Wednesday, December 30, 2009

നീതി നിര്‍വ്വഹണത്തിന്‌ പര്‍ദ അണിയിക്കുമ്പോള്‍- 2

ഇതെല്ലാം കൂട്ടിവായിച്ചിട്ടുവേണം സച്ചിതാനന്ദന്‍ അടക്കമുള്ള ബുദ്ധിജീവികള്‍ സൂഫിയ ംദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയുടെ പിന്‍കളികള്‍ തിരിച്ചറിയേണ്ടത്‌. ഐഎസ്‌എസിലൂടെ ംദനി വിതച്ച വിത്തുകളില്‍ വടവൃക്ഷം പോലെ വളര്‍ന്ന ഭീകരവാദമാണ്‌ തടിയന്റവിട നസീറും കൂട്ടാളികളുമെങ്കില്‍ അതിന്റെ ഉത്തരവാദി അബ്ദുള്‍ നാസര്‍ ംദനി തന്നെയാണ്‌. ആ ംദനിയുടെ മോചനത്തിന്‌ വേണ്ടി നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങളില്‍ അതുകൊണ്ടുതന്നെ സൂഫിയ ംദനിക്ക്‌ അറിവും പങ്കുമുണ്ട്‌.

ആതിരേ,തടിയന്റവിട നസീറിന്റെ ഭാര്യയ്ക്കോ ആശ്രിതര്‍ക്കോ നസീറിനൊപ്പമുള്ള യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്കോ അവരെന്താണ്‌ ചെയ്യുന്നതെന്നോ ആരുമായൊക്കെയാണ്‌ ബന്ധപ്പെടുന്നതെന്നോ അറിയില്ലായിരുന്നു. എന്നാല്‍, സൂഫിയ മ്ദനിക്ക്‌ തന്റെ ഭര്‍ത്താവായ അബ്ദുള്‍ നാസര്‍ ംദനി ആരാണെന്നും എന്താണ്‌ ചെയ്യുന്നതെന്നും ആരൊക്കെയാണ്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്നും അറിയാമായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി തമിഴ്‌നാട്ടില്‍ കാരാഗൃത്തില്‍ അബ്ദുള്‍ നാസര്‍ മ്ദനിയെ തടവിലാക്കിയപ്പോള്‍, ഒരു വിചാരണ തടവുകാരന്‌ ലഭിക്കേണ്ട പൗരാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെതുകൊണ്ട്‌ ഉയര്‍ന്ന മനുഷ്യാവകാശ പ്രക്ഷോഭങ്ങളെ കുറിച്ചും സൂഫിയ മ്ദനിക്കറിയാമായിരുന്നു.
സ്വാഭാവികമാണ്‌ യുവതിയായ ഭാര്യ തന്റെ ഭര്‍ത്താവിനെ തടങ്കലില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ഏത്‌ മാര്‍ഗവും അവലംബിക്കും എന്ന സാധ്യത അതിനാണല്ലോ സ്നേഹമെന്നും സമര്‍പ്പണമെന്നും നാം പറയുന്നത്‌. ആ തലത്തിലുള്ള സൂഫിയ മ്ദനിയുടെ നീക്കങ്ങള്‍ക്ക്‌ സ്വാഭാവികമായ അംഗീകാരം ലഭിക്കണം; ലഭിച്ചേ തീരു. എന്നാല്‍, നിലവിലിരിക്കുന്ന നീതി ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക്‌ മാത്രമേ നേരത്തെ പറഞ്ഞ അംഗീകാരം ലഭിക്കുകയുള്ളു. നിയമം ലംഘിച്ചുകൊണ്ടുള്ള ഏതൊരു നടപടിയും നിലവിലിരിക്കുന്ന നിയമമനുസരിച്ച്‌ കുറ്റകൃത്യമാകുമ്പോള്‍ അത്‌ ഭര്‍ത്താവിനെയോ കാമുകനെയോ മറ്റാരെയെങ്കിലുമോ മോചിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ പോലും കുറ്റകരം തന്നെയാണ്‌.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ പരിശോധിച്ചാല്‍ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവം സൂഫി മ്ദനിയുടെ അറിവോടും അംഗീകാരത്തോടും നടന്നതാണ്‌. ഇതിന്‌ അന്ന്‌ തമിഴ്‌നാട്ടിലെ യൂസഫ്‌ എന്ന പേരിലുള്ള സിംകാര്‍ഡ്‌ ഉപയോഗിച്ച വ്യക്തിയുടെ അറിവും അംഗീകാരവും ഉണ്ടായിരുന്നു.
എന്നാല്‍,ആതിരേ കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അടക്കം തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ രൂപം കൊടുത്ത സ്ഫോടനങ്ങളിലൊന്നും സൂഫിയ മ്ദനിക്ക്‌ പങ്കില്ല എന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സ്വന്തം ഭാര്യയുടെ മോചനത്തിന്‌ വേണ്ടി ഒരു ഭര്‍ത്താവ്‌ ഏത്‌ മാര്‍ഗം അവലംഭിച്ചാലും അത്‌ ന്യായീകരിക്കാവുന്നതാണ്‌. അതുകൊണ്ട്‌ അബ്ദുള്‍ നാസര്‍ മ്ദനിയുടെയും മക്കളുടെയും പ്രഖ്യാപിത സെക്രട്ടറിയേറ്റ്‌ നിരാഹാര സമരത്തിന്‌ ഒരു സാധുതയുണ്ട്‌.
എന്നാല്‍, എന്തുകൊണ്ടാണ്‌ സൂഫിയ ംദനി അറസ്റ്റ്‌ ചെയ്യപ്പെട്ടതെന്നും എങ്ങനെയൊക്കെയാണ്‌ സൂഫിയ ംദനി അടക്കമുള്ളവര്‍ തടിയന്റവിട നസീറിന്റെ ഓപ്പറേഷനുകളില്‍ ബന്ധപ്പെട്ടതെന്നും ചികയുമ്പോഴാണ്‌ പര്‍ദകൊണ്ടും കാക്കികൊണ്ടും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ സുതാര്യമായി തീരുന്നത്‌ ആതിരേ...
നേരത്തെ സൂചിപ്പിച്ചു യുഡിഎഫ്‌ ഭരണ കാലത്തുതന്നെ സൂഫിയ മ്ദനിക്ക്‌ കളമശേരി സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്‌. ഒപ്പം തന്നെ 2009 ഒക്ടോബര്‍ 29ന്‌ ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്കുള്ള അഞ്ച്‌ പ്രതികളുടെ പേര്‌ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയെന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ കണ്ടെത്തിയിരുന്നു എന്നും.
പശ്ചാത്തലം ഇതായിരിക്കേയാണ്‌ ഇപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ സംസ്ഥാന ഘടകവും അബ്ദുള്‍ നാസര്‍ മ്ദനിയും ചേര്‍ന്നുകൊണ്ടുള്ള കള്ളക്കളികള്‍ വീണ്ടും പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌.
അറിഞ്ഞ സത്യങ്ങള്‍ ശരിയാണെങ്കില്‍ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികളുമായി സൂഫിയ മ്ദനി സെല്‍ഫോണില്‍ സംസാരിച്ചതിന്റെ ഒരു മണിക്കൂര്‍ നീളുന്ന തെളിവ്‌ കേരളത്തിലെ ഉന്നത പോലീസ്‌ അധികാരികള്‍ നശിപ്പിച്ചു. അതിന്‌ മുമ്പാണ്‌ അവരുടെ അറസ്റ്റ്‌ തടഞ്ഞത്‌. സൂഫിയ മ്ദനിക്ക്‌ കളമശേരി സംഭവത്തില്‍ പങ്കുണ്ട്‌ എന്നറിഞ്ഞ്‌ അന്ന്‌ കേസ്‌ അന്വേഷിച്ച പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്യാനായി പുറപ്പെട്ടപ്പോഴാണ്‌ ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതന്‍ ഇടപെട്ട്‌ അത്‌ തടഞ്ഞത്‌.
ആതിരേ, അതിന്‌ ശേഷമാണ്‌ പിഡിപിയുമായി തെരഞ്ഞെടുപ്പിന്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം അടവ്‌ നയം രൂപീകരിച്ചത്‌. അതിന്‌ പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും ഉണ്ടായിരുന്നു. എന്നാല്‍, അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിഭിന്ന സ്വരം വിഭാഗീയതയാണെന്ന്‌ വ്യാഖ്യാനിക്കുകയും അതിന്റെ പേരില്‍ കാരാട്ടടക്കമുള്ള പുതിയ തലമുറയിലെ മാര്‍ക്സിസ്റ്റ്‌ നേതൃത്വം അച്യുതാനന്ദനെ ശാസിക്കുകയും സമാനസ്വഭാവമുള്ള നിലപാടുകളുടെ പേരില്‍ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക്‌ തരം താഴ്ത്തുകയും ചെയ്തു.
എന്നാലിപ്പോള്‍ തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലാവുകയും ഇന്ത്യയ്ക്ക്‌ കൈമാറപ്പെടുകയും ചെയ്തപ്പോള്‍ നസീര്‍ വെളിപ്പെടുത്തിയ ചില 'സത്യങ്ങളുടെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്‌ സൂഫിയ മ്ദനി കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായത്‌. നേരത്തെ ഉന്നയിച്ച ചോദ്യം ഒരിക്കല്‍ കൂടി ഉന്നയിക്കേണ്ടിയിരിക്കുന്നു. തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ മേറ്റ്ല്ലാ കാര്യങ്ങളും വിശ്വസിക്കാമെങ്കില്‍ എന്തുകൊണ്ട്‌ കളമശേരി ബസ്‌ കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ സൂഫിയ മ്ദനിക്ക്‌ എതിരായി അദ്ദേഹം നല്‍കിയ മൊഴി അവിശ്വസിക്കണം.
ഇവിടെയാണ്‌ പിണറായി(ന്റവിട) വിജയനും കോടിയേരി(ന്റവിട) ബാലകൃഷ്ണനും അടക്കമുള്ളവര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പിഡിപി ബാന്ധവ സംരക്ഷണ ത്വരയും രീതികളും ചര്‍ച്ചക്ക്‌ വിധേയമാകുന്നത്‌. എം.കെ പാന്ഥെ അടക്കമുള്ളവര്‍ പിഡിപിയെ തള്ളിപ്പറഞ്ഞിട്ടും പിണറായി (ന്റവിട) വിജയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌ ഒരു രാഷ്ട്രീയ ബാന്ധവത്തെ കുറിച്ചും മുന്‍കൂട്ടിയൊന്നും പറയാന്‍ കഴിയുകയില്ല എന്നാണ്‌.
ഈ പശ്ചാത്തലത്തില്‍ വേണം ആതിരേ, തടിയന്റവിട നസീര്‍ പ്രതിയായ നയനാര്‍ വധശ്രമ കേസിന്റെ ഇന്നത്തെ അവസ്ഥ വിലയിരുത്തേണ്ടത്‌. ആ കേസന്വേഷണം ഉമ്മന്‍ ചാണ്ടി അട്ടിമറിച്ചു എന്നാണ്‌ കോടിയേരി(ന്റവിട) ബാലകൃഷ്ണന്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അപ്പോള്‍ ചോദ്യം ഇതാണ്‌. അവര്‍ക്ക്‌ ശേഷം അധികാരത്തിലെത്തി 42 മാസം കിഴഞ്ഞിട്ടും എന്തുകൊണ്ട്‌ ആ കേസന്വേഷണം എങ്ങുമെത്താതെ പോയി? അതായത്‌ തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട കേസുകളും തടിയന്റവിട നസീറുമായി ബന്ധപ്പെട്ട വ്യക്തികളും തമസ്കരിക്കപ്പെടണം എന്ന ശാഠ്യം ഈ സര്‍ക്കാരിന്‌ ഉണ്ട്‌ എന്നു തന്നെ നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ടാണ്‌ തടിന്റവിട നസീറിനെ ബാംഗ്ലൂരില്‍ ചോദ്യം ചെയ്യാനായി തച്ചങ്കരി(ന്റവിട) ടോമിനെ ആഭ്യന്തര വകുപ്പ്‌ അയച്ചത്‌. ഇത്‌ സത്യം പുറത്തുകൊണ്ടുവരാനല്ലെന്നും തമസ്കരിക്കാനുള്ള ശ്രമമാണെന്നും അന്നേ ബോധ്യമായതാണ്‌. അതിനെ സാധൂകരിക്കുന്നതാണ്‌ ഇപ്പോള്‍ ഈ കേസന്വേഷിക്കുന്ന എറണാകുളത്തെ പോലീസ്‌ സംഘത്തിലെ ഉന്നതനായ ഒരു വ്യക്തി തടിന്റവിട നസീറിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ചില ചോദ്യങ്ങളില്‍ നിന്ന്‌ തച്ചങ്കരി(ന്റവിട) ടോമിന്‍ വിലക്കിയത്‌.
ഇതെല്ലാം കൂട്ടിവായിച്ചിട്ടുവേണം ആതിരേ, സച്ചിതാനന്ദന്‍ അടക്കമുള്ള ബുദ്ധിജീവികള്‍ സൂഫിയ മ്ദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയുടെ പിന്‍കളികള്‍ തിരിച്ചറിയേണ്ടത്‌. . ഐഎസ്‌എസിലൂടെ മ്ദനി വിതച്ച വിത്തുകളില്‍ വടവൃക്ഷം പോലെ വളര്‍ന്ന ഭീകരവാദമാണ്‌ തടിയന്റവിട നസീറും കൂട്ടാളികളുമെങ്കില്‍ അതിന്റെ ഉത്തരവാദി അബ്ദുള്‍ നാസര്‍ മ്‌ദനി തന്നെയാണ്‌. ആ മ്‌ദനിയുടെ മോചനത്തിന്‌ വേണ്ടി നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങളില്‍ അതുകൊണ്ടുതന്നെ സൂഫിയ മ്‌ദനിക്ക്‌ അറിവും പങ്കുമുണ്ട്‌.
എന്നിട്ടാണ്‌ പര്‍ദ ധാരിയായതുകൊണ്ട്‌ അവരെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ ഒരഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതും അവര്‍ക്കനുകൂലമായി മനുഷ്യാവകാശ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതും. അറിയുക ആതിരേ, പര്‍ദ കൊണ്ട്‌ മൂടി തമസ്കരിക്കാന്‍ പറ്റുന്നതല്ല രാജ്യദ്രോഹ ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട സത്യങ്ങളും.

No comments: