Sunday, February 16, 2014

കോണ്‍ഗ്രസും ബി‌ജെ‌പിയും അംബാനിയുടെ ‘കുണ്ടന്മാരോ’!?

ഒത്തിതീര്‍പ്പുകള്‍ക്കല്ല അഴിമതിക്കെതിരായ പോരാട്ടത്തിനാണ്‌ താനും ആം ആദ്‌മി പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന്‌ രാജ്യത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു കേജ്രിവാള്‍.അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനന്യമായ ആര്‍ജവവും ആവശ്യമുള്ള നടപടിയായിരുന്നു അത്‌.കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നട്ടെല്ലിലൂടെ ഭയത്തിന്റെ തരംഗങ്ങള്‍ പായിച്ച ആര്‍ജവത്വം.അധികാരമല്ല, അഴിമതിക്കെതിരായ പോരാട്ടമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ അജണ്ട എന്ന്‌ അസന്ദിഗ്‌ദ്ധമായി തെളിയിച്ചതിനൊപ്പം അഴിമതിയുടേയും അധികാരത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധം പുലര്‍ത്തി രാജത്തെ സമ്മതിദായകരേയും നികുതിദായകരേയും വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥാപിക്കാനും കഴിഞ്ഞു എന്നിടത്താണ്‌ അരവിന്ദ്‌ കേജ്രിവാള്‍ സമാനതകളില്ലാത്ത രാഷ്ട്രീയ സത്യസന്ധതയാകുന്നത്‌.
അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ അധികാരത്തിലേറിയ അരവിന്ദ്‌ കേജ്രിവാള്‍ അതേ കാരണത്താല്‍ അധികാരം ഉപേക്ഷിച്ച്‌ ജനങ്ങളിലേയ്‌ക്കിറങ്ങുമ്പോള്‍ ,ആതിരേ, പുതിയൊരു രാഷ്ട്രീയ ധാര്‍മികതയാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സംസ്ഥാനഭരണത്തിലെത്തി രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഞെട്ടിച്ചത്‌ പോലെ, അന്‍പത്‌ ദിവസം പൂര്‍ത്തിയാക്കും മുന്‍പ്‌ അധികാരമൊഴിഞ്ഞ്‌ അധികാര-അനുരഞ്‌ജന രാഷ്ട്രീയ സംസ്‌കാരത്തിന്‌ കനത്തപ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്‌ അദ്ദേഹം. അധികാരമല്ല, അഴിമതിക്കെതിരായ പോരാട്ടമാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ അജണ്ട എന്ന്‌ അസന്ദിഗ്‌ദ്ധമായി തെളിയിച്ചതിനൊപ്പം അഴിമതിയുടേയും അധികാരത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ ബന്ധം പുലര്‍ത്തി രാജത്തെ സമ്മതിദായകരേയും നികുതിദായകരേയും വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥാപിക്കാനും കഴിഞ്ഞു എന്നിടത്താണ്‌ അരവിന്ദ്‌ കേജ്രിവാള്‍ സമാനതകളില്ലാത്ത രാഷ്ട്രീയ സത്യസന്ധതയാകുന്നത്‌. അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭ രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുക്കുമ്പോള്‍,ആതിരേ, അത്‌ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ പരീക്ഷണമായിരുന്നു. ഈ പരീക്ഷണം അഞ്ചു വര്‍ഷം തുടരും എന്നാരും പ്രതീക്ഷിച്ചിരുന്നില്ല. ആം ആദ്‌മി പാര്‍ട്ടിക്ക്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷമില്ല എന്നത്‌ തന്നെയായിരുന്നു പ്രധാന കാരണം. ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയും കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ച ചരിത്രം കോണ്‍ഗ്രസിനുമില്ല. എന്നാല്‍ സമ്മതിദായകര്‍ക്ക്‌ വേണ്ടി,സാധാരണക്കാരയ നികുതിദായകര്‍ക്ക്‌ വേണ്ടി അവസരങ്ങളും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്താനുള്ള കഴിവ് തനിക്കുണ്ടെന്ന് അരവിന്ദ്‌ കേജ്രിവാള്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തിന്‌ ശേഷം കേജ്രിവാളിന്റെ ജനപ്രിയത്വം ഉയര്‍ന്നത്‌ അതു കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ പോലും പ്രതീക്ഷിക്കാതെ പിന്തുണ സ്വീകരിച്ച കേജ്രിവാള്‍ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക്‌ ഒരു സന്ദേശം നല്‍കി. ആം ആദ്‌മി പാര്‍ട്ടിയെ ഗൗരവമായെടുക്കുക. അധികാരത്തിലെത്താന്‍ പ്രാപ്‌തിയുള്ള പാര്‍ട്ടിയാണ്‌ തന്റേതെന്ന്‌ സംശയിച്ചു നില്‍ക്കുന്ന വോട്ടറെയും ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒപ്പം എന്തു വ്യത്യാസം ഭരണത്തിലുണ്ടാക്കാമെന്നും കേജ്രിവാള്‍ കാണിച്ചു കൊടുത്തു . സ്വകാര്യ വാഹനങ്ങളിലും ഓട്ടോറിക്ഷയിലും മെട്രോ ട്രെയിനിലും സഞ്ചരിച്ചും സുരക്ഷ വേണ്ടെന്നു വച്ചും കേജ്രിവാളും മന്ത്രിമാരും മറ്റു രാഷ്ടീയ നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കി. വൈദ്യുതി ബില്‍ പകുതിയാക്കുക, പ്രതിദിനം 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുക തുടങ്ങി സാധാരണ ഭരണകൂടങ്ങള്‍ മടിക്കുന്ന പ്രഖ്യാപനങ്ങള്‍ക്ക്‌ കേജ്രിവാള്‍ തയ്യാറായി. പുത്ത്‌നൊരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ നിര്‍മിതിയായിരുന്നു അത്‌.അതിന്റെ അനുരണനം ഇങ്ങ്‌ കേരളത്തിലുമെത്തി.ഔദ്യോഗിക വസതി ചെന്നിത്തല വേണ്ടെന്ന്‌ വച്ചത്‌ അതു കൊണ്ടാണ്‌.വി.എം.സുധീരന്‍ കെപിസിസി അദ്ധ്യക്ഷനായതും അങ്ങനെയാണ്‌ എന്നാല്‍, ആതിരേ, റിലയന്‍സ്‌ മേധാവി മുകേഷ്‌ അംബാനിയേയും കേന്ദ്ര മന്ത്രിമാരെയും അഴിമതി കേസില്‍ ഉള്‍പ്പെടുത്താനുള്ള കേജ്രിവാളിന്റെ നീക്കം ഏവരെയും അമ്പരപ്പിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിച്ചു കൊണ്ട്‌ പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിക്കെതിരേയും റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിനെതിരേയും അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ കേന്ദ്ര സര്‍ക്കാരിനെ മാത്രമല്ല ഇന്ത്യന്‍ പൊതുസമൂഹത്തെ തന്നെ ഞെട്ടിച്ചു .ഒത്തിതീര്‍പ്പുകള്‍ക്കല്ല അഴിമതിക്കെതിരായ പോരാട്ടത്തിനാണ്‌ താനും ആം ആദ്‌മി പാര്‍ട്ടിയും നിലകൊള്ളുന്നതെന്ന്‌ രാജ്യത്തെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു കേജ്രിവാള്‍.അസാമാന്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനന്യമായ ആര്‍ജവവും ആവശ്യമുള്ള നടപടിയായിരുന്നു അത്‌.കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നട്ടെല്ലിലൂടെ ഭയത്തിന്റെ തരംഗങ്ങള്‍ പായിച്ച ആര്‍ജവത്വം.കെ.ജി. ബേസിനിലെ വാതക ബ്ലോക്കുകളില്‍നിന്നും ഉത്‌പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വിലയില്‍ അഴിമതിയുണ്ടെന്നു കാട്ടി മുന്‍ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയ്‌ക്കെതിരേയും എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആന്റി കറപ്‌ഷന്‍ ബ്രാഞ്ചിനോട്‌ കേജ്രിവാള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ, ഗുജറാത്ത്‌ സ്റ്റേറ്റ്‌ പെട്രോളിയം കോര്‍പറേഷ(ജിഎസപിസി.)നിലെ 20,000 കോടി മൂല്യമുളള വാതക ബ്ലോക്കുകള്‍ രണ്ടു കമ്പനികള്‍ക്കു മോഡി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയെന്നും ഇതിലൊന്ന്‌ 3200 രൂപ മൂലധനവുമായി ദിവസങ്ങള്‍ക്കുമുമ്പ്‌ തുടങ്ങിയതാണെന്നും ചൂണ്ടിക്കാട്ടിയത്‌ ബിജെപിക്കും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കും തിരിച്ചടിയായി. അനില്‍ അംബാനിയുടെ ബിസിനസ്‌ ഗ്രൂപ്പിനെതിരേയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരേയും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്‌ക്കെതിരേയും കേജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ ഒന്നുവരെ വാതക വില ഉയര്‍ത്തരുതെന്നും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. എന്നാല്‍, വാതക വില വിദഗ്‌ധര്‍ തീരുമാനിക്കുന്നതാണെന്നു പറഞ്ഞാണ്‌ മൊയ്‌ലി കേജ്രിവാളിനെ ചെറുത്തത്‌. ഇന്ത്യയുടെ ഇന്ധനവിപണി മുഴുവന്‍ നിയന്ത്രിക്കുന്ന റിലയന്‍സിനെതിരേയുള്ള നീക്കമാണ്‌, ആതിരേ, ആം ആദ്‌മി സര്‍ക്കാരിനെ വീഴ്‌ത്താനായി കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരു ചേരിയിലാക്കിയത്‌.അഴിമതി വിരുദ്ധ ബില്‍ നടപ്പാക്കാനാകാതെ രാജിവയ്‌ക്കേണ്ടി വന്നത്‌ കോണ്‍ഗ്രസ്‌ വിരുദ്ധ വികാരം ശക്തിപ്പെടുത്തുമെന്ന്‌ മാത്രമല്ല നരേന്ദ്ര മോഡി തരംഗത്തെ ഒരിക്കല്‍ കൂടി പ്രതിരോധിക്കാനും ആം ആദ്‌മി പാര്‍ട്ടിക്ക്‌ കഴിയുമെന്നതാണ്‌ ഈ രാജിയുടെ രാഷ്ട്രീയ പ്രസക്തി. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ബലപരീക്ഷണത്തിനുള്ള ആം ആദ്‌മി പാര്‍ട്ടിയുടെ ശ്രമത്തിനും അഴിമതിക്കെതിരായ നിലപാടിന്റെ പേരിലുള്ള ഈ രാജി സഹായിക്കും. രണ്ടു മാസത്തെ ഭരണത്തിനിടെ എഎപിക്ക്‌ പറ്റിയ പാളിച്ചയായിരുന്നു,ആതിരേ, പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം. പാകമായ രാഷ്ട്രീയ ചിന്തയല്ല ആം ആദ്‌മി പാര്‍ട്ടിയെ നയിക്കുന്നതെന്ന്‌ തോന്നിപ്പിച്ച സമരം. ആ പാളിച്ചയില്‍ നിന്ന്‌ കരകയറാനും ജന്‍ലോക്‌പാലിന്റെ പേരിലുള്ള ഈ സ്ഥാനത്യാഗം സഹായിക്കും. റിലയന്‍സിനെതിരെ നടപടി എടുത്തതല്ല മറിച്ച്‌ വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ വിട്ട്‌ കേന്ദ്ര അനുമതിയില്ലാതെ ജന്‍ലോക്‌ പാല്‍ ബില്‍ അവതരിപ്പിക്കുന്നു എന്നാരോപിച്ച്‌ കേജ്രിവാള്‍ സര്‍ക്കാറിനെതിരെ ബിജെപിക്കൊപ്പം രംഗത്തുവന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണ്‌ ഭൂതകാലം . ഷീലാ ദീക്ഷിത്‌ മുഖ്യമന്ത്രിയായിരിക്കെ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അവതരിപ്പിച്ചത്‌ 13 ധനകാര്യ ബില്ലുകളാണ്‌. ജന്‍ലോക്‌പാല്‍ ബില്‍ പ്രശ്‌നത്തില്‍ ബിജെപിയും മുഖ്യമായി ഉയര്‍ത്തിയത്‌ ബില്‍ അവതരണത്തിന്‌ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ല എന്ന കാര്യമാണ്‌. ഇത്‌ ഭരണഘടനയുടെ ലംഘനമാണെന്നു വരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ , മുന്‍ സര്‍ക്കാര്‍ ഇക്കാര്യം പല വട്ടം നടത്തിയിരുന്നു എന്നാണ്‌ രേഖകള്‍ .പൗരന്‌ സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യസമയത്ത്‌ ലഭ്യമാക്കുന്നതിനുള്ള ആക്ട്‌, ഡല്‍ഹി ജിയോ സ്‌പേഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മാനേജ്‌മെന്റ്‌ ആക്ട്‌, ലക്ഷ്വറി ആക്ട്‌ എന്നിവ ഉള്‍പ്പടെയുള്ള 13 ബില്ലുകളാണ്‌ ഷീലാ ദീക്ഷിത്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സഭയില്‍ അവതരിപ്പിച്ചത്‌. വാറ്റ്‌ നികുതിയുമായി ബന്ധപ്പെട്ട പത്തു ബില്ലുകളും ഇതില്‍ പെടുന്നു.അപ്പോള്‍ കാര്യം വ്യക്തം.അംബാനിയെ തൊട്ടപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിക്കും പൊള്ളി.കഴിഞ്ഞ പത്ത് വര്‍ഷമായി യുപിഎ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതും നരേന്ദ്ര മോഡിക്ക്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ കോടികള്‍ പൊടിക്കുന്നതും അംബാനിയാണെന്ന കേജ്രിവാളിന്റെ ആരോപണം വാസ്‌തവമാണെന്നും തെളിയുന്നു. ആതിരേ, ഭരണത്തിന്റെ ഇടനാഴികളില്‍ നിന്ന്‌ അരവിന്ദ്‌ കേജ്രിവാള്‍ ഇറങ്ങി വരുന്നത്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയാണ്‌ എന്നത്‌ അനിഷേധ്യം. ലോക്‌സഭാ പോരാട്ടത്തിനൊരുങ്ങുന്ന ബിജെപിക്കും കോണ്‍ഗ്രിനും ഇത്‌ ശുഭസൂചനയല്ല.

No comments: