Friday, January 30, 2015

ഗോദ്‌സെയെ ദേശസ്‌നേഹിയാക്കി പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍..

സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച്‌ ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക്‌ വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി.അത്‌ പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്‌.....ഭഗത്‌ സിംഗ്‌,സുഭാഷ്‌ ചന്ദ്ര ബോസ്‌ തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയാണ്‌ ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന്‌ പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം..
ആതിരേ,മഹാത്മ ഗാന്ധിയെ നാഥുറാം വിനായക്‌ ഗോദ്‌സെ വെടിവച്ചുന്മൂലനം ചെയ്‌ത ജനുവരി 30 ഇന്ത്യയില്‍ `രക്തസാക്ഷിത്വ ദിന'മാണ്‌ ഏതൊരു കൊലപാതകിയും അവകാശപ്പെടുന്ന ന്യായികരണം ഗോദ്‌സേയ്‌ക്കുമുണ്ട്‌. അത്‌ ഇന്നലെ വരെ ഇന്ത്യക്ക്‌ സ്വീകാര്യമായിരുന്നില്ല. ഇന്ന്‌ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി ഭരണം നടത്തുമ്പോള്‍ സാക്ഷി മഹാജനെ പോലെയുള്ളവര്‍ ഗോദ്‌സേയെ ദേശസ്‌നേഹിയാക്കുന്നതും മഹാരാഷ്ട്രയില്‍ ഗോദ്‌സേയെ പ്രകീര്‍ത്തിക്കുന്ന `ശൗര്യ ദിനം'ആചരിക്കുന്നതും കാവിവത്‌ക്കരണത്തിന്റെ ബീഭത്സ പരിണതികള്‍! ആതിരേ,കാവി പുതപ്പിച്ച്‌ ചരിത്രത്തെ വക്രീകരിക്കുന്ന ഫാസിസ്റ്റ്‌ തെമ്മാടിത്തത്തിനൊപ്പം നില്‍ക്കുന്ന ഗര്‍ഹണീയതയാണ്‌ ഖദര്‍ പുതപ്പിച്ച്‌ ഗാന്ധിജിയിലെ ചെറ്റത്തരങ്ങള്‍ മൂടിവയ്‌ക്കുന്ന സ്‌തുതിപാഠക രചനകള്‍. ഭഗത്‌ സിംഗ്‌,സുഭാഷ്‌ ചന്ദ്ര ബോസ്‌ തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയാണ്‌ ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന്‌ പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം.. പക്ഷേ ആതിരേ,സന്തത സഹചാരികളും അനന്തിരവള്‍മാരുമായ ആഭയും മനുവുമായി ഗാന്ധിജിക്ക്‌ ലൈംഗീക ബന്ധമുണ്ടെന്ന അപവാദം പ്രചരിക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളായിരുന്നു.പക്ഷേ അക്കാര്യം ഗാന്ധിജിയോട്‌ തുറന്ന്‌ ചോദിക്കാന്‍ നെഹൃവിനു പോലും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി ഒറീസയിലേയ്‌ക്ക്‌ വരും മുന്‍പ്‌ ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്ന ആവശ്യം പ്രദേശ്‌ കോണ്‍ഗ്രസ്‌ നേതാക്കല്‍ ഉന്നയിയ്‌ച്ചു. ആ വെല്ലുവിളി സ്വീകരിച്ച്‌ പൂര്‍ണ നഗ്നരായ മനുവിനും ആഭയ്‌ക്കുമൊപ്പം നഗ്നനായി വൈക്കോല്‍ മെത്തയില്‍ ശയിച്ചപ്പോള്‍ വൃദ്ധനായ ഗാന്ധിജിക്ക്‌ ലിംഗോദ്ധാരണം ഉണ്ടായി.ആത്മസംയമനം നഷ്ടപ്പെട്ടതു കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്ന്‌ വ്യാഖ്യാനിച്ച്‌ ഇന്ദ്രിയനിഗ്രഹണത്തിന്‌ ഗാന്ധിജി അവലംബിച്ചത്‌ മൗനവ്രതവും ഉപവാസവുമായിരുന്നു. ഇതേ തന്ത്രമാണ്‌ ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയ്‌ക്ക്‌ പ്രതികാരം ചെയ്യാന്‍ ജനമുണര്‍ന്നപ്പോഴും ഗാന്ധി അവലംബിച്ചത്‌.ചൗരി ചൗര പൊലീസ്‌ സ്റ്റേഷന്‌ തീയിട്ട്‌ ബ്രിട്ടീഷ്‌ കൊലവെറിക്ക്‌ അതേ നാണയത്തില്‍ മറുപടി കൊടുക്കാനുറച്ചു മുന്നേറിയ സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള പിന്‍വിളിയായിരുന്നു ഗാന്ധിജിയുടെ മൗനവ്രതവും ഉപവാസവും. സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച്‌ ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക്‌ വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി. അത്‌ പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്‌. ആ ഗോദ്‌സേയെ,മോദിഭരണകാലത്ത്‌ ദേശസ്‌നേഹിയാക്കി മാറ്റി നാടാകെ പ്രതിമസ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ പൊതുബോദ്ധ്യങ്ങള്‍ക്കാകുന്നുമില്ല..! ആതിരേ,ഗാന്ധിജിയുടെ ഉപവാസ-മൗനവ്രതത്തിന്റെ ഹാങ്ങ്‌ ഓവര്‍. വേറിട്ട വായനയ്‌ക്ക്‌

No comments: