Tuesday, February 7, 2012

കിളിരൂര്‍: ഒരു സത്യം കൂടി നിലവിളിക്കുന്നു


ശാരിയുടെ രക്തത്തിലെ ചെമ്പിന്റെ അംശത്തിന്റെ കാര്യത്തില്‍ സിബിഐ സ്വീകരിച്ച മാനദണ്ഡം അംഗീകരിച്ചാല്‍ ഡിഎന്‍എ ടെസ്റ്റും തെറ്റാണെന്ന്‌ വാദിക്കേണ്ടി വരും. ഹൈദ്രാബാദിലോ മേറ്റ്വിടെയെങ്കിലുമോ ഡിഎന്‍എ ടെസ്റ്റ്‌ നടത്തിയാല്‍ തീര്‍ച്ചയായും മറിച്ചൊരു റിസല്‍ട്ടായിരിക്കില്ലേ ലഭിക്കുക? അപ്പോള്‍ ശാരിയുടെ കുഞ്ഞിന്റെ പിതാവും മറ്റൊരാളാകും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട്‌ ആ സാധു പെണ്‍കുട്ടിയെ കടിച്ചു കീറിയ കാമഭ്രാന്തന്മാരെ രക്ഷിച്ചെടുക്കുന്നതില്‍ സിബിഐ വിജയിച്ചു. പലകോടികള്‍ ഇതിനവര്‍ക്ക്‌ പ്രതിഫലം ലഭിച്ചിരിക്കാം. പക്ഷേ, ഒന്നു പറയാം ഈ കോടികള്‍ കൊണ്ട്‌ സത്യത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച്‌ രസിച്ച സമൂഹത്തിലെ മാന്യന്മാരുടെ മുഖം മൂടി വലിച്ചു കീറാന്‍ സിസ്റ്റര്‍ അഭയയെപ്പോലെ ശാരിയും അനഘയും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം തീര്‍ച്ചയായും വരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ആ നാളുകള്‍ക്കായി കാത്തിരിക്കുന്നു.



ആതിരേ, കവിയൂരിലെ നാരായണന്‍ നമ്പൂതിരിയെ മകള്‍ അനഘയുടെ പീഡകനാക്കിയ സിബിഐ കിളിരൂരിലെ ശാരിയെ വേശ്യയാക്കി പോലീസ്‌ ക്രിമിനലിസത്തിന്റെ തൊപ്പിയില്‍ ജുഗുപ്സയുടെ പുത്തനൊരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തിരിക്കുന്നു. ശാരിയുടെ ' വേശ്യാവൃത്തി 'യുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ കുറ്റവാളികളാണെന്ന്‌ സിബിഐ പ്രത്യേക കോടതിയും വിധിച്ചിരിക്കുന്നു.
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ കടിച്ചുകുടഞ്ഞ്‌ രസിക്കുന്ന കാമഭ്രാന്തന്മാരായ വിവിഐപികളെ സംരക്ഷിക്കാനുള്ള അശ്ലീലഭരിതമായ സംവിധാനമാണ്‌ സിബിഐ എന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സിബിഐയിലെ
ലൈംഗീകവൈകൃതം ബാധിച്ച കാട്ടാള മനസ്സുകള്‍ക്ക്‌,
പൊതുനിരത്തില്‍,
പകല്‍ വെട്ടത്തില്‍ ,
വിരല്‍ മറ പോലുമില്ലാതെ
ബലാത്സംഗം ചെയ്യാനുള്ള
നിസ്സഹായതകളാണ്‌
സത്യവും നീതിയുമെന്ന്‌
വീണ്ടും വീണ്ടും
ഭരണകൂടം ബോദ്ധ്യപ്പെടുത്തുകയാണ്‌
എട്ടുവര്‍ഷത്തെ, പലസ്വഭാവത്തിലുള്ള അന്വേഷണങ്ങള്‍ക്ക്‌ ശേഷം കിളിരൂരിലെ ശാരിയെ വേശ്യയാക്കി മുദ്രകുത്തി സിബിഐ കേസന്വേഷണം അട്ടിമറിക്കുമ്പോള്‍ ഊറിച്ചിരിക്കുകയാണ്‌, ആതിരേ ശാരിയെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കിയ മാന്യന്മാര്‍. മുന്‍മന്ത്രി എം.എ.ബേബി, ബേബിയുടെ പുത്രന്‍ അശോക്‌ ബേബി, മുന്‍മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പുത്രന്‍ ബിനീഷ്‌ കോടിയേരി, ജോയി ആലുക്കാസ്‌, ഏഷ്യാനെറ്റ്‌ മോഹന്‍, പോലീസ്‌ സൂപ്രണ്ട്‌ എന്‍.ഗോപിനാഥ്‌, സജി നന്ത്യാട്ട്‌, കണ്ഠരര്‌ മോഹനര്‌ തുടങ്ങി കേസ്‌ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പീഡക ലിസ്റ്റില്‍ ഉണ്ടായിരുന്ന ഈ മാന്യന്മാരെയെല്ലാം ഇപ്പോള്‍ സിബിഐ, മമോദീസമുക്കി വിശുദ്ധരാക്കിയിരിക്കുന്നു.അവശേഷിക്കുന്ന ലതാ നായര്‍, പ്രവീണ്‍, മനോജ്‌, കൊച്ചുമോന്‍, പ്രശാന്ത്‌ എന്നിവര്‍ മാത്രമാണ്‌ ഇപ്പോള്‍ കോടതി മുന്‍പാകെ പ്രതികള്‍. അപ്പോള്‍ കേവലമൊരു ട്രാന്‍സ്പോര്‍ട്ട്‌ കണ്ടക്ടറായ പ്രവീണിന്‌ കൂട്ടിക്കൊടുക്കാനായിരുന്നോ ലതാ നായര്‍ ശാരിയെ നാടാകെ കൊണ്ടു നടന്നത്‌? ലതാ നായരടക്കമുള്ളവര്‍ക്ക്‌ ഇന്ന്‌ കോടതി ശിക്ഷ വിധിക്കുമ്പോള്‍ രാജ്യത്തെ പരമോന്നത അന്വേഷണസംഘവും ന്യായാസനങ്ങളും കൈകോര്‍ത്ത്‌ എത്ര ക്രൂരമായാണ്‌ സത്യത്തെ പിച്ചിച്ചീന്തി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതെന്ന്‌ ഒരു വട്ടം കൂടി പൊതുസമൂഹത്തിന്‌ ബോധ്യമാവുകയാണ്‌.
സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു കുടുംബത്തില്‍ നിന്ന്‌ സീരിയല്‍- സിനിമ ഭ്രമത്തിന്‌ അടിമയായ സാധാരണക്കാരിയായ കൗമാരക്കാരിയായിരുന്നു കിളിരൂരിലെ ശാരി. ഈ രംഗത്ത്‌ നടക്കുന്ന ലൈംഗിക ചൂഷണത്തിന്‌ നിരന്തരം ശാരി ഇരയായതും ലത നായര്‍ എന്ന റോയല്‍ പിമ്പ്‌ ശാരിയെ സമൂഹത്തിലെ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന ലൈംഗിക ഭ്രാന്തമാരുടെ കിടപ്പറകളിലെത്തിച്ചതും കേരളത്തെ വല്ലാതെ പിടിച്ചുലച്ച വാസ്തവങ്ങളാണ്‌. ആ ക്ഷോഭത്തില്‍ നിന്ന്‌ ഇനിയും മോചിതരല്ലാത്ത സാക്ഷരസമൂഹത്തെ പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ്‌, ആതിരേ വിവിഐപികളായ കുറ്റവാളികളെ, കവിയൂര്‍ കേസിലെന്നപോലെ, കിളിരൂര്‍ കേസിലും സിബിഐ മോചിപ്പിച്ചെടുത്തിരിക്കുന്നത്‌.
സിബിഐയുടെ അന്വേഷണവും സിബിഐ കോടതി വിധിയും ഉത്തരങ്ങളല്ല മറിച്ച്‌ ചോദ്യങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. ശാരിയുടെ ശരീരം ആസ്വദിച്ചവര്‍ ആരെല്ലാം, ശാരിയെ വകവരുത്തിയവരാരെല്ലാം, അതിന്‌ ഗൂഢാലോചന നടത്തിയവര്‍ ആരെല്ലാം തുടങ്ങിയ നിര്‍ണ്ണായക ചോദ്യങ്ങള്‍ പൊതുസമൂഹം ഇപ്പോഴും ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ നീതി കാംക്ഷിക്കുന്നവരുടെയെല്ലാം മുഖത്ത്‌ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട്‌ സിബിഐ ശാരിയെ വേശ്യയാക്കിയതും വേശ്യാവൃത്തിക്ക്‌ സിബിഐ കോടതി അഞ്ചുപേര്‍ക്ക്‌ ശിക്ഷ വിധിക്കാനൊരുങ്ങുന്നതും.ം. ശാരിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാനല്ല സിബിഐ ചുമതലപ്പെടുത്തിയതെന്നാണ്‌ അഭിഭാഷകന്‍ തിങ്കളാഴ്ച വ്യക്തമാക്കിയത്‌. ശാരി എന്ന വേശ്യയെ സൃഷ്ടിക്കാനും ലൈംഗിക ഭ്രാന്തന്മാരായ വിഐപികളെ രക്ഷിക്കാനും സിബിഐ എന്നൊരു സംവിധാനം അനിവാര്യമായിരുന്നോ? ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ വിവരങ്ങള്‍ പോലും കണ്ടെത്താതെ അല്ലെങ്കില്‍ കണ്ടില്ലെന്ന്‌ നടിച്ചുകൊണ്ടാണ്‌ കുറ്റപത്രം സമര്‍പ്പിച്ചതും അതിനനുസൃതമായ വിചാരണ നടത്തിയതും .
വിദ്യാഭ്യാസമില്ലാത്ത, സാമ്പത്തിക ശക്തിയല്ലാത്ത ശാരിയുടെ മാതാപിതാക്കള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടത്‌ വിചാരണക്കിടയിലാണ്‌ അറിഞ്ഞത്‌. അതുകൊണ്ടു തന്നെ അന്വേഷണം യുക്തിസഹസഹമല്ലെന്നും ഏകപക്ഷീയവും പ്രമാണിമാരായ പ്രതികളെ രക്ഷിക്കാനാണെന്നും അവര്‍ കോടതിയില്‍ പറഞ്ഞിട്ടും സാങ്കേതികമായ കാരണങ്ങളാല്‍ അത്‌ അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. സമൂഹത്തില്‍ നിര്‍ണ്ണായക ശക്തിയല്ലാത്ത നിസ്സഹായ ജന്മങ്ങളെ എങ്ങനെയാണ്‌ നിലവിലിരിക്കുന്ന നീതിപാലന സംവിധാനങ്ങള്‍ വഞ്ചിക്കുന്നതെന്നതിന്റെ ഏറ്റവും ദാരുണദൃഷ്ടാന്തങ്ങളാണ്‌, ആതിരേ കിളിരൂരിലെ ശാരിയും കവിയൂരിലെ അനഘയും.
കിളിരൂര്‍-കവിയൂര്‍ കേസുകളുടെ അന്വേഷണം വിഭജിച്ചപ്പോള്‍ തന്നെ അട്ടിമറിയും പൂര്‍ണ്ണമായി എന്നതാണ്‌ നേര്‌. ലതാ നായര്‍ എന്ന റോയല്‍ പിമ്പിന്റെയും അവരുടെ ഇടപാടുകാരുടെയും ഇരകളായിരുന്നു ശാരിയും അനഘയും. എന്നാല്‍ ഈ ഇടപാടുകാര്‍ കേരള രാഷ്ട്രീയത്തിലെയും വാണിജ്യ-മാധ്യമ- മത മേഖലകളിലെയും ഉന്നതന്മാരായതുകൊണ്ട്‌ വേട്ടക്കാരെ വെറുതെ വിട്ട്‌ ഇരകളെ വീണ്ടും വീണ്ടും കടിച്ചു കുടയുന്ന ക്രൂരതയാണ്‌ സിബിഐ അന്വേഷണത്തിലും കോടതി വിധിയിലും ദൃശ്യമാകുന്നത്‌.
ശാരിയുടെ മരണം ഇനിയും ദുരൂഹമായി തുടരുന്നു. അവിഹിത ഗര്‍ഭമായിരുന്നെങ്കിലും സുഖപ്രസവമായിരുന്നു ശാരിയുടേത്‌. ആ ശാരിക്ക്‌ എന്തിന്‌ പിന്നീട്‌ ലാപ്രോസ്കോപ്പ്‌ ശസ്ത്രക്രിയ നടത്തി ?. ലാപ്രോസ്കോപ്പ്‌ ശസ്ത്രക്രിയയില്‍ കുടലിനുണ്ടായ മുറിവും അതുമൂലം സംജാതമായ സെപ്റ്റിസീമിയയുമാണ്‌ ശാരിയുടെ മരണത്തിന്‌ കാരണമെന്ന്‌ ഒരു ഡോക്ടര്‍ തന്നെ മൊഴി കൊടുത്തപ്പോള്‍ അണിയറയില്‍ നടന്ന ഉന്മൂലന നാടകം എത്രമാത്രം പൈശാചികമായിരുന്നു എന്ന്‌ തിരിച്ചറിയുക. ശാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ലതാ നായര്‍ നല്‍കിയ ടോണിക്കും അതു സൃഷ്ടിച്ച രക്തവിഷവും സൗകര്യപൂര്‍വ്വം സിബിഐ തമസ്കരിച്ചു. ശാരിയുടെ രക്തത്തില്‍ ചെമ്പിന്റെ അംശം അതീവ ഗുരുതരമായി വര്‍ദ്ധിച്ചതാണ്‌ മരണകാരണമെന്ന തിരുവനന്തപുരം അനലറ്റിക്കല്‍ ലാബിന്റെ റിപ്പോര്‍ട്ട്‌ തെറ്റാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ ഹൈദ്രാബാദില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ വരുത്തിയ ബുദ്ധികേന്ദ്രങ്ങള്‍ക്ക്‌ ഇപ്പോള്‍ സന്തോഷമായിട്ടുണ്ടാകും. പക്ഷേ, അപ്പോഴും അവശേഷിക്കുന്നത്‌ ഉത്തരമില്ലാത്ത ഒരു ചോദ്യമാണ്‌. ശാരിയുടെ കുഞ്ഞ്‌ സ്നേഹയുടെ പിതാവ്‌ പ്രവീണ്‍ ആണെന്ന്‌ ഡിഎന്‍എ പരിശോധനയിലൂടെ തെളിയിച്ചത്‌ ഇതേ ലബോറട്ടറി തന്നെയാണ്‌. ശാരിയുടെ രക്തത്തിലെ ചെമ്പിന്റെ അംശത്തിന്റെ കാര്യത്തില്‍ സിബിഐ സ്വീകരിച്ച മാനദണ്ഡം അംഗീകരിച്ചാല്‍ ഡിഎന്‍എ ടെസ്റ്റും തെറ്റാണെന്ന്‌ വാദിക്കേണ്ടി വരും. ഹൈദ്രാബാദിലോ മേറ്റ്വിടെയെങ്കിലുമോ ഡിഎന്‍എ ടെസ്റ്റ്‌ നടത്തിയാല്‍ തീര്‍ച്ചയായും മറിച്ചൊരു റിസല്‍ട്ടായിരിക്കില്ലേ ലഭിക്കുക? അപ്പോള്‍ ശാരിയുടെ കുഞ്ഞിന്റെ പിതാവും മറ്റൊരാളാകും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട്‌ ആ സാധു പെണ്‍കുട്ടിയെ കടിച്ചു കീറിയ കാമഭ്രാന്തന്മാരെ രക്ഷിച്ചെടുക്കുന്നതില്‍ സിബിഐ വിജയിച്ചു. പലകോടികള്‍ ഇതിനവര്‍ക്ക്‌ പ്രതിഫലം ലഭിച്ചിരിക്കാം. പക്ഷേ, ഒന്നു പറയാം ഈ കോടികള്‍ കൊണ്ട്‌ സത്യത്തെ ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല, ആതിരേ. തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച്‌ രസിച്ച സമൂഹത്തിലെ മാന്യന്മാരുടെ മുഖം മൂടി വലിച്ചു കീറാന്‍ സിസ്റ്റര്‍ അഭയയെപ്പോലെ ശാരിയും അനഘയും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു ദിവസം തീര്‍ച്ചയായും വരുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ആ നാളുകള്‍ക്കായി കാത്തിരിക്കുന്നു.

No comments: