Wednesday, April 21, 2010

എന്നിട്ടും തച്ചങ്കരിയെ രക്ഷിക്കാന്‍ കോടിയേരി ശ്രമിക്കുമ്പോള്‍


പിണറായി വിജയനൊപ്പം പണം പിരിക്കാനാണ്‌ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന ആരോപണം വ്യാപകമാണ്‌. തീവ്രവാദ കേസുകളില്‍ പ്രതികളായി ഗള്‍ഫില്‍ കഴിയുന്നവരെ തച്ചങ്കരി നേരിട്ട്‌ കണ്ടുവെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ അവരില്‍ നിന്ന്‌ വന്‍ തുക ആവ്യപ്പെട്ടു എന്നും മുസ്ലീം യൂത്ത്‌ ലീഗാണ്‌ നേതാക്കളാണ്‌ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌. ക്രിമിനലായ പൊലീസ്‌ ഉദ്യേഗ്സഥനാണ്‌ തച്ചങ്കരി എന്ന്‌ പറഞ്ഞതിന്റെ പേരില്‍ ടി. എം. ജേക്കബിനെതിരെ മാനനഷ്ടത്തിന്‌ കേസുകൊടുത്ത തച്ചങ്കരി പക്ഷെ, മുസ്ലീം ലീഗ്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ആരോപണം കേട്ടതായി പോലും ഭാവിക്കുന്നില്ല. ഇവിടെ കൂട്ടിവായിക്കേണ്ട ഒരു സംഗതിയുണ്ട്‌. തടിയന്റവിട നസീര്‍ അറസ്റ്റിലായപ്പോള്‍ തീവ്രവാദ സ്ക്വാഡ്‌ തലവന്‍ ടി. കെ വിനോദ്‌ കാമറിനെ മറികടന്ന്‌ നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരിയാണ്‌ ബാംഗ്ലൂരിലേക്ക്‌ പോയത്‌. ആഭ്യന്തരവകുപ്പ്‌ മന്ത്രിയുടെയും പാര്‍ട്ടിയിലെ പ്രമുഖരുടെയും പിന്തുണയില്ലാതെ ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയുകയില്ലഎന്നത്‌ പകല്‍പോലെയുള്ള വാസ്തവം.



ഒരു പെരുംകള്ളനെ പിടിച്ചാല്‍ കൂട്ടുകള്ളന്മാരെ വലയിലാക്കാമെന്നതാണ്‌ പോലീസ്‌ അന്വേഷണത്തിന്റെ ഒരു രീതി. അത്‌ ശരിയാണെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ , ആതിരേ കണ്ണൂര്‍ റെയ്ഞ്ച്‌ ഐജി ടോമിന്‍ ജെ തച്ചങ്കരി.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്‌ ആ 'ഏമാന്‍' ഏമാന്റെ യാത്ര വിവാദമായപ്പോഴാണ്‌ അദ്ദേഹത്തെ പോലെ മുപ്പതോളം ഐഎഎസ്‌ - ഐപിഎസ്‌ ഉദ്യോഗസ്ഥരും അറുന്നൂറോളം സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന വാസ്തവം പുറത്തുവന്നത്‌. ഏമാന്‍ തന്നെയാണ്‌ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്‌. ഐപിഎസ്‌ ഉദ്യോഗസ്ഥരായ ആര്‍. ശ്രീലേഖ, ടി. വിക്രം, ജയപ്രകാശ്‌, ഐഎസ്‌ ഉദ്യോഗസ്ഥരായ ജയതിലക്‌, ഇഷിത റോയ്‌, ടി.സി സനല്‍കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നാണ്‌ തച്ചങ്കരി ഡിജിപിയെ ബോധ്യപ്പെടുത്തിയിത്‌. ഇവരടക്കം 630 ഓളം പേര്‍ ചട്ടം ലംഘിച്ച്‌ വിദേശയാത്ര നടത്തിയിട്ടും "ഒരാള്‍ക്കെതിരെ പോലും അച്ചടക്കനടപടി സ്വീകരിച്ചിട്ടില്ലെന്നും അവരോട്‌ കാണിച്ച സാമാന്യ നീതി തന്നോട്‌ കാണിക്കണം" എന്നുമാണ്‌ തച്ചങ്കരി ഡിജിപിയോട്‌ ആവശ്യപ്പെട്ടത്‌.
ഒരു മോഷ്ടാവോ കുറ്റവാളിയോ ആണ്‌ ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുന്നതെങ്കില്‍ അവരോട്‌ തച്ചങ്കരി എങ്ങനെ പെരുമാറുമെന്ന്‌ ആലോചിച്ചു നോക്കുന്നത്‌ രസകരമായിരിക്കും. ആലപ്പുഴയിലെ ഒരു കൊലപാതക കേസ്‌ തെളിയിക്കാന്‍ മിടുക്കനായ തച്ചങ്കരി സ്വീകരിച്ച ക്രിമിനല്‍ മാര്‍ഗങ്ങള്‍ അപ്പോള്‍ നാം ഓര്‍ത്ത്‌ പോകും. ഈ സംഭവത്തിന്റെ പേരിലുള്ള കേസിപ്പോള്‍ സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്‌. കുറ്റം ചെയ്താല്‍, മറ്റു കുറ്റവാളികള്‍ പിടിക്കപ്പെട്ടില്ലെങ്കില്‍ തന്നെയും പിടിക്കരുതെന്ന്‌ രേഖാമൂലം ആവശ്യപ്പെടുന്ന ഈ റെയ്ഞ്ച്‌ ഐജിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ ആലോചിച്ചു നോക്കുക.
ആതിരേ, കേരള പോലീസില്‍ ക്രിമിനലുകളുടെ വിളയാട്ടം തുടങ്ങിയത്‌ പോലീസ്‌ സേനയുടെ ആരംഭം മുതല്‍ തന്നെയാണെന്ന്‌ .തെളിവുകള്‍ നിരവധി... കാക്കിയുടെ കരുത്തില്‍ എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന അഹന്തയാണ്‌ പല പോലീസുകാര്‍ക്കും ഏമാന്മാര്‍ക്കുമുള്ളത്‌. ഈ ക്രിമിനലുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌ ചേര്‍ക്കാവുന്ന പേരാണ്‌ ടോമിന്‍ ജെ. തച്ചങ്കരിയുടേത്‌. അദ്ദേഹത്തിന്റെ ട്രാക്ക്‌ റെക്കോര്‍ഡ്‌ തന്നെയാണ്‌ അതിന്റെ സാക്ഷ്യപത്രം. വ്യാപാര രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്‍പ്പെടെ തച്ചങ്കരിയുടെ പേരിന്‌ പിന്നാലെ എഴുതിചേര്‍ത്തിട്ടുള്ള ആരോപണങ്ങള്‍ നിരവധിയാണ്‌. ജോലിയില്‍ പ്രവേശിച്ച കാലം മുതല്‍ തച്ചങ്കരിയെ വേട്ടയാടിയ ആരോപണവും തച്ചങ്കരി സൃഷ്ടിച്ച വിവാങ്ങളും ചില്ലറയല്ല. ആ പരമ്പരയില്‍ ഒടുവിലത്തേതാണ്‌ ചട്ടം ലംഘിച്ചുള്ള വിദേശയാത്ര.
മൂവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന പി.എസ്‌ സന്തോഷിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ്‌ ആതിരേ, തച്ചങ്കരിക്കെതിരെ ആദ്യത്തെ ഗുരുതര ആരോപണം ഉണ്ടായത്‌. കെ. കരുണാകരന്റെ മുതല്‍ പത്മജാ വേണുഗോപാലും എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ തോമസ്‌ മാത്യുവും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ 'ചലിക്കുന്ന തെളിവുകള്‍' അന്ന്‌ മനോരമയില്‍ ലേഖകനായിരുന്ന സന്തോഷിന്റെ കൈവശം ലഭിച്ചു. ഈ രേഖ കൈക്കലാക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഒടുവിലാണ്‌ സന്തോഷ്‌ ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. കാല്‍ ഡസനിലധികം സിബിഐ സംഘങ്ങള്‍ ഈ കൊലപാതകം അന്വേഷിച്ചെങ്കിലും സന്തോഷിന്റെ കൊലയാളികളെ കണ്ടെത്താന്‍ അവര്‍ക്ക്‌ 'കഴിയാതെ വന്നതുകൊണ്ട്‌' കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. സന്തോഷിന്റെ വൃദ്ധയായ മാതാവ്‌ ലീല മാത്രമായിരുന്നു നീതിക്കുവേണ്ടിയുള്ള ഏകാങ്ക പോരാട്ടം തുടര്‍ന്നത്‌. സന്തോഷിന്റെ ദുരൂഹ മരണത്തെ കുറിച്ച്‌ നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ പത്രസമ്മേളനത്തില്‍ വിളമ്പി മിടുക്കനായ ഓഫീസറാണ്‌ തച്ചങ്കരി. അന്ന്‌ മൂവാറ്റുപുഴ എഎസ്പിയായിരുന്നു തച്ചങ്കരി.
തന്റെ കൈയില്‍ ലഭിച്ച അനാശാസ്യ ബന്ധത്തിന്റെ തെളിവുകളെ കുറിച്ച്‌ സന്തോഷ്‌ അന്ന്‌ മൂവാറ്റുപുഴയിലെ മനോരമയിലെ ലേഖകന്‍ ജോണ്‍സണ്‍ മാമലശേരിയോട്‌ അതീവരഹസ്യമായി സൂചിപ്പിക്കുകയുണ്ടായി. മാമലശേരി ഈ വിവരം തച്ചങ്കരിയെ അറിയിക്കുകയും തച്ചങ്കരി കളക്ടര്‍ തോമസ്‌ മാത്യുവിന്‌ വിവരം നല്‍കുകയും ചെയ്തു. സംഘടിതമായി ഈ ഉദ്യോഗസ്ഥ വൃന്ദം ആ തെളിവ്‌ കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും സന്തോഷ്‌ വഴങ്ങിയില്ല. അതാണ്‌ ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌.
ഒരു ഐപിഎസ്‌ ഓഫീസര്‍ ഒരു ഐഎഎസ്‌ ഓഫീസര്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഒരു എംഎല്‍എ എന്നിവര്‍ക്ക്‌ സന്തോഷിന്റെ മരണത്തില്‍ പങ്കുണ്ടെന്ന്‌ സിബിഐ അന്വേഷണസംഘങ്ങളില്‍ ഒന്ന്‌ കണ്ടെത്തിയതാണ്‌. എന്നാല്‍, രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങളിലൂടെ ഈ കണ്ടെത്തല്‍ ഇല്ലാതാക്കുന്നതില്‍ തച്ചങ്കരിയും തോമസ്‌ മാത്യുവും ജോണി നെല്ലൂര്‍ എംഎല്‍എയും വിജയിച്ചതുകൊണ്ട്‌, ആതിരേ, സന്തോഷിന്റെ കൊലപാതകികള്‍ ഇന്നും നെഞ്ചുവിരിച്ച്‌ സമൂഹത്തില്‍ നടക്കുന്നു.
(പത്മജാ വേണുഗോപാലുമായി തോമസ്‌ മാത്യുവിനുണ്ടായിരുന്ന അവിഹിത ബന്ധം മൂലമാണ്‌ അദ്ദേഹത്തിന്റെ കുടുംബജീവിതം തകര്‍ന്നത്‌. ജെഎന്‍യുവില്‍ തോമസ്‌ മാത്യുവിനൊപ്പം പഠിച്ചിരുന്ന ഡല്‍ഹി സ്വദേശി അലീഖ ഖോസ്ലെയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പത്മജയുമായുള്ള അവിഹിത ബന്ധം സഹിക്കവയ്യാതെയാണ്‌ അലീഖ ഖോസ്ലെ ഡല്‍ഹി ഹൈക്കോടതിയില്‍ വിവാഹമോചനത്തിന്‌ റിട്ട്‌ ഫയല്‍ ചെയ്തതും അലീഖയുടെ ആരോപണങ്ങള്‍ സത്യമാണെന്ന്‌ ബോധ്യപ്പെട്ട കോടതി വിവാഹ മോചനം അനുവദിച്ചതും.)
തച്ചങ്കരിയുടെ വിളയാട്ടം അപ്പോഴും തുടരുകയായിരുന്നു. ആലപ്പുഴ എസ്പിയായിരുന്നപ്പോള്‍ ഒരു കൊലപാതകം തെളിയിക്കാന്‍ മിടുക്ക്‌ കാണിച്ച്‌ നിരപരാധിയായ യുവാവിനെ തല്ലച്ചതച്ച്‌ വാര്‍ത്താപ്രാധാന്യം നേടിയ കാക്കിക്കുള്ളിലെ നരാധമനാണ്‌ തച്ചങ്കരി. ആ കേസാണ്‌ ഇപ്പോള്‍ സുപ്രീകം കോടതിയില്‍ നടക്കുന്നത്‌. തച്ചങ്കരി നല്‍കിയ അപ്പീല്‍ കോടതി തള്ളിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിട്ടേ മതിയാകൂ.
വീരപ്പന്‍ കേരളത്തിലെ കാടുകളിലുണ്ട്‌ എന്നവകാശപ്പെട്ട്‌ തച്ചങ്കരിയുടെ നേതൃത്വത്തില്‍ പോലീസ്‌ ഇടുക്കിയിലെ വനാന്തരം അരിച്ചുപെറുക്കിയത്‌ പോലീസ്‌ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരിഹാസ്യതയായി ഇന്നും അവശേഷിക്കുന്നു. കാക്കിക്കുള്ളിലെ കലാകാരനാണ്‌ താന്നെന്‌ അഭിമാനിക്കാന്‍ തച്ചങ്കരിക്ക്‌ ഒട്ടും ഉളുപ്പുമില്ല. പോട്ട ധ്യാനകേന്ദ്രത്തിന്‌ വേണ്ടി ചില ക്രിസ്തീയ ഗാനകാസറ്റുകള്‍ക്ക്‌ സംഗീതസംവിധാനം നിര്‍വ്വഹിച്ച്‌ ആശ്രമാധികാരികളുടെ അംഗീകാരം നേടിയ ശേഷം സ്വന്തമായി പോട്ട ആശ്രമത്തിന്റെ പേരില്‍ സംഗീത ക്യാസറ്റുകള്‍ ഇറക്കി എസ്പി നിലയ്ക്കുള്ള അധികാരം ഉപയോഗിച്ച്‌ വിറ്റഴിച്ച കറതീര്‍ന്ന കച്ചവടക്കാരനാണ്‌ തച്ചങ്കരി. ഇത്‌ പോട്ട ആശ്രമ അധീകൃതരുടെ അനിഷ്ടത്തിന്‌ കാരണമാവുകയും സിബി മാത്യൂസ്‌, ലിഡ ജേക്കബ്‌, എന്നിവരടങ്ങുന്ന അഴിമതി വിരുദ്ധരായ ഉദ്യേഗസ്ഥരുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ നിന്ന്‌ തച്ചങ്കരിയെ തെറിപ്പിക്കുകയും ചെയ്തു.
ആതിരേ, ഏറ്റവും അധികം വിദേശ സഞ്ചാരം നടത്തിയിട്ടുള്ള പോലീസ്‌ ഓഫീസറാണ്‌ തച്ചങ്കരി. ഓരോ സന്ദര്‍ശനത്തിന്‌ ശേഷവും ലക്ഷക്കണക്കിന്‌ രൂപയുടെ ഇലക്ട്രോണിക്‌ ഉപകരണങ്ങളാണ്‌ അദ്ദേഹം കേരളത്തിലേക്ക്‌ കടത്തിക്കൊണ്ടുവന്നിട്ടുള്ളത്‌. ഒരിക്കല്‍ ഇത്തരത്തില്‍ അനധികൃതമായി കൊണ്ടുവന്ന ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ നെടുമ്പാശേരി വിമാനാധികൃതര്‍ പിടിച്ചെടുത്താണ്‌.എങ്കിലും കേസില്‍ നിന്ന്‌ തച്ചങ്കരി വിദഗ്ധമായി തലയൂരി. പാര്‍ട്ടി ചാനലുനിവേണ്ടി തച്ചങ്കരി ഇത്തരതതില്‍ കോടിക്കണക്കിന്‌ രൂപയുടെ ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളാണ്‌ കൊണ്ടുവന്നിട്ടുള്ളതെന്ന ആരോപണം ഇന്നും ശക്തമാണ്‌. ഈ സഹായത്തിലൂടെ പിണറായി അടക്കമുള്ള നേതാക്കന്മാരുടെ ഇഷ്ടക്കാരനായി മാറിയ തച്ചങ്കരി തോന്ന്യാസിയായ ഐപിഎസ്‌ ഓഫീസറായി പരിണമിച്ചില്ലെങ്കില്‍ അതിശയിച്ചാല്‍ മതിയല്ലോ.
അച്യുതാനന്ദന്‍ അധീകാരമേറ്റശേഷം തച്ചങ്കരിയുടെ ഭാര്യയുടെ പേരിലുള്ള റിയാന്‍ സസ്റ്റുഡിയോയില്‍ നടന്ന വ്യാജ സിഡി വേട്ട ഏറെ വിവാദമുയര്‍ത്തിയതാണ്‌. അതിന്‌ നേതൃത്വം കൊടുത്ത ഋഷിരാജ്‌ സിംഗിനെ മണിക്കൂറുകള്‍ക്കുള്ളില്‍ ആ സ്ഥാനത്തുനിന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി തെറിപ്പിച്ചു. എന്നാല്‍, വി.എസിന്റെ കടുംപിടുത്തം മൂലം ഋഷിരാജ്‌ സിംഗിനെ പഴയ ലാവണത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. അന്ന്‌ റിയാന്‍ സ്റ്റുഡിയില്‍ റെയ്ഡിനെത്തിയ സംഘത്തെ പോലീസ്‌ തടഞ്ഞതിന്റെ പേരില്‍ അന്നത്തെ ഡിജിപി രമണ്‍ ശ്രീവാസ്തവ പ്രതിക്കൂട്ടില്‍ ആയതുമാണ്‌. പാട്ടുപാടിയും ആല്‍ബം ഇറക്കിയും വ്യാജസിഡി നിര്‍മ്മിച്ചുമാണ്‌ കാക്കിക്കുള്ളിലെ ഈ കലാകാരന്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നത്‌.
ഈ സംഭവത്തിന്‌ മുമ്പ്‌ ആന്റി പൈറസി തലവന്‍ എന്ന നിലയില്‍, തന്റെ വ്യാജസിഡി വ്യാപാരത്തിന്‌ തടയിട്ട്‌ നില്‍ക്കുന്ന തിരുവനന്തപുരം ഭീമാപള്ളിയിലെ വ്യാജസിഡി വില്‍പ്പനക്കാരെ റെയ്ഡ്‌ ചെയ്ത്‌ ഒതുക്കാന്‍ ചെന്ന തച്ചങ്കരിയെ വ്യാപാരികള്‍ അവിടെ പൂട്ടിയിട്ട ഒരു സംഭവവും തച്ചങ്കരിയുട ട്രാക്‌ റിക്കാര്‍ഡിലുണ്ട്‌.
പിണറായി വിജയനൊപ്പം പണം പിരിക്കാനാണ്‌ തച്ചങ്കരി ഗള്‍ഫില്‍ പോയതെന്ന ആരോപണം വ്യാപകമാണ്‌. തീവ്രവാദ കേസുകളില്‍ പ്രതികളായി ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നവരെ തച്ചങ്കരി നേരിട്ട്‌ കണ്ടുവെന്നും കേസില്‍ നിന്നൊഴിവാക്കാന്‍ അവരില്‍ നിന്ന്‌ വന്‍ തുക ആവ്യപ്പെട്ടു എന്നും മുസ്ലീം യൂത്ത്‌ ലീഗ്‌ നേതാക്കളാണ്‌ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌. ക്രിമിനലായ പൊലീസ്‌ ഉദ്യേഗ്സഥനാണ്‌ തച്ചങ്കരി എന്ന്‌ പറഞ്ഞതിന്റെ പേരില്‍ ടി. എം. ജേക്കബിനെതിരെ മാനനഷ്ടത്തിന്‌ കേസുകൊടുത്ത തച്ചങ്കരി പക്ഷെ, മുസ്ലീം യൂത്ത്‌ ലീഗീന്റെ ആരോപണം കേട്ടതായി പോലും ഭാവിക്കുന്നില്ല. ഇവിടെ കൂട്ടിവായിക്കേണ്ട ഒരു സംഗതി കൂടിയുണ്ട്‌ ആതിരേ... തടിയന്റവിട നസീര്‍ അറസ്റ്റിലായപ്പോള്‍ തീവ്രവാദ സ്ക്വാഡ്‌ തലവന്‍ ടി. കെ വിനോദ്‌ കാമറിനെ മറികടന്ന്‌ നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരിയാണ്‌ ബാംഗ്ലൂരിലേക്ക്‌ പോയത്‌. ആഭ്യന്തര മന്ത്രിയുടെയും പാര്‍ട്ടിയിലെ പ്രമുഖരുടെയും പിന്തുണയില്ലാതെ ഒരു പോലീസ്‌ ഓഫീസര്‍ക്ക്‌ ഇങ്ങനെ ചെയ്യാന്‍ കഴിയുകയില്ലഎന്നത്‌ പകല്‍പോലെയുള്ള വാസ്തവം. മുസ്ലീം യൂത്ത്‌ ലീഗിന്റെ ആരോപണവും തച്ചങ്കരിയുടെ വിദേശയാത്രയെ കുറിച്ചുള്ള ആരോപണങ്ങളും ഇവിടെ കൈകോര്‍ത്ത്‌ നില്‍ക്കുന്നതായി കാണുന്നില്ലേ..!.
ഈ തച്ചങ്കരിയെ രക്ഷിക്കാനണ്‌ കോടിയേരി പാര്‍ട്ടിതലത്തിലൂടെ ശ്രമിക്കുന്നതെന്നു പറയുമ്പോള്‍ ,ആതിരേ, എന്തൊക്കെ വായിച്ചെടുക്കാന്‍ കഴിയും..?!!!

No comments: