Thursday, July 14, 2011

അടിക്കണം ചാട്ടവാറുകൊണ്ട്‌,പവ്വത്തിലിനെയും താഴത്തിനേയും

വിശ്വാസത്തിന്റെയും സഭാ സ്ഥാനങ്ങളുടെയും മറവില്‍ വിശ്വാസികളെ ഇത്ര നാളും ചൂഷണം ചെയ്ത്‌ വഞ്ചിച്ച സഭാ വിരുദ്ധരും ക്രിസ്തു വിരുദ്ധരുമാണ്‌ പവ്വത്തിലും താഴത്തും. നിസ്വരും വിദ്യാഭ്യാസ രംഗത്ത്‌ ഔന്നത്യം ആഗ്രഹിക്കുന്നവരുമായ സാധാരണ വിശ്വാസികള്‍ക്കും അവരുടെ മക്കള്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികങ്ങളായ അവകാശങ്ങള്‍ പോലും സഭാ പിതാക്കന്മാരെന്ന്‌ അഹന്തയില്‍ ഉന്മൂലനം ചെയ്തിട്ടുള്ള ചൂഷക പരിഷകളാണ്‌ ഈ മെത്രാന്മാര്‍. അതുകൊണ്ട്‌ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ പ്രവേശന-പഠന സംവിധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കില്‍ ജോസഫ്‌ പവ്വത്തിനെയും ആന്‍ഡ്രൂസ്‌ താഴത്തിലിനെയും പോലുള്ള ചൂഷക പ്രമാണിമാരെ സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉച്ഛാടനം ചെയ്യേണ്ടത്‌ അനുപേക്ഷണീയവും അനിവാര്യവുമാണ്‌.എംഇഎസിന്റെ ഫസല്‍ ഗഫൂര്‍ പറഞ്ഞതാണ്‌ സത്യം- ഈ മെത്രാന്മാരും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമാണ്‌ ഇന്ന്‌ കേരളത്തിലെ സോഷ്യല്‍ എനിമി നംബര്‍ വണ്‍.

യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ അനുയായികളാണ്‌ കേരളത്തിലെ ക്രൈസ്തവരെങ്കില്‍, അവരിപ്പോള്‍ ചെയ്യേണ്ടത്‌ മെത്രാന്മാരായ ജോസഫ്‌ പവ്വത്തിലിനെയും ആന്‍ഡ്രൂസ്‌ താഴത്തിനേയും ചാട്ടവാറുകൊണ്ട്‌ അടിക്കുകയാണ്‌.
ഒരു കരണത്ത്‌ അടിച്ചാല്‍ മറുകരണം കൂടി കാണിച്ചു കൊടുക്കണമെന്ന്‌ ഉദ്ബോധിപ്പിച്ച ക്രിസ്തു തന്നെയാണ്‌, 'തന്റെ പിതാവിന്റെ ആലയമായ' യരുശലേം ദേവാലയം കച്ചവട കേന്ദ്രമാക്കിയ വാണിക്കുകളെ ചാട്ടവാറുകൊണ്ട്‌ അടിച്ച്‌ പുറത്താക്കിയത്‌. ആ വാണിക്കുകളെയും ലജ്ജിപ്പിക്കുന്ന ലാഭക്കൊതിയോടെയാണ്‌ പവ്വത്തിലും താ ഴത്തും രക്ഷകര്‍തൃത്വം നല്‍കുന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഇപ്പോള്‍ കേരളത്തില്‍, പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയെ കച്ചവട ചരക്കാക്കി, സ്ഫോടനാത്മകമാക്കിയിരിക്കുന്നത്‌.
നിലവിലിരിക്കുന്ന നിയമങ്ങളെയും കീഴ്‌വഴക്കങ്ങളെയും അഹന്തയോടെ ലംഘിച്ചുകൊണ്ട്‌, ദുഃശാഠ്യം നിറഞ്ഞ നിലപാടുകളോടെ പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ എല്ലാ വിദ്യാഭ്യാസ വര്‍ഷവും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്‌ ഇവരുടെ പ്രഥമ അജണ്ട. വഞ്ചനയുടെ ആ നിലപാട്‌, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്‌ ഈ മെത്രാന്മാരും ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സിലും. മെഡിക്കല്‍ പി.ജി. വിദ്യാഭ്യാസ രംഗത്തെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു നല്‍കണമെന്ന കീഴ്‌വഴക്കവും എം.ബി.ബി.എസ്‌ എഞ്ചിനീയറിംഗ്‌ പ്രവേശനത്തിലെ കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ട്‌, അഹങ്കാരത്തിന്റേയും മുതലെടുപ്പിന്റെയും കിരീടമണിഞ്ഞ ഷൈലോക്കുമാരായി പരിണമിച്ചിരിക്കുകയാണ്‍ീ‍ മെത്രാന്മാരും ഇന്റര്‍ ചര്‍ച്കൗണ്‍സിലും
കേരളത്തില്‍ പൊതുവിദ്യാഭ്യാസം സര്‍വ്വസാധാരണമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ വഹിച്ച അഭിമാനാര്‍ഹവും അനന്യവുമായ പാരമ്പര്യത്തിന്‌ കത്തി വയ്ക്കുകയാണ്‌ ഈ മെത്രാന്മാര്‍. കേരളത്തിലെ സാധാരണക്കാരുടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ അകറ്റി നിര്‍ത്തി സമ്പന്ന വിഭാഗത്തിന്റെ തോന്ന്യാസങ്ങള്‍ക്ക്‌ കൂട്ടു നില്‍ക്കാനുള്ള ജുഗുപ്സാവഹമായ നിലപാടിനാണ്‌ പവ്വത്തിലും താഴത്തും ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്‌. സ്വാശ്രയ വിദ്യഭ്യാസ കച്ചവട താല്‍പര്യത്തിന്‌ ഈ മെത്രാന്മാരും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലും സര്‍ക്കാരിനെയും ഇവിടുത്തെ സാധാരണക്കാരെയും വെല്ലുവിളിക്കുമ്പോള്‍ അവഹേളിക്കപ്പെടുന്നത്‌ ക്രൈസ്തവ സമുദായത്തിന്‌ അഭിമാനമായിരുന്ന മിഷനറി പാരമ്പര്യമാണ്‌.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലാഭകരമായി നടത്തി കോടികള്‍ ഉണ്ടാക്കിയെടുത്ത്‌ ക്രിസ്തുവിനെ പ്രീതിപ്പെടുത്തുകയല്ല മറിച്ച്‌, സഭാ വിശ്വാസികളുടെ ആദ്ധ്യാത്മിക ജീവിതം പരിപോഷിപ്പിക്കുകയാണ്‌ ഈ മെത്രാന്മാരടക്കമുള്ള വൈദികരുടെ പ്രഥമവും പ്രാധാന്യമാര്‍ന്നതുമായ ധര്‍മ്മവും നിയോഗവും. 'രണ്ടുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവന്‌ കൊടുക്കട്ടെ' എന്ന ക്രിസ്തു വചനം പുള്‍പ്പിറ്റില്‍ നിന്ന്‌ പ്രസംഗിക്കുന്നവരാണ്‌ പ്രഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കാന്‍ തയ്യാറാകാതെ, ന്യൂനപക്ഷ അവകാശങ്ങളുടെ മറവില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും കേരളത്തില്‍ സാമുദായിക ഏറ്റുമുട്ടലിന്‌ കളമൊരുക്കുന്നതും നിയമവാഴ്ച തകര്‍ക്കുന്നതും.
ശ്രദ്ധിക്കണം പരിവര്‍ത്തിത ക്രൈസ്തവരും തീരദേശ മേഖലയിലുള്ള പിന്നാക്ക ക്രൈസ്തവരുമടക്കമുള്ളവര്‍ വിവിധങ്ങളായ അവകാശ ലംഘന പ്രശ്നങ്ങളില്‍ പ്രതിഷേധാര്‍ഹമായ മൗനം പാലിക്കുന്ന മെത്രാന്മാരും സഭയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമാണ്‌ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ രക്ഷകരായി അവതരിക്കാന്‍ ശ്രമിക്കുന്നത്‌. ബിസിനസ്‌ താല്‍പര്യങ്ങള്‍ക്ക്‌ കോട്ടം ഏല്‍ക്കുമ്പോള്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തിലിനേയും ജോസഫ്‌ പവ്വത്തിലിനേയും പോലുള്ളവര്‍ വിശ്വാസികളുടെ മഹാസമ്മേളനം വിളിച്ചു കൂട്ടി, രണ്ടാം വിമോചന സമരത്തിന്‌ ആഹ്വാനം ചെയ്യുമ്പോള്‍ ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ കേരളത്തിലെ സാമുദായിക മൈത്രിക്ക്‌ ക്ഷതം ഏല്‍പ്പിക്കുകയാണെന്ന്‌ വിവേകമുള്ളവര്‍ തിരിച്ചറിയുന്നുണ്ട്‌.
കല്‍പിത സര്‍വ്വകലാശാലയായ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കടുംപിടുത്തങ്ങളെ അധിക്ഷേപിക്കുന്ന മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പക്ഷേ, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലെ പകുതി സീറ്റ്‌ സര്‍ക്കാരിന്‌ നല്‍കി മാതൃക കാണിക്കാന്‍ വെല്ലുവിളിക്കുകയാണ്‌.
മെത്രാന്മാരുടെയും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെയും അഹന്ത നിറഞ്ഞ ഈ പ്രതിലോമ നിലപാട്‌ കേരളത്തില്‍ ഇപ്പോള്‍ നിയമവാഴ്ചയ്ക്കുപോലും വെല്ലുവിളിയായിരിക്കുന്നു.സിഎസ്‌ഐ സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്‌ അഡ്മിഷന്‌ 50 ലക്ഷം രൂപ തലവരിപ്പണം ഈടാക്കിയ വിവരം റിപ്പോര്‍ട്ട്‌ ചെയ്ത ഏഷ്യാനെറ്റ്‌ ലേഖകനേയും ക്യാമറമാനേയും തിരുവനതപുരത്ത്‌ എല്‍എംഎസ്‌ ബിഷപ്‌ ഹൗസിലെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയും വിഡിയോ ടേപ്പ്‌ കൈക്കലാക്കുകയും ചെയ്തു.ഇതില്‍ പ്രതിഷേഢിച്ച മധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ സഭ ഗുണ്ഡകള്‍ക്കൊപ്പം ചേര്‍ന്ന്‌ പൊലീസുകാരും മര്‍ദ്ദനം അഴ്ഗിച്ചുവിട്ടു.ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ തല പൊലീസ്‌ തല്ലിപ്പൊട്ടിച്ചു..! സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനു പോലും ഭീഷണിയായിരിക്കുകയാണ്‌ സ്വാശ്രയ വിദ്യാഭ്യാസ വാണിക്കുകളുടെ തോന്ന്യാസങ്ങള്‍.ഇത്തരം ജനവിരുദ്ധതയ്ക്കെതിരായി സി.പി.എം-ന്റെയും സി.പി.ഐയുടെയും ബി.ജെ.പിയുടെയും വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ സമരങ്ങളെ അടിച്ചൊതുക്കി രക്തത്തില്‍ മുക്കിക്കൊല്ലാനാണ്‌ പക്ഷെ ഉമ്മന്‍ ചാണ്ഡിയുടെ പൊലീസ്‌ ശ്രമിച്ചത്‌..
2006-ല്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ വിദ്യാര്‍ത്ഥി പ്രവേശനം നടത്തുകയും അന്ന്‌ അംഗീകരിച്ച ഫീസ്‌ അനുസരിച്ച്‌ അഞ്ചു വര്‍ഷം പഠനം നടത്തുകയും ചെയ്ത ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലാണ്‌ ഭരണ മാറ്റത്തോടെ കൂടുതല്‍ ഫീസ്‌ ആവശ്യപ്പെട്ടും മെഡിക്കല്‍ പി.ജി. സീറ്റുകള്‍ ഒന്നുപോലും സര്‍ക്കാരിന്‌ വിട്ടു കൊടുക്കില്ലെന്ന്‌ ശാഠ്യം പിടിച്ചും വിദ്യാഭ്യാസ മേഖല പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്‌. അന്ന്‌ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക്‌ വഴങ്ങുമ്പോള്‍ നഷ്ടം ഉണ്ടാകാതിരുന്ന ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്‌ ഇപ്പോള്‍ എങ്ങനെയാണ്‌ മുഹമ്മദ്‌ കമ്മിറ്റി നിശ്ചയിച്ച ഫീസ്‌ നിരക്കില്‍ വിദ്യാര്‍ത്ഥി പ്രവേശനം നടത്തിയാല്‍ നഷ്ടമുണ്ടാകുന്നതെന്ന്‌ എത്ര ആലോചിച്ചിട്ടും ബോധ്യമാകുന്നില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമല്ലാത്ത പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന്‌ സമര പങ്കിലമാക്കുന്ന കാര്യത്തില്‍ കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടയിലെ യു.ഡി.എഫ്‌ ഭരണത്തിനുള്ള പങ്ക്‌ കൂടി ഇവിടെ കൂട്ടി വായിക്കണം. ടി.എം.ജേക്കബ്‌ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാള്‍ കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡ്‌ എന്ന തട്ടിപ്പില്‍ നിന്ന്‌ ആരംഭിക്കുന്ന യു.ഡി.എഫ്‌ സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ, രക്ഷകര്‍തൃദ്രോഹ നടപടികള്‍. ഇ.ടി.മുഹമ്മദ്‌ ബഷീറിലൂടെ കടന്ന്‌ അബ്ദുറബ്ബില്‍ എത്തി നില്‍ക്കുമ്പോള്‍ അത്‌ സ്വാശ്രയ മേഖലയിലെ ന്യൂനപക്ഷ മാനേജുമെന്റുകള്‍ക്ക്‌ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നിടത്തോളം വഷളായിരിക്കുകയാണ്‌.
ഈ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി വിഭാഗങ്ങളും ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയും നടത്തുന്ന സമരത്തിന്‌ ന്യായമുണ്ടെന്ന്‌ പറയാം. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം മാനേജ്മെന്റുകളുടെ വാണിക്ക്‌ താല്‍പര്യങ്ങള്‍ക്ക്‌ വളം ഇടുന്ന നയമായിരുന്നു എല്‍.ഡി.എഫ്‌ സര്‍ക്കാരും വിദ്യാഭ്യാസമന്ത്രിയും എം.എ.ബേബിയും കൈക്കൊണ്ടത്‌. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥി പ്രവേശനം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ന വ്യാജേന കൊണ്ടു വന്ന ബില്ല്‌ പ്രതിപക്ഷത്തിന്റെ നിയമസഭയില്‍ സഹായത്തോടെ പാസാക്കാന്‍ കഴിഞ്ഞെങ്കിലും ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ബില്ല്‌ റദ്ദാക്കുന്ന തിരിച്ചടിയാണ്‌ ക്ഷണിച്ചു വരുത്തിയത്‌. ഇത്‌ മാനേജ്മെന്റുകളുമായി വിദ്യാഭ്യാസമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നടത്തിയ ഗൂഢാലോചനകളുടെയും അഡ്ജസ്റ്റുമെന്റുകളുടെയും പരിണതിയായിരുന്നു. അപ്പോള്‍, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക്‌ ഉത്തരവാദികള്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയുമാണെന്ന്‌ വ്യക്തം. വാസ്തവം ഇതായിരിക്കെ എസ്‌.എഫ്‌.ഐയും എ.ഐ.എസ്‌.എഫും നടത്തുന്ന രക്തരൂക്ഷിതമായ സമരാഭാസങ്ങള്‍ വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും വഞ്ചിക്കാനുള്ള കുതന്ത്രം മാത്രമാണ്‌. ഈ താന്തോന്നിത്തത്തിന്‌ അനുമതി നല്‍കുക വഴി പ്രതിപക്ഷവും ഇടതുപക്ഷ പാര്‍ട്ടികളും തങ്ങളുടെ സാമൂഹിക വിരുദ്ധ നിലപാടുകള്‍ക്ക്‌ മറ്റൊരു പരിപ്രേഷ്യം ചമയ്ക്കുകയുമാണ്‌.
എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ വിദ്യഭ്യാസ നയങ്ങള്‍ വഞ്ചനാപരം എന്ന്‌ വിശേഷിപ്പിച്ച്‌ അന്ന്‌ നഖശിഖാന്തം എതിര്‍ത്ത യു.ഡി.എഫ്‌ അധികാരത്തിലെത്തിയപ്പോള്‍ കൊടും വഞ്ചനയുടെ നയങ്ങളാണ്‌ അവലംബിച്ചത്‌. മാനേജ്മെന്റുകളുമായി ക്രിയാത്മകമായി ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചിട്ടില്ലെന്നും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം കണ്ടെത്തുമെന്നുമാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബും "ഉറപ്പു നല്‍കുന്നത്‌ ". എന്നാല്‍, അധികാരത്തിലേറിയ ഉടന്‍ തന്നെ കോട്ടയത്ത്‌ സഭാ മേലധ്യക്ഷന്മാരുമായി രഹസ്യ ചര്‍ച്ച നടത്തി അവരുടെ ഹിഡന്‍ അജണ്ടകള്‍ക്ക്‌ സംരക്ഷണം നല്‍കിയത്‌ കെ.എം.മാണിയായിരുന്നു. അതായത്‌, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ന്‌ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും നേരിടുന്ന ദുഃസഹ പ്രശ്നങ്ങള്‍ക്ക്‌ യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ ഉത്തരവാദികളാണെന്ന്‌ വ്യക്തം.
ഈ പശ്ചാത്തലം പക്ഷെ പവ്വത്തിലിനും താഴത്തിനും ഇന്റര്‍ ചര്‍ച്‌ കൗണിസിലിനും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.വിശ്വാസത്തിന്റെയും സഭാ സ്ഥാനങ്ങളുടെയും മറവില്‍ വിശ്വാസികളെ ഇത്ര നാളും ചൂഷണം ചെയ്ത്‌ വഞ്ചിച്ച സഭാ വിരുദ്ധരും ക്രിസ്തു വിരുദ്ധരുമാണ്‌ പവ്വത്തിലും താഴത്തും. നിസ്വരും വിദ്യാഭ്യാസ രംഗത്ത്‌ ഔന്നത്യം ആഗ്രഹിക്കുന്നവരുമായ സാധാരണ വിശ്വാസികള്‍ക്കും അവരുടെ മക്കള്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികങ്ങളായ അവകാശങ്ങള്‍ പോലും സഭാ പിതാക്കന്മാരെന്ന്‌ അഹന്തയില്‍ ഉന്മൂലനം ചെയ്തിട്ടുള്ള ചൂഷക പരിഷകളാണ്‌ ഈ മെത്രാന്മാര്‍. അതുകൊണ്ട്‌ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ പ്രവേശന-പഠന സംവിധാനം പുനഃസ്ഥാപിക്കപ്പെടണമെങ്കില്‍ ജോസഫ്‌ പവ്വത്തിനെയും ആന്‍ഡ്രൂസ്‌ താഴത്തിലിനെയും പോലുള്ള ചൂഷക പ്രമാണിമാരെ സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉച്ഛാടനം ചെയ്യേണ്ടത്‌ അനുപേക്ഷണീയവും അനിവാര്യവുമാണ്‌.
എംഇഎസിന്റെ ഫസല്‍ ഗഫൂര്‍ പറഞ്ഞതാണ്‌ സത്യം- ഈ മെത്രാന്മാരും ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലുമാണ്‌ ഇന്ന്‌ കേരളത്തിലെ സോഷ്യല്‍ എനിമി നംബര്‍ വണ്‍.

No comments: