Wednesday, August 22, 2012

ഇനി പുരുഷനും പ്രസവിക്കാം;ഈസിയായി

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായേക്കാവുന്ന ആശയങ്ങളാണ്‌ ആരതി പ്രസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ . ഭാവിയില്‍, ചില മൃഗങ്ങളിലും സസ്തനികളിലും കാണപ്പെടുന്നതുപോലെ ഇണചേരാതേയും കൃത്രിമ ബീജ സങ്കലനത്തിലൂടെയല്ലാതേയും കുട്ടികളെ 'ഉത്പാദി'പ്പിക്കാന്‍ കഴിയുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. രതിയില്ലാത്ത പ്രത്യുത്പാദനത്തിലുടെയാകും ഭാവി തലമുറ നിലനില്‍ക്കുക എന്നും ആരതി പ്രവചിക്കുന്നു അടുത്തിടെ പുറത്തിറക്കിയ 'ലൈക്ക്‌ എ വിര്‍ജിന്‍' എന്ന പുസ്തകത്തിലാണ്‌ ആരതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.
ആതിരേ,"ബ്രീത്‌ ഈസി "എന്ന ഇന്‍ഹെയ്‌ലറിന്റെ പരസ്യവാക്യം കടമെടുത്ത്‌ പറഞ്ഞാല്‍."ഇനി പുരുഷന്മാര്‍ക്കും പ്രസവിക്കാം ;ഈസിയായി ".പറയുന്നത്‌ ആരതി പ്രസാദ്‌ -ലണ്ടന്‍ ഇമ്പീരിയല്‍ യൂണിവേഴ്സിറ്റിയില്‍ ജീനുകളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഇന്ത്യാക്കാരി പ്രത്യുത്പ്പാദനത്തിന്‌ ശരീരിക ബന്ധമോ,സ്ത്രീയുടെ അണ്ഡമോ പുരുഷ ബീജമോ,ഗര്‍ഭപാത്രമോ ഒന്നും അനിവാര്യമേ അല്ല എന്നതാണ്‌ ആരതിയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.അണ്ഡ-ബീജ സങ്കലനമില്ലാതെ ശരീരകോശത്തില്‍ നിന്ന്‌ പ്രത്യുത്പ്പാദനം നടത്തവുന്ന ക്ലോണിംഗ്‌ എന്ന ഏറ്റവും പുതിയ മാര്‍ഗത്തില്‍ പോലും ശിശുവിന്റെ വളര്‍ച്ചയ്ക്ക്‌ മാതാവിന്റെ ഗര്‍ഭപാത്രാം കൂടുയേ തീരൂ.എന്നാല്‍ ആരതിയുടെ കണ്ടെത്തല്‍ മനുഷ്യ ജീവിതത്തിന്റെ രീതി ശാസ്ത്രം തന്നെ പൊളിച്ചെഴുതുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ന്‌ ലോകം എമ്പാടുമുള്ള മാധ്യമങ്ങളും ആഘോഷമാക്കുന്നത്‌ ഇന്ത്യക്കാരിയുടെ ഈ കണ്ടെത്തലാണ്‌! ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളും വാടക ഗര്‍ഭപാത്രങ്ങളും പുതുമയല്ലാത്ത വര്‍ത്തമാനകാല വൈദ്യശാസ്ത്ര ഗവേഷണ പരിസരത്ത്‌, ആതിരേ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായേക്കാവുന്ന ആശയങ്ങളാണ്‌ ആരതി പ്രസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ . ഭാവിയില്‍, ചില മൃഗങ്ങളിലും സസ്തനികളിലും കാണപ്പെടുന്നതുപോലെ ഇണചേരാതേയും കൃത്രിമ ബീജ സങ്കലനത്തിലൂടെയല്ലാതേയും കുട്ടികളെ 'ഉത്പാദി'പ്പിക്കാന്‍ കഴിയുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. രതിയില്ലാത്ത പ്രത്യുത്പാദനത്തിലുടെയാകും ഭാവി തലമുറ നിലനില്‍ക്കുക എന്നും ആരതി പ്രവചിക്കുന്നു അടുത്തിടെ പുറത്തിറക്കിയ 'ലൈക്ക്‌ എ വിര്‍ജിന്‍' എന്ന പുസ്തകത്തിലാണ്‌ ആരതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ ഭൂതകാലത്തില്‍ ശാസ്ത്രനോവലുകളില്‍ മാത്രം പ്രതിപാദിച്ചിരുന്ന സാദ്ധ്യതയായിരുന്നെങ്കില്‍ ഇന്നത്‌ സര്‍വസാധാരണമാണ്‌. ഈ നിലയില്‍ തന്നെയാണ്‌ മനുഷ്യക്കുട്ടികളെ, ബീജദാതാക്കളുടെ സഹായമില്ലാാ‍തെ തന്നെ പ്രസവിക്കാന്‍ കഴിയുമെന്ന്‌ ആരതി പറയുന്നത്‌. 'ഭാവികാലം സെക്സില്ലാത്ത കാലം' എന്നാണ്‌ ഇവര്‍ വിശേഷിപ്പിക്കുന്നത്‌. ഏറെക്കുറെ എല്ലാ സസ്തനികളും ഇണചേര്‍ന്നാണ്‌ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്‌ അതേസമയം ചിലയിനം നായ്ക്കളും പക്ഷികളും ഈ രീതിശാസ്ത്രത്തിന്‌ പുറത്താണ്‌. പാര്‍തനോജെനെസിസ്‌ എന്നാണ്‌ ഈ പ്രക്രിയയുടെ പേര്‌ .ചിലയിനം കാട്ടുതാറാവുകള്‍ ,പല്ലികള്‍,ഗലപ്പോഗോസ്‌ ദ്വീപിലെ കൂറ്റന്‍ പല്ലികളായ കൊമൊഡോ ഡ്രാഗണ്‍ ,ഹാമര്‍-ഹെഡ്‌ സ്രാവുകള്‍ തുടങ്ങിയവ ഇണചേരാതെ തന്നൈ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം പാര്‍തനോജെനെസിസ്‌ പ്രായോഗികമല്ലാത്ത കാര്യമാണെന്നാണ്‌ ,ആതിരേ,ഇന്നും വിശ്വാസം. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍ വിധി പാടില്ലെന്നാണ്‌ ആരതി പ്രസാദ്‌ വാദിക്കുന്നത്‌. സ്ത്രീക്ക്‌ മാത്രമാല്ല പുരുഷനും ഇങ്ങനെ പ്രസവിക്കാന്‍ സാധിക്കുമെന്നും ആരതി പറയുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. സാധാരണ ഗര്‍ഭപാത്രങ്ങളില്‍ കാണപ്പെടുന്ന സ്രവങ്ങളും ദ്രവങ്ങളും ബാക്ടീരിയകളുമെല്ലാം ഇതിനുള്ളിലും ഒരുക്കിയിട്ടുണ്ട്‌. പ്രത്യേകതരം സ്രാവുകളെ ഉദ്ദേശിച്ചാണ്‌ ഇതെങ്കിലും മനുഷ്യനും ഈ രീതി പിന്തുടരാവുന്നതാണെന്ന്‌ ആരതി തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു. ഭാവിയില്‍ ഇത്തരത്തിലൊരു ഗര്‍ഭപാത്രത്തില്‍ നിന്നും സ്ത്രീയുടെ സഹായമില്ലാതെ പുരുഷന്മാര്‍ക്കും കുട്ടികളെ ഉത്പാദിപ്പിക്കാന്‍ പറ്റുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. ഗവേഷണങ്ങളിലൂടെ കൃത്രിമ ബീജങ്ങളും ഉത്പാദിപ്പിച്ചിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ ഒരു 'സിന്തറ്റിക്‌ എഗ്ഗി'നു സാധ്യതയില്ലേ എന്ന്‌ ആരതി ചോദിക്കുന്നു. ആതിരേ,ജപ്പാനിലെ ഒരു ലബോറട്ടറിയില്‍ കൃത്രിമ അണ്ഡത്തിലൂടെ എലിയെ സൃഷ്ടിച്ചിട്ടുണ്ട്‌. കാഗുയ എന്നാണ്‌ ആ ' അതിശയ എലിക്കുഞ്ഞിന്റെ ' പേര്‌. ഈ ഗവേഷണം വികസിപ്പിക്കുകയാണെങ്കില്‍ മനുഷ്യന്‌ പ്രാപ്യമായ ഒരു സാങ്കേതിക വിദ്യയായി മാറുമെന്നാണ്‌ ആതിരയുടെ പക്ഷം.. പുതിയ ടെക്നിക്കുകള്‍ വികസിപ്പിക്കുകയാണെങ്കില്‍ കന്യകയ്ക്കും പ്രസവിക്കാന്‍ കഴിയും. പുരുഷബീജവുമായി കൂടിക്കലരാത്ത അണ്ഡങ്ങള്‍ പ്രത്യേകതരത്തില്‍ വളര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇവയ്ക്ക്‌ മനുഷ്യന്റേത്‌ പോലെ പല്ലുകളും ചെറുതായി മുടിയും ഉണ്ടായിരുന്നു. ഇത്തരത്തിലൊരു സംഭവം 2003-ല്‍ ജപ്പാനിലെ ഒരു പെണ്‍കുട്ടിയില്‍ കണ്ടെത്തിയിരുന്നു. ബീജസങ്കലനം നടക്കാതെതന്നെ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില ഒരു അണ്ഡം പാവക്കുട്ടിയെപ്പോലെ വളര്‍ന്നിരുന്നു. ഇതിന്‌ കണ്‍പീലികള്‍വരെ ഉണ്ടായിരുന്നു! ഇത്തരം സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പഠനം നടത്തുകയാണെങ്കില്‍ പങ്കാളിയുടെ സഹായമില്ലാതെ എങ്ങനെ കുട്ടികളെ ജനിപ്പിക്കാമെന്ന്‌ കണ്ടെത്താന്‍ കഴിയുമെന്നും ആരതി ചൂണ്ടിക്കാട്ടുന്നു. ആതിരേ,മനുഷ്യരില്‍ കാണുന്ന 'വൈ' ക്രോമോസോമുകളാണ്‌ ആണുങ്ങളുടെ 'രൂപകല്‍പനയ്ക്കു' പിന്നില്‍. ഇത്‌ എല്ലാ ജീവികള്‍ക്കും ബാധകമാണ്‌. ഇവ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലുമായി ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ ആരതി നിരീക്ഷിക്കുന്നു. വൈ' ക്രോമോസോമുകളിലെ 'ജനിറ്റിക്‌' ഇന്‍ഫര്‍മേഷനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 'വൈ' ക്രോമോസോമുകള്‍ നശിക്കുന്നു എന്നതിന്‌ അര്‍ഥം മനുഷ്യരാശി തന്നെ ക്രമേണ നശിക്കുന്നു എന്നാണ്‌. കൃത്രിമ മാര്‍ഗങ്ങള്‍ മാത്രമാണ ഇതിനു പ്രതിവിധിയെന്ന്‌ ആരതി പറയുന്നു. മറ്റു ഗവേഷകരെപ്പോലെ മനുഷ്യവംശത്തിന്റെ പാവനതയെക്കുറിച്ചു ബോധ്യമുളള ആള്‍ തന്നെയാണ്‌ ആരതിയും. എന്നാല്‍ , സെക്സുമായി ബന്ധപ്പെട്ട കാര്യത്തില്‍ മനുഷ്യന്റെ മുന്‍ ധാരണകള്‍ മാറ്റണമെന്നാണ്‌ ആരതി ആവശ്യപ്പെടുന്നത്‌. ഇത്തരം കാര്യങ്ങള്‍ സയന്‍സിനുകൂടി 'അവകാശ'പ്പെട്ടതാണെന്നും ആരതി പ്രസാദ്‌ വാദിക്കുന്നു..

No comments: