Wednesday, June 18, 2014

അഞ്ച്‌ വര്‍ഷം വയലാര്‍ രവി ചൊറികുത്തുകയായിരുന്നോ?

ഒരു രാഷ്ട്രവും അവിടുത്തെ ഭരണകൂടവും പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നിഷ്‌ഠാബദ്ധമായ ഭരണക്രമങ്ങളാണ്‌ ഇറ്റലി പഠിപ്പിക്കുന്നത്‌.പക്ഷേ അതൊന്നും വയലാര്‍ജിക്ക്‌ വിഷയമല്ല.മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ്‌ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നുള്ളു എന്നതിന്‌ എണ്ണമറ്റ ഭൂതകാലാനുഭവങ്ങള്‍ സാക്ഷി.ഇറാഖിലുള്ള മലയാളികളെന്നല്ല ഇന്ത്യാകാരെ കുറിച്ച്‌ പോലും എംബസിക്കോ കേന്ദ്രസര്‍ക്കാരിനോ കൃത്യമായ അറിവില്ലെന്ന്‌ പറഞ്ഞൊഴിഞ്ഞ മന്ത്രി കെ.സി.ജോസഫിന്റെ തൊലിക്കട്ടി അപാരം തന്നെ.ഉമ്മന്‍ ചാണ്ടിക്കൊപ്പവും അല്ലാതേയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പണം പിരിച്ച്‌ മടങ്ങിവന്നതെല്ലാം ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെയാണ്‌ അയാള്‍ മറക്കുന്നത്‌.ഇറാഖില്‍ എത്രമലയാളികളുണ്ട്‌ എന്നതിന്റെ കണക്ക്‌ ബുക്കിലുണ്ടെന്നാണ്‌ നോര്‍ക്ക സിഇഒ പി. സുദീപ്‌ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്‌.ഇറാഖിലെ നിര്‍മാണ തൊഴിലാളികളെയും നഴ്‌സുമാരേയുമല്ല, മറിച്ച്‌ നെറികേടിന്റെ ഈ ഖദര്‍/കോട്ട്‌ ധാരികളേയാണ്‌ ഐഎസ്‌ഐഎസ്‌ വിമതര്‍ യഥാര്‍ത്ഥത്തില്‍ ബന്ധികളാക്കേണ്ടത്‌.
``ഇന്നലെ വെടിയൊച്ച കേട്ടില്ല, ജനാലകളും കതകുമടച്ച്‌ മുറിക്കുള്ളില്‍ തന്നെയാണ്‌. കഴിഞ്ഞദിവസങ്ങളില്‍ ആശുപത്രിയുടെ താഴെ വെടിയൊച്ചയും പൊട്ടിത്തെറികളും കേട്ടു. തോക്കുധാരികള്‍ എത്തി ഉപദ്രവിക്കില്ലെന്ന്‌ പറഞ്ഞു. അതിന്റെ ആശ്വാസത്തിലാണ്‌ ഞങ്ങള്‍ '' ആതിരേ,വിമതര്‍ കൈയടക്കിയ ഇറാഖിലെ തിക്രീത്‌ ട്രീറ്റി ആശുപത്രിയില്‍ കുടുങ്ങിയ കോട്ടയം പൂവത്തിളപ്പ്‌ പുറങ്ങനാല്‍ മെറീന കേരളത്തിലെ ഒരു മാധ്യമത്തോട്‌ ഫോണില്‍ അറിയിച്ചതാണിത്‌. ട്രീറ്റി ആശുപത്രിയില്‍ കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍നിന്നുള്ള 46 നഴ്‌സുമാരാണ്‌ കുടുങ്ങിയിരിക്കുന്നതെന്ന്‌ മെറീന പറഞ്ഞു. ``്‌ ട്രീറ്റി ആശുപത്രിയിലെ ഐ.പി നിര്‍ത്തലാക്കി. ഒ.പിയില്‍ ചുരുക്കം ചിലര്‍ വരും. വെള്ളവും ഭക്ഷണം കൃത്യമായി ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ജനാലകള്‍ക്കരികില്‍ നില്‍ക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സമീപത്ത്‌ മലയാളികളുണ്ടോയെന്ന്‌ അറിയില്ല. എങ്ങനെയെങ്കിലും നാട്ടിലത്തൊനുള്ള തത്രപ്പാടിലാണ്‌ എല്ലാവരും'' മെറീന പറഞ്ഞു പലരും ഇറാഖിലത്തിയിട്ട്‌ മാസങ്ങളെ ആയിട്ടുള്ളൂ. വായ്‌പയെടുത്തും മറ്റുമാണ്‌ എത്തിയതെന്നതിനാല്‍ കടബാധ്യതയുടെ ആധികളും വെടിയൊച്ചകള്‍ക്കൊപ്പം ഇവരുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്‌. പലര്‍ക്കും ശമ്പളം കുടിശ്ശികയുമാണ്‌ ഇതിനിടെയാണ്‌ , ആതിരേ,ആഭ്യന്തരകലാപം നടക്കുന്ന ഇറാക്കില്‍ നിന്നും ജീവന്‍ അപകടത്തിലാണെന്ന്‌ കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എസ്‌ഒഎസ്‌ സന്ദേശം ലഭിച്ചത്‌. തികൃത്തിലെ ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന സംഘമാണ്‌ സന്ദേശം അയച്ചിരിക്കുന്നത്‌. നാട്ടിലേക്ക്‌ മടങ്ങാന്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ്‌ അപേക്ഷ. ഐഎസ്‌ഐഎസ്‌ വിമതര്‍ റോന്തുചുറ്റുന്ന നഗരത്തിന്‌ പുറത്ത്‌ ആശുപത്രിയില്‍ ഭയ ചകിതരായി കഴിയുകയാണ്‌മലയാളി നഴ്‌സുമാര്‍. ആശുപത്രിയിക്കുള്ളിലായിട്ട്‌ ദിവസങ്ങളായി. എങ്ങും ഭയാനകമായ അന്തരീക്ഷമാണ്‌. ഷെല്‍ വര്‍ഷം തുടരുന്നതിനാല്‍ ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള കണക്ഷനുകള്‍ തടസ്സപ്പെടുകയാണ്‌. എപ്പോഴാണ്‌ ടെലിഫോണ്‍, മൊബെയില്‍ ബന്ധങ്ങള്‍ നഷ്ടമാകുമെന്ന്‌ അറിയില്ല.അതു കൊണ്ട്‌ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നാണ്‌ നരേന്ദ്രമോഡിയോടുള്ള അപേക്ഷ. അതേസമയം നഴ്‌സ്‌മാര്‍ സുരക്ഷിതരാണെന്നാണ്‌ നയതന്ത്ര പ്രതിനിധികള്‍ പറയുന്നത്‌. ആശങ്കാകുലരായ നഴ്‌സ്‌മാര്‍ തങ്ങളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായും ബന്ധപ്പെടുന്നുണ്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി ആയുധധാരികള്‍ കയ്യടക്കിയരിക്കുന്നതിനാല്‍ ആശുപത്രിക്ക്‌ പുറത്തേക്ക്‌ ഇറങ്ങാന്‍ കഴിയുന്നില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആശുപത്രികളില്‍ സേവനം അനുഷ്‌ഠിക്കുന്നവരും എണ്ണക്കിണറുകളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ 18,000 ഇന്ത്യാക്കാര്‍ ഇറാഖിലുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഇറാഖില്‍ സദ്ദാം ഹുസൈന്‍ യുഗത്തിന്‌ അന്ത്യം കുറിച്ച യുഎസ്‌-ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ ചോരക്കറ മായുംമുമ്പെ, രാജ്യം മറ്റൊരു യുദ്ധത്തിലേക്ക്‌ നീങ്ങുകയാണ്‌, ആതിരേ! രാജ്യത്തിന്റെ വടക്കന്‍ മേഖലകള്‍ പിടിച്ചടക്കിയ സുന്നി സായുധവിഭാഗമായ ഐഎസ്‌ഐഎസിന്റെ (ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ) പടയോട്ടം തലസ്ഥാനമായ ബഗ്‌ദാദിനടുത്തത്തിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളനുസരിച്ച്‌, തലസ്ഥാനത്തുനിന്ന്‌ 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാഖുബ എന്ന തന്ത്രപ്രധാന നഗരത്തിലാണവര്‍. ഏതുനിമിഷവും വിമത സൈന്യം ചരിത്രനഗരത്തില്‍ പ്രവേശിക്കാം. കഴിഞ്ഞയാഴ്‌ച മൂസിലും തികൃതും പിടിച്ചടക്കിയ വിമതരുടെ സൈനികനീക്കം ബഗ്‌ദാദിലും ആവര്‍ത്തിച്ചാല്‍, ഇറാഖ്‌ മറ്റൊരു ചരിത്ര സന്ധിയിലേക്കായിരിക്കും പ്രവേശിക്കുക.
ഇതിനിടെയാണ്‌ ഇറാഖിലെ മൂസിലില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളായ 40പേരെ തട്ടിക്കൊണ്ടുപോയത്‌.ഇതോടെ ഇറാഖില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടേയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടേയും ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്‌.മുട്ടിപ്പായ പ്രാര്‍ത്ഥനകളില്‍ മുഴുകാനല്ലാത്തെ അപായമേഖലയിലുള്ളവര്‍ക്കും നാട്ടിലെ ബന്ധുക്കള്‍ക്കും മറ്റൊന്നും സാദ്ധ്യമല്ല.ആതിരേ, അവരുടെ പ്രാത്ഥന കേള്‍ക്കട്ടെ എന്നും അവരെ രക്ഷിക്കട്ടെ എന്ന്‌ നമുക്കും ആശംസിക്കാം ആശിക്കാം. എന്നാല്‍ അപായമേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന്‍ സര്‍ക്കാരുകള്‍ എന്തു ചെയ്‌തു?എന്തു ചെയ്യുന്നു എന്നന്വേഷിക്കുമ്പോഴാണ്‌ ഭരണവര്‍ഗത്തിന്റെ ചതിമുഖദര്‍ശനം സാദ്ധ്യമാകുന്നത്‌. ആതിരേ,മലായാളികളടക്കം വിദേശത്തുള്ള ഇന്ത്യക്കാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ ആശങ്കയുടെയും ആപത്തിന്റേയും കാലത്ത്‌ രക്ഷയുടെ സുരക്ഷയുടേയും സാന്ത്വനത്തിന്റേയും സാന്നിദ്ധ്യവും ഇടപെടലും ആകാനാണ്‌ കേന്ദ്രത്തില്‍ പ്രവാസി വകുപ്പും സംസ്ഥാനത്ത്‌ `നോര്‍ക്ക'യും രൂപീകരിച്ചത്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ വയലാര്‍ രവിക്കായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവാസി വകുപ്പിന്റെ ചുമതല.രവിയും വകുപ്പും പ്രവാസികളുടെ ക്ഷേമത്തിന്‌ വേണ്ടി എന്തൊക്കെ ചെയ്‌തു ല്‍ പുളിച്ച അശ്ലീലപദങ്ങളാകും പ്രവാസികളില്‍ നിന്ന്‌ കേള്‍ക്കുക. എത്ര ഇന്ത്യാക്കാര്‍ ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ ജോലിചെയുന്നു എന്നതിന്റെ കൃത്യമായ കണക്ക്‌ പോലും പ്രവാസി വകുപ്പിന്റെ കൈയ്യിലോ,മലയാളികളുടെ കണക്ക്‌ നോര്‍ക്കയുടെ കൈയിലോ ഇല്ല.മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ മറൈനുകളുടെ കാരുത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയും അവരെ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കാനുള്ള സംഘടിത ശ്രമവും ഓര്‍ത്തു നോക്കുക.ആതിരേ,ഒരു രാഷ്ട്രവും അവിടുത്തെ ഭരണകൂടവും പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നിഷ്‌ഠാബദ്ധമായ ഭരണക്രമങ്ങളാണ്‌ ഇറ്റലി പഠിപ്പിക്കുന്നത്‌.പക്ഷേ അതൊന്നും വയലാര്‍ജിക്ക്‌ വിഷയമല്ല. മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ്‌ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നുള്ളു എന്നതിന്‌ എണ്ണമറ്റ ഭൂതകാലാനുഭവങ്ങള്‍ സാക്ഷി.ഇറാഖിലുള്ള മലയാളികളെന്നല്ല ഇന്ത്യാകാരെ കുറിച്ച്‌ പോലും എംബസിക്കോ കേന്ദ്രസര്‍ക്കാരിനോ കൃത്യമായ അറിവില്ലെന്ന്‌ പറഞ്ഞൊഴിഞ്ഞ മന്ത്രി കെ.സി.ജോസഫിന്റെ തൊലിക്കട്ടി അപാരം തന്നെ.ഉമ്മന്‍ ചാണ്ടിക്കൊപ്പവും അല്ലാതേയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പണം പിരിച്ച്‌ മടങ്ങിവന്നതെല്ലാം ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെയാണ്‌ അയാള്‍ മറക്കുന്നത്‌.ഇറാഖില്‍ എത്രമലയാളികളുണ്ട്‌ എന്നതിന്റെ കണക്ക്‌ ബുക്കിലുണ്ടെന്നാണ്‌ നോര്‍ക്ക സിഇഒ പി. സുദീപ്‌ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്‌.ഇറാഖിലെ നിര്‍മാണ തൊഴിലാളികളെയും നഴ്‌സുമാരേയുമല്ല, മറിച്ച്‌ നെറികേടിന്റെ ഈ ഖദര്‍/കോട്ട്‌ ധാരികളേയാണ്‌ ഐഎസ്‌ഐഎസ്‌ വിമതര്‍ യഥാര്‍ത്ഥത്തില്‍ ബന്ധികളാക്കേണ്ടത്‌. ആതിരേ,പ്രവാസിയുടെ വിയര്‍പ്പിന്റെ വിലയാണ്‌ രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും സാമ്പത്തീക സ്ഥിതിയുടെ നട്ടെല്ല്‌.എന്നിട്ടും അവരുടെ സുരക്ഷാ കാര്യത്തിലുള്ള നമ്മുടെ മന്ത്രിമാരുടേയും നേതാക്കളുടേയും ഉദ്യോഗസ്ഥപ്രമുഖരുടേയും ശുഷ്‌കാന്തി എത്ര നീചവും നിന്ദ്യവുമാണ്‌! .ആനുഷംഗീകമായി പറയട്ടെ വിമാനക്കമ്പനികള്‍ക്ക്‌ കൊള്ളലാഭമുണ്ടാക്കുന്ന അടിക്കടിയുള്ള യാത്രാനിരക്ക്‌ വര്‍ദ്ധന കുറയ്‌ക്കാന്‍ ഇടപെടണമെന്ന പ്രവാസി സമൂഹത്തിന്റെ ആവശ്യം അറിഞ്ഞതായി പോലും ഒരിക്കലും വയലാര്‍ രവി ഭാവിച്ചിട്ടില്ല.
ഇറാഖിലെ അപായമേഖലയില്‍ പെട്ടിരിക്കുന്നവരെ സുരക്ഷിതരായി നാട്ടിലെത്തിക്കേണ്ട ചുമതല ദൈവത്തിനാണെങ്കില്‍ പ്രവാസി മന്ത്രാലയവും നോര്‍ക്കെ ആസ്ഥാനവും ഇടിച്ചു നിരത്തി അവിടെ ചുറുതണം നടുന്നതാണ്‌, ആതിരേ, അഭികാമ്യം..!

No comments: