Wednesday, November 27, 2013

റോബര്‍ട്ട്‌ വാദ്രയ്ക്ക് എന്തുമാകമല്ലോ..!

` ചിലരെത്തുമ്പോള്‍ ചരിത്രം വഴിമാറുന്നു' എന്ന പരസ്യവാക്യമാണ്‌ ഇവിടെ പ്രവൃത്തിയിലെത്തിയത്‌.റിലയന്‍സും റോബര്‍ട്ട് വാദ്രയും വന്നതോടെ ചട്ടങ്ങളും നിയമങ്ങളും കീഴ്‌വഴ്‌ക്കങ്ങളും പറപറന്നു. വ്യാമയാനമന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും അനുമതിക്കുശേഷം പരിസ്ഥിതി അനുമതിയായിരുന്നു കടമ്പയായിരുന്നത്‌.ജയറാം രമേഷ്‌ ഇക്കാര്യത്തില്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്‌. ജയന്തി നടരാജന്‍ പരിസ്ഥിതിമന്ത്രിയായി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെക്കോണ്ട്‌ 10 ശതമാനം ഓഹരി സ്വീകരിപ്പിച്ചതും അട്ടിമറിയുടെ മറ്റൊരു അശ്ലീലതയാണ്‌.അതിലൂടെ നെല്‍വയല്‍ - നീര്‍ത്തട നിയമങ്ങളില്‍ ഇളവ്‌ നേടാമെന്ന കണക്കുകൂട്ടല്‍ ശരിയായി. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പദ്ധതികള്‍ക്ക്‌ അനുമതി ശരവേഗത്തിലാണ്‌.അനുവദിക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുകയുടെ 10 ശതമാനമാണ്‌ ഇതിന്‌ കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത്‌.2000 കോടി മുതല്‍ മുടക്കുള്ള ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്ന്‌ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ മാത്രം അങ്ങനെ 200 കോടി ലഭിക്കും.നാട്ടുകാര്‍ക്ക്‌ പാര വച്ച ആന്റോ ആന്റണിക്കും ശിവദാസന്‍ നായര്‍ക്കും വേറെ വിഹിതവും ലഭിക്കും. ഇവരെയൊക്കെ മുന്‍കൂട്ടി കണ്ടാണ്‌ `` ദീപ സ്‌തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം'' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്‌.
കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയാണ്‌ കെജിഎസ്‌ ഗ്രൂപ്പിന്റേയും ആറന്മുള വിമാനത്താവളത്തിന്റേയും പിന്നിലെന്ന കെജിഎസ്‌ മുന്‍ ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണ്‌, ആതിരേ. എല്ലാ എതിര്‍പ്പുകളും മറികടന്ന്‌ കെജിഎസ്‌ ഗ്രൂപ്പിന്‌ കീഴില്‍ ആറന്മുള വിമാനത്താവള പദ്ധതിയ്‌ക്ക്‌ നിര്‍മ്മാണ അനുമതി ലഭിച്ചത്‌ വധേരയുടെ ഇടപടലുകളിലൂടെയാണെന്ന്‌ ഇപ്പോള്‍ വ്യക്തമായി. 2000 കോടി ചെലവ്‌ വരുന്ന വിമാനത്താവളം നിര്‍മിക്കാനുള്ള സാമ്പത്തിക ഭദ്രത കെജിഎസ്‌ ഗ്രൂപ്പിനില്ല.ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ എബ്രഹാം കലമണ്ണിലിന്റെ കൈയ്യില്‍ നിന്ന്‌ 232 ഏക്കര്‍ ഭൂമി 52 കോടിക്കാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ വാങ്ങിയത്‌.അവരില്‍ നിന്ന്‌ 500 കോടിക്ക്‌ ആ ഭൂമി വാങ്ങിയ വധേര അത്‌ റിലയന്‍സിന്‌ 2000 കോടിക്ക്‌ മറിച്ചു വിറ്റു.എബ്രഹാം കലമണ്ണിലിന്‌ അര്‍ഹതപ്പെട്ട 52 കോടി കെജിഎസ്‌ ഗ്രൂപ്പ്‌ ഇതുവരെ കൊടുത്തിട്ടില്ല.ആ ഗ്രൂപ്പ്‌ 2000 കോടി ചെലവുള്ള വിമാനത്താവളം എങ്ങനെ നിര്‍മിക്കാനാണ്‌? ഇക്കാര്യം,പണം ലഭിച്ചിട്ടില്ലെന്ന വസ്‌തുത എബ്രഹാം കലമണ്ണില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ `` ഞാനെന്തു ചെയ്യാനാണ്‌ ` എന്ന നിസഹായാവസ്ഥയാണ്‌ പ്രകടിപ്പിച്ചത്‌.സോളാര്‍ കേസിലും, ആതിരേ, നാം ഇത്തരം നിസഹായാവസ്ഥ കണ്ടതാണ്‌.പണം തിരിച്ചു കിട്ടാന്‍ താന്‍ പ്രാര്‍ത്ഥിക്കാമെന്നാണ്‌ ആ വ്യക്തിയോട്‌ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ അനുതാപത്തോടെ പറഞ്ഞത്‌.നീതി അര്‍ഹിക്കുന്നവര്‍ക്ക്‌ മുന്‍പില്‍ നിസഹായനാകുന്ന ഉമ്മന്‍ ചാണ്ടി പക്ഷെ അനീതിയും ഉഡായിപ്പുമായി വരുന്നവര്‍ക്ക്‌ കൈമെയ്‌ മറന്ന സഹായം നല്‍കുന്നുമുണ്ട്‌.അതിന്റെ തെളിവാണല്ലോ യാതൊരു പ്രയോജനവും ലഭിക്കില്ലെന്നറിഞ്ഞിട്ടും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ലെന്ന്‌ ബോദ്ധ്യമായിട്ടും ആറന്മുള വിമാനത്താവള കമ്പനിയില്‍ സര്‍ക്കാര്‍ 10ശതമാനം ഓഹരിയെടുത്തത്‌. ശ്രദ്ധിക്കണം,രാഷ്ട്രപതിയുടെ നയപ്രസംഗത്തിലും ആറന്മുള വിമാനത്താവളം സ്ഥാനം പിടിച്ചതാണ്.ഇത് വധേരയുടെ മിടുക്കും റിലയന്‍സിന്റെ കോഴപ്പണവും മൂലമല്ലെന്ന്‌ പറയാനുള്ള ചങ്കുറപ്പ്‌ ആന്റോ ആന്റണിക്കോ ശിവദാസന്‍ നായര്‍ക്കോ ഉമ്മന്‍ ചാണ്ടിക്കോ ഉണ്ടോ? വിമാനത്താവള പദ്ധതിയുടെ മറവില്‍ കെജിഎസ്‌ ഗ്രൂപ്പ്‌ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നറിഞ്ഞിട്ടും നെല്‍വയല്‍ നീര്‍ത്തട നിയമവും റവന്യൂ ചട്ടങ്ങളും ഈ ചൂഷകര്‍ക്കായി ലഘൂകരിക്കാനാണ്‌ ഉമ്മന്‍ ചാണ്ടിയുടേയും ഒപ്പമുള്ള തസ്‌കരന്മാരുടേയും ശ്രമം. ഇവിടെ മറ്റൊരു വസ്‌തുത കൂടി കൂട്ടിവായിക്കണം.നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍, കോണ്‍ഗ്രസുകാരനായ സി.പി.മുഹമദിന്റെ കത്തും അപേക്ഷയും നിഷ്‌കരുണം തള്ളിക്കളഞ്ഞാണ്‌ ജയന്തി നടരാജന്‍ പദ്ധതിക്ക്‌ അനുമതി നല്‍കിയിരിക്കുന്നത്‌.ഉന്മൂലനമാണ്‌, ആതിരേ, അവരുടെ ലക്ഷ്യം.സംവരണ മണ്ഡലമായ ശ്രീപെരുമ്പതൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ രാജീവ്‌ ഗാന്ധി പോകേണ്ടതായിരുന്നില്ല.തമിഴ്‌നാട്ടിലെ പ്രചാരണപരിപാടികളുടെ പട്ടികയില്‍ ശ്രീപെരുമ്പതൂര്‍ ഉണ്ടായിരുന്നില്ല.ജയന്തി നടരാജന്റെ നിര്‍ബന്ധം സഹിക്കാനാകാതെ വന്നപ്പോഴാണ്‌ രാജീവ്‌ അവിടെ പോകാന്‍ സമ്മതിക്കുന്നത്‌.ബാക്കി പറയേണ്ടല്ലോ.വിമാനത്താവളത്തിന്‌ അനുമതി നല്‍കും മുന്‍പ്‌ നിയമസഭയുടെ പരിസ്ഥിതിസമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു സി.പി മുഹമദ്‌ ആവശ്യപ്പെട്ടത്‌.മുഹമദിനെപ്പോലെ നന്മയുള്ള ജനപ്രതിനിധികളല്ലല്ലോ ആന്റോ ആന്റണിയും ശിവദാസന്‍ നായരും.ആരു നശിച്ചാലും നാട്‌ കുട്ടിച്ചോറായലും തങ്ങള്‍ക്ക്‌ കമ്മീഷന്‍ മതി എന്ന്‌ ശഠിക്കുന്ന ആ സാമദ്രോഹികള്‍ക്കൊപ്പമാണല്ലോ ഉമ്മന്‍ ചാണ്ടിയും!ആവര്‍ത്തിക്കട്ടെ ഖദറണിഞ്ഞ ഈ മഹാകാപട്യമാണ്‌ ഭാവി കേരളത്തിന്റെ അന്തകരിലൊരാള്‍. കേരള ഹൈക്കോടതിയുടെ നിര്‍ണായകമായ ഒരു ഉത്തരവ്‌ മറച്ചു വച്ചാണ്‌, ആതിരേ, ഹൈക്കോടതിയില്‍ നിന്ന്‌ കെജിഎസ്‌ ഗ്രൂപ്പ്‌ നിര്‍മാണാനുമതി നേടിയത്‌.ഉമ്മന്‍ ചാണ്ടി ഭരിക്കുമ്പോള്‍ ഹൈക്കോടതിയെ പോലും ഹൈജാക്ക്‌ ചെയ്യാനാകുമെന്ന്‌ സോളാര്‍,സലിം രാജ്‌ കേസുകള്‍ തെളിയിച്ചതാണ്‌.ഭൂലോക ഉഡായിപ്പുകള്‍ക്കെല്ലാം വേണ്ടി ജഡ്‌ജിമാരുടെ ചേംബറിലെത്തി കാര്യങ്ങള്‍ കാണാന്‍ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിക്കുള്ള മികവിനെക്കുറിച്ച്‌ ആദ്യമായി വിലയിരുത്തിയത്‌ ചീഫ്‌ ജസ്റ്റിസ്‌ മഞ്‌ജുള ചെല്ലൂരായിരുന്നല്ലോ.ആറന്മുളയില്‍ അനുമതി നല്‍കിയിരിക്കുന്നത്‌ എയര്‍ സ്‌ട്രിപ്പോറ്റു കൂടിയ ഏറോനോട്ടിക്കല്‍ കോളേജിനാണെന്നും, നിര്‍ദിഷ്ടവിമാനത്താവള പദ്ധതിപ്രദേശത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുമുള്ള വിധി മറച്ചു പിടിച്ചാണ്‌ കെജിഎസ്‌ ഗ്രൂപ്പ്‌ അനുമതി നേടിയത്‌. റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളിലെ ഉഡായിപ്പുകളുടെ പേരില്‍ നടപടികളും വിവാദവും ക്ഷണിച്ചു വരുത്തിയിട്ടുള്ള സമൂഹവിരുദ്ധനാണ്‌,ആതിരേ, റോബര്‍ട്ട്‌ വാദ്ര .മുന്‍പൊരിക്കല്‍ ചൂണ്ടിക്കാണിച്ച ഒരു വാസ്‌തവം, ആനുഷംഗീകമായി സൂചിപ്പിക്കട്ടെ.നെഹൃവിന്റെ മരുമകന്‍,ഇന്ദിരയുടെ ഭര്‍ത്താവ്‌ ഫിറോസ്‌ ഗന്ധി, നെഹൃ മന്ത്രിസഭയുടെ അഴിമതികള്‍ ചൂണ്ടിക്കാട്ടി നെഹൃവിന്റെ ഉറക്കം കെടുത്തിയ സത്യസന്ധതയായിരുന്നു .നെഹൃവിന്റെ വിശ്വസ്‌തനായിരുന്ന അന്നത്തെ ധനമന്ത്രി ടി.ടി.കൃഷ്‌ണമാചാരിയെ രാജിവയ്‌പ്പിച്ച നീതിയുടെ പോരാട്ടമായിരുന്നു ഫിറോസ്‌ ഗന്ധി.പക്ഷെ സോണിയയുടെ മരുമകന്‍ സര്‍വ ഫ്രോഡുകള്‍ക്കൊപ്പം ചേര്‍ന്ന്‌ രാജ്യത്തെ കൊള്ളയടിക്കുകയാണ്‌.റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലൂടെ പരിസ്ഥിതി അട്ടിമറിച്ചു കൊണ്ടിരിക്കുകയാണ്‌.പണക്കൊതിയുടെ ,രാജ്യദ്രോഹത്തിന്റെ ആ മാരണമാണ്‌ ആറന്മുള വിമാനത്താവള പദ്ധതിക്ക്‌ പിന്നിലെ ശക്തിസ്രോതസ്‌.വധേരയും റിലയന്‍സ്‌ ഗ്രൂപ്പും ഒപ്പമുണ്ടെങ്കില്‍ കെജിഎസ്‌ ഗ്രൂപ്പിന്‌ ആരെ പേടിക്കാന്‍?കേരളത്തിലെ ചില കോണ്‍ഗ്രസ്‌ നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കുറുക്കു വഴികൂടിയാണ്‌ നിര്‍ദിഷ്ട വിമാനത്താവള പദ്ധതി. വി.ഡി.സതീശനും ടി.എന്‍.പ്രതാപനും അടങ്ങുന്ന ഹരിത എംഎല്‍എ മാരും കെ.മുരളീധരനുമൊക്കെ വിമാനത്താവളത്തിന്‌ എതിരേ നിലപാടെടുക്കുമ്പോള്‍ കെജിഎസ്‌ ഗ്രൂപ്പിനായി ഡല്‍ഹിയില്‍ വാദിച്ചത്‌ പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ്‌. ആറന്മുള എംഎല്‍എ ശിവദാസന്‍നായരുടേയും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റേയും പിന്തുണ ഇക്കാര്യത്തില്‍ തുടക്കംമുതല്‍ ലഭിക്കുകയും ചെയ്‌തു. റിലയന്‍സിനെക്കൂടി പങ്കാളിയാക്കിയതോടെ ഡല്‍ഹിയിലെ അട്ടിമറി കെജിഎസ്‌ ഗ്രൂപ്പിന്‌ എളുപ്പമാകുകയായിരുന്നു. ` ചിലരെത്തുമ്പോള്‍ ചരിത്രം വഴിമാറുന്നു' എന്ന പരസ്യവാക്യമാണ്‌ , ആതിരേ,ഇവിടെ പ്രവൃത്തിയിലെത്തിയത്‌.റോബര്‍ട്ട് വാദ്രയും റിലയന്‍സ്‌ വന്നതോടെ ചട്ടങ്ങളും നിയമങ്ങളും കീഴ്‌വഴ്‌ക്കങ്ങളും പറപറന്നു. വ്യാമയാനമന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും അനുമതിക്കുശേഷം പരിസ്ഥിതി അനുമതിയായിരുന്നു കടമ്പയായിരുന്നത്‌.ജയറാം രമേഷ്‌ ഇക്കാര്യത്തില്‍ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്‌. ജയന്തി നടരാജന്‍ പരിസ്ഥിതിമന്ത്രിയായി എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെക്കോണ്ട്‌ 10 ശതമാനം ഓഹരി സ്വീകരിപ്പിച്ചതും അട്ടിമറിയുടെ മറ്റൊരു അശ്ലീലതയാണ്‌.അതിലൂടെ നെല്‍വയല്‍ -നീര്‍ത്തട നിയമങ്ങളില്‍ ഇളവ്‌ നേടാമെന്ന കണക്കുകൂട്ടല്‍ ശരിയായി. ആറ്തെറ്ഞ്ടത്പ്പ്ിരേ, അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പദ്ധതികള്‍ക്ക്‌ അനുമതി ശരവേഗത്തിലാണ്‌.അനുവദിക്കുന്ന പദ്ധതികളുടെ അടങ്കല്‍ തുകയുടെ 10 ശതമാനമാണ്‌ ഇതിന്‌ കമ്മീഷനായി നിശ്ചയിച്ചിട്ടുള്ളത്‌.2000 കോടി മുതല്‍ മുടക്കുള്ള ആറന്മുള വിമാനത്താവള പദ്ധതിയില്‍ നിന്ന്‌ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന്‌ മാത്രം അങ്ങനെ 200 കോടി ലഭിക്കും.നാട്ടുകാര്‍ക്ക്‌ പാര വച്ച ആന്റോ ആന്റണിക്കും ശിവദാസന്‍ നായര്‍ക്കും വേറെ വിഹിതവും ലഭിക്കും. ഇവരെയൊക്കെ മുന്‍കൂട്ടി കണ്ടാണ്‌ `` ദീപ സ്‌തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം'' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ചത്‌. ഇത്രയൊക്കെ അഴിമതി നടന്നെന്ന്‌ നാട്ടുകാര്‍ മനസ്സിലാക്കിയിട്ടും ഒരു ഉളുപ്പുമില്ലാതെയാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ആറന്മുള വിമാനത്താവളത്തെ ന്യായീകരിക്കുന്നതും വിമാനത്താവളം സാക്ഷാത്‌ക്കരിക്കാന്‍ അതി വേഗം ബഹുദൂരം പ്രയത്‌നിക്കുന്നതും

No comments: