Friday, August 30, 2013

ഫാ. ഫ്രാങ്കോ പുത്തിരിയും മോണ് . പോള്‍ പേരാമംഗലവും കത്തോലിക്കര്‍ക്ക്‌ നാണക്കേട്‌

വഴിവിട്ട ജീവിതരീതിക്ക്‌ വൈദീകവൃത്തിയെ മറയാക്കി ഫാ. ഫ്രാങ്കോ പുത്തിരിക്കെതിരെ നടപടി എടുക്കേണ്ടതിന്‌ പകരം ,ആതിരേ, അതിരൂപത വികാരി ജനറല്‍ മോണ്‍. പോള്‍ പേരാമംഗലത്ത്‌ വൈര്യനിര്യാതന ബുദ്ധിയോടെയാണ്‌ ലിന്റോയോടും കുടുംബത്തോടും ലിന്റോയെ അനുകൂലിക്കുന്ന ഇടവകാംഗങ്ങളോടും പെരുമാറിയത്‌. കുറ്റക്കാരന്‍ ലിന്റോയാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ മോണ്‍. പോള്‍ പേരാമംഗലം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. .ഇതില്‍ നിന്ന്‌ ഫാ. പുത്തിരി അടക്കമുള്ള ഒരു അവിഹിതബന്ധ റാക്കറ്റ്‌ മോണ്‍. പോരാമംഗലത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബങ്ങളുടെ സമാധാനം ഭംഞ്‌ജിച്ച്‌ വിലസുകയാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു
സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ അഭിമാനസ്‌തംഭമായി അറിയപ്പെടുന്ന തൃശൂര്‍ അതിരൂപത, ആതിരെ ,ബിഷപ്പ് കുണ്ടുകുളത്തിന്റെ കാലം മുതല്‍ വിവാദങ്ങളുടെ കേന്ദ്രമാണ്‌. ക്രിസ്‌തുവിനെയും ക്രിസ്‌തു വിശ്വാസത്തെയും വിശ്വാസികളെയും നിരന്തരം വഞ്ചിച്ച് സ്വകാര്യ ലാഭത്തിനും സുഖത്തിനും വേണ്ടി രൂപതയെയും അതിന്റെ സംവിധാനത്തെയും ദുരുപയോഗം ചെയ്യുന്ന തലത്തിലേക്ക്‌ ഒരു വിഭാഗം വൈദീകരും സന്യസ്‌തരും അല്‍മായരും അധഃപതിച്ചതാണ്‌ തൃശൂര്‍ രൂപതയെ ഇപ്പോള്‍ വിവാദങ്ങളുടെ കേദാരമായി മാറ്റിയിട്ടുള്ളത്‌. ഒരു കാലത്ത്‌ രാഷ്‌ട്രീയമായും സാമ്പത്തികമായും കേരള രാഷ്‌ട്രീയത്തില്‍ അതിശക്തമായ സാന്നിദ്ധ്യമായിരുന്നു ,ആതിരേ, തൃശൂര്‍ രൂപത. കെ.കരുണാകരന്റെ കാലത്ത്‌ സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന പല സാമ്പത്തിക വൈഷമ്യങ്ങളുടെ കാലത്ത്‌ രൂപതയുടെ സഹായമായിരുന്നു സര്‍ക്കാരിനെ തന്നെ താങ്ങി നിര്‍ത്തിയിരുന്നത്‌. .. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മധ്യകേരളത്തില്‍ യുഡിഎഫ്‌ അനുകൂല തരംഗം ഉണ്ടാക്കുന്നതില്‍ തൃശൂര്‍ അതിരൂപത വഹിച്ച പങ്കും വിസ്‌മരിക്കാവുന്നതല്ല. പ്രേക്ഷിത രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും മറ്റേത്‌ ക്രൈസ്‌തവ സഭാ വിഭാഗത്തിനും മാതൃകയാകുന്ന പ്രവര്‍ത്തനവും ഒരു കാലത്ത്‌ തൃശൂര്‍ രൂപത കാഴ്‌ചവച്ചിരുന്നു. അങ്ങനെ മാതൃകയുടെ വാര്‍പ്പ്‌ രൂപമായി ക്രൈസ്‌തവരും അക്രൈസ്‌തവരും അംഗീകരിച്ചിരുന്ന രൂപതയാണ്‌ ഇന്ന്‌, നേരത്തെ സൂചിപ്പിച്ച ഒരു കൂട്ടം ക്രിസ്‌തു വിരുദ്ധരുടെ, സാമുഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ മൂലം അവഹേളന പാത്രമായി സമൂഹമധ്യേ നില്‍ക്കുന്നത്‌. . അവിഹിതബന്ധങ്ങളും മദ്യപാനവും ആരോപിക്കപ്പെടാത്ത വൈദീകര്‍ ഈ രൂപതയില്‍ ഇല്ല എന്ന്‌ തന്നെ പൊതുസമൂഹത്തെക്കൊണ്ട്‌ പറയിപ്പിക്കുന്ന രീതിയിലാണ്‌, സഭയിലും സമൂഹത്തിലും സ്ഥാനം നേടുകയും സഭയുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുകയും ചെയ്‌ത ചിലരുടെ ചെയ്‌തികള്‍ . ഇതുമൂലം രൂപതയ്‌ക്ക്‌ ആകെയും കത്തോലിക്ക വിശ്വാസികള്‍ക്ക്‌ പ്രത്യേകിച്ചും സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാനാവാത്ത സാഹചര്യമാണ്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. ഈ ദുഷ്‌ടാത്മാക്കളില്‍ പാറന്നൂര്‍ പള്ളി വികാരിയും ആര്‍ച്ചു ബിഷപ്പിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന ഫാ. ഫ്രാങ്കോ പുത്തിരിയും അതിരൂപത വികാരി ജനറല്‍ പോള്‍ പേരമംഗലത്തും അവരുടെ സമൂഹവിരുദ്ധവും സഭാവിരുദ്ധവുമായ നടപടികള്‍ കൊണ്ട്‌ കുപ്രസിദ്ധരാണ്‌ . രൂപതയിലെ വൈദീകരും വൈദീക ശ്രേഷ്‌ഠരും അനാശാസ്യ നടപടികളില്‍ ഏര്‍പ്പെടുന്നു എന്നതിന്റെ അവസാനത്തെ തെളിവാണ്‌ പാറന്നൂര്‍ പള്ളിവികാരി ഫാ. ഫ്രാങ്കോ പുത്തിരി. 26-05-2013-ല്‍ കുണ്ടന്നൂര്‍ കര്‍മ്മലമാതാ പള്ളിയില്‍ വച്ച്‌ വിവാഹം ആശിര്‍വദിക്കുകയും അതിനുമുന്‍പ്‌ 15-05-2013-ല്‍ മുക്കാട്ടുകര പള്ളിയില്‍ വച്ച്‌ മന:സമ്മതം നടത്തിക്കൊടുക്കുകയും ചെയ്‌ത വി.ജെ.ലിന്റോ ദമ്പതികളോട്‌ ഫാ. പുത്തിരി പുലര്‍ത്തിയ സമീപനം കേട്ടുകേള്‍വിയില്ലാത്തതാണ് വിവാഹ ദിവസം വരന്‍ താലി കെട്ടേണ്ടതിനുപകരം വൈദികന്‍ താലികെട്ടിയതും പിന്നീട്‌ ലിന്റോയുടെ വധുവിനെ പ്രലോഭിപ്പിച്ച്‌ രഹസ്യ കേന്ദ്രങ്ങളിലും പാറന്നൂര്‍ പള്ളിയിലെ വൈദീകന്റെ മുറിയിലും കൂടിക്കാഴ്‌ച നടത്തിയതും ഫാ.ഫ്രാങ്കോ പുത്തിരിയുടെ ളോഹയണിഞ്ഞ തരികിടകളില്‍ ചിലത് മാത്രം . ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതെന്ന ബൈബിള്‍ വാക്യം ആവര്‍ത്തിച്ചോര്‍മ്മിപ്പിച്ച്‌ വിവാഹം നടത്തിക്കൊടുത്തശേഷമാണ്‌ നവവധുവിനെ ഫാ. പുത്തിരി അടിച്ചു മാറ്റിയിരിക്കുന്നത്‌. .. ഇതിനെതിരെ വന്‍ പ്രതിഷേധമാണ്‌ , ആതിരേ, ഇപ്പോള്‍ ഇടവകയിലും രൂപതയിലും രൂപംകൊണ്ടിട്ടുള്ളത്‌. ഫാ. പുത്തിരിയും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിതബന്ധത്തില്‍ സംശയം തോന്നിയ ലിന്റോയുടെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന തെളിവുകളാണ്‌ ലഭിച്ചത്‌. കോളേജിലേയ്‌ക്ക്‌ എന്ന്‌ പറഞ്ഞു പോകുന്ന നവവധുവിനെക്കാത്ത്‌ വഴിയില്‍ മോട്ടോര്‍ ബൈക്കുമായി ഫാ. പുത്തിരി കാത്തുനില്‍ക്കും. പിന്നെ ഇരുവരും രഹസ്യകേന്ദ്രങ്ങളിലേയ്‌ക്കാണ്‌ യാത്ര. സ്വന്തം കണ്ണുകൊണ്ട്‌ ഇത്‌ കാണാന്‍ ഇടയായ ലിന്റോ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്‌. ജൂലൈ രണ്ടിന്‌ കോളേജിലേക്ക്‌ പോയ ലിന്റോയുടെ ഭാര്യയെയും ഫാ. പുത്തിരിയെയും, ദേവമാതാ ബില്‍ഡിങ്ങില്‍ നിന്ന്‌ ഇറങ്ങി വരുമ്പോള്‍ ലിന്റോ തന്നെ തടഞ്ഞുവച്ചെങ്കിലും ഫാ. പുത്തിരി കുതറിമാറി തന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇടവകാംഗങ്ങള്‍ ഫാ. പുത്തിരിയെ ചോദ്യം ചെയ്യുകയും കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്ന്‌ തടയുകയും ചെയ്‌തു. അനാശാസ്യ വീരനായ ഫാ. പുത്തിരിയെ ഇടവക പള്ളിവികാരി സ്ഥാനത്തുനിന്ന്‌ നീക്കണമെന്നാവശ്യപ്പെട്ട്‌ ഇടവകാംഗങ്ങളായ 50-ല്‍ അധികം സ്‌ത്രീകള്‍ അതിരൂപതയിലെത്തി പരാതി ബോധിപ്പിച്ചിട്ടും , ആതിരെ നടപടിയുണ്ടായിട്ടില്ല. ഇതില്‍ ക്ഷുഭിതരായ ഇടവക വിശ്വാസികള്‍ ഫാ. പുത്തിരിയെ കൈയ്യേറ്റം ചെയ്യുകയും അവിടെ നിന്നും അദ്ദേഹം ഓടി രക്ഷപ്പെട്ട്‌ സിഎച്ച്‌എഫ്‌ കന്യാസ്‌ത്രീ മഠത്തില്‍ അഭയം പ്രാപിക്കുകയും പിന്നീട്‌ സുഹൃത്തിന്റെ വാഹനത്തില്‍ പള്ളിമേടയില്‍ എത്തുകയും ചെയ്‌തു. ഈ സംഭവത്തില്‍ ആകെ തകര്‍ന്നുപോയ ലിന്റോ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി കിട്ടുവാന്‍ തൃശൂര്‍ ഫാമിലി കോര്‍ട്ടില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതില്‍ ഫാ. ഫ്രാങ്കോ പുത്തിരിയാണ്‌ രണ്ടാം പ്രതി. വഴിവിട്ട ജീവിതരീതിക്ക്‌ വൈദീകവൃത്തിയെ മറയാക്കി ഫാ. ഫ്രാങ്കോ പുത്തിരിക്കെതിരെ നടപടി എടുക്കേണ്ടതിന്‌ പകരം ,ആതിരേ, അതിരൂപത വികാരി ജനറല്‍ മോണ്‍. പോള്‍ പേരാമംഗലത്ത്‌ വൈര്യനിര്യാതന ബുദ്ധിയോടെയാണ്‌ ലിന്റോയോടും കുടുംബത്തോടും ലിന്റോയെ അനുകൂലിക്കുന്ന ഇടവകാംഗങ്ങളോടും പെരുമാറിയത്‌. കുറ്റക്കാരന്‍ ലിന്റോയാണെന്ന്‌ വരുത്തി തീര്‍ക്കാനാണ്‌ മോണ്‍. പോള്‍ പേരാമംഗലം ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. രൂപത കച്ചേരിയില്‍ ഫാ. ഫ്രാങ്കോ പുത്തിരിയെ പ്രതിയാക്കി ലിന്റോ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിപ്പിക്കാന്‍ മോണ്‍. പേരാമംഗലം അടക്കമുള്ളവര്‍ വന്‍ സമ്മര്‍ദ്ദവും ഭീഷണിയുമാണ്‌ പ്രയോഗിക്കുന്നത്‌. ഫാ. ഫ്രാങ്കോ പുത്തിരിയുടെ പേര്‌ ഒഴിവാക്കി പുതിയ പരാതി തന്നാല്‍ പരിഗണിക്കാമെന്നാണ്‌ അഡ്വ. ഫാ. ജോണ്‍സന്‍ ഐനിക്കല്‍ ലിന്റോയെ അറിയിച്ചത്‌. സഭയ്‌ക്കും വിശ്വാസികള്‍ക്കും ക്രിസ്‌തുവിനും നിരന്തരം നാണക്കേടുണ്ടാക്കി ക്കൊണ്ടിരിക്കുന്ന ഫാ. ഫ്രാങ്കോ പുത്തിരിയെ രക്ഷിച്ചെടുക്കാനാണ്‌ ഇവരുടെ ശ്രമം. ഇതില്‍ നിന്ന്‌ ഫാ. പുത്തിരി അടക്കമുള്ള ഒരു അവിഹിതബന്ധ റാക്കറ്റ്‌ മോണ്‍. പോരാമംഗലത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബങ്ങളുടെ സമാധാനം ഭംഞ്‌ജിച്ച്‌ വിലസുകയാണെന്നാണ്‌ , ആതിരേ, വിശ്വാസികള്‍ ആരോപിക്കുന്നത്‌. ഫാ. ഫ്രാങ്കോ പുത്തിരിയെ സംരക്ഷിക്കാനും പരാതിക്കാരെ അധിക്ഷേപിക്കാനും ശ്രമിക്കുന്ന മോണ്‍. പോള്‍ പേരാമംഗലം തികഞ്ഞ മദ്യപനും അഹങ്കാരിയുമാണെന്നാണ്‌ അടുത്ത കാലത്തുണ്ടായ സംഭവം തെളിയിക്കുന്നത്‌. ജൂലൈ 22-ന്‌ രാത്രി 9.30-ന്‌ അമിതമായി മദ്യപിച്ച്‌ വാഹനം ഓടിച്ചതുമൂലം മോണ്‍. പേരാമംഗലത്തിന്റെ ലക്ഷ്വറി കാര്‍ അഞ്ചുവാഹനങ്ങളെയാണ്‌ ഇടിച്ചു തെറിപ്പിച്ചത്‌. ഇത്രയും സംഭവിച്ചിട്ടും വണ്ടി നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചുപോകുന്നതുകണ്ട നാട്ടുകാരുടെ പരാതിപ്രകാരം പൂങ്കുന്നത്തുവെച്ച്‌ പോലീസ്‌ വണ്ടി തടയുകയും മോണ്‍. പേരാമംഗലത്തെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. അമിതമായ മദ്യപാനം മൂലം നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മോണ്‍. പേരാമംഗലം ! മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം സൃഷ്‌ടിച്ചതിന്റെ പേരില്‍ കേസെടുത്ത ശേഷം മോണ്‍. പേരാമംഗലത്തിന്‌ ജാമ്യം നല്‍കി പോലീസ്‌ വിട്ടയച്ചെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനും കേസെടുത്ത പോലീസുകാരെ ശിക്ഷിക്കാനുമാണ്‌ രൂപതയുടെ ശ്രമം. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തലവനും രൂപത കച്ചേരിയുടെ അധിപനുമാണ്‌ മോണ്‍. പോള്‍ പേരാമംഗലം. നിയമം നടപ്പിലാക്കിയ പോലീസുകാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടും സര്‍ക്കാരില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണ്‌ രൂപത അധികാരികള്‍. ഫാ. ഫ്രാങ്കോ പുത്തിരിയും മോണ്‍. പോള്‍ പേരാമംഗലവും അടക്കമുള്ളവരുടെ അസാന്മാര്‍ഗ്ഗിക ജീവിതം രൂപതയ്‌ക്കും വിശ്വാസികള്‍ക്കും ഉണ്ടാക്കുന്ന നാണക്കേടൊന്നും രൂപതാധികൃതര്‍ക്ക്‌ വിഷയമല്ല. മറിച്ച്‌, അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വൈദീകരെ സംരക്ഷിക്കാനും അവരെ വിശുദ്ധരായി സമൂഹമധ്യേ അവരോധിക്കാനുമാണ്‌ ,ആതിരേ, തൃശൂര്‍ രൂപതയുടെ ശ്രമം.

No comments: