Monday, April 30, 2012

അതുകൊണ്ടു നമുക്ക്‌ ചക്കയെക്കുറിച്ച്‌ /മലയാളിയുടെ വിവരക്കേടിനെക്കുറിച്ച്‌ പറയാം

മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിയുകയും പാശ്ചാത്യ വിഭവങ്ങള്‍ കടന്നുവരികയും ചെയ്തപ്പോള്‍ മെനുകാര്‍ഡില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഭക്ഷ്യവസ്തുവാണ്‌ ചക്ക. പഞ്ഞമാസത്തിലെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കയും ചക്കപ്പുഴുക്കും. മുമ്പ്‌ പട്ടിണിമാറ്റാനുള്ള മലയാളിയുടെ സാര്‍വ്വലൗകീകമായ ഭക്ഷണവും ചക്കയായിരുന്നു. ഇന്ന്‌ പ്ലാവിനേയും ചക്കയേയും അവഗണിച്ച്‌ അവയുടെ വ്യാവസായിക സാധ്യതകള്‍ അന്യ സംസ്ഛാനങ്ങള്‍ക്ക്‌ നല്‍കി ചക്കവിഭവങ്ങള്‍ പായ്ക്കറ്റ്‌ ഫുഡായി സ്വീകരിക്കുന്ന ഗതികേടിലാണ്‌ മലയാളി.
ആതിരേ, മാറിയ കാലത്തിന്റെ മലയാളി ,ജീവിതശൈലി രോഗങ്ങളാല്‍ ആതുരനാണെങ്കില്‍ അതിന്റെ ഏകകാരണം അവന്‍ പഴയ ഭക്ഷണശൈലിയും ഭക്ഷ്യ വസ്തുക്കളും ഉപേക്ഷിച്ചതുകൊണ്ടു മാത്രമാണ്‌. അഞ്ചു പൈസ മുതല്‍മുടക്കില്ലാതെ അദ്ധ്വാനം അല്‍പംപോലും ആവശ്യമില്ലാതെ മലയാളിയുടെ വിശപ്പകറ്റാനും ആരോഗ്യം സംരക്ഷിക്കാനും പ്രകൃതി അതിന്റെ അപാരമായ കനിവിന്റെ കലവറ തുറന്ന്‌ നിരവധി ഭക്ഷണവസ്തുക്കള്‍ സംഭാവന ചെയ്തിരുന്നു. പഞ്ഞമാസങ്ങളെ തരണംചെയ്യാന്‍ പോലും മലയാളിക്ക്‌ കെല്‍പ്പേകിയ ആ ഭക്ഷ്യ വസ്തുക്കളെ ആധുനീക ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി ഉപേക്ഷിച്ചതോടെയാണ്‌ മലയാളി ആരോഗ്യ കാര്യത്തില്‍ പിന്നാക്കക്കാരനായി മാറിയത്‌. ഇന്‍സ്റ്റന്റ്‌ ഫുഡും ടിന്‍ ഫുഡും കൊക്കക്കോളയുമൊക്കെ പുതിയ കാലത്തിന്റെ ഭക്ഷണമായി തീന്‍മേശയില്‍ എത്തിയപ്പോള്‍ ഒപ്പമിരുന്നത്‌ മാരകമായ ജിവീതശൈലി രോഗങ്ങളുമായിരുന്നു. പരിഷ്ക്കാരത്തിനുവേണ്ടി പഴയതെല്ലാം ഉപേക്ഷിക്കുന്ന വിവേകമില്ലായ്മയുടെ തിരിച്ചടികളാണിതെല്ലാം. മലയാളിയുടെ മെനുവില്‍ സമൃദ്ധമായി നിറഞ്ഞ്‌ നിന്നിരുന്ന ചക്കപ്പഴവും ചക്കപ്പുഴുക്കും ഉപേക്ഷിച്ചതിന്റെ തിരിച്ചടിയാണ്‌ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉദര രോഗങ്ങളും കോളോണ്‍ ക്യാന്‍സറും എന്നൊക്കെപ്പറയുമ്പോള്‍ അംഗീകരിക്കാന്‍ , ആതിരേ, അല്‍പ്പം ബുദ്ധിമുട്ടുണ്ടായേക്കാം. പക്ഷേ സത്യമതാണ്‌. ദാരിദ്ര്യവും വിശപ്പും പടികടന്നതോടെ മലയാളി അവന്റെ തനത്‌ ഭക്ഷണ രീതികളും ജീവിതശൈലിയും ഉപേക്ഷിച്ചു.അങ്ങനെ അവന്‍ പരിഷ്കൃതനായപ്പോള്‍ മരുന്നിനുവേണ്ടി വരുമാനത്തിന്റെ വലിയൊരു പങ്ക്‌ നീക്കിവെയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. മാത്രമല്ല വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ അവന്‌ അനുപേക്ഷണിയവുമായിത്തീര്‍ന്നു. പ്രകൃതിയുടെ കരുതല്‍ കൃപാരഹിതം തള്ളിക്കളഞ്ഞ്‌ രോഗവും അസ്വസ്ഥതയും പണനഷ്ടവും ഭക്ഷണങ്ങളിലൂടെ സ്വീകരിക്കുന്ന തലതിരിഞ്ഞ ജീവിതശൈലിയാണ്‌, ആതിരേ, ഇന്ന്‌ മലയാളിക്കുള്ളത്‌. മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിയുകയും പാശ്ചാത്യ വിഭവങ്ങള്‍ കടന്നുവരികയും ചെയ്തപ്പോള്‍ മെനുകാര്‍ഡില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഭക്ഷ്യവസ്തുവാണ്‌ ചക്ക. പഞ്ഞമാസത്തിലെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കയും ചക്കപ്പുഴുക്കും. മുമ്പ്‌ പട്ടിണിമാറ്റാനുള്ള മലയാളിയുടെ സാര്‍വ്വലൗകീകമായ ഭക്ഷണവും ചക്കയായിരുന്നു. ഇന്ന്‌ പ്ലാവിനേയും ചക്കയേയും അവഗണിച്ച്‌ അവയുടെ വ്യാവസായിക സാധ്യതകള്‍ അന്യ സംസ്ഛാനങ്ങള്‍ക്ക്‌ നല്‍കി ചക്കവിഭവങ്ങള്‍ പായ്ക്കറ്റ്‌ ഫുഡായി സ്വീകരിക്കുന്ന ഗതികേടിലാണ്‌, ആതിരേ, മലയാളി. വേനല്‍ കനക്കുമ്പോള്‍ചൂടിനെ പ്രതിരോധിക്കാന്‍ ചക്കവിഭവങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരദാനമെന്നപോലെ പ്രകൃതി ഇത്തരം ഫലങ്ങളിലൊരുക്കിയിരുന്നു. വൈറ്റമിനുകളും പോഷകങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന സുഗന്ധപൂരിതമായ ചക്കയെ മലയാളി നിഷ്കരുണം ഉപേക്ഷിച്ചു. കാലങ്ങളായി ഇടിഞ്ചക്ക (ഇടിച്ചക്ക) മുതല്‍ കേരളീയരുടെ വിശിഷ്ടാഭോജ്യമായിരുന്നു ചക്ക. പച്ചയും പഴുത്തതും ധാരളമായി ഉപയോഗിച്ചിരുന്ന നിരവധി തലമുറകള്‍ കേരളത്തിലുണ്ടായിരുന്നു. കീടനാശിനി പ്രയോഗമോ രാസവള ഉപയോഗമോ ഇല്ലാതെയായിരുന്നു അന്നും ഇന്നും ചക്കയുടെ ഉല്‍പാദനം . എന്നാല്‍ അന്യസംസ്ഥാനക്കാരന്‍ ചക്കയുടേയും ചക്ക വിഭവങ്ങളുടേയും വ്യാവസായിക സാദ്ധ്യത തരിച്ചറിഞ്ഞ്‌ അത്‌ മുതലെടുത്തുകൊണ്ടിരിക്കുകയാണ്‌. ചുളു വിലയ്ക്ക്‌ ഇവിടെനിന്നും വാങ്ങുന്ന ചക്ക പായ്ക്കറ്റ്‌ ഫുഡായി ഇവിടെതന്നെ വിറ്റഴിച്ച്‌ അവന്‍ പോക്കറ്റ്‌ വീര്‍പ്പിക്കുന്നു. വിഭവ സമൃദ്ധമായ സദ്യവട്ടങ്ങളില്‍ ഇടിഞ്ചക്കത്തോരന്‌ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ചക്കപ്പുഴുക്ക്‌, ചക്കപ്പഴം, ചക്ക വരട്ടിയത്‌, ചക്കത്തിര, ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങള്‍ ഇവയെല്ലാം ഒരുകാലത്ത്‌ സാധാരണ മലയാളിയുടെ ഇഷ്ട ഭക്ഷണമായിരുന്നു. ചക്കപ്പഴം ധാരളമുള്ളകാലത്ത്‌ മലയാളി വീട്ടമ്മ ഉണ്ടാക്കിയിരുന്ന ചക്കവരട്ടിയും ചക്കത്തിരയും ഏറെ നാളുകള്‍ സൂക്ഷിച്ചിരുന്നു. സ്വാദിഷ്ടമായ വിഭവങ്ങളുമായിരുന്നു അവ. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തിലുണ്ടായിരുന്നില്ല. പ്രകൃതി ഒരുക്കിയ ഏറ്റവും വലിയ ഭോജ്യഫലമായിരുന്നു ചക്ക. അറിയുക,ചക്കച്ചുളയില്‍ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്‌, കാര്‍ബോഹൈഡ്രേറ്റ്‌, ഫോസ്ഫറസ്‌, ജലം, ഇരുമ്പ്‌ എന്നിവയും വൈറ്റമിന്‍ എ, സി എന്നിവയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ചക്കക്കുരുവും പോഷകപ്രധമാണ്‌. പ്രകൃതി ചികിത്സയില്‍ ചക്കയ്ക്ക്‌ പ്രാമാണികമായ സ്ഥാനമുണ്ട്‌. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും കഴിവുള്ള ചക്കപ്പഴത്തില്‍ പൊട്ടാസ്യം ധാരളമായി ഉള്ളതുകൊണ്ട്‌ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഫലമാണ്‌ ചക്ക. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമായതുകൊണ്ട്‌ ദഹന പ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും വന്‍കുടലിലെ അര്‍ബുദത്തിന്‌ കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു ചക്ക! മുന്‍തലമുറയുടെ അരോഗദൃഢഗാത്രതയ്ക്കും ആരോഗ്യകരമായ ജീവിത രീതിയ്ക്കും സഹായകമായത്‌ ,ആതിരേ,ചക്കയും ചക്കവിഭവങ്ങളുമായിരുന്നു. ചക്കയുടെ ഈ ഔഷധ ഗുണത്തെക്കുറിച്ചുള്ള ഇന്നത്തെ മലയാളിയുടെ അജ്ഞതയാണ്‌ ചക്ക നാടുവിട്ടുപോകാനുള്ള പ്രധാന കാരണം. ഇന്ന്‌ കാലിത്തീറ്റയ്ക്കെന്നപേരില്‍ കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ചക്ക അന്യസംസ്ഥാനക്കാരന്‍ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഉപയോഗിച്ച്‌ മലയാളിയുടെ പോക്കറ്റ്‌ കാലിയാക്കിക്കൊണ്ടിരിക്കുന്നു.. പെട്ടി ഓട്ടോയുമായി എത്തി അഞ്ചുരൂപ മുതല്‍ പത്ത്‌ രൂപവരെ നല്‍കി വാങ്ങുന്ന ചക്ക തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും കൊണ്ടുപോയി ന്യൂഡില്‍സ്‌ പോലെയുള്ളവിഭവങ്ങളാക്കി കേരളത്തില്‍തന്നെ വിറ്റഴിക്കുന്നു. തമിഴ്‌നാട്ടില്‍ പഴുത്ത വരിക്കചക്കയുടെ ഒരു ചുളയ്ക്ക്‌ മൂന്ന്‌ രൂപമുതല്‍ വിലയുണ്ട്‌!!. കാലിത്തീറ്റയ്ക്കെന്നുപറഞ്ഞ്‌ സംസ്ഥാനം കടത്തുന്ന ചക്ക രൂപമാറ്റം വരുത്തി വിവിധ ആഹാര പദാര്‍ത്ഥങ്ങളാക്കി വര്‍ണ്ണക്കൂട്ടിലെത്തിക്കുമ്പോള്‍ മലയാളി വന്‍ വിലകൊടുത്ത്‌ അത്‌ വാങ്ങി ഉപയോഗിക്കുന്നു. ഔഷധ ഗുണമുള്ളഫലം ചുളുവിലയ്ക്ക്‌ വിറ്റ്‌ രോഗകാരണമായ പായ്ക്കറ്റ്‌ ഫുഡ്‌ അമിത വിലനല്‍കി വാങ്ങി ഭക്ഷിക്കുന്ന സംസ്കാരമാണ്‌ ഇന്ന്‌ മലയാളിക്കുള്ളത്‌. പ്രകൃതിയുടെ കനിവിന്‌ നേരേ കണ്ണടച്ച്‌ അമിത വിലകൊടുത്ത്‌ രോഗം വാങ്ങാന്‍ മലയാളി നിര്‍ബന്ധിതനായതിന്റെ ഏക കാരണം ചക്കയോടും ചക്ക വിഭവങ്ങളോടുമുള്ള അവന്റെ അവജ്ഞയാണ്‌. പരിഷ്ക്കാരത്തിന്റേയും ആധുനിക ജീവിത ശൈലിയുടേയും പേരില്‍ തനത്‌ ഭക്ഷ്യ ഈടുവെയ്പ്പുകള്‍ വിറ്റ്‌ തുലയ്ക്കുന്ന മലയാളിയെ സാക്ഷരനെന്ന്‌, ആതിരേ, എങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയും ?. 00000000000000000000000000000000000 അതുകൊണ്ടു നമുക്ക്‌ ചക്കയെക്കുറിച്ച്‌ (മലയാളിയുടെ വിവരക്കേടിനെക്കുറിച്ച്‌ )പറയാം മാറിയ കാലത്തിന്റെ മലയാളി ജീവിതശൈലി രോഗങ്ങളാല്‍ ആതുരനാണെങ്കില്‍ അതിന്റെ ഏകകാരണം അവന്‍ പഴയ ഭക്ഷണശൈലിയും ഭക്ഷ്യ വസ്തുക്കളും ഉപേക്ഷിച്ചതുകൊണ്ടു മാത്രമാണ്‌. അഞ്ചു പൈസ മുതല്‍മുടക്കില്ലാതെ അദ്ധ്വാനം അല്‍പംപോലും ആവശ്യമില്ലാതെ മലയാളിയുടെ വിശപ്പകറ്റാനും ആരോഗ്യം സംരക്ഷിക്കാനും പ്രകൃതി അതിന്റെ അപാരമായ കനിവിന്റെ കലവറ തുറന്ന്‌ നിരവധി ഭക്ഷണ വസ്തുക്കള്‍ സംഭാവന ചെയ്തിരുന്നു. പഞ്ഞമാസങ്ങളെ തരണംചെയ്യാന്‍ പോലും മലയാളിക്ക്‌ കെല്‍പ്പേകിയ ആ ഭക്ഷ്യ വസ്തുക്കളെ ആധുനീക ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി ഉപേക്ഷിച്ചതോടെയാണ്‌ മലയാളി ആരോഗ്യ കാര്യത്തില്‍ പിന്നോക്കവിഭാഗക്കാരനായി മാറിയത്‌. ഇന്‍സ്റ്റന്റ്‌ ഫുഡും ടിന്‍ ഫുഡും കൊക്കക്കോളയുമൊക്കെ പുതിയ കാലത്തിന്റെ ഭക്ഷണമായി തീന്‍മേശയില്‍ എത്തിയപ്പോള്‍ ഒപ്പമിരുന്നത്‌ മാരകമായ ജിവീതശൈലി രോഗങ്ങളുമായിരുന്നു. പരിഷ്ക്കാരത്തിനുവേണ്ടി പഴയതെല്ലാം ഉപേക്ഷിക്കുന്ന വിവേകമില്ലായ്മയുടെ തിരിച്ചടികളാണിതെല്ലാം. മലയാളിയുടെ മെനുവില്‍ സമൃദ്ധമായി നിറഞ്ഞ്‌ നിന്നിരുന്ന ചക്കപ്പഴവും ചക്കപ്പുഴുക്കും ഉപേക്ഷിച്ചതിന്റെ തിരിച്ചടിയാണ്‌ പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും ഉദര രോഗങ്ങളും കോളോണ്‍ ക്യാന്‍സറും എന്നൊക്കെപ്പറയുമ്പോള്‍ അംഗീകരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായേക്കാം. പക്ഷേ സത്യമതാണ്‌. ദാരിദ്ര്യവും വിശപ്പും പടികടന്നതോടെ മലയാളി അവന്റെ തനത്‌ ഭക്ഷണ രീതികളും ജീവിതശൈലിയും ഉപേക്ഷിച്ച്‌ പരിഷ്കൃതനായപ്പോള്‍ മരുന്നിനുവേണ്ടി വരുമാനത്തിന്റെ വലിയൊരു പങ്ക്‌ നീക്കിവെയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. മാത്രമല്ല വിഷം നിറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ അവന്‌ അനുപേക്ഷണിയവുമായിത്തീര്‍ന്നു. പ്രകൃതിയുടെ കരുതല്‍ കൃപാരഹിതം തള്ളിക്കളഞ്ഞ്‌ രോഗവും അസ്വസ്ഥതയും പണനഷ്ടവും ഭക്ഷണങ്ങളിലൂടെ സ്വീകരിക്കുന്ന തലതിരിഞ്ഞ ജീവിതശൈലിയാണ്‌ ഇന്ന്‌ മലയാളിക്കുള്ളത്‌. മലയാളിയുടെ രുചിഭേദങ്ങള്‍ മാറിമറിയുകയും പാശ്ചാത്യ വിഭവങ്ങള്‍ കടന്നുവരികയും ചെയ്തപ്പോള്‍ മെനുകാര്‍ഡില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഭക്ഷ്യവസ്തുവാണ്‌ ചക്ക. പഞ്ഞമാസത്തിലെ ഇഷ്ട ഭക്ഷണമായിരുന്നു ചക്കയും ചക്കപ്പുഴുക്കും. മുമ്പ്‌ പട്ടിണിമാറ്റാനുള്ള മലയാളിയുടെ സാര്‍വ്വ ലൗകീകമായ ഭക്ഷണവും ചക്കയായിരുന്നു. ഇന്ന്‌ പ്ലാവിനേയും ചക്കയേയും അവഗണിച്ച്‌ അവയുടെ വ്യാവസായിക സാധ്യതകള്‍ അന്യ സംസ്ഛാനങ്ങള്‍ക്ക്‌ നല്‍കി ചക്കവിഭവങ്ങള്‍ പായ്ക്കറ്റ്‌ ഫുഡായി സ്വീകരിക്കുന്ന ഗതികേടിലും കൂടിയാണ്‌ മലയാളി. വേനല്‍ കനക്കുമ്പോള്‍ചൂടിനെ പ്രതിരോധിക്കാന്‍ ചക്കവിഭവങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നുവെന്ന്‌ പഴമക്കാര്‍ പറയുന്നു. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരദാനമെന്നപോലെ പ്രകൃതി ഇത്തരം ഫലങ്ങളിലൊരുക്കിയിരുന്നു. വൈറ്റമിനുകളും പോഷകങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന സുഗന്ധപൂരിതമായ ചക്കയെ മലയാളി നിഷ്കരുണം ഉപേക്ഷിച്ചു. കാലങ്ങളായി ചെറുപ്രായത്തിലുള്ള ഇടിഞ്ചക്ക (ഇടിച്ചക്ക) മുതല്‍ കേരളീയരുടെ വിഷിഠ്യഭോജ്യമായിരുന്നു ചക്ക. പച്ചയും പഴുത്തതും ധാരളമായി ഉപയോഗിച്ചിരുന്ന നിരവധി തലമുറകള്‍ കേരളത്തിലുണ്ടായിരുന്നു. കീടനാശിനി പ്രയോഗമോ രാസവള ഉപയോഗമോ ഇല്ലാതെയായിരുന്നു അന്നും ഇന്നും ചക്കയുടെ ഉല്‍പാദനം നടക്കുന്നത്‌. എന്നാല്‍ അന്യ സംസ്ഥാനക്കാരന്‍ ചക്കയുടേയും ചക്ക വിഭവങ്ങളുടേയും വ്യാവസായിക സാദ്ധ്യത തരിച്ചറിഞ്ഞ്‌ അത്‌ മുതലെടുത്തുകൊണ്ടിരിക്കുകയാണ്‌. ചുളു വിലയ്ക്ക്‌ ഇവിടെനിന്നും വാങ്ങുന്ന ചക്ക പായ്ക്കറ്റ്‌ ഫുഡായി ഇവിടെതന്നെ വിറ്റഴിച്ച്‌ അവന്‍ പോക്കറ്റ്‌ വീര്‍പ്പിക്കുന്നു. വിഭവ സമൃദ്ധമായ സദ്യവട്ടങ്ങളില്‍ ഇടിഞ്ചക്കത്തോരനും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ചക്കപ്പുഴുക്ക്‌, ചക്കപ്പഴം, ചക്ക വരട്ടിയത്‌, ചക്കത്തിര, ചക്കക്കുരു കൊണ്ടുള്ള വിഭവങ്ങള്‍ ഇവയെല്ലാം ഒരുകാലത്ത്‌ സാധാരണ മലയാളിയുടെ ഇഷ്ട ഭക്ഷണമായിരുന്നു. ചക്കപ്പഴം ധാരളമുള്ളകാലത്ത്‌ മലയാളി വീട്ടമ്മ ഉണ്ടാക്കിയിരുന്ന ചക്കവരട്ടിയും ചക്കത്തിരയും ഏറെ നാളുകള്‍ സൂക്ഷിച്ചിരുന്നു. സ്വാദിഷ്ടമായ വിഭവങ്ങളുമായിരുന്നു അവ. ഒരു പ്ലാവെങ്കിലും ഇല്ലാത്ത വീടുകള്‍ കേരളത്തിലുണ്ടായിരുന്നില്ല. പ്രകൃതി ഒരുക്കിയ ഏറ്റവും വലിയ ഭോജ്യഫലമായിരുന്നു ചക്ക. ചക്കച്ചുളയില്‍ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്‌, കാര്‍ബോഹൈഡ്രേറ്റ്‌, ഫോസ്ഫറസ്‌, ജലം, ഇരുമ്പ്‌ എന്നിവയും വൈറ്റമിന്‍ എ, സി എന്നിവയും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ചക്കക്കുരുവും പോഷകപ്രധമാണ്‌. പ്രകൃതി ചികിത്സയില്‍ ചക്കയ്ക്ക്‌ പ്രാമാണികമായ സ്ഥാനമുണ്ട്‌. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനും കഴിവുള്ള ചക്കപ്പഴത്തില്‍ പൊട്ടാസ്യം ധാരളമായി ഉള്ളതുകൊണ്ട്‌ രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഫലമായിരുന്നു ചക്ക. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണമായതുകൊണ്ട്‌ ദഹന പ്രക്രിയ സുഗമമാക്കുകയും മലബന്ധം അകറ്റുകയും വന്‍കുടലിലെ അര്‍ബുദത്തിന്‌ കാരണമായേക്കാവുന്ന രാസവസ്തുക്കള്‍ നിര്‍ജ്ജീവമാക്കാനും കഴിവുള്ള ഏക ഫലം ചക്ക മാത്രമാണ്‌. മുന്‍തലമുറയുടെ അരോഗ ദൃഢഗാത്രതയ്ക്കും ആരോഗ്യകരമായ ജീവിത രീതിയ്ക്കും സഹായകമായത്‌ ചക്കയും ചക്കവിഭവങ്ങളുമായിരുന്നു. ചക്കയുടെ ഈ ഔഷധ ഗുണത്തെക്കുറിച്ചുള്ള ഇന്നത്തെ മലയാളിയുടെ അജ്ഞതയാണ്‌ ചക്ക നാടുവിട്ടുപോകാന്‍ ഏകകാരണം. ഇന്ന്‌ കാലിത്തീറ്റയ്ക്കെന്നപേരില്‍ കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ചക്ക അന്യസംസ്ഥാനക്കാരന്‍ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഉപയോഗിച്ച്‌ മലയാളിയുടെ പോക്കറ്റ്‌ കാലിയാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണുള്ളത്‌. പെട്ടി ഓട്ടോയുമായി എത്തി അഞ്ചുരൂപ മുതല്‍ പത്ത്‌ രൂപവരെ വാങ്ങി നല്‍കുന്ന ചക്ക തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും കൊണ്ടുപോയി ന്യൂഡില്‍സ്പോലെയുള്ളവിഭവങ്ങളാക്കി കേരളത്തില്‍തന്നെ വിറ്റഴിക്കുകയാണ്‌. തമിഴ്‌നാട്ടില്‍ പഴുത്ത വരിക്കചക്കയുടെ ഒരു ചുളയ്ക്ക്‌ മൂന്ന്‌ രൂപമുതല്‍ വിലയുണ്ട!. കാലിത്തീറ്റയ്ക്കെന്നുപറഞ്ഞ്‌ സംസ്ഥാനം കടത്തുന്ന ചക്ക രൂപമാറ്റം വരുത്തി വിവിധ ആഹാര പദാര്‍ത്ഥങ്ങളാക്കിമാറ്റി വര്‍ണ്ണക്കൂട്ട്‌ ലഭിക്കുമ്പോള്‍ മലയാളിതന്നെ അമ്പേ വിലകൊടുത്ത്‌ അത്‌ വാങ്ങി ഉപയോഗിക്കുന്നു. ഔഷധ ഗുണമുള്ളഫലം ചുളുവിലയ്ക്ക്‌ വിറ്റ്‌ രോഗകാരണമായ പായ്ക്കറ്റ്‌ ഫുഡ്‌ അമിത വിലനല്‍കി വാങ്ങി ഭക്ഷിക്കുന്ന സംസ്കാരമാണ്‌ ഇന്ന്‌ മലയാളിക്കുള്ളത്‌. പ്രകൃതിയുടെ കനിവിന്‌ നേരേ കണ്ണടച്ച്‌ രോഗം അമിത വിലകൊടുത്ത്‌ വാങ്ങാന്‍ മലയാളി നിര്‍ബന്ധിതനായതിന്റെ ഏക കാരണം ചക്കയോടും ചക്ക വിഭവങ്ങളോടുമുള്ള അവന്റെ അവജ്ഞയാണ്‌. പരിഷ്ക്കാരത്തിന്റേയും ആധുനിക ജീവിത ശൈലിയുടേയും പേരില്‍ തനത്‌ ഭക്ഷ്യ ഈട്‌ വെയ്പുകള്‍ വിറ്റ്‌ തുലയ്ക്കുന്ന മലയാളിയെ സാക്ഷരനെന്ന്‌ എങ്ങനെ വിശേഷിപ്പിക്കാന്‍ കഴിയും ?.

No comments: