Saturday, February 22, 2014

സരിത ബോംബ്‌ പൊട്ടിക്കുമോ?

മന്ത്രി കെ.ബാബുവിനും തൃക്കാക്കര എംഎല്‍എ ബെന്നി ബഹ്നാനും പണി കൂടുകയാണ്‌.ഇനി എത്ര കോടി കൂടി കൊടുത്താലാണ്‌ സരിതേടമ്മേടെ ആര്‍ത്തി തീരുക? ( മോള്‍ടമ്മ തന്നെ,സമ്മതിക്കണം)ഫെനി ബാലകൃഷ്‌ണന്റെ വായ്‌ മൂടാന്‍ പറ്റുക?ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാമെന്ന്‌ സമ്മതിച്ച്‌ ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷനില്‍ നിന്നും മദ്യവിലകൂട്ടാന്‍ അനുവദിക്കാമെന്ന്‌ വാക്കു കൊടുത്ത്‌ അബ്‌കാരികളില്‍ നിന്നുമൊക്കെയാണ്‌ 10-15 കോടി സംഘടിപ്പിച്ചത്‌!സരിതയെ തൊടാന്‍ ലീഗുകാര്‍ ആരുമില്ലാതായതാണ്‌ പണിയായത്‌.ഉണ്ടായിരുന്നെങ്കില്‍ `പുസ്‌പം'പോലെ കോടികളൂറ്റാമായിരുന്നു. ഇനി പറഞ്ഞിട്ട്‌ കാര്യമിലല്ലോ..
ഈശ്വരാ..ഹെന്തൊരു ചേഞ്ച്‌..! ടി.പി. വധവും ലാവലിന്‍ കേസുമെല്ലാം ഒറ്റനിമിഷം കൊണ്ട്‌ ആവിയായി.. കേരള രാഷ്ട്രീയ ചക്രവാളച്ചെരുവില്‍ വീണ്ടും സരിതോര്‍ജ്ജപ്രസരം! കേരളം ഇനി കാതോര്‍ത്തിരിക്കുന്നത്‌ സരിതയുടെ വാക്കുകള്‍ക്ക്‌. ആ നാവില്‍ നിന്ന്‌ തന്നെ പലതും കേള്‍ക്കാനുണ്ട്‌. -ശാരീരികമായി ഉപയോഗിച്ചവര്‍ ആരെല്ലാം? -പണം നല്‍കി സഹായിച്ച യുഡിഎഫിലെ ഉന്നതന്‍ ആര്‌? -ആ ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ രാജി വയ്‌ക്കേണ്ടി വരുമായിരുന്ന കേരളത്തിലെ നാലുമന്ത്രിമാര്‍ ആരെല്ലാം? -22 പേജുണ്ടായിരുന്ന മൊഴി എവിടെ? -അതില്‍ പറഞ്ഞിരുന്ന ഉന്നതന്മാരാരെല്ലാം? -ശ്രീധരന്‍ നായര്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ സരിത കൂടെയുണ്ടായിരുന്നോ? -കോട്ടയത്ത്‌ നിന്ന്‌ പുതുപ്പള്ളി -ചങ്ങനാശേരി വഴി തിരുവനന്തപുരത്തേയ്‌ക്ക്‌ പോയത്‌ സത്യത്തില്‍ എന്തിനായിരുന്നു? -അന്ന്‌ ഇടയ്‌ക്ക്‌ വച്ച്‌ വണ്ടിയില്‍ കയറിയ യുഡിഎഫിലെ ഉന്നതനാരാണ്‌? -ദുബായില്‍ കൂടെയുണ്ടായിരുന്ന കേന്ദ്രമന്ത്രി ആരാണ്‌? -ആന്റിയുമായി-ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ-എത്രനാളത്തെ അടുപ്പമുണ്ട്‌? -ജയിലില്‍ മേക്കപ്പിനുള്ള സെറ്റപ്പ്‌ എങ്ങനെ? -മലയാളി ഹൗസില്‍ എന്നുമുതല്‍ പ്രത്യക്ഷപ്പെടും? -ശരിക്കും ജോപ്പന്‍ ചതിക്കപ്പെടുകയായിരുന്നോ? -നിലമ്പൂരിലെ രാധയെ അറിയുമോ? -ജീവന്‌ ഭീഷണിയുണ്ടോ..? അറിയാനായി ഒരുപാടൊരുപാട്‌ കാര്യങ്ങള്‍. രണ്ട്‌ ദിവസം കാത്തിരിക്കാന്‍ വയ്യ.. ഇതാണ്‌ , ആതിരേ, വെള്ളിയാഴ്‌ച വൈകീട്ട്‌ മുതലുള്ള രാഷ്ട്രീയ കേരളത്തിന്റെ മാനസീകാവസ്ഥയും സന്ദേഹങ്ങളും. ``നിങ്ങള്‍ ക്വസ്റ്റൈന്‍സ്‌ പ്രിപ്പയര്‍ ചെയ്‌തോളൂ,രണ്ട്‌ ദിവസം കഴിയുമ്പോള്‍ ഫെനിയുമായി ആലോചിച്ച്‌ ടൈം ഫിക്‌സ്‌ ചെയ്‌തിട്ട്‌ എല്ലാറ്റിനും മറുപടി നല്‍കാം '' എന്ന സരിതയുടെ ഉറപ്പില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍! ``നമ്മള്‍ തെരഞ്ഞെടുത്ത ഭരണകൂടത്തെ നശിപ്പിച്ച്‌, അവര്‍ ചെയ്‌തതു ശരിയോ തെറ്റോ ആയിക്കോട്ടെ, അതുപയോഗിച്ചു ഞാന്‍ ചെയ്‌ത കുറ്റങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെ''ന്നും ``രാഷ്ട്രീയം പറയില്ലെന്നും രാഷ്ട്രീയത്തിലുള്ള ആരേയും ദ്രോഹിക്കെല്ലെ''ന്നുമാണ്‌ സൂചിപ്പിച്ചതെങ്കിലും? ലോകസഭ തെരഞ്ഞെടുപ്പാണ്‌ വരാന്‍ പോകുന്നത്‌.സോളാറും സരിതയും?ഹോട്ട്‌ കേക്കുകളാണ്‌.. സരിത ബോംബ്‌ പൊട്ടിക്കുമോ? ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ റജീനയെപ്പോലെ... ഇരിപ്പുറയ്‌ക്കുന്നില്ല ആതിരേ, അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നുള്ള ആ വരവ്‌ എത്ര ഗ്രേസ്‌ഫുള്ളായിരുന്നു! എട്ടുമാസം ജയിലില്‍ കിടന്ന, കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തീക തട്ടിപ്പുകാരിയായിരുന്നില്ല സരിതയപ്പോള്‍. പഴയ സത്യന്‍ അന്തിക്കാട്‌ സിനിമയിലെ നാട്ടുമ്പുറത്തുകാരിയായ നായികയുടെ എല്ലാ ഭാവഹാവാദികളും ഒത്തിണങ്ങിയ പെര്‍ഫെക്ട്‌ പെര്‍ഫോമന്‍സ്‌ . നടുവേ വകഞ്ഞ മുടിയില്‍ കുളിപ്പിന്നു കെട്ടി,സാരിയുടെ മുന്താണി പിന്നിലൂടെ ചുറ്റി മുന്നിലേയ്‌ക്കെടുത്ത്‌ കൈയിലുണ്ടായിരുന്ന പോളിത്തീന്‍ പായ്‌ക്കറ്റ്‌ ശരീരത്തോട്‌ ചേര്‍ത്ത്‌ പിടിച്ച്‌, നാണത്തില്‍ ചാലിച്ച മൃദുഹാസവുമായി,തലയല്‍പം താഴ്‌ത്തി, മെല്ലെ അടിവച്ച്‌.... ഏതോ ഇന്റര്‍വ്യുവില്‍ പങ്കെടുത്തിട്ട്‌ വരുന്നത്‌ പോലെ. കൂട്ടിക്കൊണ്ടു പോകാന്‍ തയ്യറായി അഡ്വ.ഫെനി ബാലകൃഷ്‌ണന്‍. ലൈലാക്ക്‌ പ്രിന്റഡ്‌ സാരിയിലും ബ്ലൗസിലും ഫാബുലസ്‌ ഗെറ്റപ്പ്‌.. എത്ര പ്ലസന്റായിട്ടായിരുന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍..എട്ടുമാസത്തെ ജയില്‍ വാസം കൊണ്ടൊന്നും സരിതയെ തോല്‍പ്പിക്കാന്‍ കഴിയില്ല മക്കളെ എന്ന ആത്മവിശ്വാസം.ചിലതെല്ലാം പറയാനുണ്ടെന്ന്‌ ചിലര്‍ക്കെല്ലാം മുന്നറിയിപ്പ്‌ നല്‍കി .. സോളാര്‍ പാനലുകളും കാറ്റാടിപ്പാടങ്ങളും വാഗ്‌ദാനം ചെയ്‌ത്‌ തട്ടിച്ചെടുത്തതിന്റെ ഇരട്ടിയിലേറെ ജയിലില്‍ കിടന്നുകൊണ്ടുണ്ടാക്കിയ ബ്ലാക്ക്‌ മെയിലിംഗ്‌ തന്ത്രത്തിന്റെ തുടര്‍ച്ചയായിരുന്നോ രണ്ട്‌ ദിവസമെന്ന കണ്ടീഷന്‍?പോയിരിക്കുന്നത്‌ അഡ്വക്കേറ്റ്‌ ഫെനിയുടെ വീട്ടിലേയ്‌ക്കാണ്‌.പത്ത്‌ ദിവസം അവിടെയുണ്ടാകുമെന്നാണ്‌ ഫെനി പറഞ്ഞത്‌.ഇനിയും വിലപേശലുകള്‍ നടക്കുമോ?ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രക്തസമ്മര്‍ദ്ദം കൂടുന്നില്ലേ?ചില മന്ത്രിമാര്‍ക്കെങ്കിലും ഉറക്കം നഷ്ടമാകുന്നില്ലേ? സംസ്ഥാനത്താകെ 39 കോടതിയിലായി 46 കേസാണ്‌ സരിതക്കെതിരെയുള്ളത്‌. ഇതില്‍ ഒരു കേസില്‍പ്പോലും, ആതിരേ, ഇന്ത്യന്‍ ശിക്ഷാനിയമം 120(ബി) പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. വാദിക്കും പ്രതിക്കും കോടതിക്ക്‌ പുറത്തുവച്ച്‌ ഒത്തുതീര്‍പ്പാക്കാവുന്ന 420 വകുപ്പു പ്രകാരമുള്ള വഞ്ചനാകുറ്റം മാത്രമാണ്‌ മുഴുവന്‍ കേസിലും ചുമത്തിയത്‌. കേസില്‍ അറസ്റ്റിലായ സരിതയെ പത്തനംതിട്ട ജയിലിലാണ്‌ ആദ്യം പാര്‍പ്പിച്ചിരുന്നത്‌. ഇതിനിടെ സരിത സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ക്ക്‌ താനുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്‌ വാക്കാല്‍ മൊഴി നല്‍കി. എന്നാല്‍, മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാതിരുന്ന മജിസ്‌ട്രേട്ട്‌ മൊഴി എഴുതിനല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന്‌ സരിത 22 പേജുള്ള മൊഴി തയ്യാറാക്കി പത്തനംതിട്ട ജയില്‍സൂപ്രണ്ട്‌ മുഖേന തന്റെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെ ഏല്‍പ്പിച്ചു. ഒരു കേന്ദ്രമന്ത്രിയടക്കം പല മന്ത്രിമാരുടെയും പേര്‌ മൊഴിയിലുണ്ടെന്ന്‌ ഫെനി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി. മൊഴി പുറത്തുവന്നാല്‍ പല ഉന്നതര്‍ക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതി വരുമെന്നായതോടെ കേന്ദ്രമന്ത്രിമാരടക്കം പലരും ഇടപെട്ടു. ഇതോടെ പത്തനംതിട്ട ജയിലില്‍ സുരക്ഷ പോരെന്നുപറഞ്ഞ്‌ സരിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക്‌ മാറ്റി. ഇവിടെവച്ച്‌ സരിതയുടെ പഴയ മൊഴി അപ്രത്യക്ഷമായി. സരിതയുടെ അമ്മയും ബന്ധുവെന്ന്‌ പറയുന്ന ഒരാളും ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത്‌ ഇതിനിടെ വിവാദമുയര്‍ത്തി. രണ്ടരപ്പേജ്‌ വരുന്ന പുതിയ മൊഴിയില്‍ മന്ത്രിമാരുള്‍പ്പെടെ ആര്‍ക്കെതിരെയും പരാമര്‍ശമുണ്ടായില്ല. ഇതിനുശേഷമാണ്‌ കേസുകള്‍ ഓരോന്നായി പുറത്തുവച്ച്‌ ഒത്തുതീര്‍പ്പായിത്തുടങ്ങിയത്‌. കേസുകള്‍ പിന്‍വലിക്കാന്‍ കോടികളുടെ ഇടപാടാണ്‌ പുറത്തുവച്ച്‌ നടന്നത്‌ എന്നാണ്‌ പ്രതിപക്ഷത്തിന്റെ ആരോപണം. കൂടാതെ മുഴുവന്‍ കേസിലുമായി 12.85 ലക്ഷം രൂപയാണ്‌ സരിത ജാമ്യത്തുകയായി കെട്ടിവച്ചത്‌. ഈ തുകകളുടെ ഉറവിടം ... അതാണറിയേണ്ടത്‌.സരിത ബോംബ്‌ പൊട്ടിക്കുമോ? മന്ത്രി കെ.ബാബുവിനും തൃക്കാക്കര എംഎല്‍എ ബെന്നി ബഹ്നാനും പണി കൂടുകയാണ്‌ ഇനി എത്ര കോടി കൂടി കൊടുത്താലാണ്‌ സരിതേടമ്മേടെ ആര്‍ത്തി തീരുക? ( മോള്‍ടമ്മ തന്നെ,സമ്മതിക്കണം) ഫെനി ബാലകൃഷ്‌ണന്റെ വായ്‌ മൂടാന്‍ പറ്റുക? ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിക്കാമെന്ന്‌ സമ്മതിച്ച്‌ ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷനില്‍ നിന്നും മദ്യവിലകൂട്ടാന്‍ അനുവദിക്കാമെന്ന്‌ വാക്കു കൊടുത്ത്‌ അബ്‌കാരികളില്‍ നിന്നുമൊക്കെയാണ്‌ 10-15 കോടി സംഘടിപ്പിച്ചത്‌! സരിതയെ തൊടാന്‍ ലീഗുകാര്‍ ആരുമില്ലാതായതാണ്‌ പണിയായത്‌. ഉണ്ടായിരുന്നെങ്കില്‍ `പുസ്‌പം'പോലെ കോടികളൂറ്റാമായിരുന്നു ഇനി പറഞ്ഞിട്ട്‌ കാര്യമിലല്ലോ.. സുധീരനെ കെട്ടിയെടുത്തത്‌ കൊണ്ട്‌ കെജിഎസുകാരില്‍ നിന്നോ ക്വാറി ഉടമകളില്‍ നിന്നോ ഇനി വലുതായിട്ടൊന്നും പ്രതീക്ഷിക്കണ്ട. പുതിയ മദ്യശാലകള്‍ കോണ്‍ഗ്രസ്‌ ഭരിക്കുന്ന പഞ്ചായത്തുകളില്‍ അനുവദിക്കരുതെന്നാണ്‌ കെപിസിസിയുടെ തീട്ടൂരം പറവകള്‍ക്ക്‌ ആകാശവും സോണിയയ്‌ക്ക്‌ അംബാനിയുണ്ട്‌ പക്ഷേ ബാബൂനും ബെന്നിക്കും ആരാണുള്ളത്‌? ലോകസഭാ തെരഞ്ഞെടുപ്പും വരുന്നു. അതിനും വേണം കോടികള്‍ ഇളതരം ഉള്ളിടത്ത്‌ തന്നെ വാദം കോച്ചുന്നത്‌ മാന്യമായി പറഞ്ഞാല്‍ പിതൃരാഹിത്യമാണ്‌ പക്ഷേ ,അതല്ലാതെ വേറെ മാര്‍ഗമില്ലല്ലോ.. അല്ല, രണ്ട്‌ ദിവസം കഴിഞ്ഞാല്‍ സരിത ശരിക്കും ബോംബ്‌ പൊട്ടിക്കുമോ ആതിരേ..?

No comments: