Thursday, June 12, 2014

ഡോണ്‍ ബോസ്‌കോ ടെകിന്റെ ലൈംഗീകവ്യാപാരത്തെ കുറിച്ച്‌ സിബിഐ അന്വേഷിക്കണം

അനാഥരും ആര്‍ത്തരും ദരിദ്രരും മുതലാളിത്ത വ്യവസ്ഥിതിയുടെ വക്രീകരിക്കപ്പെട്ട സാമ്പത്തിക നയത്തിന്റേയും സമ്പദ്വിതരണത്തിന്റേയും ദരുണോത്‌പന്നമായത്‌ കൊണ്ട്‌ അവരെ സഹായിക്കാനും സംരക്ഷിക്കാനും പുരോഗതിയുടെയും സ്വയംപര്യാപ്‌തതയുടേയും മുഖ്യധാരയിലേയ്‌ക്ക്‌ ഉയര്‍ത്താനും സമൂഹത്തിന്‌ പ്രതിബദ്ധതയുണ്ട്‌.എന്നാല്‍ മഹത്വപൂര്‍ണമായ ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തിനായിട്ടല്ല, ഡോണ്‍ ബോസ്‌കോ ടെക്‌ ഝാര്‍ഖണ്ഡിലെ നിസ്വ-നിസഹായ സ്‌ത്രീകള്‍ക്കിടയിലേയ്‌ക്ക്‌ എത്തിയതെന്നാണ്‌ ഝാര്‍ഖണ്ഡ്‌ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണം സംഘത്തിന്റെ കണ്ടെത്തല്‍. രാഷ്ട്രാന്തര സെക്‌സ്‌ മാഫിയയുടെ ഇടനിലക്കാരായിട്ടാണ്‌ ഡോണ്‍ ബോസ്‌കോ ടെകിലെ വൈദീകര്‍ പ്രവൃത്തിച്ചതെന്നാണ്‌ ഇപ്പോള്‍,ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ ആരോപിക്കുന്നത്‌.
പ്രേഷിത വൃത്തിക്കൊപ്പം അനാഥരേയും ആര്‍ത്തരേയും സംരക്ഷിക്കാനുള്ള മനസ്‌, ആതിരേ, മാനവസ്‌നേഹത്തിന്റെ ഉദാത്ത ഭാവം തന്നെയാണ്‌.വിശന്നിരിക്കുന്നവന്റെ മുന്നില്‍ അപ്പത്തിന്റെ രൂപത്തിലെത്തുമ്പോഴാണ്‌ ദൈവത്തിന്റെ അസ്‌തിത്വം അദരണീയമാകുന്നത്‌.ഈ ലക്ഷ്യത്തോടെ നിസ്വാര്‍ത്ഥമായി പ്രവൃത്തിക്കുന്ന വ്യക്തികളോടും സംഘടനകളോടുമുള്ള എല്ലാ ആദരവോടേയും പറയട്ടേ,ഡല്‍ഹി ആസ്ഥാനമായി.എ.എം.ജോസഫ്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്ടറായുള്ള ഡോണ്‍ ബോസ്‌കോ ടെക്‌ എന്ന ക്രിസ്‌തീയ പുരോഹിത സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാണ്‌ ഝാര്‍ഖണ്ഡില്‍ നിന്നുള്ള വനിതാക്കടത്തിന്റേയും ലൈംഗീകവ്യാപരത്തിന്റേയും വാര്‍ത്തകള്‍ അടിവരയിട്ട്‌ ആവശ്യപ്പെടുന്നത്‌. കേന്ദ്ര സര്‍ക്കാരിന്റെ `സ്വര്‍ണജയന്തി ഗ്രാം സ്വരോജ്‌ഗാര്‍ യോജന'പദ്ധതിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ പ്രവൃത്തിക്കുന്ന ഡോണ്‍ ബോസ്‌കോ ടെകിന്റെ ലക്ഷ്യം സാമ്പത്തീകമായുംസാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലെ പതിനെട്ട്‌ വയസിനും മുപ്പത്തിയഞ്ച്‌ വയസിനും ഇടയിലുള്ള യുവജങ്ങള്‍ക്ക്‌ തൊഴിലധിഷ്ടിതമായ ഹ്രസ്വകാല പരിശീലനം നല്‍കി അവരെ ദാരിദ്ര്യത്തില്‍ നിന്ന്‌ മുക്തരാക്കുക എന്നതാണെന്ന്‌ അവരുടെ വെബ്‌ സൈറ്റ്‌ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ ഇതേ ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന 125 സെന്ററുകളുണ്ടെന്നും 2008 ലാണ്‌ ഡോണ്‍ ബോസ്‌കോ ടെക്‌ 55112 നമ്പരായി രജിസ്റ്റര്‍ ചെയ്‌തതെന്നും വെബ്‌ സൈറ്റില്‍ നിന്ന്‌ മനസ്സിലാക്കാം.കത്തോലിക്ക സഭയിലെ `സെലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ ബോസ്‌കോ'എന്ന വിഭാഗത്തിന്റെ `ഉടമസ്ഥതയി'ലുള്ളതാണ്‌ ഡോണ്‍ ബോസ്‌കോ ടെക്‌.പത്തൊന്‍പതാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തില്‍ പാര്‍ശ്വവത്‌ക്കരിക്കപ്പെട്ട ദരിദ്രവിഭാഗത്തിലെ കുട്ടികളുടേയും യുവജനങ്ങളുടേയും സാമൂഹിക-സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട്‌ സെയിന്റ്‌ ഡോണ്‍ ബോസ്‌കോ രൂപീകരിച്ച സംഘടനയാണ്‌ `സെലേഷ്യന്‍സ്‌ ഓഫ്‌ ഡോണ്‍ ബോസ്‌കോ'. ആതിരേ,വെബ്‌സൈറ്റിലെ ഇത്രയും കാര്യങ്ങളില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല.അനാഥരും ആര്‍ത്തരും ദരിദ്രരും മുതലാളിത്ത വ്യവസ്ഥിതിയുടെ വക്രീകരിക്കപ്പെട്ട സാമ്പത്തിക നയത്തിന്റേയും സമ്പദ്വിതരണത്തിന്റേയും ദരുണോത്‌പന്നമായത്‌ കൊണ്ട്‌ അവരെ സഹായിക്കാനും സംരക്ഷിക്കാനും പുരോഗതിയുടെയും സ്വയംപര്യാപ്‌തതയുടേയും മുഖ്യധാരയിലേയ്‌ക്ക്‌ ഉയര്‍ത്താനും സമൂഹത്തിന്‌ പ്രതിബദ്ധതയുണ്ട്‌.എന്നാല്‍ മഹത്വപൂര്‍ണമായ ആ ലക്ഷ്യത്തിന്റെ സാക്ഷാത്‌ക്കാരത്തിനായിട്ടല്ല, ഡോണ്‍ ബോസ്‌കോ ടെക്‌ ഝാര്‍ഖണ്ഡിലെ നിസ്വ-നിസഹായ സ്‌ത്രീകള്‍ക്കിടയിലേയ്‌ക്ക്‌ എത്തിയതെന്നാണ്‌ ഝാര്‍ഖണ്ഡ്‌ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണം സംഘത്തിന്റെ കണ്ടെത്തല്‍. രാഷ്ട്രാന്തര സെക്‌സ്‌ മാഫിയയുടെ ഇടനിലക്കാരായിട്ടാണ്‌ ഡോണ്‍ ബോസ്‌കോ ടെകിലെ വൈദീകര്‍ പ്രവൃത്തിച്ചതെന്നാണ്‌ ഇപ്പോള്‍,ഝാര്‍ഖണ്ഡ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട്‌ ആരോപിക്കുന്നത്‌. ആതിരേ,പ്രജ്ഞയില്‍ നടുക്കത്തിന്റെ വെള്ളിടിയായ്‌ പതിക്കുന്നതാണ്‌ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. എറണാകുളം ജില്ലയില്‍ കിഴക്കമ്പലത്തുള്ള പ്രശസ്‌തമായ കിറ്റക്‌സ്‌ ഗാര്‍മെന്റ്‌സ്‌ എന്ന വസ്‌ത്രനിര്‍മാണ ശാലിയില്‍ പരിശീലനത്തിനായി 2010 മുതല്‍ കൊണ്ടുവന്ന ഝാര്‍ഖണ്ഡിലെ അതിദരിദ്രരായ 3200 യുവതികളെ (പതിനെട്ട്‌ വയസിനും ഇരുപത്തിനാല്‌ വയസിനും ഇടയിലുള്ളവരെ)സെക്‌സ്‌ മാഫിയയ്‌ക്ക്‌ കൈമാറിയെന്നതാണ്‌ അതില്‍ ഏറ്റവും സ്‌തോഭജനകമായ വാസ്‌തവം.ളോഹയിട്ട പിമ്പുകളായിട്ടായിരുന്നു ഇക്കാര്യത്തില്‍ ഡോണ്‍ ബോസ്‌കോ ടെകിന്റെ ഇടപെടല്‍.പ്രലോഭിപ്പിച്ച്‌ വഞ്ചിച്ച്‌ ഇവര്‍ യുവതികളെ ലൈംഗീകവ്യാപരത്തിനേല്‍പ്പിച്ചു കൊടുക്കുകയായിരുന്നു. അല്ല എന്ന്‌ ഡോണ്‍ ബോസ്‌കോ ടെകിനോ കിറ്റക്‌സിനോ വാദിക്കാനാവാത്തവിധം ശക്തമാണ്‌ ഇവര്‍ക്കെതിരായ തെളിവുകള്‍. ലൈംഗീക വ്യാപാരമായിരുന്നു മുഖ്യലക്ഷ്യമെന്നതിന്റെ തെളിവാണ്‌, ആതിരേ, ഈ യുവതികളെ `ഗര്‍ഭപരിശോധനയ്‌ക്ക്‌' വിധേയരാക്കിയ നടപടി.ശാരീരിക ക്ഷമതയുള്ളവരെ വേണം തങ്ങളുടെ സ്ഥാപനത്തില്‍ പരിശീലനത്തിന്‌ കൊണ്ടുവരേണ്ടതെന്ന്‌ കിറ്റക്‌സ്‌ നിഷ്‌കര്‍ഷിച്ചിരുന്നത്രെ.ഈ ശാരീരിക ക്ഷമതയുടെ മറവിലാണ്‌ `ഗര്‍ഭപരിശോധന'യെന്ന `കന്യകാത്വ'പരിശോധന നടത്തിയത്‌.സര്‍ക്കാര്‍ ജോലിക്കാണ്‌ കൊണ്ടു പോകുന്നതെന്നും കേരളത്തിലെ സര്‍ക്കാര്‍ ജോലിക്ക്‌ ഗര്‍ഭപരിശോധന കൂടിയേ തീരൂ എന്നുമാണത്രെ ഡോണ്‍ ബോസ്‌കോ ടെകിലെ വൈദീകര്‍ ഝാര്‍ഖണ്ഡിലെ യുവതികളോട്‌ പറഞ്ഞതെന്നാണ്‌ ഈ പരിശോധനയ്‌ക്കും ലൈംഗീക മുതലെടുപ്പിനും വിധേയരായ ഇരകള്‍ ഝാര്‍ഖണ്ഡ്‌ വനിതാ കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണം സംഘത്തോട്‌ പറഞ്ഞതെന്നാണ്‌ അന്വേഷണ സംഘത്തില്‍ അംഗമായിരുന്ന അജന്താ സിംഗിന്റെ വെളിപ്പെടുത്തല്‍.ഞെട്ടിക്കുന്ന ഈ സത്യം അവിടെ തീരുന്നില്ല.കിറ്റക്‌സ്‌ ഗാര്‍മന്റെ്‌ ഫാക്ടറിയില്‍ എത്തിച്ച ഝാര്‍ഖണ്ഡ്‌ പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിന്‌ ഉപയോഗിച്ചതായും ഇതേ ആവശ്യത്തിനായി അവരില്‍ പലരേയും പിന്നീട്‌ വിദശത്തേക്ക്‌ കടത്തിയതായും അജന്താ സിംഗ്‌ വ്യക്തമാക്കുന്നു. കന്യകാത്വം നഷ്ടപ്പെടാതെ കേരളത്തില്‍ എത്തിയ നിര്‍ധന യുവതികളില്‍ ചിലര്‍ ഗര്‍ഭിണികളായി മാസങ്ങള്‍ക്കകം തിരികെ ഝാര്‍ഖണ്ഡില്‍ എത്തിയതായും അജന്താ സിംഗ്‌ വെളിപ്പെടുത്തുമ്പോള്‍, ആതിരേ, നടന്നത്‌ സംഘടിതവും ആസൂത്രിതവുമായ സെക്‌സ്‌ ട്രേഡ്‌ തന്നെയായിരുന്നു എന്ന്‌ വ്യക്തം. ഇതോടെ വിഷയത്തിന്റെ സങ്കീര്‍ണ്ണത ഇരട്ടിക്കുകയാണ്‌ . ഝാര്‍ഖണ്ഡില്‍ നിന്നും നിര്‍ദ്ധന യുവതികളെ ഗര്‍ഭപരിശോധന നടത്തി കിറ്റക്‌സില്‍ എത്തിച്ച ഡോണ്‍ ബോസ്‌കോ ടെകിലെ വൈദികര്‍ രാഷ്ട്രാന്തര സെക്‌സ്‌ റാക്കറ്റിന്റെ ഇടനിലക്കാരായിരുന്നു എന്ന നടുക്കുന്ന വാസ്‌തവത്തിലേയ്‌ക്കാണ്‌ നാമുണരുന്നത്‌.ഝാര്‍ഖണ്ഡില്‍ നിന്നും കേരളത്തില്‍ എത്തിച്ച യുവതികളില്‍ ചിലരെ കേരളത്തില്‍ വച്ചാണ്‌ ഗര്‍ഭപരിശോധനയ്‌ക്ക്‌ വിധേയമാക്കിയതെന്ന്‌ കൂടി വരുമ്പോള്‍ ഈ വൈദീകരുടെ പ്രവൃത്തിയിലെ പൈശാചികത വാനോളം ഉയരുകയാണ്‌.. ആള്‍ ഇന്ത്യ പ്രോഗ്രസ്സീവ്‌ വിമന്‍സ്‌ അസോസിയേഷന്‍ നല്‍കിയ പൊതുതാത്‌പര്യ ഹര്‍ജിയിലൂടെയാണ്‌,ആതിരേ,കേരളത്തിലേക്ക്‌ യുവതികളെ കടത്തുന്നുവെന്ന പൊള്ളിക്കുന്ന സത്യം ജാര്‍ഖണ്ഡ്‌ ഹൈക്കോടതി അറിയുന്നത്‌.2012ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ ആവശ്യങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ കോടതി അവിടുത്തെ ഡിജിപിയെ ചുമതലപ്പെടുത്തി.ഡിജിപി സംസ്ഥാന വനിതാകമ്മീഷന്റെ സഹകരണത്തോടെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനകള്‍ക്കു ശേഷം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ്‌ ഡോണ്‍ബോസ്‌കോ ടെകിനേയും പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റക്‌സിനേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാസ്‌തവങ്ങളുള്ളത്‌. ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ നിന്നും കേരളത്തിലെ അനാഥശാലകളിലേയ്‌ക്ക്‌ കുട്ടികളെ കടത്തുന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്റെ തൊട്ടു പിന്നലെയാണ്‌, ആതിരേ, ലൈംഗീകവ്യാപരത്തിനായുള്ള വനിതാകടത്തിന്റെ വാര്‍ത്തയും വന്നിട്ടുള്ളത്‌.ഏറ്റവും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഡോണ്‍ ബോസ്‌കോ ടെക്‌ ഇത്തരത്തില്‍ പതിനായിരം യുവതികളെ ഝാര്‍ഖണ്ഡില്‍ നിന്ന്‌ കേരളത്തിലെത്തിച്ച്‌ സെക്‌സ്‌ റാക്കറ്റിന്‌ കൈമാറിയിട്ടുണ്ടെന്നാണ്‌. ആതിരേ,കുട്ടിക്കടത്തിലെന്ന പോലെ ഈ ലൈംഗീക വ്യാപാരത്തിലും കേരളത്തിലെ സര്‍ക്കാരും പോലീസും ഒളിച്ച്‌ കളിക്കുകയാണ്‌.സത്യം വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരോ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ ചെന്നിത്തലയുടെ പോലീസോ സന്നദ്ധമല്ല.കുട്ടിക്കടത്തില്‍ മുസ്ലീം ഓര്‍ഫനേജുകളാണ്‌ പ്രതിക്കൂട്ടിലെങ്കില്‍ ലൈംഗീകവ്യാപാരത്തില്‍ ക്രിസ്‌തീയ വൈദീകരാണ്‌ പിമ്പുകള്‍.ഇരു കൂട്ടരും ന്യൂനപക്ഷങ്ങളായത്‌ കൊണ്ട്‌ അവരെ `ദ്രോഹിക്കാന്‍' ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ തയ്യാറല്ല.രാഷ്ട്ര വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്‌ ഈ പ്രതിലോമ നിലപാട്‌.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദാരിദ്ര്യം മുതലെടുക്കുന്ന ഇടനിലക്കാര്‍ക്കും പിമ്പുകള്‍ക്കുമാണ്‌ ഈ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത്‌.ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന ന്യൂനപക്ഷാവകാശം കുട്ടിക്കടത്തിനോ ലൈംഗീക വ്യാപരത്തിനോ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കോ ഉള്ള ലൈസന്‍സല്ല. ഡോന്‍ ബോസ്‌കോ ടെകുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ പുറത്ത വന്നിട്ടുള്ള ലൈംഗീകവ്യാപര വാര്‍ത്ത ,ആതിരേ,ഹിമാനിയുടെ മുനമ്പ്‌ മാത്രമാണ്‌.125 സെന്ററുകളുള്ള ഇവരുടെ വൈദീകര്‍ ഉത്തരേന്ത്യയിലെ മറ്റ്‌ നിര്‍ധനപ്രദേശങ്ങളില്‍ നിന്നും പതിനായിരക്കണക്കിന്‌ നിസ്വരായ യുവതികളെ സെക്‌സ്‌ മാര്‍ക്കറ്റിലെത്തിച്ചിട്ടുണ്ടാകുമെന്ന്‌ സ്വാഭാവികമായും സംശയിക്കാം.അതു കൊണ്ട്‌ 2008 മുതലുള്ള ഡോണ്‍ബോസ്‌കോ ടെകിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനവുംസമഗ്രവുമായ പരിശോധനയക്ക്‌ വിധേയമാക്കിയേ തീരൂ.അതു കൊണ്ടാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്‌. വെള്ളപൂശിയ ശവക്കല്ലറകള്‍ എന്നാണ്‌ ക്രിസ്‌തു യഹൂദ പുരോഹിത വര്‍ഗത്തെ അധിക്ഷേപിച്ചത്‌.ആ ക്രിസ്‌തുവിന്റെ പുരോഹിതന്മാരെ വെള്ള ളോഹയണിഞ്ഞ രാഷ്ട്രാന്തര പിമ്പുകളെന്ന്‌ വിശേഷിപ്പിക്കേണ്ട ദൂഷിതാവസ്ഥയാണ്‌, ആതിരേ, വര്‍ത്തമാനകാലത്തുള്ളത്‌

No comments: