Wednesday, December 19, 2012

ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം: 7 കോടിയുടെ അഴിമതി;മലര്‍ക്കെ തുറന്നു കിടക്കുന്ന അഴിമതിയുടെ വാതായനങ്ങള്‍

കാട്ടിലെ തടി,തേവരുടെ ആന എന്ന ലൈനിലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം.കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ക്കുകയും ഇതിനെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ്‌ ജനറലുമായ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും അവര്‍ പിന്നീട്‌ നിയമിച്ച സബ്‌ കമ്മിറ്റികളും ആശിര്‍വദിക്കുകയും ചെയ്തതു കൊണ്ടാണ്‌ ഏഴ്‌ കോടിയുടെ അഴിമതി നടന്നതെന്നാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ വിലയിരുത്തല്‍.
ആതിരേ,കാട്ടിലെ തടി,തേവരുടെ ആന എന്ന ലൈനിലായിരുന്നു കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌ നിര്‍മാണം.കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ക്കുകയും ഇതിനെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ്‌ ജനറലുമായ എം.കെ.ദാമോദരന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയും അവര്‍ പിന്നീട്‌ നിയമിച്ച സബ്‌ കമ്മിറ്റികളും ആശിര്‍വദിക്കുകയും ചെയ്തതു കൊണ്ടാണ്‌ ഏഴ്‌ കോടിയുടെ അഴിമതി നടന്നതെന്നാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ വിലയിരുത്തല്‍. കരാറുകാരുടെ ഇഷ്ടത്തിന്‌ തുള്ളുകയും അവര്‍ ആവശ്യപ്പെട്ടാപ്പോഴെല്ലാം ചട്ടങ്ങള്‍ ലംഘിച്ച്‌ പണം അനുവദിക്കുകയും ചെയ്തതാണ്‌ അഴിമതിക്ക്‌ വളമായത്‌.വഴിവിട്ട ഈ സാമ്പത്തിക ഇടപാടുകള്‍ കോര്‍കമ്മിറ്റിയിലേയും സബ്‌ കമ്മിറ്റിയിലേയും സ്വാധീനമുള്ള അഭിഭാഷകരുടെ അഭീഷ്ടപ്രകാരമാണ്‌ നടന്നതെന്നും ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം കണ്ടെത്തിയിട്ടുണ്ട്‌. ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെക്കുറിച്ച്‌ സമഗ്രമായി അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും അധികം കൈപ്പറ്റിയ തുക കരാറുകാരില്‍ നിന്ന്‌ സൊസൈറ്റിയിലേയ്ക്ക്‌ തിരിച്ചെത്തിക്കാന്‍ നിയമ നടപടി എടുക്കുകയും ചെയ്യേണ്ടതിന്‌ പകരം ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ തള്ളി കൊണ്ട്‌ അഴിമതിക്കാരേയും അതിന്‌ കൂട്ടുനിന്നവരേയും വെള്ളപൂശുന്ന നിലപാടാണ്‌ തത്പര കക്ഷികള്‍ സ്വീകരിച്ചത്‌. ആതിരേ,541 അഭിഭാഷകര്‍ക്കാണ്‌ ചേംബര്‍ കോംപ്ലക്സില്‍ ചേംബരുകള്‍ അനുവദിച്ചിട്ടുള്ളത്‌.ഇവരടങ്ങുന്നതാണ്‌ ബില്‍ഡിംഗ്‌ നിര്‍മാണ കമ്മിറ്റി.എന്നാല്‍ ഇവരില്‍ ബഹുപൂരിപക്ഷം പേരും ജനറല്‍ ബോദി മീറ്റിംഗില്‍ പോലും പങ്കെടുക്കാറില്ല.സീനിയര്‍ അഭിഭാഷകരടങ്ങുന്നതാണ്‌ കോര്‍ കമ്മിറ്റി. ആ കമ്മിറ്റിമീറ്റിംഗിലും ഭൂരിപക്ഷം പേരും പങ്കെടുക്കാറില്ല.അങ്ങനെ അഭിഭാഷക സമൂഹത്തിന്റെ സജീവവും സക്രിയവുമായ പങ്കാളിത്തമില്ലാതെ ചില പ്രത്യേക വ്യക്തികളുടെ നേതൃത്വത്തില്‍, അവരുടെ താത്പര്യ പ്രകാരമാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌.അവയാകട്ടെ മാന്യമായി പൂര്‍ട്ഠ്തിയാക്കിയിട്ടുമില്ല.ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നത്‌ സിവില്‍ വര്‍ക്കുകളിലാണ്‌.ശില്‍പ കണ്‍സ്ട്രക്ഷന്‍സും ഷൈന്‍ ഇലക്ട്രിക്കല്‍സുമാണ്‌ അതിന്റെ ഗുണഭോക്താക്കള്‍.ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗത്തിന്റെ കണ്ടെത്തല്‍ അനുസരിച്ച്‌ അര്‍ഹതപ്പെട്ടതില്‍ കൂടുതല്‍ തുക അവര്‍ കൈപ്പറ്റിയിട്ടുണ്ട്‌.എന്നിട്ടും തങ്ങള്‍ക്ക്‌ പണം കിട്ടാനുണ്ട്‌ എന്നവകാശപ്പെട്ട്‌ അവര്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌.കടുവയെ കിടുവ പിടിച്ച അവസ്ഥ. സ്ടക്ചറല്‍ ഗ്ലൈസിംഗ്‌ വര്‍ക്കുകള്‍ നിലവാരം കുറഞ്ഞതും നിര്‍ദിഷ്ട രീതിയിലും അല്ലാതിരുന്നത്‌ കൊണ്ട്‌ വായൂ സഞ്ചാരം പോലും ഹനിക്കപ്പെട്ടു.അതു കൊണ്ട്‌ അതിപ്പോള്‍ പൊളിച്ചു പണിയുകയാണ്‌. ഒര്‍ജിനല്‍ എസ്റ്റിമേറ്റിലുണ്ടായിരുന്ന പല നിര്‍മാണപ്രവര്‍ത്തനവും പിന്നീട്‌ തത്പരകക്ഷികളുടെ ഇഷ്ടപ്രകാരം ഒഴിവാക്കുകയും സ്വതന്റ്രമായ ടെന്‍ഡര്‍ ക്ഷണിച്ച്‌ പണി ഏല്‍പ്പിക്കുകയും ചെയ്തതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ്‌ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലുള്ളത്‌.ഇവിടേയും ശില്‍പ കണ്‍സ്ട്രക്ഷനെ വഴിവിട്ട്‌ സഹായിച്ചതായി ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ അക്കമിട്ട്‌ നിരത്തി വിവരിക്കുന്നു.സിവില്‍ വര്‍ക്കുകളുടെ കരാര്‍ ഏറ്റെടുത്ത ശില്‍പ കണ്‍സ്ട്രക്ഷന്‍സ്‌ തന്നെയായിരുന്നു ചേംബറുകളുടെ വാതില്‍ നിര്‍മാണവും നടത്തേണ്ടിയിരുന്നത്‌.എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ടെന്‍ഡര്‍ വിളിച്ചാണ്‌ കരാര്‍ നല്‍കിയത്‌. മൂന്ന്‌ കോണ്‍ട്രാക്ടര്‍മാരാണ്‌ വാതില്‍ നിര്‍മാണത്തിന്റെ ടെന്‍ഡര്‍ സമര്‍പ്പിച്ചത്‌.കോണ്ട്രാക്ടര്‍മാരും ടെന്‍ഡര്‍ തുകയും ഇനി പറയുന്നു.1) ജേക്കബ്‌ ജോസഫ്‌-63,15,738 രൂപ.2)ജോണ്‍ കെ.ആന്റണി-23,75,835 രൂപ.3) ശില്‍പ പ്രോജക്ട്സ്‌-49,05,945 രൂപ.ഇവിടെയും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വാട്ട്‌ ചെയ്ത ശില്‍പയ്ക്ക്‌ തന്നെ കരാര്‍ നല്‍കി! 571 വാതിലുകളാണ്‌ പണിതത്‌.ഒരു വാതലിന്‌ 4000 രൂപയാണ്‌ ഒര്‍ജിനല്‍ എസ്റ്റിമേറ്റിലെ തുക.എന്നാല്‍ ശില്‍പ പ്രോജക്ട്സ്‌ 13,152 രൂപയ്ക്കാണ്‌ വാതിലുകള്‍ പീടിപ്പിച്ചത്‌.നിര്‍മാണം നടക്കുമ്പോള്‍ എസ്റ്റിമേറ്റ്‌ കാലത്തെ തുകയേക്കാള്‍ കൂടുതല്‍ തുക വാതില്‍ നിര്‍മാണത്തിന്‌ വേണ്ടി വന്നു.2000 രൂപ അധിക.അതായത്‌ ഒരു വാതലിന്‌ 6000 രൂപ.വിജാഗിരി,കൊളുത്ത്‌,പൂട്ട്‌,ദോര്‍ ക്ലോസര്‍ എന്നിവ ഐഎസ്‌ഐ മാര്‍ക്കുള്‍ലവയാകുമ്പോഴാണ്‌ ഈ തുക.നിലവാരകാര്യ്ത്തിലെ നിബന്ധനകള്‍ കാറ്റില്‍ പറത്തി നിര്‍മിച്ച വാതില്‍ ഓരോന്നിലും ( 13,152- 6000=)7,152 രൂപയുടെ നസ്ടമാണൂണ്ടായത്‌.അതായത്‌ ആകെ നഷ്ടം ( 7,152ഃ571=30,842,42 രൂപ എന്ന്‌ ഇന്റേണല്‍ ഓഡിറ്റ്‌ വിഭാഗം വിലയിരുത്തുന്നു. ഈ നഷ്ടങ്ങള്‍ക്കും ക്രമക്കേടുകളൂം അഴിമതിക്കും ഉത്തരം പറയേണ്ടത്‌ അഡ്വക്കേറ്റ്മാരായ കെ.എല്‍.വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,എം.കെ.ദാമോദരന്‍,പീയൂസ്‌ എ.കൊറ്റം,എ.കെ.സെയ്ത്‌ മുഹമദ്‌,കെ.വി.സോഹന്‍,ബാബു പോള്‍,ജേക്കബ്‌ വര്‍ഗീസ്‌,ഷിറാസ്‌ അബ്ദുള്ള,എസ്‌.പി.ചാലി,കൃഷ്ണന്‍ നായര്‍ എന്നിവരാണെന്ന്‌ അഡ്വക്കേറ്റ്മാരായ ജി.ഭഗവത്‌ സിംഗ്‌,കെ.ആര്‍.ബി.കൈമള്‍,ജോളിമ ജോര്‍ജ്‌ എന്നിവര്‍ തയ്യാറാക്കിയ ഇന്റേണല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു ( പരമ്പര അവസാനിച്ചു-)

No comments: