Wednesday, October 17, 2012

എം.എസ്‌.മണിയുടെ പ്രതികാരം രമണ്‍ ശ്രിവാസ്തവയെ ചാരക്കേസില്‍ കുടുക്കി

മരിച്ചു പോയവരെക്കുറിച്ച്‌ മാന്യമായേ സംസാരിക്കാവൂ എന്ന പൊതു തത്വം, ഇവിടെ ലംഘിക്കുകയാണ്‌.കാരണം ജീവിച്ചിരിക്കുന്ന ചിലരെ ശാരീരികമായും മാനസികമായും സാമ്പത്തീകമായും തകര്‍ത്ത്‌ അവരുടെ ദാമ്പത്യ ജീവിതത്തില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സൃഷ്ടിച്ച്‌ സമൂഹത്തിലും ബന്ധുജങ്ങള്‍ക്കിടയിലും ഭ്രഷ്ടരാക്കിയ ദുഷ്ടതയെക്കുറിച്ചോര്‍ക്കുമ്പോള്‍ മരിച്ചു പോയവരുടെ ചെറ്റത്തരങ്ങള്‍ തുറന്നു കാട്ടിയേ മതിയാകു.ചാരക്കേസില്‍ പ്രതികളാക്കപ്പെട്ടത്‌ മൂലം സമൂഹം തെമ്മാടിക്കുഴിയിലേയ്ക്ക്‌ തള്ളിയവര്‍ നേരിട്ട ദുരന്തവും അനുഭവിച്ച ദുരിതങ്ങളും വാക്കുകളില്‍ ആവാഹിക്കാനാവാത്ത വിധം ബിഭത്സവും ഭീകരവുമാണ്‌.സ്വകാര്യവും ശുഷ്കവുമായ പ്രതികാരത്തില്‍ നിന്നാണ്‌ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ എന്ന പൈങ്കിളിക്കഥകളുടെ തുടക്കം.സ്മാര്‍ട്ട്‌ വിജയനെന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധക്കൊതിയും കേരള കൗമുദി പത്രാധിപരായിരുന്ന എം.എസ്‌.മണിയുടെ കുടുംബവഴക്കില്‍ പക്ഷം പിടിക്കാതിരുന്നതില്‍ രമണ്‍ ശ്രിവാസ്തവയോടുണ്ടായിരുന്ന പ്രതികാര മനോഭവവും ഒന്നിച്ചപ്പോള്‍ മലയാളമാധ്യമപ്രവര്‍ത്തനത്തിലെ ശ്യാമദിനങ്ങള്‍ പിറക്കുകയായിരുന്നു.
മരിച്ചു പോയവരെക്കുറിച്ച്‌ മാന്യമായേ സംസാരിക്കാവൂ എന്ന പൊതു തത്വം, ആതിരേ, ഇവിടെ ലംഘിക്കുകയാണ്‌.കാരണം ജീവിച്ചിരിക്കുന്ന ചിലരെ ശാരീരികമായും മാനസികമായും സാമ്പത്തീകമായും തകര്‍ത്ത്‌ അവരുടെ ദാമ്പത്യ ജീവിതത്തില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സൃഷ്ടിച്ച്‌ സമൂഹത്തിലും ബന്ധുജങ്ങള്‍ക്കിടയിലും ഭ്രഷ്ടരാക്കിയ ദുഷ്ടതയെക്കുറിച്ചോര്‍ക്കുമ്പോള്‍ മരിച്ചു പോയവരുടെ ചെറ്റത്തരങ്ങള്‍ തുറന്നു കാട്ടിയേ മതിയാകു.ചാരക്കേസില്‍ പ്രതികളാക്കപ്പെട്ടത്‌ മൂലം സമൂഹം തെമ്മാടിക്കുഴിയിലേയ്ക്ക്‌ തള്ളിയവര്‍ നേരിട്ട ദുരന്തവും അനുഭവിച്ച ദുരിതങ്ങളും വാക്കുകളില്‍ ആവാഹിക്കാനാവാത്ത വിധം ബിഭത്സവും ഭീകരവുമാണ്‌. ആതിരേ,സ്വകാര്യവും ശുഷ്കവുമായ പ്രതികാരത്തില്‍ നിന്നാണ്‌ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌ എന്ന പൈങ്കിളിക്കഥകളുടെ തുടക്കം.സ്മാര്‍ട്ട്‌ വിജയനെന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധക്കൊതിയും കേരള കൗമുദി പത്രാധിപരായിരുന്ന എം.എസ്‌.മണിയുടെ കുടുംബവഴക്കില്‍ പക്ഷം പിടിക്കാതിരുന്നതില്‍ രമണ്‍ ശ്രിവാസ്തവയോടുണ്ടായിരുന്ന പ്രതികാര മനോഭവവും ഒന്നിച്ചപ്പോള്‍ മലയാളമാധ്യമപ്രവര്‍ത്തനത്തിലെ ശ്യാമദിനങ്ങള്‍ പിറക്കുകയായിരുന്നു. ഇത്‌ സംബന്ധിച്ച്‌ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജെ.രാജശേഖരന്‍ നായരുടെ "സ്പൈസ്‌ ഫ്രം സ്പേസ്‌: ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌ "എന്ന പുസ്തകത്തില്‍ പറയുന്നതിങ്ങനെ: മാന്യനായിരുന്നു എം.എസ്‌.മണി.ആ മനസ്സിലേയ്ക്ക്‌ പ്രതികാരത്തിന്റെ കനലുകള്‍ കുടഞ്ഞിട്ടത്‌ കുടുംബസ്വത്ത്‌ തര്‍ക്കമായിരുന്നു.സഹോദരന്മാരുമായുള്ള നിയമയുദ്ധത്തിലേറ്റ പരാജയത്തിന്റെ നാണക്കേട്‌ മണി തീര്‍ത്തത്‌ ശ്രിവാസ്തവയെ മറിയം റഷീദയ്ക്കൊപ്പം കിടത്തിക്കൊണ്ടായിരുന്നു.ഒരു കൊടതി വിധി നടപ്പാക്കുന്നത്‌ ഒരാഴ്ച താമസിപ്പിക്കണമെന്ന മണിയുടെ താഴമനിറഞ്ഞ അപേക്ഷ നിയമത്തിന്റേയും സാങ്കേതികതയുടേയും ന്യായത്തില്‍ ശ്രിവാസ്തവ നിരസിച്ചപ്പോള്‍ തന്നെ മണി ചെവിയില്‍ നുള്ളിയതാണ്‌: "ഇതിന്‌ പ്രതികാരം ചെയ്യാതെ താനടങ്ങില്ല "പുരാണത്തിലെ പാഞ്ചാലി ശപഥം പോലെ ഒന്ന്‌ മണിയും മനസ്സില്‍ കുറിച്ചിട്ടു. തികച്ചും വ്യക്തിയപരമായ ആ പ്രതികാരമാണ്‌ ചാരക്കേസിന്‌ രാഷ്ട്രാന്തരമാനം നല്‍കിയ പ്രഥമഘടകം. അതിലേയ്ക്ക്‌ പോകും മുന്‍പ്‌ ആതിരേ, കേരളകൗമുദിയുടെ അല്‍പം ചരിത്രം പറയണം;" പത്രാധിപര്‍ " എന്ന സംജ്ഞയാല്‍ മലയാളം ആദരിക്കുന്ന കെ.സുകുമാരന്റെ കുടുംബ കഥ വിവരിക്കണം പിന്നാക്ക വിഭാഗമായ ഈഴവരുടെ വികാരങ്ങള്‍ അധികാര കേന്ദ്രങ്ങളിലും പൊതുസമൂഹമനസ്സിലുമെത്തിക്കാനാണ്‌ കെ.സുകുമാരന്‍ 1911ല്‍ കേരളകൗമുദി എന്ന വാരിക തുടങ്ങിയത്‌.1940ല്‍ കേരളകുമുദി വാരിക കെ.സുകുമാരന്റെ മാത്രം ഉടമസ്ഥതയില്‍ ദിനപത്രമായി.ഒന്നരപ്പതിറ്റാണ്ടിന്‌ ശേഷം 1955 ല്‍ കെ.സുകുമാരനും ഭാര്യ സി.എന്‍.മാധവിയും കേരളകൗമുദിയെ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയാക്കി.1973 വരെ കെ .സുകുമാരന്‍ മാനേജിംഗ്‌ എഡിറ്ററായും പിന്നീട്‌ 1981 ല്‍ മരിക്കുന്നത്‌ വരെ ചെയര്‍മാനായും തുടര്‍ന്നു.ഇതിനിടെ രാഷ്ടം ആ കര്‍മ്മധീരനെ പദ്മഭൂഷന്‍ നല്‍കി ആദരിച്ചു കെ.സുകുമാരന്‌ നാലു മക്കള്‍.എം.എസ്‌.മണിയാണ്‌ മൂത്ത പുത്രന്‍.ബിരുദ സമ്പാദനത്തിന്‌ മുന്‍പ്‌ തന്നെ മണി കേരളകൗമുദിയുടെ പത്രാധിപ സമിതിയംഗമായി.ബിരുദം നേടിയതോടെ മണി പത്രത്തിന്റെ എഡിറ്ററായി.ഇന്ത്യയില്‍ ഒരു മുഖ്യധാര ദിനപത്രത്തിന്റെ പത്രാധിപരായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എം.എസ്‌ മണിയായിരുന്നു. 1973 സെപ്റ്റംബര്‍ 13 വനം കൊള്ളയെക്കുറിച്ച്‌ കേരളകൗമുദി ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു.വലിയ കോളിളക്കമാണതുണ്ടാക്കിയത്‌.അന്ന്‌ വനം മന്ത്രിയായിരുന്ന കെ.ജി.അഡിയോഡിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു.കരുണകരന്റെ ഏറ്റവും അടുത്ത വ്യക്തിയായിരുന്ന അടിയോടിക്കെതിരെയുണ്ടായ കോടതി പരാമര്‍ശം വന്‍ രാഷ്ട്രീയ കോളിളക്കത്തിന്‌ കാരണമായൈ.അടിയോടി രാജി വച്ചു.എം.എസ്‌.മണി കരുണാകന്റെ കണ്ണിലെ കരടായി. കുടുംബത്തില്‍ ഛിദ്രമുണ്ടാക്കിയാണ്‌, ആതിരേ കരുണാകരന്‍ തിരിച്ചടിച്ചത്‌.1975 ജൂലൈ 17ന്‌ എം.എസ്‌.മധുസൂദനന്‍ പത്രത്തിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ക്ക്‌ പുറമെ പത്രാധിപരുമായി.അതു വരെ ഇടതുപക്ഷ ചായവ്‌ പ്രകടിപ്പിച്ചിരുന്ന കേരളകൗമുദി കോണ്‍ഗ്രസ്‌ പക്ഷത്തേയ്ക്ക്‌ ചാഞ്ഞു.ഇതില്‍ പ്രതിഷേധിച്ച്‌ മണി കേരളകൗമുദിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന്‌ രാജിവച്ചു. മണിക്ക്‌ കേരള കൗമുദിയുടെ പത്രാധിപസ്ഥാനം നഷ്ടമായി. ഇതേ തുടര്‍ന്ന്‌ അമ്മ മധവി സുകുമാരന്‍,ബോര്‍ഡ്‌ ചെയര്‍പേഴ്സണ്‍,മകനായ മധുസൂദനന്റെ നടപടികളെ ചോദ്യം ചെയ്ത്‌ 33 പേജുള്ള ഒരു സര്‍ക്കുലര്‍ ഓഹരി ഉടമകള്‍ക്ക്‌ അയച്ചു.മണിയും മാധവി സുകുമാരനും-ചേട്ടനും അമ്മയും- ന്യൂസ്പ്രിന്റ്‌ കരിഞ്ചന്തയില്‍ വില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ മധുസൂദനനും ഉന്നയിച്ചു. തുടര്‍ന്ന്‌ ആരോപണപ്രത്യാരോപണങ്ങളുടേയും നിയമ നടപടികളുളേയും പെരുക്കക്കാലമായിരുന്നു കേരളകൗമുദിയില്‍ 1990 മാര്‍ച്ച്‌ 15 ഹൈക്കോടതി മധുസൂദനനനെ, നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ ,പത്രാധിയപരായി വിധിച്ചു.വിധി നടപ്പാക്കി മണിയെ തത്സ്ഥാനത്ത്‌ നിന്ന്‌ മാറ്റാന്‍ ത്രുവനന്തപുരം പോലീസ്‌ കമ്മീഷണര്‍ക്ക്‌ ഉത്തരവിട്ടു.ദക്ഷിണ മേഖല ഐജി റമണ്‍ ശ്രിവാസ്തവയുടെ മേല്‍നോട്ടത്തില്‍ വേണം നടപടികള്‍ എന്നും ഉത്തരവിലുണ്ടായിരുന്നു 1990 മാര്‍ച്ച്‌ 21.രാവിലെ.നിരാശനായ എം.എസ്‌.മണി രമണ്‍ ശ്രിവാസ്തവയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നുകണ്ട്‌ പോലീസ്‌ നടപടി ഒരാഴ്ച ദീര്‍ഘിപ്പിക്കണമെന്ന്‌ കാലുപിടിച്ച്‌ അപേക്ഷിച്ചു.ഒരാഴ്ചയ്ക്കുള്‍ലില്‍ താന്‍ അനുകൂല വിധി നേടിക്കൊള്ളാമെന്നും ഉറപ്പു കൊടുത്തു.പക്ഷെ ശ്രിവാസ്തവ വഴങ്ങിയില്ല."സാധ്യമല്ല" എന്ന്‌ മുഖത്തടിക്കുന്ന വിധത്തിലായിരുന്നു ദക്ഷിണമേഖല ഐജിയുടെ മര്‍ടുപടി 1990 മാര്‍ച്ച്‌ 22 ദക്ഷിണമേഖല ഐജി രമണ്‍ ശ്രിവാസ്തവയുടേയും തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടേയും നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം കേരളകൗമുദിയിലെത്തി ബലം പ്രയോഗിച്ച്‌ എം.എസ്‌ മണിയെ ഓഫീസില്‍ നിന്നും പുറത്താക്കി.പൊതുജനമധ്യത്തില്‍ അന്നു വിഷണ്ണനായും തിരസ്കൃതനായും നിന്ദിതനുമായും നില്‍ക്കേര്‍ണ്ടി വന്നപ്പോള്‍ മണി എടുത്ത പ്രതിജ്ഞയുടെ ബാക്കി പത്രമായിരുന്നു ചാരക്കേസിലെ രമണ്‍ ശ്രിവാസ്തവയുടെ സ്ഥാനവും മറിയം റഷീദയ്ക്കൊപ്പമുള്ള രതിമന്മഥകഥകളും നാളെ :ചാരക്കേസ്‌ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ കുതിപ്പ്‌ തടയാന്‍ അമേരിക്ക നിര്‍മിച്ച കുഴി ബോംബ്‌

No comments: