Friday, September 27, 2013

അബ്ദു റബ്ബിന് പഠിക്കുന്ന എല്‍ദോസ്‌ കുന്നപ്പിള്ളി

മൊബെയില്‍ ഫോണില്‍ അധ്യാപകരുടെ ചിത്രം പകര്‍ത്തുന്നത്‌ ഒറ്റപ്പെട്ട സംഭവമാണെന്ന്‌ അദ്ധ്യാപികമാര്‍ തന്നെ സമ്മതിക്കും.അതിന്റെ പേരില്‍ കോട്ടിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കും കോട്ട്‌ ഏര്‍പ്പെടുത്തേണ്ടി വരുമല്ലോ കുന്നപ്പിള്ളി.സ്വന്തം മാതാവിന്റെ നഗ്നത പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട വിരുതന്മാരും ,ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടല്ലോ.കയ്യില്‍ കിട്ടിയ നൂറ്‌ രൂപ കള്ളനോട്ടയത്‌ കൊണ്ട്‌ എല്ലാ നൂറുരൂപയും കള്ളനോട്ടാകുമോ ജില്ലാ പ്രസിഡന്റേ?മൊബെയിലില്‍ അദ്ധ്യാപികമാരുടെ ഫോട്ടോ എടുക്കുന്ന യുക്തി അല്‍പം വലിച്ചു നീട്ടിയാല്‍, പെണ്മക്കളെ ലൈംഗീകമായി പീഡിപ്പിക്കുന്ന പിതാക്കന്മാരുള്ളത്‌ കൊണ്ട്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയെ സൂക്ഷിക്കണം എന്ന്‌ പറഞ്ഞാല്‍ എങ്ങനെയിരിക്കും?ഇവിടെയാണ്‌ ഇംഗ്ലീഷിലെ ``യൂഫിമിസം'' എന്ന പ്രയോഗം പ്രസക്തമാകുന്നത്‌. പരസ്യമായി പറയാന്‍ കൊള്ളാത്തകാര്യം സ്വീകാര്യവും മാന്യവുമായ പദങ്ങളിലൂടെ ദ്യോതിപ്പിക്കുന്നതാണ്‌ `യൂഫിമിസം'.ജില്ലാ വിദ്യാഭ്യാസസമിതി അംഗവും റിട്ട. അധ്യാപികയുമായ സോണി കോമത്ത്‌ പറയുന്നത്‌ ശ്രദ്ധിക്കുക:`` ജില്ലാ പഞ്ചായത്തിന്റെ ഈ നീക്കം വിദ്യാഭ്യാസ ഫണ്ട്‌ തിരിമറി നടത്താനാണ്‌ ..''അതേ അതാണ്‌, അത്‌ മാത്രമാണ്‌ വാസ്‌തവം നാടന്‍ ഭാഷയില്‍ പറയട്ടെ,പശു വാലുപൊക്കുന്നതെന്തിനാണെന്ന്‌ നമുക്കറിയാം .നാട്ടുകാര്‍ക്കറിയാം;അദ്ധ്യാപികമാര്‍ക്കും അറിയാം
ആതിരേ, വിവരക്കേടിന്‌ അബ്ദുറബ്‌ എന്നും എല്‍ദോസ്‌ കുന്നപ്പിള്ളിയെന്നും പര്യായപദങ്ങളുണ്ടെന്ന്‌ വ്യക്തമായി.അദ്ധ്യാപകരെ കോട്ടിടീപ്പിച്ചാല്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ നേര്‍വഴിക്കെത്തുമെന്നും അവരുടെ പഠന നിലവാരം ഉയരുമെന്നും വിശ്വസിക്കുന്ന ആധുനീക തുഗ്‌ളക്കുമാരായ അബ്ദു റബ്ബും എല്‍ദോസ്‌ കുന്നപ്പിള്ളിയുമൊക്കെയാണ്‌ വിദ്യാഭ്യാസ മേഖലയേയും വിദ്യാര്‍ത്ഥികളേയും വഴിതെറ്റിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നമെന്ന്‌ എന്നാണ്‌ നാം തിരിച്ചറിയുക? മലപ്പുറം അരീക്കോട്‌ സുല്ലുമസ്സലാം ഓറിയന്റല്‍ സ്‌കൂളില്‍ അധ്യാപികമാര്‍ക്ക്‌ പച്ചക്കോട്ട്‌ നിര്‍ബന്ധമാക്കിയ അബ്ദു റബ്ബീയന്‍ വിഡ്‌ഢിത്തത്തെ പിങ്ക്‌ കോട്ടുടുപ്പിച്ച്‌ എറണാകുളം ജില്ലയില്‍ നടപ്പിലാക്കാനാണ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയും കൂട്ടരും കൊണ്ട്‌ പിടിച്ച്‌ ശ്രമിക്കുന്നതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ?.പച്ച കോട്ട്‌ പരിഷ്‌ക്കാരം കോടതി നടപടി നേരിടുന്നത്‌ കൊണ്ടാവണം ,ആതിരേ, പിങ്ക്‌ കോട്ടിലേയ്‌ക്കും അല്ലെങ്കില്‍ അതാത്‌ സ്‌കൂളുകള്‍ക്ക്‌ ഇഷ്ടമുള്ള കോട്ടിലേയ്‌ക്കും കുന്നപ്പിള്ളി നീങ്ങുന്നതെന്ന്‌ തോന്നുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ വസ്‌ത്രത്തിന്‌ പുറമെ കോട്ട്‌ കൂടി ധരിക്കണമെന്നാണ്‌ തീരുമാനം.കഴിഞ്ഞ വെള്ളിയാഴ്‌ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിഇഒമാര്‍, എഇഒമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗം ഇതിന്‌ അംഗീകാരം നല്‍കി. അധ്യാപക സംഘടനാ പ്രതിനിധികളുമായി ഒക്ടോബര്‍ നാലിന്‌ നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി എന്നാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി വ്യക്തമാക്കുന്നത്‌ അദ്ധ്യാപികമാര്‍ക്ക്‌ കൂടുതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കാനാണ്‌ കോട്ട്‌ നിര്‍ബന്ധമാക്കുന്നതെന്നാണ്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ വിശദീകരണം . ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ അധികവും ചെറുപ്പക്കാരാണ്‌. ഇവരെ കുട്ടികളില്‍നിന്ന്‌ വേര്‍തിരിച്ച്‌ അറിയാന്‍കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ദൃശ്യങ്ങള്‍ മൊബെയില്‍ ഫോണില്‍ പകര്‍ത്തുന്ന സംഭവങ്ങള്‍ പലേടത്തും ഉണ്ടായി. ഇതിനൊക്കെ പരിഹാരമായാണ്‌ കോട്ട്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ കുന്നപ്പിള്ളി വിശദീകരിക്കുമ്പോള്‍ ഈ പൂമാന്‍ ഏത്‌ വെള്ളരിക്കാപട്ടണത്തിലാണ്‌ കഴിയുന്നത്‌ ആതിരേ ?.പ്‌ളസ് ടു ക്‍ളാസുകളിലടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം ഉണ്ടെന്നും ഇവര്‍ക്കിടയില്‍ അധ്യാപകരെ തിരിച്ചറിയാന്‍ കോട്ടിന്റെ ആവശ്യമില്ലെന്നും അറിയാത്ത എറണാകുളം ജില്ലാ പ്രസിഡന്റിന്റെ വിവരക്കേട്‌ ഓര്‍ത്ത്‌ നമുക്ക്‌ സഹതപിക്കാം.അല്ലതെന്തു ചെയ്യാന്‍ പറ്റും.മഴയത്തെങ്കിലും ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വരാന്തയില്‍ കയറി നിന്നിരുന്നെങ്കില്‍ കുന്നപ്പിള്ളി ഈ വിവരക്കേട്‌ എഴുന്നെള്ളിക്കുമായിരുന്നില്ലല്ലോ. മൊബെയില്‍ ഫോണില്‍ അധ്യാപകരുടെ ചിത്രം പകര്‍ത്തുന്നത്‌ ഒറ്റപ്പെട്ട സംഭവമാണെന്ന്‌ അദ്ധ്യാപികമാര്‍ തന്നെ സമ്മതിക്കും.അതിന്റെ പേരില്‍ കോട്ടിനുവേണ്ടി ശാഠ്യംപിടിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കും കോട്ട്‌ ഏര്‍പ്പെടുത്തേണ്ടി വരുമല്ലോ കുന്നപ്പിള്ളി.സ്വന്തം മാതാവിന്റെ നഗ്നത പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട വിരുതന്മാരും ,ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടല്ലോ.കയ്യില്‍ കിട്ടിയ നൂറ്‌ രൂപ കള്ളനോട്ടയത്‌ കൊണ്ട്‌ എല്ലാ നൂറുരൂപയും കള്ളനോട്ടാകുമോ ജില്ലാ പ്രസിഡന്റേ?മൊബെയിലില്‍ അദ്ധ്യാപികമാരുടെ ഫോട്ടോ എടുക്കുന്ന യുക്തി അല്‍പം വലിച്ചു നീട്ടിയാല്‍, പെണ്മക്കളെ ലൈംഗീകമായി പീഡിപ്പിക്കുന്ന പിതാക്കന്മാരുള്ളത്‌ കൊണ്ട്‌ എല്‍ദോസ്‌ കുന്നപ്പിള്ളിയെ സൂക്ഷിക്കണം എന്ന്‌ പറഞ്ഞാല്‍ എങ്ങനെയിരിക്കും? കോട്ട്‌ ധരിപ്പിക്കല്‍ തീരുമാനത്തിനെതിരെ അധ്യാപകരും വിദ്യാഭ്യാസ വിദഗ്‌ധരും രംഗത്തെത്തിയിട്ടുണ്ട്‌., ആതിരേ. അധ്യാപകരെ തിരിച്ചറിയാന്‍ കോട്ട്‌ വേണമെന്ന വാദം വിചിത്രമാണെന്ന്‌ കലിക്കറ്റ്‌ സര്‍വകലാശാല മുന്‍ പ്രോ വൈസ്‌ ചാന്‍സലര്‍ പ്രൊഫ. എം കെ പ്രസാദ്‌ പറഞ്ഞു. കോട്ട്‌ കേരളത്തിലെ കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമല്ലെന്നും കോട്ടിടുന്നതുകൊണ്ട്‌ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. പോത്തിന്റെ ചെവിയില്‍ വേദമോതുന്നതിനേക്കാള്‍ വിഢിത്തമായിരിക്കും കുന്നപ്പള്ളിയോട്‌ കോട്ടിന്റെ പ്രയോജനശൂന്യത്യെക്കുറിച്ച്‌ വിശദീകരിക്കുന്നത്‌. അദ്ധ്യാപികമാര്‍ കോട്ട്‌ ധരിക്കണമെന്ന ശഠ്യത്തെ അധ്യാപകരുമായുള്ള `പാര്‍ട്‌ണര്‍ഷിപ്‌ ബിസിനസ്‌ ' ആയാണ്‌ കുന്നപ്പിള്ളി വിശദീകരിക്കുന്നത്‌. ... .കോട്ടിന്റെ നിറം സ്‌കൂളുകള്‍ക്ക്‌ നിശ്ചയിക്കാം;പക്ഷെ കോട്ട്‌ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത്‌ പണം നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.അപ്പോള്‍ അദ്ധ്യാപികമാര്‍ കോട്ടിന്‌ പണം മുടക്കേണ്ടി വരും.സംശയമില്ല, ഈ തീരുമാനത്തെ അദ്ധ്യാപകരുടെ പിന്തുണയോടെ സംഘടിത സമരവീര്യം കൊണ്ട്‌ അദ്ധ്യാപികമാര്‍ മറികടക്കും.സര്‍ക്കാരോ സ്‌കൂള്‍ മാനേജ്‌മെന്റോ പണം നല്‍കിയാല്‍ കോട്ട്‌ തയ്‌പ്പിച്ചിടാം എന്നാവും അദ്ധ്യാപകരുടെ ` കളക്ടീവ്‌ വിസ്‌ഡ'ത്തില്‍ നിന്നുള്ള മറുപടി. ഇവിടെയാണ്‌ , ആതിരേ,ഇംഗ്‌ളീഷിലെ ``യൂഫിമിസം'' എന്ന പ്രയോഗം പ്രസക്തമാകുന്നത്‌. . .. പരസ്യമായി പറയാന്‍ കൊള്ളാത്തകാര്യം സ്വീകാര്യവും മാന്യവുമായ പദങ്ങളിലൂടെ ദ്യോതിപ്പിക്കുന്നതാണ്‌ `യൂഫിമിസം'.ജില്ലാ വിദ്യാഭ്യാസസമിതി അംഗവും റിട്ട. അധ്യാപികയുമായ സോണി കോമത്ത്‌ പറയുന്നത്‌ ശ്രദ്ധിക്കുക:`` ജില്ലാ പഞ്ചായത്തിന്റെ ഈ നീക്കം വിദ്യാഭ്യാസ ഫണ്ട്‌ തിരിമറി നടത്താനാണ്‌ ..''അതേ അതാണ്‌, അത്‌ മാത്രമാണ്‌ വാസ്‌തവം വേഷംകൊണ്ടല്ല കുട്ടികള്‍ അധ്യാപകരെ തിരിച്ചറിയേണ്ടതെന്നും വേഷങ്ങളെല്ലം വേഷംകെട്ടുകളാണെന്നും സാര്‍വത്രീകവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സിദ്ധിക്കാത്തവര്‍ക്കു പോലും അറിവുള്ളതാണ്‌.അത്‌ കുന്നപ്പിള്ളിക്ക്‌ അറിവില്ലെന്ന്‌ പറയാനുള്ള ചങ്കൂറ്റമൊന്നുമില്ല.എങ്കിലും,നാടന്‍ ഭാഷയില്‍ പറയട്ടെ,പശു വാലുപൊക്കുന്നതെന്തിനാണെന്ന്‌ ന മുക്കറിയാം.നാട്ടുകാര്‍ക്കറിയാം;അദ്ധ്യാപികമാര്‍ക്കും അറിയാം

No comments: