Friday, February 7, 2014

രമയുടെ നിരാഹാരം;മറ്റൊരു സിപിഎം-കോണ്‍ഗ്രസ്‌ ഒത്തുകളി കൂടി വ്യക്തമായി

നിയമപരമായും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്ന്‌ ഇപ്പോള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയില്‍ ചെന്നിത്തലയും പങ്കാളിയായെന്ന്‌ തന്നെ വേണം, ആതിരേ, വായിച്ചെടുക്കേണ്ടത്‌.സോളാര്‍ കേസ്‌ മുതലുള്ള അനുരഞ്‌ജന രാഷ്ട്രീയത്തില്‍ തിരുവഞ്ചൂരിനെ കടത്തി വെട്ടിയിരിക്കുകയാണ്‌ ചെന്നിത്തല എന്നര്‍ത്ഥം!.സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നുള്ളത്‌ കൊണ്ട്‌ ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗം തന്നെ മാറ്റിവച്ച്‌, ആര്‍എംപി നേതാക്കളുമായി ചര്‍ച്ച ചെയ്‌ത്‌ രമയുടെ നിരാഹാരവ്രതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്‌,പിണറായിയുടെ കേരള രക്ഷാമാര്‍ച്ചിനെ രക്ഷിക്കാനായിരുന്നെന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌?പിണറായിക്ക്‌ ഒപ്പം ചേര്‍ന്നുള്ള ഈ ഗൂഢാലോചനയ്‌ക്ക്‌ ചാണ്ടി-ചെന്നിത്തലമാര്‍ക്ക്‌ കനത്ത തിരിച്ചടികിട്ടുമെന്നുള്ളതിന്റെ സൂചനയാണ്‌ രമയുടെ സമരത്തിന്‌ ജനങ്ങളില്‍നിന്നും ലഭിക്കുന്ന അഭൂതപൂര്‍ണമായ പിന്തുണ. സിപി എം അംഗങ്ങളായിട്ടുള്ളവര്‍പോലും സമരപ്പന്തലിലെത്തി രമയോട്‌ സൗഹൃദം പങ്കുവയ്‌ക്കുകയും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്‌ കൊലപാതക രാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്കും അവരുമായി രഞ്‌ജിപ്പിലെത്തിയിട്ടുള്ള ഖദര്‍ കാപട്യങ്ങള്‍ക്കും എതിരായ ചുവരെഴുത്താണെന്ന്‌ ചാണ്ടി-ചെന്നിത്തലമാര്‍ മനസ്സിലാക്കണം.സിപിഎമ്മിന്റെ ശക്തമായ ദുഷ്‌പ്രചാരണങ്ങള്‍ക്ക്‌ ചെവിക്കൊടുക്കാതെയാണ്‌ ജനക്കൂട്ടം രമയുടെ സമരപ്പന്തലിലേക്ക്‌ ഒഴുകിയെത്തുന്നതെന്ന്‌ കണ്ണുള്ളവരെല്ലാം കാണണം.
ടി .പി. ചന്ദ്രശേഖരനെ വധിച്ചതിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ടി. പിയുടെ ഭാര്യ കെ. കെ. രമ നടത്തുന്ന സമരം, ആതിരേ, കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയുടെ മറ്റൊരു ബിഭത്സത കൂടി അനാവരണം ചെയ്‌തു .ടി.പി.വധത്തിലെ ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉമ്മന്‍ ചണ്ടി സര്‍ക്കാരും ഭയക്കുന്നു എന്നാണ്‌ നിരാഹാര സമരോത്തര പരിണതികള്‍ അടിവരയിടുന്നത്‌ .സിബിഐ അന്വേഷണം നടന്നാല്‍ പി.മോഹനന്‍ മാസ്റ്ററുടെ അറസ്റ്റിന്‌ ശേഷമുണ്ടായ കോണ്‍ഗ്രസ്‌ - സിപിഎം ഒത്തുകളിയുടെ ` ഗൂഢാലോചന'പുറത്ത്‌ വരും എന്നതാണ്‌, ആതിരേ, കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും ഭയവിഹ്വലരാക്കുന്നത്‌.അതു കൊണ്ട്‌ സിബിഐ അന്വേഷണം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇപ്പോള്‍ സിപിഎമ്മിനേക്കാള്‍ ചാണ്ടി-ചെന്നിത്തലമാര്‍ക്കാണ്‌! നിയമപരമായും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങള്‍ പാലിച്ചേ സര്‍ക്കാരിന്‌ മുന്നോട്ടു പോകാന്‍ കഴിയൂ എന്ന്‌ ചാണ്ടിയും ചെന്നിത്തലയും പറയുന്നത്‌ അതു കൊണ്ടാണ്‌.ചോദിക്കട്ടേ,ആഭ്യന്തരമന്ത്രിയാകും മുന്‍പ്‌ ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്‌ എന്തടിസ്ഥാനത്തിലായിരുന്നു ചെന്നിത്തല ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നത്‌?എന്തടിസ്ഥാനത്തിലാണ്‌ മന്ത്രിസഭയിലെ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രമയുടെ സമരപ്പന്തലില്‍ ചെന്ന്‌ ഉടന്‍ സിബിഐ അന്വേഷണം ഉണ്ടാകും എന്ന്‌ പ്രഖ്യാപിച്ചത്‌?എന്തടിസ്ഥാനത്തിലാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ സിബിഐ അന്വേഷണത്തിന്‌ നിയമപരമായ തടസമില്ലെന്ന്‌ ആവര്‍ത്തിച്ച്‌ പറഞ്ഞു കൊണ്ടിരിക്കുന്നത്‌?എന്തടിസ്ഥാനത്തിലാണ്‌ സിബിഐ അന്വേഷണത്തിന്‌ നിയമതടസമില്ലെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഉപദേശം നല്‍കിയിട്ടുണ്ടെന്ന്‌ പ്രചരിപ്പിച്ചത്‌? എന്നിട്ട്‌ നിയമപരമായും വ്യവസ്ഥാപിതവുമായ നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്ന്‌ ഇപ്പോള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളിയില്‍ ചെന്നിത്തലയും പങ്കാളിയായെന്ന്‌ തന്നെ വേണം, ആതിരേ, വായിച്ചെടുക്കേണ്ടത്‌.സോളാര്‍ കേസ്‌ മുതലുള്ള അനുരഞ്‌ജന രാഷ്ട്രീയത്തില്‍ തിരുവഞ്ചൂരിനെ കടത്തി വെട്ടിയിരിക്കുകയാണ്‌ ചെന്നിത്തല എന്നര്‍ത്ഥം!.സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നുള്ളത്‌ കൊണ്ട്‌ ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗം തന്നെ മാറ്റിവച്ച്‌, ആര്‍എംപി നേതാക്കളുമായി ചര്‍ച്ച ചെയ്‌ത്‌ രമയുടെ നിരാഹാരവ്രതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്‌,പിണറായിയുടെ കേരള രക്ഷാമാര്‍ച്ചിനെ രക്ഷിക്കാനായിരുന്നെന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌?പിണറായിക്ക്‌ ഒപ്പം ചേര്‍ന്നുള്ള ഈ ഗൂഢാലോചനയ്‌ക്ക്‌ ചാണ്ടി-ചെന്നിത്തലമാര്‍ക്ക്‌ കനത്ത തിരിച്ചടികിട്ടുമെന്നുള്ളതിന്റെ സൂചനയാണ്‌ രമയുടെ സമരത്തിന്‌ ജനങ്ങളില്‍നിന്നും ലഭിക്കുന്ന അഭൂതപൂര്‍ണമായ പിന്തുണ. സിപി എം അംഗങ്ങളായിട്ടുള്ളവര്‍പോലും സമരപ്പന്തലിലെത്തി രമയോട്‌ സൗഹൃദം പങ്കുവയ്‌ക്കുകയും സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നത്‌ കൊലപാതക രാഷ്ട്രീയത്തിന്റെ വൈതാളികന്മാര്‍ക്കും അവരുമായി രഞ്‌ജിപ്പിലെത്തിയിട്ടുള്ള ഖദര്‍ കാപട്യങ്ങള്‍ക്കും എതിരായ ചുവരെഴുത്താണെന്ന്‌ ചാണ്ടി-ചെന്നിത്തലമാര്‍ മനസ്സിലാക്കണം.സിപിഎമ്മിന്റെ ശക്തമായ ദുഷ്‌പ്രചാരണങ്ങള്‍ക്ക്‌ ചെവിക്കൊടുക്കാതെയാണ്‌ ജനക്കൂട്ടം രമയുടെ സമരപ്പന്തലിലേക്ക്‌ ഒഴുകിയെത്തുന്നതെന്ന്‌ കണ്ണുള്ളവരെല്ലാം കാണണം. കോണ്‍ഗ്രസ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണ്‌ രമയുടേതെന്നും രണ്ട്‌ ദിവസത്തിനുള്ളില്‍ സമരം കെട്ടിപ്പൂട്ടി ആര്‍എംപിക്കാര്‍ മടങ്ങുമെന്നും സമരം ആരംഭിക്കുന്നതിനു മുമ്പുതന്നെ സിബിഐ അന്വേഷണ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നെന്നും,ആതിരേ, പിണറായി പറയുന്നത്‌ സമരം നാടകമാണെന്ന്‌ വരുത്തിത്തീര്‍ക്കാനും രമ മുന്നോട്ടുവയ്‌ക്കുന്ന നീതിപൂര്‍വകമായ ആവശ്യത്തെ ജനമധ്യത്തില്‍ അധിക്ഷേപിക്കാനുമാണ്‌ . ഓര്‍ക്കണം, പിണറായി വിജയന്‍ നടത്തുന്ന കേരള രക്ഷാ മാര്‍ച്ചിലെ പ്രധാന വിഷയം രമയുടെ നിരാഹാര സത്യഗ്രഹമാണ്‌. സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഭരണത്തെ വിമര്‍ശിക്കാനെടുക്കുന്നതില്‍ കൂടുതല്‍ സമയം ടി. പി. വധത്തെയും രമയുടെ സത്യഗ്രഹത്തെയും കുറിച്ച്‌ പറയുന്നതിനാണ്‌ നേതാക്കള്‍ വിനിയോഗിക്കുന്നത്‌. ഇതോടെ രക്ഷാ യാത്ര ടി. പി. വധത്തിനുള്ള വിശദീകരണമായി മാറിക്കഴിഞ്ഞു . ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കേ രമയില്‍ നിന്നും `കുലംകുത്തി'യുടെ ആര്‍എംപിയില്‍നിന്നും ഉണ്ടായിട്ടുള്ള പുതിയ സമ്മര്‍ദം എങ്ങനെ അതിജീവിക്കുമെന്നറിയാതെ പിച്ചും പേയും പറയുകയാണ്‌ പിണറായിയും കൂട്ടരും. സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഗൂഢാലോചനയെന്നു പറഞ്ഞ്‌ എതിര്‍ക്കാമെങ്കിലും തെരഞ്ഞെടുപ്പില്‍ ഈ വിഷയം എതിരാളികള്‍ ആയുധമാക്കുമെന്നത്‌ ഭീതിയോടെയാണ്‌ സിപിഎം കാണുന്നത്‌. സിപിഎമ്മിന്റെ ധാര്‍ഷ്ട്യതയെ ഇടത്‌ മുന്നണിയിലെ ഘടക കക്ഷികള്‍ പോലും വെറുക്കുന്നു എന്നതിന്റെ തെളിവാണ്‌, ആതിരേ, ഈ വിഷയത്തില്‍ അവര്‍ പുലര്‍ത്തുന്ന മൗനം. സിപിഎമ്മിന്റെ എതിര്‍പ്പും ദുഷ്‌പ്രചാരണവുമാണ്‌ രമയുടെ സമരത്തെ പകുതി വിജയിപ്പിച്ചത്‌. തിരുവനന്തപുരത്ത്‌ വലിയ സംഘടനാ സംവിധാനങ്ങളില്ലാത്ത ആര്‍എംപിയുടെ സമരവേദിയിലേക്ക്‌ പൊതുജനം ഒഴുകിയെത്തുന്നത്‌ പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ വെറളിപിടിപ്പിക്കുന്നുണ്ട്‌ . സി പി എമ്മിന്റെ സമരങ്ങളില്‍ ചെയ്യുന്നതുപോലെ മുന്‍നിശ്ചയിച്ചപ്രകാരം ആളെ പങ്കെടുപ്പിക്കുന്നതില്‍നിന്നും വ്യത്യസ്‌തമായി വഴിയാത്രക്കാര്‍പോലും ടി പി ചന്ദ്രശേഖരന്റെ വിധവയെ ഒന്നു കാണാനും പ്രേത്സാഹിപ്പിക്കാനുമായി സമരവേദിയിലെത്തുന്നു. സംഘടനാപരമായി തീരുമാനമൊന്നുമുണ്ടായിരുന്നില്ലെങ്കിലും രമ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ദിവസം ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. സത്യഗ്രഹത്തിനു മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ജാഥ ആരംഭിക്കുമ്പോള്‍ നൂറോളം ആളുകള്‍ മാത്രമാണുണ്ടായിരുന്നത്‌. ഇത്‌ സമരപ്പന്തലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അഞ്ഞൂറോളം ആളുകള്‍ ഉള്‍പ്പെട്ട വലിയ ജാഥയായി മാറിക്കഴിഞ്ഞിരുന്നു. രമയുടെ സമരത്തെ വെടക്കാക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്നാണ്‌, ആതിരേ ഈ ജനപിന്തുണ കാണിക്കുന്നത്‌. വെടക്കായത്‌ പിണറായിയും കൂട്ടരുമാണെന്നതിന്റെ തെളിവാണ് രക്ഷാ മാര്‍ച്ചിലെ ശുഷ്‌ക്കമായ ജനപങ്കാളിത്തം.രാഷ്ട്രീയ പക്വതയോടെയുള്ള രമയുടെ പ്രതികരണങ്ങളും നിലപാടുകളും നേതൃത്വവും സമരത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്‌. ടി പി കേസിലെ പ്രതികളുടെ കുടുംബാംഗങ്ങള്‍ ജയിലിനു മുന്നിലല്ല, എ കെ ജി സെന്ററിനു മുന്നിലാണ്‌ സമരം ചെയ്യേണ്ടതെന്ന രമയുടെ പ്രസ്‌താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളത്തിലെ ഒരു പുതിയ മൂവ്‌മെന്റിന്റെ അമരത്തേക്ക്‌ രമയെ ഈ സമരം എടുത്തുയര്‍ത്തുകയാണ്‌.ഇത്‌ മനസ്സിലാക്കിയിട്ട്‌ വേണം ചാണ്ടി-ചെന്നിത്തലമാര്‍ പിണറായി രക്ഷിക്കാന്‍ പുതിയ ഒത്തുതീര്‍പ്പുകളില്‍ ഏര്‍പ്പെടുന്നത്‌.

No comments: