Sunday, November 11, 2012

ഫൗസിയ ഹസ്സന്‍: കൃപയറ്റ വിധിയുടെ കളിപ്പാട്ടം

മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ തടവറയിലെത്തിയ്ട്ട്‌!ഫൗസിയയും മറിയം റഷീദയൊഴിച്ചുള്ള ചാരക്കേസിലെ മറ്റു പ്രതികള്‍ കുറ്റവിമിക്തരായി,ജയില്‍ മോചിതരായി.പണമില്ലാത്തതു കൊണ്ട്‌ സാധുക്കളായ ആ മാലി വനിതകള്‍ക്ക്‌ മാത്രം ജാമ്യം ലഭിച്ചില്ല.വിദേശികളായിരുന്നത്‌ കൊണ്ട്‌ ആരും ജാമ്യത്തിലിറക്കാനുമെത്തിയില്ല.ആരും അവരുടെ അന്യായമായ തടവിനെതിരെ ശബ്ദിച്ചില്ല.രക്ഷപെടുത്താന്‍ സ്വന്തം രാഷ്ട്രം പോലും ഒന്നും ചെയ്തില്ല...ചാരപ്പണി നടത്തി കോടികള്‍ സമ്പാദിക്കുകയും കോടികള്‍ കൈമാറുകയും ചെയ്തവരെന്ന്‌ ഇന്ത്യന്‍ ഐബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയവരാണ്‌ കെട്ടി വയ്ക്കാനുള്ള ജാമ്യത്തുക പോലുമില്ലാതെ ജയിലിനുള്ളില്‍ നരകിച്ച്‌ കഴിയുന്നത്‌...!!ഓര്‍മ്മകള്‍ അവിടെത്തിയപ്പോള്‍ ഫൗസിയ ഒന്നു പിടഞ്ഞു
ആതിരേ,രണ്ട്‌ വിവാഹം.രണ്ടും പരാജയം.ശിഥിലദാമ്പത്യദുരന്തം എന്നെന്നുമോര്‍മിപ്പിക്കാനായി മൂന്നു കുഞ്ഞുങ്ങള്‍;ഒരാണും രണ്ട്‌ പെണ്ണും.അന്‍പത്തിനാല്‌ വയസ്സ്‌.നല്ലൊരു തുന്നല്‍ക്കാരി.നാല്‌ വര്‍ഷം മാലദ്വീപ്‌ കസ്റ്റംസില്‍ ജീവനക്കാരി...ഇതൊക്കെയായിരുന്നു മാലിയില്‍ ഫൗസിയ ഹസ്സന്‍. എന്നാല്‍ ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ മിടുക്കന്മാരായ അന്വേഷണോദ്ദ്യോഗസ്ഥര്‍ക്ക്‌ ഫൗസിയ ഹസ്സന്‍ ഭീകരയായ രാഷ്ട്രാന്തര ചാര വനിതയാണ്‌.പാകിസ്ഥാന്‌ വേണ്ടി ഇന്ത്യയില്‍ നിന്ന്‌ മിസെയില്‍ രഹസ്യങ്ങള്‍ ഒളിപ്പിച്ചു കടത്തിയ ഗൂഢസംഘത്തിന്റെ ബുദ്ധി കേന്ദ്രമാണ്‌.രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത കാശിന്റേയും കാമത്തിന്റേയും പ്രലോഭനമാണ്‌! അതുകൊണ്ടാണ്‌ വഞ്ചിയൂര്‍ പോലീസ്‌ ചാര്‍ജ്‌ ചെയ്ത ചാരക്കേസിലെ ഒന്നാം പ്രതിയായത്‌. എന്താണ്‌ മിസെയില്‍,എന്താണതിന്റെ പ്രാധാന്യം,എന്താണ്‌ ചാരപ്രവര്‍ത്തനം എന്നൊന്നും ഇന്നും ഫൗസിയയ്ക്ക്‌ പൂര്‍ണമായി ബോദ്ധ്യമായിട്ടില്ല.എന്നാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും-ഏതെങ്കിലും കേസില്‍ പ്രതിയായി ഇന്ത്യന്‍ പോലീസിന്റെ കൈയ്യില്‍ അകപ്പെട്ടാല്‍ ജീവിതം നായനക്കിയതാകും.പെണ്ണാണെങ്കില്‍ പോലീസിലെ കാമവെറിയന്മാരുടെ ഓക്കാനമുണ്ടാക്കുന്ന വൈകൃതങ്ങള്‍ക്ക്‌ ഇരയാകേണ്ടി വരും.മനസ്സാവാചാകര്‍മ്മണ അറിവില്ലാത്ത അപരാധങ്ങളിലെ നായികയാകും...പിന്‍തലമുറയ്ക്ക്‌ പോലും തലയുയര്‍ത്തി നടക്കാനാവാത്ത നാണക്കേടുകളുടെ പ്രഭവകേന്ദ്രമായി മാധ്യമങ്ങള്‍ കൊണ്ടാടും....ഏഴ്‌ ജന്മം കഴിഞ്ഞാലും മുക്തികിട്ടാത്ത കളങ്കങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടും...നീതിയറ്റ നിയതി...കരുണയില്ലാത്ത കാലം...കൃപവറ്റിപ്പോയ ജീവിതം കടന്നല്‍ക്കുത്തേല്‍പ്പിക്കുന്ന ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ട്‌ വിയ്യൂര്‍ സെന്റ്രല്‍ ജയിലില്‍,199-ാ‍ം നമ്പര്‍ തടവുകാരിയായി ഫൗസിയാ ഹസ്സന്‍ ****** നവംബര്‍ 30,1997 പകലവസാനിക്കുകയാണ്‌.സായാഹ്നസൂര്യന്റെ തീക്ഷ്ണത കുറഞ്ഞ പാടലവര്‍ണ്ണക്കിരണങ്ങള്‍ ജയിലഴികളിലൂടെ സൗമ്യമായ്‌ ജയില്‍മുറിയിലേയ്ക്ക്‌ പാളി നോക്കി.ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രത്തിലെ വാരഫലം ഫൗസിയ ഹസ്സന്‍ തന്റെ നോട്ടുബുക്കിലേയ്ക്ക്‌ പകര്‍ത്തി:"അപ്രതീക്ഷിത സംഭവങ്ങളാല്‍ വരാനിരിക്കുന്ന ആഴ്ച സജീവമാകും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പെരുമാറിയാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകും;അവസരങ്ങള്‍ അനുകൂലവുമാകും.." ഫൗസിയ ഹസ്സന്‍ നോട്ട്‌ ബുക്കടച്ചുവച്ചു.വ്യവച്ഛേദിക്കാനാവാത്ത ഒരു ലാഘവത്വം അവരെ പൊതിഞ്ഞു.എതിര്‍വശത്ത്‌, അഴിയകളിലൂടെ അരിച്ചിറങ്ങുന്ന സായഹ്നവെളിച്ചത്തില്‍ മറിയം റഷീദ ഒരു ആംഗലേയ പ്രസിധീകരണം ആര്‍ത്തിയോടെ വായിക്കുന്നത്‌ ഫൗസിയ കരുണാര്‍ദ്രമായി നോക്കി.മുന്‍പ്‌ അവര്‍ക്കൊപ്പം തടവിലുണ്ടായിരുന്ന കൊക്കക്കോളയുടെ ബ്രിട്ടീഷ്‌ മോഡല്‍ സാമന്ത സ്ലേറ്റര്‍ അയച്ചു കൊടുത്ത 'കംപാനിയന്‍' എന്ന ഗ്ലോസി മാഗസിനില്‍ പരിസരം മറന്ന്‌ ലയിച്ചിരിക്കുകയാണ്‌ മറിയം." ചുള്ളന്മാരെ ആസ്വാദ്യകരമായ രതിക്ക്‌ ചീത്തപ്പെണ്ണിന്റെ പൊടിക്കൈകള്‍"(ഒലഹഹീ യീ്യ‍െ‍:ഠവല യമറ ഴശൃഹെ‍ ഴൗശറല ്‌ ഴീീ‍റ ലെഃ) എന്ന്‌ വെണ്ടയ്ക്ക അക്ഷരത്തില്‍ അച്ചടിച്ചത്‌ കൗതകത്തോടെ ഫൗസിയ വായിച്ചെടുത്തു.മറിയത്തിന്റെ ഭാവവും മാഗസിന്റെ കവര്‍ സ്റ്റോറിയും ഫൗസിയയുടെ ഉള്ളില്‍ നര്‍മ്മത്തിന്റെ ചാലുകീറി : "പൊട്ടിപ്പെണ്ണ്‌..അവളുടെ കഥതന്നെയല്ലെ അവള്‍ വായിക്കുന്നത്‌?" അത്രയും ഓര്‍ത്തപ്പോള്‍ കലര്‍പ്പില്ലാത്ത ഒരു മന്ദഹാസം ഫൗസിയയുടെ വിളറിയ മുഖത്തുദിച്ചു. അഭൗമമായൊരു പ്രശാന്തി തന്നില്‍ നിറയുന്നത്‌ ഫൗസിയ അറിഞ്ഞു.അവര്‍ മെല്ലെമെല്ലെ മിഴികളടച്ചു.അകക്കണ്ണാല്‍ മലിദ്വീപിലെ കടലോരങ്ങള്‍ കണ്ടു..ഏക മകന്‍ ആശാരിപ്പണി ചെയ്യുന്നത്‌ കണ്ടു..താനിത്‌ വരെ കാണാത്ത പേരക്കുഞ്ഞിന്റെ ചൊരിവായ്ച്ചിരി കണ്ടു..മകള്‍ സില്ലയെ കണ്ടു..തനിക്കു തന്നെ തിരിച്ചറിയാനാവാത്ത വിധം ക്ഷീണിതമായ സ്വന്തം മുഖം കണ്ടു...കാഴ്ചകള്‍ക്ക്‌ എന്തു ഭംഗി..ഓര്‍മ്മകള്‍ക്ക്‌ എന്ത്‌ ഓമനത്വം.. 1990ലാണ്‌ ജീവിതത്തിന്‌ പുതിയ അര്‍ത്ഥം തിരഞ്ഞ്‌,മകള്‍ സില്ലയുമായി ശ്രീലങ്കയിലേയ്ക്ക്‌ കുടിയേറിയത്‌.പിന്നേയും നാലു വര്‍ഷം കഴിഞ്ഞാണ്‌ ആദ്യമായി ഇന്ത്യയിലെത്തിയത്‌.ബാംഗ്ലൂരില്‍ ഹൃദയ ചികിത്സയ്ക്കെത്തിയവര്‍ക്ക്‌ സഹായിയായിട്ടാണ്‌ ഒപ്പം പോന്നത്‌.ബാംഗ്ലൂരിലെ താമസത്തിനിടയില്‍ ഫൗസിയ ഒരു കാര്യം ഉറപ്പിച്ചു.ശിഷ്ടകാലം ബാംഗ്ലൂരില്‍ എന്തെങ്കിലും തൊഴില്‍ സംഘടിപ്പിച്ച്‌ മകളുടെ പഠനം ഇവിടെയാക്കുക.ആ നിശ്ചയത്തില്‍ നാലുമാസത്തിന്‌ ശേഷം മകളുമായി വീണ്ടും ബാംഗ്ലൂരിലെത്തി.ആദ്യം ഒരു ഹോട്ടലില്‍ മുറിയെടുത്തു.പിന്നീട്‌ മാലിയുടെ മുന്‍ പ്രസിഡന്റ്‌ ഇബ്രാഹിം നസീറിന്റെ മകന്‍ അലി നസീറിന്റെ വീട്ടിലേയ്ക്ക്‌ മാറി.അവിടെ നിന്ന്‌ കൂക്സ്‌ ടൗണില്‍ സാറാ പളനിയുടെ ഓക്ക്ലാന്‍ഡ്‌ റസിഡന്‍സിയില്‍ പേയിം ഗസ്റ്റായി.മകള്‍ സില്ലയക്ക്‌ ബാള്‍ഡ്വിന്‍ ഗേള്‍സ്‌ ഹൈസ്കൂളില്‍ അഡ്മിഷന്‍ തരമായി.ഇനി ആശ്വസിക്കാമെന്നു കരുതിയിരിക്കുമ്പോഴാണ്‌ കേരള പോലീസ്‌ ചാരക്കഥയിലെ നായികയാക്കി അറസ്റ്റ്‌ ചെയ്തത്‌..അന്യായമായി തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ചത്‌.. മൂന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു ഈ തടവറയിലെത്തിയ്ട്ട്‌!ഫൗസിയയും മറിയം റഷീദയൊഴിച്ചുള്ള ചാരക്കേസിലെ മറ്റു പ്രതികള്‍ കുറ്റവിമിക്തരായി,ജയില്‍ മോചിതരായി.പണമില്ലാത്തതു കൊണ്ട്‌ സാധുക്കളായ ആ മാലി വനിതകള്‍ക്ക്‌ മാത്രം ജാമ്യം ലഭിച്ചില്ല.വിദേശികളായിരുന്നത്‌ കൊണ്ട്‌ ആരും ജാമ്യത്തിലിറക്കാനുമെത്തിയില്ല.ആരും അവരുടെ അന്യായമായ തടവിനെതിരെ ശബ്ദിച്ചില്ല.രക്ഷപെടുത്താന്‍ സ്വന്തം രാഷ്ട്രം പോലും ഒന്നും ചെയ്തില്ല...ചാരപ്പണി നടത്തി കോടികള്‍ സമ്പാദിക്കുകയും കോടികള്‍ കൈമാറുകയും ചെയ്തവരെന്ന്‌ ഇന്ത്യന്‍ ഐബി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയവരാണ്‌ കെട്ടി വയ്ക്കാനുള്ള ജാമ്യത്തുക പോലുമില്ലാതെ ജയിലിനുള്ളില്‍ നരകിച്ച്‌ കഴിയുന്നത്‌ ഓര്‍മ്മകള്‍ അവിടെത്തിയപ്പോള്‍ ഫൗസിയ ഒന്നു പിടഞ്ഞു തലച്ചോറിലേയ്ക്ക്‌ രക്തമിരമ്പിക്കയറി വാരഫലം നല്‍കിയ താത്ക്കാലിക ശാന്തിയൊടുങ്ങി ചോദ്യം ചെയ്യലിന്റെ പേരില്‍ അനുഭവിച്ചു തീര്‍ത്ത നെറികേടുകളുടെ കയ്പ്പ്‌ കോശങ്ങളോരോന്നിലും നിറഞ്ഞു വല്ലത്തൊരു വീര്‍പ്പുമുട്ടലില്‍ ഫൗസിയ കിതച്ചു നാളെ:ഹിന്ദുസ്ഥാന്‍ ലാറ്റക്സ്‌ ഗസ്റ്റ്‌ ഹൗസിലെ കരാളതകള്‍

No comments: