Monday, September 9, 2013

സോളാര്‍ : ചാണ്ടി ഉമ്മനും മറിയയും ഉമ്മന്‍ ചാണ്ടിയെ ശ്വാസം മുട്ടിക്കുമ്പോള്‍]

എന്തു കൊണ്ടാണ്‌ സോളാര്‍ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നോക്കുകുത്തികളാക്കുന്നത്‌? എന്തു കൊണ്ടാണ്‌ കോടതികളില്‍ അഡ്വക്കേറ്റ്‌ ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടറും നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നത്‌? അസത്യങ്ങള്‍ എഴുന്നെള്ളിക്കുന്നത്‌? എന്തിനാണ് സരിതയുടെ 21 പേജ് മൊഴി അട്ടിമറിച്ചത് ? സരിതയുടെ മൊഴിമാറ്റിച്ചത്‌? പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ടും എന്തു കൊണ്ടാണ്‌ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോനെ അറസ്റ്റ്‌ ചെയ്യാത്തത്‌? ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ്‌ ചെയ്യാത്തത്‌? എന്തു കൊണ്ടാണ്‌ ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്താറ്തതിരുന്നത്?... ഇങ്ങനെ നീളുന്ന പൊതു സമൂഹത്തിന്റെ ആകാംക്ഷകളെല്ലാം എത്തിച്ചേരുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലാണ്‌. വ്യക്തമായി പറഞ്ഞാല്‍ മകന്‍ ചാണ്ടി ഉമ്മനിലും മകള്‍ മറിയയിലും.സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരം കള്ളം പറഞ്ഞ്, നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌, അഞ്ച്‌ പതിറ്റാണ്ടിന്റെ സംശുദ്ധമായ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി പൊതുസമൂഹമദ്ധ്യേ ഉമ്മന്‍ ചാണ്ടിക്ക് അപമാനിതനായി നില്‍ക്കേണ്ടിവരുന്നത് പ്രാഥമികമായി സരിതയുടെ കുരുട്ടുബുദ്ധിമൂലമല്ല, മറിച്ച്‌ കുടുംബത്തിലെ തലതെറിച്ച ഈ സന്താനങ്ങളുടെ അശ്ലീലവും അധാര്‍മികവുമായ ചെയ്‌തികള്‍ മൂലമാണ്‌.
ആതിരേ , ഏറ്റവും ഒടുവില്‍, സോളാര്‍ പാനല്‍ തട്ടിപ്പ് കേസിലെ ഇര മല്ലേലി ശ്രീധരന്‍ നായര്‍ 164-)ം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുന്‍പാകെ കൊടുത്ത മൊഴി ‘ അട്ടിമറിക്കാന്‍ ‘ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു വരുത്തി ശ്രീധരന്‍ നായരില്‍ നിന്ന് മൊഴിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ശ്രീധരന്‍ നായരെ ‘ ഉദ്ധരിച്ച് ‘ മുഖ്യമന്ത്രി ഉമാന്‍ ചാണ്ടിയെ ന്യായീകരിക്കുന്ന സത്യവാങ്മൂലം കേരള ഹൈക്കോടതിയില്‍ നല്‍കുകയും ആ മൊഴി ഏഷ്യാനെറ്റിനും റിപ്പോറ്ട്ടര്‍ ചാനലിനും ചോറ്ത്തി നല്‍കുകയും ചെയ്ത നടപടികള്‍ വ്യക്തമാക്കുന്നത്, സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് ചിലതെല്ലാം ഒളിപ്പിക്കാനുണ്ട് എന്നു തന്നെയാണ് .മാത്രമല്ല ശ്രീധരന്‍ നായരോട് നുണപരിശോധനയ്ക്ക് വിധേയനാകാനുള്ള അന്വേഷണ സംഘത്തിന്റെ വെല്ലുവിളിയും ഉമ്മന്‍ ചാണ്ടിക്ക് നേരെയാണ് കുറ്റപ്പെടുത്തലിന്റെ ചൂണ്ടുസിരലുയര്‍ത്തുന്നത്. കേട്ടു കേള്‍‌വിയില്ലാത്ത നീക്കമാണിത്.പരാതിക്കാരനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിയുണ്ട്.ശാസ്ത്രീയമായ തെളിവുകള്‍ ശേഖരൈക്കാന്‍ അന്വേഷണ സംഘത്തിന് പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനേ അധികാരമുള്ളു.കേസ് വ്യാജമാണെങ്കില്‍ കോടതിയാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്.ക്രിമിനല്‍ ജൂറിസ്പ്രൂഡന്‍സിന്റെ ഈ അടിസ്ഥാന തത്വങ്ങള്‍ എ‌ഡി‌ജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അട്ടിമറിക്കുന്നത് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയാണെന്ന് ഏത് കൊഞ്ഞാണനാണ് അറിഞു കൂടാത്തത്..? ആതിരേ, സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് ഏറെ തലവേദനയുണ്ടാക്കിയ രണ്ട് ചാനലുകളാണ് ഏഷ്യാനെറ്റും റിപ്പോറ്ട്ടര്‍ ചാനലും.സരിതയുടെ “ 21 പേജ് മൊഴി“ അട്ടിമറിക്കാന്‍ മന്ത്രി കെ.ബാബുവിന്റേയും ബെന്നി ബഹനാന്‍ എം‌എല്‍‌എയുടേയും നേതൃത്വത്തില്‍ നടന്ന അട്ടിമറിക്ക് സ്റ്റിംഗ് ഓപ്പറേഷനിലൂടെ തെളിവ് കൊണ്ടുവന്ന ചാനലാണ് ഏഷ്യാനെറ്റ്.ശ്രീധരന്‍ നായരുടെ അഭിമുഖം സമ്പ്രേക്ഷണം ചെയ്ത് മുഖ്യമത്രിയേയും അന്വേഷണ സംഘത്തേയും ഞെട്ടിച്ചു റിപ്പോറ്ട്ടര്‍ ചാനല്‍ . കടിച്ച പാമ്പിനെ കൊട് വിഷമിറക്കുന്ന തന്ത്രമാണ്, ശ്രീധരന്‍ നായര്‍ ഡി‌വൈ‌എസ്‌പിക്ക് നല്‍കിയ മൊഴി ഈ ചാനലിലൂടെ പുറത്തു വിട്ടവര്‍ പയറ്റിയത്.പക്ഷേ പാളിപ്പോയി.പോലീസിലോ, കോടതിയിലോ നല്‍കുന്ന മൊഴിയുടെ എല്ലാ പേജിലും മൊഴി നല്‍കുന്ന വ്യക്തിയുടെ ഒപ്പോ വിരലടയാളമോ ഉണ്ടായിരിക്കണം.അനുരഞ്ജനമില്ലാത്ത ചട്ടമാണിത്. ചാനലുകള്‍ക്കും കോടതിയിലും പോലീസ് നല്‍കിയ ശ്രീധരന്‍ നായരുടെ ഈ മൊഴിപ്പകര്‍പ്പില്‍ അദ്ദേഹത്തിന്റെ ഒപ്പോ വിരലടയാളമോ ഇല്ല.ആതിരേ, അപ്പോള്‍ ഈ ബുദ്ധികെട്ട നീക്കത്തിന് പിന്നിലെ ഗുണഭോക്താവ് ഉമ്മന്‍ ചാണ്ടി തന്നെയാണെന്ന് വ്യക്തമാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍‌മാനായിരുന്ന സലിം രാജ് പ്രതിയായ വസ്തു തട്ടിപ്പ് കേസില്‍ ഹൈക്കോടതി ജസ്റ്റിസ് വി.കെ.മോഹന്‍ കുമാറിന്റെ വിധിയില്‍ സ്റ്റേ വാങ്ങാന്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ കുറുക്കുവഴി നീക്കവും മറ്റൊന്നല്ല പ്രതിഫലിപ്പിക്കുന്നത്.സലിം രാജിന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്ന ഏക വ്യക്തി ഇന്ന് ഉമ്മന്‍ ചാണ്ടിയാണ് ആതിരേ,പുത്രസ്നേഹത്താല്‍ മനസിലും,നയങ്ങളിലും ഉള്‍ക്കാഴ്ചകളിലും നടപടികളിലും അന്ധ്ധനായിത്തീര്‍ന്ന ധൃതരാഷ്ട്രരുടെ ഗതികേടിലാണ് ഇന്ന് ഉമ്മന്‍ ചാണ്ടി . ധൃതരാഷ്ട്രര്‍, അധികാരവുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന എല്ലാ പിതാക്കന്മാരും ഓര്‍ത്തിരിക്കേണ്ട ദുരന്തസൂചികയാണ്‌. മകന്റെ/മകളുടെ/മക്കളുടെ അധാര്‍മികവും അശ്ലീലങ്ങളുമായ ചെയ്‌തികളെ നിയന്ത്രിച്ച്‌ ഇല്ലായ്‌മ ചെയ്‌തില്ലെങ്കില്‍ അത്‌ ഒരു കുലത്തെ തന്നെ മുടിക്കുമെന്നാണ്‌ ധൃതരാഷ്ട്രരിലൂടേയും കൌവരവ ചെയ്തികളിലൂടേയും വേദവ്യാസന്‍ പറഞ്ഞ്‌ വച്ചത്‌. ചരിത്രത്തിന്റെ ഏടുകളില്‍ ഇത്തരം പിതാക്കന്മാരും പുത്രീ-പുത്രന്മാരും നിരവധിയുണ്ട്‌. , ആതിരേ. അവരുടെ ദുരന്തങ്ങളും ദുര്യോഗങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നവരുടെ സ്ഥാനം ജനമനസ്സുകളില്‍നിന്ന്‌ കുപ്പത്തൊട്ടികളിലേയ്‌ക്ക്‌ മാറ്റപ്പെടും. സമീപ ഭൂതകാല കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതേ ദുരന്തവാഹിയായി കെ.കരുണാകരന്‍ നില്‍ക്കുന്നത്‌ ഉമ്മന്‍ ചാണ്ടിക്കും നന്നായറിയാം. കെ.മുരളീധരനേയും പത്മജ വേണുഗോപാലിനേയും സംസ്ഥാനത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തിക്കാന്‍ കരുണാകരനിലെ പിതാവ്‌ കൊതിച്ചപ്പോള്‍,അതിനായി മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനമെന്ന്‌ ശഠിച്ചപ്പോള്‍ , സംഭവിച്ചത് അധികാര-അതിജീവന രാഷ്ട്രീയത്തിലെ ആധുനീക ചാണക്യന്റെ നാണം കെട്ട പതനമായിരുന്നു.അന്ന്‌ ആ പതനത്തിന്‌ ആക്കം കൂട്ടുകയും വാരിക്കുഴി തീര്‍ക്കുകയും ചെയ്ത ഉമ്മന്‍ ചാണ്ടി ഇന്ന്‌ അതേ പ്രതിസന്ധിയില്‍ ശ്വാസം മുട്ടുമ്പോള്‍ അത്‌ കാവ്യനീതിയും ചരിത്രത്തിന്റെ ദുരന്തപര്യവസനവുമാകുന്നത്‌ സ്വാഭാവികം. സോളാര്‍ തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ നിരന്തരം കള്ളം പറഞ്ഞ്, നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച്‌, അഞ്ച്‌ പതിറ്റാണ്ടിന്റെ സംശുദ്ധമായ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തി പൊതുസമൂഹമദ്ധ്യേ ഉമ്മന്‍ ചാണ്ടിക്ക് അപമാനിതനായി നില്‍ക്കേണ്ടിവരുന്നത് പ്രാഥമികമായി സരിതയുടെ കുരുട്ടുബുദ്ധിമൂലമല്ല, മറിച്ച്‌ കുടുംബത്തിലെ തലതെറിച്ച രണ്ട്‌ സന്താനങ്ങളുടെ അശ്ലീലവും അധാര്‍മികവുമായ ചെയ്‌തികള്‍ മൂലമാണ്‌. സോളാര്‍ തട്ടിപ്പ്‌ കേസില്‍, നാണംകെട്ട്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം ഉമ്മന്‍ ചാണ്ടി മലക്കം മറിയുന്നത്‌ കാണുമ്പോഴും പൊതുസമൂഹത്തിനറിയാം വ്യക്തിപരമായി ഉമ്മന്‍ ചാണ്ടി, ഈ കേസില്‍ കളങ്കിതനല്ല എന്ന്‌. സരിതയെ നേരിട്ട്‌ കണ്ടിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ വന്നത്‌ ക്വാറി ഉടമകള്‍ക്ക്‌ വേണ്ടി നിവേദനം നല്‍കാനാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ വെപ്രാളങ്ങള്‍ കള്ളമാണെന്നറിയുമ്പോഴും, മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ.ഡി.ബാബു പോളിന്റെ നിരീക്ഷണം-``ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി അറിയവുന്നവര്‍ക്കറിയാം സോളാര്‍ അഴിമതിയില്‍ പത്ത്‌ പൈസയുടെ ചായയോ വടയോ ഉമ്മന്‍ ചാണ്ടിയുടെ അക്കൗണ്ടിലില്ല എന്ന്‌''- അംഗീകരിക്കുന്നവരാണ്‌ ഭൂരിപക്ഷം മലയാളികളും പ്രതിപക്ഷ നേതാക്കളും. എന്നിട്ടും എന്തു കൊണ്ടാണ്‌ സോളാര്‍ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി നോക്കുകുത്തികളാക്കുന്നത്‌? എന്തു കൊണ്ടാണ്‌ കോടതികളില്‍ അഡ്വക്കേറ്റ്‌ ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടറും നിയമവിരുദ്ധമായ നിലപാടുകളെടുക്കുന്നത്‌? അസത്യങ്ങള്‍ എഴുന്നെള്ളിക്കുന്നത്‌? എന്തിനാണ് സരിതയുടെ 21 പേജ് മൊഴി അട്ടിമറിച്ചത് ? സരിതയുടെ മൊഴിമാറ്റിച്ചത്‌? പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട ജോപ്പനെ അറസ്റ്റ്‌ ചെയ്‌തിട്ടും എന്തു കൊണ്ടാണ്‌ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫായ ജിക്കുമോനെ അറസ്റ്റ്‌ ചെയ്യാത്തത്‌? ഗണ്‍മാന്‍ സലിം രാജിനെ അറസ്റ്റ്‌ ചെയ്യാത്തത്‌? എന്തു കൊണ്ടാണ്‌ ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ്‌ നടത്താറ്തതിരുന്നത്?... ഇങ്ങനെ നീളുന്ന പൊതു സമൂഹത്തിന്റെ ആകാംക്ഷകളെല്ലാം എത്തിച്ചേരുന്നത്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലാണ്‌. വ്യക്തമായി പറഞ്ഞാല്‍ മകന്‍ ചാണ്ടി ഉമ്മനിലും മകള്‍ മറിയയിലും. ആതിരേ, മുജ്ജന്മത്തിലെ ശത്രു ഈ ജന്മത്തില്‍ പുത്രനായിമാത്രമല്ല പുത്രിയായും ജനിക്കുമെന്നാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഗതികേടുകള്‍ വ്യക്തമാക്കുന്നത്‌. ഇവരെ രക്ഷിക്കാനുള്ള പിതാവായ ഉമ്മന്‍ ചാണ്ടിയുടെ മനസ്സാണ്‌ രാഷ്ട്രീയക്കാരനായ ഉമ്മന്‍ ചാണ്ടിക്ക്‌ പട്ടടയൊരുക്കുന്നത്‌. പൊതു ജീവിതത്തില്‍ സുതാര്യതയുടെ ശുഭ്രഖദര്‍ധാരിയായ ഉമ്മന്‍ ചാണ്ടിക്കും ദൈവഭക്തയും പ്രാര്‍ത്ഥനാ ജീവിതം നയിക്കുന്ന മറിയാമ്മയ്‌ക്കുമുണ്ടായ സന്താനങ്ങള്‍ അടക്കവും ഒതുക്കവും അച്ചടക്കവും ധാര്‍മീകബോധവുമുള്ളവരായിരുന്നു എന്നായിരുന്നു പൊതുസമൂഹത്തിന്റെ ധാരണ.എംഎല്‍എയും പ്രതിപക്ഷ നേതാവും മന്ത്രിയും മുഖ്യമന്ത്രിയ്‌മൊക്കെയായിട്ടും പിതാവിന്റെ രാഷ്ട്രീയ സ്വാധീനം മക്കളാരും, പഠനകാര്യത്തിലോ മറ്റ്‌ എന്തിനെങ്കിലുമോ ഉപയോഗിച്ചതായി ദേശാഭിമാനിക്കു പോലും ആക്ഷേപമില്ല.വി.എസ്‌ അച്യുതാനന്ദനും, പിണാറായി വിജയനും,കോടിയേരി ബാലകൃഷ്ണനും,പി.കെ.ശ്രീമതിയും,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും,ആര്‍.ബാലകൃഷ്‌ണപിള്ളയുമൊക്കെ ഈ സന്ധിയില്‍ തലകുമ്പിട്ട്‌ നില്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക്‌ നെഞ്ച്‌ വിരിച്ച്‌ തലയുയര്‍ത്തി നില്‍ക്കാനുള്ള നട്ടെല്ലുറപ്പ്‌ നല്‍കിയവരാണ്‌ ഈ മക്കള്‍. ചാണ്ടി ഉമ്മന്‍ കെഎസ്‌യുവിലും യൂത്ത്‌ കോണ്‍ഗ്രസിലും ജനാധിപത്യരീതിയിലാണ്‌ നേതൃസ്ഥാനത്തെത്തിയത്‌. അതുകൊണ്ട്‌ ബിനീഷ്‌ കോടിയേരിയുടെ പതിനായിരത്തിലൊന്ന്‌ മാധ്യമ ശ്രദ്ധ ചാണ്ടി ഉമ്മന്‌ ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മകനായിട്ടും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിക്കപ്പുറം വളരാന്‍ പോലും ചാണ്ടി ഉമ്മന്‌ കഴിഞ്ഞില്ല.എന്നാല്‍ മറിയയും ചാണ്ടി ഉമ്മനും പ്രായപൂര്‍ത്തിയയതോടെ ഉമ്മന്‍ ചാണ്ടിയുടെ കഷ്ടകാലം തുടങ്ങി എന്നുവേണം കരുതേണ്ടത്‌. അതിന്റെ വിഴുപ്പാണിപ്പോള്‍ സോളാര്‍ കേസെന്ന പേരില്‍ അദ്ദേഹം പേറുന്നത്‌. ന്യൂഡല്‍ഹിയില്‍ പഠിക്കാന്‍ പോയ ചാണ്ടി ഉമ്മന്‌ ഛര്‍ദ്ദില്‍ ബാധിച്ചപ്പോഴാണ്‌ തോമസ്‌ കുരുവിള സഹായിയായെത്തിയത്‌. മകനെ സഹായിച്ച്‌ പിതാവിനെ നീരാളിക്കൈകളാല്‍ വരിഞ്ഞ്‌ മുറുക്കുകയായിരുന്നു, ആതിരേ, തോമസ്‌ കുരുവിള.എന്ന്‌ മാത്രമല്ല ഉമ്മന്‍ ചാണ്ടിയെ പില്‍ക്കാലത്ത്‌ ബ്ലാക്‌ മെയില്‍ ചെയ്യാനുതകുന്ന എല്ലാ ജീവിത സാഹചര്യങ്ങളിലും തോമസ്‌ കുരുവിള ചാണ്ടി ഉമ്മനെ നയിച്ചു.നെറികെട്ട ഒരു പിതാവിന്റെ പോലും തല താഴ്‌ത്തിക്കുന്ന ഭൂതകാലം അങ്ങനെ തോമസ്‌ കുരുവിള ചാണ്ടി ഉമ്മന്‌ ഉണ്ടാക്കിക്കൊടുത്തു. ഉമ്മന്‍ ചാണ്ടിയെ ഓര്‍ത്താണ്‌ പലപ്പോഴും മാധ്യമങ്ങള്‍ ഈ വാര്‍ത്തകളെല്ലാം മുക്കിയത്‌. സരിത നായരുമായും ശാലു മേനോനുമായും ചാണ്ടി ഉമ്മനുണ്ടായിരുന്ന ബന്ധം ഉമ്മന്‍ ചാണ്ടിക്കാണ്‌ കുരുക്കായിരിക്കുന്നത്‌. ഈ വിഷയങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോല്‍ `ദേശാഭിമാനി'പോലും മിതത്വം പുലര്‍ത്തിയത്‌ ശ്രദ്ധിക്കുക. ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ മാത്രമാണ്‌ ഇതെല്ലാം പച്ചയ്‌ക്ക്‌ പറഞ്ഞത്‌. അദ്ദേഹത്തിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്നാണ്‌ ചാണ്ടി ഉമ്മന്‍ അന്ന്‌ പറഞ്ഞത്‌. സരിതയും ബിജു രാധാകൃഷ്‌ണനുമൊത്ത്‌ സോളാര്‍ പദ്ധതിക്കായി തിരുവനന്തപുരത്ത്‌ ചാണ്ടി ഉമ്മന്‍ സ്ഥലം വാങ്ങിയെന്ന ആരോപണം നിസാരമായി കാണാന്‍ കഴിയില്ല. ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട്‌ വിശ്വസിക്കാന്‍ വരട്ടെ. തോമസ്‌ കുരുവിളയുടെ ബുദ്ധിയാണ്‌ ചാണ്ടി ഉമ്മന്‌ കൗശലങ്ങള്‍ ഉപദേശിച്ചിട്ടുള്ളത്‌. അപ്പോള്‍ നേരിട്ട്‌ പിടിക്കപ്പെടാവുന്ന തെളിവുകള്‍ അവശേഷിക്കുകയില്ല. ബിനാമി ഇടപാടാവും ഉണ്ടാകുക. പക്ഷെ ഉമ്മന്‍ ചാണ്ടിക്ക്‌ ബിനാമി ഇടപാടിന്റെ അപകടവും നന്നായിട്ടറിയാം. അതുകൊണ്ട്‌ മകന്‍ ചാണ്ടി ഉമ്മനെ അദ്ദേഹത്തിന്‌ സംരക്ഷിക്കാതിരിക്കാനാവില്ല. അപ്പോള്‍, ആതിരേ, പൊതു സമൂഹത്തോടും നിയമസഭയിലും നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനാകുക സ്വാഭാവികം. മകള്‍ മറിയയുടെ വിവാഹമോചന ഹര്‍ജിയില്‍ ഇടം നേടിയ വ്യക്തിയാണ്‌ സലിം രാജ്‌ എന്ന്‌ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനാണ്‌. എന്താണൊ അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത്‌ അത്‌ മുഴുമിക്കാന്‍ സ്‌പീക്കര്‍ അടക്കമുള്ളവര്‍ സമ്മതിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ മൈക്ക്‌ ഓഫ്‌ ചെയ്‌തും നിയമസഭ സമ്മേളനം നിര്‍ത്തിവച്ചുമാണ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ സംരക്ഷണമൊരുക്കിയത്‌. വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്ന്‌ പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ വാസ്‌തവമായത്‌ ഇവിടെയാണ്‌. സലിം രാജിന്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിലുള്ള അവിഹിത സ്ഥാനവും സ്വാധീനവും, അവയുടെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും പൊതു സമൂഹത്തിനെ ബോദ്ധ്യപ്പെടുത്തുന്നതായി നിയമസഭയിലെ നടപടികള്‍ .ആതിരേ, സലിം രാജ് സ്ട്രീജിതനാണെന്നും ഉമ്മന്‍ ചാണ്ടിയുടെ ഭവനവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും മറിയയുടെ ഭര്‍ത്താവായിരുന്ന റിച്ചി മാത്യൂ പലവട്ടം തക്കീത് നല്‍കിയതാണ്.പക്ഷേ ആ മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുക്കാന്‍ പോലുമാകാത്ത വിധം ഉമ്മന്‍ ചാണ്ടിയേയും മറിയാമ്മയേയും നിസഹായരാക്കിയത് മകള്‍ മറിയയായിരുന്നു.എസ്‌ഐയെ തല്ലി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട സലിം രാജിനെതിരെ പരാതികളുടെ കെട്ടുകള്‍ തന്നെ എ ഗ്രൂപ്പ് നേതാക്കളും മുഖ്യമത്രിയുടെ വിശ്വസ്തരും എന്തിനധികം പോലീസ് ഇന്റലിജസും റിപ്പോറ്ട്ട് നല്‍കിയതാണ്.തലസ്ഥാനത്തെ മീറ്റര്‍ പലിശ മാഫിയയുമായുള്ള സലിം രാജിന്റെ അവിഹിത ബന്ധം മൂലം ‘ ഓപ്പറേഷന്‍ ഷൈലോക്ക് ‘എന്ന റെയ്‌ഡ് പോലും തലസ്ഥാന നഗരിയില്‍ പരാജയപ്പെടുകയുണ്ടായി.ഇതെല്ലാം അറിഞ്ഞിട്ടും സലിം രാജിനെ അകറ്റിനിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.മകള്‍ക്ക് വേണ്ടി അന്ധനായിത്തീര്‍ന്ന നിസഹായനായ പിതാവായി ഉമ്മന്‍ ചാണ്ടി പരിണമിച്ചപ്പോള്‍ വിവാഹമോചന ഹര്‍ജിയുമായി കോടതിയിലെത്തുക മാത്രമായിരുന്നു റിച്ചി മാത്യുവിന്റെ മുന്നിലുണ്ടായിരുന്ന ഏക പോം‌വഴി..! സലിം രാജ്‌ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗത്തെ പോലെയാണെന്ന്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും അരോപണം ഉന്നയിച്ചിരുന്നു. വ്യാജരേഖ ചമച്ച്‌ ഭൂമി തട്ടിപ്പ്‌ നടത്തിയെന്ന ഹര്‍ജിയില്‍ സലിം രാജിന്റെ ഫോണ്‍ വിളികളുടെ രേഖ പിടിച്ചെടുക്കാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച്‌ ഉത്തരവിട്ടപ്പോള്‍, അങ്ങനെ ചെയ്യുന്നത്‌ വ്യക്തികളുടെ സ്വകാര്യതയിലേയ്‌ക്കുള്ള കടന്നു കയറ്റമാകുമെന്ന്‌ വാദിച്ച്‌ ഡിവിഷന്‍ ബഞ്ചില്‍ നിന്ന്‌ സ്റ്റേ ഉത്തരവ്‌ സമ്പാദിച്ചത്‌ അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണി നേരിട്ട്‌ ഹാജരായാണ്‌.ജസ്റ്റിസ്‌ വി.കെ.മോഹനന്റെ ഉത്തരവിനെതിരായി സലിം രാജല്ല ഇങ്ങനെ ഒരു വാദം ഉന്നയിച്ചത്‌.മറിച്ച്‌ അഡ്വക്കേറ്റ്‌ ജനറലാണ്‌.എന്താണ്‌ ഇതില്‍ നിന്ന്‌ പൊതുസമൂഹത്തിന്‌ ഊഹിക്കാന്‍ കഴിയുന്നത്‌? സലിം രാജിനെതിരെ പ്രതിപക്ഷ നേതാവ്‌ നിയമസഭയിലും പ്രതിപക്ഷ ഉപനേതാവ്‌ പത്രസമ്മേളനത്തിലും വെളിപ്പെടുത്തിയ കാര്യങ്ങളില്‍ വാസ്‌തവമുണ്ട്‌ എന്നല്ലേ? ഈ വാസ്‌തവങ്ങള്‍ പുറത്ത്‌ വരരുതെന്ന്‌ ഉമ്മന്‍ ചാണ്ടിക്ക്‌ നിര്‍ബന്ധമുണ്ട്‌ എന്നല്ലേ? അതേ എന്നു തന്നെയാണ്‌ , ആതിരേ, ഉമ്മന്‍ ചാണ്ടിയുടെ ഭാവങ്ങളും ശരീരഭാഷയും വ്യക്തമാക്കുന്നത്‌. ജോപ്പനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാത്തതും സലിം രാജിനും ജിക്കുമോനുമെതിരെ കേസെടുക്കാതിരിക്കുന്നതും ഞെട്ടിക്കുന്ന ഈ കുടുംബ രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാകുമെന്ന്‌ ഉമ്മന്‍ ചാണ്ടി ഭയക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. ജിക്കുമോന്‍ അറസ്റ്റിലായാല്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വകാര്യ ട്രസ്റ്റിന്റെ വിവരങ്ങളും പുറത്താകും. മാത്രമല്ല ബന്ധു കുഞ്ഞ്‌ ഇല്ലമ്പള്ളിക്ക്‌ സോളാര്‍ ഇടപാടിലും മറ്റ്‌ ഇടപാടുകളിലുമുള്ള പങ്കും പുറത്ത്‌ വരും.അതാണ് ഉമ്മന്‍ ചാണ്ടിയെ ഭയചകിതനാക്കുന്നത് . ആതിരേ, അധാര്‍മികളും അശ്ലീലചാരികളുമായ മക്കളുടെയും ബന്ധുക്കളുടെയും വഴിപിഴച്ച ജീവിതത്തിന്‌ പിഴയായി നല്‍കുകയാണ്‌ ഇതുവരെ കളങ്കപ്പെടാത്ത തന്റെ രാഷ്ട്രീയ-പൊതു ജീവിതം ഉമ്മന്‍ ചാണ്ടി

No comments: