Saturday, August 16, 2014

അരി പ്രാഞ്ചി'മാരും കേരളത്തിലെ ഇടതുപക്ഷവും

ഇവിടെ,ഇപ്പോള്‍,അധ്വാനിക്കുന്നത്‌ മൂലധന സംരക്ഷകരോ,മൂലധന സമാഹര്‍ത്താക്കളൊ അല്ലെങ്കില്‍ മൂലധന ചൂഷകരോ ആണ്‌.തങ്ങളുടെ അത്യാര്‍ത്തിയുടേയും അധിനിവേശ ത്വരകളുടെയും ആവേഗത്തിന്‌ പിന്നോട്ടടി ലഭിക്കാതിരിക്കാനാണവര്‍ എല്ലുമുറിയെ പണിയെടുക്കുന്നത്‌.അതു കൊണ്ടാണ്‌ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്‌.റിസോര്‍ട്ട്‌ മാഫിയകള്‍ തഴയ്‌ക്കുന്നത്‌.റിയല്‍ എസ്റ്റേറ്റ്‌ റാക്കറ്റ്‌ കൊഴുക്കുന്നത്‌.മാളുകളും പാര്‍പ്പിട-വ്യാപാര-വാണിജ്യ സമുച്ചയങ്ങളും മാനമുട്ടെ ഉയരുന്നത്‌.വര്‍ഗ വ്യവച്ഛേദത്തിന്റെ അതിരുകള്‍ തൂര്‍ന്നു പോയ `4ജി'കാലത്തിലെ ഈ പുതിയ അദ്ധ്വാന വര്‍ഗത്തിന്‌ വേണ്ടിയാണ്‌ വൈരുദ്ധ്യാധിഷ്ടിത ദ്വന്ദ്വമാന ഭൗതീകവാദത്തിന്റെ മുന്‍ പ്രാണേതാക്കള്‍ പുതിയ മാനിഫെസ്റ്റോകള്‍ ചമയ്‌ക്കുന്നത്‌.ഈ അശ്ലീലതയുടെ അടരുകളിലാണ്‌,`അരി പ്രാഞ്ചികളുടെ'അസ്‌തിത്വം.
കൃഷിയടക്കം കായികാദ്ധ്വാനം ആവശ്യമുള്ള തൊഴിലിടങ്ങള്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്‌ `സംവരണം'ചെയ്യുകയോ മൂലം വര്‍ത്തമന കേരളത്തില്‍ മാര്‍ക്‌സിയന്‍ തൊഴിലാളി സിദ്ധാന്തം കലഹരണപ്പെട്ടിരിക്കുകയാണ്‌, ആതിരേ! ഫാക്ടറി തൊഴില്‍ പോലുള്ള `സ്‌കില്‍ഡ്‌ ലേബര്‍'രംഗത്ത്‌ പ്രവൃത്തിക്കുന്നവര്‍,മുതലാളിത്തത്തിന്റെ തലതിരിഞ്ഞ ധാരാളിത്തമെന്ന്‌ ഒരിക്കല്‍ വിവക്ഷിക്കപ്പെട്ടിരുന്ന ,ഭൗതീക സൗകര്യങ്ങളുടെ കസ്റ്റോഡിയന്മാരായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ആതിരേ,ഇവിടെ,ഇപ്പോള്‍,അധ്വാനിക്കുന്നത്‌ മൂലധന സംരക്ഷകരോ,മൂലധന സമാഹര്‍ത്താക്കളൊ അല്ലെങ്കില്‍ മൂലധന ചൂഷകരോ ആണ്‌.തങ്ങളുടെ അത്യാര്‍ത്തിയുടേയും അധിനിവേശ ത്വരകളുടെയും ആവേഗത്തിന്‌ പിന്നോട്ടടി ലഭിക്കാതിരിക്കാനാണവര്‍ എല്ലുമുറിയെ പണിയെടുക്കുന്നത്‌.അതു കൊണ്ടാണ്‌ പരിസ്ഥിതി ലോലപ്രദേശങ്ങളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നത്‌.റിസോര്‍ട്ട്‌ മാഫിയകള്‍ തഴയ്‌ക്കുന്നത്‌.റിയല്‍ എസ്റ്റേറ്റ്‌ റാക്കറ്റ്‌ കൊഴുക്കുന്നത്‌.മാളുകളും പാര്‍പ്പിട-വ്യാപാര-വാണിജ്യ സമുച്ചയങ്ങളും മാനമുട്ടെ ഉയരുന്നത്‌.വര്‍ഗ വ്യവച്ഛേദത്തിന്റെ അതിരുകള്‍ തൂര്‍ന്നു പോയ `4ജി'കാലത്തിലെ ഈ പുതിയ അദ്ധ്വാന വര്‍ഗത്തിന്‌ വേണ്ടിയാണ്‌ വൈരുദ്ധ്യാധിഷ്ടിത ദ്വന്ദ്വമാന ഭൗതീകവാദത്തിന്റെ മുന്‍ പ്രാണേതാക്കള്‍ പുതിയ മാനിഫെസ്റ്റോകള്‍ ചമയ്‌ക്കുന്നത്‌.ഈ അശ്ലീലതയുടെ അടരുകളിലാണ്‌,`അരി പ്രാഞ്ചികളുടെ'അസ്‌തിത്വം. അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള തെരെഞ്ഞെടുപ്പ്‌ ഇന്ത്യന്‍ പാര്‍ലമെന്ററി ജാനാധിപത്യ സമ്പ്രദായത്തിന്റെ ആധാര ശിലയാണ്‌.പക്ഷേ ഈ യാഥാര്‍ത്ഥ്യം ,അധികാരത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിലും അതിനുവേണ്ടിയുള്ള അനുരഞ്‌ജനത്തിലും ഇന്ത്യയിലെ വിപ്ലവപാര്‍ട്ടികള്‍ മറന്നു പോയി.`മുട്ടുമ്പോള്‍ പറമ്പന്വേഷിക്കുന്ന' കൊഞ്ഞാണന്മാരുടെ കൂട്ടമായി പരിണമിച്ചു,ആതിരേ,പന്ന്യന്‍ രവീന്ദ്രന്റെ സിപിഐയും പിണറായി വിജയന്റെ സിപിഎമ്മും.ആ അധഃപതനത്തിന്റെ മ്ലേച്ഛതയാണ്‌ കഴിഞ്ഞ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തേയും എറണാകുളത്തേയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഘനീഭൂതമായത്‌. പാര്‍ട്ടിയുമായോ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത,പ്രത്യയശാസ്‌ത്ര പരിസരങ്ങളിലിലേയ്‌ക്ക്‌ കൗതുകത്തിനായെങ്കിലും എത്തി നോക്കുകപോലും ചെയ്യാത്ത പരിഷകളില്‍ നിന്ന്‌ കോടികള്‍ കൈപ്പറ്റി അവരെ സ്ഥാനാര്‍ത്ഥികളാക്കി പാര്‍ട്ടി അണികളെയും സമ്മതിദായകരേയും പാര്‍ലമെന്ററി ജനധിപത്യ മര്യാദകളെയും ഉളുപ്പില്ലാതെ വഞ്ചിച്ചതിന്റെ വിചാരണയാണിപ്പോള്‍,ആതിരേ, നടക്കുന്നത്‌. തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇതു മുന്നണിയില്‍ എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയാകുന്നത്‌ അതു കൊണ്ടാണ്‌. തിരുവനന്തപുരത്ത്‌ മത്സരിച്ച സി പി ഐയുടെ `അരിപ്രാഞ്ചിയായ' ഡോ.ബെന്നറ്റ്‌ ഏബ്രഹാമിനെ നോമിനേറ്റ്‌ ചെയ്‌തത്‌ സിപിഎം ആയിരുന്നു.എറണാകുളത്തെ `അരിപ്രാഞ്ചി' ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍,പക്ഷേ,സിപിഐക്ക്‌ പങ്കൊട്ടുമില്ല.അതായത്‌ രണ്ടിടത്തും ഇടതു മുന്നണിയിലെ `വല്യേട്ടന്‍'തന്നെയാണ്‌ മുഖ്യ സൂത്രധാരന്‍. അതിന്റെ തെളിവാണ്‌,ആതിരേ, തിരുവനന്തപുരം സി പി ഐയുടെ സീറ്റാണെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച്‌ ഇരുപാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന പി ബി അംഗമായ എം എ ബേബിയുടെ പ്രസ്‌താവന.പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ബേബിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരത്തെ സീറ്റ്‌ വിവാദത്തെ അപ്രതീക്ഷിത വഴിത്തിരിവിലെത്തിച്ചിട്ടുണ്ടാകാം.എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക്‌ ഇക്കാര്യം തുടക്കത്തിലെ അറിയാമായിരുന്ന അങ്ങാടിപ്പാട്ടാണ്‌. സിപിഎമ്മിന്‌ ബെനറ്റ്‌ എബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ താല്‍പര്യമുണ്ടായിരുന്നെന്ന്‌ അച്ചടക്ക നടപടി നേരിട്ട സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട്‌ ശശിയും വെളിപ്പെടുത്തിയിട്ടുണ്ട്‌. . ഇക്കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ തിരുവനന്തപുരം സീറ്റിന്റെ കാര്യത്തില്‍ സി പി എമ്മിന്റെ ഇടപെടല്‍ ഉണ്ടായി എന്നത്‌ വ്യക്തമാണ്‌. അവരാണ്‌ യഥാര്‍ത്ഥത്തില്‍ അവിടെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്‌.
കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത, ഇടതു പ്രവര്‍ത്തകന്‍ എന്നുപറയാന്‍ കഴിയാത്ത ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ എറണാകുളത്ത്‌ എങ്ങന സ്ഥാനാര്‍ഥിയായി എന്ന്‌ സന്ദേഹം എം.എം.ലോറന്‍സിന്റെ പുതിയ വെളിപാടൊന്നുമല്ല,അതിരേ.സ്ഥാനാര്‍ത്ഥി നിര്‍ണയ നിമിഷം മുതല്‍ പാര്‍ട്ടി അണികളും മുന്നണിയിലെ ഘടകകക്ഷികളും നിയോജക മണ്ഡലത്തിലെ സമ്മതിദായകരും പൊതുസമൂഹവും ഉന്നയിച്ച മൗലീകമായ ചോദ്യമായിരുന്നു അത്‌.അതിന്റെ ഉത്തരം പ്രവാസി വ്യവസായി രവിപിള്ളയോട്‌ പിണറായിക്കും പാര്‍ട്ടിക്കുമുള്ള കടപ്പാടും ലാവലിന്‍ കേസില്‍ നിയമസഹായം ലഭ്യമാക്കാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ കാണിച്ച സൗമനസ്യത്തോട്‌ പിണറായിക്കുള്ള വ്യക്തിപരമായ കൃതജ്ഞതയും ടി.പി.വധക്കേസ്‌ മുതല്‍ സിപിഎം കോണ്‍ഗ്രസുമായി നടത്തുന്ന ഒത്തുതീര്‍പ്പ്‌ നയവുമെല്ലാം ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്‌ പിന്നിലുണ്ട്‌.മാത്രമല്ല കോടികളുടെ ഇടപാടുമുണ്ട്‌.സാന്റിയാഗോ മാര്‍ട്ടിന്റേയും ഫാരിസ്‌ അബുബക്കറുടേയും ചാക്കു രാധാകൃഷ്‌ണന്റേയും അനധികൃത സമ്പാദ്യങ്ങളുടെ പങ്കുപറ്റാന്‍ ഉളുപ്പില്ലാത്ത സോഷ്യല്‍ ഡമോക്രാറ്റുകളായ പുത്തന്‍കൂറ്റ്‌ നേതാക്കളുടെ ധനാര്‍ത്തിയും ക്രിസ്റ്റിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ആധാരമാണ്‌.കെ.വി.തോമസ്‌ 87047 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ജയിച്ചതും ആം ആദ്‌മി സ്ഥാനാര്‍ഥിയായ അനിതാ പ്രതാപ്‌ 51000 വോട്ട്‌ പിടിച്ചതും എറണാകുളത്തെ മൂന്ന്‌ മണ്ഡലങ്ങളില്‍ സി പി എമ്മിന്റെ വോട്ട്‌ 30 ശതമാനത്തിന്‌ താഴെയായി കുറഞ്ഞതും ഈ `അരി പ്രാഞ്ചിയെ'സമ്മതിദായകരിലേയ്‌ക്ക്‌ കെട്ടിയിറക്കിയത്‌ കൊണ്ട്‌ മാത്രമാണ്‌.
ബെനറ്റിന്റേത്‌ പേമെന്റ്‌ സീറ്റാണെന്ന്‌ പാര്‍ട്ടി നടപടിയിലൂടെ സി പി ഐ സമ്മതിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കരുത്തുറ്റ ചട്ടക്കൂടും ഗ്രൂപ്പിസവുമാണ്‌ സിപിഎമ്മിലുള്ളതെന്നതു കൊണ്ട്‌ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സീറ്റ്‌ ലബ്ദിയുടെ വാസ്‌തവങ്ങള്‍ പുറത്തുവരാനുള്ള സാധ്യത വിരളമാണ്‌. ഇത്സംബന്ധിച്ച പ്രകാശ്‌ കാരട്ടിന്റെ പ്രതികരണവും എം.എം.ലോറന്‍സിന്റേയും എം.എ.ബേബിയുടേയും മലക്കം മറിച്ചിലും അതാണ്‌ വ്യക്തമാക്കുന്നത്‌.പക്ഷേ ഒന്നുറപ്പാണ്‌,ആതിരേ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയത്‌ ചരിത്രപരമായ വിഢിത്തമായിരുന്നെന്ന്‌ ഒരിക്കല്‍ സി പി എം നേതൃത്വത്തിന്‌ സമ്മതിക്കേണ്ടി വരും;സംശയമില്ല

No comments: