Sunday, July 15, 2012

" തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം.."

ഋതുക്കള്‍ക്ക്‌ ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയും. ഈ വിശ്വാസത്തിലാകണം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്‌.അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ വറ്റാത്ത സ്രോതസ്സല്ലേ രാമായണം..!രാമായണ പാരായണം രാമകഥാപാരാവാര പര്യവേഷണമാണല്ലോ.എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്‌ രാമന്‍.പച്ചയായ മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുമ്പോഴും സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ്‌ രാമന്‍ ആവിഷ്കരിക്കുന്നത്‌.ആ ആവിഷ്ക്കാരങ്ങളിലൂടെയുള്ള ജാഗ്രതാപൂര്‍വമായ പര്യടനമാണ്‌ രാമായണ പാരായണം. അതേ,മാനസിനെ സ്ഫുടം ചെയ്തെടുക്കലാകുന്നു രാമായണ പാരായണം.
ആതിരേ വറുതി പിടിമുറുക്കുന്ന ആടി മാസം ഇടമുറിയാതെ മഴ പെയ്തിറങ്ങുന്ന കര്‍ക്കിടകം ദക്ഷിണായന രാശിയില്‍ സൂര്യസഞ്ചാരം ദക്ഷിണായനം ദേവന്മാരുടെ രാശി. ദക്ഷിണായനത്തില്‍ ദേവന്മാര്‍ നിദ്ര കൊള്ളുന്നു എന്ന്‌ വിശ്വാസം. ദേവന്മാര്‍ നിദ്ര കൊള്ളുമ്പോള്‍ ജീവജാലങ്ങളിലെ ചൈതന്യത്തിന്‌ ലോപം സംഭവിക്കും. കാരണം ജീവജാലങ്ങളിലെ ചൈതന്യമാണല്ലോ ദേവന്‍ . സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നതും ദേവന്മാര്‍ നിദ്ര കൊള്ളുന്നതും ദോഷകരമെന്ന്‌ മറ്റൊരു വിശ്വാസം. ഈ ദോഷ പരിഹാരത്തിന്‌ ആദ്ധ്യാത്മിക ചിന്തകള്‍ അനിവാര്യമെന്ന്‌ ആചാര്യ മതം. അതു കൊണ്ടാണ്‌, ആതിരേ, ഹൈന്ദവര്‍ പ്രത്യേകിച്ചും മലയാളികള്‍ പൊതുവായും കര്‍ക്കിടകത്തെ രാമായണ മാസമായി, പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന ദിനരാത്രങ്ങളായി സ്വീകരിക്കുന്നതും ശ്രദ്ധയോടുകൂടി ആധ്യാത്മിക ചിന്തകളില്‍ ആമഗ്നരാകുന്നതും ആതിരേ,ജലരാശിയാണ്‌ കര്‍ക്കിടകം. ജലരാശിയില്‍ സഞ്ചരിക്കുമ്പോള്‍ സൂര്യന്‌ ഹാനി സംഭവിക്കും. സുര്യന്റെ ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കും. ഇതിന്‌ പരിഹാരമായാണ്‌ രാമായണ പരായാണം വിധിച്ചിരിക്കുന്നത്‌. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ്‌ വിശ്വാസം. സ്നാനം, ഭസ്മധാരണം, ചന്ദനം തൊടല്‍ മുതലായവ ചെയ്ത ശേഷം ഏകാഗ്ര ചിത്തത്തോടെ വേണം രാമായണ പാരായണം ആരംഭിക്കണ്ടത്‌. ആതിരേ,ദശപുഷ്പങ്ങള്‍ വച്ച്‌ ശ്രീഭഗവതിയെ രാവിലെ വീട്ടിലേക്ക്‌ , എതിരേല്‍ക്കുന്ന ധന്യമായ ചടങ്ങ്‌ മലബാറിന്‌ മാത്രം സ്വന്തം.കുളിച്ച്‌ വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസൃതവും വയ്ക്കുന്നു. വൈകീട്ടേ ഇത്‌ എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത്‌ തുടരും ആതിരേ,ഋതുക്കള്‍ക്ക്‌ ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയും. ഈ വിശ്വാസത്തിലാകണം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത പഴമക്കാര്‍ പണ്ടേ കല്‍പിച്ചത്‌.അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ വറ്റാത്ത സ്രോതസ്സല്ലേ രാമായണം..!രാമായണ പാരായണം രാമകഥാപാരാവാര പര്യവേഷണമാണല്ലോ.എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്റെ പ്രതീകമാണ്‌ രാമന്‍.പച്ചയായ മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുമ്പോഴും സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ്‌ രാമന്‍ ആവിഷ്കരിക്കുന്നത്‌.ആ ആവിഷ്ക്കാരങ്ങളിലൂടെയുള്ള ജാഗ്രതാപൂര്‍വമായ പര്യടനമാണ്‌ രാമായണ പാരായണം. അതേ,മാനസിനെ സ്ഫുടം ചെയ്തെടുക്കലാകുന്നു രാമായണ പാരായണം. ?തപ: സ്വാദ്ധ്യായ നിരതം, തപസ്വീ വഗ്വ്വിദാംവദം, നാരദം പരിപപ്രച്ഛ? ്‌ വാല്‍മീകിമഹര്‍ഷി രാമായണം തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌. തപസ്സിനാണ്‌ ,ധ്യാനത്തിനാണ്‌ , ആദ്ധ്യാത്മിക മനനങ്ങള്‍ക്കാണ്‌ രാമായണമാസം പ്രധാന്യം നല്‍കുന്നത്‌. അതു കൊണ്ടാണ്‌ രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ്‌ വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച്‌ പറഞ്ഞത്‌. *************** ആതിരേ,കൊടും വേനലില്‍ നിന്ന്‌ പൊടുന്നനെ മഴത്തിമിര്‍പ്പിലേക്ക്‌ ... അതിനോട്‌ പെട്ടെന്ന്‌ പൊരുത്തപ്പെടാന്‍ ശരീരത്തിന്‌ കഴിയില്ല. മഴത്തണുപ്പിന്റെ മൂന്നു മാസത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ക്ഷയിക്കും. രോഗങ്ങള്‍ ശരീരത്തെ ആക്രമിക്കുമ്‌. ശക്തി കുറഞ്ഞ ശരീരം അതിന്‌ അടിപ്പെടും -ഒക്കെ സ്വാഭാവികം. മഴത്തുള്ളികളില്‍ത്തൂങ്ങി രോഗാണുക്കളും പെയ്തു നിറയും, കാലവര്‍ഷക്കാലത്ത്‌.. ഈയൊരു അവസ്ഥയിലാണ്‌ സുഖ ചികിത്സ പ്രസക്തമാവുന്നത്‌. ആതിരേ,കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നല്ലേ ആയുര്‍ വേദത്തിന്റെ ശാന്തിമന്ത്രം.ആയുര്‍ വേദത്തിന്‍റെ മഹിമ,ആചാര സൂക്തങ്ങളുടെ കുളിര്‍മ ഒക്കെ അനുഭവവേദ്യമാവുന്നത്‌ കര്‍ക്കിടക മാസത്തിലെ ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയുമാണ്‌ . ഈ കാലം ആയുര്‍വേദത്തില്‍ വിസര്‍ഗ്ഗ കാലമാണ്‌ .അതായത്‌ സൂര്യന്‍ തന്റെ ശക്തി പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ക്ക്‌ വിട്ടുകൊടുക്കുന്ന കൃപാകരകാലം.ം. ഇക്കാലത്തു വേണം ആരോഗ്യപാലനത്തിനുള്ള സ്വസ്ഥ ചികിത്സ അല്ലെങ്കില്‍ സുഖ ചികിത്സ നടത്താന്‍. അതു കൊണ്ടാണ്‌ കേരളീയര്‍ പണ്ട്‌ മുതലേ കര്‍ക്കിടകം 16ന്‌ ഔഷധസേവ തുടങ്ങിയിരുന്നത്‌.നിഷ്ഠാബദ്ധമായ ആരോഗ്യപരിപാലനാചാരണമാണിത്‌. ഇതില്‍ വൈദ്യവും ജ്യോത്സ്യവും ഒത്തുചേര്‍ന്നിട്ടുണ്ട്‌ .അതാണ്‌ ഏറ്റവും പ്രാധാന്യം. ആയുര്‍ശാസ്ത്രസംബന്ധിയായ എല്ലാവിധ ചികിത്സയ്ക്കും നല്ലത്‌ മഴക്കാലമാണ്‌. കാരണം, രോഗകാരണങ്ങളായ ദോഷങ്ങളെ ശരീരത്തില്‍ നിന്ന്‌ പുറത്ത്‌ കളയാന്‍ താരതമ്യേന എളുപ്പം ഈ കാലത്താണ്‌. കൂടാതെ മഴക്കാലത്ത്‌ ദഹനശക്തി കുറയുന്നു. അഗ്നിമാന്ദ്യം ഉണ്ടാകുന്നു എന്ന്‌ ആയുര്‍വേദം .ഇതിനാണ്‌ കര്‍ക്കിടകമാസ മധ്യത്തില്‍ ശോധന ചികിത്സ കഴിഞ്ഞ്‌ ഔഷധസേവ വിധിച്ചിട്ടുള്ളത്‌. ഔഷധസേവയില്‍ പ്രധാനമായി കഴിക്കുന്നത്‌ കൊടുവേലിക്കിഴങ്ങാണ്‌. ഇതിന്‌ അഗ്നി എന്നാണ്‌ ആയുര്‍വേദികമായ പേര്‌. കുളിച്ച്‌ ദേഹശുദ്ധി വരുത്തിയശേഷം പറിച്ചുകൊണ്ടുവരുന്ന കൊടുവേലിക്കിഴങ്ങ്‌ കഴുകി ഉരച്ച്‌ വൃത്തിയാക്കി ഒരു രാത്രി ചുണ്ണാമ്പു വെള്ളത്തില്‍ ഇട്ടുവച്ച്‌ ശുദ്ധിചെയ്ത്‌ വീണ്ടും വൃത്തിയാക്കി തോല്‍കളഞ്ഞ ശേഷമാണ്‌ ഉപയോഗിക്കുന്നത്‌. കേരളീയ ആചാരപ്രകാശം കൊടുവേലിക്കിഴങ്ങ്‌ ഭവനങ്ങളുടെ മുഖ്യകവാടത്തിലൂടെ കയറ്റാറില്ല. ജനല്‍ വഴിയോ മറ്റോ ആണ്‌ വീടിനുള്ളില്‍ കൊണ്ടുവരാറ്‌. ഔഷധസേവാ ദിനത്തില്‍ കഴിക്കുന്ന മരുന്ന്‌ വയമ്പും ഇരട്ടിമധുരവും ചേര്‍ത്ത്‌ വെണ്ണപോലെ അരച്ച്‌ നെയ്യില്‍ ചേര്‍ത്താണ്‌ നിര്‍മിക്കുന്നത്‌. ശരീരത്തില്‍ അഗ്നി (ദഹനം) വര്‍ധിക്കുന്നതിനും ബുദ്ധിശക്തി ഉണര്‍ത്തുന്നതിനും സ്വരമാധുരി ഉണ്ടാകുന്നതിനും ഈ ഔഷധക്കൂട്ട്‌ ഏറെ ഫലപ്രദമാണ്‌. ആചാരപ്രകാരം ക്ഷേത്രങ്ങളിലാണ്‌ ഈ ചടങ്ങ്‌ നടത്താറ്‌. ആയുര്‍വേദത്തിലെ ഔഷധസൂക്തം പലതവണചൊല്ലി ഔഷധത്തെ വീര്യവത്താക്കി തീര്‍ക്കുന്നു. പുരുഷസൂക്തം മുതലായ മന്ത്രങ്ങള്‍ ജപിച്ച്‌ മന്ത്രപൂതമാക്കുന്ന ഈ ഔഷധം വളരെകുറച്ച്‌ അളവില്‍ മാത്രമേ കഴിക്കാവൂ. ഏതാണ്ട്‌ 3 ഗ്രാം മുതല്‍ 5 ഗ്രാം വരെ. അതാണ്‌ വിധി. ആതിരേ,ഔഷധസേവയ്ക്ക്‌ കര്‍ശനമായ പഥ്യം നിര്‍ബന്ധം. . ഒഴിഞ്ഞ വയറിലാകണം ഔഷധം കഴിക്കേണ്ടത്‌. കുളിച്ച്‌ ദേഹശുദ്ധി വരുത്തി ശുദ്ധവും നിര്‍മലവുമായ മനസോടു കൂടി പ്രഭാതത്തില്‍ ഔഷധം കഴിക്കണം. ഒരു മണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണം കഴിക്കാവൂ. മത്സ്യം, മാംസം, മുട്ട, തൈര്‌, വറുത്തത്‌ എന്നിവ കഴിക്കരുത്‌. 16ന്‌ കാലത്ത്‌ ഔഷധകഞ്ഞി കഴിക്കുന്നതാണ്‌ ഉത്തമം. പകല്‍ ഉറങ്ങരുത്‌ രാത്രി നന്നായുറങ്ങണം. ഫ്രിഡ്ജില്‍ വച്ചതും പഴയതുമായവ കഴിക്കരുത്‌. മനുഷ്യന്റെ ആധ്യാത്മികവും അതിഭൗതികവും അതിദൈവികവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമത്രേ ഔഷധസേവാദിനത്തിലെ ഔഷധസേവ. ഇങ്ങനെ മനവും തനുവും സ്ഫുടം ചെയ്തെടുത്തുകഴിയുമ്പോള്‍ പൊന്നിന്‍ കതിര്‍ക്കുലയേന്തി മെല്ലേ മെല്ലേ ചിങ്ങമാസവുമിങ്ങെത്തും പഞ്ഞക്കാലത്തിന്‌ വിട.. ആതിരേ,ഇനി പൂവിളികള്‍.. പൂക്കളങ്ങള്‍.. പൊന്നോണപ്രഹര്‍ഷങ്ങള്‍ (ആചാര-ആയുര്‍വേദ വിധികള്‍ അവലംഭം)

No comments: