Friday, February 14, 2014

ലാവലിന്‍ സത്യവാങ്‌മൂലത്തിന്‌ ഉപകാരസ്‌മരണ;രാധ കൊലക്കേസിലും കോണ്‍ഗ്രസ്‌-സിപിഎം ഒത്തുകളി

പ്രതിപക്ഷ നേതാവായ വി എസ്‌ അച്യുതാനന്ദനും ഈ വിഷയത്തില്‍ ശക്തമായനിലപാടെടുത്തില്ല. ആര്യാടന്‍ മുഹമ്മദ്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്റെ കടമ നിറവേറ്റിയതല്ലാതെ വിഷയത്തിനു പിറകേപോകാന്‍ വി എസും തയ്യാറായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍, അതും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം നീ ചവും നിഷ്‌ഠൂരവും പൈശാചികവുമായ ഒരു കൊലപാതകം നടത്തിയിട്ടും രണ്ടു ദിവസംകൊണ്ടുമാത്രം അത്‌ ശ്രദ്ധയില്‍നിന്നും അകന്നതിലൂടെ പുറത്തുവരുന്നത്‌ യു ഡി എഫ്‌- എല്‍ ഡി എഫ്‌ കൂട്ടുകെട്ടിന്റെ നഗ്നമായ തെളിവാണ്‌.എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ബോര്‍ഡ്‌ നല്‍കിയ സത്യവാങ്‌മൂലം പിണറായിയെ ഒഴിവാക്കാനുള്ള എല്ലാ പഴുതുകളോടെയുമാണ്‌ സമര്‍പ്പിച്ചത്‌. സംസ്ഥാനത്തിന്‌ നഷ്ടമുണ്ടായിട്ടില്ലെന്ന്‌ പറയുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിന്‌ രണ്ട്‌ ദിവസത്തിനു മുമ്പ്‌ കോടിയേരി ബാലകൃഷ്‌ണന്‍ , ആര്യാന്റെ വീട്‌ സന്ദര്‍ശിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മൂന്നുമണിക്കൂറോളം നീണ്ട ആര്യാടന്‍ -കോടിയേരി കൂടിക്കാഴ്‌ചക്കുശേഷം രണ്ട്‌ ദിവസത്തിനുള്ളിലാണ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌. അന്ന്‌ ആര്യാടന്റെ വീട്ടില്‍ നടന്ന ചര്‍ച്ചക്കുശേഷം പിന്‍ ഗേറ്റിലൂടെയാണ്‌ കോടിയേരിയുടെ കാര്‍ പുറത്തേക്കുപോയത്‌.
ആതിരേ, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിലെ തൂപ്പുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം കുളത്തില്‍ താഴ്‌ത്തിയ കേസ്‌ വെറും രണ്ടുദിവസംകൊണ്ട്‌ കേരള സമൂഹത്തില്‍നിന്നും മറയുകയാണ്‌..! കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായി ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം നടത്തിയ കൊലപാതകത്തെ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷംപോലും വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാത്തതിലൂടെ വെളിപ്പെടുന്നത്‌ എല്‍ ഡി എഫ്‌ പ്രത്യേകിച്ച്‌ സി പി എം- കോണ്‍ഗ്രസ്‌ ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീലതയാണ്‌ കേസില്‍ ഒന്നാം പ്രതിയായ ബിജു നായര്‍ കഴിഞ്ഞ ആറു വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണ്‌. ഒരു കോണ്‍ഗ്രസുകാരന്‍ തന്റെ ദുഷ്‌പ്രവൃത്തികള്‍ മറച്ചുവയ്‌ക്കാന്‍ നടത്തിയ നിഷ്‌ഠൂരമായ കൊലപാതകത്തെ രാഷ്ട്രീയ ആയുധമായി എതിര്‍പാര്‍ട്ടികള്‍ സ്വീകരിക്കുകയെന്നത്‌ സ്വാഭാവിക കാര്യമാണ്‌. അതും കേരളംപോലൊരു സംസ്ഥാനത്ത്‌ നിസാര വിഷയങ്ങള്‍പോലും രാഷ്ട്രീയ വിവാദമാകുമ്പോള്‍ ഈ കൊലപാതകം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കിനിര്‍ത്തുകയെന്നത്‌ രാഷ്ട്രീയ എതിരാളികളുടെ ആവശ്യമാണുതാനും. പക്ഷേ ഇതിനകംതന്നെ വ്യത്യസ്‌ത ശൈലിയിലേക്ക്‌ മാറിക്കഴിഞ്ഞ സി‌പി‌എം, മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം പ്രതിയായ കേസിലും ഒത്തുതീര്‍പ്പ്‌ നടത്തിയതായാണ്‌ തെളിയുന്നത്‌. ഒന്നാം പ്രതിയായ ബിജു പഴയ സി പി എം കാരനാണെന്നതും സഹായി ഷംസുദീന്‍ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനാണെന്നതും സി പി എമ്മും- കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുതീര്‍പ്പിനുള്ള സാധ്യത വര്‍ധിപ്പിച്ചു. മാത്രമല്ല ലാവലിന്‍ കേസില്‍ വൈദ്യുതിവകുപ്പ്‌ പിണറായി വിജയന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി സഹായിച്ചതിന്‌ പ്രത്യുപകാരമായി നിലമ്പൂര്‍ സംഭവം രാഷ്ട്രീയ പ്രചരണ ആയുധമാക്കില്ലെന്ന ഉറപ്പാണ്‌ സി പി എം ആര്യാടന്‌ നല്‍കിയതെന്ന്‌ ആരോപണമുണ്ട്‌. എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ബോര്‍ഡ്‌ നല്‍കിയ സത്യവാങ്‌മൂലം പിണറായിയെ ഒഴിവാക്കാനുള്ള എല്ലാ പഴുതുകളോടെയുമാണ്‌ ,ആതിരേ,സമര്‍പ്പിച്ചത് . സംസ്ഥാനത്തിന്‌ നഷ്ടമുണ്ടായിട്ടില്ലെന്ന്‌ പറയുന്ന സത്യവാങ്‌മൂലം നിയമവകുപ്പിനെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെയാണ്‌ വൈദ്യുതി വകുപ്പ്‌ കോടതിയില്‍ സമീപിച്ചത്‌. ഇതാണ്‌, ആതിരേ, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിലെ തൂപ്പുകാരിയുടെ കൊല രണ്ട്‌ ദിവസത്തിനുള്ളില്‍ ഒരു പ്രശ്‌നമല്ലാതായി മാറാനുള്ള പ്രഥമ കാരണം. പ്രതിപക്ഷ നേതാവായ വി എസ്‌ അച്യുതാനന്ദനും ഈ വിഷയത്തില്‍ ശക്തമായനിലപാടെടുത്തില്ല. ആര്യാടന്‍ മുഹമ്മദ്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്റെ കടമ നിറവേറ്റിയതല്ലാതെ വിഷയത്തിനു പിറകേപോകാന്‍ വി എസും തയ്യാറായില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍, അതും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ അംഗം നീചവും നിഷ്‌ഠൂരവും പൈശാചികവുമായ ഒരു കൊലപാതകം നടത്തിയിട്ടും രണ്ടു ദിവസംകൊണ്ടുമാത്രം അത്‌ ശ്രദ്ധയില്‍നിന്നും അകന്നതിലൂടെ പുറത്തുവരുന്നത്‌,ആതിരേ യു ഡി എഫ്‌ -എല്‍ ഡി എഫ്‌ കൂട്ടുകെട്ടിന്റെ നഗ്നമായ തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലുണ്ടായ ചില ശ്രദ്ധേയമായ രാഷ്ട്രീയ സംഭവവികാസങ്ങളും ഈ അവിശുദ്ധ കൂട്ടുകെട്ടിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു . എസ്‌ എന്‍ സി ലാവലിന്‍ കമ്പനിയെ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ബോറ്ഡിന്റെ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിന്‌ രണ്ട്‌ ദിവസത്തിനു മുമ്പ്‌ കോടിയേരി ബാലകൃഷ്‌ണന്‍, ആര്യാന്റെ വീട്‌ സന്ദര്‍ശിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മൂന്നുമണിക്കൂറോളം നീണ്ട ആര്യാടന്‍- കോടിയേരി കൂടിക്കാഴ്‌ചക്കുശേഷം രണ്ട്‌ ദിവസത്തിനുള്ളിലാണ്‌ ഇലക്ട്രിസിറ്റി ബോര്‍ഡ്‌ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയത്‌. അന്ന്‌ ആര്യാടന്റെ വീട്ടില്‍ നടന്ന ചര്‍ച്ചക്കുശേഷം പിന്‍ ഗേറ്റിലൂടെയാണ്‌ കോടിയേരിയുടെ കാര്‍ പുറത്തേക്കുപോയത്‌. സി പി എം കോണ്‍ഗ്രസ്‌ അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു അധ്യായമാണ്‌ ഇവിടെ തുറന്ന് കാണപ്പെടുന്നത്. അനിശ്ചിതകാല സെക്രട്ടറിയേറ്റ്‌ ഉപരോധം ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിച്ചതുനു ശേഷവും ആ ബന്ധം സജീവമായി നില്‍നില്‍ക്കുന്നു എന്നതാണ്‌, ആതിരേ, നിലമ്പൂരില്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി ഓഫീസിലെ തൂപ്പുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്നത്‌.

No comments: