Saturday, June 7, 2014

യുപിയില്‍ ദളിത്‌ വനിതകള്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയാകുമ്പോള്‍ മഹിളാ സംഘടനകള്‍ മൗനം പാലിക്കുന്നതെന്തു കൊണ്ട്‌?

എവിടെ സുഗതകുമാരി?എവിടെ പ്രഫ.സാറാ ജോസഫ്‌?എവിടെ പ്രഫ.പി.ഗീത?എവിടെ മീനാക്ഷി തമ്പാന്‍?എവിടെ അഡ്വ.മിനി?എവിടെ പി.കെ.ശ്രീമതി എംപി?എവിടെ പി.സതീദേവി?എവിടെ ഷാനിമോള്‍ ഉസ്‌മാന്‍?എവിടെ ബിന്ദു കൃഷ്‌ണ?എവിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍?എവിടെ മഹിളാ കോണ്‍ഗ്രസ്‌?മാടമ്പിക്കാലത്തെന്ന പോലെ ജനായത്ത ഭരണകാലത്തും ദളിതന്റേയും ആദിവാസിയുടേയും മണ്ണും പെണ്ണും അവളുടെ മാനവും കവര്‍ന്നെടുക്കപ്പെടാനുള്ളതാണെന്നും ദളിതന്‌ വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ സമൂഹദ്രോഹിയാണെന്നുമുള്ള ദുഷിച്ച സവര്‍ണാഹംഭാവമാണ്‌ ഇവിടെയെല്ലാം അടയാളപ്പെടുത്തുന്നത്‌.`` ഇതിനെല്ലാം പ്രതികാരം ചെയ്യാതിരിക്കുമോ /പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍'' എന്ന്‌ പാടി തമ്പ്രാക്കന്മാരുടെ തോന്ന്യാസങ്ങള്‍ സഹിക്കുകയണോ വേണ്ടത്‌? ഈ മൗനങ്ങളെല്ലാം പറയാതെ പറയുന്നത്‌ അതല്ലേ?ഒരു രാജ്യത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ക്ഷേമവും വിലയിരുത്തപ്പെടുന്നത്‌ അവിടുത്തെ സ്‌ത്രീകളുടെ സുരക്ഷയും പുരോഗതിയും കൂടി മാനദണ്ഡമാക്കിയാണെങ്കില്‍ ഉത്തരപ്രദേശ്‌ കാമഭ്രാന്താലയമാണെന്ന്‌ പറയേണ്ടി വരും.ഈ ബലാത്സംഗപരമ്പരയ്‌ക്കെതിരെ മൗനം പാലിക്കുന്നവരെല്ലാം ദളിതന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കുന്ന സവര്‍ണ പിമ്പുകളാണെന്ന്‌ ആക്ഷേപിക്കേണ്ടിയും വരും.
ന്യൂഡല്‍ഹിയില്‍, ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടബലാത്സംഗത്തിരയായ പെണ്‍കുട്ടിയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പീഡകരോട്‌ പ്രതിഷേധിച്ചും രാജ്യമെമ്പാടും ,സോഷ്യല്‍ മീഡിയകളിലും പ്രതിഷേധമിരമ്പിയപ്പോള്‍,പലരും കേള്‍ക്കാതെ പോയ ഒരു അടക്കം പറച്ചിലുണ്ടായിരുന്നു, ആതിരേ-പീഡിത സവര്‍ണജാതിക്കാരിയും പീഡകര്‍ ദളിതരുമായതുകൊണ്ടാണ്‌ ഈ വെപ്രാളമെന്ന്‌! വഷളത്തം നിറഞ്ഞ വക്രീകരണമായിരുന്നില്ല അതെന്ന്‌ അടിവരയിട്ടുറപ്പിക്കുന്നതാണ്‌,ആതിരേ,ഉത്തരപ്രദേശിലെ ബലാത്സംഗപരമ്പരകള്‍ക്ക്‌ മുഖം തിരിച്ചു നില്‍ക്കുന്ന രാജ്യത്തെ മഹിളാ വിമോചനപ്രവര്‍ത്തകരുടേയും മഹിളാ സംഘടനകളുടേയും പുരോഗമനപ്രസ്ഥാനങ്ങളെന്ന്‌ അഭിമാനിക്കുന്നവരുടേയും നീചമായ മൗനം. ക്രൂരമായ സ്‌ത്രീപീഡനങ്ങളുടേയും നികൃഷ്ടമായ ബലാത്സംഗങ്ങളുടേയും സ്‌തോഭജനകമായ വാര്‍ത്തകള്‍ ഉത്തരപ്രദേശില്‍ നിന്ന്‌ തുടരെത്തുടരെ പുറത്തുവന്നിട്ടും,ആതിരേ, ഇവരൊക്കെ പുലര്‍ത്തുന്ന അശ്ലീലമൗനത്തിന്‌ കാരണം ഒന്നേയുള്ളൂ-കാമപ്പിശചുക്കളുടെ കോമ്പല്ലില്‍ കോര്‍ക്കപ്പെടുന്നത്‌ ദളിത്‌ദൈന്യങ്ങളാണ്‌.അതു കൊണ്ടാണ്‌ ബദൗനില്‍ കൂട്ടബലാല്‍സംഗം ചെയ്‌തു കൊന്ന്‌ കെട്ടിത്തൂക്കിയ സഹോദരികള്‍ ദളിതുകളല്ല എന്ന `ഞായ'വുമയി ചിലരെല്ലാമെത്തിയത്‌. മെയ്‌ 27നാണ്‌ ബദൗന്‍ ഗ്രാമത്തില്‍ രണ്ട്‌ ദളിത്‌ പെണ്‍കുട്ടികളെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാവിന്‍കൊമ്പില്‍ കെട്ടിത്തൂക്കിയത്‌ അന്താരാഷ്ട്ര തലത്തില്‍ വരെ പ്രതിഷേധത്തിനിടയാക്കിയ ലൈംഗികാധിനിവേശം.എന്നിട്ടും ഈ നീചകൃത്യം നമ്മുടെ വനിതാനേതാക്കളും സംഘടനകളും എത്ര കൗശലത്തോടെയാണ്‌ തമസ്‌കരിച്ചത്‌.അസംഗഢില്‍ മെയ്‌ 29ന്‌ രാത്രി 17 വയസുള്ള മറ്റൊരു ദളിത്‌ യുവതിയെ നാല്‌ പേര്‍ ചേര്‍ന്നാണ്‌ പീഡിപ്പിച്ചത്‌. മൊറാദാബാദില്‍ കൃഷിയിടത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കെ 35 വയസുകാരിയെ നാല്‌ പേര്‍ ചേര്‍ന്നു പീഡിപ്പിക്കുകയും വടിയുപയോഗിച്ചു ക്രൂരമായി മര്‍ദിക്കുകയുമുണ്ടായി. തൊട്ടടുത്ത ദിവസമാണ്‌ ബറേലി ജില്ലയിലെ അയത്‌പ്പുര ഗ്രാമത്തില്‍ 22കാരിയെ മൃഗീയമായ ബലാത്സംഗത്തിനിരയാക്കിയതും ആസിഡ്‌ കുടിപ്പിച്ചു കൊന്നതും. തിരിച്ചറിയാതിരിക്കാന്‍ അവരുടെ മുഖം ആസിഡ്‌ ഒഴിച്ചു വികൃതമാക്കുകയും ചെയ്‌തിരുന്നു.ജൂണ്‍ നാല്‌ ബുധനാഴ്‌ച അലിഗഡില്‍ ചിലര്‍ ഒരു വനിതാ ജഡ്‌ജിയെ അവരുടെ ഔദ്യോഗിക വസതിയില്‍ കയറി മാനഭംഗപ്പെടുത്തിയ ശേഷം മാരകമായ കീടനാശിനി കുടിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയുണ്ടായി.കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലായിരുന്നു അടുത്ത സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ്‌ അവിടെ കൂട്ടമാനഭംഗത്തിനിരയായത്‌.ജൂണ്‍ അഞ്ചാം തിയതി കാണാതായ 15 വയസുകാരിയെ ഏഴാം തിയതി ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടത്തു ജോലി ചെയ്‌തുകൊണ്ടിരുന്ന അച്ഛനു ഭക്ഷണവുമായി പോയ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. ഇത്‌ പോസ്റ്റ്‌ ചെയ്യുന്ന ഇന്ന്‌,ശനിയാഴ്‌ച,ആതിരേ, മുസാഫര്‍നഗറിലെ ദുല്‍ഹേര വില്ലേജില്‍ ഒരു യുവതിയെ അഞ്ചു പേര്‍ ചേര്‍ന്ന്‌ കൂട്ടമാനഭംഗത്തിനിരയാക്കി..നീളുകയാണിങ്ങനെ ഉത്തരപ്രദേശിലെ ദളിത്‌ ബലാത്സംഗ പരമ്പര ! യുപിയില്‍ ദളിത്‌ സഹോദരിമാരെ കൂട്ടബലാല്‍സംഗം ചെയ്‌തു കൊന്ന്‌ കെട്ടിത്തൂക്കിയ സംഭവത്തെ ഐക്യരാഷ്ട്രസഭ പോലും അപലപിക്കുകയും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ഇന്ത്യയോടാവശ്യപ്പെടുകയുമുണ്ടായി. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്‌തമായതാണ്‌ ഇന്ത്യയില്‍ സ്‌ത്രീപീഡനങ്ങളുടെ പെരുപ്പത്തിന്‌ കാരണമെന്നും സമാധാനം, സുരക്ഷ, മനുഷ്യാവകാശം, വികസനം എന്നിവയുമായി ബന്ധപ്പെട്ടതാണ്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഒരു പ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുപോലും, ആതിരേ പ്രതികരിക്കാതെ,പ്രതിഷേധിക്കാതെ ദളിത്‌ യുവതികളുടെ മാനംകവര്‍ന്ന നീചന്മാര്‍ക്കൊപ്പം നില്‍ക്കുകയാണ്‌ വനിതാസംഘടനകളും നേതാക്കളും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും! സോണിയ അടക്കമുള്ള വനിതാനേതാക്കള്‍ അധാര്‍മികമായ മൗനം പുലര്‍ത്തിയപ്പോള്‍ മദ്ധ്യപ്രദേശ്‌ ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗറിനേയും ഉത്തരപ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവിനേയും അയാളുടെ പിതാവ്‌ മുലായം സിംഗ്‌ യാദവിനേയും പോലെയുള്ള `മെയ്‌ല്‍ ഷുവനിസ്റ്റ്‌ പിഗ്ഗു'കള്‍, ആതിരേ, ഈ പൈശാചികതയെ നിസ്സാരമായി കാണുകയും അക്രമികള്‍ക്ക്‌ സഹായകമായ നിലപാടെടുക്കുകയുമാണ്‌ ചെയ്‌തത്‌.ചില ബലാത്സംഗങ്ങള്‍ ഒക്കെ ശരിയാണെന്നും ചിലത്‌ മാത്രമേ മോശമായുള്ളൂ എന്നുമാണ്‌ മദ്ധ്യപ്രദേശിലെ ആഭ്യന്തരമന്ത്രിയുടെ വിദഗ്‌ധമതം!. ഒരുപടികൂടി കടന്നു ബലാല്‍സംഗം തടയുക സര്‍ക്കാരിന്റെ ചുമതലയല്ലെന്നും ഈ മന്ത്രിപുംഗവന്‍ പറഞ്ഞു വച്ചു. ബലാത്സംഗം സ്‌ത്രീയുടെയും പുരുഷന്റെയും മാനസികാവസ്ഥ അനുസരിച്ചിരിക്കും. ഇത്‌ ചിലപ്പോള്‍ ശരിയും, ചിലപ്പോള്‍ തെറ്റുമായിരിക്കുമെന്ന്‌ വീമ്പിളക്കാന്‍ ബാബുലാല്‍ ഗൗറിന്‌ ഉളുപ്പൊട്ടുമുണ്ടായിരുന്നില്ല. യുപിയില്‍ നടക്കുന്ന ബലാത്സംഗങ്ങള്‍ മാത്രം മീഡിയകള്‍ ഉയര്‍ത്തിക്കാണിക്കുന്നുവെന്നായിരുന്നു യു.പി മുഖ്യമന്ത്രി അഖിലേഷ്‌ യാദവിന്റെ ക്രൂരപ്രതികരണം.യുപിയില്‍ നടക്കുന്ന ബലാത്സംഗങ്ങളെക്കുറിച്ച്‌ വേവലാതി കൊള്ളുന്നവര്‍ ഡല്‍ഹിയില്‍ തന്നെ ഇരുന്നാല്‍ മതിയെന്നായിരുന്നു മുലായം സിംഗ്‌ യാദവിന്റെ പുച്ഛം നിറഞ്ഞ പ്രഖ്യാപനം. ഡല്‍ഹി സംഭവത്തെ തുടര്‍ന്ന്‌ ബലാത്സംഗത്തിന്‌ വധശിക്ഷ നടപ്പാക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍, ബലാത്സംഗങ്ങള്‍ ആണ്‍കുട്ടികളുടെ ചില കളിതമാശകളാണെന്നും അതിന്റെ പേരില്‍ അവര്‍ക്കെതിരെ വധശിക്ഷ പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്‌ ശരിയല്ലെന്നും പ്രഖ്യാപിച്ച സ്‌ത്രീവിരുദ്ധനാണ്‌, മുലായം! ഈ തെമ്മാടികള്‍ മനസുകൊണ്ട്‌ സ്‌ത്രീകളെ നിരന്തരം ബലാത്സംഗം ചെയ്യുന്ന ഗോവിന്ദ ചാമിമാരും ബലാത്സംഗവാര്‍ത്തകള്‍ വായിച്ച്‌ വിക്കേരിയസ്‌ സാറ്റിസ്‌ഫാക്ഷന്‍-്‌ശരമൃശീൗ െമെശേളെമരശേീി-അനുഭവിക്കുന്നവരുമാണ്‌,ആതിരേ ഭരണകര്‍ത്താക്കളുടെ നിലപാടുകള്‍ ഇങ്ങനെ ക്ഷുദ്രവും പുരുഷപക്ഷപരവുമാകുമ്പോള്‍ നിയമം നോക്കുകുത്തിയായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതി.അതിന്റെ പ്രതിഫലനം കാണുക: ബദൗനില്‍ കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട സഹോദരികളുടെ കുടുംബം സംസ്ഥാനം വിടാന്‍ ഒരുങ്ങുകയാണ്‌ . പ്രതികളില്‍ നിന്നുണ്ടാകുന്ന നിരന്തര ഭീഷണികളെ തുടര്‍ന്നാണ്‌ ഇവര്‍ ഉത്തര്‍പ്രദേശ്‌ വിടുന്നത്‌. പോലീസില്‍ നിന്ന്‌ തങ്ങള്‍ക്കു മതിയായ സംരക്ഷണം ലഭിക്കുന്നില്ലന്നാണ്‌ ഇരകളുടെ പിതാവ്‌ പറഞ്ഞത്‌. മാധ്യമങ്ങളും രാഷ്ട്രീയക്കാരും സഹതാപവുമായി എത്തുന്നുണ്ടെങ്കിലും തങ്ങള്‍ക്ക്‌ പ്രയോജനമൊന്നുമില്ല. മസില്‍പവറിനു മുന്നില്‍ എല്ലാവരും മുട്ടുമടക്കുയാണ്‌. പ്രതികളുടെ സ്വാധീനത്തില്‍ കേസ്‌ ഇല്ലാതാക്കാനാണ്‌ പോലീസ്‌ ആദ്യം ശ്രമിച്ചതെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഉത്തരപ്രദേശില്‍ നിന്നും മാറി സുരക്ഷിതമായ സ്ഥലത്ത്‌ എത്തിയതിനു ശേഷം നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.കാണുക, ആതിരേ, പൊതുസമൂഹം മൗനം പാലിക്കുമ്പോള്‍ പീഡകര്‍ അര്‍മാദിക്കുന്നത്‌! ലൈംഗികാക്രമണം മാത്രമല്ല, ഗാര്‍ഹിക പീഡനം, സ്‌ത്രീപീഡനം, ബാല ശൈശവ വിവാഹങ്ങള്‍, ബാലവേല തുടങ്ങിയ അതിക്രമങ്ങളും യുപിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ്‌ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കൂട്ടബലാത്സംഗങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും ശിക്ഷാനടപടികളും കൂടുതല്‍ കര്‍ശനമാക്കിയിരുന്നെങ്കിലും അവയൊന്നും സ്‌ത്രീസുരക്ഷ ഉറപ്പു വരുത്താന്‍ പര്യാപ്‌തമല്ലെന്നാണ്‌ പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്‌ . ഇതിനെതിരേകൂടിയുള്ള പ്രതിഷേധമായിരുന്നു, ആതിരേ കൊച്ചിയില്‍ ഹൈക്കോടതിക്ക്‌ മുന്നില്‍ ജൂണ്‍ മൂന്നിന്‌ നടന്നത്‌.ഉത്തരപ്രദേശില്‍ നടക്കുന്ന ബലാത്സംഗ പരമ്പരയില്‍ പ്രതിഷേധിക്കുന്ന മുദ്രാവാക്യങ്ങളെഴുതിയ ഷീറ്റുകള്‍ പുതച്ച്‌ അര്‍ധ നഗ്നരായാണ്‌ `സ്‌ത്രീ കൂട്ടായ്‌മ'എന്ന സംഘടനയിലെ 30 അംഗങ്ങള്‍ പ്രതികരിച്ചത്‌.സൈനീകരുടെ ബലാത്സംഗത്തിനെതിരെ 2012 ജൂണ്‍ ഒന്‍പതിന്‌ മണിപ്പൂരിലെ വീട്ടമ്മമാര്‍ നടത്തിയ നഗ്നപ്രതിഷേധത്തെ അനുസ്‌മരിപ്പിച്ച ഈ സ്‌ത്രൈണധൈര്യ പ്രകടനത്തെ നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുസ്ഥലത്ത്‌ മോശമായ രീതിയില്‍ പ്രത്യക്ഷപ്പെടല്‍, പൊതുജനങ്ങള്‍ക്ക്‌ ശല്യമുണ്ടാക്കല്‍ എന്നൊക്കെ വിധിച്ച്‌ അറസ്റ്റ്‌ ചെയ്‌ത്‌ ഒതുക്കുകയായിരുന്നു പോലീസ്‌!.സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ പുലയാട്ട്‌ നടത്തിയാണ്‌ ഇവരെ അധിക്ഷേപിച്ചത്‌.
എവിടെ സുഗതകുമാരി?എവിടെ പ്രഫ.സാറാ ജോസഫ്‌?എവിടെ പ്രഫ.പി.ഗീത?എവിടെ മീനാക്ഷി തമ്പാന്‍?എവിടെ അഡ്വ.മിനി?എവിടെ പി.കെ.ശ്രീമതി എംപി?എവിടെ പി.സതീദേവി?എവിടെ ഷാനിമോള്‍ ഉസ്‌മാന്‍?എവിടെ ബിന്ദു കൃഷ്‌ണ?എവിടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍?എവിടെ മഹിളാ കോണ്‍ഗ്രസ്‌? ആതിരേ,മാടമ്പിക്കാലത്തെന്ന പോലെ ജനായത്ത ഭരണകാലത്തും ദളിതന്റേയും ആദിവാസിയുടേയും മണ്ണും പെണ്ണും അവളുടെ മാനവും കവര്‍ന്നെടുക്കപ്പെടാനുള്ളതാണെന്നും ദളിതന്‌ വേണ്ടി ശബ്ദമുയര്‍ത്തുന്നവന്‍ സമൂഹദ്രോഹിയാണെന്നുമുള്ള ദുഷിച്ച സവര്‍ണാഹംഭാവമാണ്‌ ഇവിടെയെല്ലാം അടയാളപ്പെടുത്തുന്നത്‌.`` ഇതിനെല്ലാം പ്രതികാരം ചെയ്യാതിരിക്കുമോ /പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍'' എന്ന്‌ പാടി തമ്പ്രാക്കന്മാരുടെ തോന്ന്യാസങ്ങള്‍ സഹിക്കുകയണോ വേണ്ടത്‌? ഈ മൗനങ്ങളെല്ലാം പറയാതെ പറയുന്നത്‌ അതല്ലേ?ഒരു രാജ്യത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ക്ഷേമവും വിലയിരുത്തപ്പെടുന്നത്‌ അവിടുത്തെ സ്‌ത്രീകളുടെ സുരക്ഷയും പുരോഗതിയും കൂടി മാനദണ്ഡമാക്കിയാണെങ്കില്‍ ഉത്തരപ്രദേശ്‌ കാമഭ്രാന്താലയമാണെന്ന്‌ പറയേണ്ടി വരും.ഈ ബലാത്സംഗപരമ്പരയ്‌ക്കെതിരെ മൗനം പാലിക്കുന്നവരെല്ലാം, ആതിരേ, ദളിതന്റെ പെണ്ണിനെ കൂട്ടിക്കൊടുക്കുന്ന സവര്‍ണ പിമ്പുകളാണെന്ന്‌ ആക്ഷേപിക്കേണ്ടിയും വരും.

No comments: