Sunday, October 14, 2012

മറിയം റഷീദ : ചാരക്കഥയിലെ ചതിക്കപ്പെട്ട നായിക

ചാരവനിത മറിയം റഷീദ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ കേരളത്തെ ഇളക്കിമറിച്ച വാര്‍ത്താസ്ഫോടനമായിരുന്നു 18 വര്‍ഷം മുന്‍പ്‌,1994 നവബംര്‍ 18 ന്‌ ജയചന്ദ്രന്റെ ബെയിലൈനോടെ തനിനിറം പത്രം പുറത്തിറങ്ങിയത്‌. ഇന്ന്‌ ആര്‍ ജയചന്ദ്രന്‍ മംഗളം പത്രത്തിന്റെ തിരുവനന്തപുരം ലേഖകനാണ്‌ ഞെട്ടരുത്‌ ഒരു സത്യം പറയാം ചാരക്കേസിലെ വാര്‍ത്തകള്‍ക്ക്‌ ഹരം പിടിപ്പിക്കാന്‍ ബാലരമയിലെ കുറ്റാനാന്വേഷണ കഥകളിലെ പരാമര്‍ശങ്ങളും സംഭവങ്ങളും വരെ വാര്‍ത്തകളില്‍ ഇടം പിടിച്ചു!ക്രൈംത്രില്ലര്‍ ചിത്രകഥയിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പല വാര്‍ത്തകളിലും ചേരുവ പോലെ പരാമര്‍ശമായി. അങ്ങിനെയാണ്‌ രഹസ്യങ്ങള്‍ കടല്‍ കടന്നത്‌ ഫ്ലോപ്പി വഴിയാണെന്ന വെളിപ്പെടുത്തലുണ്ടായത്‌. . മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മത്സരിച്ച്‌ ഫ്ലോപ്പികഥയെഴുതി. അതോടെ ഫ്ലോപി മലയാളികള്‍ക്ക്‌ മുന്നില്‍ ദുരൂഹതയുണര്‍ത്തുന്ന സംജ്ഞയും ചിഹ്നവുമായി !!. ബാലരമയിലെ ഇന്‍സ്പെക്ടര്‍ വിക്രം എന്ന കുറ്റാന്വേഷണ ചിത്രകഥയില്‍ നിന്നു വരെ അടിച്ചുമാറ്റിയാണ്‌ അന്ന്‌ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെഴുതിയത്‌ എന്ന ഞെട്ടിക്കുന്ന സത്യവും ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നു.
ചാരക്കേസ്‌:പരമ്പരയ്ക്കൊരു മുഖവുര ബാലരമ ചിത്രകഥയില്‍ നിന്ന്‌ പ്രചോദനം! ആതിരേ, മദാലസ സുന്ദരിയായിരുന്നു മാലിക്കാരി മറിയം റഷീദ.അംഗോപാംഗം വിലാസവതി..വിടര്‍ന്ന കണ്ണുകളിലെ കുസൃതി മതിയായിരുന്നു പുരുഷനെ വശീകരിച്ച്‌ വീഴത്താന്‍.അതു കൊണ്ട്‌ തന്നെ മറിയം റഷീദയെ കേന്ദ്രീകരിച്ച്‌ പടച്ചുവിട്ട ചാരക്കഥകളില്‍ തൃഷ്ണയുടെ തിളപ്പ്‌ വ്യക്തമായിരുന്നു. മറിയത്തിന്റെ കഥകള്‍ക്കും ഉപകഥനങ്ങള്‍ക്കും മസാല ചേര്‍ക്കാന്‍ തലസ്ഥാന നഗരിയിലെ മാധ്യമ ശിങ്കങ്ങള്‍.മത്സരിക്കുകയായിരുന്നു, ചാരസുന്ദരിമാരുമായി ബന്ധപ്പെട്ട കഥകളെല്ലാം മന്മഥലീലാലോലങ്ങളായിരുന്നല്ലോ.വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതും മദ്യഷാപ്പുകളിലെ നാടന്‍ ചരക്ക്‌ വര്‍ണനകളുമെല്ലാം അതു കൊണ്ടു തന്നെ ധാരാളിത്തത്തോടെ മറിയം റഷീദയ്ക്ക്‌ ചാര്‍ത്തി കൊടുത്തു.കുപ്രസിദ്ധ ഇന്ത്യന്‍ ചാരവനിത, ഡബിള്‍ ഏജന്റ്‌ മാതാഹരിയുമായി സമീകരിച്ചും കഥകള്‍ സൃഷ്ടിക്കപ്പെട്ടു. ആരും അക്കാര്യത്തില്‍ അന്യരായിരുന്നില്ല,മോശക്കാരുമായിരുന്നില്ല.എക്സ്ക്ലൊാസെവ്‌ സ്റ്റോറികളെന്ന നിലയ്ക്കാണ്‌ ഈ അമിട്ടുകള്‍ പൊട്ടിച്ചു കൊണ്ടിരുന്നത്‌ ചാരവനിത മറിയം റഷീദ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ കേരളത്തെ ഇളക്കിമറിച്ച വാര്‍ത്താസ്ഫോടനമായിരുന്നു 18 വര്‍ഷം മുന്‍പ്‌,1994 നവബംര്‍ 18 ന്‌ ജയചന്ദ്രന്റെ ബെയിലൈനോടെ തനിനിറം പത്രം പുറത്തിറങ്ങിയത്‌. ഇന്ന്‌ ആര്‍ ജയചന്ദ്രന്‍ മംഗളം പത്രത്തിന്റെ തിരുവനന്തപുരം ലേഖകനാണ്‌ പക്ഷെ ആതിരേ, ചാരക്കേസിലെ ചില വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്ന്‌ ഇന്ന്‌ അദ്ദേഹം സമ്മതിക്കും. അന്ന്‌ സെക്രട്ടേറിയറ്റിലെ പിആര്‍ഡി പ്രസ്‌റൂം ചാരക്കേസിന്റെ ചൂടുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന 'കണ്‍ട്രോള്‍' റൂമായിമാറി. മറിയം റഷീദയില്‍നിന്ന്‌ പടര്‍ന്നു പന്തലിച്ച്‌ ചാരക്കേസിലെ പലതും മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടി മാത്രമായിരുന്നു ആര്‍ ജയചന്ദ്രന്‍ സമ്മതിക്കും. ചാരക്കേസില്‍ മലയാളിയെ ഞെട്ടിച്ച പല വാര്‍ത്തകളും സ്വയം സൃഷ്ടിച്ചവയായിരുന്നു എന്ന്‌ ഇന്നറിയുമ്പോള്‍ എന്തായിരുന്നു ഇത്തരത്തിലൊരു കല്‍പ്പിത കഥ പാര്‍ട്ടിപ്പത്രവും പത്രമുത്തശ്ശിയും കൊണ്ടാടാനുണ്ടായ കാരണം. പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അന്വേഷണ സംഘത്തില്‍ നിന്നുള്ള ചില പോലീസുകാര്‍ സൃഷ്ടിച്ചതായിരുന്നു. ഇങ്ങനെ തലസ്ഥാനത്തെ പല ഭാഗങ്ങളിലിരുന്ന്‌ ചമച്ച കഥകളായിരുന്നു മിക്ക പത്രങ്ങളിലും തുരുതുരേ പ്രത്യക്ഷപ്പെട്ടത്‌. സിബി മാത്യു നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തോടും അന്ന്‌ ദക്ഷിണമേഖല ഐജിയായിരുന്ന രമണ്‍ ശ്രിവാസ്തവയോടും പകയുള്ള പുറത്തുള്ള ചില പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ കഥകള്‍ ചമക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മത്സരിച്ചത്‌. ആതിരേ,ഞെട്ടരുത്‌ ഒരു സത്യം പറയാം ചാരക്കേസിലെ വാര്‍ത്തകള്‍ക്ക്‌ ഹരം പിടിപ്പിക്കാന്‍ ബാലരമയിലെ കുറ്റാനാന്വേഷണ കഥകളിലെ പരാമര്‍ശങ്ങളും സംഭവങ്ങളും വരെ വാര്‍ത്തകളില്‍ ഇടം പിടിച്ചു!ക്രൈംത്രില്ലര്‍ ചിത്രകഥയിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പല വാര്‍ത്തകളിലും ചേരുവ പോലെ പരാമര്‍ശമായി. അങ്ങിനെയാണ്‌ രഹസ്യങ്ങള്‍ കടല്‍ കടന്നത്‌ ഫ്ലോപ്പി വഴിയാണെന്ന വെളിപ്പെടുത്തലുണ്ടായത്‌. . മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മത്സരിച്ച്‌ ഫ്ലോപ്പികഥയെഴുതി. അതോടെ ഫ്ലോപി മലയാളികള്‍ക്ക്‌ മുന്നില്‍ ദുരൂഹതയുണര്‍ത്തുന്ന സംജ്ഞയും ചിഹ്നവുമായി !!. ബാലരമയിലെ ഇന്‍സ്പെക്ടര്‍ വിക്രം എന്ന കുറ്റാന്വേഷണ ചിത്രകഥയില്‍ നിന്നു വരെ അടിച്ചുമാറ്റിയാണ്‌ അന്ന്‌ തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെഴുതിയത്‌ എന്ന ഞെട്ടിക്കുന്ന സത്യവും ഇപ്പോള്‍ പുറത്ത്‌ വന്നിരിക്കുന്നു. " മറിയം റഷീദയ്ക്ക്‌ എയ്ഡ്സ്‌ " " മറിയം റഷീദ ഏഴ്‌ കല്യാണം കഴിച്ചു.." " ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ.." മറിയം റഷീദയുടെ അടങ്ങത്ത തൃഷ്ണയേയും അവരുടെ ഉടലിന്റെ ഒടുങ്ങാത്ത രതിവാഞ്ചയേയുമാണ്‌ ഈ ശീര്‍ഷകങ്ങളിലൂടെ ധ്വനിപ്പിച്ചതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. ഈ കസര്‍ത്തുകളെല്ലാം തിരുവനന്തപുരത്തിരുന്നു കൊണ്ടായിരുന്നു.തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന്‌ മാലിയിലെ തെരുവുകളിലൂടെ അലഞ്ഞാണ്‌ പത്രലേഖകര്‍ മറിയത്തിന്റെ അറിയാക്കഥകളും ഇക്കിളിക്കഥകളും ചികഞ്ഞെടിത്തത്‌.അന്ന്‌ ചനലുകള്‍ ഇന്നത്തേതു പോലെ സജീവമല്ലായിരുന്നത്‌ കൊണ്ട്‌ തത്സംയ സംപ്രേക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നു മാത്രം " മറിയം റഷീദ ചോര്‍ത്തിയത്‌ നാവിക രഹസ്യങ്ങള്‍" എന്നാണ്‌ മുത്തശ്ശിപ്പത്രത്തിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ്‌ കണ്ടെത്തി! ഈ മാസാല വാര്‍ത്തകള്‍ വായിച്ച്‌ മലയാളികള്‍ അന്തം വിട്ടു; കോരിത്തരിച്ചു.മറിയം റഷീദയ്ക്കൊപ്പം ശയിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരെന്ന്‌ മാധ്യമങ്ങള്‍ കണ്ടുപിടിച്ച നമ്പിനാരായണനേയും ശശികുമാറിനേയുമൊക്കെ അസൂയയോടെ നോക്കിക്കണ്ടു.ഇങ്ങനെ സര്‍ചാര്‍ജ്‌ ചെയ്യപ്പെട്ട വായനക്കാരെ ചാരസുന്ദരികളുടെ കഥകള്‍ക്കൊപ്പം മറിയം റഷീദയുടെ മേനിക്കൊഴുപ്പും ചേര്‍ത്ത്‌ ഇവര്‍ ത്രസിപ്പിച്ചു. മലയാള മനോരമയും മാതൃഭൂമിയും മത്സരിച്ച്‌ പരമ്പരയാരംഭിച്ചു. പിന്നാലെ ദീപികയും ദേശാഭിമാനിയും മംഗളവും ചാരക്കഥകള്‍ ദിവസങ്ങള്‍ നീണ്ട പരമ്പരയാക്കി.മറിയം റഷീദയ്ക്കൊപ്പം ഫൗസിയയും കഥാപാത്രമായി എല്ലാ പത്രങ്ങളിലും മാലി വനിതകളുടെ കഥകള്‍ക്ക്‌ പ്രാമുഖ്യം കിട്ടി. രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ചോര്‍ത്തിയ ചാര വാര്‍ത്തയില്‍ നിന്ന്‌ മാലി സുന്ദരികളുടെ കിടപ്പറ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയായി പല പരമ്പരകളും മാറി. പതിനെട്ടു വര്‍ഷത്തിനുശേഷം . എല്ലാം മണ്ടത്തരമായിരുന്നെന്ന്‌ പറഞ്ഞ്‌ വാര്‍ത്തകളെഴുതിയ ലേഖകര്‍ നിസാരമായി കയ്യൊഴിയുമ്പോള്‍ എന്തിനായിരുന്നു,ആര്‍ക്കുവേണ്ടിയായിരുന്നു ഈ അശ്ലീലപരമ്പര സൃഷ്ടിച്ചതെന്ന ചോദ്യം ഉയരുന്നു. ഉത്തരമുണ്ട്‌ ആ ചോദ്യത്തിന്‌ .അത്‌ പിന്നാലെ പറയാം.അതിന്‌ മുന്‍പ്‌ മറിയം റഷീദയെ ചാരവനിതയാക്കിയ പത്രപ്രവര്‍ത്തനത്തിന്റെ പഴയ താളുകള്‍ മറിച്ച്‌ നോക്കേണ്ടത്‌ അനിവാര്യമാണ്‌ 1994 ഡിസംബര്‍ 14ലെ ഒരു പ്രമുഖപത്രത്തിലെ ചാരവാര്‍ത്താ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു: . " എട്ടാമന്‍ അമ്പോ ഭയങ്കരന്‍, ' ഒര്‍മാനിയ' ! " മറിയം റഷീദയുടെ ഉമ്മയെയും ബന്ധുക്കളെയും നേരില്‍ കണ്ട്‌ ആ പത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍ മാലിയില്‍ നിന്ന്‌ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ ഇങ്ങനെ : " എന്റെ മകളെ നശിപ്പിച്ചത്‌ ഫൗസിയയാണ്‌ ദൈവം അവള്‍ക്കും മാപ്പു കൊടുക്കില്ല; മറിയം റഷീദയുടെ അമ്മ ആസിഫാനു കൊച്ചുമകള്‍ പത്തുവയസുകാരി നിഷാനയെ മടിയിലിരുത്തി വിമ്മിക്കരഞ്ഞു. ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തയില്‍ മറയത്തിന്റെ 7 കല്ല്യാണവും രണ്ടാഴ്ച്ച മാത്രം ആയുസുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച്‌ ബന്ധുക്കള്‍ പറഞ്ഞതുവരെ നിറയുന്നു എന്നാല്‍ മാലിയിലെത്തിയ ലേഖകന്‍ പലതും ഭാവനയില്‍ നിന്നാണ്‌ പടച്ചുണ്ടാക്കിയതെന്ന്‌ പിന്നീട്‌ ഡോക്യുമെന്ററി ചിത്രീകരണത്തിനായി കേരളത്തിലെത്തിയ മറിയം റഷീദ വെളിപ്പെടുത്തിയിരുന്നു. " മാലി തെരുവിലെ കാമുകിമാര്‍ " " മറിയം തുറന്നു വിട്ട ഭൂതങ്ങള്‍ " " പണത്തില്‍ പെണ്ണുങ്ങള്‍ വീണു " " മതാഹരി സര്‍പ്പ സുന്ദരി മലബാര്‍ ബന്ധം " " മാലിക്കാരിയുടെ ബാഗിലെ രഹസ്യ രേഖകള്‍ " എന്നിങ്ങനെ പോകുന്നു മലയാള മേല്‍സൂചിപ്പിച്ച പത്രത്തിന്റെ ചാരക്കേസിനെ കുറിച്ചുള്ള അന്വേഷണത്മക പത്രപ്രവര്‍ത്തനം. മലയാള മാധ്യമ ചരിത്രത്തില്‍ നാണക്കേടിന്റെ തലക്കെട്ടുകള്‍ സമ്മാനിച്ച ഈ വാര്‍ത്തകളെ കുറിച്ച്‌ പിന്നീട്‌ ആ പത്രം ഒരക്ഷരം മിണ്ടിയിട്ടില്ല. കഥകള്‍ പലതും സ്വപ്നലോകത്ത്‌ നിന്ന്‌ മെനഞ്ഞെടുക്കുകയായിരുന്നു എന്നതാണ്‌ സത്യം. . അട്ടിമറി നടന്നു എന്നാണ്‌ ഇവരുടെ വാദം. എന്നാല്‍ എവിടെയാണ്‌ ചാരക്കേസില്‍ അട്ടിമറി നടന്നതെന്ന്‌ പറയാന്‍ ഈ ലേഖകര്‍ക്ക്‌ ബാധ്യതയില്ലേ? നമ്പിനാരായണന്‌ നഷ്ട്‌ പരിഹാരം നല്‍കേണ്ടത്‌ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പിയുടെ നിലപാട്‌ പ്രസ്കതമാകുന്നത്‌ ഇത്‌ കൊണ്ടാണ്‌. -സ്പെഷല്‍ ബ്രാഞ്ച്‌ സി ഐ വിജയന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സാമാന്യത്തിലധികം ഉയരവും ആകാരവുമുളള യുവതി വന്ന്‌ വല്ലാതെ ആടിക്കുഴഞ്ഞു; -മറിയം റഷീദ മാലിയില്‍ നിന്ന്‌ ഐ എസ്‌ ആര്‍ ഒ ഉദ്യോഗസ്ഥരുടെ 'ഉറക്കം കെടുത്താന്‍'വന്ന കാമമോഹിനി. -ചാര നാടകത്തിന്റെ കഥകള്‍ ഇന്നുമുതല്‍. എന്നായിരുന്നു പ്രമുഖപത്രത്തിലെ പരമ്പരയുടെ പരസ്യം. എല്ലാ പത്രങ്ങളും നീലക്കഥകളുടെ അന്വേഷണാത്മ പത്രപ്രവര്‍ത്തനമായിരുന്നു അന്ന്‌ നടത്തിയത്‌. നിരവധി നിരപരാധികള്‍ ഈ മാധ്യമ വേട്ടയില്‍ പീഡിപ്പിക്കപ്പെട്ടു. മാലിയില്‍ നിന്ന്‌ ആ പത്രം നടത്തിയ നടത്തിയ വെളിപ്പെടുത്തലുകള്‍ പച്ചക്കള്ളമായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ആതിരേ,രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ 'പത്രം' എന്ന ചലചിത്രം കണ്ടവര്‍ക്കെല്ലാം ചാരക്കഥയുടെ നിര്‍മിതി മനസ്സിലായിട്ടുണ്ട്‌.ആ സിനിമയിലെ ചീഫ്‌ എഡിറ്റര്‍ കുറെ അര്‍ധനഗ്ന യുവതികളുടെ ചിത്രങ്ങള്‍ നല്‍കിയിട്ട്‌ അവയുടെ അടിസ്ഥാനത്തില്‍ പരമ്പര എഴുതാന്‍ ആവശ്യപ്പെടുന്നത്‌ ഓര്‍ക്കുക നാളെ മറിയം റഷീദയെ ചാരവനിതയാക്കിയതാരെല്ലാം

No comments: