Tuesday, December 3, 2013

ടി.പി.ചന്ദ്രശേഖരനെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വീണ്ടും വീണ്ടും കൊല്ലുമ്പോള്‍

പി.മോഹനന്‍ മാസ്റ്ററില്‍ അന്വേഷണം എത്തുന്നത്‌ വരെ പോലീസ്‌ ആര്‍ജവത്തോടെയാണ്‌ അന്വേഷണം നടത്തിയതെന്ന പൊതുവേയുള്ള നിലപാട്‌ പോലും തിരുവഞ്ചൂരിന്റെ കള്ളത്തരം തിരിച്ചറിയാതെയുള്ള വിലയിരുത്തലാണ്.നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതീവ കൗശലത്വം നിറഞ്ഞ ജനവഞ്ചനയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം.ഈ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍ .ടി.പി.യെ കൊന്നവര്‍ക്കുപരി കൊല്ലിച്ചവര്‍ അഴിയെണ്ണുന്നത്‌ കാണാനാണ്‌ കേരളം ആഗ്രഹിച്ചത്‌.കൊടി സുനിയേക്കാള്‍ , കിര്‍മാണി മനോജിനേക്കാള്‍ കൊടുംക്രിമിനലുകളായ ആ സഖാക്കള്‍ ആരൊക്കെയാണെന്ന്‌ കേരളത്തിന്റെ പൊതുബോദ്ധ്യങ്ങള്‍ക്കറിയാം.എന്നാല്‍ അവരെ സ്വതന്ത്രരായി വിലസാന്‍ അനുവദിച്ചിടത്തു തുടങ്ങി ഈ കേസിലെ ഒത്തുതീര്‍പ്പുകളും അട്ടിമറികളും.സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ്‌ ഉപരോധസമരം പൊടുന്നനെ പിന്‍‌വലിച്ചത് ആ അശ്ലീലതയുടെ പരിണതിയായിരുന്നു.ടി.പി.വധക്കേസിലെ 20 പ്രതികളെ വിചാരണപോലും കൂടാതെ വിട്ടയച്ചതും 50-ലധികം സാക്ഷികള്‍ കൂറുമാറിയതും ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതുമൊക്കെ ഈ നെറികേടിന്റെ മകുടോദാഹരണങ്ങളായിരുന്നു.
ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീല ഭൂമികയാണ്‌, ആതിരേ, വര്‍ത്തമാനകാല കേരളം.ജനങ്ങളെ വഞ്ചിക്കുന്നതില്‍ ,നിയമം ലംഘിക്കുന്നതില്‍ ,നീതി തേടുന്ന ഇരകളെ നിന്ദിച്ചും ഭീഷണിപ്പെടുത്തിയും വരുതിയില്‍ കൊണ്ടുവരുന്നതിലെല്ലാം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമയുടെ സര്‍വകാല പ്രതീകങ്ങളാണ്‌. സൂര്യനെല്ലി പീഡനം മുതല്‍ ചക്കിട്ടപാറയിലെ ഇരുമ്പയിര്‌ ഖനനം വരെ കേരളത്തെ പ്രക്ഷുബ്ദമാക്കിയ സംഭവങ്ങളിലെല്ലാം കര്‍ട്ടനു പിന്നിലെ ഈ ഒത്തുകളി വ്യക്തമാണ്‌.നൈതികതയും ധാര്‍മികതയും തൊട്ടുതെറിച്ചിട്ടില്ലാത്ത ഈ ജനവിരുദ്ധതയുടെ തലതൊട്ടപ്പനായിരിക്കുകയാണ്‌,ആതിരേ, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ . രക്തം മരവിപ്പിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളാല്‍ കലുഷിതമാണ് മലയാളിയുടെ സ്‌മരണാമണ്ഡലം.നിണഭരിതമാണ്‌ ഓര്‍മ്മച്ചാലുകള്‍ .ഈ മരവിപ്പുകള്‍ക്കിടയിലും ടി.പി.ചനദ്രശേഖരന്റെ അരും കൊല ഇപ്പോഴും ബീഭത്സത നിറയ്ക്കുന്നു .51 വെട്ടേറ്റൊടുങ്ങിയ ആ ധീരനായ കമ്മ്യൂണിസ്റ്റിനെ വീണ്ടും വീണ്ടും വെട്ടി നുറുക്കുകയാണ്‌ പോലീസ്‌ അന്വേഷണത്തിലൂടേയും കോടതിനടപടികളിലൂടേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ .ചന്ദ്രശേഖരന്റെ വിധവ രമയേയും പിതാവിനെ നഷ്ടമായ മകനേയും നിരന്തരം അപാനിച്ചു കൊണ്ടിരിക്കുകയാണ്‌, ആതിരേ, ഖദറണിഞ്ഞ ആ കാപാലികത്വം. പി.മോഹനന്‍ മാസ്റ്ററില്‍ അന്വേഷണം എത്തുന്നത്‌ വരെ പോലീസ്‌ ആര്‍ജവത്തോടെയാണ്‌ അന്വേഷണം നടത്തിയതെന്ന പൊതുവേയുള്ള നിലപാട്‌ പോലും, ആതിരേ, തിരുവഞ്ചൂരിന്റെ കള്ളത്തരം തിരിച്ചറിയാതെയുള്ള വിലയിരുത്തലാണ്.നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതീവ കൗശലത്വം നിറഞ്ഞ ജനവഞ്ചനയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം.ഈ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍ .ടി.പി.യെ കൊന്നവര്‍ക്കുപരി കൊല്ലിച്ചവര്‍ അഴിയെണ്ണുന്നത്‌ കാണാനാണ്‌ കേരളം ആഗ്രഹിച്ചത്‌.കൊടി സുനിയേക്കാള്‍ , കിര്‍മാണി മനോജിനേക്കാള്‍ കൊടുംക്രിമിനലുകളായ ആ സഖാക്കള്‍ ആരൊക്കെയാണെന്ന്‌ കേരളത്തിന്റെ പൊതുബോദ്ധ്യങ്ങള്‍ക്കറിയാം.എന്നാല്‍ അവരെ സ്വതന്ത്രരായി വിലസാന്‍ അനുവദിച്ചിടത്തു തുടങ്ങി ഈ കേസിലെ ഒത്തുതീര്‍പ്പുകളും അട്ടിമറികളും.സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ്‌ ഉപരോധസമരം പൊടുന്നനെ പിന്‍‌വലിച്ചത് ആ അശ്ലീലതയുടെ പരിണതിയായിരുന്നു.ടി.പി.വധക്കേസിലെ 20 പ്രതികളെ വിചാരണപോലും കൂടാതെ വിട്ടയച്ചതും 50-ലധികം സാക്ഷികള്‍ കൂറുമാറിയതും ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതുമൊക്കെ ഈ നെറികേടിന്റെ മകുടോദാഹരണങ്ങളായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഭരണമുന്നണിയില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാക്കിയതാണ്‌ ടി.പി.യുടെ കൊലയാളികളില്‍ 20 പേരെ വിചാരണകുടാതെ വിട്ടയച്ചത്‌.അന്നും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വീമ്പിളക്കിയത്‌ നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ്‌.പക്ഷെ ഈ ഇരുപത്‌ പ്രതികളെ വിട്ടയച്ചതിനെതിരെ, വിധിവന്ന്‌ 60 ദിവസം കഴിഞ്ഞിട്ടും അപ്പീല്‍ പോകാതിരുന്നപ്പോള്‍ ,ആതിരേ, ഈ കേസിന്റെ അന്തിമ വിധിയെന്താകുമെന്ന്‌ വിവേകമുള്‍ലവര്‍ക്കെല്ലാം ബോധ്യമാകുന്നുണ്ട് .വിധവയായ ഒരു യുവതിയുടേയും പിതാവിനെ നഷ്ടമായ ഒരു കുഞ്ഞിന്റേയും നീതിക്കുവേണ്ടിയുള്ള പോരാട്ടവും നിയമം നടപ്പാക്കപ്പെടുമെന്ന പ്രതീക്ഷയുമാണ്‌ തിരുവഞ്ചൂര്‍ ചിതറിച്ചത്‌.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നിയമ മന്ത്രി കെ.എം.മാണിക്കുമുള്ള ക്രിമിനല്‍ പങ്കാളിത്തം കാണാതിരുന്നുകൂട. ഇതിലെല്ലാം ഗര്‍ഹണീയവും ബീഭത്സവുമാണ്‌ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘത്തിന്‌ കോഴിക്കോട്‌ ജില്ലാ ജയിലിനുള്ളില്‍ `ഏര്‍പ്പെടുത്തിയിട്ടുള്ള'ആധുനിക സൗകര്യങ്ങളോടു കൂടിയ സുഖവാസം. പ്രതികള്‍ മുന്തിയ ഇനം മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫേസ്‌ബുക്കില്‍ സജീവമാണെന്നതിന്റെ തെളിവുകളാണ്‌ പുറത്ത്‌ വന്നിട്ടുള്ളത്‌. ഒന്നുമുതല്‍ ഏഴു വരെ പ്രതികളായ എംസി അനൂപ്‌, കിര്‍മാണി മനോജ്‌, കൊടി സുനി, ടി.കെ. രജീഷ്‌, കെ.കെ മുഹമ്മദ്‌ ഷാഫി, അണ്ണനന്‍ സിജിത്ത്‌, കെ.ഷിനോജ്‌ എന്നിവരാണ്‌ സൈബര്‍ ലോകത്ത്‌ വിഹരിക്കുന്നത്‌. ജയിലിനുള്ളില്‍ വച്ചെടുത്ത നിരവധി ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ്‌ ചെയ്യുകയും പരസ്‌പരം കമന്റ്‌ ഇടുകയും ചെയ്‌തിട്ടുണ്ട്‌. ജയില്‍ വേഷങ്ങള്‍ ഒഴിവാക്കി ബര്‍മുഡയും ടീഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച്‌ ജയിലിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെടുത്ത ഒറ്റയ്‌ക്കും സംഘം ചേര്‍ന്നുമുള്ള ചിത്രങ്ങള്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളില്‍ നിറച്ചിട്ടുണ്ട്‌. വിചാരണ വേളകളിലാണ്‌ പ്രതികള്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്ക്‌ന്മാരുടെ ഫോട്ടോകളും ഇക്കൂട്ടത്തിലുണ്ട്‌.പാലക്കാട്‌ നടന്ന പ്‌ളീനത്തിന്‌ അഭിവാദ്യങ്ങളും ലൈക്കുകളും പോസ്റ്റുകളും ഇവരുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടിലുണ്ട്‌.പ്രതികള്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക്‌ പുറമെ കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്‌, ആതിരേ ഫോട്ടോഷോപ്പില്‍ ഭംഗിവരുത്തിയിട്ടുള്ള ഫോട്ടോ പോസ്റ്റുകള്‍. കൊലയാളികള്‍ക്ക്‌ ജയിലില്‍ ആവശ്യത്തിലധികം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ്‌ വിഭാഗം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. നേരത്തെ പ്രതികള്‍ ജയിലില്‍ ഭക്ഷണത്തെ ചൊല്ലിയും മറ്റും ഉണ്ടാക്കിയിരുന്ന താന്‍പ്രമാണിത്തം കാണിച്ചിരുന്നു. ഇത്‌ വിവാദമായതിനെതുടര്‍ന്ന ചെറിയ തരത്തിലുള്ള അന്വേഷണം നടന്നിരുന്നുവെങ്കിലും ഇത്‌ കാര്യമായി നടക്കാത്തത്‌ പ്രതികള്‍ക്ക്‌ അനുകൂലമാകുകയായിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ്, ആതിരേ ഇപ്പഴത്തെ ഫേസ്‌ ബുക്ക്‌ ദൃശ്യങ്ങള്‍.എന്തു കൊണ്ടാണ്‌ കോണ്‍ഗ്രസുകാരായ സാക്ഷികള്‍ പോലും കൂറുമാറിയതെന്ന്‌ ഇപ്പോള്‍ വ്യക്തം.ഈ പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വാസ്‌തവങ്ങള്‍ പുറത്ത്‌ വരും.അത്തരമൊരു പരിശോധനയ്‌ക്ക്‌ ആഭ്യന്ത്രവകുപ്പും സര്‍ക്കാരും സന്നദ്ധമാണോ എന്നാണിനി അറിയേണ്ടത്‌.പക്ഷേ അതുണ്ടാകില്ല.ഫോണ്‍ വിളിയുടെ കാര്യത്തില്‍ സലിം രജിന്‌ ലഭിച്ച പരിരക്ഷ ഈ പ്രതികള്‍ക്കും ലഭിക്കുമെന്നുറപ്പ്‌ ജയിലിലടയ്‌ക്കപ്പെടുന്ന പ്രതികള്‍ക്ക്‌ മാനുഷീക പരിഗണന ലഭിക്കണമെന്നാണ്‌ സിപിഎമ്മിന്റെ നിലപാടെന്ന്‌ ഇ.പി.ജയരാജന്റെ പ്രതികരണം വ്യക്തമാക്കുന്നു.ഈ പ്രതികരണത്തോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌ ജയില്‍ വകുപ്പിനെതിരെയും ആഭ്യന്തര മന്ത്രിക്കെതിരേയും കക്ഷി ഭേദമന്യേ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രതികരണം.തിരുവഞ്ചൂര്‍ കോഴിക്കോട്‌ ജയില്‍ സന്ദര്‍ശിച്ചത് , ആതിരേ, നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനല്ല, മറിച്ച്‌ ജയരാജന്‍ ആവശ്യപ്പെട്ട മാനുഷീക പരിഗണനകള്‍ ഉറപ്പിക്കാനാണ് .ടി.പി.ചന്ദ്രശേഖരനെ വീണ്ടും വീണ്ടും വെട്ടിക്കൊല്ലാനാണ് . അനാഥന്റേയും വിധവയുടേയും ശാപം കുലം മുടിക്കും,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണാ,മറക്കണ്ട.

No comments: