Sunday, June 22, 2014

ഭരത്‌ ഭൂഷണ്‍:ഉള്ളത്‌ പറഞ്ഞാല്‍ ഉറിയും തുള്ളും

സര്‍വ ക്രമക്കേടുകളുടേയും അധികാര ദുര്‍മദത്തിന്റേയും പര്യായമായിട്ടാണ്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെ ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളില്‍ അടയാളപ്പെടുത്തുന്നത്‌.ടോം ജോസും രാജു നാരായണസ്വാമിയും സുരേഷ്‌ കുമാറുമൊക്കെ കളങ്കമറ്റ ഔദ്യോഗിക ജീവിതത്തിന്റെ പ്രതീകങ്ങളായാണ്‌ പ്രതിഷ്‌ഠിക്കപ്പെടുന്നത്‌.നേരിന്റെ വക്രീകരണം എന്നതിലുപരി നേരല്ലായ്‌മയുടെ സംസ്ഥാപനമായിട്ടുവേണം ഈ വാര്‍ത്താവതരണ നിലപാടുകളെ വിലയിരുത്തേണ്ടത്‌ .ഈ തര്‍ക്കത്തില്‍ പ്രേക്ഷകരുടെ ജിജ്ഞാസവര്‍ദ്ധിപ്പിക്കാനുതകുന്ന ചേരുവകള്‍ ധാരളമുണ്ട്‌.ആ ധാരാളിത്തത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ `` ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യു''മെന്ന നീതിബോധത്തിന്റെ കടയ്‌ക്കലാവും കോടാലി വീഴുക.ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാന്‍ നടത്തുന്ന മത്സരവും കൗശലങ്ങളും പലപ്പോഴും വാര്‍ത്തയുടെ സത്തയില്‍ നിന്ന്‌ വ്യതിചലിക്കുന്നതും ,ശ്ലീലാശ്ലീലതയുടെ സീമകള്‍ ലംഘിക്കുന്നതുമായ ദൃശ്യപരതയിലേയ്‌ക്ക്‌ വല്ലാതെ വഴുതിപ്പോകുന്നുണ്ട്‌ .സോളാര്‍ ഇടപാടിലെ സാമ്പത്തീക ക്രമക്കേടുകളായിരുന്നില്ല മറിച്ച്‌ ഒരു മാദക മേനിയുടെ രതിഭാവങ്ങളായിരുന്നു പലപ്പോഴും ചാനല്‍ കാമറകള്‍ ഫോക്കസ്‌ ചെയ്‌തത്‌.അതിന്റെ വിപരീത മേന്മയാണ്‌ തട്ടിപ്പും കൂടെക്കിടപ്പും തൊഴിലാക്കിയ സരിത എസ്‌.നായര്‍ക്ക്‌ ലഭിച്ചിട്ടുള്ള `സെലിബ്രിറ്റി സ്റ്റെയ്‌റ്റസ്‌ '.സമാനമായ അനൗചത്യങ്ങളിലേയ്‌ക്കല്ലേ ,ഐഎഎസ്‌ ഓഫീസര്‍മാരുടെ വിവാദത്തിലും,ചാനലുകള്‍ കാമറ തിരിക്കുന്നത്‌?
ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷണ്‍ ഒരു വശത്തും മറ്റ്‌ ഐഎഎസ്‌ `ശിങ്ക'ങ്ങള്‍ മറുവശത്തുമായി നടത്തുന്ന ചക്കളത്തിപ്പോരാട്ടം ഈ നിലയ്‌ക്ക്‌ തുടര്‍ന്നാല്‍ അത്‌ സോളാര്‍ വാര്‍ത്തകളെ കടത്തി വെട്ടുമെന്നും സരിതോര്‍ജ പ്രവാഹിയായ രാക്കഥകളെ ലജ്ജിപ്പിക്കുന്ന ഒളിസേവാവിലാസങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നുമാണ്‌, ആതിരേ, അനന്തപുരിയിലെ ഉപശാലാ വര്‍ത്തമാനങ്ങള്‍. ആതിരേ,ഒരു വിവാദമുണ്ടെങ്കില്‍ അത്‌ പൊലിപ്പിക്കുന്നതും ഇല്ലെങ്കില്‍ സൃഷ്ടിക്കുന്നതുമാണ്‌ പാശ്ചാത്യ പാപ്പരാസികളുടെ പത്രപ്രവര്‍ത്തന ശൈലി.അധര്‍മവും അനീതിയും അധികാരത്തിന്റെ അര്‍മാദങ്ങളും പുറത്ത്‌ കൊണ്ടു വരുന്നതില്‍ മലയാള ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കുന്ന ജാഗ്രതയും ഔത്സുക്യവും ആദരിച്ചു കൊണ്ട്‌ പറയട്ടെ ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാന്‍ നടത്തുന്ന മത്സരവും കൗശലങ്ങളും പലപ്പോഴും വാര്‍ത്തയുടെ സത്തയില്‍ നിന്ന്‌ വ്യതിചലിക്കുന്നതും ,ശ്ലീലാശ്ലീലതയുടെ സീമകള്‍ ലംഘിക്കുന്നതുമായ ദൃശ്യപരതയിലേയ്‌ക്ക്‌ വല്ലാതെ വഴുതിപ്പോകുന്നുണ്ട്‌ .സോളാര്‍ ഇടപാടിലെ സാമ്പത്തീക ക്രമക്കേടുകളായിരുന്നില്ല മറിച്ച്‌ ഒരു മാദക മേനിയുടെ രതിഭാവങ്ങളായിരുന്നു പലപ്പോഴും ചാനല്‍ കാമറകള്‍ ഫോക്കസ്‌ ചെയ്‌തത്‌.അതിന്റെ വിപരീത മേന്മയാണ്‌ തട്ടിപ്പും കൂടെക്കിടപ്പും തൊഴിലാക്കിയ സരിത എസ്‌.നായര്‍ക്ക്‌ ലഭിച്ചിട്ടുള്ള `സെലിബ്രിറ്റി സ്റ്റെയ്‌റ്റസ്‌ '.സമാനമായ അനൗചത്യങ്ങളിലേയ്‌ക്കല്ലേ ,ഐഎഎസ്‌ ഓഫീസര്‍മാരുടെ വിവാദത്തിലും,ചാനലുകള്‍ കാമറ തിരിക്കുന്നത്‌? സര്‍വ ക്രമക്കേടുകളുടേയും അധികാര ദുര്‍മദത്തിന്റേയും പര്യായമായിട്ടാണ്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെ ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളില്‍ അടയാളപ്പെടുത്തുന്നത്‌.ടോം ജോസും രാജു നാരായണസ്വാമിയും സുരേഷ്‌ കുമാറുമൊക്കെ കളങ്കമറ്റ ഔദ്യോഗിക ജീവിതത്തിന്റെ പ്രതീകങ്ങളായാണ്‌ പ്രതിഷ്‌ഠിക്കപ്പെടുന്നത്‌.നേരിന്റെ വക്രീകരണം എന്നതിലുപരി നേരല്ലായ്‌മയുടെ സംസ്ഥാപനമായിട്ടുവേണം,ആതിരേ, ഈ വാര്‍ത്താവതരണ നിലപാടുകളെ വിലയിരുത്തേണ്ടത്‌ എന്നാണ്‌ എന്റെ പക്ഷം.ഈ തര്‍ക്കത്തില്‍ പ്രേക്ഷകരുടെ ജിജ്ഞാസവര്‍ദ്ധിപ്പിക്കാനുതകുന്ന ചേരുവകള്‍ ധാരളമുണ്ട്‌.ആ ധാരാളിത്തത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ `` ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യു''മെന്ന നീതിബോധത്തിന്റെ കടയ്‌ക്കലാവും കോടാലി വീഴുക. `വഴിപിഴച്ച' ചില ഐഎഎസ്‌ ഉദ്യോസ്ഥര്‍ക്ക്‌ നേരെ കര്‍ശന നിലപാടുകളെടുത്തതാണ്‌, ആതിരേ, ചീഫ്‌ സെക്രട്ടറിയായ ഭരത്‌ ഭൂഷനെ ,യഥാര്‍ത്ഥത്തില്‍,അവര്‍ക്ക്‌ ചതുര്‍ത്ഥിയാക്കിയത്‌.ഭരണപരമായി പുലര്‍ത്തേണ്ട നേരുകളില്‍ അനുരഞ്‌ജനത്തിന്‌ ഒരുങ്ങാതിരുന്നതാണ്‌ ഭരത്‌ ഭൂഷന്‌ എതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ സംസ്ഥാനത്തെ ഐഎഎസ്‌ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതും. ഇതിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മൂന്നുപേരാണ്‌- ടോം ജോസ്‌, രാജു നാരായണസ്വാമി, സുരേഷ്‌ കുമാര്‍ ഒരു കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടോം ജോസിനോട്‌ ചീഫ്‌ സെക്രട്ടറിയായ ഭരത്‌ ഭൂഷണ്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇത്‌ സംബന്ധിച്ച്‌ ടോം ജോസ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ചീഫ്‌ സെക്രട്ടറി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഐഎഎസ്‌ അസോസിയേഷന്റെ സെക്രട്ടറിയായ ടോം ജോസിനെതിരെ ചീഫ്‌ സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചതാണ്‌ ഇപ്പോള്‍ വാര്‍ത്തകളെ പുഷ്‌ക്കലമാക്കുന്ന `ഐഎഎസ്‌ ചക്കളത്തിപ്പോരാട്ടത്തിന്റെ' തുടക്കം. രാജു നാരായണസ്വാമിയുടെ കാര്യത്തില്‍ മറ്റൊരു വിധത്തിലാണ്‌,ആതിരേ, സംഭവങ്ങളുടെ പരിണതി. ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ അനുപേക്ഷണീയമായ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ രാജു നാരായണസ്വാമിക്ക്‌ ഇല്ല!വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള വാസ്‌തവം!!തന്റെ വകുപ്പ്‌ സെക്രട്ടറിയെക്കൊണ്ട്‌ ക്രമവിരുദ്ധമായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി മുഖ്യമന്ത്രിയെക്കൊണ്ട്‌ ഒപ്പിടീക്കുന്നതിനുള്ള ശ്രമമാണ്‌ രാജു നാരായണസ്വാമി നടത്തിയത്‌. ചട്ടവിരുദ്ധമാണ്‍ ഈ നടപടി എന്ന്‌ കണ്ടെത്തിയ ചീഫ്‌ സെക്രട്ടറി അക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേതുടര്‍ന്ന്‌ രാജു നാരായണസ്വാമിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഒപ്പിടാതെ ഒഴിവാക്കി. ഇത്‌ രാജു നാരായണസ്വാമിയെ ഭരത്‌ ഭൂഷന്റെ എതിരാളിയാക്കിമാറ്റി. ഇതേതുടര്‍ന്ന്‌ സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കൊപ്പം ചേര്‍ന്ന രാജു നാരായണസ്വാമി, മൂന്നാര്‍ ഒഴിപ്പിക്കല്‍കാലത്ത്‌ ചില റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കാതിരിക്കാന്‍ ഭരത്‌ ഭൂഷന്‍ അനധികൃതമായി ഇടപെട്ടതായി ആരോപിക്കുകയും ചെയ്‌തു. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കിലിന്റെ ചുമതല പൂര്‍ണമായും സുരേഷ്‌ കുമാറിന്‌ ആയിരുന്നുന്നു. അതിനുവേണ്ടിയുള്ള തീരുമാനങ്ങളും സുരേഷ്‌ കമാറാണ്‌ കൈക്കൊണ്ടത്‌. അന്ന്‌ വനംവുകുപ്പ്‌ സെക്രട്ടറിയായിരുന്ന ഭരത്‌ ഭൂഷന്‌ എതിരെ സുരേഷ്‌ കുമാര്‍പോലും ഉന്നയിക്കാത്ത ആരോപണം രാജു നാരായണ സ്വാമി ഉന്നയിച്ചതിനു പിന്നിലുള്ളത്‌,ആതിരേ, വ്യക്തിവിരോധമാണെന്ന്‌ വ്യക്തം.
മൂന്നാര്‍ ഒഴിപ്പിക്കലില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ വിശ്വസ്‌ത കരിമ്പൂച്ചയായിരുന്നൗ സുരേഷ്‌ കുമാര്‍.അന്ന്‌ മാദ്ധ്യമ ശ്രദ്ധമുഴുവന്‍ സുരേഷ്‌കുമാറിലും ഒപ്പമുണ്ടായിരുന്ന രാജു നാരായണ സ്വാമിയിലും ഋഷിരാജ്‌ സിംഗിലുമായിരുന്നു.എന്നാല്‍ അന്ന്‌ മാധ്യമങ്ങള്‍ ഹൈലൈറ്റ്‌ ചെയ്‌തതു പോലെയുള്ള ട്രാക്‌ റെക്കോര്‍ഡ്‌ ഇവര്‍ക്കാര്‍ക്കുമില്ലെന്നാണ്‌, ആതിരേ, വര്‍ത്തമനാകാലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്‌.പ്രൊമേഷനുവേണ്ടി ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ 90 ശതമാനം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ഉണ്ടായിരിക്കണമെന്നാണ്‌ ചട്ടം. മുഖ്യമന്ത്രി, വകുപ്പ്‌ സെക്രട്ടറി, ചീഫ്‌സെക്രട്ടറി എന്നിവരാണ്‌ ഇതില്‍ ഒപ്പിടേണ്ടത്‌. എന്നാല്‍ സുരേഷ്‌ കുമാറിന്‌ അതുണ്ടായിരുന്നില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം വി എസിനെക്കൊണ്ട്‌ മുന്‍കൂര്‍ തീയതിവച്ച്‌ സുരേഷ്‌ കുമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ഒപ്പിട്ടു വാങ്ങുകയായിരുന്നു. ചീഫ്‌ സെക്രട്ടറിയും വകുപ്പ്‌ സെക്രട്ടറിയും ഒപ്പിടേണ്ടിടത്തും മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ്‌ തന്നെയാണ്‌ ഒപ്പിട്ടത്‌. ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണ്‌ ഈ നടപടി എന്ന്‌ കണ്ടെത്തിയ ചീഫ്‌ സെക്രട്ടറി അത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തടഞ്ഞുവയ്‌ക്കപ്പെട്ടു, ഇതിനെതിരായ ഉത്തരവും ചീഫ്‌ സെക്രട്ടറി പുറപ്പെടുവിച്ചു. ഇതാണ്‌ സുരേഷ്‌ കുമാറിനെ ചൊടിപ്പിച്ചത്‌. തന്റെ വിശ്വസ്‌തനെതിരെ നിലപാടു സ്വീകരിച്ചതാണ്‌ ഭരത്‌ ഭൂഷണെതിരെ രംഗത്തിറക്കാന്‍ വി.എസ്സിനെ പ്രേരിപ്പിച്ചത്‌. അനധികൃത സ്വത്ത്‌ സമ്പാദനം, വിദേശയാത്ര തുടങ്ങിയ കാരണങ്ങളുടെ പേരില്‍ ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ പ്രവേശിപ്പിക്കാതെ കര്‍ശന നിലപാടെടുത്തതും നിരവധി ആരോപണങ്ങള്‍ക്ക്‌ വിധേയനായ ഡി ഐ ജി ശ്രീജിത്തിന്‌ പ്രമോഷന്‍ തടഞ്ഞുവച്ചതും ഉള്‍പ്പെടെ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ ചീഫ്‌ സെക്രട്ടറിയെന്ന നിലയില്‍ ഭരത്‌ ഭൂഷണ്‌ ഐഎഎസുകാര്‍ക്കിടയിലെ ശത്രുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതൊക്കെയാണ്‌ സംസ്ഥാനത്തെ ഐഎഎസുകാരെ ഒന്നടങ്കം ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെതിരെ പടനയിക്കാന്‍ ആയുധധാരികളാക്കിയത്‌. ആതിരേ,പതിരില്ലാത്ത ആ പഴമൊഴിയുടെ സാക്ഷാത്‌ക്കാരം:ഉള്ളത്‌ പറഞ്ഞാല്‍ ഉറിയും തുള്ളും..!

No comments: