Monday, December 10, 2012

ചേംബര്‍ കോംപ്ലെക്സ്‌ 7 കോടിയുടെ വെട്ടിപ്പ്‌: പെയിലിംഗ്‌ കരാറിലെ ആഴം കാണാനാവാത്ത അഴിമതികള്‍

ഭൂമിക്ക്‌ ബ്രഹ്മ വച്ചതിനും കേരളത്തില്‍ സ്മാരകം.അതാണ്‌ കേരള ഹൈക്കോടതിക്ക്‌ സമീപം തലയുയര്‍ത്തി നില്‍ക്കുന്ന കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌! അമ്മയ്ക്ക്‌ ആഭരണം പണിഞ്ഞാലും നഖത്തിനിടയില്‍ പൊന്നൊളിപ്പിച്ച്‌ അടിച്ചു മാറ്റുന്ന ആര്‍ത്തിപെരുത്ത തട്ടാനെപ്പോലെയുള്ള കുറെ അഭിഭാഷകരും കുറെ കരാര്‍ പണിക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടേയും ആഴമറിയാത്ത അഴിമതികളുടേയും ജാരസന്തതി കൂടിയാണ്‌ ഈ ബഹുനില മന്ദിരം!!മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍,അഡ്വക്കേറ്റുമാരായ ജേക്കബ്‌ വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,പീയൂസ്‌ എ.കൊറ്റം,കെ.എല്‍.വര്‍ഗീസ്‌ എന്നിവരടങ്ങിയ സബ്‌ കമ്മിറ്റിയാണ്‌ ചേംബര്‍ കോംപ്ലക്സിന്റെ പ്ലാന്‍ പരിശോധിച്ചതും നിര്‍മാണത്തിന്‌ അനുമതി നല്‍കിയതും
ആതിരേ,ഭൂമിക്ക്‌ ബ്രഹ്മ വച്ചതിനും കേരളത്തില്‍ സ്മാരകം.അതാണ്‌ കേരള ഹൈക്കോടതിക്ക്‌ സമീപം തലയുയര്‍ത്തി നില്‍ക്കുന്ന കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ്‌ അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സ്‌! അമ്മയ്ക്ക്‌ ആഭരണം പണിഞ്ഞാലും നഖത്തിനിടയില്‍ പൊന്നൊളിപ്പിച്ച്‌ അടിച്ചു മാറ്റുന്ന ആര്‍ത്തിപെരുത്ത തട്ടാനെപ്പോലെയുള്ള കുറെ അഭിഭാഷകരും കുറെ കരാര്‍ പണിക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടേയും ആഴമറിയാത്ത അഴിമതികളുടേയും ജാരസന്തതി കൂടിയാണ്‌ ഈ ബഹുനില മന്ദിരം!! മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ എം.കെ.ദാമോദരന്‍,അഡ്വക്കേറ്റുമാരായ ജേക്കബ്‌ വര്‍ഗീസ്‌,ജി.ശ്രീകുമാര്‍,പീയൂസ്‌ എ.കൊറ്റം,കെ.എല്‍.വര്‍ഗീസ്‌ എന്നിവരടങ്ങിയ സബ്‌ കമ്മിറ്റിയാണ്‌ ചേംബര്‍ കോംപ്ലക്സിന്റെ പ്ലാന്‍ പരിശോധിച്ചതും നിര്‍മാണത്തിന്‌ അനുമതി നല്‍കിയതും പെയിലിംഗ്‌ ജോലികള്‍ക്കായി 2.26.26.648 രൂപയുടെ എസ്റ്റിമേറ്റ്‌ ആണ്‌ തയ്യാറാക്കിയത്‌.കമ്പിക്ക്‌ മെട്രിക്‌ ടണ്ണിന്‌ 45000 രൂപയും സിമന്റിന്‌ ചാക്കൊന്നിന്‌ 260 രൂപയും എന്ന നിഗമനത്തില്‍,മണ്ണു പരിശോധന നടത്തിയ സെന്റ്‌ മേരീസ്‌ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്ന കരാറുകാരുടെ നിര്‍ദേശങ്ങളും കണക്കിലെടുത്താണ്‌ ഈ തുക നിശ്ചയിച്ചത്‌.എന്നാല്‍ ചേംബര്‍ കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ കമ്പിയുടെ വിലയില്‍ ഗണ്യമായ ഇടിവുണ്ടായി.അപ്പോള്‍ സ്വാഭാവികമായും പെയിലിംഗ്‌ ജോലിയുടെ തുക കുറയേണ്ടതിന്‌ പകരം ലക്ഷങ്ങളുടെ നഷ്ടമാണ്‌ സംഭവിച്ചിരിക്കുന്നത്‌.ടെന്‍ഡര്‍ അനുവാദിച്ചതില്‍ നടത്തിയ അട്ടിമറിയാണ്‌ ഈ നഷ്ടത്തിന്‌ കാരണം. പത്രപരസ്യം ചെയ്തതു കൊണ്ട്‌ ആറ്‌ ടെന്‍ഡറുകളാണ്‌ കോര്‍ കമ്മിറ്റിക്ക്‌ ലഭിച്ചത്‌.കമ്പനികളും അവര്‍ ക്വാട്ട്‌ ചെയ്ത തുകയും ഇനി പറയുന്നു.(1)കോസ്റ്റല്‍ ഫൗണ്ടേഷന്‍സ്‌-3,65,43,300,(2)കെ.വി.ജെ.ബില്‍ഡേഴ്സ്‌-3,30,02,540,(3)കേരള കോണ്ട്രാക്ടിംഗ്‌ കമ്പനി-3,95,11.000,(4)ജിയോ ഫൗണ്ടേഷന്‍സ്‌-3,71,16,775,(5)ലീ ബില്‍ഡേഴ്സ്‌-3,89,92,155,(6)റെല്‍ക്കണ്‍ ഫൗണ്ടേഷന്‍സ്‌-3,83,11.750. ഇതില്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ച കെ.വി.ജെ ബില്‍ഡേഴ്സിനെ തഴഞ്ഞ്‌ ജിയോ ഫൗണ്ടേഷന്‍സിനാണ്‌ കരാര്‍ കൊടുത്തത്‌.കെ.വി.ജെ ബില്‍ഡേഴ്‌ ,കമ്പിക്ക്‌ എസ്റ്റിമേറ്റിലെ തുക തന്നെ ക്വാട്ട്‌ ചെയ്തപ്പോല്‍ ജിയോ ഫൗണ്ടേഷന്‍സ്‌ 53000 രൂപയാണ്‌ ക്വാട്ട്‌ ചെയ്തത്‌.ചേംബര്‍ കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കുമ്പോള്‍ കമ്പിക്ക്‌ മെട്രിക്‌ ടണ്ണിന്‌ 45000 രൂപയില്‍ താഴെയായിരുന്നു മാര്‍ക്കറ്റ്‌ വില.എന്നിട്ടും 53000 രൂപ ക്വട്ട്‌ ചെയ്തവര്‍ക്ക്‌ നിര്‍മാണാനുമതി നല്‍കി. ആതിരേ,കെ.വി.ജെ ബില്‍ഡേഴ്സ്‌ മറ്റൊരു നിര്‍ദേശവും വച്ചിരുന്നു.പെയിലിങ്ങിന്റെ യഥാര്‍ത്ഥ ആഴം അനുസരിച്ച്‌ ചെലവ്‌ കണാക്കാക്കിയാല്‍ മതി എന്ന്‌.അതായത്‌ എസ്റ്റിമേറ്റിനേക്കാള്‍ കുറഞ്ഞ തുകയ്ക്ക്‌ പെയിലിംഗ്‌ പണികള്‍ തീര്‍ക്കാമായിരുന്നു എന്ന്‌ സാരം .പക്ഷെ.. കെ.വി.ജെ ബില്‍ഡേഴ്സിനെ തഴഞ്ഞ്‌ ജിയോ ഫൗണ്ടേഷന്‍സിന്‌ കരാര്‍ നല്‍കിയതിന്റെ പിന്നിലെ കറുത്ത ബുദ്ധി അഡ്വ,കെ.എല്‍.വര്‍ഗീസ്‌ ആയിരുന്നു.കെ.വി.ജെ ബില്‍ഡേഴ്സിന്‌ ബൃഹത്തായ ജോലികള്‍ ചെയ്ത്‌ പരിചയമില്ല എന്നതായിരുന്നു അഡ്വ.കെ.എല്‍.വര്‍ഗീസിന്റെ വിലയിരുത്തല്‍.എങ്കില്‍ ജിയോ ഫൗണ്ടേഷന്‍സിനെക്കാള്‍ കുറഞ്ഞ തുക ക്വാട്ട്‌ ചെയ്ത കോസ്റ്റല്‍ ഫൗണ്ടേഷന്‍സിനെ എന്തു കൊണ്ട്‌ പരിഗണിച്ചില്ല എന്ന ചോദ്യത്തിനൊന്നും ഉത്തരം കിട്ടില്ല. മറ്റൊരു തിരിമറിയും പിന്നീട്‌ നടന്നു.05-08-2009ല്‍ കൂടിയ കമ്മിറ്റി എസ്റ്റിമേറ്റ്‌ തുക 2,26,26,648ല്‍ നിന്നും 2,61,00,000 ആക്കി വര്‍ദ്ധിപ്പിച്ചു,കമ്പിക്ക്‌ ഗണ്യമായ നിലയിലും സിമന്റിന്‌ നാമമാത്രമായും വില കുറഞ്ഞ സമയത്താണ്‌ എസ്റ്റിമേറ്റ്‌ തുക ഇങ്ങനെ വര്‍ദ്ധിപ്പിച്ചതെന്നോര്‍ക്കണം.2,63,44,110 രൂപയ്ക്കാണ്‌ ജിയോ ഫൗണ്ടേഷന്‍സ്‌ പെയിലിംഗ്‌ പണി പൂര്‍ത്തിയക്കിയത്‌.ഇതിലൂടെ നഷ്ടം 37,17,462 രൂപയാണ്‌.കമ്പി മെട്രിക്ക്‌ ടണ്ണിന്‌ 45000 രൂപ എന്ന കെ.വി.ജെ. ബില്‍ഡേഴ്സിന്റെ ക്വട്ടേഷന്‍ സ്വീകരിച്ചിരുന്നെങ്കില്‍ മറ്റൊരു 35 ലക്ഷം രൂപ കൂടി ലാഭിക്കാമായിരുന്നു.അതായത്‌ പെയിലിംഗ്‌ ജോലികളില്‍ 'വരുത്തി വച്ച നഷ്ടം 72 ലക്ഷം രൂപ നാളെ സിവില്‍ ജോലികള്‍ എന്ന കാമധേനു

No comments: