Thursday, September 26, 2013

ഫയാസ്‌ ആര്‍.കെ.യെ വിളിച്ചെങ്കിലെന്ത്‌?

ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിനോട്‌ എത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക?!ഏത്‌ ക്രിമിനലിനും ഏത്‌ തെമ്മാടിക്കും മാന്യമായി ` പിടിച്ച്‌ നില്‍ക്കാന്‍'സഹായകമായ യുക്തിയല്ലേ അദ്ദേഹത്തില്‍ നിന്ന്‌, സോളര്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കേ ഉണ്ടായത്‌. ! ഓര്‍മ്മയില്ലേ ``ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്ത്‌?''എന്ന ആ മില്ല്യണ്‍ ഡോളര്‍ പ്രയോഗം.``ഖജനാവിന്‌ ഇതുമൂലം ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടുണ്ടോ ?''എന്ന ഉമ്മന്‍ ചാണ്ടിയുടേയും രാജ്‌മോഹന്‍ ഉണ്ണിത്തന്മാരുടേയും യുക്തികൂടിയാകുമ്പോള്‍ സര്‍വവും ഭദ്രം!
ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിനോട്‌ എത്ര നന്ദി പറഞ്ഞാലാണ്‌, ആതിരേ, മതിയാവുക?!ഏത്‌ ക്രിമിനലിനും ഏത്‌ തെമ്മാടിക്കും മാന്യമായി ` പിടിച്ച്‌ നില്‍ക്കാന്‍'സഹായകമായ യുക്തിയല്ലേ അദ്ദേഹത്തില്‍ നിന്ന്‌, സോളര്‍ കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കേ ഉണ്ടായത്‌.ഓര്‍മ്മയില്ലേ ``ശ്രീധരന്‍ നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ എന്ത്‌?''എന്ന ആ മില്ല്യണ്‍ ഡോളര്‍ പ്രയോഗം ആ ന്യായം, സ്വര്‍ണം കള്ളക്കടത്തുകാരനും മനുഷ്യക്കടത്തുകാരനും വിദ്ധ്വംസകപ്രവര്‍ത്തകനുമായ ഫയാസുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അദ്ദേഹത്തിന്റെ വിശ്വസ്‌തനായ അഡിഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍.. കെ.ബാലകൃഷ്‌ണനുമായും ബന്ധപ്പെടുത്തി ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രിക്ക്‌ കടുത്ത മറയൊരുക്കുന്നത്‌ കാണുന്നില്ലേ..! ഞെട്ടിക്കുന്നതാണ്‌ ,ആതിരേ, ഫയാസും മുഖ്യമന്ത്രിയുടെ ഓഫീസും കെപിസിസി ഉന്നതരും പോലീസിലേയും കസ്റ്റംസ്‌ വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുമുള്ള ബന്ധങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തര ബന്ധംപുലര്‍ത്തിയ ഫയാസ്‌ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറ്‌ കോടിയില്‍പ്പരം രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റ്‌ കേരളത്തിലേക്ക്‌ കടത്തിയതായാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭ്യമായ സൂചന. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ എം എം ഹസ്സന്‍, ജനറല്‍ സെക്രട്ടറി ശൂരനാട്‌ രാജശേഖരന്‍ എന്നിവരും ടൂറിസം വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയും ഫയാസിനൊപ്പം ദുബായില്‍ പര്യടനം നടത്തി. കാരിയര്‍മാരായി ഉപയോഗിച്ച യുവതികള്‍ പിടിയിലായതിനെത്തുടര്‍ന്ന്‌ ഡല്‍ഹിയിലേക്കു കടക്കുന്നതിനുള്ള ശ്രമത്തിനിടെ ഫയാസ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ 9447206256 എന്ന ഫോണിലേക്കാണ്‌ വിളിച്ചത്‌. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ എന്നു വിളിക്കുന്ന ആര്‍ കെ ബാലകൃഷ്‌ണനുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തനിക്ക്‌ ബന്ധമുള്ള രാഷ്ട്രീയഉദ്യോഗസ്ഥ നിരയിലെ പല ഉന്നതരുടെയും പേരുകള്‍ ഫയാസ്‌ പറഞ്ഞെങ്കിലും പുറത്തുവിടാന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. മനുഷ്യക്കടത്ത്‌, ലൈംഗിക വാണിഭത്തിനായുള്ള സ്‌ത്രീകടത്ത്‌ എന്നിവയിലും ഫയാസിന്‌ പങ്കുണ്ട്‌. സുന്ദരികളായ സ്‌ത്രീകളെ കാരിയറായും ലൈംഗിക വാണിഭത്തിനുമാണ്‌ കടത്താറുള്ളത്‌. ഗള്‍ഫിലെ പെണ്‍വാണിഭസംഘങ്ങളിലേക്കാണ്‌ ഇവരില്‍ പലരും എത്തിപ്പെട്ടത്‌. മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യ സുധാകറുമായി പലതവണ ഫയാസ്‌ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്‌. സ്വര്‍ണക്കടത്തിന്‌ ഒത്താശയൊരുക്കിയതിന്‌ കൊച്ചി കസ്റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ സി മാധവന്‍, വിമാനത്താവളത്തിലെ പ്രിവന്റീവ്‌ ഓഫീസര്‍ പി പി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സിബിഐ കേസെടുത്തു. മാധവന്റെയും സുനില്‍കുമാറിന്റെയും കൊച്ചിയിലെ വസതികളില്‍ സിബിഐ സംഘം റെയ്‌ഡ്‌ നടത്തി. നെടുമ്പാശേരിയിലെ ഏഴ്‌ കസ്റ്റംസ്‌ ഉദ്യോസ്ഥരെ സ്ഥലം മാറ്റി. ഫയാസിന്റെ ബൈക്കില്‍ ഇരിക്കുന്ന ചിത്രം പുറത്തുവന്ന സാഹചര്യത്തില്‍ ക്രൈം റെക്കോഡ്‌സ്‌ എസ്‌പിയും മുന്‍ എറണാകുളം അസി. കമീഷണറുമായ സുനില്‍ ജേക്കബിനെതിരെ ഡിജിപി ഇന്റലിജന്‍സ്‌ അന്വേഷണത്തിന്‌ ശിപാര്‍ശചെയ്‌തു.അധികാര കേന്ദ്രങ്ങള്‍ക്കു പുറമെ സിനിമക്കാരുമായുള്ള ബന്ധവും ഫയാസ്‌ സ്വര്‍ണക്കടത്തിനും മനുഷ്യക്കടത്തിനും ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം ലഭിച്ചു. ......ആതിരേ, കഴിഞ്ഞ രണ്ട്‌ ദിവസങ്ങളില്‍ കേരളം കേട്ടുണര്‍ന്ന തിന്മകളുടെ മുകള്‍പ്പരപ്പ്‌ മാത്രമാണിത്‌. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിതയ്‌ക്കും ബിജു രാധാകൃഷ്‌ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും വിശ്വസ്‌തരുമായുള്ള ബന്ധം പുറത്തുവന്നതിന്റെ തുടര്‍ച്ചയായാണ്‌ നാടിനെ ഞെട്ടിച്ച മറ്റൊരു കൊള്ളയുടെ സൂത്രധാരനുമായുള്ള ബന്ധവും പുറത്തുവന്നത്‌. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും യുഡിഎഫ്‌ സര്‍ക്കാരിന്റെയാകെയും അധോലോകബന്ധം വീണ്ടും വെളിപ്പെട്ടതാണ്‍്‌, ആതിരേ, പുതിയ സംഭവം. സോളാര്‍ തട്ടിപ്പുകേസില്‍പ്പെട്ട്‌ പുറത്തുപോകേണ്ടി വന്ന ജിക്കുമോന്‍ ജേക്കബ്‌ ഫയാസിന്റെ അടുത്ത സുഹൃത്താണ്‌. ഇയാളുമായി നിരന്തരം ബന്ധംപുലര്‍ത്തിയിട്ടുണ്ട്‌. കള്ളക്കടത്തും മറ്റു ക്രിമിനല്‍ക്കേസുമായി ബന്ധപ്പെട്ട്‌ മുമ്പ്‌ പിടിക്കപ്പെട്ടപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ചും ഉന്നതങ്ങളില്‍നിന്ന്‌ വിളിപ്പിച്ച്‌ പറയിച്ചുമാണ്‌ രക്ഷപ്പെട്ടത്‌. ഫയാസിനെ അറിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രിക്ക്‌ വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിതയെയും ബിജു രാധാകൃഷ്‌ണനെയും ആദ്യം അറിയില്ലെന്ന്‌ പറയുകയും പിന്നീട്‌ ബന്ധം തെളിയുകയും ചെയ്‌തതുപോലെ ഇതും ആകുമോയെന്ന്‌ ഭയന്നാണ്‌ ഈ തന്ത്രം പയറ്റുന്നത്‌. ആതിരേ, തന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ ബാലകൃഷ്‌ണനെതിരായ ആരോപണം ഉമ്മന്‍ചാണ്ടിക്ക്‌ നിഷേധിക്കാന്‍ കഴിയുന്നില്ല. നേരത്തെ ജോപ്പനും ജിക്കുമോനും സലിംരാജിനും എതിരായ ആരോപണം നിഷേധിച്ച്‌ വെട്ടിലായ അനുഭവം ഉമ്മന്‍ചാണ്ടിക്കുണ്ട്‌. ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ആരോപണമുയരാത്തവര്‍ ആരെന്ന ചോദ്യവും ഉയരാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലേക്ക്‌ വിളിച്ച അധ്യാപികയെ പീഡിപ്പിച്ചതിന്‌ ഒരാള്‍ പുറത്തുപോയി. സോളാര്‍ കേസില്‍ മൂന്നുപേരാണ്‌ പുറത്തായത്‌. അതിനുംമുമ്പ്‌ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞപ്പോള്‍ രണ്ടുപേരെ പുറത്താക്കേണ്ടി വന്നു. വീട്ടില്‍ കാവല്‍നിന്ന പൊലീസുകാരന്റെ ഒളിഞ്ഞുനോട്ടം മറ്റൊരു നാണക്കേട്‌. . പുറത്തേക്കുള്ള അടുത്ത ഊഴം ആരുടേതെന്ന ചോദ്യമാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉയരുന്നത്‌. ഇത്രയും നിന്ദ്യമായ നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും വിശ്വാസ്യത ഇടിഞ്ഞപ്പോഴും തീര്‍ത്തും ഉത്തരവാദിത്ത രഹിതമായാണ്‌ ഇന്നലെ (സെപ്റ്റംബര്‍ 25) ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്‌.``സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസിനെ അറിയുമെന്നോ ഇല്ലെന്നോ പറയാനാവില്ല.?തന്നെ ഓരോ ദിവസവും പലരും വന്ന്‌ കാണുന്നു, സംസാരിക്കുന്നു. ഇങ്ങിനെയൊരാളെ കണ്ടുവെന്നോ ഇല്ലെന്നോ പറയാനാവില്ല. അങ്ങിനെ ഒരു പേര്‌ ഓര്‍മയില്ല. ദുബായില്‍ പോയപ്പോള്‍ ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും താന്‍ മകളുടെകൂടെ മാത്രമേ അവിടെ താമസിച്ചുള്ളൂ.തന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും ഫയാസുമായി ബന്ധമുണ്ടോ എന്നറിയില്ല. ബന്ധമുണ്ടോ എന്നല്ല, സഹായിച്ചോ എന്നാണ്‌ നോക്കേണ്ടത്‌. തന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ആര്‍ കെ ബാലകൃഷ്‌ണന്‌ ഫയാസുമായി ബന്ധമുണ്ടെന്ന്‌ ഇപ്പോള്‍ കേള്‍ക്കുകയാണ്‌. കേസ്‌ നല്ല നിലയിലാണ്‌ കസ്റ്റംസ്‌ അന്വേഷിക്കുന്നത്‌.നിയമം നിയയമത്തിന്റെ വഴിയേ പോകും..``ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിക്കും എതിരെ ഉയര്‍ന്നിട്ടില്ലാത്ത ആരോപണങ്ങളാണ്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌.സത്യസന്ധതയുടേയും സുതാര്യതയുടേയും 916 ഹാള്‍മാര്‍ക്ക്‌ഡ്‌ ആള്‍രൂപമായി കൊണ്ടാടപ്പെട്ട ഉമ്മന്‍ ചാണ്ടിയാണ്‌ കേരളത്തിന്‌ മുന്‍പില്‍ ഏറ്റവും അപഹാസ്യനായ വ്യക്തിയായി ഇപ്പോള്‍ നില്‍ക്കുന്നത്‌. സര്‍വദുര്‍വൃത്തരുടേയും മാധ്യസ്ഥനായി അധഃപതിച്ചു കഴിഞ്ഞു ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രി.അഴിമതിയാരോപണങ്ങളുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ അദ്ദേഹത്തിന്‌ ലഭിച്ച കച്ചിത്തുരുമ്പാണ്‌ ജസ്റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ ആ സര്‍വകലപ്രസക്തമായ `യുക്തിപ്രയോഗം'.ഫയാസ്‌ ആര്‍.കെ.യെ വിളിച്ചെങ്കിലെന്ത്‌?ഉമ്മന്‍ ചാണ്ടി ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചെങ്കില്‍ എന്ത്‌? ``ഖജനാവിന്‌ ഇതുമൂലം ഒരു പൈസയുടെ നഷ്ടമുണ്ടായിട്ടുണ്ടോ ?''എന്ന ഉമ്മന്‍ ചാണ്ടിയുടേയും രാജ്‌മോഹന്‍ ഉണ്ണിത്തന്മാരുടേയും യുക്തികൂടിയാകുമ്പോള്‍ ,ആതിരേ , സര്‍വവും ഭദ്രം! കേഴുക,പ്രിയ കേരളമേ..!

No comments: