Monday, December 3, 2012

മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരനും എട്ട്‌ അഭിഭാഷകരും 7 കോടി അഴിമതി വിവാദത്തില്‍

കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ത്തപ്പോള്‍ കോടികളുടെ അഴിമതി.അഴിമതിക്കാര്‍ക്ക്‌ കൂൂ‍ട്ട്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരനും കേരള ഹൈക്കോടതിയിലെ എട്ട്‌ സീനിയര്‍ അഭിഭാഷകരും.അഴിമതി ചോദ്യം ചെയ്യാന്‍ ആരെങ്കിലും ഒരുമ്പെട്ടാല്‍ "അവരെ തട്ടിയേരെ,ഞാന്‍ കേസ്‌ നടത്തിക്കൊള്ളാമെന്ന്‌ " എം.കെ.ദാമോദരന്റെ ഉറപ്പ്‌. നഗര ഹൃദയത്തില്‍,കേരള ഹൈക്കോടതിക്ക്‌ സമീപത്ത്‌ അഭിഭാഷകര്‍ക്കായി നിര്‍മിച്ച 'അഡ്വക്കേറ്റ്സ്‌ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍'എന്ന ബഹുനില മന്ദിരമാണ്‌ വാനോളം ഉയരുന്ന അഴിമതിയുടെ സ്മാരകം
ആതിരേ,കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൈകോര്‍ത്തപ്പോള്‍ കോടികളുടെ അഴിമതി.അഴിമതിക്കാര്‍ക്ക്‌ കൂൂ‍ട്ട്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരനും കേരള ഹൈക്കോടതിയിലെ എട്ട്‌ സീനിയര്‍ അഭിഭാഷകരും.അഴിമതി ചോദ്യം ചെയ്യാന്‍ ആരെങ്കിലും ഒരുമ്പെട്ടാല്‍ "അവരെ തട്ടിയേരെ,ഞാന്‍ കേസ്‌ നടത്തിക്കൊള്ളാമെന്ന്‌ " എം.കെ.ദാമോദരന്റെ ഉറപ്പ്‌. നഗര ഹൃദയത്തില്‍,കേരള ഹൈക്കോടതിക്ക്‌ സമീപത്ത്‌ അഭിഭാഷകര്‍ക്കായി നിര്‍മിച്ച 'അഡ്വക്കേറ്റ്സ്‌ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍'എന്ന ബഹുനില മന്ദിരമാണ്‌ വാനോളം ഉയരുന്ന അഴിമതിയുടെ സ്മാരകം.18 കോടി രൂപയില്‍ എല്ലാ ആധിനീക സൗകര്യങ്ങളൊടും സംവിധാനങ്ങളൊടും പണികഴിപ്പിക്കാമായിരുന്ന ഈ ബഹുനില മന്ദിരത്തിന്‌ ഇപ്പോള്‍ ചെലവാക്കിയത്‌ 25 കോടി.എന്നിട്ടും പണി പൂര്‍ത്തിയായിട്ടില്ല.അഡ്വക്കേറ്റുമാര്‍ക്കായി നിര്‍മിച്ച ചേംബറുകളിലേയ്ക്ക്‌ വായൂ സഞ്ചാരമുണ്ടാകാന്‍ നിര്‍മാണം പുര്‍ത്തിയാക്കിയ സ്ട്രക്ചറല്‍ ഗ്ലേസിംഗ്‌ ഇപ്പോള്‍ പൊളിച്ചു പണിയുന്നു. മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍,സീനിയര്‍ അഡ്വക്കേറ്റ്മാരായ കെ.എല്‍.വര്‍ഗീസ്‌,ജി.ശ്രീകുമാര്‍.പിയൂസ്‌.എ.കൊറ്റ,ജേക്കബ്‌ വര്‍ഗീസ്‌,കെ.വി.സോഹന്‍,എസ്‌.പി.ചാലി,ഷിറാസ്‌ അബ്ദുള്ള,കീര്‍ത്തി നായര്‍ എന്നിവരടങ്ങിയ കണ്‍സ്റ്റ്രക്ഷന്‍ കമ്മിറ്റിയുടെ കെടുകാരുസ്ഥതയും ചില സ്വകാര്യ നിര്‍മാണ കമ്പനികളോട്‌ ഇവര്‍ക്കുണ്ടായിരുന്ന പക്ഷപാദിത്വവുമാണ്‌ നിര്‍മാണ വ്ചെലവേറ്റിയതും കോടികളുടെ അഴിമതിക്ക്‌ കളമൊരുക്കിയതും. അഡ്വക്കേറ്റ്സ്‌ ചേംബറിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പെയിലിംഗ്‌ വര്‍ക്കുകള്‍,സിവില്‍ വര്‍ക്കുകള്‍ എന്നിവയില്‍ ടെന്‍ഡറിലും കൂടിയ തുകകള്‍,വിവിധ കാരണങ്ങളാല്‍ നിര്‍മാണ കമ്പനികള്‍ക്ക്‌ അനുവദിച്ചു കൊണ്ടാണ്‌ മുന്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ നേതൃത്വത്തില്‍ കോടികളുടെ അഴിമതിക്ക്‌ വഴിയൊരുക്കിയത്‌. പെയിലിംഗ്‌ ജോലിക്ക്‌ ടെന്‍ഡര്‍ നല്‍കിയവരില്‍ ഒടുവില്‍ പരിഗണനയ്ക്ക്‌ വന്നത്‌ കെ.വി.ജെ ബില്‍ഡേഴ്സ്‌,ജിയോ ഫൗണ്ടേഷന്‍ എന്നീ കമ്പനികളായിരുന്നു.ഇവര്‍ പെയിലിംഗുമായി ബന്ധപ്പെട്ട സ്റ്റീല്‍ കമ്പികള്‍ക്ക്‌ യഥാക്രമം മെട്രിക്‌ ടണ്ണിന്‌5300രൂപ,4500രൂപയായിരുന്നു ക്വാട്ട്‌ ചെയ്തത്‌.ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട്‌ ചെയ്യുന്ന കമ്പനിയെ നിര്‍മാണ ചുമതല ഏല്‍പ്പിക്കുക എന്നതാണ്‌ പൊതു നിയമം.ആ നിയം അട്ടിമറിച്ച്‌ 5300 രൂപ ക്വാട്ട്‌ ചെയ്തവര്‍ക്ക്‌ നല്‍കുകയായിരുന്നു.ആതിരേ,ഇതിന്‌ അഡ്വ.കെ.എല്‍.വര്‍ഗീസ്‌ മുന്നോട്ടു വച്ച ന്യായം അവര്‍ക്ക്‌ വലിയ വര്‍ക്കുകള്‍ ഏറ്റെടുത്ത്‌ പരിചയം ഉണ്ട്‌ എന്നാണ്‌.ഈ പരിഗണനമൂലം നഷ്ടമായത്‌ എഴുപത്‌ കോടി രൂപ! ആതിരേ,സിവില്‍ വര്‍ക്കുകളില്‍ കേട്ടാല്‍ ഞെട്ടുന്ന അഴിമതിയാണ്‌ നടന്നിട്ടുള്ളത്‌.ഒന്‍പത്‌ കോടിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാമായിരുന്നിട്ടും 14 കോടിയോളം വഴിവിട്ട്‌ ചെലവാക്കാന്‍ അനുവദിച്ചതിലൂടെ ഏറ്റവും ചുരുങ്ങിയത്‌ അഞ്ച്‌ കോടിയുടെ നഷ്ടം സംഭവിച്ചതായാണ്‌ ഇന്റേണല്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയത്‌.ശിലപ കണ്‍സ്ട്രക്ഷന്‍സ്‌,ഷൈന്‍ ഇലക്ട്രിക്കല്‍സ്‌ എന്നീ രണ്ട്‌ സ്വകാര്യ കമ്പനികള്‍ക്കാണ്‌ ഇത്‌ മൂലം കോടികളുടെ ലാഭം ഉണ്ടായത്‌.ഒര്‍ജിനല്‍ എസ്റ്റിമേറ്റിലുണ്ടായിരുന്ന ചില ജോലികള്‍ ടെന്‍ഡറില്‍ ഉള്‍പ്പെടുത്താതെ ടെന്‍ഡര്‍ ഉറപ്പിക്കുകയും ഇവ പിന്നീട്‌ അഡിഷനല്‍ വര്‍ക്കുകളായി അനുവദിച്ചുമാണ്‌ ബില്‍ഡിംഗ്‌ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അഴിമതിക്ക്‌ വഴിതുറന്നത്‌. 13 കമ്പനികളാണ്‌ സിവില്‍ വര്‍ക്കുകള്‍ക്ക്‌ ടെന്‍ഡര്‍ സമര്‍പ്പിച്ചത്‌.ഇതില്‍ നിന്ന്‌ നാല്‌ കമ്പനികളെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്തു.പിന്നീട്‌ മറ്റു ചില പരിഗണനകളുടെ പേരില്‍ രണ്ട്‌ കമ്പനികളെ ഒഴിവാക്കി ശില്‍പ കണ്‍സ്ട്രക്ഷന്‍സിനും ഷൈന്‍ ഇലക്ര്ടിക്കല്‍സിനും നിര്‍മാണ ചുമതല നല്‍കുകയായിരുന്നു.നെടുമ്പാശേരി രാഷ്ട്രാന്തര വിമാനത്താവള നിര്‍മാണത്തില്‍ പങ്കുണ്ടായിരുന്നവരെ പോലും ഒഴിവാക്കിയാണ്‌ ഈ രണ്ട്‌ കമ്പനികളെ നിര്‍മാണ ചുമതലയേല്‍പ്പിച്ചത്‌. ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ച്‌ അഡീഷണല്‍ വര്‍ക്കുകള്‍ എന്ന പേരില്‍ അടിസ്ഥാന നിര്‍മാണ ജോലികള്‍ തന്നെ അനുവദിച്ച്‌ കോടികള്‍ നല്‍കിയിട്ടും ആ കമ്പനികള്‍ തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട പണം നല്‍കിയില്ലെന്ന്‌ ആരോപിച്ച്‌ നിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തു നാളെ:അഴിമതിയുടെ ഉള്‍പ്പിരിവുകള്‍

No comments: