Wednesday, July 18, 2012

വീരപ്പന്‍ പാവം:കൊലപാതകം,ബലത്സംഘം ആനക്കൊമ്പ്‌ മോഷണം-വീരപ്പന്റെ പേരില്‍

ശരിയാണ് ,വീരപ്പന്‍ ആനയെക്കൊന്നിട്ടുണ്ട്‌. ചന്ദനം മുറിച്ചു വിറ്റിട്ടുമുണ്ട്‌. പക്ഷേ, ഇതിനെല്ലാം അദ്ദേഹത്തിന്‌ തുച്ഛമായ തുക മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇടനിലക്കാരും അവരുടെ മേലാളന്മാരുമാണ്‌ ഇതിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുള്ളത്‌. കര്‍ണാടകയിലെ പ്രമുഖ സിനിമാതാരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍. ഇത്രയധികം രൂപ കൈവശമുള്ള വീരപ്പന്‌ എന്തുകൊണ്ട്‌ ആധുനിക ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ വീരപ്പന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള വീരകൃത്യങ്ങളെല്ലാം മറ്റ്‌ ചിലരുടെ ലാഭക്രിയകളായിരുന്നുവെന്നും വീരപ്പന്‌ ഇതിലൊന്നും പങ്കില്ലെന്നും വ്യക്തമാകുന്നത്‌. കൊല്ലപ്പെടുമ്പോഴും വീരപ്പന്റെ കൈവശം ഉണ്ടായിരുന്നത്‌ 303 റൈഫിള്‍ മാത്രമായിരുന്നു
ആതിരേ,നമ്മുടെയൊക്കെ ധാരണകളും വിശ്വാസങ്ങളും ശുഷ്കവും വസ്തുതാവിരുദ്ധവുമാണെന്ന്‌ സമ്മതിച്ചേ തീരൂ. കാട്ടുകള്ളനെന്നും ആനക്കൊമ്പ്‌ മോഷ്ടാവെന്നും ചന്ദനക്കടത്തുകാരനെന്നുമൊക്കെ വിശേഷിപ്പിച്ച്‌ വീരപ്പനെ ഏറ്റവും ക്രുദ്ധനും ക്രൂരനുമായ കഥാപാത്രമായി അവതരിപ്പിച്ചതിനു പിന്നില്‍ പോലീസ്‌ സേനയിലെ ചില ഉന്നതന്മാരുടെ നീചലക്ഷ്യങ്ങളുണ്ടായിരുന്നു എന്നറിയുമ്പോള്‍ ഞെട്ടരുത്‌. ശരിയായിരുന്നു വീരപ്പന്‍ ആനകളെ കോന്നിട്ടുണ്ട്‌. ആളുകളെയും കോന്നിട്ടുണ്ട്‌. എന്നാല്‍, വീരപ്പന്‍ ചെയ്തതിന്റെ നൂറ്‌ ഇരട്ടി ക്രൂരതകളാണ്‌ വീരപ്പന്‍ വേട്ടയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ട സ്പെഷല്‍ ടാസ്ക്‌ ഫോഴ്സിലെ അംഗങ്ങളും അതിന്റെ തലവന്മാരും നടത്തിയിട്ടുള്ളത്‌. വീരപ്പന്‍ നടത്തി എന്ന്‌ ആരോപിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഈ ഓഫീസര്‍മാര്‍ നടത്തിയിട്ടുണ്ട്‌. വീരപ്പന്റെ പേരില്‍ സ്ത്രീകളെ അധിക്ഷേപിച്ച ഒരു കേസുപോലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, വീരപ്പനെ കുടുക്കാനായി ഇറങ്ങിത്തിരിച്ച സംഘത്തിന്റെയും തലവന്മാരുടെയും ഏറ്റവും ഇഷ്ടപ്പെട്ട മൃഗയാ വിനോദമായിരുന്നു ആന്ധ്രപ്രദേശിലെ ആദിവാസി സ്ത്രീകളെ രാപ്പകലില്ലാതെ ബലാത്സംഗം ചെയ്യുക എന്നത്‌. ഇക്കാര്യത്തില്‍ ഇപ്പോള്‍ ശിക്ഷണ നടപടിക്ക്‌ വിധേയനായി പുറത്തു നില്‍ക്കുന്ന കര്‍ണാടക ഡിജി ആന്റ്‌ ഐജിപി ശങ്കര്‍ മഹാദേവ്‌ ബിദരി ഐപിഎസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിന്റെ നടപടികള്‍ കുപ്രസിദ്ധവും കോടതികളുടെ നിശിത വിമര്‍ശനത്തിന്‌ ഇരയായതുമാണ്‌. കര്‍ണാടകയിലെ ക്വാറി മാഫിയയ്ക്കുവേണ്ടി അവിടത്തെ ആദിവാസികളെ വെടിവച്ചുകൊന്നും അവരുടെ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തുമാണ്‌ ആതിരേ, ബദരിയുടെ സംഘം അര്‍മാദിച്ചത്‌. ഈ കൊലപാതകങ്ങളും ബലാത്സംഗങ്ങളും വീരപ്പന്റെ തലയില്‍ കെട്ടിവച്ച്‌ പൊതുസമൂഹത്തില്‍ മാന്യന്മാരായി ചമഞ്ഞിരുന്ന ഇവരുടെ മുഖം മൂടിയാണിപ്പോള്‍ അഴിഞ്ഞു വീണിരിക്കുന്നത്‌. വീരപ്പനും കാട്ടിലെ ആദിവാസികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു അല്ലെങ്കില്‍ വീരപ്പന്‍ സംഘാംഗങ്ങളുടെ ബലാത്സംഗത്തിന്‌ ഇരയായി എന്നൊക്കെ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുടെ ഉത്തരവാദികള്‍ ബദരിയുടെ സംഘാംഗങ്ങളാണെന്ന്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. വീരപ്പന്‍ വെടിവച്ചു കൊന്നു എന്ന്‌ പോലീസ്‌ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളില്‍ പലതിലും കൊല്ലപ്പെട്ടവര്‍ക്ക്‌ പോയിന്റ്‌ ബ്ലാങ്കില്‍ നിന്നാണ്‌ വെടിയേറ്റിട്ടുള്ളത്‌. മുന്നില്‍ നിന്നും പിന്നില്‍ നിന്നും വെടിയേറ്റാണ്‌ പലരും കൊല്ലപ്പെട്ടിട്ടുള്ളത്‌. ഇവരുടെ ഭാര്യമാരും അമ്മമാരും പെണ്‍മക്കളുമാണ്‌ അന്വേഷണ സംഘത്തിന്റെ അപമാനപ്പെടുത്തലിനും ബലാത്സംഗത്തിനും വിധേയരായിട്ടുള്ളത്‌. ബദരിയുടെ സാന്നിദ്ധ്യത്തിലാണ്‌ ആദിവാസി യുവതികളെ സംഘാംഗങ്ങള്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിട്ടുള്ളതും ചോദ്യം ചെയ്യലിന്റെ പേരില്‍ നഗ്നരാക്കി നിര്‍ത്തി പല വിധത്തില്‍ അപമാനിച്ചിട്ടുള്ളതും. ആതിരേ,ആദിവാസി യുവതികള്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളുടെ പെരുംകാമത്തിന്നിരയായി പിടയുമ്പോഴും ചോദ്യം ചെയ്യലിന്റെ ഭാഗമായി അവരുടെ ഗുഹ്യപ്രദേശങ്ങളില്‍ ഷോക്കടിപ്പിക്കുമ്പോഴും അതെല്ലാം കണ്ടു രസിക്കാന്‍ ബദരി തൊട്ടടുത്തുണ്ടായിരുന്നു. ഇങ്ങനെ അന്വേഷണസംഘം നടത്തിയ ക്രൂരതകളെല്ലാം ഇതുവരെ വീരപ്പന്റെയും വീരപ്പന്റെ സംഘാംഗങ്ങളുടെയും പേരില്‍ കുറിച്ചുവച്ച്‌ മാന്യന്മാരായി ചമഞ്ഞവരാണ്‌ ഇപ്പോള്‍ നിയമത്തിനും പൊതുസമൂഹത്തിനും മുന്നില്‍ കുറ്റവാളികളായി നില്‍ക്കുന്നത്‌. അന്വേഷണസംഘത്തിന്റെ അതിരുവിട്ട ഇടപെടലിനെക്കുറിച്ച്‌ നടത്തിയ സദാശിവന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. മനുഷ്യത്വം മരവിക്കുന്ന ക്രൂരതകളാണ്‌ ഇവര്‍ ആദിവാസികളോട്‌ കാണിച്ചത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 66 കൊലപാതക കേസില്‍ 30 എണ്ണത്തില്‍ മാത്രമാണ്‌ വീരപ്പനോ വീരപ്പന്റെ സംഘാംഗങ്ങള്‍ക്ക്‌ പങ്കുണ്ടെന്ന്‌ സംശയിക്കാവുന്ന സൂചനകള്‍ ഉള്ളത്‌. ബാക്കി 36 എണ്ണവും വീരപ്പന്‍ സംഘവുമായി ബന്ധമില്ലാത്തവരുടെ അതിക്രമങ്ങളുടെ ഫലമായി ഉണ്ടായ ഏറ്റുമുട്ടല്‍ മരണങ്ങളായിരുന്നു ഇതുസംബന്ധിച്ച കേസുകള്‍ കോടതിയില്‍ എത്തിയപ്പോള്‍ വീരപ്പന്‌ ഇതില്‍ പങ്കില്ലെന്നും ദൗത്യസേനയ്ക്കുള്ള പങ്ക്‌ മറച്ചു വയ്ക്കാനാവില്ലെന്നും വ്യക്തമായതോടെ ഒരു ലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഏതാണ്ട്‌ 60 കോടിയോളം രൂപയാണ്‌ ഇങ്ങനെ നഷ്ടപരിഹാരമായി നല്‍കിയത്‌. അപ്പോള്‍ ഊഹിക്കാവുന്നതേയുള്ളൂ പ്രത്യേക ദൗത്യസേന നടത്തിയ ക്രൂരതയുടെ ആഴവും പരപ്പും. കര്‍ണാടകയിലെ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ റെഡ്ഡി സഹോദരന്മാര്‍ അടക്കം നിരവധി ഉന്നതര്‍ക്ക്‌ കര്‍ണാടകയില്‍ ക്വാറി ബിസിനസ്‌ ഉണ്ട്‌. ക്വാറി മാഫിയയാണ്‌ കര്‍ണാടകത്തില്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. പ്രതിദിനം ശതകോടിയുടെ ബിസിനസ്‌ നടത്തുന്ന ഈ മാഫിയയെ സംരക്ഷിക്കാനാണ്‌ പ്രത്യേക ദൗത്യ സേന കര്‍ണാടക വനങ്ങളിലെ ആദിവാസികളെ വെടിവച്ചു കൊന്നതും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തതും. സ്ക്വയര്‍ ഫീറ്റിന്‌ ലക്ഷങ്ങള്‍ വരുന്ന ഗ്രനൈറ്റുകളാല്‍ സമ്പന്നമാണ്‌ കര്‍ണാടകയിലെ വനങ്ങള്‍. ഈ വനങ്ങളില്‍ കഴിയുന്ന ആദിവാസികളുടെ പരമ്പരാഗത വിശ്വാസവുമായി ബന്ധപ്പെട്ട ഈശ്വര സാന്നിദ്ധ്യ സ്ഥാനങ്ങളിലാണ്‌ ഇത്തരത്തിലുള്ള ഗ്രനൈറ്റ്‌ നിക്ഷേപങ്ങള്‍ ഉള്ളത്‌. ഇവിടെ ഖാനനം നടത്താന്‍ ആദിവാസികള്‍ ആരെയും അനുവദിക്കുകയില്ല. തങ്ങളുടെ ദൈവങ്ങളെയും അവരുടെ ഇരിപ്പിടങ്ങളെയും കവര്‍ന്നെടുക്കാന്‍ അനുവദിക്കാതെ ആദിവാസി സമൂഹം ഒറ്റക്കെട്ടായി ഖാനന പ്രക്രിയയെ തടഞ്ഞിരുന്നു വിശ്വാസ ദൃഢതയും അത്‌ സംരക്ഷിക്കാനുള്ള ത്വരയും മാത്രമേ ആദിവാസികള്‍ക്ക്‌ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്വാറി മാഫിയയ്ക്ക്‌ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഗുണ്ടകളും ഏറ്റവും ആധുനിക സ്ഫോടക വസ്തുക്കളും ആയുധങ്ങളുമുണ്ടായിരുന്നു. ഇവ കൊണ്ട്‌ ആദിവാസികളെ നിശബ്ദരാക്കിയിട്ടാണ്‌ കര്‍ണാടകയില്‍ ഇപ്പോഴും ഗ്രാനൈറ്റ്‌ ഖാനനം നടക്കുന്നത്‌. ഈ മാഫിയ നടത്തിയിട്ടുള്ള മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളും ,ആതിരേ,വീരപ്പന്റെയും വീരപ്പന്‍ സംഘാംഗങ്ങളുടെയും തലയിലാണ്‌ കെട്ടിവച്ചിട്ടുളത്‌. ആതിരേ,കാട്ടുകള്ളനും ചന്ദനക്കൊള്ളക്കാരനും ആനക്കൊമ്പ്‌ മോഷ്ടാവുമായി അറിയപ്പെടുന്നതിന്‌ മുന്‍പ്‌ മറ്റൊരു ഭൂതകാലം വീരപ്പനുണ്ടായിരുന്നു. കര്‍ണാടക വനങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ ഖാനനം നടത്താന്‍ എത്തുന്ന സംഘത്തെ തടയുന്ന ആദിവാസികളെ അനു നയിപ്പിക്കാനും അതിന്‌ തയ്യാറാകാത്തവരെ ഉന്മൂലനം ചെയ്യാനുമുള്ള ക്വാറി മാഫിയയുടെ ഗുണ്ടാ തലവനായിരുന്നു വീരപ്പന്‍. തന്റെ ആജ്ഞയ്ക്ക്‌ വഴങ്ങിയില്ലെങ്കില്‍ അവരെ വെടിവച്ചു കൊല്ലുക എന്ന ഒറ്റ ഉപാധിമാത്രമേ വീരപ്പന്‌ ഉണ്ടായിരുന്നുള്ളൂ. ആദ്യ കാലങ്ങളില്‍ ക്വാറി മാഫിയയ്ക്കു വേണ്ടി വീരപ്പന്‍ ഇത്തരം നിരവധി ഹീനകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്നാല്‍ പില്‍ക്കാലത്ത്‌ ക്വാറി മാഫിയയുമായി തെറ്റിപ്പിരിഞ്ഞതോടുകൂടിയാണ്‌ വീരപ്പന്‍ കാട്ടിനുള്ളിലേക്ക്‌ കയറുന്നതും കാട്‌ സാമ്രാജ്യമാക്കി കൊള്ളകളാരംഭിക്കുന്നതും. ആനയെ കൊന്ന്‌ കൊമ്പെടുത്ത്‌ വിറ്റും ചന്ദനമരങ്ങള്‍ വെട്ടിമുറിച്ച്‌ അതിര്‍ത്തി കടത്തി വില്‍പ്പന നടത്തിയും വീരപ്പന്‍ കോടികള്‍ സമ്പാദിച്ചു എന്നാണ്‌ മാധ്യമ വാര്‍ത്തകള്‍. മാത്രമല്ല, സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയി കോടിക്കണക്കിന്‌ രൂപയുടെ മോചന ദ്രവ്യം നേടിയെടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്‌. എന്നാല്‍, കര്‍ണാടക വനങ്ങളില്‍ നടക്കുന്ന ക്വാറി മാഫിയയുടെ പോകൃത്തരങ്ങളുടെ ഉള്ളറിയുമ്പോള്‍ വീരപ്പന്റെ പേരില്‍ പ്രചരിക്കുന്ന കഥകളില്‍ 10 ശതമാനംപോലും സത്യമില്ലെന്ന്‌ വ്യക്തമാകും. അതേ ആതിരേ വീരപ്പന്‍ ആനയെക്കൊന്നിട്ടുണ്ട്‌. ചന്ദനം മുറിച്ചു വിറ്റിട്ടുണ്ട്‌. പക്ഷേ, ഇതിനെല്ലാം അദ്ദേഹത്തിന്‌ തുച്ഛമായ പണം മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. ഇടനിലക്കാരും അവരുടെ മേലാളന്മാരുമാണ്‌ ഇതിലൂടെ കോടികള്‍ സമ്പാദിച്ചിട്ടുള്ളത്‌. കര്‍ണാടകയിലെ പ്രമുഖ സിനിമാതാരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ വീരപ്പന്‍ 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍. ഇത്രയധികം രൂപ കൈവശമുള്ള വീരപ്പന്‌ എന്തുകൊണ്ട്‌ ആധുനിക ആയുധങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ വീരപ്പന്റെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള വീരകൃത്യങ്ങളെല്ലാം മറ്റ്‌ ചിലരുടെ ലാഭക്രിയകളായിരുന്നുവെന്നും വീരപ്പന്‌ ഇതിലൊന്നും പങ്കില്ലെന്നും വ്യക്തമാകുന്നത്‌. കൊല്ലപ്പെടുമ്പോഴും വീരപ്പന്റെ കൈവശം ഉണ്ടായിരുന്നത്‌ 303 റൈഫിള്‍ മാത്രമായിരുന്നു. കോടിക്കണക്കിന്‌ രൂപ സമ്പാദിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍,പ്രചരിപ്പിക്കുന്നത്‌ പോലെ രഹസ്യമായി മുംബൈയില്‍ വ്യാപാരാര്‍ത്ഥം എത്തിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഏറ്റവും പുതിയ ആയുധങ്ങള്‍ വീരപ്പന്‍ വാങ്ങിയിരുന്നേനെ. പക്ഷേ, അതുണ്ടായിട്ടില്ല. അതില്‍ നിന്ന്‌ മനസ്സിലാകുന്നത്‌ ആനക്കൊമ്പ്‌ മോഷ്ടിച്ചും ചന്ദനം വെട്ടി വിറ്റും വിഐപികളെ തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടും പറയുന്നതുപോലെ കോടികളോ ലക്ഷങ്ങളോ വീരപ്പന്‍ സമ്പാദിച്ചിട്ടില്ല എന്നു തന്നെയാണ്‌. വീരപ്പനെ മറയാക്കി കര്‍ണാടക രാഷ്ട്രീയത്തിലെ ഉന്നതന്മാരും പോലീസ്‌ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ്‌ ചന്ദനത്തടികള്‍ മോഷ്ടിച്ചത്‌,ആനയെ കൊന്ന്‌ കൊമ്പെടുത്തിട്ടുള്ളത്‌, കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തിയിട്ടുള്ളത്‌. ഈ അധോലോകപ്രവര്‍ത്തനത്തിന്‌ കൂട്ടുനിന്ന ബദരിയെ കര്‍ണാടക ഡിജി ആന്റ്‌ ഐജിപി ആയി നിയമിച്ചതിനെ ചോദ്യം ചെയ്ത്‌ അഡ്മിനിസ്ട്രേറ്റീവ്‌ ട്രിബ്യൂണലില്‍ വന്ന പരാതിയുടെ വിചാരണക്കിടയിലാണ്‌ ബിദരിയുടെ കൊടും ക്രൂരതയുടെ കഥകള്‍ പുറത്തു വന്നത്‌ പൈശാചികമായ കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനിന്ന ബിദരിയുടെ നിയമനം റദ്ദാക്കിക്കൊണ്ട്‌ ജസ്റ്റിസ്‌ ഡോ. കെ.ബി.സുരേഷ്‌ വിധിപ്രഖ്യാപിച്ചതോടെയാണ്‌ ബിദരിയുടെ പതനം ആരംഭിച്ചത്‌.വീരപ്പന്റെ വാസ്തവങ്ങള്‍ വെളിവായതും ആ കഥകള്‍ പിന്നാലെ

No comments: