Monday, October 20, 2014

തരൂരിന്‌ പാര :ആശിര്‍വാദം ആന്റണി;അണിയറയില്‍ അഹമദ്‌ പട്ടേല്‍

തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ്‌ പ്രതികരിച്ചത്‌.ഇതിന്‌ ചരട്‌ വലിച്ചത്‌ അഹമദ്‌ പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ്‌ തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ്‌ അവരെ ചൊടുപ്പിച്ചത്‌.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ്‌ പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.തരൂരിന്റെ ദേശീയ ഇമേജ്‌ വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ്‌ ലോബിക്ക്‌ ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ.
ആതിരേ,ശശി തരൂരിന്‌ ഇത്‌ രണ്ടാമത്തെ സ്ഥാന നഷ്ടം. ആദ്യം കേന്ദ്രമന്ത്രി സ്ഥാനം. ഇത്തവണ പാര്‍ട്ടി വക്താവ്‌ സ്ഥാനം.തരൂരിന്റെ രണ്ടു നഷ്ടങ്ങള്‍ക്കു പിന്നിലും എ.കെ. ആന്റണി.ഇത്തവണ ,രാഹുലിന്‌ വേണ്ടി,അണിയറയില്‍ കളിച്ചത്‌ അഹമദ്‌ പട്ടേല്‍ .ദൂഷിതവൃത്തം പൂര്‍ത്തിയായപ്പോള്‍ കെപിസിസിയുടെ പിടിവാശിക്കും രണ്ടാം ജയം കെപിസിസിയുടെ കടുത്ത നിലപാട്‌ കാരണം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടുന്ന രണ്ടാമത്തെ നേതാവാണു ശശി തരൂര്‍. നേരത്തേ അഭിഷേക്‌ സിംഗ്‌വിക്ക്‌ കോണ്‍ഗ്രസ്‌ വക്താവിന്റെ കസേരയില്‍നിന്നും ഇറങ്ങിപ്പോകേണ്ടി വന്നിരുന്നു. കെപിസിസിയുടെ പിടിവാശിക്ക്‌ മുന്നില്‍ ആദ്യം കീഴടങ്ങേണ്ടിവന്നത്‌ അഭിഷേക്‌ സിംഗ്‌വിക്കായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു അത്‌ . ലോട്ടറി വിഷയത്തില്‍ സാന്റിയാഗോ മാര്‍ട്ടിനുമായി ചേര്‍ന്ന്‌ ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അന്ന്‌ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത്‌ കോണ്‍ഗ്രസ്‌ വക്താവായിരുന്ന സിംഗ്‌വി. തടയിടാന്‍ അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കെപിസിസി ഒറ്റക്കെട്ടായി സിംവിക്കെതിരായ നിലപാടെടുക്കുകയായിരുന്നു. ആ നിര്‍ബന്ധബുദ്ധിക്കു മുന്നില്‍ ഹൈക്കമാന്‍ഡിനും അന്നു വഴങ്ങേണ്ടിവന്നു.ആതിരേ, തരൂരിന്റെ കാര്യത്തിലും കെപിസിസിയുടെ മറ്റൊന്നായിരുന്നില്ലല്ലോ.
തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ്‌ പ്രതികരിച്ചത്‌.ഇതിന്‌ ചരട്‌ വലിച്ചത്‌ അഹമദ്‌ പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ്‌ തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ്‌ അവരെ ചൊടുപ്പിച്ചത്‌.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ്‌ പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.ആതിരേ,തരൂരിന്റെ ദേശീയ ഇമേജ്‌ വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ്‌ ലോബിക്ക്‌ ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ. അത്‌ തിരിച്ചറിഞ്ഞാണ്‌ ഹസന്‍ മുതല്‍ സുധീരന്‍ വരെയുള്ള നേതാക്കളെ ആക്ഷേപിക്കുന്ന നിലപാട്‌ തരൂര്‍ സ്വീകരിച്ചത്‌. താന്‍ എഴുതിയതൊക്കെ വായിച്ചുനോക്കണമെന്ന്‌ ഉപദേശിച്ചത്‌. തരൂരിനെതിരേ `കടുത്ത നിലപാടു സ്വീകരിക്കാന്‍' തരൂരിന്റെ ഈ നിലപാടും കേരള നേതാക്കളെ പ്രലോഭിപ്പിച്ചു.സോണിയയും രാഹുലും ഇച്ഛിച്ചു;സുധീരനടക്കമുള്ളവര്‍ വഴങ്ങി. തരൂരിനെതിരായ അച്ചടക്ക നടപടി താക്കീതില്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ ദിഗ്വിജയ്‌ സിംഗ്‌ അടക്കമുള്ള ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിച്ചപ്പോഴും,ആതിരേ, വിട്ടുവീഴ്‌ചയ്‌ക്കു സംസ്ഥാന ഘടകം തയാറാകാതിരുന്നത്‌ അതു കൊണ്ടാണ്‌. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷം നടപടി ആലോചിക്കാമെന്ന നിര്‍ദേശത്തോടും കെപിസിസി അനൂകൂലിച്ചില്ല. ഒടുവില്‍ സംസ്ഥാന ഘടകത്തിനു വഴങ്ങിയെന്ന്‌ വരുത്തി രാഹുല്‍ തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു
ആദ്യതവണ തരൂരിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത്‌ ഐപിഎല്‍ ക്രിക്കറ്റായിരുന്നു. കൊച്ചി ആസ്ഥാനമാക്കി രൂപീകരിച്ച കൊച്ചിന്‍ ടാസ്‌കേഴ്‌സില്‍ സുനന്ദ പുഷ്‌കറിനു `വിയര്‍പ്പോഹരി' ലഭിച്ച വിവാദമാണു തരൂരിന്റെ കേന്ദ്രമന്ത്രി സ്ഥാനം തെറിപ്പിച്ചത്‌. തരൂരിന്റെ അഴിമതി വിഹിതം അന്നു പ്രതിശ്രുത വധുവായിരുന്ന സുനന്ദ പുഷ്‌കറിന്റെ പേരില്‍ ഓഹരിയാക്കി വാങ്ങിയതാണെന്ന ആരോപണവും ഉയര്‍ന്നു. അന്ന്‌ പി.സി.ചക്കോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.`വിശുദ്ധ പശുക്കള്‍'എന്ന ട്വീറ്റ്‌ വിവാദമാക്കിയതിലും പി.സി.ചാക്കോ മുന്നിലായിരുന്നു.ഒടുവില്‍ തരൂരിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴാണ്‌ തരൂരിനു വീണ്ടും കേന്ദ്രമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞത്‌.ആതിരേ, സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ഇപ്പോഴും തരൂരിനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നതു കാവ്യനീതി! ഐപിഎല്‍ ക്രിക്കറ്റ്‌ വിവാദമുണ്ടായപ്പോള്‍ തരൂരിനോടു വിശദീകരണം തേടാനും എന്തു വേണമെന്നു തീരുമാനിക്കാനും എ.കെ. ആന്റണിയെയും പ്രണബ്‌ മുഖര്‍ജിയെയുമാണ്‌ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്‌. തരൂര്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന്‌ നിലപാടാണ്‌ പ്രണബും ആന്റണിയും അന്നു സ്വീകരിച്ചത്‌. തരൂര്‍ രാജി വയ്‌ക്കുകയും ചെയ്‌തു. ഇത്തവണ തീരുമാനമെടുത്ത അച്ചടക്ക സമിതി ചെയര്‍മാനും എ.കെ. ആന്റണിതന്നെ. മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍.പക്ഷേ ഇത്തവണ വിശദീകരണം ചോദിക്കുകപോലും ചെയ്യാതെയാണ്‌ തരം താഴ്‌ത്തിയിരിക്കുന്നത്‌. വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്ന്‌ ഒന്നിച്ചു നില്‍ക്കണമെന്ന സോണിയയുടേയും കോണ്‍ഗ്രസിന്റേയും ആഹ്വാനം മോദിയുടെ `സ്വഛ്‌ അഭിയാ'ന്റെ കാര്യത്തില്‍ പ്രസക്തമല്ലേ എന്ന്‌ ചോദിക്കരുത്‌;ഇറാഖില്‍ നിന്ന്‌ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി സുഷമ സ്വരാജിനെ അഭിനന്ദിച്ചത്‌ ചിന്തിക്കരുത്‌...കാഷ്‌മീര്‍ പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗുലാം നബി ആസാദ്‌ മോദിയെ പ്രകീര്‍ത്തിച്ചത്‌ ശ്രദ്ധിക്കരുത്‌...തരൂരിനെ ദിഗ്വിജയ്‌ സിംഗും ടി.സിദ്ദിഖും അനുകൂലിച്ചത്‌ കണ്ടതായി നടിക്കരുത്‌..രാഷ്ട്രത്തോടല്ല `വ്യാജ ഗാന്ധി' കുടുംബത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ്‌ ദേശ സ്‌നേഹമെന്നാണ്‌,ആതിരേ,കോണ്‍ഗ്രസിലെ നിര്‍വചനം സുധീരാ,നിങ്ങളുടെ നട്ടെല്ലും വാഴപ്പിണ്ടി കൊണ്ടുള്ളതോ?നിങ്ങളെ ഓര്‍ത്ത്‌ കേരളം ലജ്ജിക്കുന്നു

No comments: