Thursday, October 3, 2013

സംസ്ഥാനത്ത്‌ `സലിംരാജ്‌';ഉളുപ്പില്ലാതെ ഉമ്മന്‍ചാണ്ടി

കേരള ഹൈക്കോടതിയിലെ ഏറ്റവും സൗമ്യനായ ന്യായാധിപന്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തിന്റെ മനസാക്ഷിയില്‍ നിന്നുയര്‍ന്ന സന്ദേഹങ്ങളാണ്‌.നിയമപാലനത്തില്‍ വിശ്വസിക്കുന്ന, നീതിബോധത്താല്‍ നയിക്കപ്പെടുന്ന ജനാധിപത്യ ഭരണ സംവിധാനത്തില്‍ ആശ്രയിക്കുന്ന ജനതയുടെ നെടുനാളായുള്ള ഭയാശങ്കകളായിരുന്നു അവ.കൊട്ടിഘോഷിക്കപ്പെടുന്ന സുതാര്യതയുടേയും സത്യസന്ധതയുടേയും ലക്ഷത്തിലൊരംശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെങ്കില്‍.നീതിപീഠങ്ങളോടും നിയമവാഴചയോടും പേരിനെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരം വിട്ടൊഴിയുമായിരുന്നു. അതുണ്ടായില്ലെന്ന്‌ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ കോടതി പരാമര്‍ശങ്ങളോടുള്ള പ്രതികരണം ആരഞ്ഞപ്പോള്‍ ഒളിച്ചോടുകയുമായിരുന്നു.എന്ത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരും എന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപിത നയത്തിന്‌ അടിവരയിടുന്ന ഈ കൂസലില്ലായമ നീതിബോദ്ധ്യങ്ങളോടും നിയമ വാഴ്‌ചയോടും രാഷ്ട്രീയ മാന്യതയോടും സര്‍വോപരി ഉമ്മന്‍ ചാണ്ടിയെ നേതാവയി അംഗീകരിക്കുന്ന,മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്ത കേരളത്തിലെ സാക്ഷരമായ രാഷ്ട്രീയ പക്വതയോടുമുള്ള വെല്ലുവിളിയാണ്‌.
തരിമ്പെങ്കിലും രാഷ്ട്രീയമന്യതയും,ജനാഭിമുഖ്യവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രാജിവച്ചൊഴിയണം.അത്രയ്‌ക്ക്‌ രൂക്ഷവും നിര്‍ണായകവുമായ പരാമര്‍ശങ്ങളാണ്‌, ആതിരേ,സലിം രാജിന്റെ ഭൂമിതട്ടിപ്പ് കേശില്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ ബഞ്ചില്‍ നിന്നുണ്ടായത്. സംസ്ഥാനത്തെ ജനങ്ങള്‍ കഴിഞ്ഞ കുറേമാസങ്ങളായി ഉന്നയിക്കുന്ന സന്ദേഹങ്ങളാണ്‌ സിംഗിള്‍ ബഞ്ച് ആവര്‍ത്തിച്ചത് .കേള്‍വിയും കേള്‍പ്പോരുമില്ലാത്തവിധം സാക്ഷരകേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും പമ്പര വിഢികളാക്കിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും, അധികാരത്തിന്റെ മറവില്‍ അര്‍മാദിച്ചു കൊണ്ടിക്കുന്നത്‌.രാജ്യത്തെ ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയേയും പുച്ഛിച്ച്‌ തള്ളി കൊടും ക്രിമനലുകളുടെ ജീവനും സ്വത്തിനും അമാന്യതയ്‌ക്കുമാണ്‌ ഉമ്മന്‍ ചാണ്ടി ഭരണം സംരക്ഷണം ഒരുക്കുന്നത്‌; അവരെ കണ്ണിന്റെ കൃഷ്‌ണമണി പോലെ കാത്തു സൂക്ഷിക്കുന്നത്‌. കെപിസിസി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌,കെ.മുരളീധരന്‍,മുതിര്‍ന്ന നേതാവ്‌ വി.എം.സുധീരന്‍,പ്രതിപക്ഷം,മാധ്യമങ്ങള്‍ എല്ലാം ഒരേസ്വരത്തില്‍ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ചിട്ടും,ഭരണത്തില്‍ ക്രിമിനലുകളുടെ പിടിമുറുക്കം അക്കമിട്ട്‌ നിരത്തിയിട്ടും ഒട്ടും കൂസാതെ ഭരണം നടത്തുന്ന ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനും എതിരായുള്ള നീതിയുടേയും നിയമത്തിന്റേയും സനാതനമായ കുറ്റപത്രമാണ്‌, ആതിരേ, ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ പരാമരശങ്ങളില്‍ നിവര്‍ന്നത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ പേരിലുള്ള ഭൂമിതട്ടിപ്പ് കേസ്‌ പരിഗണിക്കേ സലിംരാജ്‌ സംസ്ഥാന മുഖ്യമന്ത്രിയാണോ എന്നാണ്‌ കോടതി ചോദിച്ചത്‌. ഈ കോണ്‍സ്റ്റബിളിനെ ഡിജിപിക്കും പേടിയാണോ? ഇവിടെ എന്ത്‌ ജനാധിപത്യമാണ്‌ ഉള്ളത്‌ ?സാഹചര്യം ഇതാണെങ്കില്‍ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? സലിംരാജിനെതിരെ ഗുരുതരമായ ആരോപണം ഉണ്ടായിട്ടും ഹര്‍ജിക്കാര്‍ നല്‍കിയ പരാതിയില്‍ എന്തുകൊണ്ടാണ്‌ പൊലീസ്‌ അന്വേഷണം നടത്താതിരുന്നത്‌ ? സര്‍ക്കാര്‍ സലിംരാജിന്‌ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നതാണോ ഇതില്‍ നിന്ന്‌ മനസിലാക്കേണ്ടത്‌ ? സലിംരാജ്‌ ഉള്‍പ്പെടെയുള്ളവരുടെ ടെലിഫോണ്‍ റിക്കോഡ്‌സ്‌ പരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌ ചോദ്യം ചെയ്‌തു ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കേണ്ട സാഹചര്യം എന്തായിരുന്നു ? അന്വേഷണം നടത്തി ആക്ഷേപം സമര്‍പ്പിക്കുന്നതിന്‌ എന്തായിരുന്നു തടസം ?എന്നിങ്ങനെ നീളുന്നു, ആതിരേ, കോടതിയുടെ ആകാംക്ഷകളും സന്ദേഹങ്ങളും. കേരള ഹൈക്കോടതിയിലെ ഏറ്റവും സൗമ്യനായ ന്യായാധിപന്‍ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാനത്തിന്റെ മനസാക്ഷിയില്‍ നിന്നുയര്‍ന്ന സന്ദേഹങ്ങളാണ്‌.നിയമപാലനത്തില്‍ വിശ്വസിക്കുന്ന, നീതിബോധത്താല്‍ നയിക്കപ്പെടുന്ന ജനാധിപത്യ ഭരണ സംവിധാനത്തില്‍ ആശ്രയിക്കുന്ന ജനതയുടെ നെടുനാളായുള്ള ഭയാശങ്കകളായിരുന്നു അവ.കൊട്ടിഘോഷിക്കപ്പെടുന്ന സുതാര്യതയുടേയും സത്യസന്ധതയുടേയും ലക്ഷത്തിലൊരംശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നെങ്കില്‍.നീതിപീഠങ്ങളോടും നിയമവാഴചയോടും പേരിനെങ്കിലും ബഹുമാനമുണ്ടായിരുന്നെങ്കില്‍ കോടതിയുടെ പരാമര്‍ശങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധികാരം വിട്ടൊഴിയുമായിരുന്നു. അതുണ്ടായില്ലെന്ന്‌ മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍ കോടതി പരാമര്‍ശങ്ങളോടുള്ള പ്രതികരണം ആരഞ്ഞപ്പോള്‍ ഒളിച്ചോടുകയുമായിരുന്നു.എന്ത്‌ അപമാനം സഹിച്ചും അധികാരത്തില്‍ തുടരും എന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപിത നയത്തിന്‌ അടിവരയിടുന്ന ഈ കൂസലില്ലായമ നീതിബോദ്ധ്യങ്ങളോടും നിയമ വാഴ്‌ചയോടും രാഷ്ട്രീയ മാന്യതയോടും സര്‍വോപരി ഉമ്മന്‍ ചാണ്ടിയെ നേതാവയി അംഗീകരിക്കുന്ന,മുഖ്യമന്ത്രിയായി തെരെഞ്ഞെടുത്ത കേരളത്തിലെ സാക്ഷരമായ രാഷ്ട്രീയ പക്വതയോടുമുള്ള വെല്ലുവിളിയാണ്‌. സോളാര്‍ കാലം മുതല്‍ ആരംഭിച്ച നിയമവഴ്‌ചയുടെ അട്ടിമറിയാണ്‌ ഉമ്മന്‍ ചാണ്ടി ഉളുപ്പില്ലാതെ തുടരുന്നത്‌.ഹൈക്കോടതിമാത്രമല്ല ഡിജിപിതന്നെ പറഞ്ഞത്‌ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ്‌ ക്രിമിനലുകളുടെ താവളമായെന്നാണ്‌.ജനങ്ങളെ തിരസ്‌ക്കരിച്ച്‌ ഭീകരവാദികളെ ആശ്ലേഷിക്കുന്ന അധികാരത്തിന്റെ ഈ പ്രമത്തദയ്‌ക്ക്‌ ,ആതിരേ, വലിയവില കൊടുക്കേണ്ടിവരും,ഉമ്മന്‍ ചാണ്ടിക്ക്‌; സംശയമില്ല . സോളാര്‍ തട്ടിപ്പ്‌ കേസിന്റെ തുടക്കംമുതല്‍ മറ്റ്‌ പല വിശ്വസ്‌തരെയും കൈയൊഴിഞ്ഞപ്പോഴും സലിംരാജിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്‌.ഗണ്‍മാന്‍ സ്ഥാനത്തുനിന്ന്‌ സലിംരാജിനെ ഗത്യന്തരമില്ലാതെയാണ്‌ ഉമ്മന്‍ചാണ്ടി മാറ്റിയത്‌. അതിനുശേഷവും ഇയാള്‍ ക്‍ളിഫ് ഹൗസില്‍ വിലസി. ഇത്‌ വിവാദമായപ്പോള്‍മാത്രമാണ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. സസ്‌പെന്‍ഷനുശേഷമാണ്‌ ഭൂമിതട്ടിപ്പ്‌ കേസില്‍ സലിംരാജിന്റെ ടെലിഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്‌. ഇതിനെതിരെ സലിംരാജിനുവേണ്ടി അഡ്വക്കറ്റ്‌ ജനറല്‍തന്നെ ഹൈക്കോടതിയില്‍ ഹാജരായി. ഒടുവില്‍ കോഴിക്കോട്ടുവച്ച്‌ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച സലിംരാജ്‌ ഇപ്പോള്‍ ജയിലിലാണ്‌. ജയിലിലും അയാള്‍ക്ക്‌ സുഖവാസമാണ്‌.ആതിരേ, സലിംരാജിന്റെ ഔദ്യോഗിക ജീവിതമാകെ ക്രിമിനല്‍ പശ്ചാത്തലമുള്ളതാണ്‌. പരിശീലനത്തിനുശേഷം 1995ല്‍ നെടുങ്കണ്ടം പോലീസ്‌ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു സലിംരാജ്‌. അന്ന്‌ എസ്‌ഐയെ തല്ലി. കാര്‍ തകര്‍ത്തു. ഇത്‌ സംബന്ധിച്ച പരാതി നിലനില്‍ക്കെയാണ്‌ 2001ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്‌. ഇടുക്കിയിലെ ഒരു ദൂതന്‍മുഖേന സലിംരാജ്‌ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായി. തുടര്‍ന്ന്‌ കുടുംബാംഗംപോലെയായി. ഒരു കാരണവശാലും ഇയാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്ന്‌ മൂന്നുതവണ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌ നല്‍കി. ഇത്‌ രണ്ടുതവണ ഉമ്മന്‍ ചാണ്ടി അവഗണിച്ചു. 2011ല്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ കത്ത്‌ നല്‍കി. അതിന്മേല്‍ ഒരാഴ്‌ച മാറ്റിനിര്‍ത്തിയെങ്കിലും അടുത്ത ദിവസം തിരിച്ച്‌ നിയമിച്ചു.ഹവാല പണമിടപാട്‌ റാക്കറ്റുമായും ഭീകരപ്രവര്‍ത്തകരുമായും,ഭൂമാഫിയയുമായും സ്വര്‍ണം-മനുഷ്യക്കള്ളക്കടത്തുകാരന്‍ ഫയാസുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ കൊടും ക്രിമിനലിനെ ഇപ്പോഴും ഉമ്മന്‍ ചണ്ടി മാറോട്‌ ചേര്‍ത്ത്‌ പിടിക്കുന്നതിന്റെ രഹസ്യമെന്താണ്‌,ആതിരേ ?ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ഭര്‍ത്താവ്‌ വിവാവഹമോചന ഹര്‍ജിയിലുന്നയിക്കുന്ന ആരോപണം മാത്രമല്ല കാരണമെന്ന്‌ ഇപ്പോള്‍ തെളിയുന്നു. ശ്രദ്ധിക്കുക,തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ ഇരുനൂറോളം കുടുംബങ്ങളുടെ ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ശിപാര്‍ശചെയ്‌തെങ്കിലും അന്വേഷണം നടക്കുന്നില്ല. ഈ ഭൂമിയുടെ വിപണിവില 200 കോടി കവിയും. 18 സര്‍വേ നമ്പരുകളിലായി ഉള്‍പ്പെട്ട ഇവരുടെ 44.5 ഏക്കര്‍ സ്ഥലം സലിംരാജും ഭൂമാഫിയയും ചേര്‍ന്ന്‌ കൈക്കലാക്കിയെന്ന്‌ റവന്യൂവകുപ്പ്‌ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നിട്ടും അധികൃതര്‍ക്ക്‌ അനക്കമില്ല.ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഭൂമിതട്ടിപ്പ്‌ കേസുകളിലൊന്നില്‍ കളമശേരി പോലീസ്‌ തയ്യാറാക്കിയ എഫ്‌ഐആറില്‍,തട്ടിപ്പിന്റെ അധികാരകേന്ദ്രമായ ,സലിം രാജില്ല.കേവലം ഒരു കോണ്‍സ്റ്റബിളിന്‌ എങ്ങനെ ഇത്രയ്‌ക്കും സ്വാധീനമുണ്ടാക്കന്‍ കഴിയും? ഉമ്മന്‍ ചാണ്ടിയുടെ ഇടപാടുകളൊന്നും സുതാര്യമല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സ്വകാര്യട്രസ്റ്റിന്‌ പുറത്ത്‌ പറയാനാകാത്ത സാമ്പത്തീക ഇടപാടുകളൂണ്ടെന്നും അക്കാര്യങ്ങളില്‍ സലിം രാജിന്‌ നിര്‍ണായക പങ്കുണ്ടെന്നുമൊക്കെയാണ്‌ ചുവരെഴുത്തുകള്‍.എന്തിനധികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക്‌ ലഭിച്ച പണത്തിന്റേ സ്രോതസുകളില്‍ കളങ്കിതമായവയുണ്ടെന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌.ഇതെല്ലാം കൂട്ടിവായിക്കുംപ്പോഴാണ്‌,ആതിരേ, സലിം രാജ്‌ സംരക്ഷിക്കപ്പെടുന്നതിന്റെ ഭീഷണമായ തലങ്ങള്‍ പൊതുസമൂഹത്തിന്‌ ബോധ്യമാകുന്നത്‌. ഭീകരബന്ധങ്ങളുള്ള കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്നതിലുള്ള ജാഗ്രത തന്നെയാണ്‌ കോടതികളെ പരിഹസ്യമാക്കുന്നതിലും ഉമ്മന്‍ ചണ്ടി സര്‍ക്കര്‍ തുടരുന്നതെന്നാണ് സര്‍ക്കാരിനു വേണ്ടി നടക്കുന്ന വ്യവഹാരങ്ങള്‍ വ്യക്തമാക്കുന്നത്‌.ഏറ്റവും ഒടുവില്‍ ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ ഈ സര്‍ക്കര്‍ സ്വീകരിച്ചിട്ടുള്ള അപഹാസ്യമായ നിലപാടുകള്‍ ശ്രദ്ധിക്കുക.സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ്‌ ജനറലിനേയും രാജത്തിന്റെ അറ്റോര്‍ണി ജനറലിനേയും അവരിലൂടെ നീതിപീഠങ്ങളേയും വിഡ്‌ഢികളാക്കുകയാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.ഭരണഘടനയോടും രാജ്യത്തെ നിയമവ്യവസ്ഥയോടും നീതിപാലനത്തോടുമുള്ള പ്രതിലോമനിലപാടാണ്‌ ഇതിലെല്ലാം പകല്‍ പോലെ വ്യക്തമാകുന്നത്‌.അഴിമതിയും അനീതിയുമാണ്‌ ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ മുഖമുദ്രയെന്നും അധികാരത്തിന്റെ ഉന്മത്തതയില്‍ സമ്മതിദായകരേയും നികുതിദായകരേയും മാത്രമല്ല ന്യായാസനങ്ങളെയും തങ്ങളുടെ തോന്ന്യാസത്തിന്റെ നടത്തിപ്പിനായി മാധമങ്ങളാക്കുമെന്നുമാണ്‌ ,ആതിരേ, ഈ പരിണതികളെല്ലാം ഉദാഹരിക്കുന്നത്‌.കുറ്റം ചെയ്യുന്നതിനൊപ്പം ശിക്ഷാര്‍ഹമാണ്‌ കുവാളികളെ സംരക്ഷിക്കുന്നത്‌.ആ ന്യായത്തിന്റെ ഭൂമികയില്‍ കേരളം കണ്ട ഏറ്റവും ക്രുദ്ധനായ ക്രിമിനലായി ഉമ്മന്‍ ചാണ്ടി നില്‍ക്കുകയാണ്‌!ഒരു അനീതി സംഭവിച്ചാല്‍ സൂര്യാസ്‌തമയത്തിന്‌ മുന്‍പ്‌ അതിന്‌ പരിഹാരമുണ്ടയില്ലെങ്കില്‍ ആ പട്ടണം അഗ്നിക്കിരയാക്കണമെന്ന ആഹ്വാനം ചെവിക്കൊള്ളാതെ പോയതിന്റെ ശിക്ഷകളാണിതെല്ലാം.ഒരു ജനതയ്‌ക്ക്‌ അവര്‍ അര്‍ഹിക്കുന്ന ഭരണകര്‍ത്താവിനെ ലഭിക്കുമെന്ന നിരീക്ഷണം,ആതിരേ, എത്രയോ ഭീഷണമായി സാര്‍ഥകമാകുകയാണ്‌ ഉമ്മന്‍ ചാണ്ടിയിലും കൂട്ടരിലും..!

No comments: