Thursday, July 26, 2012

നിര്‍ത്താം, ഈ ശവഭോജനം

ഭക്ഷണക്രമത്തില്‍ മറ്റാരെയും തോല്‍പ്പിക്കുന്ന വ്യതിയാനങ്ങള്‍ക്കും പ്രകൃതിവിരുദ്ധ രീതികള്‍ക്കും പേരുകേട്ടവരാണ്‌ മലയാളികള്‍. തിരിച്ചു കടിക്കാത്തതെന്തിനേയും തിന്നുമെന്ന അഹന്തയോടെയാണ്‌ മനുഷ്യശരീരത്തിന്‌ ദോഷകരമായ മത്സ്യമാംസാദികള്‍ വെട്ടിവിഴുന്നത്‌. ഈ സ്വഭാവത്തിന്‌ കിട്ടിയ തിരിച്ചടിയാണ്‌ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത്‌ ഷവര്‍മ്മ കഴിച്ചുണ്ടായ മരണം. മതവിശ്വാസത്തില്‍ എന്നപോലെ ഭക്ഷണകാര്യത്തിലും വിവേകത്തിന്റെ സ്വരങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ താല്‍പര്യ രഹിതമായ മനസ്സാണ്‌ , ,മലയാളിക്ക്‌ പൊതുവെ ഉള്ളത്‌. ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള അനാരോഗ്യവും മരണവും ഒരുഭാഗത്ത്‌ നടക്കുമ്പോഴാണ്‌ പ്രകൃതി വിരുദ്ധമായ ഭക്ഷണക്രമം മൂലമുള്ള വിഷബാധയും മരണങ്ങളും രോഗങ്ങളും മറുവശത്ത്‌ വ്യാപകമാകുന്നത്‌. മനുഷ്യനിലെ അക്രമവാസന വളര്‍ത്തുന്നതില്‍ മദ്യത്തിനൊപ്പം മാംസഭക്ഷണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. പക്ഷേ, ആരു കേള്‍ക്കാന്‍, ആര്‌ സ്വീകരിക്കാന്‍.
ആതിരേ, മനുഷ്യന്റെ ആമാശയവും പചനന പ്രക്രിയയും വായും നാവും പല്ലുകളും ശരീരഘടനപോലും സസ്യഭുക്കിന്റേതാണ്‌. പ്രകൃതി ജീവജാലങ്ങള്‍ക്കെല്ലാം ഇത്തരം സവിശേഷതകള്‍ അവയുടെ ശരീരത്തിലും രക്തചംക്രമണം ഉള്‍പ്പെടെയുള്ള ആന്തരിക പ്രവര്‍ത്തനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുള്ളത്‌ വ്യക്തമായ ലക്ഷ്യത്തോടെയാണ്‌. ഓരോ ജീവജാലത്തിന്റെയും നിലനില്‍പ്പിനും പ്രജനനത്തിനും ഈ നിര്‍ബന്ധവും നിഷ്ഠകളും അനുപേക്ഷണീയമാണ്‌. പ്രകൃതിയുമായി ഇണങ്ങിപ്പോകുമ്പോഴാണ്‌ ജീവജാലങ്ങള്‍ക്ക്‌ സ്വാഭാവികമായ വളര്‍ച്ചയും വംശ വൃദ്ധിയും ഉണ്ടാകുക. അതിന്‌ വിരുദ്ധമായിട്ടുള്ള വ്യതിയാനങ്ങള്‍ ഉണ്ടായാല്‍ അത്‌ ആ ജീവജാലകുടുംബത്തിന്റെ നാശത്തിനും ആ വംശത്തിന്റെ തന്നെ ഉന്മൂലനത്തിനും കാരണമായി തീരും. മനുഷ്യന്‍ ഒഴിച്ചുള്ള മറ്റു മൃഗജാലങ്ങളെല്ലാം പ്രകൃതി അവയ്ക്ക്‌ അനുശാസിച്ചിട്ടുള്ള ഭക്ഷണക്രമം പാലിച്ചാണ്‌ ജീവിക്കുന്നത്‌. പുല്ലു തിന്നുന്ന പുലിയെയും ഇരയുടെ മാംസം കഴിക്കുന്ന പശുവിനെയും പ്രകൃതിയില്‍ കാണാന്‍ കഴിയാത്തത്‌ നിഷ്ഠയോടെയുള്ള ഈ പ്രകൃതി നിയമപാലനം കൊണ്ടാണ്‌. ഇതാണ്‌ ഓരോ വംശത്തിന്റെയും ആരോഗ്യകരമായ നിലനില്‍പ്പിന്റെ അടിസ്ഥാനവും. പ്രകൃതിയുടെ ഈ നിഷ്ഠകളെല്ലാം ലംഘിച്ച്‌ സ്വാര്‍ത്ഥതയും ക്ഷണിക താല്‍പര്യ സംരക്ഷണവും നിറഞ്ഞ ജീവിത ശൈലിയാണ്‌ മനുഷ്യന്‍ തുടര്‍ന്നു പോരുന്നത്‌. മിശ്രഭുക്കായി അവന്‍ മാറിയതും ഈ വ്യതിയാനത്തില്‍ നിന്നാണ്‌. ഇത്‌ മനുഷ്യന്റെ ആന്തരിക ഘടനയിലും അവയുടെ പ്രവര്‍ത്തനങ്ങളിലും വന്‍ വ്യത്യാസങ്ങള്‍ വരുത്തുകയും അത്‌ സ്വഭാവത്തില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്‌. ചെയ്യുന്നുമുണ്ട്‌. സസ്യഭുക്കായി ജീവിക്കേണ്ട മനുഷ്യന്‍ മാംസഭുക്കുകൂടിയാകുന്നതുകൊണ്ടാണ്‌ ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും സ്വഭാവ വൈചിത്ര്യങ്ങള്‍ക്കും കാരണമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍, മതവിശ്വാസത്തില്‍ എന്നപോലെ ഭക്ഷണകാര്യത്തിലും വിവേകത്തിന്റെ സ്വരങ്ങള്‍ക്ക്‌ കാതോര്‍ക്കാന്‍ താല്‍പര്യ രഹിതമായ മനസ്സാണ്‌ , ആതിരേ,മലയാളിക്ക്‌ പൊതുവെ ഉള്ളത്‌. ആവശ്യത്തിന്‌ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള അനാരോഗ്യവും മരണവും ഒരുഭാഗത്ത്‌ നടക്കുമ്പോഴാണ്‌ പ്രകൃതി വിരുദ്ധമായ ഭക്ഷണക്രമം മൂലമുള്ള വിഷബാധയും മരണങ്ങളും രോഗങ്ങളും മറുവശത്ത്‌ വ്യാപകമാകുന്നത്‌. മനുഷ്യനിലെ അക്രമവാസന വളര്‍ത്തുന്നതില്‍ മദ്യത്തിനൊപ്പം മാംസഭക്ഷണങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന്‌ നേരത്തെ തന്നെ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. പക്ഷേ, ആരു കേള്‍ക്കാന്‍, ആര്‌ സ്വീകരിക്കാന്‍. ഭക്ഷണക്രമത്തില്‍ മറ്റാരെയും തോല്‍പ്പിക്കുന്ന വ്യതിയാനങ്ങള്‍ക്കും പ്രകൃതിവിരുദ്ധ രീതികള്‍ക്കും പേരുകേട്ടവരാണ്‌ മലയാളികള്‍. തിരിച്ചു കടിക്കാത്തതെന്തിനേയും തിന്നുമെന്ന അഹന്തയോടെയാണ്‌ മനുഷ്യശരീരത്തിന്‌ ദോഷകരമായ മത്സ്യമാംസാദികള്‍ വെട്ടിവിഴുന്നത്‌. ഈ സ്വഭാവത്തിന്‌ കിട്ടിയ തിരിച്ചടിയാണ്‌ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത്‌ ഷവര്‍മ്മ കഴിച്ചുണ്ടായ മരണം. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക്‌ നിയതമായ ഒരുനിലവാരം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. മനുഷ്യന്റെ ആന്തരികാവയവങ്ങള്‍ക്കും ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തിനും എതിരാകുന്ന ഒരു പദാര്‍ത്ഥവും ഭക്ഷണസാധനങ്ങളില്‍ കലര്‍ത്തരുതെന്നും പഴകിയ ഭക്ഷണം ഉപയോഗിക്കരുതെന്നുമുള്ളത്‌ ആരോഗ്യപരിപാലനത്തിന്റെ അടിസ്ഥാന തത്വമാണ്‌. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന സര്‍ക്കാരിന്‌ തന്നെയാണ്‌ ഈ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും. എന്നാല്‍, ഭരണം രാഷ്ട്രീയ പാര്‍ട്ടികളുടെ വീതംവയ്പ്പായി മാറിയപ്പോള്‍ നിയമങ്ങളെയും ചട്ടങ്ങളെയും സമ്പത്തിന്റെ ബലത്തില്‍ മറികടക്കാന്‍ കഴിഞ്ഞപ്പോള്‍ വിഷലിപ്തമായ വെള്ളം കുടിക്കാനും വിഷം കലര്‍ന്നതോ വിഷമായി തീര്‍ന്നതോ ആയ ഭക്ഷണങ്ങള്‍ കഴിക്കാനും വിധിക്കപ്പെട്ടിരിക്കുകയാണ്‌, ആതിരേ, മലയാളികള്‍. കേരളത്തില്‍ 50,000ത്തിലധികം ഹോട്ടലുകളും റെസ്റ്ററന്റുകളും ഉണ്ടെന്നാണ്‌ കണക്ക്‌. ഇവയില്‍ വിരലില്‍ എണ്ണാവുന്നവ ഒഴിച്ചുള്ളിടത്ത്‌ അനാരോഗ്യകരവും അപായകരവുമായ സാഹചര്യങ്ങളിലാണ്‌ ഭക്ഷണം പാകം ചെയ്യുന്നതും സൂക്ഷിക്കുന്നതും വിളമ്പുന്നതും. പഴകിയ ഭക്ഷണവും ശരീരത്തിന്‌ ഹാനികരമായ നിറങ്ങളും രാസവസ്തുക്കളും ആമാശയത്തില്‍ എത്തിയാല്‍ അവ ശരീരത്തില്‍ വിഷമായി മാറുകയാണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌. പാശ്ചാത്യഭക്ഷണം എന്ന രീതിയില്‍ മസാലകളും നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്ത്‌ പഴകിയ ഭക്ഷണം രുചികരവും കാഴ്ചയ്ക്ക്‌ സ്വീകാര്യവുമാക്കി മാറ്റുമ്പോള്‍ സംഭവിക്കുന്നത്‌ ആമാശയത്തിനുള്ളില്‍ വിഷഫാക്ടറിയുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുക എന്നതാണ്‌. ഇത്തരത്തിലുണ്ടാകുന്ന ഭക്ഷണത്തിലെ വിഷാംശത്തെ ചെറുക്കാനും അവയുടെ പ്രഹരശേഷി കുറയ്ക്കാനും ശരീരത്തിന്റെ സ്വാഭാവികമായ ഹോര്‍മോണല്‍ പ്രവര്‍ത്തനം കൊണ്ട്‌ സാധിക്കുന്നു. അതുകൊണ്ടാണ്‌ മത്സ്യമാംസ ഭക്ഷണങ്ങള്‍ മൂലം ആമാശയത്തില്‍ ഉണ്ടാകുന്ന വിഷവസ്തുക്കള്‍ ശരീരത്തിന്‌ ഹാനികരമാക്കാത്ത രീതിയില്‍ വിസര്‍ജിക്കപ്പെടുന്നത്‌. ഈ പ്രക്രിയയ്ക്ക്‌ ഭംഗം സംഭവിക്കുമ്പോഴാണ്‌ ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നത്‌. രോഗകാരികളല്ലാത്തതും സ്വാഭാവികമായതുമായ ഭക്ഷണം ഉപഭോക്താവിന്‌ നല്‍കണമെന്നാണ്‌ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിക്കുക എന്നതാണ്‌ സ്റ്റാര്‍ ഹോട്ടല്‍ അടക്കമുള്ള ഭക്ഷണവിതരണ ശൃംഖലയിലുള്ള മാഫിയകളുടെ ലക്ഷ്യം. ഇതുമൂലം ഭക്ഷ്യവിഷബാധ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. അറേബ്യന്‍ നാടുകളില്‍ നിന്ന്‌ ഇറക്കുമതി ചെയ്ത പുതിയ രുചിയായ ഷവര്‍മ്മ മലയാളികളെ കീഴടക്കിയത്‌ വളരെ പെട്ടെന്നായിരുന്നു. എന്നാല്‍, ചീഞ്ഞമാംസമാണ്‌ ഷവര്‍മ്മ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതെന്ന്‌ ഒരു മരണം സംഭവിച്ച ശേഷമാണ്‌ കേരളത്തിലെ ആരോഗ്യവകുപ്പിന്‌ കണ്ടെത്താന്‍ കഴിഞ്ഞത്‌. ഭക്ഷണത്തിന്റെ നിലവാരം സംരക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനവും നിയമങ്ങളും ചട്ടങ്ങളും ഉള്ള നാട്ടിലാണ്‌ ഭക്ഷ്യവിഷബാധ ഒരു വാര്‍ത്തപോലും അല്ലാതെയായിരിക്കുന്നത്‌. ഹോട്ടലുകളില്‍ നിന്നു മാത്രമല്ല, കീറ്ററിങ്ങ്‌ സര്‍വ്വീസുകള്‍ നടത്തുന്ന വിവാഹസദ്യകളില്‍ നിന്നു വരെ ഭക്ഷ്യവിഷബാധ കേരളത്തില്‍ വ്യാപകമായിരിക്കുകയാണ്‌. ആരോഗ്യവകുപ്പും സര്‍ക്കാരുമാണ്‌ പ്രാഥമികമായി നല്ല ഭക്ഷണം ഉപഭോക്താവിന്‌ ഉറപ്പുവരുത്തേണ്ട ഏജന്‍സി എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, മാറി വരുന്ന ഭക്ഷണ രീതികളും പാശ്ചാത്യ ഭക്ഷണ രീതികളോടുള്ള അതിരുവിട്ട ആസക്തിയും ലാഭക്കൊതിയും ഒന്നിക്കുമ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ച്‌ ഭക്ഷണവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച്‌ വിതരണം ചെയ്യാനുള്ള ത്വര ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉണ്ടാകുന്നത്‌ സ്വാഭാവികം. ഇവരെ നിരന്തര നിരീക്ഷണത്തിലൂടെയും കര്‍ശന പരിശോധനയിലൂടെയും വരുതിക്ക്‌ നിര്‍ത്തണം എന്നത്‌ പറയാന്‍ കൊള്ളാവുന്ന കാര്യം മാത്രമാണ്‌ ഇന്ന്‌ കേരളത്തില്‍. നിയമങ്ങള്‍ ലംഘിക്കാനാണ്‌ മലയാളിക്ക്‌ താല്‍പര്യം. അതുകൊണ്ട്‌ ഭക്ഷണങ്ങളുടെ നിലവാരം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും ഉദ്യോഗസ്ഥ വിഭാഗത്തിനും ഏല്‍പ്പിക്കുന്നതിലും നല്ലത്‌ മനുഷ്യന്‌ സ്വാഭാവികമായ രീതിയില്‍ ആവശ്യമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുന്നതാണ്‌ അഭികാമ്യം. മത്സ്യമാംസങ്ങളോട്‌ വിടപറഞ്ഞാല്‍ വര്‍ത്തമാനകാലത്തിന്റെ ഭീഷണിയായ പ്രമേഹം, കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക്‌ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പാടെ ഒഴിവാക്കാന്‍ സാധിക്കും. അതുകൊണ്ട്‌ ഹോട്ടല്‍ ഭക്ഷണങ്ങളുടെ നിലവാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ആഹ്വാനം ചെയ്യുന്നതിനു പകരം മത്സ്യമാംസങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നതാണ്‌ ആരോഗ്യത്തിന്‌ ഗുണകരം. ശവം തിന്നുന്നത്‌ മനുഷ്യന്റെ ശരീരത്തിനും സ്വഭാവത്തിനും ചേര്‍ന്നതല്ല എന്ന്‌ പ്രകൃതി പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുന്നതാണ്‌, ആതിരേ, അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയും അതുമായി ബന്ധപ്പെട്ട ദുരന്തങ്ങളും. വിവേകമുള്ളവര്‍ ഇത്‌ മനസ്സിലാക്കട്ടെ,ല്ലേ..!.

No comments: