Friday, November 9, 2012

മറിയം റഷീദയും ഫൗസിയയും: നിയതിയുടെ നൊമ്പരപ്പൂവ്‌-2

ദുരമൂത്ത അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ ഹിംസാത്മകതയുടെ ഇരയാണ്‌ താനെന്ന്‌ മറിയം റഷീദയ്ക്ക്‌ അറിയുമായിരുന്നില്ല.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഛിദ്രമാക്കാന്‍ അമേരിക്ക നടത്തിയ മറ്റൊരു ഗൂഢാലോചനയാണ്‌ യഥാര്‍ത്ഥത്തില്‍ മറിയം റഷീദയുടെ വിധി തിരുത്തിക്കുറിച്ചത്‌. 1994 സെപ്റ്റംബറില്‍ മദ്ധ്യപ്രദേശിലെ സൂററ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്‌ ബാധ 52 ജീവിതങ്ങള്‍ തട്ടിയെടുത്തു.രോഗഭീതി പരന്നതോടെ 40000ത്തിലധികം ജനങ്ങള്‍ സൂററ്റ്‌ വിട്ടുപോയി.മുബൈയിലും ഡല്‍ഹിയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പ്ലേഗ്‌ ചികിത്സയ്ക്കുള്ള ടെട്രാസൈക്ലിന്‍ കിട്ടതായതോടെ ദേശീയതലത്തില്‍ തന്നെ ഭീതിരൂക്ഷമായി. .ഇന്ത്യയിലെ പ്ലേഗ്‌ ബാധയുടെ വാര്‍ത്ത ബിബിസിയും ന്യൂസ്‌ വീക്കുമൊക്കെ റിപ്പോര്‍ട്ട്‌ ചെയ്തതോടെ കയറ്റുമതിക്ക്‌ നിയന്ത്രണം വീണു.വിനോദ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ വന്‍ വിലയിടിവുണ്ടാക്കി.ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫ്ലൈറ്റുകള്‍ പലതും റദ്ദാക്കി.ഒക്ടോബര്‍ 17ന്‌ മുന്‍പ്‌ നാട്ടിലേയ്ക്ക്‌ മടങ്ങാണമെന്ന്‌ തീരുമാനിച്ചാണ്‌ മറിയം റഷീദ ഇന്ത്യയിലെത്തിയത്‌.വിദേശഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ അതിന്‌ കഴിയാതെ വന്നപ്പോഴാണ്‌ ഒക്റ്റോബര്‍ 8-ാ‍ം തിയതി ഫൗസിയയ്ക്കൊപ്പം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ ഫോറിനേഴ്സ്‌ സെക്ഷനില്‍ ചെന്നതും സ്മാര്‍ട്ട്‌ വിജയനെ കണ്ടതും.
ആതിരേ,രാപ്പാതി കഴിഞ്ഞു.ഫൗസിയയും ഗാഢനിദ്രയിലായി. നിദ്രാവിഹീനയായി,ഓര്‍മ്മകളുടെ സുനാമിത്തിരകളിലുലഞ്ഞ്‌,തടവറ ഭിത്തിയില്‍ ചാരി മറിയം റഷീദയിരുന്നു. ഐബിയും പോലീസും നീതിപീഠങ്ങളും നിരപരാധികളോട്‌ പുലര്‍ത്തുന്ന നീതിനിഷേധത്തിനാണോ സത്യമേവ ജയതേ എന്ന വിശേഷണം?ജന്മത്തെ ശപിച്ച്‌,ഇന്ത്യയിലെത്താന്‍ തീരുമാനിച്ച നിമിഷത്തെ പ്രാകി മറിയം റഷീദ ഇരുട്ടിലൊരു ദൈവത്തിന്റെ അപരനെ തിരഞ്ഞു. താന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്ന ദൈവം വേട്ടക്കാര്‍ക്കൊപ്പമാണ്‌!ദുഷ്ടന്മാരുടെ സംരക്ഷകനാണ്‌!!അധര്‍മ്മികളുടെ... ഫൗസിയയുടെ മകള്‍ക്ക്‌ വേണ്ട പണവുമായെത്തുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്‌ ആരറിഞ്ഞു!എന്താണ്‌ ഐഎസ്‌ആര്‍ഓ എന്നോ എന്താണ്‌ മിസെയില്‍ ടെക്നോളജിയെന്നോ തനിക്കറിയില്ലെന്ന്‌ മനസ്സിലായിട്ടും എന്തിനായിരുന്നു ഈ പീഡനങ്ങളെല്ലാം..ഓര്‍ക്കുമ്പോള്‍ ഓക്കാനമുണ്ടാക്കുന്ന വൈകൃതങ്ങള്‍ക്ക്‌ എന്തിനായിരുന്നി ഇരയാക്കിയത്‌..നിന്ദിതയും നിസ്സഹായയുമായ ഒരു സ്ത്രീയുടെ വിലാപാം കേള്‍ക്കാന്‍ കാതില്ലാത്ത ദൈവം ആരുടെ ദൈവമാണ്‌..! തെരുതെരുത്തെത്തുകയാണ്‌ അശുഭ ചിന്തകള്‍..മറിയം റഷീദ തലകുടഞ്ഞു.വായിലാകെ കയ്പ്പുനീര്‍ നിറയുന്നത്‌ പോലെ.. ********** ദുരമൂത്ത അമേരിക്കന്‍ സാമ്രജ്യത്വത്തിന്റെ ഹിംസാത്മകതയുടെ ഇരയാണ്‌ താനെന്ന്‌ മറിയം റഷീദയ്ക്ക്‌ അറിയുമായിരുന്നില്ല.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണക്കുതിപ്പ്‌ ചിതറിക്കുന്നതിന്‌ മുന്‍പ്‌ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം ഛിദ്രമാക്കാന്‍ അമേരിക്ക നടത്തിയ മറ്റൊരു ഗൂഢാലോചനയാണ്‌ യഥാര്‍ത്ഥത്തില്‍ മറിയം റഷീദയുടെ വിധി തിരുത്തിക്കുറിച്ചത്‌. 1994 സെപ്റ്റംബറില്‍ മദ്ധ്യപ്രദേശിലെ സൂററ്റില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ്‌ ബാധ 52 ജീവിതങ്ങള്‍ തട്ടിയെടുത്തു.രോഗഭീതി പരന്നതോടെ 40000ത്തിലധികം ജനങ്ങള്‍ സൂററ്റ്‌ വിട്ടുപോയി.മുബൈയിലും ഡല്‍ഹിയിലുമുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ പോലും പ്ലേഗ്‌ ചികിത്സയ്ക്കുള്ള ടെട്രാസൈക്ലിന്‍ കിട്ടതായതോടെ ദേശീയതലത്തില്‍ തന്നെ ഭീതിരൂക്ഷമായി. .ഇന്ത്യയിലെ പ്ലേഗ്‌ ബാധയുടെ വാര്‍ത്ത ബിബിസിയും ന്യൂസ്‌ വീക്കുമൊക്കെ റിപ്പോര്‍ട്ട്‌ ചെയ്തതോടെ കയറ്റുമതിക്ക്‌ നിയന്ത്രണം വീണു.വിനോദ സഞ്ചാരികളുടെ വരവ്‌ കുറഞ്ഞു.സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ വന്‍ വിലയിടിവുണ്ടാക്കി.ഇന്ത്യയില്‍ നിന്നുള്ള വിദേശ ഫ്ലൈറ്റുകള്‍ പലതും റദ്ദാക്കി.ഒക്ടോബര്‍ 17ന്‌ മുന്‍പ്‌ നാട്ടിലേയ്ക്ക്‌ മടങ്ങാണമെന്ന്‌ തീരുമാനിച്ചാണ്‌ മറിയം റഷീദ ഇന്ത്യയിലെത്തിയത്‌.വിദേശഫ്ലൈറ്റുകള്‍ റദ്ദാക്കിയതോടെ അതിന്‌ കഴിയാതെ വന്നപ്പോഴാണ്‌ ഒക്റ്റോബര്‍ 8-ാ‍ം തിയതി ഫൗസിയയ്ക്കൊപ്പം തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മീഷണറുടെ ഓഫീസില്‍ ഫോറിനേഴ്സ്‌ സെക്ഷനില്‍ ചെന്നതും സ്മാര്‍ട്ട്‌ വിജയനെ കണ്ടതും. ഇന്ത്യയുടെ സാമ്പത്തികരംഗം താറുമാറാക്കാനുള്ള അമേരിക്കയുടെ ഗൂഢപദ്ധതി പ്രകാരമുള്ള ജൈവയുദ്ധമായിരുന്നു സൂററ്റില്‍ നടന്നത്‌.കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു പ്ലേഗ്‌ ബാധ.ഗല്‍ഫിലേയ്ക്കുള്ള കയറ്റുമതിയിലുണ്ടായ ഇടിവും വിനോദസഞ്ചാരികളുടേ വരവിലുണ്ടായ കുറവും മൂലം മാത്രം 3000കോടി രൂപയുടെ പ്രത്യക്ഷ നഷ്ടമാണ്‌ ഇന്ത്യക്കുണ്ടായത്‌.പരോക്ഷ നഷ്ടം അതിന്റെ മൂന്നിരട്ടിയിലേറെ വരും ഒരു ടെസ്റ്റ്‌ ഡോസ്‌.വന്‍ വിജയം.ഭാവിയില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വാര്‍ത്തകള്‍ക്ക്‌ കാതോര്‍ക്കാം. അമേരിക്ക്‌ അങ്ങനെ മാലിക്കാരിയായ ഒരു സാധാരണ യുവതിയുടേയും വിധി തിരുത്തിക്കുറിക്കുകയായിരുന്നു ********* ഓര്‍മ്മപ്പുറങ്ങളില്‍ നഷ്ടദാമ്പത്യത്തിന്റെ തരിശു നിലങ്ങള്‍ മാത്രം. മകളാണ്‌ ഇപ്പോള്‍ ഏക പ്രതീക്ഷ.അവളോട്‌ ഇനിയും സത്യം പറഞ്ഞിട്ടില്ല.ചികിത്സക്കായി ഇന്ത്യയിലേയ്ക്ക്‌ പോകുന്നു എന്നായിരുന്നു മാലി വിട്ടപ്പോള്‍ മറിയം റഷീദ മകളെ ധരിപ്പിച്ചത്‌.അവളറിയുന്നോ അവളുടെ അമ്മ,ചെയ്യാത്ത തെറ്റിന്‌ ശാരീരികമായും മാനസ്സികമായും ചിതറിക്കപ്പെട്ടത്‌..! രണ്ട്‌ വിവാഹങ്ങള്‍ തകര്‍ന്നെങ്കിലും യൗവ്വനാസക്തികള്‍,തൃഷ്ണകള്‍ മറിയം റഷീദയുടെ മാദക സൗന്ദര്യത്തില്‍ അന്തര്‍ധാരയായുണ്ടായിരുന്നു.ഒരാണ്‍ തുണയ്ക്ക്‌ വേണ്ടി കൊതിച്ചിരുന്നു.ആസക്തികളുടെ പ്രലോഭനങ്ങളെ പലപ്പോഴും ചെറുക്കാനവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.അതു കൊണ്ട്‌ ചെന്നു പെട്ട സൗഹൃദങ്ങളില്‍ നിന്ന്‌ മുതലെടുപ്പിന്റെ കയ്പ്പുനീരുകള്‍ മാത്രമാണവര്‍ക്ക്‌ ലഭിച്ചിരുന്നത്‌.അപ്പോഴും തന്നെ മനസ്സിലാക്കുന്ന,തന്നെ മാത്രം സ്നേഹിക്കുന്ന ഒരു പുരുഷസാന്നീദ്ധ്യത്തിനായി അവര്‍ ആശയ്ക്ക്‌ വുരുദ്ധമായി ആശിച്ചിരുന്നു. ********* ഇരുട്ടില്‍ ഉറങ്ങാതെ ഒറ്റയ്ക്കിരുന്ന്‌ മറിയം റഷീദ തന്റെ വിധിയുടെ നൊമ്പരത്താളുകള്‍ ഓരോന്നായി മറിച്ചുവായിച്ചു കൊണ്ടേയിരുന്നു.തിരിച്ചടികളുടെ,പ്രതീക്ഷാഭംഗങ്ങളുടെ ഘോഷയാത്രകള്‍..ശാന്തി തളിര്‍ത്തയുടനെ കരിഞ്ഞുപോയ അനുഭവങ്ങള്‍..അപ്പോഴും പ്രതീക്ഷകളുടെ പച്ചപ്പ്‌ ഇടയ്ക്കെവിടെയല്ലാമോ നാമ്പിടുന്നത്‌ പോലെ.. അങ്ങനെയാണല്ലോ മാംഗളൂര്‍ മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയെ കണ്ടു മുട്ടിയതും പ്രഥമദര്‍ശനത്തില്‍ അനുരാഗമുദിച്ചതും.മാലിയില്‍ തന്നെ ഉപേക്ഷിച്ചു പോയ പഴയ ബോയ്ഫ്രണ്ടിനെ ഓര്‍മ്മിപ്പിക്കുന്ന മുഖവും ശാരീരിക പ്രത്യേകതകളും. ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയുമൊത്തൊരു ദാമ്പത്യം മറിയം റഷീദ സ്വപ്നം കണ്ടിരുന്നു. മറിയം റഷീദയുടെ ക്ഷണപ്രകാരം അവര്‍ പേയിം ഗസ്റ്റായി താമസിച്ചിരുന്ന ബാംഗ്ലൂരിലെ വീട്ടില്‍ അവരുടെ സമാഗമം നടന്നിരുന്നു.നാല്‍ ദിവസത്തിന്‌ ശേഷം ഡോ.ആനന്ദിന്‌ മറിയയുടെ അറിയിപ്പ്‌ ലബിച്ചു-താന്‍ ഇന്നു തന്നെ തിരുവനന്തപുരത്തിന്‌ മടങ്ങുന്നു.മറിയയെ കാണാന്‍ ഡോ.ആനന്ദ്‌ ബാംഗ്ലൂരിലെത്തിയപ്പോഴേയ്ക്കും തിരുവനന്തപുരത്തിനുള്ള ട്രെയില്‍ സ്റ്റേഷന്‍ വിട്ടിരുന്നു.തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്നു എന്നറിയിച്ചതിനൊപ്പം തിരുവനന്തപുരത്ത്‌ താമസിക്കുന്ന ഹോട്ടലിന്റെ നമ്പറും നല്‍കിയിരുന്നു.പക്ഷെ .. ഹോട്ടല്‍ സമ്രാട്ടില്‍ നിന്ന്‌ മറിയം റഷീദ പലവട്ടം ഡോ.ആനന്ദിനെ വിളിച്ചിരുന്നു.പക്ഷെ പ്രതികരണമുണ്ടായില്ല.അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ചു. തിരസ്ക്കാരങ്ങളുടേയും തിരിച്ചടികളുടേയും ചാട്ടവാറടിയില്‍ പുളഞ്ഞ്‌ രക്തമിറ്റിക്കുന്ന ഓര്‍മ്മകളെ താലോലിച്ച്‌ ഇരുട്ടിലേയ്ക്കുറ്റു നോക്കി മറിയം റഷീദയിരുന്നു. ജയിലിലെ നിദ്രാവിഹീനമായ മറ്റൊരു രാത്രി .... സ്മാര്‍ട്ട്‌ വിജയന്റെ അന്വേഷണത്തില്‍ ഹോട്ടലില്‍ നിന്ന്‌ ഈ ബാംഗ്ലൂര്‍ നമ്പറും ലഭിച്ചിരുന്നെങ്കിലും ആ നമ്പര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണമുണ്ടായില്ല.അല്ലായിരുന്നെങ്കില്‍ ഡോ.ആനന്ദ്‌ ഡേവിഡ്‌ സല്‍ദാനയും കേസില്‍ പ്രതിയാകുമായിരുന്നു;ദേശാഭിമാനിയടക്കമുള്ള പത്രങ്ങള്‍ അദ്ദേഹത്തെ മറ്റൊരു ശാസ്ത്രജ്ഞനാക്കുമായിരുന്നു.. (തുടരും)

No comments: