Friday, December 23, 2011

കവിയൂര്‍ പീഡനം:ലതാ നായര്‍ക്കും ഒരു 'ബിനാമി'


എം.എ ബേബി മുതല്‍ മാംസവില്‍പ്പനക്കാലത്ത്‌ ലതാ നായരുടെ ഡ്രൈവര്‍മാര്‍ ആയിരുന്ന മിന്നല്‍ ജോസും മണ്ണില്‍ രാജുവും അടങ്ങുന്ന 31 പേരുടെ ലിസ്റ്റ്‌ , കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സിബിഐക്ക്‌ കൈമാറിയതാണ്‌.ആ ലിസ്റ്റ്‌ ഒന്നു മറിച്ച്‌ നോക്കാന്‍ പോലും നന്ദകുമാര്‍ നായര്‍ ശ്രമിച്ചിട്ടില്ല എന്ന്‌ വ്യക്തം. മിന്നല്‍ ജോസിനെ മാത്രം ചോദ്യം ചെയ്താല്‍ മതിയായിരുന്നു, അനഘയെ കടിച്ചു കുടഞ്ഞ വക്രരതിപ്രിയരെ കണ്ടെത്താന്‍.പക്ഷെ, ആ കാമമോഹിതരേക്കാള്‍ മ്ലേച്ഛവും അശ്ലീലഭരിതവുമായ ഒരു മനസ്സോടെയാണല്ലോ സിബിഐ കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണം നടത്തിയത്‌.അപ്പോള്‍ പിന്നെ...


ആതിരേ,കവിയൂര്‍ പീഡനക്കേസിലെ പ്രതികളെ കണ്ടെത്താന്‍ ഹൈക്കോടതിനിയോഗിച്ച സിബിഐ, കളത്തിന്‌ പുറത്തെ കളിയിലൂടെ ഗോളടിച്ച്‌ മിടുക്കരായി ഞെളിയുകയാണ്‌.യഥാര്‍ത്ഥപ്രതികളെ തമസ്ക്കരിച്ചും നമസ്ക്കരിച്ചും റോയല്‍ പിമ്പ്‌ ലതാ നായര്‍ക്ക്‌ ഒരു ബിനാമിയെ കണ്ടെത്തി,കേസ്‌ അട്ടിമറിച്ചതിന്റെ ആവേശത്തിലും ആശ്വാസത്തിലുമാണ്‌ അഡിഷണല്‍ എസ്പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണപ്പുലികള്‍.അവരിപ്പോള്‍ അല്‍പം ദീര്‍ഘിച്ച കൊമേഴ്സ്യല്‍ ബ്രേക്കിലാണ്‌.
നമ്മളെടുത്ത,ചെറിയ ബ്രേക്കിന്റെ സമയം ഇതിനിടയില്‍ തീര്‍ന്നിരിക്കുന്നു.
അതു കൊണ്ട്‌ നമുക്ക്‌ രമ്യാ രാജനിലേയ്ക്ക്‌ മടങ്ങാം
സിബിഐ പുലികള്‍ ഇമ്പോസിഷന്‍ എഴുതി പഠിപ്പിച്ചതു കൊണ്ട്‌, ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട്‌ രമ്യാ രാജന്‍ പറഞ്ഞത്‌ " പല കൂട്ടുകാരികളില്‍ ഒരു കൂട്ടുകാരി മാത്രമാണ്‌" അനഘ എന്നാണ്‌.
യഥാ രാജാ, തഥാ പ്രജ എന്നും തലയിരിക്കുമ്പോള്‍ വാലാടരുത്‌ എന്നും രമ്യാ രാജനും അറിയാം.അല്ല രമ്യാ രാജനെ അങ്ങനെ അറിയിച്ചിട്ടുണ്ട്‌ നന്ദകുമാറിന്റെ തടിയന്മാരായ മൂന്ന്‌ സാറുമ്മാര്‍.അതു കൊണ്ട്‌ സിബിഐ പച്ചക്കള്ളം പറയുമ്പോള്‍ രമ്യാ രാജന്‍ ഒരു കൊച്ചു കള്ളം പറയുന്നെന്നേയുള്ളു.
കവിയൂരില്‍ അനഘയും രമ്യാ രാജനും താമസിക്കുന്ന ഭാഗത്ത്‌ നിന്ന്‌ ഇരവിപുരം സെന്റ്‌.ജോണ്‍സ്‌ സ്കൂളില്‍ പഠിച്ച രണ്ടു പെണ്‍കുട്ടികളേയുള്ളു- അനഘയും രമ്യാ രാജനും.7-ാ‍ം ക്ലാസുമുതല്‍ അതായിരുന്നു അവസ്ഥ.പിന്നെയുള്ളത്‌ ഒന്‍പത്‌ ആണ്‍കുട്ടികളാണ്‌.അവരോട്‌ പക്ഷെ, അടക്കവും ഒതുക്കവുമുള്ള അങ്ന്‍ഘയോ രമ്യാ രാജനോ ചങ്ങാത്തത്തിലായിരുന്നില്ല.ഒന്നിച്ച്‌ സ്കൂളിലേയ്ക്കും, ട്യൂഷനും തിരിച്ച്‌ വീട്ടിലേയ്ക്കും നിത്യവും, നാലുവര്‍ഷം യാത്രചെതിരുന്ന അനഘയെ കുറിച്ച്‌ രമ്യാ രാജന്‌ അപ്പോള്‍ ഒന്നും അറിയാതെ വരുമെന്നോ..?രമ്യാ രാജന്‍ പറയാതെ അമ്മ ഗീതയെങ്ങനെയാണ്‌ ലതാ നായരെക്കുറിച്ചും, ലതാ നായര്‍ക്കൊപ്പമുള്ള അനഘയുടെ യാത്രകളെക്കുറിച്ചും അറിയുന്നത്‌..? എങ്ങനെയാണ്‌ ,ലതാ നായരെ അനഘ ,ആന്റിയെന്നാണ്‌ വിളിക്കുന്നതെന്നറിഞ്ഞത്‌..?
വേണ്ടാ,ആതിരേ, രമ്യാ രാജനെ ചോദ്യം ചോദിച്ച്‌ വിഷമിപ്പിക്കേണ്ട. ആ കുട്ടിക്ക്‌ എല്ലാം അറിയാം.പക്ഷെ തടിയന്‍ സാറുമ്മാര്‌ പറഞ്ഞതു പോലെ പറഞ്ഞില്ലെങ്കില്‍ കളിമാറുമെന്നല്ലേ ഭീഷണി.അച്ഛനില്ലാത്ത ആ പാവം കുട്ടി അതു കൊണ്ട്‌ കറതീര്‍ന്ന നുണപറയാന്‍ നിര്‍ബന്ധിതയാവുന്നു.
ലതാ നയര്‍ക്ക്‌ ഒരു ബിനാമിയെ കണ്ടെത്തി, ലതാ നായരേയും പീഡക വീരന്മാരേയും സംരക്ഷിക്കാനുള്ള നന്ദകുമാര്‍ നായരുടേയും സംഘത്തിണ്ടേയും ഗര്‍ഹണീയമായ നീക്കത്തിലെ കരുവായങ്ങനെ രമ്യാ രാജന്‍ പരിണമിച്ചെന്ന്‌ മാത്രം.
ലതാ നായരില്‍ നിന്ന്‌ ലഭിക്കേണ്ടിയിരുന്ന വക്രബുദ്ധിനിറഞ്ഞ മറുപടിയാണ്‌, ആതിരേ, പാവം രമ്യാ രാജന്റെ വായിലേയ്ക്ക്‌ സിബിഐ തിരുകിയത്‌.അങ്ങനെയാണ്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണ്‌ കുരുത്തം കെട്ട പീഡകന്‍ എന്ന്‌ നന്ദകുമാര്‍ നായരും സംഘവും ഒപ്പിച്ചെടുത്തതും.അനഘയുടെ സഹപാഠിയായിരുന്നു എന്നതിലപ്പുറം പാതകമൊന്നും ചെയ്യാത്ത ആ പാവം കുട്ടിയെ ലതാ നായരുടെ ബിനാമിയാക്കി നന്ദകുമാര്‍ നായരും സംഘവും കളത്തിനു പുറത്തെ കളിക്ക്‌ അവാര്‍ഡ്‌ വാങ്ങനൊരുങ്ങുകയാണ്‌.
എം.എ ബേബി മുതല്‍ മാംസവില്‍പ്പനക്കാലത്ത്‌ ലതാ നായരുടെ ഡ്രൈവര്‍മാര്‍ ആയിരുന്ന മിന്നല്‍ ജോസും മണ്ണില്‍ രാജുവും അടങ്ങുന്ന 31 പേരുടെ ലിസ്റ്റ്‌ , കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈം ചീഫ്‌ എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സിബിഐക്ക്‌ കൈമാറിയതാണ്‌.ആ ലിസ്റ്റ്‌ ഒന്നു മറിച്ച്‌ നോക്കാന്‍ പോലും നന്ദകുമാര്‍ നായര്‍ ശ്രമിച്ചിട്ടില്ല എന്ന്‌ വ്യക്തം. മിന്നല്‍ ജോസിനെ മാത്രം ചോദ്യം ചെയ്താല്‍ മതിയായിരുന്നു, അനഘയെ കടിച്ചു കുടഞ്ഞ വക്രരതിപ്രിയരെ കണ്ടെത്താന്‍.പക്ഷെ, ആതിരേ, ആ കാമമോഹിതരേക്കാള്‍ മ്ലേച്ഛവും അശ്ലീലഭരിതവുമായ ഒരു മനസ്സോടെയാണല്ലോ സിബിഐ കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണം നടത്തിയത്‌.അപ്പോള്‍ പിന്നെ...
വാല്‍ക്കഷ്ണം:' നിഷിധരതിപ്രിയര്‍ക്ക്‌ സിബിഐയില്‍ പ്രത്യേക പരിഗണന ' എന്ന സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ താമസ്സിയാതെ ഉണ്ടാകുമെന്നാണിപ്പോള്‍ സിബിഐയുടെ ഉപശാലാ സംസാരം
നാളെ: ശ്രീകുമാരിക്ക്‌ പിന്നില്‍ കളിക്കുന്ന സിബിഐ

No comments: