Friday, July 6, 2012

ഹിഗ്സ്‌ ബോസണ്‍:ശാസ്ത്രം ജയിച്ചു;ദൈവം തോറ്റു

ആറായിരം വര്‍ഷം മുന്‍പ്‌ ആര്‍ഷഭാരതം മുന്നോട്ടുവച്ച ഒരു ശാസ്ത്രീയ നിഗമനത്തിന്റെ സാക്ഷാത്കാരമാണ്‌, ആതിരേ, ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തലിലൂടെ നടന്നിരിക്കുന്നത്‌. ഗണിതശാസ്ത്രത്തിന്‌ പൂജ്യവും സസ്യജാലങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന സിദ്ധാന്തവും ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിച്ച ഭാരതഋഷിപാരമ്പര്യത്തിന്റെ വിജയമായിട്ട്‌ വേണം ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കേണ്ടത്‌. ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്‌ ആദരിക്കപ്പെടുന്ന സത്യേന്ദ്ര നാഥ്‌ ബോസിന്റെയും വിശ്രുത ബ്രിട്ടീഷ്‌ ഊര്‍ജതന്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സിന്റെയും പേരില്‍ നിന്നാണ്‌ ദൈവകണത്തിന്‌ ഹിഗ്സ്‌ ബോസണ്‍ എന്ന പേര്‌ ശാസ്ത്രജ്ഞര്‍ നല്‍കിയത്‌. ഈ വിളിപ്പേരിട്ടത്‌ ലിയോണ്‍ എം. ലഡര്‍മാന്‍ എന്ന ശാസ്ത്രജ്ഞനും. ദൈവകണത്തിന്റെ കണ്ടെത്തല്‍ പ്രഞ്ചോല്‍പത്തി വിശ്വാസങ്ങളുമായി (മതങ്ങളുടേതല്ല) ബന്ധപ്പെടുത്താന്‍ സമയമായിട്ടില്ല എന്നാണ്‌ ശാസ്ത്രലോകം ഇപ്പോള്‍ പറയുന്നത്‌. എങ്കില്‍പോലും , ആതിരേ, ഐന്‍സ്റ്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ ശാസ്ത്രീയ കണ്ടെത്തലുകളെ പൊളിച്ചെഴുതി പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പിണ്ഡത്തെക്കുറിച്ചും വസ്തുക്കളുടെ പിണ്ഡമാനത്തെക്കുറിച്ചും വിപ്ലവകരമായ കണ്ടെത്തല്‍ നടത്താന്‍ അധികം താമസമില്ല എന്നാണ്‌ ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌.
സൃഷ്ടി സ്ഥിതി സംഹാരമാണ്‌ ആതിരേ, ഈശ്വരന്റെ പ്രത്യേകാധികാരവും അവകാശവുമായി മതങ്ങള്‍ വ്യാഖ്യാനിക്കുന്നത്‌. ഈ അവകാശത്തെ 'ചോദ്യം ചെയ്തുകൊണ്ടാണ്‌' മനുഷ്യന്റെ യുക്തിബോധവും ശാസ്ത്രാഭിമുഖ്യവും നൂറ്റാണ്ടുകളായി വളര്‍ന്നുകൊണ്ടിരിക്കുന്നത്‌. എന്ത്‌, എങ്ങനെ, എന്തിന്‌, എവിടെ എന്ന ചോദ്യത്തില്‍ നിന്നാണ്‌ മനുഷ്യന്‍ അവനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള ശാസ്ത്രീയ സത്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടിരിക്കുന്നത്‌. വിശകലനവും നിരീക്ഷണവും നിരാസവും ചേര്‍ന്ന ഒരു പ്രക്രിയ ഇതിനു പിന്നിലുണ്ട്‌. ആ പ്രക്രിയയുടെ ഇങ്ങേ തലയ്ക്കല്‍ നില്‍ക്കുന്ന മനുഷ്യന്‍ 'ഹിഗ്സ്‌ ബോസണ്‍' എന്ന ദൈവകണത്തിന്റെ കണ്ടുപിടിത്തം നടത്തിയിരിക്കുന്നു.ആതിരേ, നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കുതിപ്പായി രേഖപ്പെടുത്താന്‍ പോകുന്ന നേട്ടം. സൃഷ്ടി സ്ഥിതി സംഹാരത്തെ തിരിച്ചിട്ടുകൊണ്ടാണ്‌ മനുഷ്യന്‍ ഈശ്വരനെ നേരിട്ടത്‌ . ആതിരേ, ഇവിടെ ഈശ്വരന്‍ എന്ന്‌ വിവക്ഷിക്കുന്നത്‌ മതബോധങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള അന്ധവിശ്വാസത്തെയാണ്‌. സംഹാരം സ്ഥിതി, സൃഷ്ടി എന്നാണ്‌ മനുഷ്യന്റെ കണ്ടുപിടിത്തങ്ങളുടെ പോക്ക്‌. യുദ്ധങ്ങള്‍ എന്നും നാശത്തിന്‌ കാരണമായിരുന്നെങ്കിലും ഹിരോഷിമയിലും നാഗസാക്കിലും ആറ്റംബോംബ്‌ വര്‍ഷിച്ചുകൊണ്ട്‌ മാനവരാശിയെ മുഴുവന്‍ സംഹരിക്കാനുള്ള ശേഷി മനുഷ്യന്‍ തെളിയിച്ചു. ആറ്റംബോംബില്‍ നിന്ന്‌ ഹൈഡ്രജന്‍ ബോംബിലേക്കും അതില്‍ നിന്ന്‌ രാസബോംബുകളിലും ആണവായുധങ്ങളിലും എത്തി നില്‍ക്കുന്ന നാശത്തിന്റെ നേട്ടം ഒരു സുപ്രഭാതത്തില്‍ ഭൂമുഖത്തു നിന്ന്‌ മനുഷ്യരാശിയെ മുഴുവന്‍ തുടച്ചു നീക്കാനുള്ള ആയുധങ്ങള്‍ മനുഷ്യനേകിയിരിക്കുന്നു. 1967-ല്‍ ഡോക്ടര്‍ ക്രിസ്ത്യന്‍ ബര്‍ണാഡ്‌ ദക്ഷിണാഫ്രിക്കയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയതോടെ ഈശ്വരന്റെ സ്ഥിതി എന്ന അധികാരവും മനുഷ്യന്‍ കൈയ്യടക്കി. ഇന്ന്‌ അവയവ മാറ്റങ്ങളിലൂടെ, കൃത്രിമാവയവ നിര്‍മ്മിതിയിലൂടെ മരണത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ മനുഷ്യന്‌ കഴിയുന്നു. കൃത്രിമ ബീജസങ്കലനത്തില്‍ തുടങ്ങിയ സൃഷ്ടിയുടെ രഹസ്യം തേടിയുള്ളയാത്ര 1978 ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ്‌ ശിശുവിനെ സൃഷ്ടിച്ച്‌ -ല്‍ വിജയിച്ചപ്പോള്‍ സൃഷ്ടിയുടെ മേഖലയും മനുഷ്യന്‌ കരഗതമായി. 1952 ല്‍ തവളയുടെ ക്ലോണ്‍ ഉണ്ടാക്കിയ ശാസ്ത്രനേട്ടം 2012-ലെ നൂറി എന്ന പഷ്മിന ആടിന്റെ ക്ലോണിംഗില്‍ വിജയക്കൊടി പാറിച്ച്‌ നില്‍ക്കുന്നു.മനുഷ്യന്റെ ക്ലോണ്‍ ഉണ്ടാക്കാന്‍ നിലവിലുള്ള ഈശ്വര വിശ്വാസവും ധാര്‍മിക ചിന്തകളും മനുഷ്യനെ തത്ക്കാലം വിലക്കുന്നുണ്ടെങ്കിലും ഈ നൂറ്റാണ്ടവസാനിക്കും മുന്‍പ്‌ മനുഷ്യന്‍ ആനേട്ടവും കൈവരിക്കുമെന്നു തന്നെയാണ്‌ എന്റെ ഉറച്ച വിശ്വാസം.വയലാര്‍ പാടിയതുപോലെ , ഈ മനുഷ്യനെ നോക്കി, " ദ്യോവിലെ ദിഗ്മുഖ ദേവാലയാങ്കണപൂമുഖത്തെത്തി യഹോവ വിക്ഷണ്ണനായി.." എന്ന്‌ പറയേണ്ടി വരുന്നു. ആതിരേ, മനുഷ്യന്റെ അന്വേഷണ ത്വര, ശാസ്ത്രാഭിമുഖ്യം അവിടെ അവസാനിച്ചില്ല. കൂലങ്കക്ഷമായ ചിന്തകളും വിശകലനങ്ങളും പരീക്ഷണങ്ങളുമായി മുന്നേറിയ ആ മനീഷയാണ്‌ സ്വിസര്‍ലണ്ടിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 'കൊളൈഡര്‍' സ്ഥാപിച്ച്‌ കണികാ പരീക്ഷണം നടത്തി ഇപ്പോള്‍ ഹിഗ്സ്‌ ബോസണ്‍ എന്ന ദൈവകണത്തെ കണ്ടെത്തിയിരിക്കുന്നത്‌. പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും പ്രപഞ്ചത്തിലെ വസ്തുക്കളുടെ പിണ്ഡത്തെക്കുറിച്ചും ഇതുവരെയുണ്ടായിരുന്ന ശാസ്ത്രബോധങ്ങളെ അടിമുടി തിരുത്തുന്നതായിരിക്കും ഈ പുതിയ കണ്ടുപിടുത്തമെന്നാണ്‌, ആതിരേ, ശാസ്ത്രലോകം നല്‍കുന്ന സൂചന. തീപ്പെട്ടിപോലും കണ്ടു പിടിക്കുംമുന്‍പ്‌ മനുഷ്യന്‍ അവന്റെ അനുഭവങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും ഭയവിഹ്വലതകളില്‍ നിന്നും രൂപംകൊടുത്ത ഈശ്വരന്റെ അസ്തിത്വവും ഇതിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്‌. ആറായിരം വര്‍ഷം മുന്‍പ്‌ ആര്‍ഷഭാരതം മുന്നോട്ടുവച്ച ഒരു ശാസ്ത്രീയ നിഗമനത്തിന്റെ സാക്ഷാത്കാരമാണ്‌, ആതിരേ, ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തലിലൂടെ നടന്നിരിക്കുന്നത്‌. ഗണിതശാസ്ത്രത്തിന്‌ പൂജ്യവും സസ്യജാലങ്ങള്‍ക്ക്‌ ജീവനുണ്ടെന്ന സിദ്ധാന്തവും ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിച്ച ഭാരതഋഷിപാരമ്പര്യത്തിന്റെ വിജയമായിട്ട്‌ വേണം ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കേണ്ടത്‌. ഇന്ത്യന്‍ ശാസ്ത്രലോകത്തിന്റെ ഉപജ്ഞാതാവ്‌ എന്ന്‌ ആദരിക്കപ്പെടുന്ന സത്യേന്ദ്ര നാഥ്‌ ബോസിന്റെയും വിശ്രുത ബ്രിട്ടീഷ്‌ ഊര്‍ജതന്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സിന്റെയും പേരില്‍ നിന്നാണ്‌ ദൈവകണത്തിന്‌ ഹിഗ്സ്‌ ബോസണ്‍ എന്ന പേര്‌ ശാസ്ത്രജ്ഞര്‍ നല്‍കിയത്‌. ഈ വിളിപ്പേരിട്ടത്‌ ലിയോണ്‍ എം. ലഡര്‍മാന്‍ എന്ന ശാസ്ത്രജ്ഞനും. ദൈവകണത്തിന്റെ കണ്ടെത്തല്‍ പ്രഞ്ചോല്‍പത്തി വിശ്വാസങ്ങളുമായി (മതങ്ങളുടേതല്ല) ബന്ധപ്പെടുത്താന്‍ സമയമായിട്ടില്ല എന്നാണ്‌ ശാസ്ത്രലോകം ഇപ്പോള്‍ പറയുന്നത്‌. എങ്കില്‍പോലും , ആതിരേ, ഐന്‍സ്റ്റൈന്‍ ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ ശാസ്ത്രീയ കണ്ടെത്തലുകളെ പൊളിച്ചെഴുതി പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പിണ്ഡത്തെക്കുറിച്ചും വസ്തുക്കളുടെ പിണ്ഡമാനത്തെക്കുറിച്ചും വിപ്ലവകരമായ കണ്ടെത്തല്‍ നടത്താന്‍ അധികം താമസമില്ല എന്നാണ്‌ ഹിഗ്സ്‌ ബോസണ്‍ കണികയുടെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌. ദൈവകണം പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടാല്‍ ഭൗതികശാസ്ത്രത്തില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ ഉണ്ടാവുക. ആറ്റത്തില്‍ അടങ്ങിയിട്ടുള്ള ഇലക്ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയവയുടെ വ്യത്യസ്ത ദ്രവ്യമാനങ്ങള്‍ വിശദീകരിക്കാന്‍ ദൈവകണത്തിലൂടെ സാധിക്കും. കണികാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായ പ്രകാരം ഹിഗ്സ്‌ ഫീല്‍ഡ്‌ എന്ന ഊര്‍ജ്ജം കൊണ്ടാണ്‌ പ്രപഞ്ചം നിറഞ്ഞിരിക്കുന്നത്‌. ഈ ഊര്‍ജ്ജമണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന കണങ്ങളുടെ പ്രതിപ്രവര്‍ത്തന ഫലമായാണ്‌ അവയ്ക്ക്‌ പിണ്ഡം ലഭിക്കുന്നതെന്ന്‌ ഹിഗ്സ്‌ മെക്കാനിസം വിശദീകരിക്കുന്നു. അപ്പോള്‍ ദൈവകണത്തിന്റെ കണ്ടെത്തല്‍ പൂര്‍ണ്ണമാകുമ്പോള്‍ പിണ്ഡത്തെക്കുറിച്ച്‌-മാറ്റര്‍- ഇതുവരെയുണ്ടായിരുന്ന സിദ്ധാന്തങ്ങള്‍ തിരുത്തി എഴുതപ്പെടുകയും പുതിയ ശാസ്ത്ര സത്യങ്ങളിലൂടെ, കണ്ടെത്തലിന്റെയും ഗവേഷണത്തിന്റെയും പാതയിലൂടെ ഇന്ന്‌ മനുഷ്യന്‌ അസാധ്യമെന്ന്‌ ഇപ്പോള്‍ കരുതുന്ന മരണത്തെപ്പോലും തിരുത്തിക്കുറിക്കാന്‍ സാധിക്കുന്ന ഒരു കാലം വരും എന്നാണ്‌ ഹിഗ്സ്‌ ബോസണ്‍ കണിക നല്‍കുന്ന പ്രതീക്ഷ. ഇപ്പോള്‍ തന്നെ ശ്വാസം നിലച്ചുപോയ ഒരു വ്യക്തിക്ക്‌ പ്രത്യേക മോളിക്യൂള്‍ രൂപത്തില്‍ ദ്രവ ഓക്സിജന്‍ നല്‍കിയാല്‍ പൂര്‍ണ മരണത്തെ അരമണിക്കൂര്‍ വരെ വൈകിപ്പിക്കാമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം പുതിയ പുതിയ കണ്ടെത്തലുകള്‍ക്കും ഭൗതിക ശാസ്ത്ര വളര്‍ച്ചയ്ക്കും അതിലൂടെ മനുഷ്യന്റെ വിശ്വവീക്ഷണ വിപ്ലവത്തിനും ഹിഗ്സ്‌ ബോസണ്‍ പുതിയ പരിപ്രേക്ഷ്യം ചമയ്ക്കാന്‍ പോകുകയാണ്‌. വാഹന ഗതാഗതത്തിലും ബഹിരാകാശ സഞ്ചാരത്തിലും ഹിഗ്സ്‌ ബോസണ്‍ സൃഷ്ടിക്കാവുന്ന വിപ്ലവം ഇപ്പോള്‍ തന്നെ പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. ഹിഗ്സ്‌ ബോസണ്‍ പൂര്‍ണമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ 200 ടണ്‍ ഭാരമുള്ള ഒരു വാഹനത്തിന്റെ ഭാരം 20 ആയി കുറയുകയും ആനുപാതികമായി അതിന്റെ വേഗവും ഇന്ധനക്ഷമതയും വര്‍ദ്ധിക്കുകയും ചെയ്യും. ചികിത്സാ രംഗത്തും വിപ്ലവകരമായ മാറ്റം ഈ കണിക കൊണ്ടുവരും. മനുഷ്യാവയവങ്ങളുടെ വിശകലനത്തിന്‌ ഇന്നുപയോഗിക്കുന്ന മാഗ്നറ്റിക്‌ റസണന്‍സ്‌ ഇമേജിങ്ങിനെ അത്‌ അടിമുടി മാറ്റിമറിക്കുകയും മനുഷ്യ ശരീരത്തിലെ ഒരു കോശത്തിലെ ഒരു അണുവിന്റെ പൂര്‍ണ്ണരൂപം കണ്ടെത്തി രോഗനിര്‍ണ്ണയം നടത്താനും ഹിഗ്സ്‌ ബോസണ്‍ മനുഷ്യനെ സഹായിക്കുമെന്നാണ്‌ ശാസ്ത്രമതം. അന്ധകാരത്തിന്റെ ശക്തികള്‍ക്ക്‌ വശംവദരായി യുദ്ധവും നാശവും വര്‍ഗ്ഗീയ വൈരവും അധോലോക പ്രവര്‍ത്തനവും നടത്തുന്ന മനുഷ്യന്റെ മറുപുറത്താണ്‌ ശാസ്ത്രാഭിമുഖ്യമുള്ള മാനവീകത ത്തിന്റെ ഈ ദൈവകണം സൃഷ്ടിച്ചെടുന്നത്‌. ആ പ്രതീക്ഷയില്‍ കണ്ണ നട്ട്‌, ആതിരേ, നമുക്ക്‌ പറയാന്‍ കഴിയും മനുഷ്യന്‍, ഹാ എത്ര സുന്ദര പദം.

No comments: