Wednesday, March 14, 2012

സോണിയ:രാജ്യത്തെ ഏറ്റവും വലിയ കള്ളപ്പണ ഉടമ


ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അത്രയ്ക്കൊന്നും കൂലങ്കഷമായി ചിന്തിക്കാതെ തന്നെ സോണിയയുടെ ഈ ആസ്തിയുടെ ഉറവിടത്തെക്കുറിച്ച്‌ അനുമാനത്തിലെത്താന്‍ കഴിയും. രാജ്യത്തെ വഞ്ചിച്ചും പൗരന്മാരെ വിഡ്ഢികളാക്കിയും ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ നടത്തിപ്പോരുന്ന അഴിമതികളുടെ ഹിമാനിത്തുമ്പാണ്‌(tip of the iceberg) ഇപ്പോള്‍ ബിസിനസ്‌ അഡ്വൈസര്‍ വാരികയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ബിസിനസ്‌ അഡ്വൈസര്‍ വെളിപ്പെടുത്തിയതിലും വന്‍ തുകയുടെ ആസ്തി സോണിയ അടക്കമുള്ളവര്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. പൊതുജനത്തിന്റെ ഈ വികാരം കണ്ടില്ലെന്ന്‌ നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കുകയില്ല. അതുകൊണ്ട്‌ സോണിയയുടെ ആസ്തി സംബന്ധിച്ച നിഷ്പക്ഷ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും നമുക്ക്‌ വെല്ലുവിളിക്കാം.




കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയയ്ക്ക്‌ ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട്‌ എന്ന്‌ ജര്‍മ്മന്‍ വാരിക 'ബിസിനസ്‌ ഇന്‍സൈഡര്‍' വെളിപ്പെടുത്തിയതിലൂടെ, ആതിരേ, 'പണ്ടോറയുടെ പെട്ടി'യാണ്‌ തുറക്കപ്പെട്ടിരിക്കുന്നത്‌.
അതു കൊണ്ട്‌ ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും സാധ്യതകള്‍ക്കും ആരോപണപ്രത്യാരോപങ്ങള്‍ക്കും ഇടനല്‍കുന്ന ഈ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്‌.
ആതിരേ,ഔദ്യോഗിക കണക്ക്‌ പ്രകാരം സോണിയയുടെ ആകെ ആസ്തി 75 ലക്ഷം രൂപയാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സത്യവാങ്ങ്‌ മൂലത്തിലാണ്‌ ഈ ആസ്തി വിവരമുള്ളത്‌. എന്നാല്‍, ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള കണക്ക്‌ ഇതിന്റെ ആയിരം മടങ്ങ്‌ കൂടുതലാണ്‌.
ഈ ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണ ഉടമയാണ്‌ സോണിയ എന്ന്‌ ആരോപിച്ചാല്‍ അത്‌ നിഷേധിക്കാന്‍ കോണ്‍ഗ്രസിനോ കേന്ദ്ര സര്‍ക്കാരിനോ കഴിയുകയില്ല. കാരണം, തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ സത്യവാങ്മൂലവും ബിസിനസ്‌ ഇന്‍സൈഡര്‍ പുറത്തു കൊണ്ടു വന്നിട്ടുള്ള ആസ്തിയും തമ്മില്‍ അത്രയ്ക്ക്‌ ബൃഹത്തായ അന്തരമാണുള്ളത്‌.
ലോകത്തെ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പന്നന്മാരുടെ പട്ടിക തയ്യാറാക്കുന്ന വാരികയാണിത്‌. ഊഹാപോഹങ്ങളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിലല്ല മറിച്ച്‌, വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ബിസിനസ്‌ ഇന്‍സൈഡര്‍ സമ്പന്ന രാഷ്ട്രീയക്കാരുടെ ലിസ്റ്റ്‌ പ്രതിവര്‍ഷം തയ്യാറാക്കുന്നത്‌. ഇതുവരെ ഇവര്‍ തയ്യാറാക്കിയ ലിസ്റ്റിന്തിരെ പരാതിയോ ആരോപണമോ ഉണ്ടായിട്ടില്ല എന്നിരിക്കെ ബിസിനസ്‌ ഇന്‍സൈഡറുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന്‌ വിശ്വസിക്കേണ്ടിയിരിക്കുന്നു. വാര്‍ത്ത വന്നിട്ടും കോണ്‍ഗ്രസ്‌ വൃത്തങ്ങളോ സോണിയയുടെ കുടുംബാംഗങ്ങളോ പ്രതികരിക്കാന്‍ തയ്യാറാകാത്തതും വാര്‍ത്ത സത്യമാണെന്ന്‌ ധാരണയാണ്‌ പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്‌.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 23 രാഷ്ട്രീയക്കാര്‍ക്കിടയില്‍ നാലാം സ്ഥാനമാണ്‌ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷയ്ക്കുള്ളത്‌. ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ രാഷ്ട്രീയ നേതാവും സോണിയ തന്നെ.
വേള്‍ഡ്സ്‌ ലക്ഷ്വറി ഗൈഡ്‌ ഡോട്‌ കോം എന്ന വെബ്സൈറ്റിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ ബിസിനസ്‌ ഇന്‍സൈഡറിന്റെ വിശകലനവും നിഗമനവും.
സോണിയയുടെ സ്വത്ത്‌ കണക്കാക്കുന്നതില്‍ വാരികയ്ക്ക്‌ പിഴച്ചു എന്നാണ്‌, ആതിരേ, അപ്രധാനമായ ചില സ്രോതസ്സുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. നെഹ്‌റു കുടുംബത്തിന്റെ ബൃഹത്തായ ആസ്തിയും സോണിയയുടെ പേരില്‍ കണക്കാക്കിയതാകാം എന്നൊരു വാദഗതിയും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇതെല്ലാം, നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്ര സര്‍ക്കാരിന്റെയോ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയോ ഔദ്യോഗിക വക്താക്കളില്‍ നിന്നോ സോണിയ കുടുംബത്തിന്റെ അടുത്ത വക്താക്കളില്‍ നിന്നോ അല്ല ഉണ്ടായിട്ടുള്ളത്‌. സോണിയയോടും കുടുംബത്തോടും അതിരില്ലാത്ത വിധേയത്വം പുലര്‍ത്തുന്ന ചില രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമാണ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. രണ്ടായാലും ബിസിനസ്‌ ഇന്‍സൈഡറുടെ വെളിപ്പെടുത്തലിലെ യാഥാര്‍ത്ഥ്യം ഇന്ത്യയിലെ നികുതിദായകരെയും സമ്മതിദായകരെയും ബോധ്യപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും ബാധ്യത എറെയാണ്‌ ഇപ്പോള്‍.
വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ വിവരം കണ്ടെത്തി പുറത്തുവിടണമെന്ന്‌ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുപോലും സക്രിയമോ അന്വേഷണമായ വിശ്വസനീയമായ വിശദീകരണമോ ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സിബിഐ അവലംഭിക്കുന്ന മെല്ലെ പോക്ക്‌ നയത്തെ പലവട്ടം സുപ്രീംകോടതി കടുത്ത പദങ്ങളാല്‍ ശാസിച്ചിട്ടുള്ളതുമാണ്‌. അപ്പോഴെല്ലാം മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ കോടതിയില്‍ നിന്ന്‌ രക്ഷപ്പെടാനാണ്‌ സിബിഐയുടെ അഭിഭാഷകനും സോളിസിറ്റര്‍ ജനറലും ശ്രമിച്ചിട്ടുള്ളത്‌. ആരെയൊക്കെയോ രക്ഷിക്കാനും എന്തൊക്കെയോ മൂടിവയ്ക്കാനുമുള്ള ത്വര കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട്‌ എന്ന ധാരണ ശക്തമാക്കാനേ ഈ നിലപാട്‌ മൂലം കഴിഞ്ഞിട്ടുള്ളൂ.
സ്വിസ്‌ ബാങ്ക്‌ അടക്കമുള്ള വിദേശ ബാങ്കുകളില്‍ ഇന്ത്യയിലെ സമ്പന്നര്‍ക്ക്‌ രഹസ്യവും സുരക്ഷിതവുമായ അക്കൗണ്ടുകള്‍ ഉണ്ട്‌ എന്ന കാര്യം അങ്ങാടിപ്പാട്ടാണ്‌. എന്നാല്‍, യഥാര്‍ത്ഥ ചിത്രം പുറത്തുവിടാന്‍ കേന്ദ്രം തയ്യാറുമല്ല. രണ്ടുവിധത്തിലാണ്‌, ആതിരേ ഇത്തരക്കാര്‍ രാഷ്ട്രത്തെ ദ്രോഹിക്കുന്നത്‌. ഒന്ന്‌, ഇവിടത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നുവെങ്കില്‍ സര്‍ക്കാരിന്‌ ലഭിക്കേണ്ടിയിരുന്ന ആദായനികുതിയുടെ വെട്ടിപ്പ്‌. രണ്ട്‌, അവിഹിത മാര്‍ഗ്ഗത്തില്‍ സ്വത്ത്‌ സമ്പാദിച്ചത്‌. ഈ രണ്ട്‌ കാര്യവും ഭരണഘടനാവിരുദ്ധവും ശിക്ഷാര്‍ഹവുമായ കുറ്റവുമാണ്‌. എന്നിട്ടും വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്ക്‌ പുറത്തു കൊണ്ടുവരാന്‍ പ്രധാമന്ത്രി മന്‍മോഹന്‍ സിങ്ങിനോ ധനമന്ത്രി പ്രണാബ്‌ കുമാര്‍ മുഖര്‍ജിക്കോ പ്രതിരോധമന്ത്രി എ.കെ.ആന്റണി അടങ്ങുന്ന ആദര്‍ശ ധീരന്മാര്‍ക്കോ താല്‍പര്യമില്ലാത്തതിന്റെ കാരണമാണ്‌ ഇതുവരെ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക്‌ മനസ്സിലാകാതിരുന്നത്‌.
മന്‍മോഹന്‍ സിങ്ങ്‌ വ്യക്തിപരമായി അഴിമതി രഹിതനും അഴിമതി വിരുദ്ധനുമാണ്‌. എന്നാല്‍, തന്റെ മന്ത്രിസഭയിലെ വിവിധ അംഗങ്ങളുടെ പേരില്‍ ഉയര്‍ന്ന കോടികളുടെ അഴിമതി കേസുകളില്‍ വൃത്തികെട്ട മൗനം പാലിച്ച്‌ അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ്‌ മന്‍മോഹന്‍സിംഗ്‌ സ്വീകരിച്ചിരുന്നത്‌. ഇക്കാര്യത്തില്‍ സോണിയയും മന്‍മോഹന്റെ ലൈനാണ്‌, ആതിരേ, പിന്‍തുടര്‍ന്നിരുന്നത്‌. രാജ്യത്തെ നടുക്കിയ 2 ജി സ്പെക്ട്രം അടക്കമുള്ള ബൃഹത്തായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയവരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും ഇന്നും ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ഈ അഴിമതിക്കാര്‍ സ്വരൂപിച്ച കോടികളുടെ വിഹിതം കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉന്നതന്മാര്‍ക്കും ലഭിച്ചിട്ടുണ്ട്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രാജ്യത്തിനുവേണ്ടി യുദ്ധവിമാനം വാങ്ങിയ ഇടപാടില്‍ സോണിയ 10000 കോടി രൂപ കോഴ വാങ്ങിയെന്ന്‌ ആരോപണം ഉന്നയിക്കുന്നത്‌ സുബ്രഹ്മണ്യന്‍ സ്വാമിയാണ്‌. ഈ ആവശ്യം ഉന്നയിച്ച്‌ സോണിയയ്ക്ക്‌ എതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ്‌ സുബ്രഹ്മണ്യ സ്വാമി.
ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അത്രയ്ക്കൊന്നും കൂലങ്കഷമായി ചിന്തിക്കാതെ തന്നെ സോണിയയുടെ ഈ ആസ്തിയുടെ ഉറവിടത്തെക്കുറിച്ച്‌ അനുമാനത്തിലെത്താന്‍ കഴിയും. രാജ്യത്തെ വഞ്ചിച്ചും പൗരന്മാരെ വിഡ്ഢികളാക്കിയും ഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ നടത്തിപ്പോരുന്ന അഴിമതികളുടെ ഹിമാനിത്തുമ്പാണ്‌(tip of the iceberg) ഇപ്പോള്‍ ബിസിനസ്‌ അഡ്വൈസര്‍ വാരികയുടെ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്‌. അതുകൊണ്ടു തന്നെ ബിസിനസ്‌ അഡ്വൈസര്‍ വെളിപ്പെടുത്തിയതിലും വന്‍ തുകയുടെ ആസ്തി സോണിയ അടക്കമുള്ളവര്‍ക്ക്‌ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. പൊതുജനത്തിന്റെ ഈ വികാരം കണ്ടില്ലെന്ന്‌ നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സാധിക്കുകയില്ല. അതുകൊണ്ട്‌ സോണിയയുടെ ആസ്തി സംബന്ധിച്ച നിഷ്പക്ഷ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും നമുക്ക്‌ വെല്ലുവിളിക്കാം.

1 comment:

Deepa Sebastian said...

നീ ആണ്‍ കുട്ടിയാണെങ്കിൽ മുകളിൽ എഴുതിയ പിതൃ ശൂന്യ വാർത്തക്ക് ഒരു തെളിവ് കൊണ്ടുവാ .