Wednesday, December 18, 2013

പാസാക്കിയത്‌ ജോക്‌പാല്‍ ബില്‍ ;അണ്ണാ ഹസാരേ കോണ്‍ഗ്രസിന്റെ ചട്ടുകമാകുന്നു

അണ്ണാ ഹസാരേയും താനും ആരംഭിച്ച ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റണമെന്ന്‌ കെജ്രിവാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ അണ്ണാഹസാരെയിലെ പ്രതിലോമ നിലപാട്‌ വ്യക്തമായതാണ്‌.ആം ആദ്‌മിയുടെ ചരിത്ര വിജയത്തെ അഴിമതിവിരുദ്ധ നിലപാടിനുള്ള ജനകീയാംഗികാരമായി പ്രശംസിക്കാനല്ല മറിച്ച്‌ യുപിഎ സര്‍ക്കാരിന്റെ ശിഖണ്ഡിത്വത്തിന്റെ പരാജയമായി ലഘൂകരിക്കാനായിരുന്നു അണ്ണാഹസാരെ ഉദ്യമിച്ചത്‌.ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന്‌ പറയുന്നത്‌ മനസിലാക്കാമെന്നും ആരുടേയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും പരിഹസിച്ചപ്പോള്‍ തന്നെ അണ്ണാ ഹസാരേയുടെ ഉള്ളിലിരിപ്പ്‌ വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായതാണ്‌.റെലെഗാന്‍ സിദ്ധിയിലെ സത്യഗ്രഹ വേദിയില്‍ നിന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിനിധിയെ പുറത്താക്കുകയും പല്ലും നഖവും പിഴുതെടുത്ത്‌ പാസാക്കിയെടുത്ത `ജോക്‌പാല്‍ ബില്ലിന്റെ'പേരില്‍ അഭിമാനിയായി സത്യഗ്രഹം അവസാനിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടുകമായുള്ള അണ്ണാഹസാരേയുടെ പരിണതി പൂര്‍ണമാകുകയായിരുന്നു
യു.പി.എ സര്‍ക്കാര്‍ ആവേശപൂര്‍വം `പാസാക്കിയെടുത്ത 'ലോക്‌പാല്‍ ബില്ല്‌ ,അരവിന്ദ്‌ കെജ്രിവാള്‍ പരിഹസിച്ചത്‌ പോലെ ജോക്ക്‌പാല്‍ ബില്ലാണ്‌,അല്ലാതെ അണ്ണാഹസാരെയും കെജ്രിവാളും അടക്കമുള്ളവര്‍ ആവശ്യപ്പെട്ട ജന്‍ലോക്‌പാല്‍ ബില്‍ അല്ല ആതിരേ .എന്നിട്ടും ആ ബില്ലിനെ സ്വാഗതം ചെയ്യുകയും ബില്‍ രാജ്യസഭ പാസാക്കുന്നതിന്‌ മുന്‍പ്‌ എ‌ഐ‌സി‌സി ജനറല്‍ സെക്രട്ടറി രാഹുലിന് കത്തെഴുതുകയും ചെയ്‌ത അണ്ണാ ഹസാരെയുടെ നിലപാട്‌ ദുരൂഹമാണെന്ന്‌ പറയാതെ വയ്യ.രാഹുല്‍ , അണ്ണാഹസാരെയ്‌ക്ക്‌ മറുപടി അയയ്‌ച്ചതോടെ വലിയൊരു ചതിക്കളിയില്‍ അണ്ണാഹസാരേയും പങ്കാളിയായെന്നും പറയേണ്ടിയിരിക്കുന്നു. ഡല്‍ഹിയിലെ നാണം കെട്ട തോല്‍വിക്ക്‌ പിന്നലെ സോപാധിക പിന്തുണ നല്‍കി അരവിന്ദ്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വെടക്കാക്കാന്‍ കോണ്‍ഗ്രസ്‌ നടത്തിയ നീക്കത്തെ അതീവ ജാഗ്രത്തായ സമീപനത്തിലൂടെ തറപറ്റിച്ചപ്പോളാണ്‌, ആതിരേ, ലോക്‌പാല്‍ ബില്‍ പാസാക്കിയെടുത്ത്‌ സമ്മതിദായകരെ വഞ്ചിച്ച്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്നില്‍ അണിനിരന്ന ജനാധിപത്യബോധത്തേയും തറപറ്റിക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം നടത്തിയത്‌.ഈ വഞ്ചനയുടെ അഞ്ചാം പത്തിയായിരിക്കുകയാണ്‌ അണ്ണാഹസാരെ . ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്‍ ,ജന്‍ലോക്‍പാല്‍ ബില്ലല്ലെന്നും,അണ്ണാഹസാരെയെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്‌ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഈ നീക്കം ലോകസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരെ വഞ്ചിക്കാനും ഇന്ത്യയിലെ അഴിമതിക്കോമരങ്ങളെ രക്ഷിക്കാനുമാണെന്ന്‌ കെജ്രിവാള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.അത്‌ പക്ഷെ അണ്ണാ ഹസാരേയ്‌ക്ക്‌ രുചിച്ചില്ല.തന്റെ ആവശ്യങ്ങള്‍ ഏറെക്കുറെ ഇപ്പോഴത്തെ ലോക്‌പാല്‍ ബില്ലിലുണ്ടെന്നും താനെന്തിന്‌ പട്ടിണി കിടന്ന്‌ മരിക്കണമെന്നും,ഈ ലോക്‌പാല്‍ ബില്ലിനോട്‌ എതിര്‍പ്പുള്ളവര്‍ നിരാഹാരം കിടക്കട്ടെ എന്നുമാണ്‌ അണ്ണാഹസാരെ പരിഹസിച്ചത്‌. അണ്ണാ ഹസാരേയും താനും ആരംഭിച്ച ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റണമെന്ന്‌ കെജ്രിവാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ അണ്ണാഹസാരെയിലെ പ്രതിലോമ നിലപാട്‌ വ്യക്തമായതാണ്‌.ആം ആദ്‌മിയുടെ ചരിത്ര വിജയത്തെ അഴിമതിവിരുദ്ധ നിലപാടിനുള്ള ജനകീയാംഗികാരമായി പ്രശംസിക്കാനല്ല മറിച്ച്‌ യുപിഎ സര്‍ക്കാരിന്റെ ശിഖണ്ഡിത്വത്തിന്റെ പരാജയമായി ലഘൂകരിക്കാനായിരുന്നു അണ്ണാഹസാരെ ഉദ്യമിച്ചത്‌.ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന്‌ പറയുന്നത്‌ മനസിലാക്കാമെന്നും ആരുടേയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും പരിഹസിച്ചപ്പോള്‍ തന്നെ, ആതിരേ, അണ്ണാ ഹസാരേയുടെ ഉള്ളിലിരിപ്പ്‌ വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായതാണ്‌.റെലെഗാന്‍ സിദ്ധിയിലെ സത്യഗ്രഹ വേദിയില്‍ നിന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിനിധിയെ പുറത്താക്കുകയും പല്ലും നഖവും പിഴുതെടുത്ത്‌ പാസാക്കിയെടുത്ത `ജോക്‌പാല്‍ ബില്ലിന്റെ'പേരില്‍ അഭിമാനിയായി സത്യഗ്രഹം അവസാനിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടുകമായുള്ള അണ്ണാഹസാരേയുടെ പരിണതി പൂര്‍ണമാകുകയായിരുന്നു. കോര്‍പ്പറേറ്റുകളെ ഈ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഎമ്മിന്റെ ഭേദഗതി തള്ളിക്കളഞ്ഞു കൊണ്ടാണ്‌ ശബ്ദവോട്ടോടെ രാജ്യസഭയില്‍ ഈ ബില്‍ പാസാക്കിയെടുത്തതെന്നും കൂട്ടിവായിക്കുമ്പോഴാണ്‌ , ആതിരേ,അണ്ണാ ഹസാരേ രാഹുലിനോട്‌ ആവശ്യപ്പെട്ടതും രാഹുല്‍ മറുപടിയില്‍ വാഗ്‌ദാനം ചേയ്‌തതുമായ ``ശക്തമായ ലോക്‌പാല്‍ ബില്ലി''ന്റെ തനിനിറം തിരിച്ചറിയുക. ലോക്‌പാല്‍ ബില്ലിനായി രാപകല്‍ പൊരുതിയ അണ്ണാ ഹസാരെയും അരവിന്ദ്‌ കെജ്‌രിവാളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ട ശക്തമായ ലോക്‌പാലല്ല യു.പി.എ സര്‍ക്കാര്‍ പാസാക്കിയെടുത്തത്‌.സര്‍ക്കാര്‍ പാസാക്കിയെടുത്ത ലോക്‌പാല്‍ ബില്ലില്‍ ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ അഞ്ച്‌ അംഗങ്ങളാണുള്ളത്‌.പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, സ്‌പീക്കര്‍ (ലോക്‌സഭ), ചീഫ്‌ ജസ്റ്റിസ്‌ (സുപ്രീംകോടതി), പിന്നെ ഇവര്‍ നാലു പേര്‍ തിരഞ്ഞെടുക്കുന്ന ഒരു നിയമവിദഗ്‌ദ്ധനും.അതായത്‌ ലോക്‌പാലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണ്ണമായും രാഷ്ട്രീയ പാര്‍ട്ടികളില്‍ തന്നെ നിക്ഷിപ്‌തമാകുകയാണ് .ഈ സംവിധാനത്തില്‍, ആതിരേ, കെ.ജി.ബാലകൃഷ്‌ണനെപ്പോലെയോ, അല്‍തമാസ്‌ കബീറിനെപ്പോലെയോ ഉള്ള അഴിമതിവേതാളങ്ങളാകും ലോക്‌പാല്‍ ആകുക.പോരെ പൂരം! എന്നാല്‍ ജന്‍ ലോക്‌പാല്‍ പ്രകാരം ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ 7 മെമ്പര്‍മാരാണ്‌ ഉണ്ടാവുക. സുപ്രീംകോടതി ജഡ്‌ജി, ഹൈക്കോടതി ജഡ്‌ജി, ഒരു സി എ ജി, ഒരു സി വി സി, ഒരു സി ഇ സി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ .അതായത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മേല്‍ക്കൈ ഇല്ലാത്ത ലോക്‌പാല്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയായിരിക്കും അത്‌.നിര്‍ണായകമായ ഈ ഘടകം അട്ടിമറിച്ച്‌ പാസാക്കിയെടുത്ത `ജോക്‌പാലിനെ'അണ്ണാഹസാരെ അനുകൂലിക്കുമ്പോള്‍, ആതിരേ, കാറ്റിന്റെ ഗതി ഊഹിക്കാമല്ലോ!! ആതിരേ, സാമ്പത്തിക കാര്യങ്ങളിലും നിയമനരീതികളിലും കൂടാതെ ഉത്തരവാദിത്തപരമായും സര്‍ക്കാരില്‍ നിന്നും മറ്റു രാഷ്ട്രീയസംവിധാനങ്ങളില്‍ നിന്നും ലോക്‌പാല്‍ സ്വതന്ത്രമായിരിക്കേണ്ടത്‌ അനിവാര്യമാണ്‌.ഇതെല്ലാം മുന്‍നിര്‍ത്തിയായിരുന്നു ജൂണ്‍ 2011 ല്‍ സിവില്‍ സൊസൈറ്റി മെംബര്‍സ്‌ന്റെ ജോയിന്റ്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രാജ്യത്തെ 80 ശതമാനത്തോളം ജനാങ്ങളുടെ പിന്തുണയോടെ ജനലോകപാല്‍ ബില്ലിന്‌ രൂപം നല്‍കിയത്‌. ആ ബില്‍ പാസ്സാക്കുന്നതിനായിരുന്നു രാം ലീല മൈദാനത്ത്‌ അണ്ണാ ഹസ്സാരെ നിരാഹാരമിരുന്നതും. എന്നാല്‍ മൂന്ന്‌ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ട്‌ പാര്‍ലമെന്റ്‌ ആ നിരാഹാരം അവസാനിപ്പിക്കുവാന്‍ ഐക്യകണ്‌ഠേന ആവശ്യപ്പെടുകയായിരുന്നു.എല്ലാ തലത്തിലും ഉള്ള സര്‍ക്കാര്‍ ജീവനക്കാരും ലോകപാലിന്റെ പരിധിയില്‍ വരുന്നതായിരിക്കുമെന്നും സിറ്റിസാന്‍ ചാര്‍ട്ടര്‍നെ നിരീക്ഷിക്കുന്നത്തിനും അതിനെ ലംഘിക്കുന്ന പബ്ലിക്‌ അതോറിറ്റിയെയും ജീവനക്കാരെയും ശിക്ഷിക്കുന്നതിനും ഉള്ള അധികാരം ലോക്‌പാലിന്‌ ഉണ്ടായിരിക്കുമെന്നും ഇതേ രീതിയില്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരിലെ അഴിമതി അന്വേഷിക്കാന്‍ പ്രാപ്‌തിയുളള്ള ലോകായുക്ത എല്ലാ സംസ്ഥാനങ്ങളിലും നിര്‍മ്മിക്കുന്നതായിരിക്കുമെന്നുമായിരുന്നു ആ വാഗ്‌ദാനങ്ങള്‍ . എന്നാല്‍, ആതിരേ, പിന്നീട്‌ കണ്ടത്‌ 2011 ഡിസംബറില്‍ `ലോക്‌പാല്‍ 2011' എന്ന പേരില്‍ ഒരു ബില്‍ കൊണ്ട്‌ വരികയും അത്‌ ലോകസഭ പാസ്സാക്കുകയും ചെയ്യുന്നതായിരുന്നു.ആ ബില്‍ രാജ്യസഭയില്‍ വലിച്ചു കീറുകയും പിന്നെ അത്‌ സെലക്ഷന്‍ കമ്മിറ്റിയ്‌ക്ക്‌ പരിശോധിക്കാന്‍ കൊടുക്കുകയും ചെയ്‌തു.അന്ന്‌ ലോക്‌സഭ പാസ്സാക്കിയ `ലോക്‌പാല്‍ 2011' പ്രകാരം ലോക്‌പാലിനെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം പൂര്‍ണ്ണമായും സര്‍ക്കാരിലായിരുന്നു നിക്ഷിപ്‌തം. അതിനാല്‍ തന്നെ ആ ലോകപാലിനെ സ്വതന്ത്ര അന്വേഷണ സംവിധാനം എന്ന്‌ രീതിയില്‍ കാണാനേ കഴിയില്ലെന്ന കെജ്രിവാളിന്റെ നിലപാടാണ്‌ ശരി.അതിനെ എത്രിക്കുന്ന അണ്ണാ ഹസാരേ കോണ്‍ഗ്രസിന്റെ വാലാട്ടിയല്ലെങ്കില്‍ പിന്നെ ആരാണ്?. അഴിമതി അന്വേഷിക്കേണ്ട സിബിഐ വിഭാഗം തികച്ചും സ്വതന്ത്രമായ സ്ഥാപനമായിരിക്കണം എന്നാണ്‌ ജന്‍ ലോക്‌പാല്‍ ബില്ലിലെ മറ്റൊരു നിര്‍ണായ ശിപാര്‍ശ.പക്ഷെ ഇന്നലെ പാസാക്കിയ ബില്‍ പ്രകാരം സിബിഐ സര്‍ക്കാരിന്റെ കീഴില്‍ തന്നെ ആയിരിക്കും.ഇനി കൂടുതല്‍ പറയേണ്ടതുണ്ടോ, ആതിരേ? ഇതിനേക്കാളൊക്കെ ഭീഷണമായ മറ്റൊരു വാസ്‌തവം കാണാതിരുന്നു കൂട.അഴിമതിയുമായി ബന്ധപ്പെടുത്തി ഏതെങ്കിലും ഒരു വ്യക്തി ഉന്നയിക്കുന്ന പരാതി അല്ലെങ്കില്‍ ആരോപണം ‘അനാവശ്യവും ഉപദ്രവകരവുമാ‘ ണെന്ന്‌ ഈ ‘സര്‍ക്കാര്‍ ലോക്‌പാലിന്‌‘ ബോധ്യപ്പെടുന്ന പക്ഷം അഴിമതി പുറത്ത്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അഞ്ച്‌ വര്‍ഷം വരെ?ജയിലഴി എണ്ണേണ്ടി വരുമെന്നതാണത്‌.അതായത്‌ അഴിമതിവേതാളങ്ങള്‍ സംരക്ഷിക്കപ്പെടുകയും അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. അണ്ണാ ഹസാരെ രാംലീല മൈതാനത്തില്‍ ഉപവാസം ഇരുന്നത്‌ ഏതു ലോക്‌പാലിന്‌ വേണ്ടിയാണോ അതില്‍ നിന്നെല്ലാം വളരെ വളരെ അകലെയാണ്‌ ഇന്നലെ പാസാക്കിയെടുത്ത സര്‍ക്കാരിന്റെ ലോക്‌പാല്‍.അതു കൊണ്ടാണത്‌ `ജോക്‌പാല്‍'ആകുന്നത്‌ ആതിരേ, മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളാരും സ്വതന്ത്രവും ശക്തവും ആയ ഒരു ലോക്‌പാല്‍ നിര്‍മ്മിക്കുന്നതിന്‌ സഹകരിക്കില്ല എന്ന്‌ ഏകദേശം ഒരു വര്‍ഷം മുന്‍പ്‌ തന്നെ ബോദ്ധ്യമായതാണ്‌.കാരണം അണ്ണാ ഹസാരെ?ആവശ്യപ്പെട്ട?ജന്‍ലോക്‌പാലാണ്‌ വരുന്നതെങ്കില്‍ ഇന്നത്തെ മന്ത്രിമാരിലും നേതാക്കളിലും ഭൂരിപക്ഷം പേരും ജയിലിലടയ്‌ക്കപ്പെടും.ഇനി അതുണ്ടാവില്ല.ആവര്‍ത്തിക്കട്ടേ,അഴിമതിയും അഴിമതിക്കാരേയും ഉന്മൂലനം ചെയ്യാനല്ല അഴിമതി ആരോപണം ഉന്നയിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ്‌ യുപിഎ സര്‍ക്കാര്‍ ലോക്‌പാല്‍ ബില്‍ പാസാക്കിയത് .ഇത്‌ രാഹുലുനേയും കോണ്‍ഗ്രസിനേയും അധികാരത്തിലെത്തിക്കാനുള്ള ഗര്‍ഹണീയമായ കുറുക്കുവഴിയാണ്‌.എന്നിട്ടുംതന്റെ ആവശ്യങ്ങള്‍ ഏറെക്കുറെ ഇപ്പോഴത്തെ ലോക്‌പാല്‍ ബില്ലിലുണ്ടെന്നും താനെന്തിന്‌ പട്ടിണി കിടന്ന്‌ മരിക്കണമെന്നും,ഈ ലോക്‌പാല്‍ ബില്ലിനോട്‌ എതിര്‍പ്പുള്ളവര്‍ നിരാഹാരം കിടക്കട്ടെ എന്നും അണ്ണാഹസാരെ പറയുമ്പോള്‍, ആതിരേ,രാഹുലിന്റെ വിശ്വസ്‌തവിധേയനായ `തൊമ്മി'യാകുകയാണ്‌ അണ്ണാഹസാരെ..!

No comments: