Thursday, January 2, 2014

വെടിവച്ചു കൊല്ലണം

ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച്‌ പാചകവാതക വിലയിലും മാറ്റമുണ്ടാകുമെന്ന എണ്ണക്കമ്പനി ഷൈലോക്കുകളുടെ ന്യായം,ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന്റെ മാനസികാവസ്ഥയാണെന്ന്‌ ആവര്‍ത്തിച്ചു തെളിയിക്കപ്പെടുകയാണ്‌.ഇന്ത്യയുടെ പ്രകൃതിവിഭവങ്ങള്‍ ആഗോള-ദേശിയ കുത്തകകള്‍ക്കും മൂലധന ചോരന്മാര്‍ക്കും പകുത്തു കൊടുത്ത്‌ ഇന്ത്യന്‍ പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശം ധ്വംസിക്കുന്ന ഈ ഭരണകൂട ഭീകരത രാജ്യത്തെ നയിക്കുന്നത്‌ സ്‌ഫോടനാത്മകമായ ദുരവസ്ഥയിലേയ്‌ക്കാണ്‌.ഡല്‍ഹിയില്‍ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കുടിവെള്ളം സൗജനയമായി നല്‍കിയും വൈദ്യുതി ചാര്‍ജ്‌ പകുതി കുറച്ചും ജനപക്ഷഭരണത്തിന്റെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്‌ മന്‍മോഹന്റേയും മാഡം ഗാന്ധിയുടേയും ഈ തെമ്മാടിത്തം.ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ്‌ ഇന്ദിരയേയും രാജീവിനേയും മാംസക്കഷ്‌ണങ്ങളായി ചിതറിച്ചതെന്ന്‌?സോണിയയും രാഹുലും മന്‍മോഹനും വല്ലപ്പോഴുമൊക്കെ ഓര്‍ക്കുന്നത്‌ നല്ലതാണ്‌.ഡല്‍ഹിയിലും മറ്റ്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും കണ്ടത്‌ രാഷ്ട്രീയമായ തൂത്തെറിയലാണെങ്കില്‍ ഇനിയുണ്ടാകുക ഭൗതീകമായ ശുദ്ധീകരണമാകും.ചുണ്ടയ്‌ക്ക്‌ കൊടുത്ത്‌ വഴുതനങ്ങ വാങ്ങിക്കാതിരിക്കാനുള്ള വിവേകം ഇവര്‍ക്കെല്ലാമുണ്ടാകട്ടെ എന്ന്‌ ഈശ്വരവിശ്വാസമുള്ളവര്‍ പ്രാര്‍ത്ഥിക്കുക.
ആതിരേ, ദാക്ഷണ്യം ലവലേശം പാടില്ല;ഭഗത്‌ സിംഗിന്റേയും രാജ്‌ ഗുരുവിന്റേയും സുഖ്‌ദേവ്‌ സിംഗിന്റേയും ധൈര്യം ആവാഹിച്ച്‌ വെടിവച്ചു കൊല്ലണം മന്മോഹന്‍ സിംഗും സോണിയയും വീരപ്പ മൊയ്‌ലിയുമൊക്കെ അടങ്ങുന്ന കേന്ദ്രഭരണകര്‍ത്താക്കളെ.ഇന്ത്യയിലെ എണ്ണക്കിണറുകളില്‍ നിന്ന്‌ ഉപോത്‌പന്നമായി കിട്ടുന്ന പാചകവാതകത്തിന്‌ ഇറക്കുമതി ചെയ്യുന്ന ഗ്യാസിന്റെ വില ഈടാക്കുന്ന എണ്ണക്കമ്പനികളുടെ തോന്ന്യാസത്തിന്‌ കൂട്ടുനില്‍ക്കുന്ന ഈ ഭരണസംവിധാനം ഉന്മൂലനം ചെയ്യപ്പെട്ടേ തീരൂ എന്ന്‌ ചിന്തിക്കാന്‍ ഇന്ത്യയിലെ സാധാരണക്കാരെ നിര്‍ബന്ധിപ്പിക്കുന്ന ഭരണാഭാസമാണ്‌ പുതുവര്‍ഷദിനത്തിലുണ്ടായത്‌. ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടറിന്‌ 230 രൂപയിലധികവും, വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടറിന്‌ 385 ര ൂപ 94 പൈസയും ഒറ്റയടിക്ക്‌ വര്‍ദ്ധിപ്പിച്ച്‌ എണ്ണക്കമ്പനികള്‍ പകല്‍ക്കൊള്ള നടത്തിയിട്ടും കമാന്നൊരക്ഷരം ഉരിയാടാതെ ജനങ്ങളുടെ വിമ്മിട്ടവും ഗതികേടും ശീതീകരിച്ച മുറിയിലിരുന്ന്‌ കണ്ട്‌ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മന്മോഹന്‍ സിംഗും സോണിയയും വീരപ്പ മൊയ്‌ലിയും എ.കെ. ആന്റണിയുമൊക്കെ മുച്ചൂടും മുടിഞ്ഞ്‌ പോകണെ എന്ന്‌ , ആതിരേ, പ്രാകാതിരിക്കുന്നതെങനെ! ഈ ഭരണശാപങ്ങളുടെ പിന്തുണയുടെ ധാര്‍ഷ്ട്യത്തില്‍ എണ്ണക്കമ്പനികള്‍ അര്‍മാദിക്കുമ്പോള്‍ ആധാര്‍ , ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ ,സിലണ്ടര്‍ ഒന്നിന്‌ 788 രൂപയോളം നഷ്ടമാകും. വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടറിന്‌ ആദ്യമായി വില രണ്ടായിരം രൂപ കടന്നു. ഇത്‌ കേന്ദ്ര സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം. ആധാര്‍ , ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌?ഡിസംബര്‍ ഒന്നുമുതല്‍ സബ്‌സിഡി ലഭിക്കില്ലെന്നിരിക്കെ, എല്‍പിജി സിലിണ്ടറിന്റെ പുതിയ വില കൊച്ചിയില്‍ 1293 രൂപ 50 പൈസയായി. കഴിഞ്ഞ മാസം 1063 രൂപ 59 പൈസയായിരുന്നു. ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക്‌ സബ്‌സിഡി നിരക്കായ 443 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ നികുതിയും കഴിഞ്ഞ്‌ ബാക്കിയുള്ള തുക ബാങ്ക്‌ അക്കൗണ്ടില്‍ ലഭിക്കും. മൂല്യവര്‍ധിത നികുതിയിനത്തില്‍ ഈടാക്കുന്നത്‌ സിലിണ്ടറൊന്നിന്‌ 61 രൂപ 60 പൈസ. 19 കിലോ തൂക്കമുള്ള വാണിജ്യ ഉപഭോഗത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില കൊച്ചിയില്‍ 2184 രൂപ 50 പൈസയാണ്‌. വര്‍ധന 385 ര ൂപ 94 പൈസ. രാജ്യാന്തര വിപണിയിലെ വ്യത്യാസമനുസരിച്ച്‌ ഓരോ മാസവും എല്‍പിജി വില പരിഷ്‌കരിക്കണമെന്ന സര്‍ക്കാരിന്റെ നയമനുസരിച്ചാണ്‌ ഡിസംബര്‍ 31 അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍ വന്നത്‌. മൂവായിരത്തി അഞ്ഞൂറ്‌ കോടിയോളം രൂപയാണ്‌ ഇതുവഴി കേന്ദ്ര സര്‍ക്കാരിന്‌ അധികമായി ലഭിക്കുക. ഇതിനെല്ലാം പുറമെ, വീടുകളില്‍ വിതരണം ചെയ്യുന്ന സിലിണ്ടറിന്‌ വിതരണത്തിനുള്ള കമ്മിഷന്‍ എന്ന നിലയ്‌ക്ക്‌ 15 രൂപ മുതല്‍ 30 രൂപവരെയും ഉപഭോക്താക്കളില്‍ നിന്ന്‌ ഈടാക്കുന്നുണ്ട്‌. എത്ര ഔദ്ധത്യത്തോടെയാണ്‌, ആതിരേ, എണ്ണക്കമ്പനികള്‍ ഇന്ത്യന്‍ ജനതയെ അടിമകളാക്കുന്നത്‌!എത്ര നീചമായാണ്‌ ഭരണകൂടം അതിന്‌ അനുമതി നല്‍കുന്നത്‌.പെറ്റ്രോളിന്റേയും ഡീസലിന്റേയും വിലവര്‍ദ്ധിപ്പിക്കാന്‍ ഈ കഴുത്തറുപ്പന്മാര്‍ ഉപയോഗിക്കുന്ന രൂപകം തന്നെയാണ്‌ പാചകവാതകവില കൂട്ടാനും അധാരമാക്കുന്നത്‌.ക്രൂഡ്‌ ഓയില്‍ വിദേശത്ത്‌ ശുദ്ധീകരിച്ച്‌ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന ചെലവിന്റെ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയില്‍ ക്രൂഡ്‌ ഓയ്യില്‍ ശുദ്ധീകരിച്ച്‌ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഈ വേതാളങ്ങള്‍ നിര്‍ണയിക്കുന്നത്‌.അതേ ദുശാഠ്യമാണ്‌ പാചകവാതക വിലവര്‍ദ്ധനയിലും പ്രകടിപ്പിച്ചിരിക്കുന്നത്‌. ഗള്‍ഫില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഗ്യാസോയിലില്‍ നിന്നാണ്‌ പാചകവാതകം ഉല്‍പാദിപ്പിക്കുന്നതെന്നാണ്‌, ആതിരേ, എണ്ണക്കമ്പനികളുടെ വാദം . അതുകൊണ്ട്‌ വിദേശ പാരിറ്റി വിലയാണ്‌ നടപ്പിലാക്കുന്നത്‌. ക്രൂഡോയില്‍ ഉപഭോഗത്തിന്റെ നാലിലൊന്ന്‌ ഇന്ത്യയിലെ എണ്ണക്കിണറുകളില്‍ നിന്ന്‌ കിട്ടുന്നതാണെങ്കിലും ഇതില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും വിദേശപാരിറ്റി ഈടാക്കിയാണ്‌ തട്ടിപ്പ്‌. എന്നിട്ടും സബ്‌സിഡി നിരക്കില്‍ സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 762.70 രൂപ നഷ്ടമുണ്ടെന്നാണ്‌ കമ്പനികളുടെ രോദനം. അറബ്‌ ഗാസോയില്‍ മെട്രിക്‌ ടണ്ണിന്‌ 1151.29 ഡോളര്‍. കപ്പല്‍ക്കൂലി ശരാശരി 45.68 ഡോളര്‍. അതായത്‌ ഇന്ത്യന്‍ തുറമുഖത്തെ വില 1196.97 ഡോളര്‍. രൂപാക്കണക്കില്‍ വരുമ്പോള്‍ സിലിണ്ടറിന്‌ 1053 രൂപ. ഈ 1053 രൂപയുടെ സിലിണ്ടറാണ്‌ പല തലങ്ങള്‍ കൈമറിഞ്ഞ്‌ 1293.50 രൂപയ്‌ക്ക്‌ വീട്ടിലെത്തുക. ചുങ്കങ്ങളുടെ ഒരു പരമ്പര തന്നെ ഈ ഘട്ടങ്ങളിലുണ്ട്‌. ഓരോ സിലിണ്ടറിനും അധികം വരുന്ന കൂലിയിങ്ങനെ(രൂപയില്‍) തുറമുഖ ഇറക്കുകൂലി: 7.97 രൂപ. റിഫൈനറിയിലെത്തിക്കാനും പുറത്തുകടത്താനുമുള്ള ചരക്കുകൂലി: 40.36. മാര്‍ക്കറ്റിംഗ്‌ ചിലവ്‌: 10.52. എണ്ണക്കമ്പനികളുടെ മാര്‍ജിന്‍(ലാഭവിഹിതം): 8.15. ബോട്‌ലിംഗ്‌ ചാര്‍ജ്‌: 38.68. വിതരണക്കാരുടെ കമ്മീഷന്‍: 40.71. കേരളത്തിലെ മൂല്യവര്‍ധിത നികുതി: 40.ഓരോ സബ്‌സിഡി സിലിണ്ടറിനും ഗ്യാസ്‌ ഏജന്‍സികള്‍ക്കു കിട്ടുന്ന കമ്മീഷന്‍ 40.71 രൂപയാണ്‌. വീട്ടില്‍ സിലിണ്ടര്‍ എത്തിക്കുന്നതിന്‌ സര്‍വീസ്‌ ചാര്‍ജായി പത്തോ പതിനഞ്ചോ രൂപ കൂടി നല്‍കേണ്ടിവരുന്നു.എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന്‌,ആതിരേ, ഉപയോക്താക്കളുടെ നടുവൊടിക്കുന്നത്‌ ഇങ്ങനെയാണ്‌. മുന്നറിയിപ്പില്ലാതെ പാചകവാതക വില കുത്തനെകൂട്ടിയത്‌ ഉപയോക്താക്കളും വിതരണക്കാരും പ്രാദേശിക ഏജന്‍സികളും തമ്മില്‍ സംഘര്‍ഷത്തിന്‌ കാരണമായപ്പോള്‍ ഇന്നലെ കേരളത്തിലൊരിടത്തും പാചകവാതക വിതരണം നടന്നില്ല.പ്രതിദിനം രണ്ട്‌ ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്‌ പാചകവാതക സിലണ്ടര്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ്‌ എണ്ണക്കമ്പനികളുടെ കണക്ക്‌.അപ്പോല്‍ ഇന്നലെ രണ്ട്‌ ലക്ഷം പേര്‍ക്ക്‌ പാചകവാതകം കിട്ടിയില്ല.ജനരോഷം ഭയന്ന്‌ എണ്ണക്കമ്പനികള്‍ വിലകുറച്ചാലും അത്‌ ഓണ്‍ലൈനില്‍ പ്രയോഗക്ഷമമായി പ്രാദേശിക വിതരണക്കാരില്‍ എത്തി പാചകവാതക വിതരണം സാധാരണ നിലയിലെത്തണമെങ്കില്‍ കുറഞ്ഞത്‌ നാല്‌ ദിവസമെടുക്കും.അതായത്‌ എട്ട്‌ ലക്ഷം അടുക്കളകളാണ്‌, ആതിരേ, സോണിയയെന്ന വീട്ടമ്മ അദ്ധ്യക്ഷയായ യുപിഎ സര്‍ക്കാര്‍ പൂട്ടിച്ചത്‌. വാണിജ്യോപയോഗത്തിനുള്ള പാചകവാതകവില വര്‍ദ്ധന ചെറുകിട ഹോട്ടല്‍ നടത്തിപ്പികാരുടേയും അവരെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടേയും കഞ്ഞിയിലും മണ്ണിട്ടുകഴിഞ്ഞു.ഒരു സാധാരണ ഹോട്ടലില്‍ ദിവസേന രണ്ട്‌ പാചകവാതക സിലിണ്ടര്‍ വേണം . പുതുവര്‍ഷത്തലേന്ന്‌ വരെ സിലിണ്ടറിന്‌ 1812 രൂപ നല്‍കിയ സ്ഥാനത്ത്‌ ഇനി 2196 രൂപ നല്‍കണം. രണ്ട്‌ സിലിണ്ടര്‍ വേണമെങ്കില്‍ ദിവസേന 768 രൂപ എങ്ങനെ കണ്ടെത്തുമെന്നാണ്‌ ഇവരുടെ ചോദ്യം. ശരാശരി ഒരു മാസം 24000 രൂപയാണ്‌ അധികം കണ്ടെത്തേണ്ടത്‌. പിടിച്ചു നില്‍ക്കാന്‍ ഹോട്ടല്‍ ഭക്ഷണവില ഉയര്‍ത്തുക മാത്രമാണ്‌ പോംവഴി പാചകവാതകവിലവര്‍ധന ഹോട്ടല്‍ ഭക്ഷണങ്ങളുടെ വിലയില്‍ വന്‍വര്‍ധനവിനിടയാക്കുമ്പോള്‍ അത്‌ സാധാരണക്കാര്‍ക്ക്‌ താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകും.പ്രതിദിനം,കേരളത്തില്‍ ഒന്നരക്കോടിയോളം പേരാണ്‌ ഹോട്ടലുകളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നത്‌.ആതിരേ, മന്‍മോഹന്‍ അവരുടെ വയറ്റത്താണടിച്ചിരിക്കുന്നത്‌. ഈ ദുരിതത്തിനിടയിലേയ്‌ക്കാണ്‌ ഉമ്മന്‍ ചാണ്ടിയുടെ നുണ വീണ്‌ പൊട്ടിയത്‌.പാചകവാതക വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും അധാര്‍ ബാങ്കുമായി ലിങ്ക്‌ ചെയ്യാന്‍ രണ്ട മാസം കൂടി അനുവദിച്ചെന്നും വീരപ്പ മൊയ്‌ലി തനിക്ക്‌ ഉറപ്പ്‌ നല്‍കിയെന്നാണ്‌ ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത്‌.കഞ്ഞികുടിക്കാനും കള്ളം പറയാനും വായ തുറന്നിരുന്ന കരുണാകരനെ കടത്തിവെട്ടി ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയ ജനവഞ്ചനയാണ്‌ ഈ മുഖ്യമന്ത്രി.സരിതയെ കണ്ടിട്ടില്ല എന്ന്‌ പറഞ്ഞതിനേക്കാളും വലിയ നുണയാണ്‌ പാചകവാതക വിലവര്‍ദ്ധനയുടെ കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്‌. ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച്‌ പാചകവാതക വിലയിലും മാറ്റമുണ്ടാകുമെന്ന എണ്ണക്കമ്പനി ഷൈലോക്കുകളുടെ ന്യായം,ആഗോളവല്‍ക്കരണനയങ്ങളുടെ നടത്തിപ്പുകാരായ യുപിഎ സര്‍ക്കാരിന്റെ മാനസികാവസ്ഥയാണെന്ന്‌ ആവര്‍ത്തിച്ചു തെളിയിക്കപ്പെടുകയാണ്‌.ഇന്ത്യയുടെ പ്രകൃതിവിഭവങ്ങള്‍ ആഗോള-ദേശിയ കുത്തകകള്‍ക്കും മൂലധന ചോരന്മാര്‍ക്കും പകുത്തു കൊടുത്ത്‌ ഇന്ത്യന്‍ പൗരന്മാരുടെ മാന്യമായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ അവകാശം ധ്വംസിക്കുന്ന ഈ ഭരണകൂട ഭീകരത രാജ്യത്തെ നയിക്കുന്നത്‌ സ്‌ഫോടനാത്മകമായ ദുരവസ്ഥയിലേയ്‌ക്കാണ്‌.ഡല്‍ഹിയില്‍ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കുടിവെള്ളം സൗജനയമായി നല്‍കിയും വൈദ്യുതി ചാര്‍ജ്‌ പകുതി കുറച്ചും ജനപക്ഷഭരണത്തിന്റെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുമ്പോഴാണ്‌ മന്‍മോഹന്റേയും മാഡം ഗാന്ധിയുടേയും ഈ തെമ്മാടിത്തം.ജനവിരുദ്ധ നയങ്ങളും നിലപാടുകളുമാണ്‌ ഇന്ദിരയേയും രാജീവിനേയും മാംസക്കഷ്‌ണങ്ങളായി ചിതറിച്ചതെന്ന്‌ സോണിയയും രാഹുലും മന്‍മോഹനും വല്ലപ്പോഴുമൊക്കെ ഓര്‍ക്കുന്നത്‌ നല്ലതാണ്‌.ആതിരേ, ഡല്‍ഹിയിലും മറ്റ്‌ മൂന്ന്‌ സംസ്ഥാനങ്ങളിലും കണ്ടത്‌ രാഷ്ട്രീയമായ തൂത്തെറിയലാണെങ്കില്‍ ഇനിയുണ്ടാകുക ഭൗതീകമായ ശുദ്ധീകരണമാകും.ചുണ്ടയ്‌ക്ക്‌ കൊടുത്ത്‌ വഴുതനങ്ങ വാങ്ങിക്കാതിരിക്കാനുള്ള വിവേകം ഇവര്‍ക്കെല്ലാമുണ്ടാകട്ടെ എന്ന്‌ ഈശ്വരവിശ്വാസമുള്ളവര്‍ പ്രാര്‍ത്ഥിക്കുക.

No comments: