടെ അനുമാനം.ഈ ദിവസങ്ങളില്‍ അനഘ വീടുവിട്ട്‌ വെളിയില്‍ പോയിട്ടില്ലത്രെ.അപ്പോള്‍ "ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ " എന്ന ന്യായപ്രകാരം പീഡകന്‍ നാരായണന്‍ നമ്പൂതിരി അല്ലാതെ മറ്റാരുമല്ല!!.അനഘയുടെ ശരീരത്ത്‌ കാണപ്പെട്ട പുരുഷ ബീജം നാരായണന്‍ നമ്പൂതിരിയുടേത്‌ തന്നെയാണെന്ന്‌ എങ്ങനെ കണ്ടെത്തി എന്നു ചോദിച്ചാല്‍ ഒരു വികടച്ചിരിയാകും നന്ദകുമാരന്‍ നായരുടെ മറുപടി.ലതാ നായരുടെ പറ്റുപടിക്കാരായ മുന്‍മന്ത്രി മുതലുള്ള ഉന്നതന്മാര്‍ക്കനുകൂലമായി ഇങ്ങനെ ചിലതെല്ലാം ഊഹിക്കാനാവില്ലെങ്കില്‍ പിന്നെന്തിന്‌ സിബിഐ ജന്മം, അല്ലേ.?
കവിയൂര്‍ ഇടയോലിയില്‍ പരേതനായ രാജന്റേയും ഗീതയുടേയും സീമന്ത പുത്രിയാണ്‌ രമ്യാരാജന്‍.ഒരു സഹോദരിയുണ്ട്‌-സൗമ്യ.പെന്തക്കോസ്ത്‌ സഭാവിശ്വാസികളാണ്‌ രമ്യാരാജന്റെ കുടുംബാംഗങ്ങള്‍.പിതാവ്‌ രാജന്‍ പാസ്റ്റര്‍ ആയിരുന്നു.ഇരവിപേരൂര്‍ സെന്റ്‌.ജോണ്‍സ്‌ സ്കൂളില്‍ 7-ാ‍ം ക്ലാസ്‌ മുതല്‍ 10-ാ‍ം ക്ലാസ്‌ വരെ, അനഘ ദുര്‍മരണത്തിന്‌ ഇരായാകുന്നത്‌ വരെ ഇരുവരും ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്നു പഠിച്ച സഹപാഠികള്‍;സുഹൃത്തുക്കള്‍.ഒന്നിച്ചാണ്‌ സ്കൂളിലും ട്യൂഷന്‍ ക്ലാസിലും പോയിരുന്നത്‌ പോകുന്നത്‌.ഒന്നിച്ചാണ്‌ വീട്ടിലേയ്ക്ക്‌ മടങ്ങിയിരുന്നത്‌.രമ്യയുടെ വീടാണ്‌ ആദ്യം.അതു കൊണ്ട്‌ രമ്യയെ യാത്രയാക്കിയിട്ടേ അനഘ വീട്ടിലേയ്ക്ക്‌ പോകാറുണ്ടായിരുന്നുള്ളൂ.ഇരു മെയ്യാണെങ്കിലും ഒരുമനസ്സുണ്ടായിരുന്ന കൂട്ടുകാരികള്‍.
എന്നിട്ടും അനഘയെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നാണ്‌, ആതിരേ, രമ്യാരാജന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട്‌ പറഞ്ഞത്‌.സിബിഐയുടെ ഈ തുരുപ്പു ചീട്ടിനെ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തുമെന്ന്‌ രമ്യാരാജനോ സിബിഐയോ സ്വപനത്തില്‍ പോലും കരുതിയതല്ല.അതു കൊണ്ടാണല്ലോ അവരെ കണ്ടപ്പോള്‍ രമ്യാ രാജന്‍ പകച്ചു പോയത്‌.ചോദ്യങ്ങളില്‍ നിന്നെല്ലാം അസഹ്യതയോടെ ഒഴിഞ്ഞു മാറിയത്‌."എനിക്കൊന്നും അറിയില്ലെ"ന്ന പല്ലവി സ്ഥാനത്തും അസ്ഥാനത്തും ഉരുവിട്ടു കൊണ്ടിരുന്നത്‌.അതേസമയം രമ്യയുടെ അമ്മ ഗീതക്ക്‌ ലതാ നായരെക്കുറിച്ചും ലതാനായര്‍ അനഘയേയും കൊണ്ട്‌ ടൂര്‍ പോകുന്നതുമെല്ലാം അറിയാം.സംഭാഷണ മദ്ധ്യേ അവരത്‌ സൂചിപ്പിക്കുകയും ചെയ്തു.അപ്പോള്‍ കൂര്‍ത്തൊരു നോട്ടം കൊണ്ട്‌ മാതാവിനെ ശാസിച്ച്‌ മൊഴിമുട്ടിച്ചു, രമ്യാ രാജന്‍
റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങള്‍ കാര്യത്തോടടുത്തപ്പോള്‍ "പലകൂട്ടുകാരികളിലൊരു കൂട്ടുകാരി "യാണ്‌ അനഘയെന്ന പ്രസ്താവനയില്‍ രമ്യാരാജന്‍ സംസാരത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറി. സിബിഐ ഏമാന്മാര്‍ ഉരുവിട്ട്‌ പഠിപ്പിച്ച ഉത്തരങ്ങളാണ്‌ മണിമണിയായി ആ കുട്ടി പറയുന്നതെന്ന്‌ ബോദ്ധ്യമാകാന്‍ മറ്റൊന്നും ആവശ്യമായിരുന്നില്ല.
ഇതിനിടെ ഒരു ഭീഷണി മുഴക്കാന്‍, പക്ഷേ രമ്യാ രാജന്‍ മറന്നില്ല:.
"അനഘയെക്കുറിച്ച്‌ ചോദിച്ച്‌ ആരുവന്നലും ഞങ്ങളെ അറിയിക്കണമെന്ന്‌ സിബിഐയിലെ സാറുമ്മാര്‌ പറഞ്ഞിട്ടുണ്ട്‌.വിളിച്ചു പറയാന്‍ ഒരു നമ്പരും തന്നിട്ടുണ്ട്‌ "
തടിയന്മാരായ മൂന്ന്‌ സാറുമ്മാരാണ്‌ ചോദ്യം ചെയ്തതെന്നും നിര്‍ദേശങ്ങള്‍ കൊടുത്തതെന്നും പറഞ്ഞത്‌ രമ്യാ രാജന്‍ തന്നെ .
അതു കൊണ്ട്‌ രമ്യാ രാജന്‍ അവിടെ നില്‍ക്കട്ടെ
നമുക്കൊരു ചെറിയ ബ്രേക്കേടുക്കാം
********************
സീന്‍- തിരുവനന്തപുരത്തെ സിബിഐ ഓഫീസ്‌.
പകല്‍;ഇന്റീരിയര്‍.
രമ്യാ രാജനെ ഞങ്ങള്‍ കണ്ടെത്തിയതില്‍ കോപിഷ്ടരായ ഉദ്യോഗസ്ഥര്‍.
അവരുടെ മുന്‍പാകെ ചോദ്യം ചെയ്യപ്പെടുന്ന ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍.
കസ്റ്റംസിലെ രണ്ട്‌ ഉദ്യോഗസ്ഥരും ഹാജര്‍
രമ്യാ രാജനെ കണ്ട്‌ സംസാരിച്ചതിലെ നിയമപരവും ധാര്‍മ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച്‌ വിശദീകരിച്ച്‌ ഭീഷണിപ്പെടുത്താനാണ്‌ സാറുമ്മാരുടെ ശ്രമം.
രമ്യാ രാജന്റെ വീട്ടില്‍ പോയതും ആ കുട്ടിയോട്‌ സംസാരിച്ചതും ഞങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയിരുന്നു.ആ കാമറ രമ്യയുടെ സാറുമ്മാര്‍ ആദ്യമേ തന്നെ വാങ്ങി.( കുറ്റം പറയരുതല്ലോ, അന്വേഷണാര്‍ത്ഥം കാമറ കൈപ്പറ്റി എന്ന രസീത്‌ തന്നിട്ടുണ്ട്‌ ) ഒളികാമറയില്‍ അതൊക്കെ ചിത്രീകരിച്ചത്‌ രമ്യയുടെ അനുവാദത്തോടെയാണോ?ആരാണ്‌ നിങ്ങള്‍ക്കതിന്‌ ലൈസന്‍സ്‌ തന്നത്‌?അത്‌ രമ്യാ രാജന്റെ സ്വകാര്യതയിലേയ്ക്കുള്ള അനധികൃതമായ കടന്നുകയറ്റമല്ലേ? എന്നു തുടങ്ങി കാക്കത്തോള്ളായിരം ചോദ്യങ്ങള്‍
അനഘയെ പീഡിപ്പിച്ച രതിവേട്ടക്കാര്‍ക്ക്‌ മുന്‍പില്‍ ഓച്ഛാനിച്ച്‌ നിന്ന സിബിഐ സാറുമ്മാരുടെ അത്യുത്സാഹം കണ്ടപ്പോള്‍ മനസ്സിലുണര്‍ന്ന സനേഹമിതായിരുന്നു:
അനഘയെ പീഡിപ്പിച്ചവരെ കണ്ടെത്താനാണോ അതോ രമ്യാരാജനെ സംരക്ഷിക്കാനാണോ ഹൈക്കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടത്‌..?
വാല്‍കഷ്ണം: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്നത്‌ പഴയ പോലീസ്‌ ശൈലി.ചത്തവനെ പീഡകനാക്കുന്നത്‌ പുതിയ സിബിഐ ലൈന്‍
നാളെ രമ്യ ആര്‍ക്ക്‌ വേണ്ടിയാണ്‌ കള്ളം പറഞ്ഞത്‌..?

No comments: